Wednesday, December 25, 2013

റബ്ബര്‍ പ്രതിസന്ധി തീരുന്നില്ല

ധനവിചാരം, 24 December 2013

അവസാനം കേന്ദ്രസര്‍ക്കാര്‍ റബ്ബറിന്റെ ഇറക്കുമതിത്തീരുവ ഉയര്‍ത്തി. ഒരുകിലോ റബ്ബറിന്റെ തീരുവ കിലോയ്ക്ക് 20 രൂപയായിരുന്നത് 30 രൂപയായി. വേണമെങ്കില്‍ വിലയുടെ 20 ശതമാനം തീരുവയായി അടയ്ക്കാം. ഏതാണോ കുറവ് അത് ഇറക്കുമതിക്കാര്‍ക്ക് സ്വീകരിക്കാം. ഇതോടെ റബ്ബര്‍മേഖലയിലെ കാര്യങ്ങള്‍ എല്ലാം ഭദ്രമായി എന്നഭാവത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പക്ഷേ, ഇതല്ല റബ്ബര്‍മേഖലയുടെ ഇന്നത്തെ അവസ്ഥ.

ആസിയാന്‍ കരാര്‍ പ്രകാരം ഡിസംബര്‍ 31 മുതല്‍ 78 റബ്ബര്‍ അധിഷ്ഠിത ഉത്പന്നങ്ങളുടെ തീരുവ ഇല്ലാതാവുകയാണ്. ഇതില്‍ സിന്തറ്റിക് റബ്ബറും ഉള്‍പ്പെടും. തീരുവ ഉണ്ടായിട്ടുതന്നെ ആസിയാന്‍ രാജ്യങ്ങളുമായുള്ള വിദേശവ്യാപാരത്തില്‍ 2.2 കോടി ഡോളര്‍ ഇന്ത്യയ്ക്ക് കമ്മിയാണ്. തീരുവ ഇല്ലാതാവുന്നതോടെ ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി ഗണ്യമായി ഉയരും. തന്മൂലം അസംസ്‌കൃതറബ്ബറിന്റെ ഡിമാന്‍ഡ് കുറയും. ഇത് വിലയെ വീണ്ടും സമ്മര്‍ദത്തിലാക്കും.

ഇതിനേക്കാള്‍ അപകടകരമാണ് അണിയറയിലെ ആലോചന. 'ഉണക്കിയ റബ്ബറിന്റെയും ലാറ്റക്‌സിന്റെയും തീരുവ ഘടനയിലുള്ള അപാകങ്ങള്‍ പരിശോധിക്കുന്നതിനുള്ള വിദഗ്ധസമിതി' റബ്ബര്‍ബോര്‍ഡില്‍ തകൃതിയായി പണിയെടുത്തുകൊണ്ടിരിക്കയാണ്. റബ്ബര്‍ ഉത്പന്നങ്ങളുടെ തീരുവ ഇല്ലാതാവുകയും വിദേശത്തുനിന്നുള്ള അസംസ്‌കൃതറബ്ബറിനുമേല്‍ തീരുവ നിലനില്‍ക്കുകയും ചെയ്യുന്നത് ഒരു അപാകമായാണ് റബ്ബര്‍ വ്യവസായികള്‍ കാണുന്നത്. തങ്ങളുടെ മത്സരശേഷിയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ അസംസ്‌കൃത റബ്ബറിന്മേലുള്ള തീരുവ കുറയ്ക്കണമെന്ന് വ്യവസായികള്‍ ആവശ്യപ്പെടുന്നു. നികുതിഘടനയിലെ ഈ അപാകം എങ്ങനെ പരിഹരിക്കാമെന്നാണ് വിദഗ്ധസമിതി പരിശോധിക്കുന്നത്. ഇപ്പോള്‍ വരുത്തിയിരിക്കുന്ന തീരുവവര്‍ധന തിരഞ്ഞെടുപ്പുവരെയേ കാണൂ.

റബ്ബറിന്റെ തീരുവ കുറയ്ക്കാന്‍ 2010-ല്‍ ശുപാര്‍ശ ചെയ്തതും ഇതുപോലൊരു വിദഗ്ധസമിതിയാണ്. വിലയുടെ 20 ശതമാനമായിരുന്നു അതുവരെ റബ്ബറിന്മേലുള്ള ഇറക്കുമതിച്ചുങ്കം. വിലയുടെ ശതമാനമായി ചുങ്കത്തെ നിര്‍ണയിക്കുന്നതിനെയാണ് 'ആഡ് വാലറം' നികുതി എന്നുവിളിക്കുന്നത്. റബ്ബറിന്റെ വില കൂടുമ്പോള്‍ നികുതിയുടെ തുകയും കൂടും. അതുകൊണ്ട് കിലോയ്ക്ക് ഇത്രരൂപ എന്നനിരക്കില്‍ നികുതി നിജപ്പെടുത്തണം എന്നതായിരുന്നു വ്യവസായികളുടെ ആവശ്യം. ഇതിന് ഇവര്‍ സ്വീകരിച്ച അടവുകള്‍ നോക്കൂ:

2009 ഏപ്രില്‍മുതല്‍ റബ്ബറിന്റെ വില അന്തര്‍ദേശീയ വിലയെ അപേക്ഷിച്ച് കുത്തനെ ഉയരാന്‍ തുടങ്ങി. ഏപ്രില്‍മാസത്തില്‍ 13 ശതമാനവും മെയ്മാസത്തില്‍ 15 ശതമാനവും ജൂണ്‍ മാസത്തില്‍ 18 ശതമാനവും ജൂലായ് മാസത്തില്‍ 13 ശതമാനവും ആഭ്യന്തരവില അന്തര്‍ദേശീയ വിലയേക്കാള്‍ ഉയര്‍ന്നു. ഇത് വിസ്മയകരമായ ഒരു പ്രതിഭാസമായിരുന്നു. 1992 വരെ ഇന്ത്യയിലേക്കുള്ള റബ്ബറിന്റെ ഇറക്കുമതിക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് അന്തര്‍ദേശീയ വിലയേക്കാള്‍ ശരാശരി ഏതാണ്ട് 50 ശതമാനം ഉയര്‍ന്നതായിരുന്നു ഇന്ത്യയിലെ ആഭ്യന്തരവില. എന്നാല്‍, ആഗോളീകരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഇറക്കുമതി നിയന്ത്രണങ്ങള്‍ നീക്കംചെയ്യപ്പെട്ടതോടെ ഇറക്കുമതി നിര്‍ബാധമായി. അതോടെ റബ്ബറിന്റെ ആഭ്യന്തരവിലയും അന്തര്‍ദേശീയ വിലകളും തമ്മിലുള്ള അന്തരം ഏതാണ്ട് ഇല്ലാതായി.

1995-'96 മുതല്‍ 2001-2002 വരെ ശരാശരി ഒരു വര്‍ഷം ആഭ്യന്തരവില അന്തര്‍ദേശീയവിലയെ അപേക്ഷിച്ച് മൂന്ന് ശതമാനത്തോളം ഉയര്‍ന്നതായിരുന്നു. 2002-'03 മുതല്‍ 2008-'09 വരെ ആഭ്യന്തരവില ശരാശരി ഏതാണ്ട് 3.5 ശതമാനം കുറവായിരുന്നു. ഇതായിരുന്നു പൊതുപ്രവണത. അങ്ങനെയിരിക്കെയാണ് 2009-'10 ആദ്യം ആഭ്യന്തര റബ്ബര്‍വില അന്തര്‍ദേശീയ വിലയേക്കാള്‍ കുത്തനെ ഉയര്‍ന്നത്. ഇത് സ്വാഭാവികമായി സംഭവിക്കുക സാധ്യമല്ല. ഇറക്കുമതിലോബി കൃത്രിമമായി വിലകള്‍ ഉയര്‍ത്തുകയായിരുന്നു. 2009-'10-ല്‍ ആഭ്യന്തരവില അന്തര്‍ദേശീയ വിലയെ അപേക്ഷിച്ച് 3.85 ശതമാനം ഉയര്‍ന്നതായിരുന്നു.

ഇതോടെ റബ്ബര്‍ വ്യവസായമണ്ഡലത്തില്‍ പുകിലായി. ആഭ്യന്തരവില ക്രമാതീതമായി ഉയര്‍ന്നതുമൂലം വ്യവസായമേഖല തകര്‍ച്ചനേരിടുന്നെന്ന് മുറവിളിയുയര്‍ന്നു. വ്യവസായമേഖലയിലെ മൂന്ന് വ്യവസായസംഘടനകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കേസുകൊടുത്തു. പ്രശ്‌നങ്ങള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കുന്നതിന് വിദഗ്ധസമിതി രൂപവത്കരിക്കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിദഗ്ധസമിതി വിശദമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമനം ശ്രദ്ധേയമാണ്: ''ദീര്‍ഘനാളില്‍ ആഭ്യന്തരവില അന്തര്‍ദേശീയ വിലയേക്കാള്‍ ഉയര്‍ന്നിരിക്കുന്നുവെന്നത് അടിസ്ഥാനരഹിതമാണ്. വിലയുടെ ചാഞ്ചാട്ടമാണ് മുഖ്യ പ്രശ്‌നം. അഥവാ 2009 ആദ്യം മുതല്‍ ഉണ്ടായ വിലവര്‍ധന ഒരു താത്കാലിക പ്രതിഭാസമാണ്''.

ഇതായിരുന്നു യാഥാര്‍ഥ്യമെങ്കില്‍ വിലയുടെ ചാഞ്ചാട്ടം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുകയാണ് വേണ്ടിയിരുന്നത്. പക്ഷേ, അവര്‍ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് മുന്നോട്ടുവെച്ചത്. റബ്ബറിന്റെ ഇറക്കുമതിത്തീരുവ 20 ശതമാനമായിത്തന്നെ നിലനിര്‍ത്തി. തൊട്ടുമുമ്പുള്ള മൂന്നുവര്‍ഷത്തെ അന്തര്‍ദേശീയ വിലയെടുത്തപ്പോള്‍ ഈ 20 ശതമാനം നികുതി കിലോയ്ക്ക് 20 രൂപ വരുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശമാണ് കിലോയ്ക്ക് 20 രൂപയോ 20 ശതമാനമോ ഏതാണ് കുറവ് അതായിരിക്കും തീരുവ എന്നത്.

ഇക്കാര്യം 2010-ജൂലായില്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമായി ഇറക്കി. പക്ഷേ, വിദഗ്ധസമിതി പറഞ്ഞ ഒരു പ്രധാനപ്പെട്ട നിബന്ധന വിജ്ഞാപനത്തില്‍നിന്ന് വിട്ടുകളഞ്ഞു. 2009-'11 കാലത്തെ കുഴഞ്ഞുമറിഞ്ഞ സാഹചര്യം കണക്കിലെടുത്ത് ഒരു വര്‍ഷത്തേക്കാണ് അവരുടെ നിര്‍ദേശത്തിന് പ്രാബല്യമുണ്ടാവുക. ഈ ഫോര്‍മുല പിന്നീട് ഉപയോഗപ്പെടുത്തണമെന്നുണ്ടെങ്കില്‍ തൊട്ടുമുമ്പുള്ള സാമ്പത്തികവര്‍ഷത്തില്‍ ആഭ്യന്തരവില അന്തര്‍ദേശീയ വിലയേക്കാള്‍ ഉയര്‍ന്നതാണെന്ന് തെളിയിക്കണം. ഒരു വര്‍ഷത്തേക്ക് കിലോയ്ക്ക് 20 രൂപ തീരുവയായി പ്രഖ്യാപിക്കുന്നതിനുപകരം കാലക്ലിപ്തത വെക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഇതോടെ ഇറക്കുമതി ഗണ്യമായി ഉയരാന്‍ തുടങ്ങി. അതുവരെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ 90 ശതമാനവും കയറ്റുമതിയുടെ അടിസ്ഥാനത്തിലുള്ള അഡ്വാന്‍സ് ലൈസന്‍സ് വഴിയായിരുന്നു. ഈ സ്ഥിതിവിശേഷം മാറി നികുതിയടച്ചുള്ള ഇറക്കുമതി ഗണ്യമായി തുടങ്ങി. കാരണം ഇന്നത്തെ വിലയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ കിലോയ്ക്ക് 20 രൂപയെന്നുള്ളത് വിലയുടെ 13 ശതമാനമേ വരൂ. ഇറക്കുമതിചെയ്യുന്ന റബ്ബറിനുമേല്‍ വാറ്റ് നികുതിയില്ല. കേരളത്തില്‍ ഉത്പാദിപ്പിച്ച റബ്ബര്‍ വാങ്ങണമെങ്കില്‍ അഞ്ചുശതമാനം വാറ്റ് കൊടുക്കണം. ഇതുകൂടി കിഴിച്ചാല്‍ യഥാര്‍ഥത്തില്‍ എട്ടുശതമാനമേ നികുതി നല്‍കേണ്ടതായി വരുന്നുള്ളൂ. സാധാരണഗതിയില്‍ 50,000-70,000 ടണ്‍ റബ്ബറാണ് ഇറക്കുമതിചെയ്യുക. 2010-'11-ല്‍ 1.8 ലക്ഷം ടണ്ണായും 2011-'12-ല്‍ 2.1 ലക്ഷം ടണ്ണായും 2012-'13-ല്‍ 2.2 ലക്ഷം ടണ്ണായും ഉയര്‍ന്നു. നടപ്പ് ധനകാര്യവര്‍ഷത്തില്‍ നവംബര്‍വരെയുള്ള കണക്കെടുത്താല്‍ ഇറക്കുമതി 2.4 ലക്ഷം ടണ്‍ കവിഞ്ഞു.

ഇറക്കുമതി കൂടിയതോടെ ആഭ്യന്തരവില ഇടിയാന്‍തുടങ്ങി. ഒരുഘട്ടത്തില്‍ കിലോയ്ക്ക് 248 രൂപവരെയായി ഉയര്‍ന്ന വില 150 രൂപയായി. എന്നിട്ടും തീരുവ 20 രൂപയില്‍നിന്ന് ഉയര്‍ത്തിയില്ല. തീരുവ ഉയര്‍ത്താന്‍, കഴിഞ്ഞ ഫിബ്രവരിയില്‍ തീരുമാനമായെങ്കിലും നികുതിഘടനയിലെ അനോമിലി പരിഹരിക്കാന്‍ പുതിയ കമ്മിറ്റിയെ വെക്കുകയാണ് ചെയ്തത്. എന്നിട്ടിപ്പോള്‍ ഡിസംബറില്‍ തീരുവ ഉയര്‍ത്തിയിരിക്കയാണ്. ഇതിനിടയില്‍ കേരളത്തിലെ കൃഷിക്കാര്‍ക്കുണ്ടായ നഷ്ടം ഏതാണ്ട് 600 കോടി രൂപയാണ്.

റബ്ബറിന്റെ വിലയിടിവ് താത്കാലിക പ്രതിഭാസമാണ്. നിശ്ചയമായിട്ടും അത് പിന്നീട് ഉയരും. അതിനാല്‍ ശരാശരി വിലയെടുത്താല്‍ ആഗോളീകരണ കാലഘട്ടത്തില്‍ പൊതുവില്‍ സാമാന്യമായി ഭേദപ്പെട്ട വില കിട്ടിയിട്ടുണ്ട് എന്ന് വാദിക്കുന്നവരുണ്ട്. അവരോട് ഒന്നേ പറയാനുള്ളൂ. നദിയില്‍ ഒരാള്‍ മുങ്ങിച്ചാവുന്നത് ശരാശരി ആഴത്തിന്റെ അടിസ്ഥാനത്തിലല്ല. വെള്ളക്കുഴികളിലാണ്. 1999-2001 കാലത്തെ വിലയിടിവും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിലയിടിവും അത്തരത്തിലുള്ള ചതിക്കയങ്ങളാണ്. റബ്ബര്‍ബോര്‍ഡിലെ ഗവേഷണവിഭാഗത്തിലെ തര്യന്‍ ജോര്‍ജിന്റെ പഠനപ്രകാരം 1992-ന് മുമ്പുള്ള കാലത്ത് വിലയുടെ അസ്ഥിരതാസൂചിക ആറ് ആയിരുന്നു. എന്നാല്‍, അതിനുശേഷമുള്ള കാലയളവില്‍ ഇത് 28 ആയി ഉയര്‍ന്നു. കൃഷിക്കാരുടെ വരുമാനത്തിലെ അസ്ഥിരതാസൂചിക 7-ല്‍നിന്ന് 31 ആയി ഉയര്‍ന്നു.

എന്താണ് വിലയിലെ ഈ ചാഞ്ചാട്ടത്തിന് അടിസ്ഥാനം? ടയര്‍പോലുള്ള റബ്ബര്‍ ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ധനയല്ലാതെ ചാഞ്ചാട്ടം കാണാനാവില്ല. കാരണം, കൈവിരലിലെണ്ണാവുന്ന ഈ വ്യവസായികള്‍ ഒത്തുകളിച്ച് ഉത്പാദനച്ചെലവും ലാഭവും അടങ്ങുന്ന വിലയ്‌ക്കേ ടയര്‍ വില്‍ക്കൂ. കേരളത്തിലെ 12 ലക്ഷംവരുന്നകൃഷിക്കാര്‍ക്ക് ഇതുപോലെ വില നിശ്ചയിക്കാനാവില്ല. കമ്പോളത്തിലെ ഡിമാന്‍ഡും സപ്ലൈയും ആയിരിക്കും വില നിശ്ചയിക്കുക. ഇവയെ സ്വാധീനിക്കാന്‍ റബ്ബര്‍ വ്യവസായ ലോബിക്ക് കഴിയും.

