Wednesday, September 25, 2013

രഘുറാം രാജനും സുബ്ബറാവുവും തമ്മിലെന്ത്?


ഡോ. ടി. എം. തോമസ് ഐസക്

മുന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവിനെ കോര്‍പറേറ്റുകള്‍ക്കു മാത്രമല്ല, ധനമന്ത്രി ചിദംബരത്തിനും അത്ര പഥ്യമായിരുില്ല എത് പരസ്യമായ രഹസ്യമാണ്. സുബ്ബറാവു യാഥാസ്ഥിതികമായ പണനയമാണ് സ്വീകരിച്ചിരുത് എായിരുു വിമര്‍ശനം. സാമ്പത്തിക ഉത്തേജനത്തിന് പലിശ കുറയണം, പണം സുലഭമായി ലഭ്യമാകണം. എാല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പലിശ ഉയരണം, പണലഭ്യത കുറയണം. രണ്ടുകൂടി നടക്കില്ലെു വ്യക്തം. അതുകൊണ്ട് വിലക്കയറ്റത്തെ മെരുക്കാനാണ് സുബ്ബറാവു തീരുമാനിച്ചത്. സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുത് സര്‍ക്കാരിന്റെ ചുമതലയാണ്, റിസര്‍വ് ബാങ്കിന്റേതല്ല എായിരുു അദ്ദേഹത്തിന്റെ നിലപാട്. ധനക്കമ്മി പിടിച്ചുകെ'ാന്‍ കച്ചകെ'ിയിറങ്ങിയ ചിദംബരത്തിന് ഈ നിലപാട് പിടിച്ചില്ല. തന്റെ അലോസരം ചിദംബരം മറച്ചുവെച്ചുമില്ല.

സുബ്ബറാവുവില്‍ നി് വ്യത്യസ്തമായ നയമായിരിക്കും പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കൈക്കൊളളുക എാണ് പൊതുവേ കരുതിയിരുത്. പുതിയ ഗവര്‍ണറുടെ വരവ് കമ്പോളം ശരിക്കും ആഘോഷിക്കുകയും ചെയ്തു. സെന്‍സെക്‌സ് 700 പോയിന്റ് കുതിച്ചുചാടി. എഴുപത് രൂപയിലേയ്ക്കു താഴും എു പ്രവചിക്കപ്പെ'ിരു രൂപയുടെ മൂല്യം 62ലേയ്ക്കു തിരിച്ചു കയറി. രഘുറാം രാജന്‍ വളരെ വിനയാന്വിതനായിരുു. തന്റെ മാജിക്കൊുമല്ല, മറിച്ച് കമ്പോളം ആത്മവിശ്വാസത്തോടെയുളള ഒരു വര്‍ത്തമാനം കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുു, അതുമാത്രമേ താന്‍ ചെയ്തുളളൂ എാെക്കെയാണ് സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞത്.

പക്ഷേ, വിപണിയുമായുളള മധുവിധു ഇത്ര പെ'െ് അവസാനിക്കുമെ് ആരും കരുതിക്കാണില്ല. രഘുറാം രാജന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ സെന്‍സെക്‌സ് 350 പോയിന്റ് ഇടിഞ്ഞു. രൂപയും ഡോളറിന് 62.5യിലേയ്ക്കു വീണു. കോര്‍പറേറ്റു വക്താക്കള്‍ തങ്ങളുടെ നിരാശ പരസ്യമായി പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കേവലം അഞ്ചു ശതമാനം മാത്രമാണ്. ഇത് നടപ്പുവര്‍ഷത്തില്‍ ആറരയായി ഉയരുമൊയിരുു ധനമന്ത്രിയുടെ ബജറ്റ് പ്രതീക്ഷ. പക്ഷേ, ആദ്യപാദത്തില്‍ സാമ്പത്തിക വളര്‍ച്ച 4.4 ശതമാനം മാത്രമാണ്. ഈ പശ്ചാത്തലത്തില്‍ പലിശനിരക്ക് കുറച്ചുകൊണ്ട് നിക്ഷേപത്തെ ഉത്തേജിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നടപടി സ്വീകരിക്കുമൊണ് പ്രതീക്ഷിച്ചത്.

രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പണലഭ്യത കുറയ്ക്കുതിന് സുബ്ബറാവു കര്‍ശനനടപടി സ്വീകരിച്ചിരുു. റിസര്‍വ് ബാങ്കില്‍ നി് റിപ്പോ പരിധി കഴിഞ്ഞ് ചുരുങ്ങിയ കാലത്തേയ്‌ക്കെടുക്കു മാര്‍ജിനല്‍ ഫെസിലിറ്റിയ്ക്ക് പലിശനിരക്ക് ഉയര്‍ത്തുകയും ചെയ്തു. രൂപയുടെ മൂല്യം സംബന്ധിച്ച ഊഹക്കച്ചവടത്തിലേയ്ക്കു പണമൊഴുകുത് തടയാനായിരുു ഈ നടപടികള്‍.

സാമ്പത്തിക ഉത്തേജനത്തിനായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് മാസം തോറും 80-85 ബില്യ ഡോളറിന്റെ കടപ്പത്രം അമേരിക്കന്‍ കമ്പനികളില്‍ നി് വാങ്ങു നയം സ്വീകരിച്ചിരുു. ഈ ഡോളറില്‍ നല്ലൊരു ഭാഗം ഇന്ത്യപോലുളള രാജ്യങ്ങളിലെ ഉയര്‍ പലിശ കൊണ്ടു നേ'മുണ്ടാക്കാന്‍ ഇങ്ങോ'് ഒഴുകിയിരുു. അമേരിക്കയുടെ നയം തിരുത്തുമെുളള ആശങ്കയാണ് രൂപയുടെ മൂല്യമിടിച്ചത്. അമേരിക്ക നയം തിരുത്തിയാല്‍ ഡോളറിന്റെ ലഭ്യത കുറയും. അമേരിക്കയിലെ പലിശനിരക്കുയരും. ഇന്ത്യയിലേയ്ക്കു വ ഡോളര്‍ തിരിച്ചൊഴുകാന്‍ തുടങ്ങും. ഇത് രൂപയെ കൂടുതല്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. രൂപയുടെ മൂല്യം കുത്തനെ ഇടിയാന്‍ തുടങ്ങിയാല്‍ അതീവഗുരുതരമായ പ്രതിസന്ധിയിലേക്കു നയിക്കും. ഇതൊക്കെയായിരുു സുബ്ബറാവുവിനെ അല'ിയത്.

രഘുറാം രാജനെ ഭാഗ്യം കടാക്ഷിച്ചു. അമേരിക്കയിലെ സാമ്പത്തിക വീണ്ടെടുപ്പ് ഇപ്പോഴും ദുര്‍ബലമാണെും അതുകൊണ്ട് സാമ്പത്തിക ഉത്തേജന നടപടികള്‍ തല്‍ക്കാലം തുടരാനുമാണ് ഫെഡറല്‍ റിസര്‍വ് ഏറ്റവും അവസാനം തീരുമാനിച്ചത്. രഘുറാം രാജന്റെ നിയമനവും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും ഒരുമിച്ചായിരുു. പുതിയ ഗവര്‍ണറുടെ ആത്മവിശ്വാസത്തെക്കാള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെയാണ് വിപണി ആഘോഷിച്ചതെു പറയാം. രൂപയുടെ മൂല്യം 68ല്‍ നി് 62 ആയി കുതിച്ചുകയറിയതിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തികമാന്ദ്യം കണക്കിലെടുത്തുകൊണ്ട് പലിശ കുറയ്ക്കാനുളള തീരുമാനം പുതിയ ഗവര്‍ണര്‍ പ്രഖ്യാപിക്കുമൊണ് എല്ലാവരും കരുതിയത്.

എാല്‍ സെപ്തംബര്‍ നാലിന്റെ പ്രസ്താവനയില്‍ രഘുറാം രാജന്‍ പറഞ്ഞത് സുബ്ബറാവു പറഞ്ഞുകൊണ്ടിരു കാര്യങ്ങള്‍ തയൊണ്, 'റിസര്‍വ് ബാങ്കിന്റെ പ്രാഥമിക ചുമതല രാജ്യത്തിന്റെ നാണയത്തിന്റെ മൂല്യത്തിലുളള വിശ്വാസം നിലനിര്‍ത്തുകയാണ്. ആത്യന്തികമായി ഇതിന്റെ അര്‍ത്ഥം വിലക്കയറ്റവും അതുസംബന്ധിച്ച പ്രതീക്ഷകളും താഴ്ത്തിയും താരതമ്യേനെ സ്ഥിരമായി നിലനിര്‍ത്തുകയുമാണ്. ഈ വിലക്കയറ്റം ആഭ്യന്തര കാരണങ്ങളാലുണ്ടാകാം. അല്ലെങ്കില്‍ സപ്ലൈയുടെ പരിമിതിയും ഡിമാന്റിന്റെ സമ്മര്‍ദ്ദവും മൂലം നാണയത്തിന്റെ മൂല്യത്തില്‍ വരു മാറ്റമാണ്. ഇവ കൈകാര്യം ചെയ്യലാണ് റിസര്‍വ് ബാങ്കിന്റെ കടമ'.

വിദേശ വിനിമയരംഗത്ത് രൂപയുടെ മൂല്യം ഇടിയുതിനുളള പ്രവണത അമേരിക്കയുടെ തീരുമാനം മൂലം തല്‍ക്കാലം വിരാമമി'ിരിക്കുകയാണ്. എാല്‍ ആഭ്യന്തരമായ വിലക്കയറ്റത്തിന് ആക്കം കൂടിയിരിക്കുകയാണ്. കഴിഞ്ഞ മാസത്തെ മൊത്ത വിലക്കയറ്റം 6.1 ശതമാനമാണ്. ചില്ലറ വില്കയറ്റമാക'െ, 10 ശതമാനത്തിലേറെയാണ്. വിലക്കയറ്റത്തിന്റെ അടിസ്ഥാനകാരണം രൂപയുടെ മൂല്യം അമ്പതില്‍ നി് 62 ആയി ഇടിഞ്ഞതാണ്. ഭക്ഷ്യധാന്യങ്ങളുടെ ഊഹക്കച്ചവടവും ഒരു മുഖ്യകാരണമാണ്. ഇവയെല്ലാംകൂടി രാജ്യത്തിനകത്ത് വിലക്കയറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുു. വിലക്കയറ്റത്തിന്റെ ദൂഷിതവലയത്തിലേയ്ക്ക് രാജ്യം നീങ്ങിയാല്‍ രണ്ടു പ്രത്യാഘാതങ്ങളുണ്ടാകും. ഒ്, ജനങ്ങളുടെ യഥാര്‍ത്ഥവരുമാനമിടിയും. അതു ശക്തമായ പ്രതിഷേധത്തിനിടവരുത്തും. രണ്ട്, ആഭ്യന്തരവിലക്കയറ്റം കയറ്റുമതിയെ നിരുത്സാഹപ്പെടുത്തും. വ്യാപാരക്കമ്മി വര്‍ദ്ധിപ്പിക്കുകയും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് ഇവയൊക്കെ പരിഗണിച്ച് സുബ്ബറാവുവിന്റെ മാതൃക ത െപുതിയ ഗവര്‍ണറും സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

പക്ഷേ, സുബ്ബറാവു തീരുമാനമെടുക്കാന്‍ അറച്ചിരു ഒരുകാര്യം രഘുറാം രാജന്‍ ചെയ്യാന്‍ തീരുമാനിച്ചു. പലിശനിരക്ക് ഉയര്‍ത്തി. ഇതുമൂലം ഉപഭോക്തൃ വായ്പയുടെ പലിശനിരക്ക് ഉയരും എ് ഉറപ്പായി. ഇവയുടെ കമ്പോളത്തെ പ്രതികൂലമായി ബാധിക്കും. നിക്ഷേപകരെ അകറ്റും. എാല്‍ ഇതത്ര വലിയ പ്രശ്‌നമായി പുതിയ ഗവര്‍ണര്‍ കാണുില്ല. പലിശനിരക്കിനെക്കാള്‍ പ്രധാനം പണത്തിന്റെ ലഭ്യതയാണ് എാണെു തോുു, അദ്ദേഹത്തിന്റെ നിലപാട്. പലിശനിരക്ക് ഉയര്‍ത്തിയ വേളയില്‍ത്ത െപണലഭ്യത നിയന്ത്രിക്കുതിനു വേണ്ടി സുബ്ബറാവു എടുത്ത കര്‍ശന നടപടികളില്‍ ചില ഇളവുകള്‍ അദ്ദേഹം പ്രഖ്യാപിച്ചതിന്റെ യുക്തിയിതാണ്.

രൂപയുടെ മൂല്യമിടിയല്‍ നിലച്ചത് താല്‍ക്കാലികം മാത്രമാണ്. അമേരിക്കന്‍ നയം എു തിരുത്തപ്പെടുുവോ രൂപയുടെ മൂല്യം അു താഴോ'ു വീണ്ടും പോകും. അമേരിക്കന്‍ നയത്തില്‍ മാറ്റമൊുമില്ലെങ്കിലും ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി ഇത്തെ തോതില്‍ തുടര്‍ാല്‍ പതുക്കെ പതുക്കെയാണെങ്കിലും രൂപയുടെ മൂല്യം ഉയരും. അമേരിക്ക നയമെു മാറ്റും? നമ്മുടെ വിധിനാള്‍ എു വരും? ഇക്കാര്യമറിയാന്‍ കവിടി നിരത്തേണ്ട കാര്യമില്ല. 2014 ആദ്യം മുതല്‍ അമേരിക്കന്‍ ഉത്തേജക പരിപാടി പിന്‍വലിക്കപ്പെ'ു തുടങ്ങും. എുവെച്ചാല്‍ സാമ്പത്തിക തകര്‍ച്ചയ്ക്കു തടയിടുതിന് രാജ്യത്തിന് മൂു നാലുമാസത്തെ ഇടവേള കി'ിയി'ുണ്ട്.

ഇറക്കുമതി കുറയ്ക്കാന്‍ എന്തെല്ലാം കൂടുതല്‍ നടപടികള്‍ ഫലപ്രദമായി സ്വീകരിക്കാന്‍ കഴിയും എതാണ് ഏറ്റവും പ്രധാനപ്പെ' കാര്യം. രണ്ടാമത്തേത് വിലക്കയറ്റം അന്തരീക്ഷം ഇല്ലാതാക്കാന്‍ കഴിയുമോ എുളളതാണ്. മൂാമത്തേത് രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദനം ഗണ്യമായി ഉയര്‍ത്താന്‍ കഴിയുമോ എുളളതാണ്. ആദ്യം പറഞ്ഞ രണ്ടെണ്ണത്തിനും നടപടികള്‍ സ്വീകരിക്കുുണ്ട്. എാല്‍ മൂാമത്തേത് ഉത്തരമില്ലാതെ തുടരുകയാണ്. കോര്‍പറേറ്റുകളുടെ നില പരുങ്ങലിലാണ്. ഫിച്ച് ഇന്ത്യാ റേറ്റിംഗ്‌സ് നടത്തിയ ഒരു പഠനത്തില്‍ 290 കമ്പനികളില്‍ 223ഉം തങ്ങളഉടെ വിദേശക്കടം ഹെഡ്ജ് ചെയ്തിരുില്ല. അതുപോലെ കെപിഎംപി നടത്തിയ ഒരു പഠനത്തില്‍ മുക്കാല്‍ ഭാഗം കമ്പനികളും വിദേശ റിസ്‌ക് മാനേജ്‌മെന്റ് പോളിസി ഔപചാരികമായി ഉണ്ടായിരുങ്കിലും 43 ശതമാനവും പ്രായോഗികമായി നടപ്പിലായിരുില്ല. രൂപയുടെ മൂല്യമിടിവു മൂലം ഈ കമ്പനികളില്‍ നല്ലൊരു പങ്കും ഏറിയും കുറഞ്ഞും പ്രതിസന്ധിയിലാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കു താല്‍ക്കാലിക വിരാമമാകുമ്പോള്‍ അവരുടെ ശ്രമം നിക്ഷേപം വര്‍ദ്ധിപ്പിക്കാനായിരിക്കില്ല, കടം ഡീലീവെറേജു ചെയ്യാനായിരിക്കും. അതല്ലെങ്കില്‍ കറന്‍സി റിക്‌സ് അകറ്റാന്‍ കടം ഹഡ്ജ് ചെയ്യാനായിരിക്കും. അതുകൊണ്ട് ഇഷ്ടപ്പെ'ാലും ഇല്ലെങ്കിലും സാമ്പത്തിക ഉത്തേജനത്തിന്റെ നിര്‍ണായക പങ്ക് സര്‍ക്കാരിന്റെ ചുമതലയിലേയ്ക്കു വരുു. എാല്‍ അങ്ങനെയൊരു പരിപാടി ചിദംബരത്തിനില്ല.  

കേരളത്തിലെ ഉപഭോഗസംസ്‌ക്കാരവും സാമ്പത്തിക വളര്‍ച്ചയും

കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ ജനങ്ങളുടെ ഉപഭോഗ നിലവാരത്തിലുണ്ടായ വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്നതാണ്. 1970-71ല്‍ പ്രതിശീര്‍ഷ ഉപഭോഗത്തില്‍ എട്ടാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് പഞ്ചാബിനു പിറകില്‍ രണ്ടാം സ്ഥാനത്താണ്. ഉല്‍പാദനത്തില്‍ കേരളത്തിനു മുന്നിലുളള സംസ്ഥാനങ്ങള്‍പോലും ഉപഭോഗത്തില്‍ കേരളത്തിനു പിന്നിലാണ്. 2004-05ല്‍ കേരളത്തിന്റെ ശരാശരി ഉപഭോഗം 1111 രൂപയായിരുന്നു. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയില്‍ കേരളത്തിനു മുന്നില്‍ നില്‍ക്കുന്ന പഞ്ചാബിലെ ഉപഭോഗം 722 രൂപ മാത്രമാണ്.

ശരാശരി മലയാളിയുടെ ചെലവിലെ വര്‍ദ്ധന പോലെ തന്നെ പ്രധാനമാണ് ഉപഭോഗത്തിന്റെ ചേരുവയിലുമുണ്ടായിരിക്കുന്ന മാറ്റവും. ഭക്ഷണക്രമത്തിലാണ് ഏറ്റവും വലിയ മാറ്റം. കപ്പയും മത്തിയും കഞ്ഞിയുമായിരുന്നു സാധാരണക്കാരുടെ ഭക്ഷണം. നാട്ടിലുണ്ടാവുന്ന പച്ചക്കറികള്‍ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇതല്ല സ്ഥിതി. കപ്പയും ചക്കയുമെല്ലാം അപ്രത്യക്ഷമായി. താരതമ്യേനെ ചെലവുകൂടിയ അരിയും ധാന്യങ്ങളുമാണ് മുഖ്യമായും കഴിക്കുന്നത്. നാടന്‍ പച്ചക്കറികളുടെ സ്ഥാനം കാരറ്റിനും കാബേജിനും ലഭിച്ചു. ഇറച്ചിയുടെയും പാലിന്റെയും പ്രാധാന്യം വര്‍ദ്ധിച്ചു. അടുക്കളയെക്കാള്‍ കൂടുതല്‍ കടകളില്‍ നിന്നാണ് പലരുടെയും ഭക്ഷണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ ഹോട്ടലുകളും ചായക്കടകളുമുളളത് കേരളത്തിലാണ്. ഭക്ഷണച്ചെലവ് ഏറിയെങ്കിലും പോഷകാഹാരനില കേരളത്തിന്റേത് താരതമ്യേനെ മെച്ചപ്പെട്ടു എന്നു പറയാനാവില്ല.

