thomas isaac

Thursday, October 15, 2015

'വിശുദ്ധപശു'വും അതിന്റെ സാമ്പത്തികശാസ്ത്രവും

Dhanavicharam Oct. 16, 2015

ലബ്ധപ്രതിഷ്ഠമാണ് 'വിശുദ്ധപശു' (Holy Cow) എന്ന പ്രയോഗം. വിശുദ്ധിയുടെ വിശ്വാസസംരക്ഷണമുള്ളതിനാല്‍ ആക്രമിക്കാന്‍ പാടില്ലാത്തത് എന്നാണര്‍ഥം. യുക്തിയുടെ അളവുകോല്‍ ഇവിടെ ചെലവാകില്ല. അതുകൊണ്ട് ഇന്ത്യാചരിത്രത്തില്‍ പശുവിനു ലഭിച്ചുവന്ന വിശ്വാസപരിരക്ഷണം പാടേ യുക്തിരഹിതമാണെന്നുകരുതുന്നവരുണ്ട്.

ഇത്തരത്തില്‍ പ്രത്യക്ഷത്തില്‍ യുക്തിരഹിതമായ വിശ്വാസങ്ങള്‍ ഏതൊരു സമൂഹത്തിലും കാണാം. വിശുദ്ധപശുസങ്കല്പത്തിന്റെ സാമൂഹിക, സാംസ്‌കാരിക പ്രഹേളിക അനാവരണംചെയ്യുന്നതാണ് മാര്‍വിന്‍ ഹാരിസിന്റെ 'പശുക്കള്‍, പന്നികള്‍, യുദ്ധങ്ങള്‍, ദുര്‍മന്ത്രവാദിനികള്‍സംസ്‌കാരത്തിന്റെ പ്രഹേളികകള്‍' (Cows, Pigs, Wars, and Witches: The Riddles of Culture) എന്ന പ്രസിദ്ധഗ്രന്ഥത്തിന്റെ പ്രഥമാധ്യായം.

ഞാന്‍ എം.ഫില്‍. പഠിക്കാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം സി.ഡി.എസ്സിലുണ്ടായിരുന്നു. പശു ഇന്ത്യയില്‍ അധികപ്പറ്റായിമാറിയോ എന്ന വിഷയത്തില്‍ പ്രൊഫ. വി.എം. ദണ്ഡേക്കറും ഡോ. കെ.എന്‍. രാജും തമ്മിലുള്ള സംവാദം ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയിലും ഇക്കണോമിക് റിവ്യൂവിലുമൊക്കെ നടക്കുകയായിരുന്നു. പ്രൊഫ. വൈദ്യനാഥനും പ്രൊഫ. കെ. നാരായണന്‍ നായരും ചേര്‍ന്ന് കേരളത്തിലെ കന്നുകാലിവ്യവസ്ഥയെക്കുറിച്ച് വിശദമായ ഒരു പഠനം പൂര്‍ത്തീകരിച്ചതും ഇക്കാലത്താണ്.

ഈ കാലത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. അടിയന്തരാവസ്ഥയുടെ അനുശാസന്‍പര്‍വം അവസാനിപ്പിച്ച് വിനോബാഭാവെ ബംഗാളിലും കേരളത്തിലും ഗോവധനിരോധനമാവശ്യപ്പെട്ടുകൊണ്ട് മരണംവരെ ഉപവാസം തുടങ്ങിയത് ഇക്കാലത്താണ്. മൊറാര്‍ജി ദേശായിയുടെ ഉറപ്പില്‍ നിരാഹാരമവസാനിപ്പിച്ചെങ്കിലും ഗോവധനിരോധനം അക്കാദമിക് ലോകത്തിനകത്തും പുറത്തും തര്‍ക്കവിഷയമായി. ഗാന്ധിയന്‍ സാമ്പത്തികവിദഗ്ധരെന്നവകാശപ്പെട്ടിരുന്ന വിനോബാഭാവെയുടെ പ്രതിനിധികളുമായി തിരുവനന്തപുരം നഗരത്തില്‍ ഡോ. രാജിനോടൊപ്പം ഞങ്ങളും സംവദിക്കാന്‍പോയത് ഇപ്പോഴുമോര്‍മിക്കുന്നു.

ഇത്രയും പറഞ്ഞത്, വിശുദ്ധപശുസങ്കല്പത്തിന്റെ സാമ്പത്തികാടിത്തറയെക്കുറിച്ച് വിപുലമായ സാഹിത്യമുണ്ടെന്നോര്‍മിപ്പിക്കാനാണ്. അവയിലൂടെ പര്യടനംനടത്തിയാല്‍, ബീഫ് തിന്നതിന്റെ പേരിലുള്ള കൊലപാതകങ്ങളുടെയും വര്‍ഗീയലഹളകളുടെയും പ്രതിഷേധഫെസ്റ്റിവെലുകളുടെയുമെല്ലാം കാലത്ത് വസ്തുനിഷ്ഠമായ ചില തീര്‍പ്പുകളിലെത്താന്‍ സഹായിക്കും.

 എന്റെ വാദം ചുരുക്കിപ്പറയാം. പശുവുമായി ബന്ധപ്പെട്ട വിശുദ്ധിവാദങ്ങള്‍ക്ക് പണ്ട് വ്യക്തമായൊരു സാമ്പത്തികന്യായമുണ്ടായിരുന്നു. എന്നാല്‍, ഇന്നതില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നും ആര്‍ക്കും പശുവിറച്ചി വര്‍ജിക്കാനുള്ള അവകാശമുണ്ട്. പക്ഷേ, മറ്റുള്ളവരുടെമേല്‍ നിയമപരമായി അടിച്ചേല്‍പ്പിക്കാനുള്ള അവകാശമില്ല. കൂട്ടത്തില്‍ പറയട്ടെ, വിശ്വാസികള്‍ ഡി.എന്‍. ഝായുടെ വിശുദ്ധപശുവിന്റെ പുരാവൃത്തം (മിത്ത് ഓഫ് ഹോളി കൗ) എന്ന ഗ്രന്ഥം വായിക്കുന്നതു നന്നായിരിക്കും.