ഇതിലും വലിയൊരു അപകടമുണ്ട്. റബ്ബറുമായി യാതൊരു ബന്ധവുമില്ലാത്ത ഊഹക്കച്ചവടക്കാര്‍ക്ക് വിലയെ ഗണ്യമായി സ്വാധീനിക്കാന്‍ കഴിയും. ഊഹക്കച്ചവടത്തില്‍ റൊക്കവ്യാപാരമില്ല. ഭാവിയില്‍ ഒരു നിശ്ചിതസമയത്ത് നിശ്ചിതവിലയ്ക്ക് റബ്ബര്‍ വാങ്ങുന്നതിനാണ് കരാര്‍ ഉണ്ടാക്കുന്നത്. കരാര്‍ പ്രകാരം ഈ റബ്ബര്‍ ഡെലിവറി എടുക്കണമെന്നുപോലുമില്ല. തീയതിക്കുമുമ്പ് മറിച്ചുവിറ്റാല്‍ മതിയാകും. കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളില്‍ നടക്കുന്ന വ്യാപാരത്തിന്റെ സിംഹഭാഗവും യഥാര്‍ഥചരക്കിന്റെ കൈമാറ്റവുമായി യാതൊരു ബന്ധവുമില്ലാത്ത ഇടപാടുകളാണ്. ഭാവിയിലേക്ക്

ഇവര്‍ ഇപ്രകാരം കരാര്‍ ഉറപ്പിക്കുന്ന വില ഇന്നത്തെ വിലയെയും സ്വാധീനിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അന്തര്‍ദേശീയ കമ്പോളത്തിലെ റബ്ബര്‍വിലയുടെ ചാഞ്ചാട്ടത്തിന് കാരണം ഇതാണ്. ഇതിനനുസരിച്ച് നമ്മുടെ ആഭ്യന്തരവിലയും ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഇപ്പോള്‍ നമ്മുടെ നാട്ടിലും അവധിക്കച്ചവടം അനുവദിച്ചിരിക്കയാണ്. റബ്ബര്‍വ്യവസായികള്‍ അവധിക്കച്ചവടത്തിന് എതിരാണ്. റബ്ബര്‍ ഡീലര്‍മാരും എതിരാണ്. റബ്ബര്‍ബോര്‍ഡിന്റെ വിശദമായ പഠനങ്ങള്‍ റബ്ബര്‍മേഖലയില്‍ അവധിവ്യാപാരത്തിന് പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഞാന്‍ ധനമന്ത്രിയായിരുന്നപ്പോള്‍ ഇതിനെ സംബന്ധിച്ച് വളരെ വിശദമായ ഒരു കത്ത് വാണിജ്യമന്ത്രിക്ക് അയച്ചതാണ്. ഇങ്ങനെ ആര്‍ക്കുംവേണ്ടാത്ത അവധിക്കച്ചവടം അനുവദിക്കണമെന്ന വാശിയിലാണ് വാണിജ്യമന്ത്രാലയം. ആര്‍ക്കുവേണ്ടി?

ഈ സ്ഥിതിവിശേഷത്തിന്റെ ദുഷ്ഫലങ്ങള്‍ ഇതിനകം കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ കരിനിഴല്‍ വീഴ്ത്തിക്കഴിഞ്ഞിട്ടുണ്ട്. റബ്ബര്‍വില കുത്തനെ ഉയരുമ്പോള്‍ പരമാവധി പാല് വെട്ടിയെടുക്കാനല്ലാതെ റീ പ്ലാന്റ് ചെയ്യാന്‍ ആരും ശ്രമിക്കില്ല. വിലയിടിയുമ്പോഴാവട്ടെ, റീ പ്ലാന്റിങ്ങിനുള്ള താത്പര്യവും നഷ്ടപ്പെടും. റബ്ബര്‍കൃഷി മൂന്നുപതിറ്റാണ്ടിലേറെ നീളുന്നൊരു നിക്ഷേപമാണ്. വിലകളിലുണ്ടാകുന്ന ചാഞ്ചാട്ടം നിക്ഷേപത്തെ അകറ്റും. റീ പ്ലാന്റിങ് കുറഞ്ഞുവരികയാണ്. 20 വര്‍ഷത്തിലേറെ പ്രായമുള്ളതാണ് ഇന്ന് കേരളത്തിലുള്ള റബ്ബര്‍മരങ്ങളില്‍ ഏതാണ്ട് 50 ശതമാനവും. 20 വര്‍ഷം കഴിഞ്ഞാല്‍ കിട്ടുന്ന പാലിന്റെ അളവ് കുറയും. തേയിലയുടെ കാര്യത്തിലെന്നപോലെ വയസ്സന്‍ മരങ്ങള്‍ റബ്ബറിന്റെ ഉദ്പാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്ന കാലം വിദൂരമല്ല.

ഒന്നുകില്‍ നയങ്ങള്‍ തിരുത്തുക. അല്ലാത്തപക്ഷം ചുരുങ്ങിയത് വിലയിടിവുകൂടി കണക്കിലെടുക്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് കൊണ്ടുവരിക. റീ പ്ലാന്റിങ്ങിനുള്ള സബ്‌സിഡി വര്‍ധിപ്പിക്കുക. റബ്ബറില്‍ എല്ലാം ഭദ്രമെന്ന് കരുതി സുഖിക്കാന്‍ പറ്റുന്ന കാലമല്ല നമ്മെ കാത്തിരിക്കുന്നത്.

പശു എന്നാല്‍ പാല്‍ ചുരത്തുന്ന യന്ത്രം

                                                                 യുഡിഎഫിന്‍റെ വികസന പരിപ്രേക്ഷ്യം 2030 - 4

'ഉയര്‍ന്ന ഉല്‍പാദനക്ഷമതയും മെച്ചപ്പെട്ട പരിസ്ഥിതിയും ഉറപ്പുവരുത്തുന്നതിനായി യന്ത്രവത്കരണത്തെ പ്രോത്സാഹിപ്പിക്കുക.പശുക്കളുടെ തീറ്റ ചിട്ടപ്പെടുത്തുന്നതിനു തീറ്റ സ്റ്റേഷനുകള്‍ സഹായിക്കും. തന്മൂലം വിഭവവിനിയോഗം കാര്യക്ഷമമാകും. സ്റ്റേഷനില്‍ പശു കയറുന്ന നിമിഷം അതിന്റെ കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ഇലക്‌ട്രോണിക് ട്രാന്‍സ്‌പോണ്ടര്‍ വഴി ഓരോ പശുവിനും ഓരോ സമയത്തും വേണ്ട റേഷന്‍ എത്രയെന്നു കമ്പ്യൂട്ടര്‍ കണക്കുകൂട്ടും. അതുകൊണ്ട് നിമിഷനേരത്തിനുളളില്‍ പശുവിന് എത്ര തീറ്റ വേണം, അതെത്രയായിരിക്കണം എന്നു തിട്ടപ്പെടുത്താന്‍ കഴിയുന്നു. തീറ്റ കഴിക്കാന്‍ ഓരോ പശുവും എടുക്കുന്ന സമയം പരിഗണിച്ചു തീറ്റകള്‍ മിക്‌സ് ചെയ്ത് സമീകൃതമാക്കി പശുവിന്റെ വായില്‍ത്തന്നെ എത്തിക്കുന്നു. കറന്ന പാല്‍ ശീതീകരണടാങ്കില്‍ എത്തും മുമ്പുതന്നെ പാല്‍ ഗണ്യമായി തണുക്കുമെന്ന് പാല്‍ കറക്കല്‍ യന്ത്രങ്ങള്‍ ഉറപ്പുവരുത്തും' (പേജ് 261)

ഒരു സയന്‍സ് ഫിക്ഷന്‍ നോവലിലെ വിവരണം പോലെ തോന്നുന്നുണ്ടോ? 2030 ആകുമ്പോഴേയ്ക്കും നമ്മുടെ യന്ത്രവത്കൃത മൃഗസംരക്ഷണമേഖല കഴുത്തില്‍ മണിക്കുപകരം കമ്പ്യൂട്ടറും തൂക്കിയിട്ടു കമ്പ്യൂട്ടറിന്റെ തീര്‍പ്പുപ്രകാരം വായില്‍ തീറ്റ കൊടുക്കുന്ന കൊച്ചു യന്ത്രങ്ങളാകും. യുഡിഎഫിന്റെ യന്ത്രവത്കരണ ഭ്രാന്ത് ഏതറ്റം വരെ പോകാം എന്നതിന് ഒന്നാംതരം ദൃഷ്ടാന്തമാണിത്. ഉപ്രകാരം മൃഗപരിപാലന മേഖലയുടെ 'മത്സരശേഷിയും പദവിയും' ഉയര്‍ത്തുന്നതിന് 'ക്ലാസിക്കല്‍ സഹകരണ സംഘങ്ങള്‍ക്കു പകരം കേരളത്തിനു സ്വീകരിക്കാവുന്ന അന്തര്‍ദേശീയ മാതൃകകളെ താഴെ പറയും പ്രകാരം പട്ടികപ്പെടുത്തുമെന്നാണ് രേഖ പറയുന്നത്.

  •   പ്രൊഡ്യൂസര്‍ കമ്പനി മോഡല്‍
  •   കോണ്‍ട്രാക്ട് ഫാമിംഗ് മോഡല്‍ (ഇതിനു പാകിസ്താനാണ് മാതൃക)
  •  ചൈന ഡയറി പാര്‍ക്ക് മോഡല്‍ ഓരോ പാര്‍ക്കിലും 300 മുതല്‍ 1000 വരെ പശുക്കള്‍ ഉണ്ടാകും. പാല്‍ സംസ്‌ക്കരണ കമ്പനികളോ ചെറുകിട ഉല്‍പാദകര്‍ നേരിട്ടോ പണം മുടക്കും
  • ഫിലിപ്പൈന്‍ ഡയറി സോണ്‍ മോഡല്‍ - നഗരപ്രാന്തങ്ങളില്‍ 300 മൃഗങ്ങള്‍ വരെയുളള 100 കാര്‍ഷിക സംരംഭകരെയാണ് ഓരോ സോണിലും ഉള്‍പ്പെടുത്തുക. ഓരോ 30 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലും ഒരു സംസ്‌ക്കരണ ഫാക്ടറി വീതം ഉണ്ടാകും.
  •  മംഗോളിയ ഡയറി ചെയിന്‍ മോഡല്‍ - ആറുവീതം സംരംഭക കൂട്ടങ്ങളായാണ് കൃഷിക്കാരെ സംഘടിപ്പിക്കുക. പാലിന്റെ മാത്രമല്ല, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെയും ചങ്ങലയില്‍ ഉപഭോക്താക്കളെ കണ്ണിചേര്‍ക്കുന്നു.
  • ചൈനയിലെ വിള - മത്സ്യം - മൃഗ സംയോജിത മാതൃക
  • ഗ്രാമീണ്‍ - സാനോനെ ഭക്ഷ്യ എന്‍ജിഒ - സ്വകാര്യ പങ്കാളിത്ത സാമൂഹ്യ മോഡല്‍ (ഇതെന്തെന്നു രേഖയില്‍ നിന്നു വ്യക്തമല്ല).
ഇതുപോലൊരു ചവറ്!

ക്ലാസിക്കല്‍ സഹകരണ പ്രസ്ഥാനത്തിന്റെ കാലം കഴിഞ്ഞുവെന്നാണ് വിഷന്‍ 2030 പരിപ്രേക്ഷ്യം വാദിക്കുന്നത്. ഇനി മേല്‍പറഞ്ഞതുപോലുളള അന്തര്‍ദേശീയ മാതൃകകളാണ് കേരളം അനുകരിക്കേണ്ടതുപോലും. കേരളത്തിന്റെ ഭൂവിനിയോഗവും കൃഷിക്കാരുടെ സ്വഭാവവുമൊക്കെ മറന്നു ഇന്‌റര്‍നെറ്റ് നിന്ന് പരതിയെടുത്ത ഡയറി മാതൃകകളുടെ ഒക്കാനിപ്പിക്കുന്ന വിവരണങ്ങളാണ് മൃഗപരിപാലനമേഖലയിലെ പരിപ്രേക്ഷ്യത്തില്‍ കുത്തി നിറച്ചിരിക്കുന്നത്.

കേരളത്തിലെ മൃഗപരിപാലന സാമ്പത്തികവിദഗ്ധരില്‍ അഗ്രഗണ്യനാണ് സിഡിഎസിന്റെ ഡയറക്ടറായിരുന്ന പ്രൊ. കെ. എന്‍. നാരായണന്‍ നായര്‍. കഴിഞ്ഞ ദിവസം അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു : 'ആസൂത്രണബോര്‍ഡിന്റെ വികസന പരിപ്രേക്ഷ്യ രേഖ കണ്ടോ? പ്രതികരണം അറിയിച്ചോ?'. മറുപടി ഇതായിരുന്നു, 'ചവറ്! ഇതിനൊക്കെ പ്രതികരണം അറിയിക്കുക എന്തനു തന്നെ അപമാനകരമാണ്. ഞങ്ങളെ പോലുളള സാമൂഹ്യശാസ്ത്രജ്ഞന്മാരു പോകട്ടെ, വെറ്റിനറി സര്‍വകലാശാലയുമായോ എന്തിന് മൃഗസംരക്ഷണ വകുപ്പുമായിപ്പോലുമോ രേഖ ചമച്ചവര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാകുമെന്നു തോന്നുന്നില്ല. എങ്കില്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ വിളമ്പില്ലായിരുന്നു'.

31 പേജുളള അധ്യായത്തിന്റെ 17 പേജ് കേരളത്തിന്റെ മൃഗപരിപാലന മേഖലയെക്കുറിച്ചുളള പൊതുവിവരണമാണ്. കോളജ് മാഗസിന്‍ ലേഖനത്തിന്റെ നിലവാരത്തിനപ്പുറത്തേയ്ക്ക് ഈ വിശകലനം കടക്കുന്നില്ല.
പാല്‍, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മുട്ട എന്നിവയുടെ ആവശ്യം 2030 വരെ എത്ര കണ്ടു വര്‍ദ്ധിക്കും? ഇതിനായുളള ലഭ്യത എത്രകണ്ടു വര്‍ദ്ധിപ്പിക്കാം? കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കില്‍ ആവശ്യത്തിന്റെ പകുതിപോലും കേരളത്തില്‍ ഉല്‍പാദിപ്പിക്കാനാവില്ല; മെച്ചമായ രീതിയില്‍ ഇടപെടുകയാണെങ്കില്‍ 2030 ആകുമ്പോഴേയ്ക്കും ആവശ്യത്തിനുളള ഏതാണ്ടൊക്കെ കേരളത്തില്‍ത്തന്നെ ഉല്‍പ്പാദിപ്പിക്കാനാവും; നന്നായിട്ടിടപെടുകയാണെങ്കില്‍ മിച്ചം ഉല്‍പാദിപ്പിക്കാന്‍ കഴിയും എന്നൊക്കെയുളള 'അതിഗഹനമായ' നിഗമനങ്ങളാണ് പരിപ്രേക്ഷ്യം മുന്നോട്ടു വെയ്ക്കുന്നത്. 'മെച്ചമായ രീതിയിലുളള ഇടപെടല്‍' അല്ലെങ്കില്‍ 'നന്നായിട്ടുളള ഇടപെടല്‍' നടത്തിയാല്‍ ആവശ്യമായ ഏതാണ്ടൊക്കെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നു പറയാന്‍ വിദഗ്ധരുടെ ആവശ്യമില്ല. അത്തരം ഇടപെടല്‍ എങ്ങനെ നടത്താം എന്നാണ് അവര്‍ പറയേണ്ടത്. പക്ഷേ, അതുമാത്രം എവിടെയും വിശദീകരിക്കുന്നില്ല.

ലക്ഷ്യങ്ങള്‍ കൃത്യമായിത്തന്നെ നിര്‍വചിച്ചിട്ടുണ്ട്. 1. പാലിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത. 2. മുട്ടയുടെ ആവശ്യത്തിന്റെ 80 ശതമാനം കേരളത്തില്‍ത്തന്നെ ഉല്‍പാദിപ്പിക്കുക. 3. 2030 ആകുമ്പോഴേയ്ക്കും പാലുല്‍പ്പന്നങ്ങളും ഇറച്ചിയും കയറ്റുമതി ചെയ്യാനാകണം.
ഇതിനായുളള വികസനതന്ത്രത്തിന്റെ ഒന്നാമത്തെ തൂണ് മത്സരശേഷി വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ന് കന്നുകാലി വളര്‍ത്തല്‍ നാമമാത്ര - ചെറുകിട കൃഷിക്കാരുടെ ഉപജീവന മാര്‍ഗമാണ്. ഇതു മാറ്റി വ്യവസായ സംരംഭകത്വത്തിനടിസ്ഥാനത്തില്‍ ഈ മേഖലയെ പുനസംഘടിപ്പിക്കണം. ഇതിനുളള സൂത്രവിദ്യകളുടെ പട്ടികയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ നല്‍കിയത്.

എന്തുകൊണ്ട് ആനന്ദ് മാതൃകയല്ല?

ആനന്ദ് മാതൃകയിലുളള സഹകരണ സംഘങ്ങളുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണമെന്നു പറഞ്ഞാല്‍ അംഗീകരിക്കാം. പക്ഷേ, ആനന്ദ് മാതൃക മത്സരശേഷിയില്ലാത്തതാണെന്നു പറയുന്നത് വിവരക്കേടാണ്. നമ്മുടെ നാടിന്റെ കാര്‍ഷിക ഘടനയ്ക്ക് അനുയോജ്യമായ സഹകരണ സംവിധാനം എന്നതു മാത്രമല്ല, ആനന്ദ് പാറ്റേണിന്റെ മേന്മ. ബഹുരാഷ്ട്ര കുത്തക കമ്പനികളുമായി സാങ്കേതികവിദ്യയിലും ഉല്‍പന്ന വൈവിദ്ധ്യവത്കരണത്തിലും ഉല്‍പാദന ക്ഷമതയിലും എന്തിന് വിപണനതന്ത്രത്തിലും വിജയം കൈവരിച്ച ഒരു സംവിധാനത്തെ ഏതാനും വരികള്‍ കൊണ്ടു തളളിപ്പറയാന്‍ യുഡിഎഫ് മാനേജ്‌മെന്റ് വിദഗ്ധര്‍ക്കേ കഴിയൂ.

ഹരിതവിപ്ലവം പോലെ ഇന്ത്യയുടെ ഒരു വിജയഗാഥയാണ് ധവളവിപ്ലവവും. ഇതു നയിച്ചതാവട്ടെ ആനന്ദ് സഹകരണ അനുഭവവും. അമുലുപോലെ കേരളത്തിലെ മില്‍മ വിജയകരമല്ല എന്നതു ശരി. ഇതിന്റെ കാരണങ്ങള്‍ കണ്ടുപിടിച്ചു പരിഹരിക്കുന്നതിനു പകരം തൊട്ടിയിലെ വെളളത്തോടെ കുഞ്ഞിനെയും വലിച്ചെറിയുകയാണ് 2030ന്റെ പരിപ്രേക്ഷ്യക്കാര്‍.
അന്തര്‍ദേശീയ നിലവാരത്തിനൊപ്പിച്ച സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തിയശേഷം രേഖ പിന്നെ കടക്കുന്നത് പശുക്കളുടെ ജനുസിലേയ്ക്കാണ്. നാടന്‍ പശുക്കളാണ് അഭികാമ്യം എന്നാണ് പ്രസ്താവന.