വസ്ത്രം, ആഭരണം, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ തുടങ്ങിയ കടകളിലാണ് ആരവം ഏറ്റവും കൂടുതല്‍. ഇവയുടെ ഏറ്റവും വലിയ കമ്പോളം കേരളമാണ്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സിനു വേണ്ടി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് മലയാളികളാണ്. ജനങ്ങളുടെ മൊത്തം ചെലവില്‍ ഭക്ഷണസാധനങ്ങള്‍ക്കുളള ചെലവിന്റെ വിഹിതം കുറഞ്ഞു വരുന്നു. പകരം ഇപ്പോള്‍ പരാമര്‍ശിച്ച പ്രകാരമുളള ഉല്‍പന്നങ്ങളുടെ പ്രാധാന്യം ഏറിക്കൊണ്ടിരിക്കുന്നു.

വീടുകളുടെ വലിപ്പവും ആഡംബരവും ഒരു പ്രധാന സ്റ്റാറ്റസ് സിംബലാണ്. പരമ്പരാഗത വാസ്തുശില്‍പ ശൈലി ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട്. പകരം നമുക്ക് ഒട്ടും അനുയോജ്യമല്ലാത്ത മുഖം നഷ്ടപ്പെട്ട വാര്‍ക്കക്കെട്ടിടങ്ങള്‍ എങ്ങും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. താമസിക്കാന്‍ വേണ്ടിയല്ല വീട്. ഡംബു കാണിക്കാനുളളതാണ്. രണ്ടോ മൂന്നോ പേരടങ്ങുന്ന അണു കുടുംബത്തിന് ഇത്രവലിയ കെട്ടിടങ്ങളെന്തിന്? ഒരു കെട്ടിടം പോര പലതുവേണമെന്ന അഭിനിവേശത്തിലാണ് ചെറുതല്ലാത്തൊരു സംഖ്യ ആളുകള്‍. കേരളത്തില്‍ ലക്ഷക്കണക്കിന് വീടുകളാണത്രേ ആള്‍പ്പാര്‍പ്പില്ലാതെ അടഞ്ഞു കിടക്കുന്നത്.

മേല്‍പറഞ്ഞ പ്രവണതകള്‍ രണ്ടുചോദ്യങ്ങള്‍ അനിവാര്യമാക്കുന്നു. ഒന്ന്, എങ്ങനെയാണ് ഈ ഉപഭോഗാഭിവൃദ്ധിയുണ്ടായത്? രണ്ട്, ഉപഭോഗരംഗത്തെ ഇന്നത്തെ പ്രവണതകളെല്ലാം അഭിലഷണീയമാണോ? ആവശ്യത്തില്‍ നിന്ന് ആര്‍ത്തിയിലേയ്ക്ക് നമ്മുടെ ഉപഭോഗം വഴുതിവീണിട്ടുണ്ടോ?

ഉപഭോഗനിലവാരം ഉയര്‍ന്നതിന്റെ അടിസ്ഥാനകാരണം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള പണവരുമാനമാണ്. 20 ലക്ഷത്തില്‍പ്പരം മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. പാശ്ചാത്യരാജ്യങ്ങളിലുളളവര്‍ ഇതിനു പുറമെയാണ്. ഗള്‍ഫില്‍ നിന്നുളള പണവരുമാനം സംസ്ഥാനത്തെ ഉല്‍പാദനത്തിന്റെ 25 - 30 ശതമാനം വരും. ഇന്നത്തെ കണക്കു പ്രകാരം 2013ല്‍ ഈ തുക ഏതാണ്ട് 60,000 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ വരുമാനക്കണക്കെടുക്കുമ്പോള്‍ ഈ പുറംവരുമാനത്തെ കണക്കിലെടുക്കില്ല. പുറത്തുനിന്നു വരുന്ന പണം നമ്മുടെ നാട്ടില്‍ നിക്ഷേപിച്ച് ഇവിടെ പുതിയ വരുമാനമുണ്ടാക്കുമ്പോഴേ അവയെ സംസ്ഥാനത്തിന്റെ വരുമാനത്തില്‍പെടുത്തൂ. മൂന്നര ലക്ഷം കോടി രൂപയാണ് 2012ലെ വരുമാനം. എന്നാല്‍ പുറംവരുമാനം കൂടി കൂട്ടുമ്പോള്‍ കേരളത്തിന്റെ വരുമാനം നാലു ലക്ഷം കോടി രൂപയാകും. ഇപ്രകാരം ലഭിക്കുന്ന അധികവരുമാനമാണ് കേരളത്തിന്റെ ഉപഭോഗനിലവാരത്തില്‍ ഒരു കുതിച്ചുചാട്ടം സൃഷ്ടിക്കുന്നത്.

വളരെയേറെ പണം ഉപഭോഗത്തിനു ചെലവഴിച്ചിട്ടും മിച്ചം പണമുണ്ടായി. തന്മൂലം സമ്പാദ്യം പെരുകി. പക്ഷേ, ഈ സമ്പാദ്യം കാര്‍ഷിക വ്യവസായമേഖലകളിലേയ്ക്കു തിരിഞ്ഞില്ല. ബാങ്കു ഡെപ്പോസിറ്റുകളുടെ പകുതിയിലേറെ കേരളത്തിനു പുറത്തേയ്ക്കുളള വായ്പകളായി ഒഴുകി. അങ്ങനെ ഗള്‍ഫ് പണവരുമാനം കേരളത്തിലെ ഉല്‍പാദനമേഖലയില്‍ ശ്രദ്ധേയമായ അനുരണനങ്ങളൊന്നും സൃഷ്ടിച്ചില്ല. അതേസമയം സേവനത്തുറകള്‍ക്ക് വലിയ ഉത്തേജകമായി. അതും ഉപഭോഗത്തെ അടിസ്ഥാനമാക്കിയുളള സേവനമേഖലകള്‍ക്ക്. ഇവയുടെ ദ്രുതഗതിയിലുളള വളര്‍ച്ച മൂലം സാമ്പത്തിക വളര്‍ച്ചയ്ക്കും ആക്കം കൂടി. 1980കളുടെ അവസാനം മുതല്‍ ദേശീയ ശരാശരിയെക്കാള്‍ വേഗതയില്‍ കേരള സമ്പദ്ഘടന വളര്‍ന്നു., എന്നാല്‍ കൃഷിയും വ്യവസായവും മുരടിച്ചു തന്നെ തുടര്‍ന്നു.

കേരളത്തിലെ ആഭ്യന്തരകമ്പോളം അഭൂതപൂര്‍വമായ അഭിവൃദ്ധിയിലാണ്. ആവശ്യത്തിലേറെ സമ്പാദ്യവുമുണ്ട്. ഈ സമ്പാദ്യം നമുക്കാവശ്യമായ സേവനങ്ങളും ഉല്‍പന്നങ്ങളും സൃഷ്ടിക്കുന്നതിനു വേണ്ടി കാര്‍ഷിക വ്യവസായമേഖലകളിലെ നിക്ഷേപമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ കേരളത്തിലെ ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടും. പക്ഷേ, പുറം പണവരുമാനം കേരളത്തിന്റെ ഉല്‍പാദനമേഖലകളില്‍ ചലനമൊന്നും സൃഷ്ടിക്കുന്നില്ല. തന്മൂലം വിദേശപണവരുമാനത്തിന്മേലുളള ആശ്രിതത്വം നാള്‍ക്കുനാള്‍ കൂടിവരികയാണ്. വിദേശത്തെ തൊഴിലവസരങ്ങളാകട്ടെ സുസ്ഥിരമാണെന്നു കരുതാനാവില്ല. ഏതെങ്കിലും അന്തര്‍ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നമ്മുടെ വിദേശ കുടിയേറ്റത്തിനു തിരിച്ചടിയേറ്റാല്‍ അത് നമ്മുടെ സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേയ്ക്കു നയിക്കും.

ഉപഭോഗസേവനങ്ങളില്‍ ഊന്നിയുളള സാമ്പത്തികവളര്‍ച്ച കാര്‍ഷിക വ്യവസായമേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഇതുമൂലം തൊഴിലില്ലായ്മ വളരെ ഉയര്‍ന്നതാണ്. അഭ്യസ്തവിദ്യരായ പുതിയ തലമുറയ്ക്ക് അനുയോജ്യമായ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല. അതേസമയം വൈവിദ്ധ്യം ആവശ്യമില്ലാത്ത കായികാദ്ധ്വാനപണികള്‍ക്ക് അഭ്യസ്തവിദ്യര്‍ തയ്യാറാകുന്നുമില്ല. തന്മൂലം രൂക്ഷമായ തൊഴിലില്ലായ്മയില്‍ നില്‍ക്കുമ്പോഴും മറുനാടന്‍ തൊഴിലാളികളുടെ സാന്നിധ്യം കേരളത്തില്‍ ഏറിവരികയാണ്. ഈ സ്ഥിതിവിശേഷം സ്ത്രീകളുടെ തൊഴിലിനെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുളളത്. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്കിന്റെ മൂന്നു നാലു മടങ്ങാണ് സ്ത്രീകളുടേത്. എത്ര തൊഴിലന്വേഷിച്ചാലും കിട്ടില്ലെന്നു വരുമ്പോള്‍ തൊഴിലന്വേഷണം അവസാനിപ്പിച്ച് വീട്ടമ്മമാരായി അവര്‍ കഴിഞ്ഞുവരുന്നു. അഭ്യസ്തവിദ്യരെങ്കിലും സ്ത്രീകളില്‍ പതിനഞ്ചു ശതമാനം മാത്രമേ പുറംപണികള്‍ക്കു പോകുന്നുളളൂ. തൊഴിലില്ലായ്മ സാമ്പത്തികപ്രശ്‌നം മാത്രമല്ല, സാമൂഹ്യസാംസ്‌ക്കാരിക പ്രശ്‌നവും കൂടിയായി മാറി.

ചുരുക്കത്തില്‍ കേരളത്തിലെ ആഭ്യന്തര ഉല്‍പാദനത്തില്‍നിന്ന് താരതമ്യേനെ സ്വതന്ത്രമായ ഒരു ഉപഭോഗവളര്‍ച്ചയാണ് കേരളത്തിന്റെ സവിശേഷത. ഈ ഉപഭോഗവളര്‍ച്ചയുടെ സ്രോതസ് വിദേശ പണവരുമാനമാണെങ്കിലും പ്രചോദനം വിദേശ ഉപഭോഗ പ്രവണതകളാണ്. പ്രത്യേകിച്ച് ആഡംബര ഉപഭോഗത്തിന്റെ കാര്യത്തില്‍. വിദേശത്തുളള ഉപഭോഗവസ്തുക്കള്‍ തന്നെ നാട്ടിലും വേണം, ടിവിയിലൂടെയും മറ്റും കാണുന്ന ജീവിതശൈലിയാണ് കൂടുതല്‍ അഭികാമ്യമെന്ന തോന്നല്‍.. ഇവയൊക്കെ ഉപഭോഗത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കും.

കേരളം ഉപഭോഗത്തിന്റെ പരിധികളിലെത്തി എന്ന അഭിപ്രായം എനിക്കില്ലെന്ന് അടിവരയിട്ടു വ്യക്തമാക്കട്ടെ. ജനങ്ങളുടെ ജീവിതനിലവാരം ഇനിയും വളരെയേറെ ഉയരാനുണ്ട്. പാശ്ചാത്യരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാമെത്രയോ പുറകിലാണ്. പക്ഷേ, ഉപഭോഗത്തിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റം അഭികാമ്യമാണെന്ന് എങ്ങനെ വാദിക്കാനാവും. ഒട്ടേറെ ജീവിതശൈലീരോഗങ്ങള്‍ക്ക് അടിസ്ഥാനം ഭക്ഷണക്രമത്തില്‍ വന്ന മാറ്റമാണ്. മദ്യാസക്തി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വേറെ. ഇത്രയേറെ ആഡംബര വീടുകള്‍ എന്തിന്? നമ്മുടെ ഉപഭോഗം സൃഷ്ടിക്കുന്ന മാലിന്യക്കൂമ്പാരത്തിന്റെ വലിപ്പവും ശ്രദ്ധിക്കൂ. ഇത്തരമൊരു ഉപഭോഗവളര്‍ച്ച സുസ്ഥിരമാണോ? കേരളത്തിലെ ഉത്പാദനസമ്പ്രദായം മാത്രമല്ല, ഉപഭോഗ പ്രവണതകളും മുതലാളിത്ത വളര്‍ച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

മുതലാളിത്ത വ്യവസ്ഥയെക്കുറിച്ച് ഇതുവരെയുളള മുഖ്യവിമര്‍ശനം സാമ്പത്തിക മണ്ഡലത്തില്‍ നിന്നായിരുന്നു. എന്നാല്‍ ഇന്ന് മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചുളള മറ്റൊരു സുപ്രധാന വിമര്‍ശനം പാരിസ്ഥിതിക മണ്ഡലത്തില്‍ നിന്നാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന ആഗോള പാരിസ്ഥിതിക പ്രതിസന്ധിയെ പരിഹരിക്കുന്നതിന് മുതലാളിത്ത വ്യവസ്ഥയ്ക്കു കഴിയില്ല. കാരണം അത് മത്സരാധിഷ്ഠിതവും ലാഭാധിഷ്ഠിതവുമായ ഒരു സാമ്പത്തികവ്യവസ്ഥയാണ്. ലാഭം പരമാവധിയാക്കിയേ തീരൂ. ലാഭം പരമാവധിയാകണമെങ്കില്‍ ഉപഭോഗം തുടര്‍ച്ചയായി കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കണം.

ചരക്കുകളുടെ ഉപഭോഗമൂല്യത്തിലല്ല, വിനിമയമൂല്യത്തിലാണ് മുതലാളിത്തത്തിന്റെ ശ്രദ്ധ. ആവശ്യമുണ്ടോ ഇല്ലയോ എന്നുളളതല്ല പ്രശ്‌നം, ഉപഭോഗതൃഷ്ണ നിരന്തരം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനുവേണ്ടി ഉല്‍പാദനച്ചെലവിനെക്കാള്‍ കൂടുതല്‍ പണം ഇന്ന് പരസ്യത്തിനും മറ്റും വിനിയോഗിക്കുന്നുണ്ട്. ഫാഷന്‍ മാറുന്നതിന് അനുസരിച്ച് മനുഷ്യന്റെ ആഗ്രഹങ്ങളും മാറുന്നു. എത്ര വലിയ വിഭവ ദുര്‍വ്യയമാണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.. പക്ഷേ, ഗാന്ധിജി പറഞ്ഞതുപോലെ ഈ ലോകത്ത് നമ്മുടെ ആവശ്യത്തിനുളളതുണ്ട്, പക്ഷേ, എല്ലാവരുടെയും ആര്‍ത്തിയ്ക്കുളളതില്ല. മുതലാളിത്തം ആര്‍ത്തിയുടെ സംസ്‌ക്കാരമാണ് വളര്‍ത്തുന്നത്.

മുതലാളിത്ത ഉപഭോക്തൃസംസ്‌ക്കാരത്തിന്റെ ഭാഗമായി ഇന്ന് പ്രതിവര്‍ഷം ലോകത്ത് ഒരുലക്ഷം കോടി പ്ലാസ്റ്റിക് ബാഗുകളാണ് ഉപയോഗിക്കപ്പെടുന്നത്. 25 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഓരോ മണിക്കൂറിലും വലിച്ചെറിയപ്പെടുന്നു. ഒരുവര്‍ഷം 30 ലക്ഷം കാറുകള്‍ ഉപയോഗശൂന്യമാകുന്നു. 700 കോടി പിവിസി ഉല്‍പാദിപ്പിക്കപ്പെടുന്നു. അമേരിക്കയില്‍ മാത്രം 30,000 കോടി ടണ്‍ പാക്കേജിംഗ് വസ്തുക്കളാണ് ഉപയോഗിക്കുന്നത്. അമേരിക്കയില്‍ എണ്‍പതു ശതമാനം ഉല്‍പന്നങ്ങളും ഒറ്റത്തവണ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയാനുളളതാണ്. 25 കോടി ടണ്‍ പേപ്പര്‍ ഉപയോഗിക്കുന്നു. ഒരു ടണ്‍ പേപ്പറിന് 17 മരങ്ങള്‍ വേണം. മേല്‍പറഞ്ഞ പ്രവണതയുടെ ഫലമായി മനുഷ്യനും പ്രകൃതിയും തമ്മിലുളള ജൈവഐക്യത്തിന് തകര്‍ച്ച നേരിടുകയാണ്.

അതുകൊണ്ടാണ് മൂലധനം രണ്ടാം വാല്യത്തില്‍ മുതലാളിത്ത ഉപഭോക്തൃ സംസ്‌ക്കാരത്തിനെതിരെ കാള്‍ മാര്‍ക്‌സ് നിശിതവിമര്‍ശനം നടത്തിയത്. ഈ ഭൂമി നമ്മുടെ സ്വകാര്യസ്വത്തല്ല, ഭാവി തലമുറയ്ക്കു നല്‍കാന്‍ വേണ്ടി കടം വാങ്ങിയിട്ടുളളതാണ് എന്നദ്ദേഹം പറഞ്ഞത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥയില്‍ അതീവസുന്ദരമായ വായ്ത്താരിയായി അവതരിപ്പിച്ചു കേട്ടിട്ടുണ്ട്. അതിങ്ങനെയായിരുന്നു;

സംവല്‍സരങ്ങളായ് നമ്മുടെ സങ്കല്പ്പങ്ങളില്‍
എങ്ങും മരിക്കാത്തോരീ ഭൂമി .
വരുമൊരു തലമുറയില്‍ നിന്നും നമ്മള്‍ കടം വാങ്ങിയ,
തിരികെ എല്പ്പിക്കേണ്ടോരീ ഭൂമി
ഇത് പ്രപിതാക്കള്‍ തന്നൊരു സ്വത്തല്ല
ധൂര്‍ത്ത പുത്രന്മാര്‍ക്ക് ആവോളം നുകരുവാന്‍
കരുതിയൊരു അളവില്ലാ കലവറയല്ല

Tuesday, September 10, 2013

തകരുന്ന രൂപയും തിരിഞ്ഞുകുത്തുന്ന ഉദാരവല്‍ക്കരണവും

  • Deshabhimani Varika 
  • എത്ര രൂപ കൊടുത്താന്‍ ഒരു ഡോളര്‍ കിട്ടും? ഒരു ഡോളര്‍ തന്നാല്‍ എത്ര രൂപ കൊടുക്കാന്‍ തയ്യാറാകും? രൂപയും ഡോളറും തമ്മിലുള്ള ഈ കൈമാറ്റത്തിനെയാണ് വിനിമയ നിരക്ക് എന്നുപറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രൂപയുടെ വിനിമയനിരക്ക് ഒരു ഡോളറിന് 50 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 68 രൂപയായി. രൂപയുടെ വിനിമയ നിരക്ക് അഥവാ കൈമാറ്റ തോത് ഇടിഞ്ഞു. കൈമാറ്റം ചെയ്യുമ്പോള്‍ എന്ത് പകരം ലഭിക്കുമെന്നുള്ളതാണ് ഏതൊരു വസ്തുവിന്റെയും വിനിമയ മൂല്യം. അതുകൊണ്ട് മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപയുടെ മൂല്യം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നത് രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും രൂപയുടെ മൂല്യത്തില്‍ ദിവസംതോറും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലിലാണ്.