ഇന്ത്യയില്‍ അതിപുരാതനകാലംമുതല്‍ പശുവിറച്ചി നിഷിദ്ധമായിരുന്നുവെന്നും മുസ്‌ലിങ്ങളുടെ വരവോടെയാണ് പശുവിറച്ചി ഭക്ഷണമായിമാറിയതെന്നുമുള്ള വാദങ്ങളെ വേദപുരാണേതിഹാസാദികള്‍ വിശദമായി പരിശോധിച്ച് അദ്ദേഹം തള്ളിക്കളയുന്നതുകാണാം. പശുവിറച്ചി വര്‍ജിച്ച് സ്വയം ബ്രാഹ്മണവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ബി.ആര്‍. അംബേദ്കറുടെ 'തൊട്ടുകൂടായ്മയും ചത്തപശുവും ബ്രാഹ്മണനും' എന്ന പ്രബന്ധവും വായിക്കാം. പക്ഷേ, എന്റെ വിഷയം വിശ്വാസത്തെക്കുറിച്ചല്ല. ഗോവധനിരോധനത്തിന്റെ സാമ്പത്തികയുക്തിയും യുക്തിരാഹിത്യവുമാണ്.

സാക്ഷാല്‍ മാര്‍ക്‌സില്‍നിന്നാരംഭിക്കാം. മൂലധനം രണ്ടാം വാള്യത്തില്‍ അദ്ദേഹം ഇന്ത്യയിലെ വിശുദ്ധപശുവിനെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിക്കുന്നുണ്ട് : ''ഇന്ത്യയിലെ കൃഷിക്കാരന്‍ അവന്റെ തടിച്ചുകൊഴുത്ത കാളയുടെ അരികില്‍ പട്ടിണികിടക്കാന്‍ തയ്യാറാണ്. അന്ധവിശ്വാസത്തിന്റെ നീതിസൂത്രങ്ങള്‍ പ്രത്യക്ഷത്തില്‍ ക്രൂരമെന്നുതോന്നാം. പക്ഷേ, സാമൂഹികവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് അവ ആവശ്യമാണ്. കന്നുകാലികളുടെ സംരക്ഷണം കൃഷിയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നു; അതുവഴി ഭാവി ഉപജീവനത്തിന്റെയും സമ്പത്തിന്റെയും സ്രോതസ്സുകളെയും. ഇതു വളരെ കടുപ്പമെന്നുതോന്നിയേക്കാം. പക്ഷേ, ഇതാണു യാഥാര്‍ഥ്യം: ഇന്ത്യയില്‍ കാളയെക്കാള്‍ എളുപ്പത്തില്‍ മനുഷ്യനെ പകരംവെയ്ക്കാനാവും.'' ഇന്ത്യയില്‍ നിലനിന്ന വിശുദ്ധപശുവിശ്വാസത്തിന്റെ സാമൂഹിക, സാമ്പത്തിക കാരണങ്ങള്‍ തേടുകയാണ് മാര്‍ക്‌സ് ഇവിടെ ചെയ്തത്.

പാലും ചാണകവും മാത്രമല്ല, കാര്‍ഷികസമ്പദ്‌വ്യവസ്ഥയുടെ സംഭാവന. ഏറ്റവും പ്രധാനപ്പെട്ടത് നിലമുഴുന്ന കാളയാണ്. വേനല്‍ക്കാലത്ത് കഠിനമായി ഉറയ്ക്കുന്ന സ്വഭാവമുള്ള ഇന്ത്യന്‍ മണ്ണ് ഉഴുതുമറിക്കാന്‍ കാള കൂടിയേതീരൂ. മാത്രമല്ല, മണ്‍സൂണ്‍ മഴയാരംഭിച്ചാല്‍ പെട്ടെന്ന് ഉഴുതുതീര്‍ക്കുകയും വേണം. അല്ലെങ്കില്‍ കൃഷി പിഴയ്ക്കും. അതുകൊണ്ട് ചെറുകിട കര്‍ഷകര്‍ക്കുപോലും സ്വന്തമായി കാള കൂടിയേതീരൂ. ചൈനയടക്കമുള്ള മറ്റു രാജ്യങ്ങളിലെ മണ്ണ് കൂടുതല്‍ മൃദുവാണ്. അതുകൊണ്ട് പോത്തിനെയാണ് ഉഴാനും മറ്റും അവിടങ്ങളില്‍ കൂടുതലുപയോഗിക്കുന്നത്. പറഞ്ഞുവന്നത്, പശു ഗോമാതാവായതിന്റെ കാരണം നമുക്ക് പാലുതരുന്നു എന്നതിനെക്കാള്‍ കാളയുടെ മാതാവായതാണ്. അതുകൊണ്ട് കന്നുകാലിസംരക്ഷണത്തിന് മതത്തിന്റെയും വിശ്വാസത്തിന്റെയും സംരക്ഷണം നല്‍കേണ്ടത് ആവശ്യമായിരുന്നു. അങ്ങനെയാണ് ഗോമാതാവായ പശു വിശുദ്ധപശുവായത്.

പക്ഷേ, കൗതുകകരമായ ഒരു വസ്തുത അധികമാരും ശ്രദ്ധിച്ചിട്ടില്ല. ഇന്ത്യന്‍ കന്നുകാലികാനേഷുമാരി പരിശോധിച്ചാല്‍ പശുക്കളുടെ എണ്ണം കാളകളുടെ എണ്ണത്തെക്കാള്‍ 2030 ശതമാനം കുറവാണെന്നുകാണാം. മൂന്നുവയസ്സുവരെയുള്ള പ്രായത്തിലെ കിടാരികളുടെ എണ്ണമെടുത്താല്‍ ആണ്‍പെണ്‍ വ്യത്യാസം കാണാനാവില്ല. പിന്നെയെവിടെയാണ് വേര്‍തിരിവുവരുന്നത്? കറവവറ്റാന്‍ തുടങ്ങുന്നതോടെ പശുവിന്റെ വിശുദ്ധിയൊക്കെ പമ്പകടക്കും. ഒന്നുകില്‍ കൊന്നുതിന്നുന്നതിന് കീഴാളജാതികള്‍ക്കുകൊടുക്കും. അല്ലെങ്കില്‍ തീറ്റനല്‍കാതെ പട്ടിണിക്കിട്ട് കൊല്ലും. ആദ്യം കാള, പിന്നീട് കിടാരികള്‍. ഇതു രണ്ടും കഴിഞ്ഞാല്‍മാത്രമേ പശുവിന് തീറ്റയുള്ളൂ. ഇതാണ് മുറ.