കേരളത്തിലെ 94 ശതമാനം പശുക്കളും (2007) സങ്കരയിനങ്ങളാണ്. മൊത്തം പശുക്കളുടെ എണ്ണം കുറഞ്ഞിട്ടും ഉല്‍പാദനം ഇടിയാതിരിക്കാനുളള കാരണം സങ്കരയിനം പശുക്കളിലേയ്ക്കുളള മാറ്റവും അവയുടെ ഉയര്‍ന്ന ഉല്‍പാദനക്ഷമതയുമാണ്. പക്ഷേ സങ്കരയിനങ്ങളുടെ രോഗാതുരത, ഉയര്‍ന്ന തീറ്റച്ചെലവ് തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ രേഖത്തന്നെ ചൂണ്ടിക്കാണിക്കുന്നതുപോലെ 'നാടന്‍ പശുക്കളാണ് പാരിസ്ഥിതികമായും സാമ്പത്തികമായും ദീര്‍ഘനാളില്‍ കൂടുതല്‍ സ്ഥായിയായവ' (പേജ് 251).
എനിക്ക് ഇക്കാര്യത്തില്‍ തര്‍ക്കമില്ല.

പക്ഷേ, അത്യുല്‍പാദന സമ്പ്രദായങ്ങളെയും കൃഷിയെ വ്യവസായം പോലെ കാണുന്ന സംരംഭകരെയും വാനോളം പുകഴ്ത്തിയ ശേഷം നാടന്‍ പശുക്കളിലേയ്ക്കുളള മടങ്ങിപ്പോകലിനെക്കുറിച്ചു പറയുന്നതിലെ വൈരുദ്ധ്യം രേഖാകര്‍ത്താക്കള്‍ തിരിച്ചറിയുന്നേയില്ല. ചര്‍ച്ചയ്ക്കായി ആദ്യം വിതരണം ചെയ്ത കരടില്‍ ഈയൊരു ഭാഗം ഉണ്ടായിരുന്നില്ല. ആരുടെയോ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് കൂട്ടിച്ചേര്‍ത്ത ഭാഗമാണിത്. രേഖയുടെ അടിസ്ഥാന വികസനതന്ത്രത്തിനു കടകവിരുദ്ധമാണ് ഈ കൂട്ടിച്ചേര്‍ക്കല്‍.

ഏതായാലും ഞങ്ങള്‍ ഈ ഭേദഗതിയോടൊപ്പമാണ്. ഇന്നത്തെ നിലയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ നമ്മുടെ തനതു ഇനങ്ങളെല്ലാം ഉന്മൂലനം ചെയ്യപ്പെടും. ഈ സ്ഥിതി വരാന്‍ പടില്ല. സങ്കരയിനങ്ങള്‍ക്കുളള പരിപാലനസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം ഒരു നിശ്ചിതശതമാനം നാടന്‍ പശുക്കളെയെങ്കിലും പരിപാലിക്കാന്‍ ലക്ഷ്യമിടണം.

തീറ്റപ്പുല്ലുകൃഷി വികസിപ്പിക്കണമെന്ന പൊതുപ്രസ്താവനയല്ലാതെ മൂര്‍ത്തമായ നിര്‍ദ്ദേശവും ഇല്ല. നീര്‍ത്തടപദ്ധതി വികസനത്തിന്റെ ഭാഗമായി തെങ്ങിനു തടമെടുക്കുന്നതിനും തടത്തിനു ചുറ്റും ഇടവിളയായി തീറ്റപ്പുല്‍ വെച്ചുപിടിപ്പിക്കുന്നതിനും എന്തുകൊണ്ട് തൊഴിലുറപ്പു പദ്ധതിയെ ഉപയോഗപ്പെടുത്തിക്കൂടാ? ഈ പുല്ലു പരിപാലിക്കുന്നതിന് ഭൂവുടമയ്ക്കു താല്‍പര്യമില്ലെങ്കില്‍ പച്ചക്കറിയിലെന്നപോലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ ഏല്‍പ്പിച്ചുകൂടാ. ചെലവു കുറഞ്ഞ കാലിത്തീറ്റ കേരളത്തില്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്നതിന് ഒരു നിര്‍ദ്ദേശവും രേഖയിലില്ല.

അടുത്ത നിര്‍ദ്ദേശമാണ് ഏറ്റവും വലിയ തമാശ. 'ഏറ്റവും നല്ല കഴിവും വാസനയും (talent) ഒത്തുചേരുന്നവരെ' മൃഗപരിപാലനമേഖലയിലേയ്ക്ക് ആകര്‍ഷിക്കണം പോലും! ഇതിന് സംരംഭകരെ കണ്ടെത്താന്‍ വ്യത്യസ്തമേഖലാ വിദഗ്ധരുടെ സംഘങ്ങള്‍ മേഖലാടിസ്ഥാനത്തില്‍ രൂപം നല്‍കണം. ഇതിനാവസ്യമായ പരിശീലന പരിപാടിയ്ക്ക് മംഗോളിയയിലെ 'സംരംഭകോന്മുഖമായ ക്ഷീരതൊഴില്‍ പരിശീലന'മാണ് മാതൃകയായി തെരഞ്ഞെടുത്തിട്ടുളളത്. ഇന്തോനേഷ്യയില്‍ ഡച്ചുകാര്‍ നടപ്പാക്കിയ പരിശീലന പരിപാടിയായാലും കുഴപ്പമില്ല. തങ്ങളുടെ എക്‌സ്‌ടെന്‍ഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 94 ശതമാനം സങ്കരസാങ്കേതിക വിദ്യ വ്യാപിച്ച കേരളത്തിലെ മൃഗസംരക്ഷണ - ക്ഷീരവകുപ്പിനെ എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാം എന്നതിനെക്കുറിച്ചല്ല ആലോചന. ഈ മാനംനോക്കികളുടെ (കേസരിയോടു കടപ്പാട്) മുന്നില്‍ നമസ്‌കരിക്കുകയല്ലാതെ നിര്‍വ്വാഹമില്ല.

സാമൂഹ്യക്ഷേമമെന്നാല്‍ മൃഗക്ഷേമം

വികസനതന്ത്രത്തിന്റെ അടുത്ത തൂണ് സാമൂഹ്യക്ഷേമമാണ്. നാം വിചാരിക്കുക ക്ഷീരകൃഷിക്കാരുടെ സാമൂഹ്യക്ഷേമത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യാന്‍ പോകുന്നതെന്നല്ലേ. അല്ല. കേട്ടോളൂ.
ഒന്ന്, എങ്ങനെ ഉല്‍പന്നങ്ങളുടെ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്താം. രണ്ട്, മൃഗങ്ങളുടെ വംശാവലി കൃത്യമായി സൂക്ഷിക്കാനെന്താണു വഴി. മൂന്ന്, ഉല്‍പന്നങ്ങളുടെ നിലവാര അക്രഡിറ്റേഷനു എന്താണ് സംവിധാനം വേണ്ടത്? നാല്, മൃഗങ്ങളുടെ ക്ഷേമത്തിന് എന്തൊക്കെ വേണം? അഞ്ച്, ബ്രീഡിംഗിന് പേറ്റന്റ് അവകാശങ്ങള്‍ക്കുളള നിയമചട്ടക്കൂട് സൃഷ്ടിക്കുക. ആറ്, മലിനീകരണ നിയന്ത്രണ നടപടികള്‍. ഏഴ്, മൃഗങ്ങളുടെ ശുചിത്വം ഉറപ്പുവരുത്താനുളള യന്ത്രവത്കരണം (ഇതിനായി ഓട്ടോമാറ്റിക്കായി മൃഗപാദസംവിധാനം, ഫീഡ് ടെക് സിലേജ്, ഹെര്‍ഡ് നാവിഗേറ്റര്‍, പശു തൊട്ടാല്‍ സാവധാനം കറങ്ങി പശുവിനെ തുടച്ചു വൃത്തിയാക്കാനുളള സ്വിംഗ് കൗ ബ്രഷ്.. ഇങ്ങനെ പോകുന്നു സങ്കേതങ്ങള്‍).

സാമൂഹ്യക്ഷേമം എന്നു പറഞ്ഞാല്‍ മൃഗത്തിന്റെയും ഉപഭോക്താവിന്റെയും ക്ഷേമമാണെന്ന് വായന കഴിയുമ്പോഴാണ് തിരിച്ചറിയുക. ഇവ പ്രധാനം തന്നെ. പക്ഷേ, ലക്ഷക്കണക്കായ ക്ഷീരകൃഷിക്കാരുടെ ക്ഷേമത്തെ മറികടക്കാന്‍ എങ്ങനെ കഴിയുന്നു?
ഏറ്റവും അവസാനം അരപ്പേജ് 'സംയോജിത കൃഷി'യ്ക്കായി നീക്കിവെച്ചിരിക്കുന്നു. അതുപോലെ തന്നെ 'അടുക്കള മുറ്റ കോഴി കൃഷി'യെക്കുറിച്ചും പരാമര്‍ശമുണ്ട്. ഒഴിവാക്കാന്‍ പറ്റാത്തതുകൊണ്ട് പറഞ്ഞുപോവുക മാത്രം. പുരയിടകൃഷിയെ അടിസ്ഥാനമാക്കിയുളള പശു കോഴി വളര്‍ത്തലിനെ കുറിച്ച് പരാമര്‍ശിക്കാതെ ഒരു റിപ്പോര്‍ട്ടു തയ്യാറാക്കാനാവുമോ? പക്ഷെ, ഈ മേഖലയ്ക്കുളള വികസനതന്ത്രം നമ്മുടെ പരമ്പരാഗത മാതൃകയ്ക്കു പകരം വാണിജ്യ മാതൃക സ്ഥാപിക്കലാണല്ലോ.

പുരയിടകൃഷിയില്‍ ഊന്നുക

കേരളത്തിലെ മൃഗസംരക്ഷണ മേഖലയുടെ പ്രധാന സവിശേഷത വ്യാപാരാടിസ്ഥാനത്തില്‍ വലിയ തോതിലുളള ഡയറി ഫാമുകളുടെ വികസനത്തിന്റെ അഭാവമാണ്. വീട്ടുവളപ്പില്‍ ചെറുകിട ഇടത്തരം കര്‍ഷകര്‍ വളര്‍ത്തുന്നവയാണ് കേരളത്തിലെ കറവമാടുകളില്‍ ഏറിയ പങ്കും. 85 ശതമാനത്തോളം കന്നുകാലികള്‍ മൂന്നോ അതില്‍ത്താഴെയോ മാടുകള്‍ സ്വന്തമായിട്ടുളള കൃഷിക്കാരുടേതാണ്.

മൃഗപരിപാലനത്തിനാശ്യമായ അധ്വാനശേഷി സംഭാവന ചെയ്യുന്നത് അധികവും വീട്ടമ്മമാരുമാണ്. കേരളത്തിലെ മൃഗസംരക്ഷണത്തിന്റെ സംഘടനാചട്ടക്കൂട് കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്.

സംസ്ഥാനത്തിന്റെ വികസനപരിപാടി ഈ യാഥാര്‍ത്ഥ്യം കണക്കിലെടുത്തു കൊണ്ടാവണം. സാങ്കേതികവിദ്യയിലും സംസ്‌ക്കരണ രംഗത്തും പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കണം. പുരയിടകൃഷിയുടെ ഭാഗമായി പുല്‍ക്കൃഷിയും മറ്റു കാലിത്തീറ്റകളും ഉല്‍പാദിപ്പിക്കണം.

കര്‍ഷകര്‍ കന്നുകുട്ടികളെ ഉപേക്ഷിക്കുന്നതു തടയാനുളള ഒരു പ്രചോദനമെന്ന നിലയില്‍ നിര്‍ണായക ഘട്ടത്തില്‍ ആവശ്യമായ മൃഗചികിത്സാസൗകര്യങ്ങളും സൗജന്യനിരക്കില്‍ കൃത്രിമ കാലിത്തീറ്റയും ലഭ്യമാക്കേണ്ടതാണ്. പ്രാഥമിക സഹകരണ സംഘങ്ങളെ നവീകരിക്കണം. മില്‍മയെ അടിമുടി പുനസംഘടിപ്പിക്കണം.

എന്നാല്‍ ഇന്ന് കേരളത്തില്‍ വ്യാവസായികാടിസ്ഥാനത്തിലുളള വന്‍കിട ക്ഷീരവികസന പദ്ധതികളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. വ്യാപാരാടിസ്ഥാനത്തിലുളള വന്‍കിട ക്ഷീരവികസന പദ്ധതികള്‍ അതിനു പറ്റിയ ഭൂമിയും മുടക്കുമുതലും ലഭ്യമായ സ്ഥലങ്ങളില്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ത്തന്നെ, സമീപഭാവിയില്‍ കേരളം മുന്‍ഗണന കൊടുക്കേണ്ടത് വീട്ടുവളപ്പിലെ കാലിവളര്‍ത്തലിനു തന്നെയാണ്.

ജൈവകൃഷിയുടെ ജനകീയത വര്‍ദ്ധിപ്പിക്കുന്നതിന് അനുസരിച്ച്, മൃഗസംരക്ഷണം കാര്‍ഷികവൃത്തിയുടെ അനുപേക്ഷണീയ ഭാഗമാവുകയാണ്.
പുരയിടകൃഷിയുടെയും അതിന്റെ ഭാഗമായുളള കന്നുകാലി വളര്‍ത്തലിന്റെയും സംരക്ഷണം കൃഷിക്കാരുടെ ക്ഷേമത്തിന്റെ മാത്രമല്ല, കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുളള സ്ഥായിയായ വികസന ലക്ഷ്യത്തിന്റെയും ഭാഗമാണ്.

മത്സരശേഷിയെക്കുറിച്ച് ഗീര്‍വാണം നടത്തുന്ന വിദഗ്ധര്‍ പാശ്ചാത്യരാജ്യങ്ങളില്‍ കൃഷിയ്ക്കും കന്നുകാലിവളര്‍ത്തലിനും നല്‍കുന്ന ഭീമമായ സബ്‌സിഡിയുടെ കാര്യം മറച്ചുവെയ്ക്കുകയാണ്. നമ്മുടെ രാജ്യത്തെ പോലെ കാലിത്തീറ്റയ്‌ക്കോ അല്ലെങ്കില്‍ പാലിനോ നല്‍കുന്ന സബ്‌സിഡി അല്ല. കൃഷിക്കാരുടെ ഭൂമിയുടെ വിസ്തൃതിയുടെയും കന്നുകാലികളുടെ എണ്ണത്തിന്റെയും കൃഷിക്കാരുടെ തന്നെ തലയെണ്ണിയോ ആണവരുടെ സബ്‌സിഡി നല്‍കുന്നത്.

അതുകൊണ്ടാണ് ലോകവ്യാപാരക്കരാറിന്റെ സബ്‌സിഡി നിയന്ത്രണത്തില്‍ നിന്ന് അവര്‍ക്ക് രക്ഷപെടാന്‍ കഴിയുന്നത്. ഈ യാഥാര്‍ത്ഥ്യം മനസിലാക്കാതെ സബ്‌സിഡികളൊന്നുമില്ലാതെ മത്സരശേഷിയുളള കന്നുകാലി വളര്‍ത്തലിനെക്കുറിച്ച് ദിവാസ്വപ്നം കാണുകയാണ് പരിപ്രേക്ഷ്യക്കാര്‍. സ്വകാര്യമൂലധനം ഈ മേഖലയിലെയ്ക്കു കടന്നുവരുന്നതിനും പൊതുനിക്ഷേപം ഗണ്യമായി ഉയര്‍ത്തിയേ തീരൂ.