    ബാലപാഠങ്ങളില്‍നിന്ന് ആരംഭിക്കാം ഓരോ രാജ്യത്തും നാണയങ്ങള്‍ വ്യത്യസ്തമാണ്. എല്ലാ രാജ്യങ്ങളിലും ഒരേ നാണയമായിരുന്നെങ്കില്‍ വിനിമയ നിരക്കിന്റെ പ്രശ്നമേ ഉദിക്കുകയില്ലല്ലോ. ലോക നാണയ വ്യവസ്ഥയിലെ മുഖ്യ നാണയം ഡോളറാണ്. അതുകൊണ്ടാണ് രൂപയും ഡോളറുമായുള്ള വിനിമയനിരക്ക് എടുത്ത് ഉദാഹരിക്കുന്നത്. ഇതുപോലെ ലോകത്തിലെ മറ്റ് ഏത് നാണയമായും രൂപക്ക് വിനിമയ നിരക്കുണ്ട്. അവയുടെ നീക്കങ്ങള്‍ പലപ്പോഴും ഒരേപോലെ ആകണമെന്നില്ല. ചിലപ്പോള്‍ വിപരീത ദിശയിലുമാകാം. സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ നമ്മള്‍ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിനെക്കുറിച്ച് മാത്രം പ്രതിപാദിക്കുന്നു. വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍ വ്യത്യസ്തമാണെങ്കിലും അവയുടെ മൂല്യത്തെ പണ്ട് എല്ലാവരും സ്വര്‍ണത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിരുന്നത്. ഉദാഹരണത്തിന് 1971 വരെ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 35 ഡോളര്‍ ആയിരുന്നു. ആര് 35 ഡോളര്‍ കൊണ്ട് കൊടുത്താലും ഒരു ഔണ്‍സ് സ്വര്‍ണം നല്‍കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായിരുന്നു. ഇതുപോലെ എല്ലാ രാജ്യങ്ങളും സ്വര്‍ണവും നാണയവും തമ്മിലുള്ള വിനിമയനിരക്ക് നിശ്ചയിക്കുകയാണെങ്കില്‍ നാണയങ്ങളുടെ വിനിമയ നിരക്ക് കണക്കുകൂട്ടല്‍ എളുപ്പമാകും.

    രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ അമേരിക്ക മാത്രമാണ് സ്വര്‍ണവുമായുള്ള ബന്ധം തുടരാന്‍ തീരുമാനിച്ചത്. എല്ലാ രാജ്യങ്ങളും ഡോളറുമായുള്ള അവരുടെ വിനിമയ നിരക്ക് പ്രഖ്യാപിച്ചു. അമേരിക്കയാകട്ടെ ഡോളറുമായുള്ള അവരുടെ വിനിമയ നിരക്ക് മാറ്റമില്ലാതെ നിര്‍ത്താമെന്ന് സമ്മതിച്ചു. അതിനെന്തുവേണം. ആര് 35 ഡോളര്‍ കൊണ്ടുവന്നാലും ഒരു ഔണ്‍സ് സ്വര്‍ണം നല്‍കാന്‍ അമേരിക്ക തയ്യാറാകണം. ഈ തീര്‍പ്പുകളൊക്കെ പൊളിച്ചത് റിച്ചാര്‍ഡ് നിക്സണ്‍ ആണ്. നിക്സണ് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. വിയറ്റ്നാം യുദ്ധം നടത്താന്‍ ഇഷ്ടംപോലെ അമേരിക്കന്‍ ഡോളര്‍ കമ്മട്ടത്തിലിടിച്ച് ലോകം മുഴുവന്‍ വാരിവിതറി. ഡോളര്‍ സ്വര്‍ണത്തിന് സമമെന്ന് കരുതി മാലോകരെല്ലാം ഡോളര്‍ വാങ്ങിക്കൂട്ടി. പിന്നീട് ചിലര്‍ ഈ ഡോളര്‍ സ്വര്‍ണമാക്കി മാറ്റാന്‍ അമേരിക്കന്‍ സര്‍ക്കാരിന്റെയടുത്തുചെന്നപ്പോഴാണ് പുകില്‍ ആരംഭിച്ചത്. ചോദിക്കുന്ന എല്ലാവര്‍ക്കും ഡോളറിന് പകരം സ്വര്‍ണം കൊടുത്താല്‍ അമേരിക്ക പാപ്പരാകുമെന്ന് മനസ്സിലാക്കിയ നിക്സണ്‍ പഴയ ഉറപ്പുകളില്‍നിന്നും പിന്മാറി. മേലില്‍ ഡോളറുമായി വന്നാല്‍ പുതിയ ഡോളര്‍ നോട്ടുകളേ തരാന്‍ പറ്റൂ എന്നായി നിലപാട്. അതോടെ ലോക നാണയ വ്യവസ്ഥ തകിടം മറിഞ്ഞു. ഒന്നിനും ഒരു തിട്ടവുമില്ലാതായി. നാണയങ്ങള്‍ തമ്മിലുള്ള വിനിമയ നിരക്കിലുള്ള സ്ഥിരത നഷ്ടപ്പെട്ടു.

    നാണയങ്ങളുടെ മൂല്യം അളക്കുന്നതെങ്ങനെ? നാണയങ്ങള്‍ തമ്മിലുള്ള കൈമാറ്റത്തോത് എങ്ങനെയാണ് നിശ്ചയിക്കപ്പെടുക എന്ന ചോദ്യം സങ്കീര്‍ണമായി തീര്‍ന്നു. ഇതിനുള്ള മാര്‍ഗം ഇതാണ്: നൂറ് രൂപയ്ക്ക് നമ്മുടെ നാട്ടില്‍ എന്തെല്ലാം സാധനങ്ങള്‍ വാങ്ങാന്‍ കിട്ടുമെന്ന് നോക്കുക. ഇതേ സാധനങ്ങള്‍ അമേരിക്കയില്‍ വാങ്ങാന്‍ രണ്ട് ഡോളര്‍ വേണമെന്നിരിക്കട്ടെ. അപ്പോള്‍ 100 രൂപാ സമം രണ്ട് ഡോളര്‍ എന്നു വരുന്നു. അഥവാ രൂപയുടെ മൂല്യം ഒരു ഡോളര്‍ സമം 50 രൂപയാണ്.

    ഇനിയുള്ള കണക്ക് കൂട്ടല്‍ മുഴുവന്‍ കുറച്ചു കൂടി ലളിതമാക്കാന്‍ ഒരു അനുമാനം സ്വീകരിക്കാം. നാണയത്തിന്റെ മൂല്യം അളക്കുന്നതിന് നിശ്ചിത തുകക്ക് എന്തെല്ലാം ചരക്കുകള്‍ കിട്ടുമെന്ന് കണക്കാക്കണമെന്നാണല്ലോ പറഞ്ഞത്. കണക്ക് കൂട്ടുവാനുള്ള എളുപ്പത്തിന് അമേരിക്കയും ഇന്ത്യയും ഒറ്റ ചരക്കേ ഉണ്ടാക്കുന്നുള്ളൂ എന്ന് കരുതുക. പഞ്ചസാര മാത്രം. ഒരു കിലോ പഞ്ചസാരക്ക് ഇന്ത്യയില്‍ അമ്പത് രൂപ. അമേരിക്കയില്‍ ഒരു ഡോളര്‍. എങ്കില്‍ ഒരു ഡോളര്‍ സമം 50 രൂപയായിരിക്കും. അഥവാ 1:50. ഇനി ഇന്ത്യയില്‍ വിലക്കയറ്റം ഉണ്ടായി പഞ്ചസാരയുടെ വില 100 രൂപയായി. നേരത്തെ 50 രൂപയ്ക്ക് വാങ്ങിയിരുന്ന പഞ്ചസാര വാങ്ങാന്‍ ഇന്ത്യയില്‍ 100 രൂപ കൊടുക്കണം. രൂപയുടെ വിനിമയനിരക്ക് ഒരു ഡോളറിന് 100 രൂപയായി കുറയും. രൂപയുടെ മൂല്യം ഇടിയും. വിലക്കയറ്റം ഉണ്ടായില്ലെങ്കിലും ഉല്‍പ്പാദനക്ഷമതയില്‍ മാറ്റം വന്നാലും രൂപയുടെ മൂല്യം ഇടിയാം.

    അമേരിക്കയില്‍ പുതിയൊരു അത്യന്താധുനിക പഞ്ചസാര ഉണ്ടാക്കാനുള്ള യന്ത്രം കണ്ടുപിടിച്ചെന്നിരിക്കട്ടെ. തല്‍ഫലമായി പഞ്ചസാരയുടെ ഉല്‍പ്പാദന ചെലവ് നേരത്തെ ഒരു ഡോളര്‍ ആയിരുന്നത് അര ഡോളര്‍ ആയി കുറഞ്ഞു. അപ്പോള്‍ അര ഡോളര്‍ സമം 50 രൂപ അഥവാ രൂപയുടെ മൂല്യം ഒരു ഡോളറിന് 100 രൂപയായി കുറയുന്നു. മറിച്ചാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ രൂപയുടെ മൂല്യം ഉയരുകയും ചെയ്യും. മേല്‍പ്പറഞ്ഞ സന്തുലനാവസ്ഥ കണക്കിലെടുക്കാതെ ഏതെങ്കിലും കാരണവശാല്‍ ആരെങ്കിലും രൂപ യുടെ മൂല്യം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തെന്നിരിക്കട്ടെ. എന്ത് സംഭവിക്കുമെന്ന് നോക്കാം. യഥാര്‍ഥത്തില്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 50 രൂപയാണ്. പക്ഷേ വിലക്കയറ്റമോ ഉല്‍പ്പാദനക്ഷമതയിലോ മാറ്റമൊന്നുമില്ലാതെ രൂപയുടെ മൂല്യം ഡോളറിന് 100 രൂപയായെന്നിരിക്കട്ടെ. നേരത്തെ ഒരു ഡോളറുമായി ഇന്ത്യയില്‍ വന്നാല്‍ അമേരിക്കക്കാരന് 50 രൂപയുടെ പഞ്ചസാര വാങ്ങാമായിരുന്നിടത്ത് 100 രൂപയുടെ പഞ്ചസാര ഇപ്പോള്‍ വാങ്ങാം. ഇതിന്റെ ഫലമായി ഇന്ത്യയില്‍നിന്നുള്ള പഞ്ചസാര കയറ്റുമതി കൂടും. പഞ്ചസാരയുടെ വില ഡോളറായി അമേരിക്ക തരുന്നതുകൊണ്ട് നമ്മുടെ കൈയിലുള്ള ഡോളര്‍ ശേഖരം കൂടും. ഡോളര്‍ സുലഭമാകുമ്പോള്‍ മറ്റേതു ചരക്കിനെയും പോലെ അതിന്റെ മൂല്യവും ഇടിയും. ഡോളറിന്റെ മൂല്യം ഇടിയുമ്പോള്‍ രൂപയുടെ മൂല്യം കൂടും. ഇതിങ്ങനെ കുറേനാള്‍ തുടരുമ്പോള്‍ രൂപയുടെ മൂല്യം വീണ്ടും ഒരു ഡോളര്‍ സമം 50 രൂപ എന്ന സന്തുലനാവസ്ഥയില്‍ എത്തിച്ചേരും.

    അതേസമയം രൂപയുടെ മൂല്യം കൃത്രിമമായി ഉയര്‍ത്തിവയ്ക്കുകയാണെങ്കില്‍ നമ്മുടെ കയറ്റുമതി കുറയും, ഇറക്കുമതി കൂടും. ഡോളര്‍ ദുര്‍ലഭമായി തീരും. ഇതിന്റെ ഫലമായി ഡോളറിന്റെ മൂല്യം ഉയരും. രൂപയുടെ മൂല്യം താഴും.

    ഇതാണ് ധനമന്ത്രി ചിദംബരം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്ന സിദ്ധാന്തം. രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും രൂപയുടെ യഥാര്‍ഥ മൂല്യം ഇന്നുള്ള നിരക്കിനേക്കാള്‍ ഉയര്‍ന്നതാണ്.വിപണിയുടെ മുന്‍വിധിയോ തെറ്റിദ്ധാരണയോ പരിഭ്രാന്തിയോ കൊണ്ടാണ് രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് നമ്മള്‍ ഭയപ്പെടേണ്ട. കുറച്ചുനേരം കൂടി ക്ഷമാപൂര്‍വം കാത്തിരിക്കുക. രൂപയുടെ മൂല്യം തനിയെ ഉയര്‍ന്ന് സന്തുലന നിലയില്‍ എത്തിച്ചേരും.

    രൂപയുടെ ഊഹക്കച്ചവടം

    ചിദംബരം ഇങ്ങനെ പറയാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. പക്ഷേ രൂപയുടെ മൂല്യത്തിന്റെ ഗതി താഴേക്ക് തന്നെയാണ്. എവിടെയാണ് വിശകലനം പാളിയത്? ചിദംബരം നല്‍കിയ സാമ്പത്തികശാസ്ത്ര വിശദീകരണത്തില്‍ കമ്പോളത്തില്‍ കയറ്റുമതിക്കാരും ഇറക്കുമതിക്കാരും പിന്നെ പ്രവാസികളും ഫാക്ടറിയിലും മറ്റും മുതല്‍മുടക്കാന്‍ വരുന്ന വിദേശ നിക്ഷേപകരും മാത്രമേ ഉള്ളൂ. ഇവര്‍ മാത്രമുള്ളപ്പോള്‍ രൂപയുടെ മൂല്യത്തിലുണ്ടാവുന്ന അസന്തുലനാവസ്ഥ സ്വയം പരിഹരിക്കാനുള്ള ശക്തമായ എതിര്‍ പ്രവണതകള്‍ സ്വാഭാവികമായി തന്നെ ഉണ്ടായിക്കൊള്ളും. പക്ഷേ ഇപ്പോഴത്തെ നില അങ്ങനെയല്ല. കയറ്റുമതിക്കാരും ഇറക്കുമതിക്കാരും പോലെ തന്നെ പ്രമാണികളാണ് നാണയ രംഗത്തെ ഊഹക്കച്ചവടക്കാര്‍. രൂപയുടെ മൂല്യം ഇടിയും എന്നുകണ്ട് ഊഹക്കച്ചവടക്കാര്‍ കൈയിലുള്ള രൂപയെല്ലാം ഡോളറാക്കി മാറ്റും. എന്നിട്ട് രൂപയുടെ മൂല്യമിടിയുമ്പോള്‍ ഡോളറെല്ലാം മറിച്ചുവിറ്റ് ലാഭമുണ്ടാക്കും. ഊഹക്കച്ചവട ക്കാര്‍ ഡോളര്‍ വാങ്ങുന്നു എന്നതുതന്നെ ഡോളറിന്റെ മൂല്യം ഉയരുന്നതിനും രൂപയുടെ മൂല്യം ഇടിയുന്നതിനും ഇടയാക്കും. രൂപയുടെ മൂല്യം ഉയരാനുള്ള പ്രവണതയെങ്കില്‍ തിരിച്ചായിരിക്കും ഊഹക്കച്ചവടക്കാരുടെ പ്രവൃത്തികള്‍.

    മേല്‍പ്പറഞ്ഞവര്‍ പണക്കമ്പോളത്തിലെ ചെറുകിട വ്യാപാരികളോ ബ്രോക്കര്‍മാരോ മാത്രമാണ്. വമ്പന്മാര്‍ വേറെയുണ്ട്. അവര്‍ വലിയ തോതില്‍ അന്തര്‍ദേശീയമായി വിദേശനാണയങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യും. ഇപ്പോഴാവട്ടെ നാണയങ്ങള്‍ കൊണ്ടുള്ള സാട്ടാ കച്ചവടവും ആരംഭിച്ചിട്ടുണ്ട്. ഭാവിയില്‍ നിശ്ചിത നിരക്കില്‍ നാണയങ്ങള്‍ നല്‍കാമെന്ന് കരാറുണ്ടാക്കുന്നു. ഇങ്ങനെയുള്ള കരാറുകളുടെ അടിസ്ഥാനത്തില്‍ വാങ്ങിയവര്‍ വീണ്ടും മറ്റുള്ളവരോട് മുന്‍കൂര്‍ കരാര്‍ ഉണ്ടാക്കുന്നു. കരാറുകള്‍ മറിച്ചുവില്‍ക്കുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് ശുദ്ധ വാതുവെപ്പിലും ചൂതാട്ടത്തിലുമാണ്. ഇതുവരെ പറഞ്ഞ ഇടപാടുകളില്‍ യഥാര്‍ഥ നാണയങ്ങള്‍ ഇടപാടുകാര്‍ തമ്മില്‍ ആത്യന്തികമായെങ്കിലും കൈമാറണം. എന്നാല്‍ "ഡെറവേറ്റീവ്" കച്ചവടം എന്ന പേരില്‍ അറിയപ്പെടുന്ന അത്യാധുനിക ചൂതാട്ടത്തിന് ഇതുപോലും വേണ്ട. നാണയങ്ങളുടെ വിനിമയനിരക്ക് നിശ്ചിത നിലവാരത്തിലേക്ക് ഉയരുമോ താഴുമോ എന്നതുസംബന്ധിച്ച് ശതകോടികളുടെ വാതുവെപ്പാണ് ഇവിടെ നടക്കുന്നത്. ഇവരുടെ ഇടപാടുകളാണ് പലപ്പോഴും വിനിമയ നിരക്കിനെ നിശ്ചയിക്കുന്നത്. 2002ല്‍ മൊത്തം "ഡെറവേറ്റീവ്" വ്യാപാരം 106 ലക്ഷം കോടി ഡോളര്‍ ആയിരുന്നു. 2008ല്‍ അത് 680 ലക്ഷം കോടി ഡോളറായി വളര്‍ന്നു. ലോക ഉല്‍പാദനം 65 ലക്ഷം കോടി ഡോളറും ലോക വ്യാപാരം 65 ലക്ഷം കോടി ഡോളറും ആയിരുന്നെന്ന് ഓര്‍ക്കണം. അതുകൊണ്ട് സ്വാഭാവികമായ സന്തുലനാവസ്ഥയില്‍ എത്തിച്ചേരും മുമ്പ് സമൂലമായ തകര്‍ച്ചയെ നേരിടേണ്ടിവന്നേക്കാം.

    ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ഒരു പ്രധാനകാരണം ഊഹക്കച്ചവടക്കാരാണെന്ന് റിസര്‍വ് ബാങ്കിന് അഭിപ്രായമുണ്ട്. രൂപയുടെ വിനിമയ നിരക്കിനുമേല്‍ വാതുവയ്ക്കുന്നതിന് ഇന്ത്യയിലെ തന്നെ ചില ബാങ്കുകളും കോര്‍പറേറ്റുകളും വരെ ഉണ്ടത്രെ. ഇതിന് തടയിടുന്നതിനുവേണ്ടി കൂടിയാണ് ബാങ്കുകളുടെ വശമുള്ള പണലഭ്യത കുറയ്ക്കുന്നതിന് ചില നടപടികള്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചത്.