എന്നാല്‍, കേരളത്തില്‍ പണ്ടേ കാളകളെക്കാള്‍ പശുക്കളാണു കൂടുതല്‍. ഇപ്പോഴാരും കാളകളെ വളര്‍ത്തുന്നതേയില്ല. കേരളത്തില്‍ ജനിക്കുന്ന കാളകള്‍ എവിടെപ്പോകുന്നു? അവയെ ചെറുപ്രായത്തില്‍ത്തന്നെ കശാപ്പുചെയ്യുന്നുവെന്നുറപ്പാണ്. കേരളത്തിലെ പുരയിടക്കൃഷിക്ക് ഉഴലില്ല, തൂമ്പാപ്പണിയാണ്. മലയോരത്തുമിങ്ങനെതന്നെ. പാടത്തുമാത്രമാണ് ഉഴേണ്ടിവരുന്നത്. അങ്ങനെ ഉഴേണ്ട പാടത്തിന്റെ വിസ്തൃതിയാകട്ടെ, നാലുപതിറ്റാണ്ടായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് കേരളത്തിലെ കാര്‍ഷികവ്യവസ്ഥയില്‍ കാളകള്‍ക്കു സ്ഥാനമില്ല. അതേസമയം, പാലിന്റെയും ഇറച്ചിയുടെയും ഉപഭോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആളുകളുടെ വരുമാനം കൂടിയതാണ് ഒരു കാരണം. പ്രോട്ടീനുവേണ്ടി പരമ്പരാഗതമായി ആശ്രയിച്ചുകൊണ്ടിരുന്ന മീനിന്റെ വില താരതമ്യേന ഉയര്‍ന്നതും മറ്റൊരു കാരണമായി. എന്നാല്‍, നാടന്‍പശുക്കളെവെച്ച് വര്‍ധിച്ചുവരുന്ന പാല്‍ ഉപഭോഗത്തെ തൃപ്തിപ്പെടുത്താനാവില്ല. അതുകൊണ്ട് അറുപതുകള്‍ മുതല്‍ ഉയര്‍ന്ന ഉത്പാദനശേഷിയുള്ള സങ്കരപശുക്കള്‍ വ്യാപിക്കാന്‍തുടങ്ങി. നാടന്‍പശുക്കളെയും കാളകളെയും നാം ഇറച്ചിക്കായി ഉപയോഗിച്ചു. ഇതിനൊന്നും കേരളത്തിന്റെ ആചാരവിശ്വാസങ്ങള്‍ തടസ്സമായില്ല.

ഇന്ത്യന്‍ കാര്‍ഷികവ്യവസ്ഥയിലും പതുക്കെയാണെങ്കിലും ഇത്തരം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ട്രാക്ടറിന്റെ വരവോടെ ഉഴാന്‍ കാളകളുടെ ആവശ്യമില്ലാതായിക്കൊണ്ടിരിക്കുന്നു. കാളവണ്ടി ഏതാണ്ട് അപ്രത്യക്ഷമായി. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കന്നുകാലികളുടെ എണ്ണം അധികപ്പറ്റായിമാറുകയാണ്. അധികമുള്ള കന്നുകാലികളെ ഇറച്ചിക്കായി ഉപയോഗിക്കുകയാണ് സാമ്പത്തികപ്രതിവിധി. വിശുദ്ധപശുവിന്റെ സാമ്പത്തികയുക്തി ഇല്ലാതായിക്കൊണ്ടിരിക്കുന്ന വേളയിലാണ് നിയമംമൂലം പശുവിറച്ചി തിന്നുന്നത് നിരോധിക്കാന്‍ ഇപ്പോള്‍ ചിലര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.

സമ്പൂര്‍ണഗോവധനിരോധനത്തിനുള്ള ഹിന്ദുത്വശക്തികളുടെ ഭീഷണി ഉച്ചസ്ഥായിയിലായിട്ടുണ്ട്. പക്ഷേ, ഒരു സാമ്പത്തികപ്രശ്‌നം അവശേഷിക്കുന്നു. മിച്ചമുള്ള കന്നുകാലികളെ നാം എന്തുചെയ്യും? സര്‍ക്കാര്‍ ചെലവില്‍ ഗോശാലകള്‍ പണിത് അവയെ മുഴുവന്‍ സംരക്ഷിക്കാമെന്നാണ് സംഘപരിവാര്‍ വാദം. ചില മാതൃകാ ഗോശാലകളുണ്ടാക്കാം. എന്നാല്‍, ഇന്ത്യയില്‍ മിച്ചമാകുന്ന കന്നുകാലികളെ മുഴുവന്‍ ഇത്തരത്തില്‍ സംരക്ഷിക്കുന്നത് ദുര്‍വഹമായ സാമ്പത്തികഭാരമായിരിക്കും.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാര്‍ ഇറച്ചിതിന്നില്ലെങ്കില്‍ ഇന്ത്യയിലെ ഇറച്ചി വിദേശികള്‍ക്കു കൊടുക്കാം എന്ന ഒരു പുതിയ പ്രശ്‌നപരിഹാരം ചിലര്‍ കണ്ടെത്തിയത്. എന്റെ സ്‌കൂള്‍പഠനകാലത്ത്, ഇറച്ചിക്കായുള്ള ആടുമാടുവളര്‍ത്തല്‍രാജ്യങ്ങളായി അറിയപ്പെട്ടിരുന്നത് അര്‍ജന്റീനയും ഓസ്‌ട്രേലിയയുമായിരുന്നു. ഇന്നും എന്റെ മനസ്സില്‍ അതാണ് ചിത്രം. അതുകൊണ്ടാണ് കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിയത്. ഇന്ത്യയാണ് ലോകത്തെ ഏറ്റവുമധികം മാട്ടിറച്ചി കയറ്റുമതിചെയ്യുന്ന രാജ്യം.
ആധുനിക അറവുശാലകളില്‍ മാടുകളെ സംസ്‌കരിച്ച് ഹലാല്‍മുദ്രയുംവെച്ച് വിദേശത്തേക്കു കയറ്റുമതിചെയ്യുന്നു.

നവമാധ്യമങ്ങളില്‍ കൗതുകകരമായ ഒരു ബോയ്‌ക്കോട്ട് കോള്‍ ഞാന്‍ കണ്ടു. ഗള്‍ഫിലെ ഇറച്ചിക്കടകളില്‍ ഇന്ത്യയില്‍നിന്നുള്ള ചില കമ്പനികളുടെ ബീഫ് ബഹിഷ്‌കരിക്കുക എന്ന ആവശ്യമാണുയര്‍ന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നാല് ഇറച്ചികയറ്റുമതിസ്ഥാപനങ്ങളുടെയും ഉടസ്ഥരുടെയും പേരുകള്‍സഹിതമായിരുന്നു ബോയ്‌ക്കോട്ട് ആവശ്യം. ഈ ഉടമകളൊന്നും മുസ്‌ലിങ്ങളോ ക്രിസ്ത്യാനികളോ അല്ല. എല്ലാവരും സവര്‍ണഹിന്ദുക്കള്‍.