Sunday, December 15, 2013

തുറന്ന കടലും തുലയുന്ന മത്സ്യമേഖലയും

                                                                                   യുഡിഎഫിന്റെ പരിപ്രേക്ഷ്യം 2030 - 3

നോര്‍ഡിക് രാജ്യങ്ങളാണ് യുഡിഎഫിന്റെ വിഷന്‍ 2030ന്റെ ഇഷ്ടദേശം. വടക്കന്‍ അറ്റ്‌ലാന്റിക് തീരദേശ രാജ്യങ്ങളായ സ്വീഡന്‍, നോര്‍വെ, ഡെന്മാര്‍ക്ക്, ഫിന്‍ലന്റ്, ഐസ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെും നോര്‍ഡിക് രാജ്യങ്ങളെും വിളിക്കും. പലകാര്യങ്ങളിലും ഈ രാജ്യങ്ങളുടെ മാതൃക പിന്തുടരണം എന്നാണ് വിഷന്‍ 2030-ല്‍ പറയുന്നത്. ഏതായാലും മത്സ്യമേഖലയുടെ കാര്യത്തില്‍ നോര്‍വെയുമായുളള നമ്മുടെ ബന്ധം പ്രസിദ്ധമാണ്. അറുപതുകളുടെ മധ്യത്തില്‍ നോര്‍വീജിയന്‍ പ്രോജക്ട് നീണ്ടകരയില്‍ ആരംഭിക്കുന്നതുവരെ കേരളത്തിലെ മത്സ്യബന്ധനം പൂര്‍ണമായും പരമ്പരാഗത രീതിയിലുളളതായിരുന്നു. യന്ത്രവത്കൃത ബോട്ടുകളും ആധുനികവലകളും ശീതീകരിച്ച മത്സ്യവുമെല്ലാം ഏതാനും ദശാബ്ദം കൊണ്ട് കേരളത്തിന്റെ മത്സ്യമേഖലയെ മാറ്റിമറിച്ചു. 1950-51ല്‍ കേവലം 0.75 ലക്ഷം ട ആയിരു മത്സ്യ ഉല്‍പാദനം 6-7 ലക്ഷം ടണ്ണായി എഴുപതുകളുടെ അവസാനമായപ്പോഴേയ്ക്കും ഉയര്‍ന്നു. ഇതുപോലെ ഇനി അത്യാധുനിക സാങ്കേതികവിദ്യകള്‍ കേരളത്തിലെ മത്സ്യമേഖലയിലേയ്ക്കു കൊണ്ടുവരണം എന്നുളളതാണ് കാഴ്ചപ്പാട്.
പുതിയ വിദ്യകളുടെ നീണ്ട പട്ടിക തന്നെയുണ്ട്… മാരി കള്‍ച്ചര്‍, കോള്‍ഡ് വാട്ടര്‍ അക്വാ കള്‍ച്ചര്‍, കടല്‍പ്പായല്‍ കൃഷി, സീ റാഞ്ചിംഗ്, റിക്രിയേഷണല്‍ ഫിഷറി, ക്രിപ്‌സ് ട്രോള്‍, മത്സ്യമേഖലയില്‍ ഐടി ടെക്‌നോളജിയുടെ വിവിധ ഉപയോഗങ്ങള്‍, ഇങ്ങനെ ഏതാണ്ട് മൂന്നു ഡസന്‍ വരും പട്ടിക. ഇവയില്‍ പലതും നമുക്കു സ്വീകാര്യമാണ്. പക്ഷേ കൂടുതല്‍ വിശദമായ പരിശോധന വേണം. നമ്മുടെ പ്രകൃതിയ്ക്കും സാമ്പത്തികസ്ഥിതിയ്ക്കും കമ്പോളത്തിനും ഇവയോരോന്നും എത്രമാത്രം ഉചിതമാണെന്നു പരിശോധിക്കണം. സാങ്കേതികവിദ്യ മാത്രം പോര. അതിന്റെ സംഘാടനവും പ്രധാനമാണ്.
നോര്‍വീജിയന്‍ അനുഭവം
ആധുനികം എന്നപേരില്‍ അന്ധമായി എന്തും സ്വീകരിക്കുത് ശരിയായിരിക്കുകയില്ല. നോര്‍വെയില്‍ നിന്നു നാം കൊണ്ടുവന്ന വലകളും സാങ്കേതികവിദ്യകളും പലതും ഏകമത്സ്യപ്രധാനമായ ടെംപറേറ്റു മേഖലകള്‍ക്ക് ഉപയോഗിക്കുതായിരുന്നു. ജൈവവൈവിദ്ധ്യത്തിന്റെ കലവറയായ നമ്മുടെ ഉഷ്ണമേഖലാ സമുദ്രങ്ങളില്‍ ഇവ അടക്കംകൊല്ലി വലകളായി. അനിയന്ത്രിതമായ യന്ത്രവത്കരണം മത്സ്യത്തൊഴിലാളികളെ പലേടത്തുനിന്നും പുറന്തളളി. പുറത്തുളളവര്‍ യന്ത്രവത്കരണ മേഖലയിലേയ്ക്കു തളളിക്കയറി. മത്സ്യ ഉല്‍പാദനം കൂടി. പക്ഷേ, മത്സ്യബന്ധനം നഷ്ടക്കച്ചവടമായി.
ഒരുവശത്ത്, പുതിയ സാങ്കേതികവിദ്യകള്‍ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് വഴി വെയ്ക്കുന്നു. അമിത മത്സ്യബന്ധനം, സംഹാരപരമായ മത്സ്യബന്ധന ഉപകരണങ്ങളുടെ ഉപയോഗം, ഉള്‍ക്കടലില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മത്സ്യബന്ധന ട്രോളറുകളുടെ തീരദേശത്തേയ്ക്കുളള നിയമവിരുദ്ധമായ കടന്നുകയറ്റം, മത്സ്യബന്ധനം തുടങ്ങിയവ മത്സ്യവിഭവ ശോഷണത്തിലേയ്ക്കു നയിച്ചു. എഴുപതുകളുടെ ആദ്യം മുതല്‍ മത്സ്യ ഉല്‍പാദനം കേരളത്തില്‍ ഇടിയാന്‍ തുടങ്ങി. എഴുപതുകളുടെ അവസാനം വരെ ഈ പ്രവണത തുടര്‍ന്നു. പിന്നീട് പ്രജനനകാലമായ മഴക്കാലത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി. മത്സ്യഉല്‍പാദനത്തിന്റെ ഇടിവ് തടയാന്‍ കഴിഞ്ഞെങ്കിലും മത്സ്യഉല്‍പാദനം ഇപ്പോഴും ആറ് - ഏഴു ടണ്ണില്‍ തളംകെട്ടി നില്‍ക്കുകയാണ്.
മറുവശത്ത്, രണ്ടു കാരണങ്ങളാല്‍ മത്സ്യബന്ധനച്ചെലവ് കുതിച്ചുയരുന്നു. ആദ്യത്തേത് പരിമിതമായ മത്സ്യവിഭവം സ്വായത്തമാക്കാന്‍ മത്സ്യബന്ധ യൂണിറ്റുകള്‍ തമ്മിലുളള കടുത്ത കിടമത്സരം കൂടുതല്‍ വലിയ ബോട്ടുകള്‍, കൂടുതല്‍ കരുത്തുറ്റ യന്ത്രങ്ങള്‍, വലിയ വലകള്‍ എന്നിങ്ങനെ മത്സ്യബന്ധന സാങ്കേതികവിദ്യ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കാന്‍ അവയെ നിര്‍ബന്ധിതമാക്കുന്നു. ഇത് അമിത മൂലധനവത്കരണത്തിന് മത്സ്യബന്ധന മേഖലയെ വിധേയമാക്കുന്നു. മത്സ്യബന്ധന ബോട്ടുകളുടെ യന്ത്രവത്കരണം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഔട്ട് ബോര്‍ഡ് എന്‍ജിനില്‍ നിന്ന് ഇന്‍ബോര്‍ഡ് എഞ്ചിനിലേയ്ക്കുളള മാറ്റത്തിന്റെ പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. രണ്ടാമത്തേത്, റേഷന്‍ മണ്ണെണ്ണയുടെ വിതരണം കുറയുകയും ഇന്ധനച്ചെലവ് കുത്തനെ കൂടുകയും ചെയ്തതാണ്.
മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ മിക്കവാറും എല്ലാ മത്സ്യബന്ധന യൂണിറ്റുകളെയും ദയനീയമായ സാഹചര്യത്തില്‍ എത്തിച്ചിരിക്കുകയാണ്. ഇന്ധനം, കൂലി, മുതല്‍മുടക്കിന്റെ പലിശ എന്നിവയിലുണ്ടാകുന്ന വര്‍ദ്ധന മൂലം മൊത്തം മത്സ്യബന്ധന ചെലവ് ഉയരുന്നതിനാല്‍ മത്സ്യബന്ധന മേഖലയില്‍ നിന്നുളള അറ്റാദായം, തേയ്മാനച്ചെലവ് കൂടി കണക്കിലെടുക്കുമ്പോള്‍ ഗണ്യമായി കുറയുകയാണ്. ഇത് മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ കടം പെരുകാന്‍ ഇടയാക്കുന്നു. പണം പലിശയ്ക്ക് കൊടുക്കുന്ന വ്യാപാരികളും തമ്മിലുളള ഇടപാടുകളിലൂടെ ഉല്‍പന്ന കമ്പോളവും വായ്പാ കമ്പോളവും തമ്മില്‍ നിലനില്‍ക്കുന്ന പരസ്പരാശ്രിത ബന്ധം മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യക്കമ്പോളത്തിന്റെ ഗുണപരമായ ഉണര്‍വിന്റെ നേട്ടം ലഭ്യമാകുന്നില്ല. മിച്ചമുണ്ടാകുന്ന ആദായത്തിന്റെ ഏറിയപങ്കും കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ചേര്‍ന്ന് തട്ടിയെടുക്കുകയാണ്.
അക്വേറിയം റിഫോംസ്
മേല്‍പറഞ്ഞ സ്ഥിതിവിശേഷം നേരിടുന്നതിന് നോര്‍വെയില്‍ നിന്നുതന്നെ ഒരു പാഠം കേരളം പഠിക്കാന്‍ ശ്രമിച്ചു. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ തീരപ്രദേശ കടല്‍ അവിടുത്തെ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്കു വേണ്ടി റിസര്‍വു ചെയ്തിരിക്കുകയാണ്. അവര്‍ക്കേ മത്സ്യ ബന്ധന ഉരുക്കള്‍ക്ക് ഉടമസ്ഥാവകാശമുളളൂ. ഇതുപോലൊരു പരിഷ്‌കാരം കേരളത്തിലും കൊണ്ടുവരുന്നതിന് എല്ലാ മത്സ്യത്തൊഴിലാളി യൂണിയനുകളുടെയും പ്രതിനിധി സംഘം ഒന്നാം നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. രണ്ടാം നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു കരടു നിയമവും ഉണ്ടാക്കി. ഈ പരിഷ്‌കാരങ്ങള്‍ക്ക് അക്വേറിയം റിഫോംസ് എന്നു പേരും നല്‍കി.
കൃഷി ഭൂമി കൃഷിക്കാരന് എന്നപോലെ കടല്‍ മത്സ്യത്തൊഴിലാളിയ്ക്ക് എന്നുളളതാണ് മുദ്രാവാക്യം. മത്സ്യബന്ധന യാനങ്ങളുടെ ഉടമസ്ഥാവകാശം മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമായിരിക്കും. പരമ്പരാഗത സാമൂഹ്യനിയന്ത്രണ സംവിധാനങ്ങള്‍ നിയമപരമാണ്. കടല്‍ത്തീരത്ത് വെച്ചുളള ആദ്യവില്‍പനയ്ക്കുളള അവകാശം മത്സ്യത്തൊഴിലാളികള്‍ക്കു നിക്ഷിപ്തമാക്കും. നിലവില്‍ മത്സ്യബന്ധന യാനങ്ങളുളളവര്‍ നിശ്ചിതസമയത്തിനുളളില്‍ അവ മത്സ്യത്തൊഴിലാളികള്‍ക്കു കൈമാറുകയോ പിന്‍വാങ്ങുകയോ ചെയ്യണം. ഇതോടെ കടല്‍ ആര്‍ക്കും കൈയേറി എന്തും ചെയ്യാവുന്ന പൊതുസ്ഥലമല്ലാതാകും. പാരിസ്ഥിതിക സംരക്ഷണപ്രവര്‍ത്തനങ്ങളും സാമൂഹ്യനിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിനു കഴിയും. ഈ അക്വേറിയം റിഫോംസ് നിര്‍ദ്ദേശങ്ങളെക്കുറിച്ച് നോര്‍ഡിക് രാജ്യങ്ങളുടെ അപ്പോസ്തലന്മാര്‍ക്കു ഒരു വാചകം പോലും ഉരിയാടാനില്ല. അക്വേറിയം റിഫോംസിനെ യുഡിഎഫിന്റെ വിഷന്‍ 2030 കുഴിച്ചു മൂടിയിരിക്കുന്നു.
ആരാണ് ശത്രു?
കേരളത്തിലെ മത്സ്യമേഖലയുടെ ഇത്തെ പ്രധാനവൈരുദ്ധ്യങ്ങള്‍ ഇവയാണ്: ഒന്ന്, വിദേശക്കപ്പലുകളും ട്രോളറുകളും തീരദേശത്തു മത്സ്യബന്ധനം നടത്തുന്നു. വിദേശ ട്രോളറുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്. ശക്തമായ പ്രക്ഷോഭത്തിന്റെ ഫലമായി ഇതിനു നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും പിന്‍വാതിലിലൂടെ വിദേശ ട്രോളിംഗ് അനുവദിച്ചിരിക്കുകയാണ്. വിദേശ കപ്പലുകള്‍ ഇന്ത്യയില്‍ ബിനാമിപേരില്‍ രജിസ്റ്റര്‍ ചെയ്ത് തീരദേശത്ത് മത്സ്യബന്ധനം നടത്തുകയാണ്. തീരദേശ വിഭവശോഷണത്തിന്റെ മുഖ്യകാരണം ഇതാണ്.
രണ്ട്, കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി വെട്ടിക്കുറയ്ക്കല്‍ നയം മത്സ്യമേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. മണ്ണെണ്ണയ്ക്കു കാഷ് ട്രാന്‍ഫറാക്കിയതോടെ മത്സ്യമേഖലയ്ക്കു കിട്ടിയിരുന്ന മണ്ണെണ്ണ റേഷന്‍ ഇല്ലാതായി. ഉയര്‍ന്നവിലയ്ക്കു കമ്പോളത്തില്‍ നിന്നും കരിഞ്ചന്തയില്‍ നിന്നും മണ്ണെണ്ണ വാങ്ങേണ്ടി വരുന്നതു മൂലം മത്സ്യബന്ധനച്ചെലവ് ഉയര്‍ന്നു.
മൂന്ന്, മത്സ്യസമ്പത്തിന്റെ നല്ലൊരു പങ്ക് കയറ്റുമതി ചെയ്യപ്പെടുകയാണ്. ഇവര്‍ക്കാണ് ഈ മേഖലയിലെ ലാഭത്തിന്റെ സിംഹപങ്കും ലഭിക്കുന്നത്. പക്ഷേ, മീന്‍പിടിക്കുന്നവരെ പരോക്ഷമായിപ്പോലും അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. മത്സ്യത്തൊഴിലാളി ക്ഷേമനിധിയ്ക്ക് കയറ്റുമതിക്കാരില്‍ നിന്നുളള സെസിനു സുപ്രിംകോടതിയില്‍ കേസിനു പോയി സ്റ്റേ വാങ്ങിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുമായി ഈ കുത്തകകള്‍ക്കു യാതൊരു ബന്ധവുമില്ല എന്ന വാദത്തിന്റെ നിയമവശം സുപ്രിംകോടതി ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു ദീര്‍ഘകാല വികസനപരിപ്രേക്ഷ്യത്തില്‍ ഇവയൊക്കെ മുഖ്യപ്രതിപാദന വിഷയങ്ങളാക്കി മാറ്റേണ്ടതുണ്ടോ എന്ന ചോദ്യം അപ്രസക്തമാണെു പറയില്ല. പക്ഷേ, മേല്‍പ്പറഞ്ഞവയെക്കുറിച്ചൊക്കെ നിശബ്ദത പാലിക്കു ആസൂത്രണബോര്‍ഡ് മത്സ്യമേഖലയുടെ സുപ്രധാനമായ പ്രശ്‌നങ്ങളില്‍ ഒന്നായി കണ്ടിരിക്കുന്നത് ട്രേഡ് യൂണിയനുകളെയാണ്. ആ മണിമുത്തുകള്‍ ഉദ്ധരിക്കുന്നത് വിജ്ഞാനപ്രദമായിരിക്കും. 'മത്സ്യമേഖലയില്‍ ശക്തമായി തൊഴിലാളി യൂണിയനുകള്‍ ഉണ്ടായിട്ടുണ്ട്. ലാന്‍ഡിംഗ് കേന്ദ്രങ്ങളില്‍ യൂണിയനുകള്‍ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നുണ്ട്. ഐസ് ഇടുതിനും ട്രക്കുകള്‍ ലോഡു ചെയ്യുന്നതിനും നിശ്ചിതകൂലി അവര്‍ ഈടാക്കുന്നു…. പലപ്പോഴും പലദിനങ്ങള്‍ കടലില്‍ കഴിയേണ്ടി വരുന്ന മത്സ്യത്തൊഴിലാളികളേക്കാള്‍ കൂടുതല്‍ കൂലി ഇവര്‍ വാങ്ങുന്നു. എല്ലാ തൊഴിലാളികളും മത്സ്യത്തൊഴിലാളി സമുദായത്തില്‍നിന്നു തന്നെ ആണെന്നു വന്നാലും ട്രേഡ് യൂണിയനുകള്‍ക്ക് തൊഴില്‍നിയമങ്ങള്‍ക്കു കീഴില്‍ പ്രത്യേക പദവിയുണ്ട്. ആത്യന്തികമായി പാവപ്പെട്ട മത്സ്യത്തൊഴിലാളിയുടെ പോക്കറ്റില്‍ നിന്നാണ് ഈ പണമെടുക്കുന്നത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്തോറും പുറത്തുനിന്നുളളവര്‍ ഇവിടെ കൂലിയ്ക്കു വരുന്ന സ്ഥിതിയാണ് കേരളത്തിലുളളത്'.
മുപ്പതുവര്‍ഷത്തെ ഒരു പരിപ്രേക്ഷ്യത്തില്‍ ലാന്‍ഡിംഗ് സെന്ററിലെ യൂണിയന്‍ തര്‍ക്കത്തിന് എന്തു പ്രസക്തി? മത്സ്യക്കയറ്റുമതിക്കാരുടെ കൊളളലാഭത്തിനു നേരെ കണ്ണടയ്ക്കുവര്‍ക്ക് തൊഴിലാളിയുടെ കൂലിയെക്കുറിച്ച് എന്തൊരു വേവലാതി? കയറ്റുമതിക്കാരെക്കുറിച്ചു മാത്രമല്ല, ലേലം നടത്തു തരകന്മാരെക്കുറിച്ചോ ഹുണ്ടികക്കാരെക്കുറിച്ചോ ഒരു വിമര്‍ശനവും പരിപ്രേക്ഷ്യക്കാര്‍ക്കില്ല. എു മാത്രമല്ല, വിദേശ ട്രോളറിനെക്കുറിച്ചല്ല വിമര്‍ശനം, മറിച്ച് നാടന്‍ യന്ത്രവത്കൃത ബോട്ടുകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും തമ്മിലുളള തര്‍ക്കത്തെക്കുറിച്ചാണ് ഒരു ഖണ്ഡിക നീക്കിവെച്ചിട്ടുളളത്. രണ്ടുകിലോമീറ്റര്‍ തീരപ്രദേശം പരമ്പരാഗത വളളങ്ങള്‍ക്കുളളതാണ് തുടങ്ങിയ നിബന്ധനകള്‍ നടപ്പാക്കണമെങ്കില്‍ അക്വേറിയം റിഫോംസ് വേണം എുളളത് സൗകര്യപൂര്‍വം വിട്ടുകളയുന്നു.
പിന്നാക്കാവസ്ഥയ്ക്കു പരിഹാരമെന്ത്?
മത്സ്യമേഖലയുടെ വികസനം ആസൂത്രണം ചെയ്യുമ്പോള്‍ അവശ്യം വേണ്ടുന്ന ഒരു ബോധമാണ് ഈ മേഖലയുടെ ഇന്നത്തെ പരിതാപകരമായ സ്ഥിതി. ആദിവാസികോളനികള്‍ കഴിഞ്ഞാല്‍ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളാണ് ഭൂരാഹിത്യത്തിന്റെയും പാര്‍പ്പിടമില്ലായ്മയുടെയും ശുചീകരണവും കക്കൂസുമില്ലായ്മയുടെയും വീടുകള്‍ വൈദ്യുതീകരിക്കാത്തതിന്റെയും കുടിവെളളം കിട്ടാത്തതിന്റെയും പ്രശ്‌നങ്ങള്‍ ഏറ്റവുമധികം നേരിടുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ശിശുമരണ നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. സ്ത്രീപുരുഷാനുപാതം പൊതുസ്ഥിതിയെക്കാള്‍ താഴെയാണ്. ആയുര്‍ദൈര്‍ഘ്യം സംസ്ഥാനത്തെ ഇതരജനവിഭാഗങ്ങളെക്കാള്‍ വളരെ താഴെയാണ്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ ദാരിദ്ര്യത്തിന്റെ തുരുത്തുകളും വികസനത്തിനെതിരെയുളള വെല്ലുവിളികളുമായി തുടരുകയാണ്.
ഇതൊക്കെയാണ് സ്ഥിതിയെങ്കിലും പരിപ്രേക്ഷ്യം 2030 പ്രതിവര്‍ഷം 0.5 ശതമാനം വെച്ചേ മത്സ്യബന്ധനമേഖലയുടെ വരുമാനം ഉയരുമെന്നു കണക്കാക്കുന്നുളളൂ. വിഭവപരിമിതിയുടെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ കുതിച്ചുകയറ്റം സാധ്യമല്ല. പക്ഷേ, കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പങ്ങള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടും മാര്‍ക്കറ്റിംഗ് ശക്തിപ്പെടുത്തിക്കൊണ്ടും ഈ മേഖലയിലെ വരുമാനം കൂടുതല്‍ വേഗത്തില്‍ ഉയരുമെന്ന് ഉറപ്പുവരുത്താനാവും. എങ്കിലും വളരെ ഉയര്‍ന്ന ഒരു വളര്‍ച്ചാനിരക്ക് യാഥാര്‍ത്ഥ്യബോധത്തോടു കൂടിയുളളതല്ല എന്നു സമ്മതിക്കുന്നു. പക്ഷേ, ഇതിന്റെ ഫലമെന്തായിരിക്കും? സംസ്ഥാനവരുമാനത്തില്‍ മത്സ്യബന്ധന മേഖലയുടെ വിഹിതം കുറഞ്ഞുകൊണ്ടേയിരിക്കും. 1970-71ല്‍ മത്സ്യബന്ധന മേഖലയുടെ വിഹിതം 4.7 ശതമാനമായിരുന്നു. 2009-10ല്‍ ഇത് ഒരു ശതമാനമായി ഉയര്‍ന്നു. അതിവേഗത്തില്‍ മത്സ്യബന്ധന മേഖലയില്‍ പുതിയ തലമുറയില്‍ നിന്ന് തൊഴിലെടുക്കാന്‍ വരുന്നവരില്‍ ഗണ്യമായ വിഭാഗത്തെ മറ്റു മേഖലയില്‍ തൊഴില്‍മേഖലയിലേയ്ക്കു നീക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മത്സ്യത്തൊഴിലാളിയുടെ വരുമാനത്തില്‍ ഗണ്യമായ വളര്‍ച്ച ഉറപ്പാക്കാന്‍ കഴിയൂ. 1980-81ല്‍ മത്സ്യബന്ധന മേഖലയിലെ പ്രതിശീര്‍ഷ വരുമാനം സംസ്ഥാന പ്രതിശീര്‍ഷ വരുമാനത്തിന്റെ 66 ശതമാനമായിരുന്നു. ഇത് 2003-04ല്‍ അമ്പതു ശതമാനമായി കുറഞ്ഞു. ഇന്ന് ഏതാണ്ട് 40 ശതമാനമേ വരൂ. മത്സ്യബന്ധന മേഖലയിലെ വരുമാനം മൊത്തത്തില്‍ താഴ് തോതിലേ ഉയരുകയുളളൂ എ വാദം അംഗീകരിച്ചാല്‍ പിന്നെ പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്താനുളള ഏകമാര്‍ഗം മറ്റു തൊഴിലവസരങ്ങള്‍ തീരദേശത്തു തുറക്കുകയാണ്. ഇത്തരമൊരു ദിശാബോധം പരിപ്രേക്ഷ്യം 2030നില്ല.
പുതിയ തൊഴില്‍മേഖലകളില്‍ മത്സ്യമേഖലയിലുളള പുതിയ തലമുറയ്ക്ക് അവസരം ലഭിക്കണമെങ്കില്‍ ഏകപോംവഴി വിദ്യാഭ്യാസമാണ്. സാധാരണഗതിയിലുളള വിദ്യാഭ്യാസ പ്രോത്സാഹന നടപടികള്‍ പോര എന്ന ബോധ്യമുളളതുകൊണ്ടാണ് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുമുളള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കുമെന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. സ്വാശ്രയ കോളജുകളിലെ വിദ്യാഭ്യാസത്തിന്റെ ചെലവ് സര്‍ക്കാരാണ് വഹിക്കേണ്ടത്. എന്നാല്‍ ഇന്ന് ഈ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കേണ്ടതാണ്. ഇതിന് മത്സ്യക്ഷേമ സംഘങ്ങളെ പ്രാപ്തമാക്കണം.
ക്ഷേമപ്രവര്‍ത്തനങ്ങള്‍
പരിപ്രേക്ഷ്യം 2030ന്റെ വികസനതന്ത്രത്തിന് മൂന്നു ഭാഗങ്ങളാണുളളത്. അതിലൊന്നാമത്തേത് ഉത്പാദനക്ഷമത ഉയര്‍ത്തുന്നതിനു വേണ്ടിയുളള സാങ്കേതികവിദ്യകളും മൂല്യവര്‍ദ്ധിത ഉല്‍പങ്ങളുമാണ്. രണ്ടാമത്തേത് പരിസ്ഥിതി സംരക്ഷണ നടപടികളാണ്. ഈ രണ്ടുകാര്യങ്ങളിലും വലിയ തര്‍ക്കമുണ്ടാകേണ്ടതില്ല. എന്നാല്‍ മൂന്നാമത്തെ ഭാഗമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തികച്ചും അപര്യാപ്തമാണ്. ഒന്നാമതായി മത്സ്യത്തൊഴിലാളികളെ ദാരിദ്ര്യരേഖയ്ക്കു കീഴിലുളളവരും മുകളിലുളളവരുമെന്ന് വേര്‍തിരിക്കുന്നതു ശരിയാണോ? എന്തടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ ബിപിഎല്‍ വിഭാഗങ്ങള്‍ക്കു മാത്രമാക്കും? എല്‍ഡിഎഫ് സര്‍ക്കാര്‍ റേഷന്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ്, പഞ്ഞമാസ സമാശ്വാസ പദ്ധതി തുടങ്ങിയവയെല്ലാം എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു. രണ്ട്, പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതി്‌നും ഒരു സമ്പൂര്‍ണ സുരക്ഷിതത്വം വലയം സൃഷ്ടിക്കുതിനും എന്താണ് പരിപാടി? മൂന്ന്, വരുമാന ഉറപ്പുപദ്ധതി മത്സ്യമേഖലയില്‍ നടപ്പാക്കുന്നതെങ്ങനെ? പഞ്ഞമാസ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യം ഇരട്ടിയായി ഉയര്‍ത്തിക്കൊണ്ട് ഇതു നടപ്പാക്കാമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത്. ഇത് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. നാല്, കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ഏറ്റവും വിപ്ലവകരമായ പദ്ധതിയായിരുന്നു, കടാശ്വാസ പദ്ധതി. ഈ പദ്ധതി പാതിവഴിവെച്ച് അട്ടിമറിക്കപ്പെട്ടു. ഇതൊക്കെ വിസ്മരിച്ചുകൊണ്ട് ക്ഷേമപദ്ധതികളെക്കുറിച്ചുളള പരിപ്രേക്ഷ്യത്തിന് എങ്ങനെയാണ് രൂപം നല്‍കുക?
ഉള്‍ക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ച് പരിപ്രേക്ഷ്യത്തില്‍ ചില പരാമര്‍ശങ്ങളേയുളളൂ. തീരദേശ മത്സ്യബന്ധന മേഖല പ്രയോജനപ്പെടുത്തുത് പരമാവധിയിലെത്തി നില്‍ക്കുകയാണെ് നിസംശയം പറയാം. അതുകൊണ്ട് നമുക്കിനി ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഊണ്ടേതുണ്ട്. ഇ് തീരദേശത്ത് മത്സ്യബന്ധനത്തിലേര്‍പ്പെ'ുകൊണ്ടിരിക്കു തീവ്രയന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളില്‍ ഒരു വിഭാഗത്തെ കൂടുതല്‍ ആധുനികവത്കരിച്ച് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉപയോഗപ്പെടുത്തേണ്ടതാണ്. മാതൃയാനങ്ങളും മറ്റു സാങ്കേതിക സഹായങ്ങളും ഉറപ്പുവരുത്താന്‍ ഒരു ഉള്‍ക്കടല്‍ മത്സ്യബന്ധന കോര്‍പറേഷന്‍ രൂപീകരിക്കണം. അക്വേറിയം പരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞാല്‍ ഇപ്പോള്‍ തീരദേശത്ത് മത്സ്യബന്ധനത്തിലേര്‍പ്പെ'ിരിക്കു കമ്പനികളും മറ്റുവന്‍കിടക്കാരും ആഴക്കടലിലേയ്ക്കു നീങ്ങേണ്ടതാണ്.
ഉള്‍നാടന്‍ മത്സ്യകൃഷിയ്ക്ക് ശരിയായ ഊല്‍ രേഖയിലുണ്ട്. ഇതിനായി ജലമലിനീകരണം തടയാനും നശീകരണപരമായ മത്സ്യബന്ധന രീതികള്‍ തടയുതിനുമുളള കര്‍ശന നിയമനടപടികള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണം. എണ്ണമറ്റ കുളങ്ങളും തോടുകളും ഫലപ്രദമായി മത്സ്യകൃഷിയ്ക്ക് ഉപയോഗപ്പെടുത്തണം. അതോടൊപ്പം തടാകങ്ങളിലും നദികളിലും കായലുകളിലും വലിയതോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കണം. മത്സ്യങ്ങളുടെ പ്രജനന ആവാസവ്യവസ്ഥ വലിയതോതില്‍ നശിപ്പിക്കപ്പെടു കാലത്ത് ഇത് അത്യന്താപേക്ഷിതമാണ്.
കടല്‍ ഭിത്തി സംബന്ധിച്ച് വ്യക്തമായൊരു നയം പരിപ്രേക്ഷ്യത്തിലില്ല. പരമ്പരാഗത കടല്‍ഭിത്തി ഫലപ്രദമല്ല. എങ്കില്‍പ്പി െഎന്ത്? ടെട്രാപോഡ് സാങ്കേതികവിദ്യയെക്കുറിച്ചാണ് രേഖ പറയുത്. എാല്‍ ഇവയുടെ സാങ്കേതികത്തികവു സംബന്ധിച്ച് വ്യക്തതയില്ല. ടൂറിസം വ്യവസായത്തിന്റെ തീരദേശവ്യാപനത്തിന്റെ പ്രത്യേഘാതങ്ങള്‍ രേഖ പരിശോധിക്കുില്ല. പുതിയ ഫിഷിംഗ് ഹാര്‍ബറുകള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കുില്ല.
ചുരുക്കത്തില്‍ മത്സ്യബന്ധനമേഖലയിലെ പ്രശ്‌നങ്ങള്‍ക്കും സാങ്കേതികവിദ്യയില്‍ മുഖ്യമായും ഊിക്കൊണ്ടുളള ഒരു പരിഹാരമാണ് യുഡിഎഫിന്റെ രേഖയിലുളളത്. ഘടനാപരമായ പരിഷ്‌കാരങ്ങള്‍ പൂര്‍ണമായി അവഗണിച്ചിരിക്കുു. സംഘാടനത്തെ പ്രൊഡ്യൂസര്‍ കമ്പനികളില്‍ ഒതുക്കിയിരിക്കുു. ക്ഷേമകാഴ്ചപ്പാടിന് സമഗ്രതയില്ല. പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച കാഴ്ചപ്പാടില്‍ ജനപങ്കാളിത്തത്തിന് അത്യന്താപേക്ഷിതമായ അക്വേറിയം റിഫോംസ് ഇല്ല.