    ഡോളറിന്റെ ഡിമാന്റും സപ്ലൈയും

    എന്നാല്‍ രൂപയുടെ മൂല്യത്തിനുണ്ടായിരിക്കുന്ന ഇടിവിന് കാരണം ഊഹക്കച്ചവടക്കാരും അന്തര്‍ദേശീയ സംഭവവികാസങ്ങളും മാത്രമാണെന്ന ന്യായവാദത്തോട് ഒട്ടും യോജിക്കാനാവില്ല. രൂപയുടെ മൂല്യം ആത്യന്തികമായി നിര്‍ണയിക്കപ്പെടുക തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ രൂപയുടെയും വിദേശനാണയത്തിന്റെയും താരതമ്യേന വാങ്ങല്‍ കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കും. എന്നാല്‍ അതതു സമയത്ത് കമ്പോളത്തില്‍ രൂപയുടെ മൂല്യം നിര്‍ണയിക്കപ്പെടുക വിദേശനാണയത്തിന്റെ ഡിമാന്റും സപ്ലൈയും അനുസരിച്ചായിരിക്കും.

    സപ്ലൈ അപേക്ഷിച്ച് വിദേശനാണ്യത്തിന് ഡിമാന്റ് കൂടുകയാണെങ്കില്‍ രൂപയുടെ മൂല്യമിടിയും. മറിച്ചാണെങ്കില്‍ തിരിച്ചും സംഭവിക്കും. ഇതില്‍നിന്ന് മുതലെടുക്കാനാണല്ലോ ഊഹക്കച്ചവടക്കാര്‍ ശ്രമിക്കുന്നത്. വിദേശനാണയത്തിന്റെ ഡിമാന്റും സപ്ലൈയും ചരക്കുകളുടെയും സേവനത്തിന്റെയും വിദേശ വ്യാപാരത്തെ ആശ്രയിച്ചിരിക്കും (പ്രവാസി സേവനങ്ങള്‍ക്ക് അടക്കം). കയറ്റുമതി ചെയ്യുമ്പോള്‍ നമുക്ക് വിദേശനാണയം ലഭിക്കും. ഇറക്കുമതി ചെയ്യുമ്പോള്‍ വിദേശ നാണയം ചെലവാകുന്നു. കയറ്റുമതിയേക്കാള്‍ ഉയര്‍ന്നതാണ് ഇറക്കുമതി എങ്കില്‍ അതായത് വിദേശവ്യാപാരം കമ്മിയാണെങ്കില്‍ ഇറക്കുമതിക്കാര്‍ക്ക് നല്‍കാനുള്ള വിദേശനാണയം കൈയില്‍ ഇല്ലാതെവരും. രണ്ട് രീതിയില്‍ ഈ കമ്മി നികത്താം.

    1) ഇങ്ങനെയുള്ള സ്ഥിതിവിശേഷത്തെ നേരിടുന്നതിന് വേണ്ടി എല്ലാ രാജ്യങ്ങളും ഒരു വിദേശനാണയ ശേഖരം സൂക്ഷിക്കാറുണ്ട്. അതില്‍നിന്ന് വിദേശനാണയം എടുത്ത് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കിയാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് തടയാം.

    2) വിദേശത്തുനിന്ന് വായ്പ എടുക്കുകയോ അല്ലെങ്കില്‍ നമ്മുടെ രാജ്യത്തേക്ക് ആകര്‍ഷിക്കുവാനോ കഴിഞ്ഞാല്‍ നമുക്ക് വിദേശനാണയം ലഭിക്കും. അത് ഇറക്കുമതിക്കാര്‍ക്ക് നല്‍കി രൂപയുടെ മൂല്യം സംരക്ഷിക്കാം. കഴിഞ്ഞ കുറേക്കാലങ്ങളായി നമ്മള്‍ രണ്ടാമത് പറഞ്ഞ മാര്‍ഗം അവലംബിച്ചുകൊണ്ടിരിക്കുകയായിരുന്നു.

    വിദേശവ്യാപാര കമ്മി

    ഇതിനൊരു പശ്ചാത്തലമുണ്ട്. നിയോലിബറല്‍ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ഇറക്കുമതി നിയന്ത്രണങ്ങള്‍ എല്ലാം നീക്കം ചെയ്യപ്പെട്ടു. തന്മൂലം ഇറക്കുമതി ചെലവ് കുത്തനെ ഉയര്‍ന്നു. ഇന്ത്യയില്‍ പുതുതായി വികസിച്ച വ്യവസായങ്ങള്‍ എല്ലാം തന്നെ വലിയ തോതില്‍ ഇറക്കുമതിയെ ആശ്രയിച്ചുകൊണ്ടുള്ളതാണ്. മാത്രമല്ല സ്വര്‍ണമടക്കമുള്ള ആഡംബര വസ്തുക്കളും വലിയ തോതില്‍ ഇറക്കുമതി ചെയ്യപ്പെട്ടു. ഇങ്ങനെ ഇറക്കുമതിച്ചെലവ് ഉയര്‍ന്നപ്പോള്‍ കയറ്റുമതി വരുമാനം അതേ തോതില്‍ വര്‍ധിച്ചില്ല. പ്രവാസികളുടെ വരുമാനം ഗണ്യമായി ലഭിച്ചുകൊണ്ടിരുന്നെങ്കിലും വ്യാപാര കമ്മി നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. ആഗോളമാന്ദ്യം തുടങ്ങിയതോടെ കയറ്റുമതി മന്ദീഭവിച്ചത് പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കി. ഇപ്രകാരം വ്യാപാര കമ്മി കൂടി. നടപ്പുവര്‍ഷം കമ്മി നികത്താന്‍ അധികമായി 8000 കോടി ഡോളറെങ്കിലും വിദേശനാണയം ലഭിച്ചേ പറ്റൂ എന്ന നിലയിലാണിപ്പോള്‍. രാജ്യത്തെ മൊത്തം വ്യാപാരകമ്മി (സേവന വ്യാപാരമടക്കം) ദേശീയവരുമാനത്തിന്റെ 5 ശതമാനത്തോളം വരും. ഇത് രണ്ടര ശതമാനത്തിനപ്പുറം ഉയരുന്നത് അപകടകരമാണെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

    രാജ്യം വിദേശവിനിമയ രംഗത്ത് വലിയ അപകടത്തെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍ 2012 അവസാനം വരെ ഇത് ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുന്നതില്‍ ഭരണാധികാരികള്‍ വിജയിച്ചു. കാരണം ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വിപുലമായ തോതില്‍ ആകര്‍ഷിക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞു. ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വലിയ സാമ്പത്തികനേട്ടമായി അവര്‍ പെരുമ്പറമുഴക്കി. വിദേശ നിക്ഷേപത്തിലൂടെ വന്ന വിദേശ നാണയം ഉപയോഗിച്ച് വ്യാപാരക്കമ്മി നികത്തി കഴിഞ്ഞിട്ടും മിച്ചംവന്ന വിദേശനാണയം ഉപയോഗിച്ച് വിദേശനാണയ കരുതല്‍ ശേഖരം പെരുപ്പിച്ചു. കഴിഞ്ഞ വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ വിദേശനാണയ ശേഖരം 30,000 കോടി ഡോളര്‍ ആയിരുന്നു. ഇതൊരു സര്‍വകാല റിക്കാര്‍ഡാണ്.

    ഭീമന്‍ വിദേശനാണയ ശേഖരത്തിന് പിന്നില്‍

    പക്ഷേ ഈ ഭീമന്‍ വിദേശനാണയ ശേഖരത്തിന്റെ പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെ ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിച്ചു. ഒന്നാമത്തേത് ഇന്ത്യയിലേക്ക് വന്ന വിദേശനിക്ഷേപത്തില്‍ നല്ല പങ്കും ഷെയര്‍ മാര്‍ക്കറ്റിലും മറ്റും ഊഹക്കച്ചവടത്തിനായി വന്ന ഹ്രസ്വകാലനിക്ഷേപങ്ങളായിരുന്നു. ഫാക്ടറിയിലും മറ്റും വരുന്ന വിദേശനിക്ഷേപം പൂര്‍ണമായി എതിര്‍ക്കേണ്ടതില്ല. വിദേശനാണയ രംഗത്ത് അവര്‍ അപകടകാരികളുമല്ല. ഇന്ത്യയില്‍നിന്ന് അവരുടെ ഡോളര്‍ നിക്ഷേപം പിന്‍വലിക്കണമെങ്കില്‍ ഫാക്ടറിയും മറ്റും ആദ്യം വില്‍ക്കണം. അതിന് കാലം പിടിക്കും. അതേസമയം ഹ്രസ്വകാല വായ്പകളാകട്ടെ എപ്പോള്‍ വേണമെങ്കിലും നാടുവിട്ടുപോകാം. നമ്മുടെ കടത്തിലെ 44 ശതമാനം ഇന്ന് ഹ്രസ്വകാല വായ്പകളാണ്. അവ എപ്പോള്‍ പിന്‍വാങ്ങുന്നുവോ അന്ന് നമ്മള്‍ തകരും.

    രണ്ടാമതായി ഇന്ത്യയിലേക്ക് വന്ന ഡോളര്‍ നിക്ഷേപങ്ങളില്‍ നല്ലൊരു പങ്ക് അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി വന്ന നിക്ഷേപങ്ങളാണ്. അമേരിക്കന്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിനുവേണ്ടി അമേരിക്കന്‍ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളുടെയും മറ്റും ബോണ്ടുകള്‍ വലിയതോതില്‍ വാങ്ങിക്കൂട്ടി. പ്രതിമാസം ഏതാണ്ട് 8000 കോടി ഡോളര്‍ വീതം. ഇത്ര ഭീമമായ തുകയ്ക്കുള്ള ഡോളര്‍ അമേരിക്കന്‍ സമ്പദ്ഘടനയിലേക്ക് പുതുതായി വന്നു. പക്ഷേ അമേരിക്കയിലെ പലിശനിരക്ക് ഏതാണ്ട് പൂജ്യത്തിനടുത്തായതിനാല്‍ അങ്ങനെ ഈ പണത്തില്‍ നല്ലൊരു പങ്ക് ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്ക് ഒഴുകി. ഇങ്ങനെ ഡോളര്‍ സുലഭമായതോടെ രണ്ടുവര്‍ഷം മുമ്പ് രൂപയുടെ മൂല്യം ഉയരുകപോലും ചെയ്തു. വിദേശനാണയം സുലഭമായതോടെ ഇറക്കുമതിയുടെ പേരിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു.

    സ്വന്തമായി വിദേശനാണയം നേടിയില്ലെങ്കില്‍ എന്ത്? അത് ഇഷ്ടംപോലെ കടമായി കിട്ടുമല്ലോ. പക്ഷേ ഭരണാധികാരികള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ടായിരുന്നു. അമേരിക്കയിലെ സാമ്പത്തിക നില മെച്ചപ്പെട്ടുതുടങ്ങുമ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ബോണ്ടുവാങ്ങല്‍ നയം തിരുത്തും. ഇങ്ങോട്ടുള്ള ഡോളറിന്റെ ഒഴുക്ക് കുറയും. മാത്രമല്ല, അവിടെ പലിശ നിരക്ക് ഉയര്‍ന്നാല്‍ ഇങ്ങോട്ടുവന്ന ഡോളര്‍ തിരിച്ച് ഒഴുകിത്തുടങ്ങും.

    ഇപ്പോള്‍ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക ഉത്തേജന നയം മാറ്റുമെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു. കേള്‍ക്കേണ്ട താമസം ഇന്ത്യയില്‍നിന്നും മറ്റു മൂന്നാംലോക സമ്പദ്ഘടനകളില്‍നിന്ന് നിക്ഷേപകര്‍ ഡോളര്‍ പിന്‍വലിച്ചുതുടങ്ങി.

    അമേരിക്കയുടെ നയം തിരുത്തിക്കഴിഞ്ഞിട്ടില്ല. തിരുത്തുമെന്ന് പറയുമ്പോഴേ സ്ഥിതി ഇതാണെങ്കില്‍ തിരുത്തിയാലുള്ള അവസ്ഥ എന്തായിരിക്കും?

    ഇന്ത്യ മാത്രമല്ല ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എല്ലാവരും സമ്മര്‍ദത്തിലാണ്. പക്ഷേ ഇന്ത്യയുടെ നിലയാണ് ഏറ്റവും പരിതാപകരം. കാരണം മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഭീതിജനകമായ വ്യാപാര കമ്മിയുള്ള രാജ്യം ഇന്ത്യയാണ്. വലിയ വ്യാപാരക്കമ്മിയുള്ള രാജ്യത്തേക്ക് ഡോളറിന്റെ ഒഴുക്ക് നിലച്ചാല്‍ അവിടത്തെ നാണയത്തിന്റെ മൂല്യം കുത്തനെ കുറയുമെന്ന് തീര്‍ച്ചയാണ്. ഈ പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യത്തില്‍ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലയിടിവിനെ മനസ്സിലാക്കേണ്ടത്.

    എത്രവരെ ഇടിയാം ?

    രൂപയുടെ മൂല്യം എത്രവരെ ഇടിയാം? 75 വരെ എന്നുള്ളത് ഇന്ന് പല പ്രമുഖ ധനകാര്യ ഏജന്‍സികളും പ്രവചിച്ചുകഴിഞ്ഞു. പക്ഷേ അവിടെയെങ്ങും കാര്യങ്ങള്‍ നില്‍ക്കണമെന്നില്ല. അമേരിക്കന്‍ സാമ്പത്തിക നയത്തിലുള്ള തിരുത്തല്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുകയുള്ളൂ. പൂര്‍വസ്ഥിതിയിലേക്ക് അമേരിക്കന്‍ നയം എത്തിച്ചേരുന്നതിന് ഒരു വര്‍ഷമെങ്കിലുമെടുക്കും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ കാലമത്രയും രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കും. ഇത് അറിയാവുന്നതുകൊണ്ടാണ് രൂപയുടെ മൂല്യത്തെ പിടിച്ചുകെട്ടാനൊന്നും റിസര്‍വ് ബാങ്ക് ഇറങ്ങിപ്പുറപ്പെടാത്തത്. ഇതുസംബന്ധിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവിന്റെ പ്രസ്താവന പ്രസിദ്ധമാണ്. "രൂപയെ ഏതെങ്കിലും നിരക്കില്‍ നിലനിര്‍ത്തുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. രൂപ, അതിന്റെ നിലവാരം കണ്ടുപിടിച്ചോളും." അതുകൊണ്ട് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത് രൂപയുടെ മൂല്യഇടിവ് തടയാനല്ല മറിച്ച് താഴേക്കുള്ള പോക്ക് സാവധാനത്തിലാക്കുവാന്‍ മാത്രമാണ്. ഏതെങ്കിലും നിശ്ചിത നിരക്കില്‍ രൂപയെ കുരുക്കിയിടാന്‍ ഇന്നുള്ള കരുതല്‍ശേഖരം കൊണ്ടൊന്നും കഴിയില്ല.

    പ്രതിസന്ധി പരിഹരിക്കാന്‍ പല പാക്കേജുകള്‍ ചിദംബരം പ്രഖ്യാപിച്ചിട്ടുണ്ട്. അവയുടെയെല്ലാം ലക്ഷ്യം മുഖ്യമായും വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ്. എല്ലാ മേഖലകളിലെയും വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുക. ചില്ലറ വ്യാപാര മേഖലയിലെയും മറ്റും ആലോസരപ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക. കല്‍ക്കരി പ്രകൃതി വാതക ഖനനം കമ്പോള വിലക്ക് തുറന്നുകൊടുക്കുക. കള്ളപ്പണ വേട്ടക്കെതിരായ നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയവയൊക്കെ ഇത്തരം പാക്കേജുകളില്‍പ്പെടും. ഇതുകൊണ്ടൊന്നും വിദേശ നിക്ഷേപകര്‍ പ്രസാദിച്ച മട്ടില്ല. ഇന്ത്യാ സര്‍ക്കാരിന് വിശ്വാസ്യത നാട്ടില്‍ മാത്രമല്ല വിദേശത്തും ഇല്ല.

    പിന്നെ മറ്റൊരു സെറ്റ് നടപടികള്‍ സ്വര്‍ണത്തിന്റെയും ആഡംബര ഉല്‍പ്പന്നങ്ങളുടെയുംമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തലാണ്. വിദേശത്ത് പണം കൊണ്ടുപോകുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ നേരത്തെ ആകാമായിരുന്നു. വിദേശ നിക്ഷേപകരെ കണ്ട് മതിമറന്ന് എല്ലാം തുറന്നുകൊടുക്കുന്ന സമീപനത്തില്‍ കൂടുതല്‍ വിവേകപൂര്‍ണമായ നിലപാട് പണ്ടേ സ്വീകരിക്കാമായിരുന്നു.ഇപ്പോള്‍ എടുക്കുന്ന ഈ നിലപാടുകള്‍ വിപണിയില്‍ സംശയങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്ത്യാസര്‍ക്കാര്‍ പരിഷ്ക്കാരങ്ങളില്‍നിന്നും പിന്‍വാങ്ങുമോ? ഈ സംശയം മൂലം എടുത്ത നടപടികള്‍ ഒരു പരിധിവരെ വിപരീത ഫലമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇപ്രകാരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെന്തൊക്കെയാണ്?

    മൂല്യമിടിവിന്റെ പ്രത്യാഘാതങ്ങള്‍

    ഒന്ന്. വിലക്കയറ്റം ഉറപ്പാണ്. രൂപയുടെ വിനിമയ നിരക്ക് നൂറിലേക്ക് താണാല്‍ ഡീസലിന്റെയും പെട്രോളിന്റെയും വില ഇരട്ടിയാകും. ഇതൊന്നുമാത്രം മതി വിലക്കയറ്റത്തെ ഇന്നുള്ളതിന്റെ ഇരട്ടി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍. വിലക്കയറ്റം കയറ്റുമതി വര്‍ധനയ്ക്ക് തടസ്സമാണ്. വിലക്കയറ്റം മൂലം രൂപയുടെ മൂല്യം കൂടുതല്‍ ഇടിയും. അങ്ങനെ വിലക്കയറ്റവും മൂല്യത്തകര്‍ച്ചയും തമ്മില്‍ ഒരു ഓട്ടമത്സരം തന്നെ രൂപപ്പെട്ടേക്കാം. രണ്ട്. രാജ്യത്തെ സാമ്പത്തിക മാന്ദ്യവും രൂക്ഷമാകും. കഴിഞ്ഞവര്‍ഷത്തെ ഉല്‍പ്പാദന വളര്‍ച്ച അഞ്ച് ശതമാനമാണ്. ഇന്നത്തെ രീതിയാണ് പോകുന്നതെങ്കില്‍ അത് 4 ശതമാനത്തിലേക്ക് എങ്കിലും താഴും. ഈ നിഗമനത്തിലെത്തിച്ചേര്‍ന്നതിന് പല കാരണങ്ങളുണ്ട്. വിലക്കയറ്റം ജനങ്ങളുടെ വാങ്ങല്‍ കഴിവ് കുറയ്ക്കും.