ഇല്ലാത്ത പശുവിറച്ചി തിന്നതിന്റെപേരില്‍ ഹാലിളകി ദാദ്രിയില്‍ ഒരു പാവം മുസ്‌ലിമിനെ തല്ലിക്കൊന്ന് വര്‍ഗീയലഹളയുണ്ടാക്കാന്‍ മുന്നിലുണ്ടായിരുന്ന യു.പി.യിലെ ബി.ജെ.പി. എം.എല്‍.എ. സംഗീത് സോം ഒരുദാഹരണമാണ്. ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് മാട്ടിറച്ചി കയറ്റുമതിചെയ്യുന്ന അല്‍ ദുവാ എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഈ ബി.ജെ.പി. നേതാവ്. താനറിയാതെയാണ് തന്റെ പേര് ഡയറക്ടര്‍ ബോര്‍ഡിലുള്‍പ്പെടുത്തിയത് എന്ന വിചിത്രമായ വാദമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് ഗോവധനിരോധനത്തിന് ഒരു സാമ്പത്തികയുക്തിയുമില്ല. പക്ഷേ, കാലഹരണപ്പെട്ട വിശ്വാസം വര്‍ഗീയവാദികളുടെ കൈയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള ഉപകരണമാവുകയാണ്. കുമാരനാശാന്‍ പണ്ടുനല്‍കിയ മുന്നറിയിപ്പിന് ഇവിടെയാണു പ്രസക്തിയേറുന്നത്: ''ഇന്നലെച്ചെയ്‌തോരബദ്ധം മൂഢര്‍ക്കിന്നത്തെയാചാരമാകും, നാളത്തെ ശാസ്ത്രമതാകും.'' അതിനു സമ്മതംമൂളാനാവില്ല.
at October 15, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ഗോമാതാവ്, ഗോവധനിരോധനം, ബിജെപി, വിശുദ്ധ പശു

3 comments:

  1. ajithOctober 17, 2015 at 9:09 AM

    കൂട്ടത്തില്‍ പറയട്ടെ, വിശ്വാസികള്‍ ഡി.എന്‍. ഝായുടെ വിശുദ്ധപശുവിന്റെ പുരാവൃത്തം (മിത്ത് ഓഫ് ഹോളി കൗ) എന്ന ഗ്രന്ഥം വായിക്കുന്നതു നന്നായിരിക്കും.>>>>>>>> പ്രിയ സഖാവെ, പുസ്തകം വായിച്ച് പ്രബുദ്ധരാകുവാനോ യുക്തിയോടെ വിശ്വസിക്കാനോ തയ്യാറുള്ളവരാണ് സംഘപരിവാരം എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ??

    ReplyDelete
    Replies
      Reply
  2. UnknownOctober 18, 2015 at 11:00 AM

    നല്ല ലേഖനം

    ReplyDelete
    Replies
      Reply
  3. UnknownOctober 18, 2015 at 11:01 AM

    നല്ല ലേഖനം

    ReplyDelete
    Replies
      Reply
Add comment
Load more...

Newer Post Older Post Home
Subscribe to: Post Comments (Atom)

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...

  • ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം
    അധ്യായം ഒന്ന് ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലുമില്ലാതെയാണ് അഹമ്മദാബാദില്‍ നിന്നും പതിനെട്ട...
  • Centre plays foul on GST compensation
    സംസ്ഥാനങ്ങൾക്കുള്ള ജിഎസ് ടി നഷ്ടപരിഹാരത്തുക വിതരണം ചെയ്യാത്ത കേന്ദ്രസർക്കാർ നിലപാടിനെതിരെ ഹിന്ദു ബിസിനസ് ലൈനിൽ എഴുതിയ ലേഖനം The GST Coun...
  • വിജിലന്‍സ് കേസും എന്റെ വിശദീകരണവും
    തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന സഫിയുളള സെയ്ദിന്റെ നേതൃത്വത്തില്‍ 2009 മാര്‍ച്ച് 17ന് തൃശൂരിലെ നാല് വാണിജ്യനികുതി ഓഫീസുകളില്‍ നടത്തി...

About Me

My photo
ഡോ. ടി. എം. തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി
View my complete profile

Blog Archive

  • ►  2021 (1)
    • ►  June (1)
  • ►  2020 (13)
    • ►  October (1)
    • ►  July (4)
    • ►  May (5)
    • ►  April (3)
  • ►  2019 (3)
    • ►  December (1)
    • ►  August (1)
    • ►  May (1)
  • ►  2018 (7)
    • ►  December (2)
    • ►  November (1)
    • ►  October (1)
    • ►  September (2)
    • ►  February (1)
  • ►  2016 (9)
    • ►  September (1)
    • ►  August (1)
    • ►  July (2)
    • ►  March (2)
    • ►  February (3)
  • ▼  2015 (25)
    • ►  December (6)
    • ▼  October (4)
      • സ്ത്രീപക്ഷം നഷ്ടപ്പെടുന്ന കുടുംബശ്രീ
      • 'വിശുദ്ധപശു'വും അതിന്റെ സാമ്പത്തികശാസ്ത്രവും
      • അങ്ങനെ അവസാനം അഴിമതി കുടുംബശ്രീയിലും
      • ദരിദ്രമായ കുടുംബശ്രീ ദരിദ്രമായ കുടുംബശ്രീ
    • ►  September (2)
    • ►  August (4)
    • ►  July (1)
    • ►  May (4)
    • ►  March (1)
    • ►  February (3)
  • ►  2014 (34)
    • ►  December (2)
    • ►  November (1)
    • ►  October (3)
    • ►  September (4)
    • ►  August (1)
    • ►  July (10)
    • ►  June (2)
    • ►  February (6)
    • ►  January (5)
  • ►  2013 (51)
    • ►  December (8)
    • ►  November (2)
    • ►  October (4)
    • ►  September (7)
    • ►  July (3)
    • ►  June (5)
    • ►  May (3)
    • ►  April (4)
    • ►  March (6)
    • ►  February (6)
    • ►  January (3)
  • ►  2012 (45)
    • ►  December (3)
    • ►  November (8)
    • ►  October (6)
    • ►  September (3)
    • ►  August (6)
    • ►  July (7)
    • ►  June (4)
    • ►  May (1)
    • ►  April (5)
    • ►  March (1)
    • ►  February (1)
  • ►  2011 (22)
    • ►  November (1)
    • ►  October (4)
    • ►  September (4)
    • ►  August (3)
    • ►  July (10)

