Monday, April 6, 2020

Kerala's Citizen-First Approach To Fighting COVID-19

NDTV article March 27, 2020

"Social Unity amid Physical Distancing" is the slogan of Kerala in the war against COVID-19. It was coined after some elements began to use measures for social distancing to justify caste pollution distance norms. Kerala is harnessing its abundant social capital to overcome the limited fiscal space in which state governments are forced to operate in quasi-federal India. Led by a state government with commitment and the actualization of synergies between local governments and civic society, the outcome has been yet another marvellous social intervention for which Kerala is famous. Chief Minister Pinarayi Vijayan has been leading from the front, taking inputs from the different vertical and horizontal agencies and responding to the everyday challenges through a televised, live interaction with the press in the evenings. So there is no confusion and there is clear direction for action.

Of course, at the front line is Kerala's health department headed by Health Minister K K Shailaja Teacher. Kerala has the largest and most efficient public health system and the fight against coronavirus once more underlines how an insurance-based private health system would be totally inadequate to meet this sort of challenge. Kerala's public health system consists of 6,000 doctors, 9,000 nurses and another 15,000 health workers. Then there is a second line of health workers like Asha workers, Kudumbasree health volunteers, Anganwadi workers, hospital development committee members, palliative volunteers and other health activists. In the recent years, there has been an investment of around 4,000 crores in hospital buildings (many which are still ongoing) and medical equipment and a significant addition to the number of medical personnel. The system has also been seasoned with the success of fighting the Nipah outbreak in the recent past.

The first wave of coronavirus with China returnees in February was effectively contained. But in March, things got out of hand when Corona carrying migrants from Europe and Gulf began to return to Kerala. Some of these returnees dodged the health protocols and clusters emerged in a few districts. The health department did a stupendous job generating route maps for all infected persons and putting under observations all their contacts. Kerala today has 1,01,402 persons under observation at home and another 601 persons in hospital, 126 persons under treatment and no deaths. 12 patients, even a 96-year-old couple, have been cured (as of March 26). However, with a daily increase in the number of people put under observation or testing positive, we do not want to take any chance on community spread. The state has whole heartedly-implemented the national lockdown.

But what distinguishes Kerala in this lockdown is the empathy and concern for ordinary citizens with which it is being implemented. Along with the lockdown, we have declared Rs 20,000/- crore package aimed at transferring money into the hands of the people. The most important instrument has been the various welfare pension payments of Rs 1,200 per month (which has been increased to Rs 1,300 from April) for 55 lakh beneficiaries. We are clearing four months' arrears and one month's pension in advance. Thus, the majority of households in Kerala would receive an income transfer of Rs 7,300 before mid-April.

The second element in the package is the supply of food to locked-down families. For the last two weeks, cooked food from Anganwadis is being delivered to children and other beneficiaries in their houses. Besides, special food kits are going to be supplied to all families in Kerala in addition to the normal ration. Another novel program is the Community Kitchens organized by the local governments. Rs 20 meals will be available for takeaway from hotels attached to the kitchens. There will also be arrangements for home delivery. Local governments will prepare a list of families who cannot afford even this amount, for whom meals would be delivered at their doorsteps free. Street pavement sleepers will be accommodated in Kalyana Mandapams and given free food. Migrant workers will be ensured food at the place of accommodation in partnership with the contractor. It is the duty of the local government to ensure their health and food needs.

Who is to run and manage this chain of hotels and kitchens? Kudumbasree, a network of women neighbourhood groups with membership of 32 lakh families, already manage 1,479 Kudumbasree cafes and 946 catering units as part of their micro-enterprise program. The state and local governments will finance and provide material support for the program in order to ensure that their enterprises do not suffer.

Kudumbasree has a track record of more than two decades in micro-finance and a repayment rate of 99 percent. This credibility will be leveraged to mobilise Rs 2,000 crores from banks for providing additional consumption loans to member families. The state government will also provide interest subvention for these loans. This is a component of the Rs 20,000-crore package announced by the state government.