    ബജറ്റ് കമ്മി നിയന്ത്രിക്കാന്‍ ഇപ്പോള്‍തന്നെ പെടാപ്പാടുപെടുന്ന സര്‍ക്കാരിന് മാന്ദ്യമകറ്റാന്‍ 2008ലെ പോലെ ഉത്തേജക പാക്കേജുകളൊന്നും പ്രഖ്യാപിക്കാന്‍ കഴിയില്ല. ഇതേസമയം കോര്‍പറേറ്റുകളും നിക്ഷേപം വെട്ടിക്കുറയ്ക്കാനാണ് സാധ്യത. കാരണം അവര്‍ വലിയതോതില്‍ വിദേശത്തുനിന്ന് വായ്പ എടുത്തിട്ടുണ്ട്. 1991ല്‍ ഇന്ത്യയിലെ വിദേശബാധ്യതയുടെ 12 ശതമാനം മാത്രമായിരുന്നു കോര്‍പറേറ്റുകളുടേതെങ്കില്‍ ഇന്ന് 31 ശതമാനം അവരുടേതാണ്. രൂപയുടെ മൂല്യമിടിയുമ്പോള്‍ അവരുടെ കടഭാരവും ഉയരും. തന്മൂലം വിദേശവായ്പയുടെ തിരിച്ചടവിനും പലിശയ്ക്കും പണമില്ലാതെ അവര്‍ വിഷമിക്കും. 2012-13ല്‍ ഏറ്റവും വലിയ 14 കോര്‍പറേറ്റുകളെ എടുത്ത് പരിശോധിച്ചപ്പോള്‍ അവരില്‍ ഭൂരിപക്ഷത്തിന്റെയും നികുതി തേയ്മാന ചെലവ് പലിശ എന്നിവ കിഴിക്കുന്നതിന് മുമ്പുള്ള ലാഭം വിദേശ കടത്തിന്റെ പലിശയ്ക്കു തികയില്ല എന്നാണ് കണ്ടത്. ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനല്ല കടഭാരത്തില്‍നിന്നും രക്ഷനേടുന്നതിനായിരിക്കും കോര്‍പറേറ്റുകള്‍ ശ്രമിക്കുന്നത്. അതുകൊണ്ട് സംശയം വേണ്ട സാമ്പത്തിക മാന്ദ്യം കൂടുതല്‍ രൂക്ഷമാകാന്‍ പോവുകയാണ്.

    ബദല്‍ നയങ്ങള്‍

    സാമ്പത്തിക മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും കത്രികപ്പൂട്ടിലാവും ഇന്ത്യയിലെ ജനങ്ങള്‍. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളുടെ ചെലവില്‍ പ്രതിസന്ധിയെ പരിഹരിക്കാനുള്ള പരിശ്രമമാണ്. ഇതിനെതിരായ ജനകീയ ചെറുത്തുനില്പ്പും പോരാട്ടങ്ങളും അനിവാര്യമാണ്. ബദല്‍ ഇല്ല എന്നുള്ള വാദമാണ് ഭരണാധികാരികള്‍ ഉയര്‍ത്തുന്നത്. ഇന്നിപ്പോള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും അവരുടെയും അടിസ്ഥാന നിലപാടുകള്‍ ഒന്നുതന്നെയാണ്. ഇരുവര്‍ക്കുമെതിരെ ഒരു ജനകീയ സ്വാശ്രയ ബദല്‍ പരിപാടി ഉയര്‍ത്തേണ്ടതുണ്ട്. ഇറക്കുമതിയുടെ മേലും മൂലധനമൊഴുക്കിന്മേലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും.

    വിലക്കയറ്റത്തെ തടയാന്‍ പൊതു വിതരണത്തെ ശക്തിപ്പെടുത്തണം. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ 2008ല്‍ എന്നതുപോലെ സമ്പദ്ഘടനയില്‍ ശക്തമായി ഇടപെട്ടേ തീരൂ. ഇത്തരമൊരു പരിപാടിക്കുപിന്നില്‍ ജനങ്ങളെ അണിനിരത്താന്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, കിടപ്പാടം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വ സൗകര്യങ്ങള്‍ എന്നിവ അപ്രായോഗികമാണ്. ഇതിനൊക്കെ പശ്ചാത്തലമായി വേണ്ടുന്നൊരു കാര്യമുണ്ട് ദേശാഭിമാനം. വിദേശമൂലധനത്തെ ആശ്രയിക്കലല്ലാതെ മറ്റ് മാര്‍ഗമില്ല എന്ന നിലപാട് തള്ളിക്കളഞ്ഞ് സ്വന്തം കാലില്‍ നില്ക്കാന്‍ തയ്യാറുള്ള ജനതയെ സൃഷ്ടിക്കണം. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യങ്ങള്‍ വീണ്ടെടുക്കണം.

വാള്‍ സ്ട്രീറ്റില്‍ നിന്ന് സെക്രട്ടറിയേറ്റിലേയ്ക്ക്...


കലാകൗമുദി ലേഖനം, ആഗസ്റ്റ് 18, 2013








അട്ടപ്പാടിയിലെ വംശഹത്യ

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ യോഗത്തില്‍ പാലക്കാട് ജില്ലാ കളക്ടര്‍ വെളിപ്പെടുത്തിയ കണക്കാണിത്; അട്ടപ്പാടിയില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് ഏതാണ്ട് ആയിരം ആദിവാസികള്‍, ജനിച്ചത് അറുനൂറു കുഞ്ഞുങ്ങളും. ജനനനിരക്കിനെക്കാള്‍ ഉയര്‍ന്ന മരണനിരക്ക് വംശഹത്യയിലേയ്ക്കുളള പാതയാണ്. വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നിയതു കൊണ്ട് കൂടുതല്‍ കൃത്യമായ കണക്കു ശേഖരിക്കാന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കേരളത്തിലെ പൊതു നിരക്കിന്റെ അഞ്ചു മടങ്ങു വരും എന്നു കണക്കാക്കപ്പെടുന്നു.

അവിതര്‍ക്കിതമായ ഒരു കാര്യമുണ്ട്. ഏറ്റവും പരിതാപകരമാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ നില. ഇരകള്‍ തന്നെയാണ് അവരുടെ അവസ്ഥയ്ക്കുത്തരവാദി എന്ന മട്ടിലുളള മന്ത്രിമുഖ്യന്മാരുടെ ആക്ഷേപങ്ങള്‍ കൂടിയായപ്പോള്‍ പതനം പൂര്‍ണമായി. സുഭിക്ഷമായ റേഷന്‍ നല്‍കിയാലും വാങ്ങിക്കഴിക്കില്ല എന്നു മുഖ്യമന്ത്രി; ഗര്‍ഭിണികള്‍ മദ്യപിക്കുന്നതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ മരിക്കുന്നത് എന്നു മറ്റൊരു മന്ത്രി.

എന്തുകൊണ്ട് ആദിവാസികള്‍ റേഷനരി വാങ്ങുന്നില്ല? ഒന്നുകില്‍ വാങ്ങാന്‍ പണമില്ല. അതല്ലെങ്കില്‍ വിതരണം ചെയ്യുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത അരി. അതുമല്ലെങ്കില്‍ ആദിവാസികള്‍ക്കു അരിയെക്കാള്‍ പ്രിയം റാഗി പോലുളള ധാന്യങ്ങളാണ്; അതു കിട്ടുന്നില്ല. കേരളത്തില്‍ അരിയ്ക്കു പകരം ഗോതമ്പു റേഷന്‍ ചെയ്തു നോക്കൂ. എന്താവും പ്രതികരണം? അംഗനവാടികള്‍ വഴി ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്തതിന് കരാറുകാരനെയും ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡു ചെയ്തിട്ടുണ്ട്. സംഭവിച്ചത് എന്തെന്ന് ഇനി പറയണോ?

നിന്ദ്യമാണ് കെ സി ജോസഫിന്റെ ആരോപണം. ഗര്‍ഭിണികളുടെ മദ്യപാനം മൂലമാണു പോലും ശിശുമരണം. മരിച്ചുപോയ കുട്ടികളുടെ അമ്മമാരൊന്നും മദ്യപാനികളല്ല എന്ന് കീര്‍ത്താഡ്‌സിന്റെ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ചാപിളളകള്‍ക്ക് ജന്മം കൊടുത്തവരും മദ്യപാനികളല്ല. പിന്നെ എന്തു വസ്തുതയുടെ ബലത്തിലാണ്, ആദിവാസി സ്ത്രീകളെയാകെ അടച്ചാക്ഷേപിക്കുന്ന പ്രസ്താവന മന്ത്രി നടത്തിയത്? ആദിവാസികളെക്കുറിച്ചാണെങ്കില്‍ വായില്‍ത്തോന്നിയതു പറയാമെന്നാണോ?

ആദിവാസികള്‍ക്കിടയില്‍ മദ്യപാനശീലം വളരെ ഉയര്‍ന്ന തോതിലുണ്ട്. ശരി തന്നെ. പക്ഷേ, ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തിയത് അട്ടപ്പാടിയിലെ സ്ത്രീകളാണ്. അഹാഡ്‌സിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പരിപാടിയുടെ ഭാഗമായി രൂപം കൊണ്ട സാമൂഹ്യസംഘടനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തായ്കുലസംഘങ്ങള്‍. ഗോത്ര ഊരുകള്‍ കേന്ദ്രീകരിച്ചു മദ്യം മയക്കുമരുന്ന്, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ എന്നീ സാമൂഹ്യതിന്മകള്‍ക്കെതിരെയാണ് തായ്കുലസംഘത്തിന്റെ പ്രവര്‍ത്തനം. അട്ടപ്പാടിയിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് 2010 ഒക്‌ടോബറില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡു നടത്തിയ അവലോകനത്തില്‍ ഈ സംഘങ്ങളെക്കുറിച്ച് നടത്തിയ നിരീക്ഷണം ഇതായിരുന്നു;

'കരാര്‍ സമ്പ്രദായത്തിനു പകരം യഥാര്‍ത്ഥ ഗുണഭോക്താക്കളുടെ കമ്മിറ്റികള്‍ തന്നെ പ്രവര്‍ത്തികളേറ്റെടുക്കാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കൂലിതന്നെ ലഭിച്ചു തുടങ്ങി. നിലവിലുണ്ടായിരുന്ന കൂലി നിരക്കിനെക്കാള്‍ ഗണ്യമായി ഉയര്‍ന്ന കൂലി ലഭിച്ചു. ഇതിന്റെ ഫലമായി അവരുടെ കൈയില്‍ ചെലവഴിക്കാനുളള പണം വര്‍ദ്ധിച്ചു. ഇത് മുതലെടുക്കാന്‍ കോണ്‍ട്രാക്ടര്‍ ലോബിയും മദ്യമാഫിയയും സംഘടിതമായി വ്യാജവാറ്റ് നടത്തുകയും രഹസ്യമായി ഊരുകളില്‍ വിതരണം ചെയ്യുന്നത് ശക്തിപ്പെടുത്തി. പലപ്രദേശത്തും സ്ത്രീകള്‍ തായ്കുല സംഘങ്ങളുടെ കീഴില്‍ തങ്ങളുടെ പ്രദേശത്തെ വ്യാജവാറ്റുകള്‍ നടത്തുന്നതിനെ ഒരുമിച്ചു നിന്നെതിര്‍ത്തു. അങ്ങനെ ഈ ആദിവാസി സ്ത്രീ സംഘങ്ങള്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്'.

തായ്കുല സംഘങ്ങളെക്കുറിച്ചു നടത്തിയ സര്‍വെ പ്രകാരം 48 ശതമാനം പ്രവര്‍ത്തനങ്ങളും മദ്യനിരോധനവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. മറ്റൊരു പന്ത്രണ്ടു ശതമാനം പ്രവര്‍ത്തനം കഞ്ചാവ് അടക്കമുളള മയക്കുമരുന്നുകള്‍ക്കെതിരെ ആയിരുന്നു. തായ്കുല സംഘങ്ങള്‍ നേരിടുന്ന പ്രതിബന്ധങ്ങളില്‍ അമ്പതു ശതമാനം പോലീസ്, എക്‌സൈസ് വകുപ്പുകളുടെ പിന്തുണ, മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു. എട്ടു ശതമാനം മദ്യമാഫിയയുടെ ഭീഷണിയും മറ്റൊരെട്ടു ശതമാനം മദ്യമാഫിയയുടെ രാഷ്ട്രീയ ബന്ധങ്ങളും സംബന്ധിച്ചുളളവയായിരുന്നു. 34 ശതമാനം പ്രതിബന്ധങ്ങള്‍ ഊരില്‍നിന്നു, പ്രത്യേകിച്ച് പുരുഷന്മാരുടെ പിന്തുണ ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണ്. സര്‍വെയില്‍ പങ്കെടുത്ത 39 ശതമാനം പേരും മുന്നോട്ടു വെച്ച നിര്‍ദ്ദേശം പോലീസ്, എക്‌സൈസ് വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തണം എന്നാണ്.

അട്ടപ്പാടിയിലെ കഞ്ചാവു കൃഷിയുടെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് സുഗതകുമാരി ടീച്ചറെപ്പോലുളളവര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ വിശദമായി എഴുതിയിട്ടുണ്ട്. കളളവാറ്റു തടയാനും കഞ്ചാവു കൃഷി നശിപ്പിക്കാനും ആവശ്യമായ സജ്ജീകരണങ്ങള്‍ എക്‌സൈസ് വകുപ്പിനില്ല. വനം, എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിതമല്ല. പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും കൂലിവേലക്കാരായ ആദിവാസികള്‍. മാഫിയ സ്വച്ഛന്ദം തഴച്ചുവളരുന്നു. ഈ സ്ഥിതിവിശേഷം തന്നെയാണ് ഇപ്പോഴും. സമീപകാലത്ത് അത് കൂടുതല്‍ രൂക്ഷമായി.

വന-പരിസ്ഥിതി പുനസ്ഥാപന പദ്ധതിയുടെ ഭാഗമായി ഉണ്ടായിരുന്ന 360 വാച്ചര്‍മാരില്‍ 280 പേരും ആദിവാസികളായിരുന്നു. വനനശീകരണം തടയുന്നതിനു പുറമെ വനമേഖലയിലെ കഞ്ചാവു കൃഷിയ്ക്കും മദ്യവാറ്റിനുമെതിരെ ഇവര്‍ ഇടപെട്ടിരുന്നു. എന്നാല്‍ അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതോടെ ഇവരെയും പിരിച്ചു വിട്ടത് മദ്യ കഞ്ചാവ് മാഫിയകള്‍ക്കു പ്രോത്സാഹനമായി. അട്ടപ്പാടിയിലെ അമിതമായ മദ്യപാനത്തിന്റെയും മയക്കുമരുന്ന് സേവയുടെയും കാരണക്കാര്‍ ആദിവാസികള്‍ അല്ല, മറ്റുളളവരാണ്. നിസഹായതയുടെയും സമ്പൂര്‍ണ തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ മദ്യവും മയക്കുമരുന്നും സുലഭമായതോടെയാണ് താല്‍ക്കാലികശാന്തിയ്ക്കായി ആദിവാസികള്‍ അവയെ ആശ്രയിച്ചത്. മദ്യനിരോധനനിയമം നടപ്പാക്കുന്നതില്‍ ഭരണസംവിധാനത്തിന്റെ പരാജയത്തിന് ആദിവാസികളെ പഴിച്ചിട്ടു കാര്യമില്ല.

അട്ടപ്പാടിയിലെ ആരോഗ്യപരിപാലന, സാമൂഹ്യക്ഷേമ, ഭരണസംവിധാനങ്ങള്‍ അടിമുടി തകര്‍ന്നുവെന്നതില്‍ ആര്‍ക്കുമില്ല സംശയം. ആശുപത്രിയില്‍ സ്റ്റാഫില്ല, മരുന്നില്ല. അയണ്‍ ഫോളിക് ആസിഡ് രണ്ടുവര്‍ഷമായി വിതരണമില്ല. അംഗനവാടികളുടെ നിയന്ത്രണത്തില്‍ ഗൗരവതരമായ വീഴ്ചകള്‍. ഭരണഅരാജകത്വത്തെക്കുറിച്ച് കൂടുതല്‍ വിശദമാക്കേണ്ടതില്ല.

അട്ടപ്പാടിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമോ? പട്ടികവര്‍ഗ വികസന വകുപ്പ് നേരിട്ടു നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏതാണ്ട് തുല്യമായ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ചെലവഴിക്കപ്പെടുന്നുണ്ട്. വകുപ്പുകള്‍ വഴി ചെലവഴിക്കുന്നതിനെക്കാള്‍ ഫലപ്രദമാണ് വികേന്ദ്രീകൃത ആസൂത്രണം എന്നു തിരിച്ചറിഞ്ഞാണ് ജനകീയാസൂത്രണത്തിന് രൂപം നല്‍കിയത്. താഴെ തട്ടിലെ ആവശ്യങ്ങള്‍ മനസിലാക്കി തീരുമാനമെടുക്കാനും ഗുണഭോക്താക്കളുടെ മുന്‍കൈയില്‍ അവ നടപ്പാക്കാനും കഴിയും. എന്നാല്‍ പട്ടികവര്‍ഗ ഉപപദ്ധതിയില്‍ നടന്നു വന്നിരുന്നതിനെക്കാള്‍ ഗുണപരമായ വ്യത്യാസമുണ്ടായില്ല എന്ന ആക്ഷേപം അന്നുതന്നെയുണ്ടായിരുന്നു. തീരുമാനമെടുക്കുന്നതിലും നടപ്പാക്കുന്നതിലും ഗുണഭോക്താക്കള്‍ പങ്കാളികളായാലേ ജനാധിപത്യ അധികാര വികേന്ദ്രീകരണത്തിന്റെ യുക്തി ഫലപ്രദമാകൂ. ആദിവാസികളുടെ കാര്യത്തില്‍ ഈ പങ്കാളിത്തം വേണ്ടത്ര ഉറപ്പാക്കാന്‍ കഴിയുന്നില്ല എന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ഊരുകളിലും നിന്ന് അഭ്യസ്തവിദ്യരായ യുവാക്കളെ സോഷ്യല്‍ ആനിമേറ്റേഴ്‌സ് ആയി നിശ്ചയിച്ചത്.

പട്ടികവര്‍ഗ ഉപപദ്ധതി പ്രത്യേക ഊരു കൂട്ടങ്ങളില്‍ വെച്ചു തീരുമാനിക്കണമെന്നു നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ഊരുകൂട്ടങ്ങളായിരുന്നു ഇക്കാര്യത്തില്‍ അന്തിമവാക്ക്. ഈ പരിഷ്‌കാരവും ദുര്‍ബലപ്പെട്ടു. ഇത് ശക്തമായി നടപ്പാക്കുന്നതിനുളള സാമൂഹ്യരാഷ്ട്രീയ ഇടപെടല്‍ കരുത്താര്‍ജിക്കണം. ജനകീയമായ ഇത്തരമൊരു പ്രവര്‍ത്തനശൈലി ആവിഷ്‌കരിച്ചതുകൊണ്ടാണ് അട്ടപ്പാടിയില്‍ നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പദ്ധതി വിജയമായത്. എന്നാല്‍ അന്നുണ്ടാക്കിയ ഊരു വികസന സമിതികള്‍ ഇന്ന് മൃതപ്രായമാണ്. ലക്ഷക്കണക്കിന് രൂപ അക്കൗണ്ടുകളിലുണ്ടെങ്കിലും ഉപയോഗിക്കാന്‍ അവകാശമില്ല. യഥാര്‍ത്ഥത്തില്‍ ഈ ജനകീയ സംവിധാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കോര്‍ത്തിണക്കി സ്ഥായിയായിക്കുകയാണ് വേണ്ടത്.