Labels

  • 1964
  • 20 lakh crore
  • 20 ലക്ഷം കോടിയുടെ പാക്കേജ്
  • 20000 കോടി
  • 2ജി
  • 2ജി സ്പെക്ട്രം
  • ad valorem
  • Alappuzha
  • Alteration White Paper
  • Bernie Sanders
  • chidambaram
  • coir museum
  • compensation
  • compensation cess
  • corona
  • covid 19
  • covid package
  • DCT
  • direct cash transfer
  • Donald Trump
  • GST
  • Hillari Clinton
  • indian economy
  • indian express
  • K. M. Mani
  • KC Karunakaran
  • Kerala Finance
  • Kerala Finance Whitepaper 2016
  • kerala health
  • kerala model
  • KeralaBudget2016
  • KIFB
  • LDF
  • nimala sitharaman
  • nirmala sitaraman
  • oil price
  • ONGC
  • pandemic
  • petrol price
  • rebuilding kerala
  • UDF
  • union budget
  • US Presidential Election
  • VAT
  • White paper
  • William Goodacre
  • അടവുശിഷ്ട കമ്മി
  • അട്ടപ്പാടി
  • അതിവേഗ റെയില്‍പാത
  • അധികാരവികേന്ദ്രീകരണം
  • അനില്‍ അഗര്‍വാള്‍
  • അനുസ്മരണക്കുറിപ്പ്
  • അമേരിക്ക
  • അരിവില
  • അരുണ്‍ ജെയ്റ്റ്ലി
  • അരുൺ ജെയ്റ്റ്ലി
  • അലക്‌സിസ് സിപ്രാസി
  • അലുവാലിയ
  • അവധിക്കച്ചവടം
  • അവമൂലനം
  • അഷിം ദാസ് ഗുപ്ത
  • അഹാഡ്സ്
  • അഴിമതി
  • ആക്സിസ്
  • ആഗോള മാന്ദ്യം
  • ആഗോള ഹബ്
  • ആഗോളമാന്ദ്യം
  • ആഡംബരം
  • ആദിവാസി
  • ആയുഷ്മാൻ ഭാരത്
  • ആരോഗ്യ ഇൻഷ്വറൻസ്
  • ആര്‍എംപി
  • ആർഎസ്ബിവൈ
  • ആര്‍ഒ പ്ലാന്‍റ്
  • ആര്‍ബിഐ
  • ആലപ്പുഴ
  • ആസിയാന്‍
  • ആസിയാന്‍ കരാര്‍
  • ആസൂത്രണ ബോര്‍ഡ്
  • ആസൂത്രണബോര്‍ഡ്
  • ഇ വേ ബിൽ
  • ഇഎംഎസ്
  • ഇടമലയാര്‍
  • ഇടുക്കി
  • ഇന്ത്യ
  • ഇറക്കുമതി
  • ഉപഭോഗം
  • ഉമ്മന്ചാണ്ടി
  • ഊരാളുങ്കല്‍
  • ഊഹക്കച്ചവടം
  • എം. എം. മണി
  • എക്സ്ചേഞ്ച് ട്രേഡിംഗ് ഫണ്ട്
  • എച്ച്ഡിഎഫ്സി
  • എണ്ണക്കമ്പനി
  • എന്‍എസ്ഇഎല്‍
  • എപിഎല്‍
  • എഫ്എഒ
  • എമര്‍ജിംഗ് കേരള
  • എമെര്‍ജിംഗ് കേരള
  • എല്‍ഡിഎഫ്
  • എല്‍പിജി
  • എസ് ഡി ആർ
  • എസ്ബിടി
  • ഏഞ്ചല്‍ ഫണ്ട്
  • ഐസിഐസിഐ
  • ഒ കെ ജോണി
  • ഒഞ്ചിയം
  • ഒബാമ
  • ഒബാമ കെയര്‍
  • ഒളിമ്പിക്സ്
  • ഓണം
  • ഓവര്‍ ഡ്രാഫ്റ്റ്
  • ഓഹരിക്കമ്പോളം
  • കമ്മി
  • കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
  • കയര്‍ മേഖല
  • കയർ മ്യൂസിയം
  • കയറ്റുമതി
  • കര്‍ണാടക
  • കലാകൗമുദി
  • കലോറി
  • കല്‍ക്കരി
  • കളളപ്പണം
  • കാന്‍സര്‍
  • കായികം
  • കാര്‍ഷികമേഖല
  • കാലാവസ്ഥ
  • കാഷ് ട്രാന്‍സ്ഫര്‍
  • കിടങ്ങാമ്പറമ്പ്
  • കിഫ്ബി
  • കുടംബശ്രീ
  • കുടിവെളളം
  • കുടുംബശ്രീ
  • കുടുംബശ്രീ മിഷന്‍
  • കുമരകം
  • കുലംകുത്തി
  • കൃഷി
  • കൃഷ്ണവനം
  • കെ എം മാണി
  • കെ എം മാണി. കേരള ബജറ്റ് 2015
  • കെ സി കരുണാകരൻ
  • കെ. എം. മാണി
  • കെ. എസ്. ഹരിഹരന്‍
  • കെ. വേണു
  • കെജി ബേസിന്‍
  • കേന്ദ്ര ഉത്തേജക പാക്കേജ്
  • കേന്ദ്ര ബജറ്റ്
  • കേന്ദ്ര ബജറ്റ് 2014-15
  • കേന്ദ്ര ബജറ്റ് 2016-17
  • കേന്ദ്രബജറ്റ് 2014-14
  • കേന്ദ്രബജറ്റ് 2014-15
  • കേന്ദ്രബജറ്റ് 2016-17
  • കേബിള്‍ നെറ്റ്‍വര്‍ക്ക്
  • കേരളം
  • കേരള ബജറ്റ് 2014
  • കേരള ബജറ്റ് 2014-15
  • കേരള ബജറ്റ് 2016-17
  • കേരള മോഡല്‍
  • കേരള വികസനം
  • കൈത്തറി
  • കൊച്ചി
  • കൊറോണ
  • കോഓപ്പറേറ്റീവ്
  • കോടീശ്വരന്‍
  • കോബ്രാ പോസ്റ്റ്
  • കോര്‍പറേറ്റ്
  • കോവിഡ്
  • കോവിഡ് 19
  • കോഴിക്കോട്
  • ക്രെഡിറ്റ് റേറ്റിംഗ്