വേരുകളറുത്ത കാര്‍ഷികമേഖല

യുഡിഎഫിന്റെ പദ്ധതിപരിപ്രേക്ഷ്യം 2030 -2


യുഡിഎഫ് സര്‍ക്കാരിന്റെ വിഷന്‍ 2030 കാര്‍ഷികമേഖലയോടു പുലര്‍ത്തു സമീപനത്തിന് അടിസ്ഥാനപരമായ ദൗര്‍ബല്യങ്ങളുണ്ട്. കേരളത്തിന്റെ കാര്‍ഷികപാരമ്പര്യം, ഭൂപരിഷ്‌കരണ അനുഭവങ്ങള്‍,പാരിസ്ഥിതിക പ്രത്യേകതകള്‍, നിലവിലുളള വിളക്രമം എിവയുമായൊും ഒരു ജൈവബന്ധവുമില്ലാത്ത നിര്‍ദ്ദേശങ്ങളാണ് ഏറെയും. നാ'ില്‍ വേരുകളില്ലാത്ത ഒരു കാഴ്ചപ്പാടാണിത്. കെങ്കേമമായി വിളിമ്പിയിരിക്കുത്, ഇന്റര്‍നെറ്റില്‍ നിു ലഭിച്ച, പലരാജ്യങ്ങളില്‍ നിുമുളള ഏറ്റവും നല്ല മാതൃകകളുടെ (ബെസ്റ്റ് പ്രാക്ടീസസ്) ഒരു അവിയലാണ്. നെറ്റു പരതു ആര്‍ക്കും തയ്യാറാക്കാവു ഒരു സാധാരണരേഖ മാത്രമാണിത് എു തുറു പറഞ്ഞാല്‍ യുഡിഎഫുകാര്‍ പിണങ്ങരുത്. ചില സാമ്പിളുകള്‍ നോക്കുക.
' പോളിഹൗസ് ഹൈടെക് കൃഷിയുടെ വളരെ ഉയര്‍ രൂപമായ ടണല്‍ ടെക്‌നോളജി (പാശ്ചാത്യരാജ്യങ്ങളില്‍ നി്)
' മണ്ണിലല്ലാതെ പോഷക ലായനികളില്‍ കൃഷി ചെയ്യു ഹൈഡ്രോപോണിക് ഫാമിംഗ് (സിംഗപ്പൂര്‍, ജപ്പാന്‍ എിവിടങ്ങളില്‍ നി്)
' ബഹുനില കെ'ിടത്തിന്റെ ഫ്രെയിമുകളില്‍ മുകളിലേയ്ക്ക് ത'ുത'ായുളള വെര്‍'ിക്കല്‍ ഫാമിംഗ് (സിംഗപ്പൂര്‍ മാതൃക)
' ഒരു ഗ്രാമം ഒരുല്‍പ്പത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുളള വ പ്രോഡക്ട്, വ വില്ലേജ് മോഡല്‍ (ജപ്പാനിലെ ഒയിത്ത പ്രവിശ്യയിലെ മാതൃക)
' പ്ലാസ്റ്റിക് മുഖ്യാസാമഗ്രിയായുളള സ്ഥലജല മാനേജ്‌മെന്റ് - കാര്‍ഷിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുളള പ്ലാസ്റ്റിക് കള്‍ച്ചര്‍ (എവിടെ നി് എു വ്യക്തമല്ല)
' ഹൈബ്രിഡ് വിത്തുകളുടെ ഉയര്‍ രൂപമായ മിനി ക്രോമസോം ടെക്‌നോളജി 
' ജല ലഭ്യത, പോഷക നില, സസ്യങ്ങളുടെ ആരോഗ്യം ഇവയൊക്കെ ഓ'ോമാറ്റിക് ആയി അറിയിക്കു സോയില്‍ ആന്‍ഡ് ക്രോപ് സെന്‍സര്‍
' ഐടി വിദ്യകളുടെ നീണ്ട നിര - മൊബൈല്‍ കമ്പ്യൂ'ിംഗ്, 4ജി ആപ്ലിക്കേഷന്‍സ്, ടെലിമാറ്റിക് പ്രോഡക്ട്‌സ് എിങ്ങനെ
ഇവയ്‌ക്കൊക്കെ കേരളത്തിന്റെ കാര്‍ഷിക മേഖലയുമായി എന്തു ബന്ധമാണുളളത്? രേഖ വായിക്കുവരെ ആദ്യമൊ് അമ്പരപ്പിക്കാനല്ലാതെ ഈ വിദ്യകള്‍ക്ക് കേരളത്തിലെന്തു പ്രസക്തി? ഈ അത്യാധുനിക സങ്കേതങ്ങള്‍ക്ക് കേരളത്തിന്റെ മുഖ്യവിളകളുമായി പറയത്തക്ക ബന്ധമൊുമില്ല. ഹോര്‍'ികള്‍ച്ചര്‍, പൂക്കൃഷി, ഔഷധച്ചെടികള്‍ തുടങ്ങിയ മേഖലകളെ ഉംവെച്ചല്ല കാര്‍ഷിക വികസനത്ര്രന്തം രൂപപ്പെടുത്തേണ്ടത്. നെല്ല്, തെങ്ങ്, പ്ലാന്റേഷന്‍ വിളകള്‍ എിവയുടെ പ്രത്യേകതകള്‍ വിസ്മരിക്കു പരിപ്രേക്ഷ്യത്തിന് കേരളത്തില്‍ ഒും ചെയ്യാനാവില്ല. 
വിളകളുമായി ബന്ധമില്ലാത്ത പ്രതിവിധികള്‍
കേരളത്തിലെ നാളികേര കൃഷിയുടെ ഉത്പാദനക്ഷമത കുത്തനെ താഴ്ത്തു ഏറ്റവും വലിയ പ്രശ്‌നം കാറ്റുവീഴ്ചയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഈ രോഗം മധ്യകേരളത്തില്‍ നി് ഇരുവശങ്ങളിലേയ്ക്കും വ്യാപിച്ചുകൊണ്ടിരിക്കുു. ആധുനികശാസ്ത്രത്തിന്റെ സഹായത്തോടെ പ്രതിവിധി കണ്ടെത്തിയേ തീരൂ. നിലവില്‍ സാങ്കേതികവിദ്യയൊും ലഭ്യമല്ലെങ്കിലും ഭാവിയില്‍ കണ്ടെത്തിയേ മതിയാകൂ. എാല്‍ ഇക്കാര്യത്തെക്കുറിച്ച് വിഷന്‍ 2030ല്‍ പരാമര്‍ശമേയില്ല. 
നെല്‍കൃഷിയ്ക്ക് സങ്കര വിത്തുകളാണ് കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുത്. തൊണ്ണൂറ്റി ഒ് ശതമാനം വയലുകളിലും ഉപയോഗിക്കുത് ഉയര്‍ ഉല്‍പാദനശേഷിയുളള ഇത്തരം വിത്തുകളാണ്. എി'ും താരതമ്യേനെ താഴ്താണ് കേരളത്തില്‍ നെല്ലിന്റെ ഉത്പാദനക്ഷമത. ഇതെന്തുകൊണ്ടു സംഭവിക്കുു? തണ്ണീര്‍ത്തടങ്ങളുടെയും ഏലകളുടെയും ആവാസവ്യവസ്ഥയിലുണ്ടായ പാരിസ്ഥിതികതകര്‍ച്ച ഒരു മുഖ്യകാരണമാണ്. ഇതിനു പരിഹാരം സമഗ്രമായ നീര്‍ത്തടവികസന പദ്ധതികള്‍ ആവിഷ്‌കരിക്കലാണ്. എാല്‍ നീര്‍ത്തട വികസന പരിപാടിയെക്കുറിച്ച് ഒരു വാചകം പോലും കൃഷിയെക്കുറിച്ച് 43 പേജു നീളു അധ്യായത്തില്‍ ഇല്ല. 
നീര്‍ത്തട വികസന പരിപാടിയെക്കുറിച്ച് മൗനം 
ഓരോ നീര്‍ത്തടത്തിലുമുളള പുരയിടങ്ങളെയും വയലേലയെയും ഒരൊറ്റ യൂണിറ്റായാണ് പരിഗണിക്കേണ്ടത്. കുിന്‍ചരിവുകളില്‍ നിും പുരയിടങ്ങളില്‍ നിും ഒലിച്ചുവരു വെളളം വയലേലകളിലേയ്ക്കാണല്ലോ എത്തുത്. ചരിവുകളിലെ വെളളത്തിന്റെ ഒഴുക്കു പരമാവധി സാവധാനത്തിലാക്കുതിനും മണ്ണിലേയ്ക്ക് ഊര്‍ിറങ്ങുതിനും സഹായകരമായ സ്ഥലമാനേജുമെന്റുണ്ടാകണം. ഏലയിലെത്തു വെളളം പരമാവധി തലക്കുളങ്ങളിലും മറ്റും സംഭരിക്കുതിനും അധികമായി വരുവ ഒഴുകിപ്പോകുതിനും സംവിധാനമുണ്ടാകണം. മണ്ണൊലിപ്പു തടയണം. മണ്ണിന്റെ സ്വഭാവവും ജലത്തിന്റെ ലഭ്യതയും കണക്കിലെടുത്ത് ഉചിതമായ വിളക്രമവും കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കണം. കേരളത്തിലെ ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റിസോഴ്‌സ് മാപ്പുകള്‍ ലഭ്യമാണ്. ഇവയെ സാറ്റലൈറ്റ് ഇമേജുകളുമായി ബന്ധപ്പെടുത്തി സമഗ്രമായ വിഭവഭൂപടം തയ്യാറാക്കണം. അതനുസരിച്ചുളള പ്രവൃത്തികള്‍ക്കു വേണ്ടി വലിയതോതില്‍ തൊഴിലുറപ്പുപദ്ധതി ഉപയോഗപ്പെടുത്തുതിന് യാതൊരു തടസവുമില്ല. ഇങ്ങനെ ഒരിടപെടലിന്റെ അടിസ്ഥാനത്തിലേ തെങ്ങിന്റെയും നെല്ലിന്റെയും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനാകൂ. ഇന്റര്‍നെറ്റു പരതിയാല്‍ കി'ു പുത്തന്‍ സാങ്കേതികവിദ്യകള്‍ അച്ചടിച്ചു വീര്‍പ്പിച്ചതുകൊണ്ട് ഈ പ്രതിസന്ധിയ്‌ക്കൊും പരിഹാരം കാണാനാവില്ല.
ഇനിയും കേരളത്തില്‍ വന്‍കിട ജലസേചന പദ്ധതികള്‍ വേണോ? ഇത്തരം പദ്ധതികളുടെ നേ'കോ' വിശ്ലേഷണമെന്ത്? നിര്‍മ്മിക്കപ്പെ' ഡാമുകളുടെയും കനാലുകളുടെയും പൂര്‍ണവിനിയോഗം എങ്ങനെ ഉറപ്പുവരുത്താം? നമ്മള്‍ ഊണ്ടേത് നീര്‍ത്തട വികസനപദ്ധതികളിലും ചെറുകിട ജലസേചനങ്ങളിലുമല്ലേ? നിര്‍മ്മിക്കപ്പെ' ആസ്തികളുടെ പൂര്‍ണ വിനിയോഗത്തിനല്ലേ ശ്രദ്ധിക്കേണ്ടത്? ഏറ്റവും ഉയര്‍ സര്‍ക്കാര്‍ നിക്ഷേപം നടക്കു ഈ മേഖലയെ യുഡിഎഫിന്റെ പദ്ധതി പരിപ്രേക്ഷ്യം സ്പര്‍ശിക്കുയേില്ല. ''മൈക്രോ ഇറിഗേഷന്‍, പ്രിസിഷന്‍ ഫാമിംഗ്, കസെര്‍വേഷനല്‍ അഗ്രിക്കള്‍ച്ചര്‍.... വാ'ര്‍ യൂസേഴ്‌സ് അസോസിയേഷന്‍, പാര്‍'ിസിപ്പേറ്ററി ഇറിഗേഷന്‍ മാനേജ്‌മെന്റ്'', ഇവയെക്കുറിച്ചുളള ഒരു വാചകത്തില്‍ ജലമാനേജ്‌മെന്റ് ഒതുങ്ങുു.
നാണ്യവിളകളും ബോര്‍ഡുകളും 
റബ്ബറിന്റെ ഇപ്പോള്‍ത്ത െഉയര്‍ ഉത്പാദനക്ഷമതയുണ്ട്. കൃഷിയുടെ സാങ്കേതികവിദ്യകള്‍ നിര്‍ദ്ദേശിക്കാന്‍ റബ്ബര്‍ബോര്‍ഡുണ്ട്. അതുകൊണ്ട്, പരിപ്രേക്ഷ്യത്തില്‍ റബ്ബറിന്റെ ഉത്പാദനക്ഷമതയെക്കുറിച്ച് പ്രത്യേകം ഊല്‍ നല്‍കേണ്ടതില്ല. പക്ഷേ, അതല്ലല്ലോ മറ്റു പ്ലാന്റേഷന്‍ വിളകളുടെ അവസ്ഥ. തേയിലയുടെയും കാപ്പിയുടെയും മറ്റും റീപ്ലാന്റിംഗ്, ഏലക്കാടുകളിലെ ആവാസവ്യവസ്ഥ, കുരുമുളകിന്റെ ദ്രുതവാ'ം ഇവയെക്കുറിച്ചൊക്കെ പൂര്‍ണ നിശബ്ദതയാണ്. നെല്ലിനോടും നാളികേരത്തോടും മാത്രമല്ല, പ്ലാന്റേഷന്‍ മേഖലയോടും പരിപ്രേക്ഷ്യം മുഖംതിരിച്ചു നില്‍ക്കുു. നമ്മുടെ വിളകള്‍ ഇു നേരിടു മൂര്‍ത്തമായ ഒരു പ്രശ്‌നത്തോടും പ്രതികരിക്കാത്ത സൈബര്‍ ഭാവനകളുടെ സമാഹാരമാണ് യുഡിഎഫിന്റെ പരിപ്രേക്ഷ്യം. 
കേരളത്തിലെ നാണ്യവിളകളുടെ വളര്‍ച്ച പരിഗണിക്കുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഏറ്റവും പ്രധാനപ്പെ' കാര്യം സംസ്ഥാന സര്‍ക്കാരിന് ഇവയുടെ വളര്‍ച്ചയില്‍ പരിമിതമായ സ്ഥാനമേയുളളൂ. കോക്കന'് ബോര്‍ഡ്, ടീ ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് എു തുടങ്ങി സംസ്ഥാന സര്‍ക്കാരുകളില്‍ നി് സ്വതന്ത്രമായി കേന്ദ്രസര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കു ബോര്‍ഡുകള്‍ക്കാണ് ഈ മേഖലകളുടെ ചുമതല. ഇത്തരം സ്ഥാപനങ്ങളുടെ അസ്തിത്വത്തെക്കുറിച്ചുപോലും പരിപ്രേക്ഷ്യം തിരിച്ചറിഞ്ഞി'ില്ല. ഇവയുടെ പ്രവര്‍ത്തനരീതിയില്‍ ഗൗരവമായ തിരുത്തലുകള്‍ അത്യന്താപേക്ഷിതമാണ്.
മലയോര മേഖലയിലെ വനങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇനിമേല്‍ കൈയേറ്റങ്ങള്‍ അനുവദിക്കാനും പാടില്ല. കേരളത്തിലെ കൃഷിയുടെ നിലനില്‍പ്പിന് ഇത് അത്യന്താപേക്ഷിതമാണ്. പക്ഷേ, 1977നു മുമ്പുളള കൃഷിക്കാരുടെ പ'യം നല്‍കുകയും വേണം. ഭൂപ്രശ്‌നം എ ഒ് കേരളത്തിലുണ്ടെ് യുഡിഎഫ് പരിപ്രേക്ഷ്യം തിരിച്ചറിയുില്ല. എസ്റ്റേറ്റുകളുടെ ഭൂവിനിയോഗത്തില്‍ വരുത്താന്‍ ശ്രമിക്കു മാറ്റങ്ങള്‍, വനഭൂമിയുടെ മേലുളള വമ്പന്മാരുടെ കൈയേറ്റം, ഭൂപരിധി ലംഘിച്ച് ബിനാമി പേരുകളില്‍ ഭൂമി വാങ്ങിക്കൂ'ുത്, നെല്‍വയല്‍ നികത്തുത് ഇത്തരത്തില്‍ ഭൂമിയെയും ഭൂവിനിയോഗത്തെയും കുറിച്ചുളള നിയമങ്ങള്‍ക്ക് കാര്‍ഷികവികസന തന്ത്രത്തിലുളള സ്ഥാനമെന്ത്?
സാങ്കേതികവിദ്യ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പലതും പരസ്പരവിരുദ്ധങ്ങളാണ്. ഓര്‍ഗാനിക് ഫാമിംഗിനെക്കുറിച്ച് പറയുവര്‍ ത െരാസവള ഉപയോഗം താഴ്ിരിക്കുതിനെക്കുറിച്ച് വിലപിക്കുു. സമ്മിശ്രകൃഷിയെ പ്രോത്സാഹിപ്പിക്കണമെു പറയു അതേ ശ്വാസത്തില്‍ ഒരു ഗ്രാമത്തില്‍ ഒരുവിള എ മുദ്രാവാക്യത്തെ മാതൃകയാക്കുു. താഴ് ജലസേചിത ഭൂമിയെക്കുറിച്ച് വിമര്‍ശനം ഉയിക്കുവര്‍ എന്തുവേണം എതിനെക്കുറിച്ച് ഉരിയാടുില്ല. കാര്‍ഷികവായ്പ പോര എ ശരിയായ നിരീക്ഷണമുണ്ട്. പക്ഷേ, സഹകരണസംഘങ്ങള്‍ പൊളിക്കു നയത്തെക്കുറിച്ച് ഒും പറയുില്ല. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ അവരുടെ വായ്പയുടെ 0.01 ശതമാനം മാത്രമേ കൃഷിയ്ക്കു നല്‍കുുളളൂ എ എമണ്ടന്‍ വിമര്‍ശനവും നടത്തുുണ്ട്.