1951ല്‍ അട്ടപ്പാടിയിലെ ജനസംഖ്യ 11300 ആയിരുന്നു. ഇതിന്റെ 90.92 ശതമാനം ആദിവാസികളായിരുന്നു. വികസന പദ്ധതികളുടെ ഭാഗമായി ഗതാഗതസംവിധാനങ്ങള്‍ മെച്ചപ്പെട്ടതോടെ കുടിയേറ്റക്കാര്‍ പ്രവാഹിച്ചു. 2001 ആയപ്പോഴേയ്ക്കും ജനസംഖ്യ 66171 ആയി. പക്ഷേ, കുടിയേറ്റക്കാരായി ഭൂരിപക്ഷം. ആദിവാസികള്‍ 41 ശതമാനത്തിലൊതുങ്ങി. 1950കളില്‍ അട്ടപ്പാടിയുടെ 82 ശതമാനം വനങ്ങളായിരുന്നു. എഴുപതുകളില്‍ 74 ശതമാനമായി. 80കളില്‍ ഇത് 20 ശതമാനമായി കുറഞ്ഞു. ആദിവാസികളുടെ ആവാസവ്യവസ്ഥ നശിപ്പിക്കപ്പെട്ടു. മാത്രമല്ല, അട്ടപ്പാടിയിലെ മൂന്നിലൊന്നു ഭൂമി പോലും ആദിവാസികളുടെ കൈവശത്തിലല്ല. നിസാരവിലയ്ക്ക് ആദിവാസികളെ കബളിപ്പിച്ച് പലരും ഭൂമി കൈവശപ്പെടുത്തി. കൈയേറ്റക്കാരും കുറവായിരുന്നില്ല. ഭൂപരിഷ്‌കരണം മൂലം ആദിവാസികള്‍ക്കു ഭൂമി നഷ്ടപ്പെടുകയായിരുന്നു. ഭൂമി ആദിവാസിക്കു തിരിച്ചുനല്‍കണമെന്ന് സുപ്രിംകോടതി വിധിച്ചിട്ടും നടപ്പായില്ല. ചെറുകിട കൃഷിക്കാരുടെ ഭൂമിയ്ക്ക് സംരക്ഷണം നല്‍കി വന്‍കിടക്കാരുടെ മിച്ചഭൂമി ഏറ്റെടുത്തു നല്‍കുന്നതിനുളള നിയമം പാസായെങ്കിലും അതും നടപ്പായില്ല. അട്ടപ്പാടിയിലെ ഏറ്റവും മോശം ഭൂമിയാണ് ഇന്ന് ആദിവാസികളുടെ കൈവശമുളളത്.

ഇതിന്റെ ഫലമായി ആദിവാസികളില്‍ 81 ശതമാനം പേരും കൂലിവേലക്കാരായി.. പത്തു ശതമാനത്തില്‍ താഴെ മാത്രമേ സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യമേഖലയിലെ സ്ഥിരം ശമ്പളം/കൂലിവേല പണിക്കാരായുളളൂ. കൂലിവേലയാണ് ആദിവാസികളുടെ ഉപജീവനാശ്രയം. മറ്റു സ്രോതസുകളില്‍ നിന്നുളള വരുമാനം തുച്ഛമാണ്. തൊഴിലവസരങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷമുണ്ടായ ഭീകരമായ ഇടിവ് ഉപജീവന പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. അതിന്റെ പരിണിതഫലവും കൂടിയാണ് കേരളത്തിന് അപമാനമായിത്തീര്‍ന്നിരിക്കുന്ന ശിശുക്കളുടെ കൂട്ടമരണം.

പരിസ്ഥിതി പുനസ്ഥാപന പ്രോജക്ടിന്റെ ഭാഗമായി 2009ല്‍ ആദിവാസി പുരുഷന് ആഴ്ചയില്‍ 5.2 ദിവസവും സ്ത്രീകള്‍ക്ക് 4.7 ദിവസവും പണി ലഭിച്ചിരുന്നു. 2010ല്‍ ഈ പദ്ധതിയുടെ ഭാഗമായി 35 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പുരുഷന് ശരാശരി 158 രൂപയും സ്ത്രീയ്ക്ക് 118 രൂപയും കൂലി ലഭിച്ചു. ഇതിനു മുമ്പ് അട്ടപ്പാടിയിലെ പ്രത്യേകിച്ച് കിഴക്കന്‍ അട്ടപ്പാടിയിലെ കൂലി നിരക്ക് 30-50 രൂപയായിരുന്നു. 2006-07 മുതല്‍ 2010-11വരെ 137 കോടി രൂപ, അതായത് പ്രതിവര്‍ഷം 27 കോടി രൂപ ചെലവാക്കപ്പെട്ടു. ഇതിന്റെ പകുതിയിലേറെ കൂലിച്ചെലവാണ്. ഈ വരുമാനമാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി നിലച്ചത്. ജപ്പാന്‍ ധനസഹായം അവസാനിച്ചെങ്കിലും പകരമൊരു സംവിധാനമുണ്ടാക്കിയില്ലെങ്കില്‍ അനിവാര്യമായി സംഭവിക്കുന്ന ഭീതിജനകമായ ഉപജീവനത്തകര്‍ച്ചയെക്കുറിച്ച് ആരും ചിന്തിച്ചില്ല.

വന പുനരുജ്ജീവനം സ്ഥായിയാകണമെങ്കില്‍ ഇനിയുമെത്രയോ വര്‍ഷം വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു നടത്തേണ്ടതുണ്ട്. പക്ഷേ, ആദിവാസി വാച്ചര്‍മാരെപ്പോലും പിരിച്ചുവിടുകയാണ് ചെയ്തത്. നീര്‍ത്തടവികസന പദ്ധതിയുടെ തുടര്‍ച്ചയായി സമഗ്രമായ കാര്‍ഷികപ്പാക്കേജ് നടപ്പാക്കേണ്ടതായിരുന്നു. ഇതൊന്നും ഉണ്ടായില്ല. തൊഴിലുറപ്പു പദ്ധതിപോലും അട്ടപ്പാടിയിലെ തൊഴില്‍ദിനങ്ങളിലുണ്ടായ വമ്പിച്ച തകര്‍ച്ചയ്ക്കു പകരമായില്ല. 2010-11നു ശേഷം തൊഴിലുറപ്പു പദ്ധതി മൂലം സൃഷ്ടിക്കപ്പെട്ട തൊഴില്‍ദനങ്ങള്‍ 3.76 ലക്ഷത്തിനും 5.7 ലക്ഷത്തിനും ഇടയ്ക്കായിരുന്നു. അതേസമയം 2010ല്‍ പരിസ്ഥിതി പുനസ്ഥാപന പ്രൊജക്ടിലൂടെ സൃഷ്ടിക്കപ്പെട്ട 35 ലക്ഷം തൊഴില്‍ദിനങ്ങളെക്കാള്‍ എത്രയോ കുറവാണിത്. ഈ ഉപജീവന പ്രതിസന്ധിയാണ് ഭക്ഷ്യസുരക്ഷയെ തകര്‍ക്കുന്നതിലേയ്ക്കും പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങള്‍ മരണപ്പെടുന്നതിലേയ്ക്കും എത്തിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാവങ്ങള്‍ക്കു താങ്ങാകേണ്ടുന്ന അംഗനവാടികളും ആശുപത്രികളും മറ്റു സാമൂഹ്യസുരക്ഷാ പദ്ധതികളും പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു.  

കേരളം വീണ്ടും ട്രഷറി സ്തംഭനത്തിലേയ്ക്ക്


സംസ്ഥാനത്തിന് വായ്പയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുവാദം വേണം. 2013-14 ധനകാര്യ വര്‍ഷത്തില്‍ കടപ്പത്രമിറക്കി 10500 കോടി രൂപ കമ്പോളത്തില്‍ നിന്ന് വായ്പയെടുക്കാനാണ് കേന്ദ്രം അനുവദിച്ചത്. മറ്റൊരു 2000 കോടി രൂപ, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം, ചെറുകിട സമ്പാദ്യ നിക്ഷേപങ്ങള്‍, പബ്ലിക് അക്കൗണ്ടിലെ മറ്റു മിച്ചം തുടങ്ങിയവ വഴിയെല്ലാം സമാഹരിക്കാനും അനുവദിച്ചിട്ടുണ്ട്.

സാധാരണഗതിയില്‍ സര്‍ക്കാര്‍ ചെലവിന്റെ 70 ശതമാനവും ധനകാര്യവര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് ഉണ്ടാവുക. അതുകൊണ്ട് സംസ്ഥാനത്തിന് അനുവദിക്കുന്ന വായ്പയെടുക്കുക ധനകാര്യവര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവസാനത്തെ മൂന്നു വര്‍ഷവും ആദ്യഗഡു വായ്പയെടുത്തത് ഓണത്തിനാണ്. എന്നാല്‍ നടപ്പുവര്‍ഷം എല്ലാം തലകീഴായി മറിഞ്ഞു.

ഓണത്തിനു മുമ്പു തന്നെ 6500 കോടി രൂപ കടപ്പത്രമിറക്കി വായ്പയെടുത്തു കഴിഞ്ഞു. ബാക്കിയിനി ഈയിനത്തില്‍ 4000 കോടിയേ വായ്പയെടുക്കാനാവൂ. അതില്‍ 1100 കോടി രൂപ ഓണത്തിന് വായ്പയെടുക്കുകയാണ്. ബാക്കി 2900 കോടി രൂപ കമ്പോള വായ്പയിനത്തിലുണ്ടാകും. ചെറുകിട സമ്പാദ്യം, പ്രോവിഡന്റ് ഫണ്ട് എന്നിവയില്‍ നിന്ന് എത്ര കോടി ഇതിനകം ചെലവാക്കി എന്നറിയില്ല. അവയൊന്നും ഇതുവരെ തൊട്ടിട്ടില്ല എന്ന് അനുമാനിച്ചാല്‍പോലും അടുത്ത 6 മാസത്തേയ്ക്ക് 4900 കോടി രൂപയാണുളളത്. എന്നുവെച്ചാല്‍ കേരളത്തിന് അനുവദിച്ച മൊത്തം വായ്പയുടെ ഏറിയാല്‍ 40 ശതമാനം വായ്പയാണ് ബാക്കിയുളളത്. ചെലവിന്റെ 70 ശതമാനം വരാനിരിക്കുന്നതേയുളളൂ. അതുകൊണ്ട് മാര്‍ച്ച് ആകുമ്പോഴേയ്ക്കും ഓവര്‍ഡ്രാഫ്റ്റും ട്രഷറി നിയന്ത്രണവുമെല്ലാം അനിവാര്യമായി മാറും.

മറ്റൊരു രീതിയിലും വരാന്‍പോകുന്ന പ്രതിസന്ധിയെ വ്യക്തമാക്കാം. സംസ്ഥാന പദ്ധതിയുടെ 10.79 ശതമാനം മാത്രമാണ് ജൂണ്‍ അവസാനം വരെ ചെലവഴിച്ചിട്ടുളളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയുടേത് 5.4 ശതമാനവും. പദ്ധതിയുടെ 90 ശതമാനവും ചെലവാക്കാനിരിക്കുന്നതേയുളളൂ. ഇതിനുളള പണം എവിടെ നിന്ന്? റവന്യൂ വരുമാനത്തില്‍ നിന്ന് റവന്യൂ ചെലവെല്ലാം കഴിച്ച് പദ്ധതിയ്ക്കു വേണ്ടി മിച്ചം വെയ്ക്കാന്‍ കേരളത്തിനൊന്നും ഉണ്ടാവാറില്ല. അതുകൊണ്ട് കേരളത്തിന്റെ പദ്ധതി പൂര്‍ണമായും വായ്പയെ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്. വായ്പയുടെ 70 ശതമാനവും ചെലവഴിച്ചു തീര്‍ത്തിട്ടുണ്ടെങ്കില്‍ പിന്നെ പദ്ധതിയ്‌ക്കെങ്ങനെയാണ് പണം കണ്ടെത്തുക? സംശയം വേണ്ട, കേരളം അതീവഗൗരവമായ ധനകാര്യ പ്രതിസന്ധിയിലേയ്ക്കു നീങ്ങുകയാണ്.

ഈ സാഹചര്യമാണ് ട്രഷറി നിയന്ത്രണം വീണ്ടും അനിവാര്യമാക്കുന്നത്. കര്‍ശനമായ ചെലവു നിയന്ത്രണ സര്‍ക്കുലര്‍ ധനകാര്യവകുപ്പ് ഇറക്കി കഴിഞ്ഞു. തീരുമാനിച്ച പോസ്റ്റുകള്‍ക്ക് അംഗീകാരം തല്‍ക്കാലമില്ല എന്ന നിലപാടാണ് ധനവകുപ്പിന്. പുതിയ നിയമനങ്ങളൊന്നും പാടില്ലത്രേ. ചെലവു നിയന്ത്രണത്തിന് പണ്ട് ഏര്‍പ്പെടുത്തിയിരുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം പുതിയ സര്‍ക്കുലറില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. തിരുവോണം 16-ാം തീയതി ആണെങ്കിലും സെപ്തംബറില്‍ രണ്ടു ശമ്പളം ഉണ്ടാവില്ലെന്നു വ്യക്തമായി. കരാറുകാര്‍ക്ക് 4-ാം മാസം മുതലുളള തുക കുടിശികയാണ്.

 ട്രഷറി ഇപ്പോള്‍ത്തന്നെ വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിലാണ്.
ഈ സ്ഥിതിവിശേഷത്തിന് ഉത്തരവാദി ആരെന്ന തര്‍ക്കത്തിലാണ് ധനമന്ത്രി കെ. എം. മാണിയും വൈദ്യുതി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദും. പ്രതിസന്ധിയുണ്ട് എന്ന് രണ്ടുപേരും സമ്മതിച്ചിട്ടുണ്ട്. ധനമന്ത്രിയെ മാത്രം കുറ്റം പറയില്ല. ബജറ്റില്‍ പറഞ്ഞത് അട്ടത്തു വെച്ചിട്ട് തോന്നിയതു പോലെ ചെലവു നടത്താന്‍ തീരുമാനിക്കുന്ന മുഖ്യമന്ത്രിയും കാബിനറ്റും ഇന്നത്തെ സ്ഥിതിവിശേഷത്തിന് ഉത്തരവാദികളാണ്. പക്ഷേ, ധനമന്ത്രിയ്ക്കും ധനവകുപ്പിനുമുളള പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല.
ഈ സ്ഥിതിവിശേഷത്തിനു മുഖ്യകാരണം റവന്യൂ വരുമാനത്തില്‍ ഉണ്ടായ കുത്തനെയുളള ഇടിവാണ്. ലോട്ടറി ഒഴികെ എല്ലാ ഇനങ്ങളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം കുറഞ്ഞിരിക്കുകയാണ്. ധനകാര്യ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 2012-13ലും 2013-14ലും ഉണ്ടായ നികുതിവരുമാനം താഴെ കൊടുക്കുന്നു.


ഇനം                      2012-13      2013-14       കോടി രൂപ
വാണിജ്യനികുതി       6100          5822            -4.6 %
എക്‌സൈസ്              548            495            -9.7 %
രജിസ്‌ട്രേഷന്‍            764            653           -14.5 %
വാഹന നികുതി          590            491           -16.8 %
ആകെ                      8002          7461             -6.8%

സംസ്ഥാന ബജറ്റില്‍ 15-17% നികുതി വര്‍ദ്ധന പ്രതീക്ഷിച്ച സ്ഥാനത്താണ് നികുതി വരുമാനം ഏതാണ്ട് 7% കുറഞ്ഞിരിക്കുന്നതാണ്. ഇതുതന്നെ വാറ്റ് നികുതി നിരക്ക് ഗണ്യമായി ഉയര്‍ത്തിയതിനു ശേഷമാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന 4% നികുതി നിരക്ക് 5%മായും 12.5 ശതമാന നിരക്ക് 14.5 ശതമാനമായും ഉയര്‍ന്നിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഈ നിരക്കുവര്‍ദ്ധന കൂടി ഉണ്ടായിരുന്നില്ലെങ്കില്‍ വാറ്റ് നികുതി വരുമാനം മൂന്നിലൊന്നെങ്കിലും കുറഞ്ഞേനെ.

 രജിസ്‌ട്രേഷന്‍ വരുമാനം കുറയാന്‍ കാരണം നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചതാണ്. നിയമസഭാ ബജറ്റ് ചര്‍ച്ചാവേളയില്‍ ഇതിന്റെ ഫലമായി നികുതിവരുമാനം കുത്തനെ ഇടിയും എന്നു ചൂണ്ടിക്കാണിച്ചതാണ്. പ്രതിപക്ഷം സാധാരണഗതിയില്‍ നികുതി നിരക്കു കൂടുതല്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്.

വന്‍കിടക്കാരുടെ ഭാഗാധാരങ്ങള്‍ക്കുപോലും 1000 രൂപ പരമാവധി നല്‍കിയാല്‍ മതി എന്നത് വന്‍കിടക്കാരെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷം കൃത്യമായി ചൂണ്ടിക്കാണിച്ചു. പത്തുസെന്റുകാരുടെ പേരു പറഞ്ഞായിരുന്നു ഈ ഭേദഗതി. ഇരുപതും അമ്പതും സെന്റുകാരെ ചൂണ്ടിക്കാണിച്ചായിരുന്നു ഈ ഭേദഗതി. എങ്കില്‍ ഈ നാമമത്രായ ഫീസു ഈടാന്ന സമ്പ്രദായം ഈ പാവപ്പെട്ടവരിലേയ്ക്കു മാത്രമായി ചുരുക്കുന്നതല്ലേ ശരി എന്ന ചോദ്യത്തിനു മറുപടിയുണ്ടായില്ല.

എക്‌സൈസ് നികുതി കുറഞ്ഞത് മദ്യഉപഭോഗം കുറഞ്ഞതുകൊണ്ടാണ് എന്നാണ് ഇപ്പോഴത്തെ വ്യാഖ്യാനം. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞതിന് ഒരു സൂചനയുമില്ല. ബാറുകളുടെ എണ്ണം കൂടുകയാണ്. സെക്കന്‍ഡ്‌സുകളും വ്യാജമദ്യവും വ്യാപിച്ചതാണ് എക്‌സൈസ് നികുതി കുറയാന്‍ കാരണം. മോട്ടോര്‍ വാഹനങ്ങള്‍ ഇപ്പോള്‍ അന്യസംസ്ഥാനങ്ങളിലാണ് കൂടുതല്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അതുകൊണ്ടാണ് ഇതിന്റെ വരുമാനം കുറഞ്ഞിട്ടുളളത്.

നികുതിപിരിവു സംവിധാനത്തിന്റെ തകര്‍ച്ചയുടെ സൂചനയാണ് വരുമാന ഇടിവ്. (ഒന്ന്), 2013 ആദ്യപാദത്തില്‍ 6640 കച്ചവടക്കാര്‍ നികുതി റിട്ടേണുകള്‍ നല്‍കിയില്ല. നല്‍കിയവരില്‍ 29584 പേരുടെ നികുതി റിട്ടേണുകളുടെ പരിശോധന ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. പരിശോധനയിലൂടെ അധികമായി നേടിയ നികുതി വരുമാനം 0.13 ശതമാനം മാത്രമാണ്.