  • ക്രെഡിറ്റ് റേറ്റ്
  • ഖനനം
  • ഗള്‍ഫ്
  • ഗാര്‍
  • ഗുജറാത്തി സമൂഹം
  • ഗുജറാത്ത്
  • ഗോമാതാവ്
  • ഗോവധനിരോധനം
  • ഗ്രീൻ ഹൌസ് ഇഫക്ട്. ഹരിതഗൃഹ പ്രഭാവം
  • ഗ്രീസ്
  • ഗ്ലീവെക്
  • ചങ്ങാത്ത മുതലാളിത്തം
  • ചന്ദ്രശേഖരന്‍
  • ചരിത്രസ്മാരകം
  • ചിദംബരം
  • ചിന്ത
  • ചില്ലറ വ്യാപാര മേഖല
  • ചുവപ്പുനാട
  • ചെങ്ങറ
  • ചെറുവയല്‍ രാമന്‍
  • ചേരി നിര്‍മ്മാര്‍ജനം
  • ചൈന
  • ജഗന്‍ മോഹന്‍
  • ജനകീയ ജനാധിപത്യ വിപ്ലവം
  • ജനകീയ പച്ചക്കറി
  • ജനകീയ പ്രസ്ഥാനം
  • ജനകീയാസൂത്രണം
  • ജനശ്രീ
  • ജനാര്‍ദ്ദന റെഡ്ഡി
  • ജിഎസ്ടി
  • ജിഗേ്‌നഷ് ഷാ
  • ജെ. രഘു
  • ജെന്‍ഡര്‍ ഓഡിറ്റ്
  • ജൈവ പച്ചക്കറി
  • ജൈവഗ്രാമം
  • ജൈവവളം
  • ജോസ് സെബാസ്റ്റ്യന്‍
  • ടി പി ചന്ദ്രശേഖരന്‍
  • ടി. പി. ചന്ദ്രശേഖരന്‍
  • ടൂറിസം
  • ടെലികോം
  • ട്രംപ്
  • ട്രഷറി
  • ട്രഷറി നിയന്ത്രണം
  • ട്രഷറി സേവിംഗ്സ് ബാങ്ക്
  • ട്രഷറി സ്തംഭനം
  • ട്രേഡ് യൂണിയൻ
  • ഡബിള്‍ ഡിപ് റിസഷന്‍
  • ഡാര്‍ട്ട്സ് മൗത്ത്
  • ഡിസിടി
  • ഡിസ്ചാര്‍ജ് പെറ്റീഷന്‍
  • ഡീസൽ
  • ഡോ. ഷാഹിര്‍ഷാ
  • ഡോളര്‍
  • ഡ്രാക്മ
  • തദ്ദേശഭരണം
  • തായ്കുല സംഘം
  • തിരുവഞ്ചൂര്‍
  • തീരുവ
  • തുറമുഖം
  • തൃശൂര്‍
  • തൊഴിൽ നിയമം
  • തോമസ് ചക്യാട്ട്
  • തോമസ്‌ നോര്‍ട്ടണ്‍
  • തോമസ് പിക്കറ്റി
  • ദക്ഷിണാഫ്രിക്ക
  • ദാരിദ്ര്യരേഖ
  • ദാവൂസ്
  • ദിനേശ് ബീഡി
  • ദേശീയ ജലനയം
  • ധനകാര്യ കമ്മിഷന്‍
  • ധനകാര്യ പ്രതിസന്ധി
  • ധനക്കമ്മി
  • ധനപ്രതിസന്ധി
  • ധനവിചാരം
  • നഗരശുചീകരണം
  • നഗരസഭ
  • നടക്കാവ്
  • നരേന്ദ്ര മോഡി
  • നരേന്ദ്രമോഡി
  • നരേന്ദ്രമോദി
  • നഷ്ടപരിഹാരത്തുക
  • നാനോ എക്സല്‍
  • നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ച്
  • നാളികേരം
  • നികുതി
  • നികുതി നിഷേധം
  • നികുതിപിരിവ്
  • നികുതിയിളവ്
  • നിക്ഷേപം
  • നിതാഖത്ത്
  • നിയോ ലിബറല്‍
  • നിര്‍മ്മല ഭവനം
  • നിംസ്
  • നീതി ആയോഗ്
  • നീരവ് മോദി
  • നീലകണ്ഠന്‍
  • നെടുമങ്ങാട്
  • നെല്‍സണ്‍ മണ്ടേല
  • നോ ഫ്രീ ലെഫ്റ്റ്
  • നോര്‍ഡിക്
  • നോവാര്‍ട്ടീസ്
  • പകർച്ചവ്യാധി
  • പങ്കാളിത്ത പെന്‍ഷന്‍
  • പച്ചക്കറി
  • പഞ്ചാബ് നാഷണൽ ബാങ്ക്
  • പഞ്ചായത്ത്
  • പഠന കോണ്ഗ്രസ്
  • പഠന പിന്നാക്കാവസ്ഥ
  • പഠനവീട്
  • പതിനാലാം ധനകാര്യ കമ്മിഷന്‍
  • പദ്ധതിപരിപ്രേക്ഷ്യം
  • പദ്ധതിപരിപ്രേക്ഷ്യം 2030
  • പയ്യന്നൂര്‍
  • പരിപ്രേക്ഷ്യം 2030
  • പരിസ്ഥിതി
  • പാചകവാതകം
  • പാചകവാതക വിലവര്‍ദ്ധന
  • പാമോയില്‍
  • പാമോലിന്‍
  • പാരീസ്
  • പാര്‍ടി പരിപാടി
  • പാര്‍ട്ടി കോണ്‍ഗ്രസ്
  • പാര്‍ട്ടി ഗ്രാമം
  • പാര്‍ട്ടി ഗ്രാമവ്യവസ്ഥ
  • പാര്‍ട്ടി സംഘടന
  • പി ഗോവിന്ദപ്പിളള
  • പിജി
  • പിണറായി
  • പിണറായി വിജയന്‍
  • പിസിപിആര്‍എല്‍
  • പുനർനിർമ്മാണം
  • പുനലൂര്‍
  • പുനലൂര്‍ താലൂക്ക് ആശുപത്രി
  • പുസ്തക പരിചയം
  • പൂഴ്ത്തിവെപ്പ്
  • പെട്രോൾ
  • പെന്‍ഷന്‍ ഫണ്ട്
  • പേറ്റന്‍റ്
  • പൈതൃക ടൂറിസം
  • പൊതുമണ്ഡലം
  • പൊതുവിദ്യാഭ്യാസം
  • പോപ്പ്
  • പ്രകൃതിവാതകം
  • പ്രണബ്
  • പ്രണബ് മുഖര്‍ജി
  • പ്രതിരോധം
  • പ്രതിരോധ മേഖല
  • പ്രദീപ് കുമാര്‍
  • പ്രവാസി
  • പ്രളയം
  • പ്രളയനഷ്ടം
  • പ്രിയദര്‍ശനി
  • പ്രിസം
  • പ്ലാനിംഗ് കമ്മിഷന്‍
  • ഫിനാന്‍സ് മൂലധനം
  • ഫോണ്‍
  • ബജറ്റ്
  • ബാങ്ക്
  • ബാലകൃഷ്ണപിളള
  • ബാല്‍ക്കോ
  • ബിഎസ്എന്‍എല്‍
  • ബിജെപി
  • ബിനാലേ
  • ബിപിഎല്‍
  • ബിയനാലേ
  • ബീജിംഗ്
  • ബോസ് കൃഷ്ണമാചാരി