ആഗ്രിപ്രനോഴ്‌സും പ്രൊഡ്യൂസര്‍ കമ്പനികളും 
അത്യുത സാങ്കേതിക വിദ്യകളുടെ ഇറക്കുമതി കഴിഞ്ഞാല്‍, പി െകാര്‍ഷിക ഭാവനാസൗധത്തിന്റെ അടുത്ത തൂണാണ് കൃഷിയുടെ സംഘാടനത്തിലും കൃഷിക്കാരുടെ സ്വഭാവത്തിലും വരുത്തേണ്ട മാറ്റം. ''കൃഷിയോടുളള സമീപനത്തില്‍ അടിസ്ഥാനപരമായ മാറ്റം വരേണ്ടതുണ്ട്. ഉപജീവനത്തിനുളള ഉപാധിയെുളളതു വി'് വിജ്ഞാനതീവ്രവും മത്സരാധിഷ്ഠിതവുമായ കൃഷിയിലേയ്ക്കു മാറണം. കൃഷിക്കാരെയല്ല കാര്‍ഷികസംരംഭകരെയാണ് വേണ്ടത്. എങ്ങനെ ആധുനികവിജ്ഞാനം സ്വായത്തമാക്കുു, ഉപയോഗിക്കുു എതിനെ ആസ്പദമാക്കിയായിരിക്കും അവരുടെ പ്രകടനത്തെ അളക്കേണ്ടത്. കൃഷി ഉപജീവനത്തിന്റെ ഉപാധിയല്ല, സാമ്പത്തികസമൃദ്ധിയ്ക്കുളള ഉപാധിയാണ്''. കൃഷി ഇ് ഉപജീവനത്തിനുളള ഉപാധിയാണെും അതിനുപകരം മത്സരാധിഷ്ഠിതമായ സംരംഭകത്വ കൃഷിയാണ് വേണ്ടതെുമുളള സന്ദേശം കൃഷിയെക്കുറിച്ചുളള പ്രതിപാദനത്തിലുടനീളം കാണാം. കൃഷിക്കാര്‍ക്ക് ഒരു പുതിയപേരും കൊടുത്തി'ുണ്ട്. അഗ്രിപ്രെനോഴ്‌സ് (). കൃഷിയുടെ (അഗ്രിക്കള്‍ച്ചറിന്റെ) അഗ്രിയും സംരംഭകത്വത്തിന്റെ (എന്റര്‍പ്രണേഴ്‌സ്) പ്രണേഴ്‌സും ചേര്‍ത്തുണ്ടാക്കിയ ഈ പേര് ഭാഷാവിജ്ഞാനീയത്തിനുളള യുഡിഎഫിന്റെ ഒരു മൗലികസംഭാവനയായി കരുതാം. 
എന്താണ് മേല്‍പ്പറഞ്ഞ പ്രസ്താവനകളുടെ അടിസ്ഥാന പിശക്? കേരളത്തിലെ കൃഷിയുടെ അടിസ്ഥാനസ്വഭാവം അത് ഉപജീവനത്തൊഴിലല്ല, കമ്പോളത്തിനായി വാണിജ്യവത്കരിക്കപ്പെ' കൃഷിയാണ് എതാണ്. സ്വന്തം ഉപയോഗത്തിനുളള കൃഷി വിസ്തൃതി ഇരുപതു ശതമാനത്തോളമേ വരൂ. വാണിജ്യകൃഷിയിലേയ്ക്കുളള പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ച ഈ പരിവര്‍ത്തനം ഒരുകാലത്തും ബലപ്രയോഗത്തിന്റെയോ സര്‍ക്കാര്‍ തീരുമാനങ്ങളുടെയോ അടിസ്ഥാനത്തില്‍ ഉണ്ടായി'ുളളതല്ല. കേരളത്തിലെ കൃഷിയുടെ വാണിജ്യവത്കരണം പൂര്‍ണമായി വിളകളുടെ താരതമ്യവിലയില്‍ വ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ നടി'ുളളതാണ്. കമ്പോളസൂചനകളോട് ഏറ്റവും ഉല്‍ക്കര്‍ഷേച്ഛയോടെ പ്രതികരിച്ചി'ുളള കര്‍ഷകരാണ് കേരളത്തിലുളളത്. സമീപകാലത്ത് എന്തെല്ലാം വിളകളാണ് കേരളത്തില്‍ മിിമറഞ്ഞുപോയത്. കൊക്കോയുടെയും വാനിലയുടെയും കഥകള്‍ സമീപകാലത്തുളളവയാണല്ലോ. നല്ലവിലയും ആദായവും കി'ുമോ കൃഷിയില്‍ മുതല്‍മുടക്കാനും അത്തരം വിളകള്‍ കൃഷി ചെയ്യാനും ഒരു മടിയും കേരളം കാണിച്ചി'ില്ല. അപ്പോള്‍ മുഖ്യപ്രശ്‌നം കൃഷി ആദായകരമല്ല, അല്ലെങ്കില്‍ മറ്റു നിക്ഷേപമേഖലകളെ അപേക്ഷിച്ച് ആദായകരമല്ല എുളളതാണ്. 
കാര്‍ഷികാദായത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം മനസില്‍ ഉയര്‍ുവരു പ്രശ്‌നം കാര്‍ഷിക ഉത്പങ്ങളുടെ വിലയാണ്. എപതുകളുടെ അവസാനം മുതല്‍ തൊണ്ണൂറുകളുടെ അവസാനം വരെ കേരളത്തിലെ കൃഷി ഏതാണ്ട് മൂു ശതമാനത്തിനടുത്താണ് പ്രതിവര്‍ഷം വളര്‍ത്. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് കാര്‍ഷികമേഖല കടുത്ത മുരടിപ്പിലേയ്ക്കു നീങ്ങിയത്. റിപ്പോര്‍'ില്‍ നല്‍കിയ കണക്കുപ്രകാരം 1990-91 മുതല്‍ 1999-2000 വരെയുളള കാലത്ത് രണ്ടര ശതമാനം നിരക്കില്‍ വളര്‍ കൃഷി 2001 മുതല്‍ 2010 വരെയുളള കാലയളവില്‍ 0.27 ശതമാനം വീതമാണ് പ്രതിവര്‍ഷം വളര്‍ത്. എന്തുകൊണ്ട് ഈ തകര്‍ച്ച?
കൃഷി ആദായകരമല്ലാത്തത് എന്തുകൊണ്ട്?
മുഖ്യകാരണം വിലത്തകര്‍ച്ചയാണ്. ആഗോളവത്കരണ നയങ്ങള്‍ 1991ല്‍ ആരംഭിച്ചെങ്കിലും തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് കാര്‍ഷികവിളകള്‍ തകരാന്‍ തുടങ്ങിയത്. ഏതെങ്കിലും ഒരു വിളയുടേതല്ല, എല്ലാ വിളകളുടെയും വിലകള്‍ കുത്തനെ ഇടിഞ്ഞു. ഇതോടെ കാര്‍ഷികവളര്‍ച്ചയും നിലച്ചു. ഈ തിരിച്ചറിവില്‍ നി് പി െകാര്‍ഷികമേഖല കരകയറിയി'ില്ല. വിലകള്‍ പിീട് മെച്ചപ്പെ'െങ്കിലും വിലകളുടെ ചാഞ്ചാ'ം അതീവഗൗരവമായ പ്രശ്‌നമായി മാറി. ഈ അനിശ്ചിതത്വം കാര്‍ഷികനിക്ഷേപത്തെ വളരെ പ്രതികൂലമായി ബാധിച്ചു എുളളതാണ് വസ്തുത. സ്വാതന്ത്ര്യാനന്തരകാലത്ത് 1990 വരെ പൊതുവില്‍ വാണിജ്യവിളകളുടെ വിലകള്‍ മെച്ചപ്പെടുക മാത്രമല്ല, അവയുടെ ചാഞ്ചാ'വും വളരെ പരിമിതമായിരുു. ഈ സ്ഥിതിവിശേഷം അ'ിമറിഞ്ഞിരിക്കുു. ഈ അവസ്ഥയെക്കുറിച്ച് ഒരു പരാമര്‍ശംപോലും റിപ്പോര്‍'ില്‍ ഇല്ല. ഇത്തരമൊരു പ്രശ്‌നമുണ്ടെു തിരിച്ചറിഞ്ഞാലല്ലേ പ്രതിവിധിയെക്കുറിച്ചു ചിന്തിക്കൂ. കാര്‍ഷികവിപണന സംവിധാനം മെച്ചപ്പെടുത്തുതിനെക്കുറിച്ച് ഒരു പേജുണ്ട്. ഹോര്‍'ികോര്‍പും ബിഎഫ്പിസികെയുമാണ് മാതൃകകള്‍. പി െപ്രാദേശികസര്‍ക്കാരുകളുടെ ഇടപെടല്‍, ഐടി വിദ്യ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്കു നേരി'ുളള വിപണനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് പകുതിയിലേറെ സ്ഥലം ചര്‍ച്ചയ്ക്കായി നീക്കിവെച്ചി'ുളളത്. താങ്ങുവിലയെക്കുറിച്ച് പരാമര്‍ശമേയില്ല. 
എന്തുകൊണ്ട് കേരളത്തിലെ കൃഷി ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ പരാജയപ്പെടുു? ഇന്‍ഷ്വറന്‍സ് ശക്തിപ്പെടുത്തണമെല്ലാതെ നിലവിലുളള ഇന്‍ഷ്വറന്‍സ് സ്‌കീമുകളുടെ പരിമിതികളെക്കുറിച്ചൊരു വിശകലനമില്ല. കേന്ദ്രസ്‌ക്കീമുകളില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞില്ലെങ്കിലും അവയോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക വിഹിതവും കൂടി സംയോജിപ്പിച്ച് നിലവിലുളള ഇന്‍ഷ്വറന്‍സ് സ്‌കീമിനെ എങ്ങനെ മെച്ചപ്പെടുത്താം എതിനെക്കുറിച്ചുളള ചിന്തയും ഇല്ല.
കേരളത്തിന്റെ കാര്‍ഷികഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്തി'ുവേണം, കാര്‍ഷിക സംഘാടനത്തെക്കുറിച്ച് പറയേണ്ടത്. കാര്‍ഷികഘടനയെക്കുറിച്ച് ആകെ പറയുത് ചെറുകിട ഉത്പാദകരുടെ ആധിക്യമാണ്. ഇതോടൊപ്പം പരിഗണിക്കേണ്ട രണ്ടുകാര്യങ്ങളുണ്ട്. കൃഷി ചുരുക്കംപേരുടെ മാത്രം മുഖ്യവരുമാനമാര്‍ഗമാണ്. അതുപോലെ ചെറുകിട കൃഷിക്കാരില്‍ മുഖ്യപങ്കും കൂലിവേലക്കാരെ ആശ്രയിച്ചാണ് കൃഷി നടത്തുത്. കാര്‍ഷികഘടനയ്ക്ക് പ്രകടമായ പ്രാദേശിക അന്തരങ്ങളുമുണ്ട്. ഇതൊക്കെ പരിഗണിച്ചുവേണം ഓരോ പ്രദേശത്തെയും കാര്‍ഷികസ്ഥാപനങ്ങളെന്തുവേണം എു തീരുമാനിക്കാന്‍. പ്രൊഡ്യൂസര്‍ കമ്പനികളാണ് റിപ്പോര്‍'ില്‍ ഏറ്റവും മുില്‍. സഹകരണമേഖലയെക്കുറിച്ച് പുച്ഛമാണ്. ഗ്രീന്‍ ആര്‍മി, ലേബര്‍ ബാങ്ക്, ഗ്രൂപ്പ് ഫാമിംഗ്, പാടശേഖരസമിതികള്‍ തുടങ്ങിയ നിലവിലുളള സംവിധാനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എു പരിശോധിക്കുയേില്ല. 
എന്തുകൊണ്ട് നിക്ഷേപം കുറയുു?
കാര്‍ഷികമേഖലയില്‍ നിക്ഷേപം കുറയുു എതു വസ്തുതയാണ്. കൃഷി ആദായകരമല്ലാത്തതുകൊണ്ടും ഭൂമിയുടെ ഉയര്‍ വില മൂലവും സ്വകാര്യനിക്ഷേപം താഴ് തോതിലേ നടക്കുുളളൂ. പക്ഷേ, സര്‍ക്കാരിന്റെ നിക്ഷേപം എന്തിനു കുറയണം? ഇതുസംബന്ധിച്ച യുഡിഎഫ് പരിപ്രേക്ഷ്യത്തിന്റെ കാഴ്ചപ്പാട് അതീവനിരാശാജനകമാണ്. പഞ്ചവത്സര പദ്ധതി അടങ്കലിന്റെ നാലിലൊ് കൃഷിയ്ക്കായിരുു. ഇപ്പോഴത് 6 - 7 ശതമാനമായി താഴ്ു. യുഡിഎഫ് ഭരണം ആരംഭിക്കുതുവരെ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവും കൂടിചേരുമ്പോള്‍ 10 ശതമാനം കൃഷിയ്ക്കുണ്ടെ് അവകാശപ്പെടാമായിരുു. എാല്‍ തദ്ദേശസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുുവെു പറഞ്ഞ് കാര്‍ഷിക മേഖലയ്ക്കു വിഹിതം നീക്കിവെയ്ക്കണമെ നിബന്ധന ഇല്ലാതാക്കി. ഇതിന്റെ ഫലമായി 2012-13ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി അടങ്കലിന്റെ ഒരു ശതമാനത്തില്‍ താഴെയാണ് കാര്‍ഷിക മേഖലയുടെ വിഹിതം. ചരിത്രത്തിലേറ്റവും താഴ് വിഹിതമാണ് ഈ വര്‍ഷം കൃഷിയ്ക്കുളളത്. കാര്‍ഷികമേഖലയിലെ പൊതുനിക്ഷേപം ഗണ്യമായി ഉയര്‍ത്തണമെ കാഴ്ചപ്പാട് പരിപ്രേക്ഷ്യം മുാേ'ുവെയ്ക്കുില്ല. 
കേവലം രണ്ടുശതമാനം നിരക്കിലാണ് 2010 വരെ കാര്‍ഷികമേഖല വളരുമെ് പരിപ്രേക്ഷ്യം ലക്ഷ്യമിടുത്. ദേശീയവരുമാന വളര്‍ച്ചയെക്കാള്‍ താഴ്താണിത് എു മാത്രമല്ല, തൊണ്ണൂറുകളില്‍ കേരളത്തില്‍ കൈവരിച്ചതിനെക്കാള്‍ ഗണ്യമായി കുറഞ്ഞ ഒരു നിരക്കാണിത്. ഈ വേഗതയിലാണ് കാര്‍ഷിക മേഖല വളരുതെങ്കില്‍ കാര്‍ഷികമേഖലയുടെ വിഹിതം സംസ്ഥാന ഉല്‍പാദനത്തില്‍ അഞ്ചോ ആറോ ശതമാനമായി താഴും. ഇതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കും. 
1990-91നും 2010-11നും ഇടയ്ക്ക് കാര്‍ഷികമേഖലയുടെ വരുമാനവിഹിതം 21.5 ശതമാനത്തില്‍ നി് 8.3 ശതമാനമായി താണു എാണ് അധ്യായത്തിന്റെ ആമുഖത്തില്‍ വ്യക്തമാക്കിയിരുത്. എാല്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കുവരുടെ എണ്ണം 41 ശതമാനത്തില്‍ നി് 23.3 ശതമാനമായി മാത്രമേ താഴ്ി'ുളളൂ. എുവെച്ചാല്‍ 23.3 ശതമാനം ജനങ്ങള്‍ക്ക് സംസ്ഥാന വരുമാനത്തിന്റെ 10 ശതമാനമേ ലഭിക്കുുളളൂ. തന്മൂലം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖലയുടെ പ്രതിശീര്‍ഷ വരുമാനം 5084 രൂപയായിരിക്കുമ്പോള്‍ കേരളത്തില്‍ അത് 4674 രൂപ മാത്രമാണ്. യഥാര്‍ത്ഥനില ഇതിനെക്കാള്‍ വളരെ താഴ്താണ്. കാരണം കാര്‍ഷിക ജനസംഖ്യ കണക്കാക്കിയിരിക്കുതില്‍ നാളികേരം, റബ്ബര്‍, തേയില, കാപ്പി തുടങ്ങിയവരുടെ എണ്ണം ഉള്‍പ്പെടുത്തിയി'ില്ല. സെന്‍സസില്‍ പ്ലാന്റേഷന്‍ മേഖലയിലെ കര്‍ഷകരെ കൃഷിക്കാരായി'ല്ല കരുതുക. ഇതുകൂടി കണക്കിലെടുക്കുകയാണെങ്കില്‍ കാര്‍ഷികമേഖലയുടെ പ്രതിശീര്‍ഷവരുമാനം എത്രയോ താഴ്തായിരിക്കും. യുഡിഎഫിന്റെ പരിപ്രേക്ഷ്യം നടപ്പാവുകയാണെങ്കില്‍ പി െകൃഷി ചെയ്യാന്‍ ആരും നാ'ിലുണ്ടാവില്ല.