(രണ്ട്), നികുതി റിട്ടേണുകളുടെ മേല്‍പ്പറഞ്ഞ സ്‌ക്രൂട്ടണി കഴിഞ്ഞാല്‍ നികുതിവെട്ടിപ്പു തടയാനുളള പ്രധാനമാര്‍ഗം ഓഡിറ്റു വിസിറ്റാണ്. പ്രഥമദൃഷ്ട്യാ സംശയമുളള കടക്കാരുടെ കടയില്‍ പോയി കണക്കുകള്‍ പരിശോധിക്കണം. 2013 ഏപ്രില്‍, മെയ് മാസങ്ങളില്‍ 1356 കടക്കാരെ പരിശോധിക്കാനായിരുന്നു ടാര്‍ജെറ്റ്.

പരിശോധിച്ചതാകട്ടെ, 163 കേസു മാത്രമാണ്. ടാര്‍ജെറ്റിന്റെ 12 ശതമാനം മാത്രം. ഇതില്‍ അസെസ്‌മെന്റ് പൂര്‍ത്തിയാക്കിയത് 13 കേസുകളിലാണ്. അധികമായി കിട്ടിയ നികുതി 44.6 രൂപ എന്ന എമണ്ടന്‍ തുകയും.

(മൂന്ന്), അസെസ്‌മെന്റ് പ്രകാരം നികുതി അടയ്ക്കാത്തവരില്‍ നിന്ന് റവന്യൂ റിക്കവറി പ്രകാരം നടപടി സ്വീകരിച്ച് നികുതി വസൂലാക്കണം. റവന്യൂ റിക്കവറി നടത്തേണ്ടത് കളക്ടര്‍മാരാണ്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സ്റ്റേയാണ് റവന്യൂ റിക്കവറിയ്ക്കുളള ഏറ്റവും വലിയ പ്രതിബന്ധം. കോടതി സ്റ്റേകള്‍ നീക്കുന്നതിന് ഇപ്പോള്‍ ശുഷ്‌കാന്തിയില്ല. കളക്ടര്‍മാര്‍ക്കു പുറമെ നികുതി വകുപ്പിനു തന്നെ നേരിട്ട് കുടിശിക പിരിക്കാം. 31-05-2013ല്‍ ഇത്തരം പിരിക്കാവുന്ന കുടിശിക 214 കോടി 70 ലക്ഷം രൂപയാണ്. പിരിച്ചതാകട്ടെ 1087 രൂപ 28 പൈസയാണ്.

(നാല്) കഴിഞ്ഞ വര്‍ഷം ആദ്യത്തെ രണ്ടു മാസം 716134 വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധിച്ചു. ഈ വര്‍ഷമാകട്ടെ, 691980 വാഹനങ്ങളേ പരിശോധിച്ചിട്ടുളളൂ. 24154 എണ്ണത്തിന്റെ കുറവ്. ഈ പരിശോധനയില്‍ കഴിഞ്ഞ വര്‍ഷം 9667 കുറ്റകൃത്യങ്ങള്‍ കണ്ടുപിടിച്ചു. ഈ വര്‍ഷം ഇത് 8413 ആണ്. 1254ന്റെ കുറവ്. ഇതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെക്ക്‌പോസ്റ്റില്‍ ഈടാക്കിയ സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ 3.54 ലക്ഷം രൂപ കുറവുണ്ടായി.

ഇതിനെല്ലാം ഉപരി നികുതി വെട്ടിപ്പും അഴിമതിയും സാര്‍വത്രികമായിരിക്കുകയാണ്. പ്രധാനപ്പെട്ട എല്ലാ ഇനങ്ങളിലും നികുതി വരുമാനം ഇടിഞ്ഞിട്ടുണ്ട്. ഇതിനു കാരണം സാമ്പത്തിക മാന്ദ്യമാണ് എന്നാണ് വ്യാഖ്യാനം. എന്നാല്‍ കേരളത്തില്‍ രൂപയുടെ മൂല്യമിടിവിന്റെ ഭാഗമായ സാമ്പത്തികമാന്ദ്യം കേരളത്തില്‍ ഇതുവരെ തുടങ്ങിയിട്ടില്ല. രൂപയുടെ വിലയിടിഞ്ഞതിന്റെ ഫലമായി വിദേശത്തു നിന്ന് നമ്മുടെ സംസ്ഥാനത്തേയ്ക്ക് വലിയ തോതില്‍ ഗള്‍ഫ് പണം ഒഴുകുകയാണ്.

അതിന്റെ ഫലമായി ബാങ്കിലെ ഡെപ്പോസിറ്റുകള്‍ മാത്രമല്ല, നാട്ടിലെ ഉപഭോക്തൃ ചെലവും ഉയര്‍ന്നിട്ടുണ്ട്. നികുതി കുറയേണ്ട യാതൊരു കാര്യവുമില്ല. നികുതി കുറയാനുളളതിന്റെ യഥാര്‍ത്ഥ കാരണം ഭരണമില്ലാത്തതാണ്. ഒരു മാസം ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി തര്‍ക്കത്തില്‍ പോയി. പിന്നെ രണ്ടുമാസം സോളാര്‍ കേസ്. എന്തു ഭരണമാണ് കഴിഞ്ഞ മൂന്നു മാസം കേരളത്തില്‍ നടന്നത്? ഒന്നു നടന്നു - അഴിമതി. പ്രാദേശിക നികുതി ഓഫീസുകളിലും ചെക്ക്‌പോസ്റ്റുകളിലും രാഷ്ട്രീയ േനതാക്കളുടെ ഇടപെടലുകള്‍ സര്‍വസാധാരണമാണ്. ഇവരുടെ ഇംഗിതത്തിനു നില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും സ്ഥലം മാറ്റപ്പെടുന്നു. ഒരുദാഹരണം പറയാം.

എത്രയോ വര്‍ഷമായി കേരളത്തിലെ ഒരു പ്രധാന വരുമാനമാര്‍ഗമാണ് കോഴിയിറച്ചിയ്ക്കു മേലുളള നികുതി. വാറ്റു സമ്പ്രദായം വന്നപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഈ നികുതി നിര്‍ത്തലാക്കപ്പെട്ടു. പക്ഷേ, കേരളത്തില്‍ ഈ നികുതി നാട്ടുനടപ്പുപോലെ അംഗീകരിക്കപ്പെട്ടിട്ടുളളതിനാല്‍ തുടരുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്തതുകൊണ്ട് ഇവിടെ പാടില്ല എന്നു പറയുന്നതില്‍ യുക്തിയില്ല. മറ്റു സംസ്ഥാനങ്ങളില്ലാത്ത സ്‌ക്കൂളും ആശുപത്രിയുമൊക്കെ കേരളത്തിലുണ്ടല്ലോ. ഇതു കച്ചവടക്കാരെ പീഡിപ്പിക്കുന്നു എന്നു പറയുന്നതിലും അര്‍ത്ഥമില്ല. കാരണം ഉപഭോക്താക്കളാണ് നികുതി നല്‍കുന്നത്. കേരളത്തിലാകട്ടെ എത്രയോ പതിറ്റാണ്ടായി ഈ നികുതി അംഗീകരിച്ചിട്ടുമുണ്ട്.

ഈ നികുതി ഈടാക്കുന്നതിന് സൗകര്യമുണ്ട്. കേരളത്തിലേയ്ക്കുളള ഇറച്ചിക്കോഴി മുഴുവന്‍ തമിഴ് നാട്ടില്‍ നിന്നാണ് വരുന്നത്. അതുകൊണ്ട് ചെക്ക്‌പോസ്റ്റുകളില്‍ വെച്ചുതന്നെ ഇവയെല്ലാം പിരിക്കാം. ഇതിനെ മറികടക്കാന്‍ ചില വന്‍കിട കമ്പനികള്‍ കേരളത്തില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് സബ്‌കോണ്‍ട്രാക്ട് കൊടുക്കാന്‍ തുടങ്ങി. കോഴിയും തീറ്റയുമെല്ലാം അവര്‍ തന്നെ നല്‍കും. കോഴിയെ കൊണ്ടുപോവുകയും ചെയ്യും. വളര്‍ത്തിയതിന് ഒരു കമ്മിഷന്‍ കൃഷിക്കാര്‍ക്കു കൊടുക്കും. രണ്ടു രീതിയിലാണ് നികുതി വെട്ടിപ്പു നടത്തുക. ചെക്ക്‌പോസ്റ്റിലെ അഴിമതിപ്പഴുതിലൂടെ നികുതി കൊടുക്കാതെ കേരളത്തിലേയ്ക്കു കൊണ്ടുവരാം. കേരളത്തിലെ മേല്‍പ്പറഞ്ഞ ഫാമുകളില്‍ നിന്ന് നികുതി വെട്ടിച്ച് കോഴി വില്‍ക്കാം.

ഇത്തരത്തില്‍ വലിയതോതില്‍ നികുതി വെട്ടിപ്പു നടത്തിയ ഒരു കമ്പനിയെ കഴിഞ്ഞ വര്‍ഷം പിടിച്ചു. 40 രൂപ വിലയ്ക്ക് കോഴിയിറച്ചി വില്‍ക്കുന്നു എന്നായിരുന്നു അവരുടെ കണക്ക്. കേന്ദ്ര ആദായനികുതി വകുപ്പും വാണിജ്യനികുതി വകുപ്പും സംയുക്തമായാണ് ഈ ഓപ്പറേഷന്‍ നടത്തിയത്. 32 കോടി രൂപ പിഴ വിധിച്ചു. പെനാല്‍ട്ടിയായി മറ്റൊരു 32 കോടിയും. അങ്ങനെ 64 കോടി രൂപ. 64 കോടിരൂപയുടെ നികുതിവെട്ടിപ്പു കണ്ടുപിടിച്ച ഉദ്യോഗസ്ഥനു പാരിതോഷികം ചെയ്യുകയല്ല സര്‍ക്കാര്‍ ചെയ്തത്. അതിനുപകരം അയാളെ ഓര്‍ഡര്‍ ഇറക്കിയ ദിവസം ആദ്യം പത്തനംതിട്ടയ്ക്കു തട്ടി. അവിടെനിന്ന് കാസര്‍കോട്. അവിടെ കോഴിക്കാരുടെ പരാതി വന്നപ്പോള്‍ ഇപ്പോള്‍ വയനാട്ടില്‍.

ഈ കേസിന് രസകരമായ ഒരനുബന്ധമുണ്ട്. കമ്പനി സ്റ്റേക്കായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാകട്ടെ, സ്റ്റേ കൊടുക്കാതെ ഏതാനും കോടി രൂപ മുന്‍കൂറായി കെട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ ഹൈക്കോടതി അപ്പീല്‍പോയി. പക്ഷേ, അപ്പോഴേയ്ക്കും മുന്‍കൂറായി നല്‍കിയ ഡ്രാഫ്റ്റ് തിരികെ നല്‍കാന്‍ റവന്യൂ മന്ത്രിയുടെ വാക്കാല്‍ നിര്‍ദ്ദേശം തഹസീല്‍ദാര്‍ക്കു കിട്ടി. വാണിജ്യവകുപ്പുദ്യോഗസ്ഥര്‍ ഈ നീക്കത്തെ എതിര്‍ത്തു. റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡ്രാഫ്റ്റ് തിരിച്ചു നല്‍കുന്നുവെന്ന് തഹസീല്‍ദാര്‍ രേഖാമൂലം നല്‍കി. ഈ കത്ത് ടെലിവിഷനില്‍ വന്നതോടെ ആകെ പുകിലായി. ഡിവിഷന്‍ ബെഞ്ച് കമ്പനിയുടെ അപ്പീല്‍ തളളി. ഇപ്പോള്‍ കേസ് സുപ്രിംകോടതിയിലാണ്.

കേസ് ഇങ്ങനെ നടക്കുമ്പോള്‍ കോഴിയുടെ മേലുളള നികുതിയേ ഇല്ലാതാക്കാനുളള പരിശ്രമമാണ് നടക്കുന്നത്. ഇതിനു വേണ്ടി വലിയ തോതിലുളള പിരിവു നടക്കുന്നുഎന്നത് അങ്ങാടിപ്പാട്ടാണ്. നികുതി നിരക്കു സംബന്ധിച്ച് തര്‍ക്കം നടക്കവെയാണ് നികുതിവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കോഴിയിറച്ചിയുടെ തറവില പുതുക്കി നിശ്ചയിച്ചത്. 70 രൂപയില്‍ നിന്ന് 95 രൂപയായി തറവല ഉയര്‍ത്തി. സ്വാഭാവികമായി ഇതിനെതിരെ ശക്തമായ പ്രതികരണമുണ്ടായി. കോഴിക്കച്ചവടക്കാര്‍ സമരത്തിന് നോട്ടീസ് നല്‍കാന്‍ പോകുന്നു എന്നാണു കേള്‍ക്കുന്നത്. ഓണക്കാലത്ത് കേരളത്തിലേയ്ക്കുളള കോഴിയിറച്ചിയുടെ വരവു നില്‍ക്കും. സമരം തീര്‍ക്കാനുളള ഒത്തുതീര്‍പ്പെന്ന നിലയില്‍ ഇന്നുളള 14.5 ശതമാനം നികുതി നിരക്ക് അഞ്ചായി കുറയ്ക്കാനാണ് നീക്കം. എങ്ങനെയിരിക്കുന്നു കഥ?

നികുതിയിളവു നല്‍കണമെങ്കില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി നിയമസഭയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. അതല്ലാതെ ബജറ്റിനു പുറത്ത് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നികുതിയിളവുകള്‍ നല്‍കുന്നത് അംഗീകരിക്കാനാവില്ല. ഒരു കേസ് മാത്രമാണ് ഞാനിവിടെ വിശദീകരിച്ചത്. ഇതുപോലെ പലതുമുണ്ട്. അനധികൃതമായ സ്റ്റേകളും രാഷ്ട്രീയ ഇടപെടലുകളും നികുതി വരുമാനം കുറഞ്ഞതിലുളള സംഭാവന ഗൗരവമായി പരിശോധിക്കേണ്ടതാണ്.

റവന്യൂ ചെലവുകള്‍ കുത്തഴിഞ്ഞതും പ്രതിസന്ധിയ്ക്കു കാരണമാണ്. ഇതിനുത്തരവാദിത്തം ആര്യാടന്റെ വകുപ്പുകളായ ട്രാന്‍സ്‌പോര്‍ട്ടിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും മേല്‍ കെട്ടിവെയ്ക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പണം അനുവദിക്കണമെന്ന കാര്യത്തില്‍ നിയമസഭയില്‍ അഭിപ്രായ സമന്വയം ഉണ്ടായിരുന്നു. എന്നിട്ടും ആവശ്യമായ പണം വകയിരുത്താന്‍ കഴിയാതെ പോയത് യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ മുന്‍ഗണനകള്‍ മൂലമാണ്.

ധൂര്‍ത്തും വകതിരിവില്ലാത്ത അധികചെലവും കൂടി കേരളത്തില്‍ റവന്യൂ കമ്മി വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. ധനകാര്യകമ്മിഷന്റെ തീര്‍പ്പുപ്രകാരം കേരളം അടുത്ത വര്‍ഷം റവന്യൂ കമ്മി ഇല്ലാതാക്കേണ്ടതാണ്. നടപ്പുവര്‍ഷത്തിലും റവന്യൂകമ്മിയ്ക്ക് ടാര്‍ജറ്റ് ഉണ്ട്. ഇതെല്ലാം തകിടം മറിയാന്‍ പോവുകയാണ്. ഇതിന്റെ ഫലമായി ധനകാര്യ കമ്മിഷന്റെ പ്രത്യേക ധനസഹായങ്ങളെല്ലാം കേരളത്തിന് നഷ്ടപ്പെടും.

 കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തിന്റെ ധനസ്ഥിതി തകര്‍ത്തുവെന്ന ആരോപണവുമായി ഈ സര്‍ക്കാര്‍ അധികാരമേറ്റയുടനെ ധവളപത്രം പുറപ്പെടുവിച്ചിരുന്നു. ഇത് ശരിയല്ല എന്ന് കാര്യവിവരമുളളവരെല്ലാം ചൂണ്ടിക്കാണിച്ചതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യരണ്ടു വര്‍ഷങ്ങളില്‍ ധനപ്രതിസന്ധിയില്ല എന്ന നിലപാടാണ് ഞാനെടുത്തുവന്നത്. എന്നാല്‍ ഇന്ന് സ്ഥിതിഗതികളാകെ തകിടം മറിഞ്ഞിരിക്കുന്നു. വരുമാനമിടിവും ചെലവേറിയതും കേരളത്തെ അതിവേഗത്തില്‍ അഭിശപ്തമായ പഴയ ധനകാര്യസ്ഥിതിയിലേയ്ക്കു തളളിവിടുകയാണ്.  

രൂപ താഴേയ്ക്ക്... എത്ര വരെ?

Mathrubhumi Article dated 2013 Sept 4

രൂപയുടെ മൂല്യം എത്ര വരെ താഴും? 75വരെ എന്നാണ പല പ്രമുഖ ധനകാര്യ ഏജന്‍സികളുടെയും പ്രവചനം. പക്ഷേ, അവിടെയും നില്‍ക്കണമെന്നില്ല. അത് നൂറിലേയ്ക്ക് എത്തുമോ? പ്രവചിക്കാനാവില്ല. എത്തിയാല്‍ അത്ഭുതപ്പെടാനുമില്ല.

തങ്ങളുടെ സാമ്പത്തികമാന്ദ്യം പരിഹരിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഡോളര്‍ ഉദാരമായി അച്ചടിച്ചിറക്കിക്കൊണ്ടിരുന്ന നയം ഈ വര്‍ഷം അവസാനത്തോടെ തിരുത്തുമെന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനമാണല്ലോ രൂപയുടെ മൂല്യമിടിയാനുളള പ്രത്യക്ഷ കാരണം. ഡോളറിന്റെ ലഭ്യത കുറയുമ്പോള്‍ അമേരിക്കയില്‍ പലിശനിരക്ക് ഉയരും. നിക്ഷേപകര്‍ ഡോളര്‍ അമേരിക്കയിലേയ്ക്കു പിന്‍വലിക്കും. ഇന്ത്യയിലും മറ്റും ഡോളറിനു പ്രിയം കൂടും. ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ രൂപയുടെ മൂല്യം ഇടിയും. ഈ പ്രവണത പ്രത്യക്ഷ്യപ്പെട്ടുകഴിഞ്ഞു. പക്ഷേ, പുതിയ സാമ്പത്തിക സാമ്പത്തികനയം അമേരിക്കയില്‍ നടപ്പില്‍വരാന്‍ ഇനിയും മാസങ്ങളുണ്ട്. ഇപ്പോഴേ രൂപയുടെ മൂല്യം 50ല്‍ നിന്ന് 68 ആയി താഴ്ന്നാല്‍, പുതിയ നയം നടപ്പാക്കിക്കഴിയുമ്പോഴത്തെ സ്ഥിതി എന്തായിരിക്കും? പുതിയ നയം പൂര്‍ണമായി പ്രാവര്‍ത്തികമാകാന്‍ ഒരുവര്‍ഷമെങ്കിലുമെടുക്കും. അക്കാലമത്രയും രൂപയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദമായിരിക്കും; മൂല്യം ഇടിഞ്ഞുകൊണ്ടുമിരിക്കും.