  • ബ്രസീല്‍
  • ബ്രിട്ടണ്‍
  • ഭൂപ്രശ്നം
  • മഞ്ജു വാര്യര്‍
  • മണ്ടേലയുടെ നാട്ടില്‍
  • മത്സ്യമേഖല
  • മനുഷ്യ ചങ്ങല
  • മനോരമ
  • മന്ദബുദ്ധികളുടെ മാര്‍ക്സിസ്റ്റു സംവാദം
  • മന്‍മോഹന്‍ സിംഗ്
  • മലബാര്‍
  • മഹാശ്വേതാദേവി
  • മറുപിറവി
  • മാതൃഭൂമി
  • മാതൃഭൂമി വാരിക
  • മാധ്യമപ്രചാരണം
  • മാധ്യമവിമര്‍ശനം
  • മാനഭംഗം
  • മാന്ദ്യം
  • മാരാരിക്കുളം
  • മാര്‍ക്സിസം
  • മാര്‍ക്സ്
  • മാര്‍പാപ്പ
  • മാലിന്യം
  • മാലിന്യസംസ്ക്കരണം
  • മാവോ
  • മിച്ചഭൂമി
  • മില്‍മ
  • മുകേഷ് അംബാനി
  • മുഖ്യമന്ത്രി
  • മുഖ്യമന്ത്രിയുടെ ഓഫീസ്
  • മുതലാളിത്തം
  • മുസിരിസ്
  • മൂലധനം
  • മൂല്യശോഷണം
  • മൃഗസംരക്ഷണ മേഖല
  • മൈക്രോഫിന്‍
  • മോണ്ടേക് അലുവാലിയ
  • മോദി കെയർ
  • മോബ്മി
  • മൗറീഷ്യസ്
  • യുആന്‍
  • യുഎൻ
  • യുഎസ് സാമ്പത്തിക പ്രതിസന്ധി
  • യുഡിഎഫ്
  • യുണൈറ്റഡ് ഡിസ്റ്റിലറീസ്
  • യുപിഎ
  • യുവാന്‍
  • യൂറോ
  • യൂറോപ്പ്
  • രഘുറാം രാജന്‍
  • രാജ
  • രാജീവ് ആവാസ് യോജന
  • രാഷ്ട്രീയം
  • രൂപ
  • ലണ്ടന്‍
  • ലാവലിന്‍
  • ലാറി ബേക്കര്‍
  • ലിഷോയ്
  • ലേബര്‍ സൊസൈറ്റി
  • ലോക്ഡൌൺ
  • ലോട്ടറി നിയമം
  • വടകര
  • വത്തിക്കാന്‍
  • വയനാട്
  • വരള്‍ച്ച
  • വര്‍ഗം
  • വംശഹത്യ
  • വാഗ്ഭടാനന്ദന്‍
  • വാട്ടര്‍ അതോറിറ്റി
  • വായനശാല
  • വാള്‍മാര്‍ട്ട്
  • വാള്‍സ്ട്രീറ്റ്
  • വാറ്റ്
  • വികസനം
  • വികസന പരിപ്രേക്ഷ്യം 2030
  • വികസന സൂചിക
  • വികേന്ദ്രീകൃത ആസൂത്രണം
  • വിജയപ്രഷാദ്
  • വിജിലന്‍സ്
  • വിജിലന്‍സ് കേസ്
  • വിദേശ നിക്ഷേപം
  • വിദേശ മൂലധനം
  • വിദ്യാഭ്യാസ കച്ചവടം
  • വിനിമയ നിരക്ക്
  • വിനിമയ മൂല്യം
  • വിനിമയനിരക്ക്
  • വിനിമയമൂല്യം
  • വിമോചന സമരം
  • വിലക്കയറ്റം
  • വില്യം ഗുഡേക്കര്‍
  • വില്യം ഗുഡേക്കർ
  • വിശുദ്ധ പശു
  • വിഷന്‍ 2030
  • വീരപ്പ മൊയ്ലി
  • വീരപ്പമൊയ്ലി
  • വെളളക്കരം
  • വെളിച്ചെണ്ണ
  • വേദാന്ത
  • വൈ. വി. റെഡ്ഡി
  • വൈഎസ്ആര്‍
  • വ്യാജലോട്ടറി
  • വ്യാജസമ്മിതിയുടെ നിര്‍മ്മിതി
  • വ്യാപാരക്കമ്മി
  • ശുചിത്വ കേരളം
  • സക്കറിയ
  • സഞ്ജയ്
  • സബ്സിഡി
  • സമ്പദ്ഘടന
  • സമ്പദ്വ്യവസ്ഥ
  • സമ്പൂര്‍ണ ശുചിത്വം
  • സഹകരണ പ്രസ്ഥാനം
  • സാന്‍റിയാഗോ മാര്‍ട്ടിന്‍
  • സാമ്പത്തിക പാക്കേജ്
  • സാമ്പത്തിക പ്രതിസന്ധി
  • സാമ്പത്തിക മാന്ദ്യം
  • സാമ്പത്തിക വളര്‍ച്ച
  • സാമ്പത്തികമാന്ദ്യം
  • സി ആര്‍ നീലകണ്ഠന്‍
  • സി ആര്‍. നീലകണ്ഠന്‍
  • സിഎജി
  • സിഐഎ
  • സിപിഎം
  • സിബിഐ കോടതി
  • സിസിടിവി
  • സുപ്രിംകോടതി
  • സുബ്ബറാവു
  • സുഭിക്ഷ കേരളം
  • സുവിശേഷത്തിന്‍റെ ആനന്ദം
  • സെക്രട്ടേറിയറ്റ്
  • സെക്രട്ടേറിയറ്റ് ഉപരോധം
  • സെസ്
  • സേതു
  • സേവന നികുതി
  • സൈപ്രസ്
  • സോഷ്യലിസം
  • സോളാര്‍ അഴിമതി
  • സോളാര്‍ തട്ടിപ്പ്
  • സൗദി അറേബ്യ
  • സൗരോര്‍ജം
  • സ്ത്രീപീഡനം
  • സ്ത്രീസൗഹൃദ ഗ്രാമം
  • സ്പെക്ട്രം അഴിമതി
  • സ്പെഷ്യൽ ഡ്രോയിങ്‌ റൈറ്റ്‌സ്
  • സ്വര്‍ണം
  • സ്വർണം
  • സ്വർണക്കള്ളക്കടത്ത്
  • സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍
  • സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്
  • സ്റ്റെര്‍ലൈറ്റ്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • ഹരിതവാതഗേഹം
  • ഹസന്‍
  • ഹേബര്‍മാസ്
  • റബ്ബര്‍
  • റബ്ബര്‍ ബോര്‍ഡ്
  • റവന്യൂ കമ്മി
  • റവന്യൂ വരുമാനം
  • റിയാസ് കോമു
  • റിയോ
  • റിലയന്‍സ്
  • റിസര്‍വ് ബാങ്ക്
  • റേഷന്‍
  • റോഡ്