This package also includes the front-loading pf the entire 8 crore employment days allotted to Kerala under MGNREGS to the month of April and May. Kerala also has an urban employment guarantee program on a much smaller scale. Similarly, many of the schemes which directly give money to the poor are also being brought forward to the beginning of the year. We also intend to clear all arrears of scholarships, social justice payments and subsidies which had accumulated because of the fiscal crisis that the state government has been pushed into by the policies of the centre government. Our borrowing has been cut, compensation denied and central transfers reduced.


In the above situation, how is Kerala going to finance this package? There is no other way than to front load half our annual borrowing to the month of April. We have also been demanding the immediate payment of GST Compensation and raising the market borrowings of the State to 4 percent of the GSDP. The present policy of the centre government of enforcing a cut in the state government expenditure in a recession is crazy to say the least.

Kerala has also been the first state to call the State-Level Bankers' Committee and reach an agreement of a moratorium for all loan payments for a year. We have also demanded a special package for sectors severely affected by COVID-19. The RBI has not yet responded. I hope the RBI will wake up and at least take into consideration the guidelines issued to lenders by the Federal Reserve Board of the US and Finance Control Authority of the UK in the wake of COVID-19.

Besides this immediate support to the Covid-affected, Kerala is also rolling out a Rs 50,000-crore infrastructure investment program funded by the Kerala Infrastructure Investment Fund Board. This fund by legislation is to receive an annual grant of half the Motor Vehicle Tax and a special cess on petroleum products. The fund borrows through securitising its assured future revenue flows and finances infrastructure. Projects estimated to be around Rs 50,000 crores have been declared in past budgets and are now ready for implementation. Projects worth nearly Rs 20,000 crores have already been tendered. The rest willd follow soon. This by any standard would be the largest anti-recession package of any state government in India.

This is how, within the limits of federal polity, the government of Kerala is trying to defend its people and economy in these difficult days of the Corona epidemic.

ബന്തവസ്സായ ജനങ്ങൾക്കുള്ള അടിയന്തരസഹായം

ധന വിചാരം, മാതൃഭൂമി, മാർച്ച് 26, 2020

രണ്ടാഴ്ചകൊണ്ട് ലോകം എങ്ങനെ മാറി! കഴിഞ്ഞ ലേഖനത്തിൽ ഉദ്ധരിച്ച ഏറ്റവും അശുഭപ്രവചനം ഒ.ഇ.സി.ഡി.യുടേതായിരുന്നു. ആഗോള ഉത്പാദനവർധന 2020-ൽ 2.4 ശതമാനമായി കുറയുമെന്നായിരുന്നു അവരുടെ വിലയിരുത്തൽ. ഉത്‌പാദനം വർധിക്കും. എന്നാൽ, വളരെ പതുക്കെ മാത്രം. ഇപ്പോഴതല്ല സ്ഥിതി. ലോക ഉത്പാദനം വർധിക്കുകയില്ലെന്നുമാത്രമല്ല, ഒരു ശതമാനത്തിലേറെ കേവലമായി കുറയുമെന്നുമാണ് ഇന്നലെ മോർഗൻ സ്റ്റാൻലി പ്രവചിച്ചത്. അമേരിക്കയിൽ ഈ പാദത്തിൽ ഉത്‌പാദനം 24-30 ശതമാനം ഇടിയും. അമേരിക്കൻ ചരിത്രത്തിൽ ഇതുപോലെ ഉത്പാദനം പൊടുന്നനെ ഇടിഞ്ഞ അനുഭവം ഉണ്ടാവില്ല.

സാധാരണ ഫ്ളൂകൊണ്ട് വർഷംതോറും നാൽപ്പതിനായിരത്തോളം ആളുകൾ അമേരിക്കയിൽ മരിക്കുന്നുണ്ടെന്നും അതുകൊണ്ട് സമ്പദ്ഘടന തകർന്നിട്ടുണ്ടോ എന്നൊക്കെ പരിഹസിച്ചുനടക്കുകയായിരുന്നു രണ്ടാഴ്ച മുമ്പുവരെ ട്രംപ്. ഇന്നദ്ദേഹം 150 ലക്ഷം കോടിരൂപയുടെ രക്ഷാപാക്കേജുമായി ഇറങ്ങിയിരിക്കയാണ്.