മേല്‍പ്പറഞ്ഞ സാധ്യത അറിയാവുന്നതുകൊണ്ടാണ് രൂപയുടെ മൂല്യത്തെ പിടിച്ചുകെട്ടാനൊന്നും റിസര്‍വ് ബാങ്ക് ഇറങ്ങിത്തിരിക്കാത്തത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവിന്റെ പ്രസ്താവന കേള്‍ക്കുക: ''രൂപയെ ഏതെങ്കിലും തരത്തില്‍ സ്ഥിരമായി നിലനിര്‍ത്തുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. രൂപ അതിന്റെ നിലവാരം കണ്ടുപിടിച്ചുകൊളളും''. അതുകൊണ്ട് രൂപയുടെ മൂല്യം ഇടിവ് തടയാനല്ല, മറിച്ച് താഴേയ്ക്കുളള പോക്ക് സാവധാനത്തിലാക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം. ഏതെങ്കിലും നിശ്ചിത നിരക്കില്‍ രൂപയുടെ മൂല്യം കുരുക്കിയിടാന്‍ ഇന്നുളള കരുതല്‍ശേഖരം കൊണ്ടൊന്നും കഴിയില്ല. അതുകൊണ്ടാണ് ആ സാഹസത്തിന് റിസര്‍വ് ബാങ്ക് തുനിയാത്തത്.
നാണയത്തിന്റെ മൂല്യമിടിയുന്നത്, അന്തര്‍ദ്ദേശീയ പ്രതിഭാസമാണെന്നും നമ്മുടെ ഏതെങ്കിലും നയവൈകല്യത്തിന്റെ ഫലമല്ലെന്നും വാദിക്കുന്നവരുണ്ട്. ഇവരോട് യോജിക്കാനാവില്ല.

അമേരിക്കയിലെ താഴ്ന്ന പലിശനിരക്കും ഉദാരമായ ഡോളര്‍ നയവും മൂലമാണ് ഇന്ത്യയിലേയ്ക്കു ഡോളര്‍ നിക്ഷേപങ്ങള്‍ നിര്‍ലോഭം ഒഴുകിയത്. ഈ നയം തിരുത്തപ്പെട്ടാല്‍ ഡോളര്‍ നിക്ഷേപത്തില്‍ നല്ലൊരു പങ്കും തിരിച്ചുപോകുമെന്നും രൂപ കടുത്ത സമ്മര്‍ദ്ദത്തിലാകുമെന്നും സാമാന്യവിവരമുളളര്‍ക്ക് ഊഹിക്കാവുന്നതേയുളളൂ. എന്നാലെന്തേ, അനിവാര്യമായ ഈ തിരിച്ചടിയെ പ്രതിരോധിക്കാന്‍ ഒരു നടപടിയും നേരത്തെ സ്വീകരിച്ചില്ല? മറിച്ച് ഡോളറിന്റെ സുലഭമായ വരവില്‍ മതിമറന്ന് ഉദാരവത്കരണ നയങ്ങള്‍ പൂര്‍വാധികം ശക്തമായി കൊണ്ടുപോവുകയല്ലേ ചെയ്തത്? ഇതിനാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യം മറുപടി പറയേണ്ടത്.

ഈ തെറ്റായ നയമാണ് നമ്മുടെ വിദേശവ്യാപാരക്കമ്മിയുടെ ഭീകരമായ വര്‍ദ്ധനയ്ക്കു കാരണം. വേഗത്തില്‍ വളരുന്ന മൂന്നാംലോക രാജ്യങ്ങളില്‍ ഏറ്റവും വലിയ വ്യാപാരക്കമ്മി ഇന്ത്യയുടേതാണ്. സ്വര്‍ണവും ആഡംബര ഉല്‍പന്നങ്ങളും മാത്രമല്ല, കളിപ്പാട്ടങ്ങള്‍ പോലും യഥേഷ്ടം ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യാം. അതേസമയം, പാശ്ചാത്യരാജ്യങ്ങളിലെ മാന്ദ്യം മൂലം നമ്മുടെ കയറ്റുമതി കൂടുന്നുമില്ല. തന്മൂലം വ്യാപാരക്കമ്മി കുത്തനെ കൂടുകയാണ്. വ്യാപാരക്കമ്മി (സേവന വ്യാപാരമടക്കം) ദേശീയ വരുമാനത്തിന്റെ രണ്ടര മടങ്ങില്‍ അധികരിക്കാന്‍ പാടില്ല എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

എന്നാല്‍ ഇന്നത് അഞ്ചു ശതമാനത്തിനടുത്താണ്. ഈ അപകടകരമായ നില 2012 വരെ സര്‍ക്കാര്‍ മറച്ചുവെച്ചു. ഇന്ത്യയിലേയ്ക്ക് ഒഴുകിയെത്തിയ ഡോളര്‍ ഉപയോഗിച്ച് വ്യാപാരക്കമ്മി നികത്തി. എന്നിട്ടും മിച്ചം വന്ന വിദേശനാണയം ഉപയോഗിച്ച് വിദേശനാണയ കരുതല്‍ ശേഖരം പെരുപ്പിച്ചു. മുപ്പതിനായിരം കോടി ഡോളറിന്റെ വിദേശനാണയശേഖരം പുതിയ നയങ്ങളുടെ നേട്ടമെന്ന് പെരുമ്പറ മുഴക്കി. പക്ഷേ, ഈ നാണയശേഖരത്തിന്റെ ഗണ്യമായൊരു ഭാഗം എപ്പോള്‍ വേണമെങ്കിലും തിരിച്ചൊഴുകാവുന്ന ഹ്രസ്വകാല നിക്ഷേപങ്ങളാണ് എന്ന വസ്തുത തമസ്‌കരിച്ചു.

ഇപ്പോള്‍ രക്ഷാപാക്കേജുകള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതിയുടെ മേലും വിദേശ സഞ്ചാരികള്‍ക്കു കൊണ്ടുവരാവുന്ന ആഡംബര ഉല്‍പന്നങ്ങളുടെ മേലും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. എന്തിനാണ് ഈ നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂര്‍ണമായി ഇല്ലായ്മ ചെയ്തത്? സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുമ്പോള്‍ എന്തുകൊണ്ട് സമീപകാലത്ത് ഇത്രയേറെ ഡിമാന്റ് ഉയര്‍ന്നുവെന്ന് ചിന്തിക്കേണ്ടേ? തന്റെ സമ്പാദ്യം സാധാരണക്കാരന്‍ ബാങ്കിലിട്ടാല്‍ വിലക്കയറ്റം കിഴിച്ചാല്‍ എന്തു പലിശ കിട്ടും?

പലിശനിരക്കിനേക്കാള്‍ ഉയര്‍ന്നതാണ് വിലക്കയറ്റം എന്നോര്‍ക്കുക. ഫിക്‌സ്ഡ് ഡെപ്പോസിറ്റില്‍ നിന്നു ലഭിക്കുന്ന പലിശയ്ക്ക് ഇന്‍കം ടാക്‌സും നല്‍കണം. ഷെയര്‍ മാര്‍ക്കറ്റിലേയ്ക്ക് സമ്പാദ്യക്കാരെ തളളിവിടാനുളള പരിശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് വെപ്പ്. പക്ഷേ, സാധാരണക്കാര്‍ക്ക് ഓഹരിവെച്ചു പകിടകളിക്കാന്‍ ധൈര്യമില്ല. സ്വാഭാവികമായും പരമ്പരാഗത സമ്പാദ്യമാര്‍ഗമായ സ്വര്‍ണത്തെ ആശ്രയിക്കുകയേ നിര്‍വാഹമുളളൂ. ഈ സ്ഥിതിവിശേഷത്തിനാണ് മാറ്റം വരുത്തേണ്ടത്.

നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി വന്‍കിട പ്രോജക്ടുകള്‍ക്ക് അതിവേഗം അംഗീകാരം കൊടുക്കുകയാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ വന്‍കിട പ്രോജക്ടുകള്‍ക്കാണ് ഒറ്റയടിക്ക് അംഗീകാരം കൊടുത്തത്. പക്ഷേ, അതുകൊണ്ട് വിചാരിച്ച ഗുണമൊന്നും ഉടനെ ഉണ്ടാകുകയില്ല. ഈ പ്രോജക്ടുകള്‍ നടപ്പാക്കേണ്ടുന്ന വന്‍കിട കോര്‍പറേറ്റുകളെല്ലാം രൂപയുടെ മൂല്യമിടിഞ്ഞതിന്റെ ഫലമായി കുഴപ്പത്തിലാണ്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തിനിടയില്‍ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ വലിയതോതില്‍ വിദേശവായ്പകളെടുത്തിട്ടുണ്ട്. 1991ല്‍ ഇന്ത്യയിലെ വിദേശ കടബാധ്യതയുടെ 12 ശതമാനം മാത്രമായിരുന്നു കോര്‍പറേറ്റുകളുടെ വിഹിതം. ഇന്നത് 31 ശതമാനമാണ്. രൂപയുടെ മൂല്യമിടിയുമ്പോള്‍ അവരുടെ കടഭാരവുമുയരും.

 2012-13ലെ ഏറ്റവും വലിയ 14 കോര്‍പറേറ്റുകളെ എടുത്തു പരിശോധിച്ചപ്പോള്‍ അവരില്‍ ഭൂരിപക്ഷത്തിന്റെയും നികുതി, തേയ്മാനച്ചെലവ്, പലിശ എന്നിവ കിഴിക്കുന്നതിനു മുമ്പുളള ലാഭം വിദേശ കടത്തിന്റെ പലിശയ്ക്കു തികയില്ല എന്നാണു കണ്ടത്. ഇതിനു പുറമെയാണ് കയറ്റുമതിക്കാരല്ലാത്ത കോര്‍പറേറ്റുകളുടെ ഷെയര്‍ മൂല്യത്തില്‍ വമ്പന്‍ ഇടിവുണ്ടായിരിക്കുന്നത്. റിലയന്‍സിന്റെ മുകേഷ് അംബാനി, മിത്തല്‍ ഉരുക്ക് ഗ്രൂപ്പിന്റെ സുനില്‍ മിത്തല്‍, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ദിലീപ് സാംഗ്‌വി തുടങ്ങി ഒട്ടനവധിപ്പേര്‍ക്ക് 300 കോടി ഡോളറിലേറെ വീതം ഓഹരിമൂല്യത്തിന്റെ ഇടിവു മൂലം നഷ്ടമായത്. ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതല്ല, കടഭാരത്തില്‍ നിന്ന് രക്ഷപെടുന്നതിനാവും കോര്‍പറേറ്റുകള്‍ ശ്രമിക്കുക. ഡീലിവെറേജിംഗ് എന്നു പറയുന്ന ഈ പ്രതിഭാസം ഇന്ത്യയിലെ സാമ്പത്തിക ഉല്‍പാദനം നടപ്പുവര്‍ഷത്തില്‍ ഏതാണ്ട് 4 ശതമാനത്തിലേയ്ക്കു താഴ്ത്തും എന്നുറപ്പാണ്.

പിന്നെ സര്‍ക്കാരെടുക്കുന്ന നടപടികള്‍ മുഖ്യമായും വിദേശ നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാനുളള നടപടികളാണ്. ചെലവു ചുരുക്കി കമ്മി 4.8 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തുക, റീട്ടെയില്‍ മേഖല പൂര്‍ണമായും വിദേശകമ്പനികള്‍ക്കു തുറന്നു കൊടുക്കുക, എല്ലാ മേഖലകളിലും വിദേശ നിക്ഷേപപരിധി ഉയര്‍ത്തുക, കളളപ്പണവേട്ട വേണ്ടെന്നു വെയ്ക്കുക തുടങ്ങിയ നടപടികളൊന്നും വിദേശ നിക്ഷേപകരുടെ വിശ്വാസ്യത നേടുന്നതിനു പര്യാപ്തമായിട്ടില്ല. തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന സര്‍ക്കാരിന് നാട്ടില്‍ വിശ്വാസ്യതയില്ല എന്നു വ്യക്തം. പിന്നെയെങ്ങനെ വിദേശത്തു വിശ്വാസ്യതയുണ്ടാവും?

കല്‍ക്കരി, എണ്ണ, ഗ്യാസ് എന്നിവയുടെ കമ്പോളത്തെ സര്‍വസ്വതന്ത്രമാക്കുകയാണ് പിന്നെ അറ്റകൈ പ്രയോഗം. ഇതിന്റെ ഫലമായി ഈ ഇന്ധനങ്ങളുടെയെല്ലാം വില ഉയരും. പെട്രോളിന് 2.35 രൂപയും ഡീസലിന് 50 പൈസയും ഗ്യാസിന് 50 രൂപയും കഴിഞ്ഞ ദിവസം വില വര്‍ദ്ധിപ്പിച്ചത് തികച്ചും അപര്യാപ്തമാണ് പെട്രോളിയം മന്ത്രിയുടെ വാദം. അടുത്ത റൗണ്ട് വില വര്‍ദ്ധനയ്ക്ക് അദ്ദേഹം കുറിപ്പു കൊടുത്തു കഴിഞ്ഞു.

എണ്ണക്കമ്പനികളുടെ നഷ്ടത്തെക്കുറച്ചുളള തര്‍ക്കങ്ങളിലേയ്‌ക്കൊന്നും കടക്കുന്നില്ല. സ്വകാര്യ കോര്‍പറേറ്റുകളെ പ്രീതിപ്പെടുത്തി ഈ മേഖലയിലെ അവരുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുളള അഭ്യാസങ്ങളിലാണ് സര്‍ക്കാര്‍. ഇന്ത്യയിലെ പ്രകൃതിവാതകത്തിന്റെ വില നിശ്ചയിച്ച രീതി ഉദാഹരണം. പ്രകൃതി വാതകം കുഴിച്ചെടുക്കുന്നതിന് ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിനുളള ചെലവ് 1.8 ഡോളറാണെന്ന് ചേട്ടന്‍ അംബാനിയും അനിയന്‍ അംബാനിയും തമ്മിലുളള കേസില്‍ സുപ്രിംകോടതിയില്‍ വെളിപ്പെടുത്തപ്പെട്ടതാണ്. ന്യായമായ ഒരു ലാഭവും കൂടിയെടുത്ത് 2.34 ഡോളറിന് എന്‍ടിപിസിയ്ക്ക് ദീര്‍ഘകാല കരാറിന് നല്‍കാനും സമ്മതിച്ചു. ഈ ഗ്യാസിന്റെ വിലയാണ് 4.2 ഡോളറില്‍ നിന്ന് 8.4 ഡോളറായി ഇപ്പോള്‍ ഉയര്‍ത്തിയിട്ടുളളത്. ഇതുംപോരാ, കമ്പോള വിലയായ 14 ഡോളര്‍ കിട്ടാനാണ് റിലയന്‍സിന്റെ ശ്രമം. റിലയന്‍സ് കുഴിച്ചെടുക്കുന്ന എണ്ണ ഇപ്പോള്‍ കമ്പോള വിലയ്ക്കാണ് വില്‍ക്കുന്നത്. ഇതു ഗ്യാസിനും വേണം.

കൂടുതല്‍ ഉയര്‍ന്നവില കൊടുത്താലും തരക്കേടില്ല, നിക്ഷേപം ഉണ്ടാകുമല്ലോ, ഇറക്കുമതി കുറയ്ക്കാമല്ലോ എന്നാണ് സര്‍ക്കാരിന്റെ ചിന്ത. ഗ്യാസിന്റെ വിലയില്‍ ഇപ്പോഴുണ്ടായ 50 രൂപയുടെ വര്‍ദ്ധന റിലയന്‍സിനു കൊടുക്കുന്ന കപ്പമാണ്. ഇലക്ഷന്‍ വര്‍ഷമാണെങ്കിലും ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാം, പക്ഷേ റിലയന്‍സിന് അപ്രിയമായതൊന്നും ചെയ്യാന്‍ പാടില്ല.
രൂപയുടെ മൂല്യമിടിയുമ്പോള്‍ വിലക്കയറ്റം ഉറപ്പാണ്. രൂപയുടെ വിനിമയനിരക്ക് നൂറിലേയ്ക്കു താണാല്‍ ഡീസലിന്റെയും പെട്രോളിന്റെയും വില ഇരട്ടിയാകും. ഇതൊന്നു മാത്രം മതി, വിലക്കയറ്റം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകാന്‍. സാധനങ്ങളുടെ വില കൂടുമ്പോള്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ വില കൂടും, കയറ്റുമതിയെ ബാധിക്കും. അതേസമയം നാണയത്തിന്റെ മൂല്യമിടിയുമ്പോള്‍ സിദ്ധാന്തപ്രകാരം സംഭവിക്കേണ്ടത് നേര്‍വിപരീതമാണ്.

രൂപയുടെ മൂല്യമിടിയുമ്പോള്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ വില ഡോളറില്‍ ഇടിയും, അതുകൊണ്ട് കയറ്റുമതി വര്‍ദ്ധിക്കും, അങ്ങനെ വ്യാപാരക്കമ്മി കുറയും, അപ്പോള്‍ രൂപയുടെ മൂല്യം മെച്ചപ്പെടും എന്നൊക്കെയാണ് സിദ്ധാന്തം. എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്ന തോതില്‍ വിലക്കയറ്റവുമുണ്ടായാല്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ ഡോളറിലെ വില കുറയില്ല. രൂപയുടെ മൂല്യം സന്തുലനാവസ്ഥയിലേയ്ക്കു നീങ്ങുകയുമില്ല. വിലക്കയറ്റവും കയറ്റുമതിയും കൂടി ഒരു ഓട്ടമത്സരം തന്നെ രൂപപ്പെട്ടേയ്ക്കാം.

മേല്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ് രൂപയുടെ വില ഇനിയും താണു കൊണ്ടിരിക്കും എന്ന് ഉറപ്പിച്ചു പറയുന്നത്. എത്ര വരെ താഴും എന്നതിന് കവടി നിരത്തുന്നില്ല. പക്ഷേ, ഈ പ്രതിഭാസം ജനങ്ങള്‍ക്കു രണ്ടുകാര്യങ്ങള്‍ ഉറപ്പുനല്‍കുന്നു. ഒന്ന്, രൂക്ഷമായ വിലക്കയറ്റം. രണ്ട്, രൂക്ഷമായ സാമ്പത്തികമാന്ദ്യം. 2013 - 14ല്‍ ആറു ശതമാനത്തിലേറെയായിരിക്കും വളര്‍ച്ചയെന്നാണ് ധനമന്ത്രി ചിദംബരം ബജറ്റ് അവതരണവേളയില്‍ പ്രഖ്യാപിച്ചത്. ഏഴു ശതമാനം വളരുമെന്ന് പ്രവചിച്ചവരുമുണ്ട്. എന്നാല്‍ ഈ ധനകാര്യ വര്‍ഷത്തിന്റെ ആദ്യപാദത്തിലെ കണക്കു പുറത്തുവന്നു കഴിഞ്ഞു. സാമ്പത്തികവളര്‍ച്ച വെറും 4.4 ശതമാനം മാത്രമാണ്. മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും അഥവാ സ്റ്റാഗ്ഫ്‌ളേഷന്റെ കാലമാണ് നമ്മെ കാത്തിരിക്കുന്നത്. 

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...