മണ്ടേലയുടെ നാട്ടില്‍


2008ലെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനു ശേഷം എഴുതിത്തുടങ്ങിയ മണ്ടേലയുടെ നാട്ടില്‍ എന്ന യാത്രാവിവരണ പുസ്തകത്തിന്‍റെ ആദ്യ അധ്യായം. 2013 ഡിസംബര്‍ 16ന്‍റെ കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്...
                                                                             2008 സെപ്തംബര്‍ 3, ചൊവ്വ

നമുക്ക് ഇന്ത്യാക്കാര്‍ക്ക് ആറുപതിറ്റാണ്ടുകള്‍ക്കു മുമ്പ് മഹാത്മജി എന്തായിരുന്നുവോ അതാണ് ഇന്ന് ദക്ഷിണാഫ്രിക്കക്കാര്‍ക്ക് നെല്‍സണ്‍ മണ്ടേല. ആരും മണ്ടേല എന്ന പേരു വിളിക്കാറില്ല. ഗോത്രവര്‍ഗപ്പേരായ 'മഡീബ' എന്നാണ് വിളിക്കുക. ഇതിന് ഖോസാ ഭാഷയില്‍ വലിയ കാരണവര്‍ എന്നാണ് അര്‍ത്ഥം.


മണ്ടേലയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ വിമല അദ്ദേഹത്തെ 'താത്ത' അഥവാ മുത്തശന്‍ എന്നാണ് അഭിസംബോധന ചെയ്തത്. വിമല മലയാളിയാണോ എന്നെനിക്കു സംശയം.

അതുസംബന്ധിച്ചൊന്നും വിമലയ്ക്കറിയില്ല. പൂര്‍വികര്‍ ഇന്ത്യയില്‍ നിന്നാണെന്നറിയാം. അച്ഛന്റെ പേര് നായിഡു.


''അദ്ദേഹം വരാന്‍ കുറച്ചുവൈകും''. ക്ഷമാപണസ്വരത്തില്‍ വിമല പറഞ്ഞു, ''നിങ്ങളുടെ സന്ദര്‍ശനം പ്രമാണിച്ചു മാത്രമാണ് മഡീബാ ഫൗണ്ടേഷനിലേയ്ക്കു വരുന്നത്''.
 

താമസം ഞങ്ങള്‍ക്കൊരു പ്രശ്‌നമേ ആയിരുന്നില്ല. അഭിമുഖം ലഭിച്ചതുതന്നെ മഹാഭാഗ്യം. ഇപ്പോള്‍ സാധാരണഗതിയില്‍ പഴയ സുഹൃത്തുക്കള്‍ക്കും കുട്ടികള്‍ക്കും മാത്രമേ അദ്ദേഹം സമയം അനുവദിച്ചിരുന്നുളളൂ.

ബിശ്വാസിന്റെ പല മാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് മണ്ടേലയുമായുളള കൂടിക്കാഴ്ചയ്ക്ക് അനുവാദം ലഭിച്ചത്. ഹോത്തേംഗ് പ്രവിശ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായിരുന്നു സദ്ഗര്‍ ബിശ്വാസ്. ഇപ്പോള്‍ വിറ്റ്‌സ് വാട്ടര്‍സാന്റ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു. ആഗോളസഹകരണ പ്രസ്ഥാനത്തെക്കുറിച്ച് വലിയൊരു ഗവേഷണ പ്രോജക്ടും നടത്തുന്നുണ്ട്. ജനകീയാസൂത്രണം, പഠിക്കാന്‍ രണ്ടുതവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. പലതവണ ദക്ഷിണാഫ്രിക്കയിലേയ്ക്ക് എന്നെ ക്ഷണിച്ചിട്ടുമുണ്ട്. എന്നാല്‍ തിരക്കുകള്‍ മൂലം ക്ഷണം സ്വീകരിക്കാന്‍ അപ്പോഴൊന്നും കഴിഞ്ഞിരുന്നില്ല.

2008 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി സംഘവുമായി കേരളം സന്ദര്‍ശിക്കാന്‍ ബിശ്വാസ് വന്നത് പ്രലോഭനങ്ങളുടെ നീണ്ട പട്ടികയുമായാണ്. മണ്ടേലയുമായി ഒരു കൂടിക്കാഴ്ചയൊരുക്കാം; മണ്ടേലയുടെ ജന്മസ്ഥലം, പഠിച്ച സര്‍വകലാശാല, ജോലി ചെയ്ത ഖനി, രാഷ്ട്രീയപ്രവത്തനകേന്ദ്രങ്ങള്‍, തടവിലടയ്ക്കപ്പെട്ട റോബിന്‍ ഐലന്‍ഡ് ഇവയൊക്കെ സന്ദര്‍ശിക്കുകയും സഹപ്രവര്‍ത്തകരുമായി അഭിമുഖം നടത്തുകയും ചെയ്യാം; നെല്‍സണ്‍ മണ്ടേലയുടെ ആത്മകഥയെ ആസ്പദമാക്കി നല്ലൊരു സഞ്ചാരസാഹിത്യ ഗ്രന്ഥവും കൂടി എഴുതുന്നതിന് എല്ലാ സഹായവും നല്‍കാം.... ദക്ഷിണാഫ്രിക്കയിലേയ്ക്കു ഭാണ്ഡം മുറുക്കാന്‍ പിന്നെ താമസിച്ചില്ല.

ദക്ഷിണാഫ്രിക്കയിലെത്തി ഒരാഴ്ച കഴിഞ്ഞാണ് മണ്ടേലയുമായുളള കൂടിക്കാഴ്ചയ്ക്ക് അനുവാദം ലഭിച്ചത്. അതുതന്നെ പഴയ പല സഖാക്കളുടെയും ഇടപെടലുകള്‍ക്കു ശേഷം. കര്‍ശമാനമായ നിബന്ധനകളുണ്ടായിരുന്നു. വിവാദപരമായ രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിക്കാന്‍ പാടില്ല. സന്ദേശങ്ങള്‍ ആവശ്യപ്പെടരുത്. വീഡിയോഗ്രാഫി പാടില്ല. കാമറയ്ക്കു ഫ്‌ളാഷ് പാടില്ല. ഇവയൊക്കെ പാലിച്ചുകൊളളാമെന്ന് ഫോറത്തിലൊപ്പിട്ട് വിമലയെ ഏല്‍പ്പിച്ചു.

ബിശ്വാസിന്റെ ഫ്‌ളാറ്റില്‍ നിന്ന് പത്തുമിനിട്ടു യാത്രയേ ഉളളൂ, നെല്‍സണ്‍ മണ്ടേലാ ഫൗണ്ടേഷനിലേയ്ക്ക്.