Report Abuse

Followers

ടി. എം. തോമസ് ഐസക്
കൊടുങ്ങരിലെ കോട്ടപ്പുറത്ത് 1953 സെപ്തംബര്‍ 26 ന് ജനനം. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ ഫെലോ ആയിരുന്നു. ഇപ്പോള്‍ ഓണററി ഫെലോ.
പുസ്തകങ്ങള്‍ -
ദാരിദ്യ്രത്തിന്റെ അര്‍ഥശാസ്ത്രം, അര്‍ഥശാസ്ത്രം ഹരിശ്രീ, ലോക മുതലാളിത്ത കുഴപ്പം, ലോകബാങ്കും നാണയനിധിയും, വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍, ആഗോള പ്രതിസന്ധിയും ആഗോളവല്‍ക്കരണവും, ഭൂപരിഷ്കരണം ഇനി എന്ത്?, വ്യാജസമ്മതിയുടെ നിര്‍മിതി - മാധ്യമവിമര്‍ശം 2000-2009 (ചിന്ത പബ്ളിഷേഴ്സ്)
കേരളം മണ്ണും മനുഷ്യനും, കരിയുന്ന കല്‍പവൃക്ഷം, കീഴടങ്ങലിന്റെ അര്‍ഥശാസ്ത്രം (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്),
ജനകീയാസൂത്രണം സിദ്ധാന്തവും പ്രയോഗവും (സംസ്ഥാന ആസൂത്രണ ബോര്‍ഡ്),
ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയം, മരുപ്പച്ചകള്‍ ഉണ്ടാകുന്നത്, സാമ്പത്തികബന്ധങ്ങള്‍ കേന്ദ്രവും കേരളവും (ഡി സി ബുക്സ്) .
കേരളം മണ്ണും മനുഷ്യനും 1989 ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടി.
Democracy at Work: A study of Dinesh Beedi Workers Co-operative (Cornell University Press),
Local Democracy and Local Development: Peoples' plan Campaign in Kerala (Left Word),
Modernisation and Employment: Coir Industry in Kerala (Sage)

Total Pageviews

വരൂ, നമുക്കൊരു പുസ്തകം കൂട്ടായി എഴുതാം...
സുഹൃത്തുക്കളേ,

ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ പ്രശ്നമായി അഴിമതി ഉയര്‍ന്നു വന്നിരിക്കുകയാണ്. അണ്ണാ ഹസാരെയുടെ സമരം സൃഷ്ടിച്ച രാഷ്ട്രീയ കോളിളക്കങ്ങള്‍ ഇനിയും തുടരുമെന്നു തീര്‍ച്ചയാണ്. പക്ഷേ, കോര്‍പറേറ്റ് മാധ്യമങ്ങളില്‍ അഴിമതി സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിസ്ഥാനത്ത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമാണ്. ഈ അഴിമതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ കോര്‍പറേറ്റുകള്‍ പ്രതിപ്പട്ടികയിലെങ്ങുമില്ല. ഈ മൂവരുടെയും അഴിമതി മുന്നണിയാണ് യഥാര്‍ത്ഥത്തില്‍ ഇന്നു ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. നവലിബറല്‍ നയങ്ങള്‍ ഇന്ത്യയെ ചങ്ങാത്ത മുതലാളിത്തത്തിലേയ്ക്കു നയിച്ചിരിക്കുന്നു.

ഇന്ത്യന്‍ മുതലാളിത്തത്തിലെ ഈ പ്രതിഭാസത്തെക്കുറിച്ച് സാമാന്യം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം ചങ്ങാത്ത മുതലാളിത്തത്തിന്‍റെ അഴിമതി പര്‍വം എന്ന പേരില്‍ തയ്യാറാക്കുന്ന പണിപ്പുരയിലാണ് ഞാന്‍. ഈ ഗ്രന്ഥം തീരുന്നതിന് രണ്ടോ മൂന്നോ ആഴ്ചകള്‍ എടുത്തേയ്ക്കാം. ഓരോ അധ്യായവും തീരുന്ന മുറയ്ക്ക് ബ്ലോഗില്‍ അപ്‍ലോഡു ചെയ്യും. ആമുഖവും ഉപസംഹാരവും മാത്രമാണ് സൈദ്ധാന്തികമായ വിശകലനത്തില്‍ ഊന്നുന്നത്. ബാക്കിയെല്ലാ അധ്യായങ്ങളും അഴിമതികളെക്കുറിച്ചുളള ഉദാഹരണ പഠനങ്ങളാണ്. ഇവയില്‍ പലതിനെക്കുറിച്ചും നിങ്ങള്‍ക്കോരോര്‍ത്തര്‍ക്കും കൂടുതല്‍ ആഴത്തില്‍ അറിവുണ്ടാകും.

നിങ്ങളുടെ കമന്‍റുകള്‍, തിരുത്തലുകള്‍, നുറുങ്ങു കഥകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ ഇവയെല്ലാം ഞാന്‍ സ്വാഗതം ചെയ്യുന്നു. ഗ്രന്ഥത്തിന് അവസാനരൂപം നല്‍കുമ്പോള്‍ ഇവയില്‍ സ്വീകാര്യമായതെല്ലാം പൂര്‍ണ ക്രെഡിറ്റു നല്‍കിക്കൊണ്ട് ഉള്‍ക്കൊളളിക്കുന്നതാണ്. ഈ ഗ്രന്ഥം നമ്മുടെ ഒരു കൂട്ടായ പ്രവര്‍ത്തനമാകട്ടെ.

ആമുഖ അധ്യായം ഇവിടെ
  • Home

Search This Blog

Simple theme. Powered by Blogger.