പ്രസിഡന്റുപദമൊഴിഞ്ഞപ്പോള്‍ അദ്ദേഹം സ്ഥാപിച്ചതാണ് ഈ ഫൗണ്ടേഷന്‍. ഇവിടെയാണ് മണ്ടേലയുടെ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം. ''നീതിയ്ക്കു വേണ്ടിയുളള ഓര്‍മ്മയും സംവാദവു''മാണ് ഫൗണ്ടേഷന്റെ മുഖ്യ പ്രവര്‍ത്തനം. മണ്ടേലയുടെ ജീവിതവുമായി ബന്ധപ്പെട്ട സുഹൃത്തുക്കളെയും സംഭവഹ്ങളെയും കുറിച്ചുളള ഓര്‍മ്മകളും ശേഖരിക്കലും അവയെ അടിസ്ഥാനമാക്കിയുളള തുടര്‍ സംവാദങ്ങളും അവയുടെ പ്രസിദ്ധീകരണവുമാണ് ഫൗണ്ടേഷന്റെ മുഖ്യ പ്രവര്‍ത്തനം. ഇതിനു പുറമെ കുട്ടികള്‍ക്കായുളള നെല്‍സണ്‍ മണ്ടേല ഫണ്ടുമായും ആഫ്രിക്കക്കാരുടെ ഉന്നത വിദ്യാഭ്യാസ ആസ്ഥാനത്തേയ്ക്കുണ്ടായിരുന്നുളളൂ. .പ്രോത്സാഹനത്തിനുളള മണ്ടേല റോഡ്‌സ് ഫൗണ്ടേഷനുമായും അദ്ദേഹം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.


വിശാലമായ സ്വീകരണ ഹാളില്‍ കാത്തിരുന്നപ്പോഴാണ് ഹാളിന്റെ ഒരറ്റത്തുളള പ്രദര്‍ശനബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. വൃത്താകൃതിയില്‍ നാലു ചുരുളുകളുളള പ്രദര്‍ശനം വാള്‍ട്ടര്‍ സുസിലുവിനെക്കുറിച്ചുളളതാണ്. മറ്റാരുടെയും ചിത്രങ്ങള്‍ സ്വീകരണ മുറിയില്‍ ഉണ്ടായിരുന്നില്ല. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന സുസിലുവും മണ്ടേലയുമായുളള ദീര്‍ഘകാല സൗഹൃദത്തിന്റെ പ്രതീകമായിരുന്നു ഈ ചെറുപ്രദര്‍ശനം.

ഒരര്‍ത്ഥത്തില്‍ വാള്‍ട്ടര്‍ സുസിലു ആയിരുന്നു മണ്ടേലയുടെ രാഷ്ട്രീയഗുരു. റോബിന്‍ ദ്വീപിലെ നീണ്ട കാരാഗ്രഹവാസത്തിലും സഹതടവുകാരനായി സുസിലു ഉണ്ടായിരുന്നു. എപ്പോഴും പിന്നണിയില്‍ നിന്നാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും വിമോചനസമരത്തിലെ മറ്റു സംഘടനകളെയും കൂട്ടിയിണക്കുന്നതില്‍ വലിയ സംഭാവനയാണ് ഇദ്ദേഹം നല്‍കിയിട്ടുളളത്.

അധികം ആര്‍ക്കും അറിയാത്ത മറ്റൊരു കൗതുകവുമുണ്ട്. വാള്‍ട്ടര്‍ സുസിലു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. മണ്ടേലയ്ക്ക് ആദ്യകാലത്ത് കടുത്ത ആഫ്രിക്കന്‍ വംശീയദേശീയ നിലപാടായിരുന്നു. രാഷ്ട്രീയ ആചാര്യനായിരുന്ന സുസിലു അപ്പോഴും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലുണ്ടായിരുന്നു. മരണം വരെ സുസിലു പാര്‍ട്ടി അംഗത്വം നിലനിര്‍ത്തി എന്നാണ് ബിശ്വാസ് പറഞ്ഞത്. എന്നാല്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായല്ല, ആഫ്രിക്കന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായാണ് അറിയപ്പെടുന്നത്.

പതിനൊന്നേകാലായപ്പോള്‍ വിമല വന്ന് മണ്ടേലയുടെ മുറിയിലേയ്ക്ക് കൊണ്ടുപോയി. മണ്ടേലയുടെ മുറി അനാഡംബരമായിരുന്നു. വലിയ മേശയ്ക്കു പിന്നിലാണ് അദ്ദേഹം ഇരുന്നത്. പുറകിലെ ഷെല്‍ഫുകള്‍ പുസ്തകങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. മുറിയുടെ മൂലയില്‍ ഏതാനും സോഫകള്‍. ഞങ്ങള്‍ അഭിമുഖമായി കസേരയിലിരുന്നു. നിശ്ചയിച്ചതിലും പതിനഞ്ചു വൈകിയതില്‍ നീണ്ട ക്ഷമാപണം.
 

''ഇന്ത്യന്‍ നിന്നാണ് വരുന്നത്'', ഞാന്‍ സംസാരിച്ചു തുടങ്ങി
''ഗാന്ധിജിയുടെ നാട്ടില്‍ നിന്ന്'' - മണ്ടേല പൂരിപ്പിച്ചു.
''അതേ, ഗാന്ധിജിയുടെ നാട്ടിലെ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്''.
''ഗാന്ധിജി ഞങ്ങള്‍ക്കേവര്‍ക്കും ഒരു പ്രചോദനമായിരുന്നു, എന്താണ് ഇന്ത്യയിലെ സ്ഥിതി?''

ഇന്ത്യയിലെ പൊതുസ്ഥിതിയാണോ ഗാന്ധിജിയുടെ ആദര്‍ശങ്ങളോടുളള രാജ്യത്തിന്റെ സമീപനമാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നില്ല. അതുകൊണ്ടു രണ്ടും ചേര്‍ത്തുവെച്ചാണ് ഞാന്‍ ഉത്തരം പറഞ്ഞത്.

''ഇത് ആഗോളവത്കരണത്തിന്റെ കാലമാണല്ലോ. അതുകൊണ്ട് ഗാന്ധിജിയുടെ പ്രസക്തി വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ പൊതുവില്‍ പറഞ്ഞാല്‍ രാജ്യം ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ നിന്ന് അകന്നു കൊണ്ടിരിക്കുകയാണ്. മതേതരത്വവും സ്വാശ്രയത്വവും അപകടത്തിലാണ്. വര്‍ഗീയതയ്‌ക്കെതിരെ ഇന്ന് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും സഹകരിക്കുന്നു. എന്നാല്‍ ആഗോളവത്കരണ നയങ്ങളുടെ കാര്യത്തില്‍ യോജിപ്പില്ല. അതുകൊണ്ട് സര്‍ക്കാരിനെ പിന്താങ്ങുന്നുണ്ടെങ്കിലും ഐക്യമുന്നണിയില്ല. സങ്കീര്‍ണവും ഗുരുതരവുമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്''.

''താങ്കള്‍ ഇന്ത്യയില്‍ എവിടെ നിന്നാണ്?''
''കേരളം. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ കോണില്‍''.
''അവിടെ മന്ത്രിയാണല്ലേ''
''അതേ ഇപ്പോള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റു മുന്നണിയാണ് ഭരിക്കുന്നത്''.
''ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ കാരണമെന്താണ്?''
''വികസനോന്മുഖ ഭരണകൂടത്തെക്കുറിച്ച് ഒരു സെമിനാറുണ്ടായിരുന്നു''. 
''കേരളത്തെക്കുറിച്ചാണോ സംസാരിച്ചത് പ്രതികരണം എന്തായിരുന്നു?''

വളരെ താല്‍പര്യത്തോടെയാണ് എന്റെ അവതരണം ശ്രദ്ധിച്ചത്. ''കേരളത്തിന്റെ പ്രതിശീര്‍ഷവരുമാനം ദക്ഷിണാഫ്രിക്കയുടേതിന്റെ പകുതിയില്‍ താഴെയേ വരൂ. സാമ്പത്തികമായി ദക്ഷിണാഫ്രിക്കയെക്കാള്‍ വളരെ പിന്നിലാണ് ഞങ്ങള്‍. പക്ഷേ, കേരളീയര്‍ ഇന്ന് ശരാശരി എഴുപത്തിയഞ്ചു വയസുവരെ ജീവിച്ചിരിക്കും. ദക്ഷിണാഫ്രിക്കയിലെ ശരാശരി ജീവിതായുസ് അമ്പതില്‍ താഴെയാണ്''.
ദക്ഷിണാഫ്രിക്കയിലെ ശരാശരി ജീവിതായുസ് ഇത്രയേറെ താഴുന്നതിന് മുഖ്യകാരണം എയിഡ്‌സ് രോഗമാണ്. എന്നാല്‍ ഇതു മാറ്റിനിര്‍ത്തിയാലും ശരാശരി ജീവിതായുസ് കേരളത്തെക്കാള്‍ താഴെയായിരിക്കും എന്നതിന് സംശയമില്ല. അതുകൊണ്ട് സാമാന്യം വിസ്മയത്തോടെയാണ് മണ്ടേല ചോദിച്ചത് - ''ഇതെങ്ങനെ സാധിച്ചു?''
എന്റെ പ്രതികരണം എത്ര ചുരുക്കാനാവുമെന്ന ആശങ്കയോടെയാണ് ഞാന്‍ മറുപടി പറഞ്ഞു തുടങ്ങിയത്. 

''അതൊരു നീണ്ട ചരിത്രമാണ്. ചുരുക്കപ്പറഞ്ഞാല്‍ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ക്ഷേമസൗകര്യങ്ങള്‍, തുടങ്ങിയ വേണമെന്ന ശക്തമായ ആവശ്യം ജനകീയപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തി. കൊളോണിയല്‍ കാലഘട്ടം മുതല്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ക്ക് ഈ ആവശ്യത്തിന് അനുകൂലമായി പ്രതികരിക്കേണ്ടിവന്നു. സാര്‍വത്രിക സ്‌ക്കൂള്‍ വിദ്യാഭ്യാസവും ആരോഗ്യപരിചരണവും ലഭ്യമാക്കി. സമ്പത്ത് ഏറെ ഇല്ലെങ്കിലും ഉളളത് കൂടുതല്‍ നീതിപൂര്‍വമായി പുനര്‍വിതരണം ചെയ്തു. ഇതില്‍ ഇടതുപക്ഷം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോള്‍ അധികാരവികേന്ദ്രീകരണത്തിലൂടെ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും പൊതുആരോഗ്യവിദ്യാഭ്യാസ സേവനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ചെറുകിട ഉത്പാദനമേഖലയിലെ ഉത്പാദനക്ഷമത ഉയര്‍ത്തുന്നതിനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച് ഞാനെഴുതിയ ഒരു ഗ്രന്ഥം അങ്ങേയ്ക്കു സമര്‍പ്പിക്കാനാഗ്രഹിക്കുന്നു''.

ഞാനും റിച്ചാര്‍ഡ് ഫ്രാങ്കിയും ചേര്‍ന്നെഴുതിയ 'പ്രാദേശിക ജനാധിപത്യവും പ്രാദേശിക വികസനവും' എന്ന ഗ്രന്ഥം ഉപഹാരമായി നല്‍കാന്‍ കൈയില്‍ കരുതിയിരുന്നു. എന്നില്‍ നിന്ന് ഗ്രന്ഥം ഏറ്റുവാങ്ങിയശേഷം കുറച്ചുസമയം ആദ്യതാളുകള്‍ മറിച്ചുനോക്കി അദ്ദേഹമിരുന്നു.

''ഈ പുസ്തകത്തിലെ പ്രമേയമാണ് ഡോ. ഐസക് ഇവിടത്തെ സെമിനാറുകളില്‍ അവതരിപ്പിച്ചത്. കേരളത്തിലെ ക്ഷേമാധിഷ്ഠിത ഭരണകൂടം ഇന്നത്തെ സാഹചര്യത്തില്‍ ഒരു വികസനോന്മുഖ ഭരണകൂടമായി പരിവര്‍ത്തനം ചെയ്യേണ്ടതിന്റെ പ്രാധാന്യമായിരുന്നു അവതരിപ്പിച്ചത്. ഇത്തരമൊരു രൂപാന്തരത്തിനിടയില്‍ ഭൂതകാല സാമൂഹ്യക്ഷേമ നേട്ടങ്ങള്‍ എങ്ങനെ നിലനിര്‍ത്താം എന്നതാണ് വെല്ലുവിളി. അതുകൊണ്ട് തെക്കുകിഴക്കന്‍ ഏഷ്യയിലെ വികസനോന്മുഖ ഭരണകൂടങ്ങളെയല്ല നാം ആദര്‍ശമാക്കേണ്ടത് എന്നതാണ് വാദം. ദക്ഷിണാഫ്രിക്കയിലെ വികസനോന്മുഖ ഭരണകൂടസംവാദത്തില്‍ കേരളത്തിലെ അനുഭവത്തിന് ഏറെ പ്രസക്തിയുണ്ട്''.

മിഷേലാണ് ഈ വിശദീകരണം നല്‍കിയത്. കേരളത്തെക്കുറിച്ചും ജനകീയാസൂത്രണത്തെക്കുറിച്ചും അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞ് പത്തു പതിനഞ്ചു മിനിട്ടുകള്‍ കടന്നുപോയി.
മിഷേല്‍ വില്യംസ് കാലിഫോര്‍ണിയക്കാരിയാണ്. ബെര്‍ക്ക്‌ലിയില്‍ നിന്നാണ് പിഎച്ച്ഡിയെടുത്തത്. വിഷയം ദക്ഷിണാഫ്രിക്കയേയും കേരളത്തെയും കുറിച്ചുളള താരതമ്യ പഠനമായിരുന്നു. ഇപ്പോല്‍ സദ്ഗര്‍ ബിശ്വാസിനെ വിവാഹം ചെയ്ത് ജോഹന്നാസ്ബര്‍ഗില്‍ താമസിക്കുന്നു. വിറ്റ്‌സ് വാട്ടര്‍സാന്റ് യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി പ്രൊഫസറുമാണ്.

തങ്ങളുടെ സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുളള ആഗോളപ്രോജക്ടിനെക്കുറിച്ച് അവര്‍ ഹ്രസ്വമായി മണ്ടേലയോട് വിവരിച്ചു. ദക്ഷിണാഫ്രിക്കയിലെ സഹകരണപ്രസ്ഥാനത്തിന്റെ പുനസംഘടനയ്ക്കുളള ചര്‍ച്ചകളില്‍ പങ്കാളികളാണെന്നും അവര്‍ വിശദീകരിച്ചു. ഇവയെല്ലാം ഇടയ്ക്കിടെയുളള ചെറുചോദ്യങ്ങളോടെ അദ്ദേഹം ശ്രദ്ധാപൂര്‍വം കേട്ടിരുന്നു. പിന്നെ എന്നോടായി ചോദ്യം.

''ഇവിടെ ആരെയൊക്കെ കണ്ടു? അഹമ്മദ് കത്രാഡയെ കണ്ടോ?''
''ഇല്ല. അദ്ദേഹം ഇപ്പോള്‍ കേപ്ടൗണിലാണ്. പക്ഷേ, ബില്ലി നായരെ കാണാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിനു നല്ല സുഖമില്ലെന്നറിയുന്നു'' - ഞാന്‍ പറഞ്ഞു.

ബില്ലി നായരുടെ പേര് ഞാനാദ്യം കാണുന്നത് റോബിന്‍ ദ്വീപിലെ തടവുകാരുടെ ലിസ്റ്റിലാണ്. മണ്ടേലയോടൊപ്പം ഒരു നായരും തടവിലോ? കൗതുകം സ്വാഭാവികം. ഈ കഥ പിന്നീടു പറയാം. പക്ഷേ, ബില്ലി നായര്‍ക്ക് അസുഖമാണെന്നു പറഞ്ഞതോടെ മണ്ടേലയുടെ നെറ്റി ചുളിഞ്ഞ് അദ്ദേഹം അസ്വസ്ഥനായി.

''എന്താണ് അസുഖം, നിങ്ങളെങ്ങനെ അറിഞ്ഞു?''
''ഞാന്‍ സുദീര്‍ഘമായി ഫോണില്‍ സംസാരിച്ചു. പല പ്രാവശ്യം ഇടവേളകള്‍ നല്‍കിയാണ് സംഭാഷണം പൂര്‍ത്തീകരിച്ചത്'', ഞാന്‍ പറഞ്ഞു.

വിമലയുടെ നേരെ തിരിഞ്ഞു. വിമല ഞങ്ങളുടെ നേരെയും. കൂടിക്കാഴ്ചയ്ക്കു വിരാമമിടണമെന്ന സൂചന ഞങ്ങള്‍ക്കു മനസിലായി. പത്തുമിനിട്ടു സമയം അനുവദിച്ചത് അരമണിക്കൂറിലേയ്ക്കു നീണ്ടിരുന്നു. ഞങ്ങള്‍ മൂവരും മണ്ടേലയ്‌ക്കൊപ്പം നിന്നു ഫോട്ടോയെടുത്തു. ഹസ്തദാനം ചെയ്തു പിരിഞ്ഞു. മുറിയ്ക്കു പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു,

''ക്ഷമിക്കണം. ബില്ലി നായരുടെ അസുഖത്തെക്കുറിച്ച് ഞാന്‍ പറയാന്‍ പാടില്ലായിരുന്നു''.


''സാരമില്ല. പഴയ സുഹൃത്തുക്കളുടെയും സഖാക്കളുടെയും കാര്യത്തില്‍ വലിയ വേവലാതിയാണ്. ദീര്‍ഘകാലമായി അസുഖമായി കിടന്ന ബില്ലി നായര്‍ ആരോഗ്യം മെച്ചപ്പെട്ടപ്പോള്‍ ഒരു മാസം മുമ്പ് മഡീബയെ കാണാന്‍ വന്നിരുന്നു. വീണ്ടും രോഗശയ്യയിലായോ എന്നാവും അദ്ദേഹത്തിന്റെ ശങ്ക. അതു ഞാന്‍ വിശദീകരിച്ചോളാം''.

ദക്ഷിണാഫ്രിക്കന്‍ വിമോചന സമരത്തെക്കുറിച്ചും നേതാക്കളെക്കുറിച്ചും ഒട്ടേറെ പുസ്തകങ്ങള്‍ ഞാന്‍ ശേഖരിച്ചു. അവയില്‍ എന്നെ സ്പര്‍ശിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പഴയകാല നേതാക്കള്‍ തമ്മില്‍ പുലര്‍ത്തിയ ആത്മബന്ധവും ബഹുമാനവുമാണ്. എന്നാല്‍ പുതിയ തലമുറയില്‍ ഇതു തുലോം ദുര്‍ബലമാണ്. പക്ഷേ, ഇതു ദക്ഷിണാഫ്രിക്കന്‍ സ്ഥിതി മാത്രമല്ലല്ലോ

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...