സാമ്പത്തികമാന്ദ്യങ്ങൾ മുതലാളിത്തത്തിന് പുത്തരിയല്ല. വരുമാനത്തിലും ഉപഭോഗത്തിലും നിക്ഷേപത്തിലുമുണ്ടാവുന്ന ഇടിവ് ഒരു ചുഴിയിലെന്നപോലെ സമ്പദ്ഘടനയെ താഴേക്ക്‌ കൊണ്ടുപോകും. എന്നാലും തകർച്ചയുടെ നെല്ലിപ്പടിയിലെത്താൻ മാസങ്ങളെടുക്കും. പക്ഷേ, കൊറോണയുണ്ടാക്കിയ തകർച്ച അങ്ങനെയല്ല. ഇന്ത്യയുടെ അനുഭവം നോക്കൂ. ഒറ്റദിവസം കൊണ്ടല്ലേ സമ്പദ്ഘടന ബന്തവസ്സായത്. ഫാക്ടറികളും കച്ചവടവും കൃഷിപ്പണിപോലും നിലച്ചു. ആളുകൾ വീട്ടിലിരിപ്പായി. ഉത്‌പാദനം നിശ്ചലമായി. ഇതാണ് കൊറോണ വൈറസ് സാമൂഹികവ്യാപനത്തിലേക്ക്‌ നീങ്ങിയാൽ ഉണ്ടാവുന്ന സ്ഥിതി. പകർച്ചവ്യാധി പ്രതിരോധനടപടികളും സമൂലമായ ഉത്‌പാദനത്തകർച്ചയിലേക്ക്‌ നയിക്കാം.

ഈ ഘട്ടത്തിൽ രാജ്യത്തെ ലോക്ഡൗൺ ചെയ്ത പ്രധാനമന്ത്രിയുടെ തീരുമാനം ഉചിതംതന്നെ; മറ്റുമാർഗമില്ല. ഗോമൂത്രചികിത്സയോ വേനൽച്ചൂടോ ആൾക്കൂട്ടപൂജയോ രക്ഷതരില്ലെന്ന തിരിച്ചറിവുണ്ടാക്കുക വലിയ കാര്യമാണ്. പക്ഷേ, മൂന്നാഴ്ച പണിക്കൊന്നും പോകാനാകാതെ വീട്ടിലിരിക്കേണ്ടി വരുന്ന പാവങ്ങൾക്ക് ഭക്ഷണമെങ്കിലും കൃത്യമായി എത്തിക്കാൻ ഒരു പരിപാടി വേണ്ടതല്ലേ എന്നായിരുന്നു എന്നെപ്പോലുള്ളവർ ചോദിച്ചത്. അതിനുത്തരമായി  1.7 ലക്ഷം കോടി രൂപയുടെ ഉപജീവനപാക്കേജ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാ ലോകരാഷ്ട്രങ്ങളും ഇത് ചെയ്തുകൊണ്ടിരിക്കയാണ്, ട്രംപുപോലും! ട്രംപിന്റെ പേരുപറയാൻ ഒരു കാരണമുണ്ട്. ജനങ്ങൾക്ക് സബ്‌സിഡി നൽകുന്നത് അദ്ദേഹത്തിന് ചതുർഥിയായിരുന്നു. എന്നാൽ, ഇത്തരം സഹായധനങ്ങൾക്കെതിരേ ഈ ഘട്ടത്തിൽപ്പോലും ട്രംപിന്റെ കടുത്ത അനുയായികൾ പ്രത്യയശാസ്ത്ര വിമർശനങ്ങളുമായി ഇറങ്ങിയിട്ടുണ്ട്.

എന്തൊരു മറിമായം! അമേരിക്കയുടെ 150 ലക്ഷംകോടി രൂപയുടെ രക്ഷാപാക്കേജിന്റെ ഭാഗമായി ഓരോ പൗരനും 90,000 രൂപയും കുട്ടികൾക്ക് 38,000 രൂപവീതവും അക്കൗണ്ടിലിടുമെന്നാണ് പ്രഖ്യാപനം. ഹോങ്‌കോങ്ങും ഓരോ പൗരനും 90000 രൂപ പ്രഖ്യാപിച്ചു. വീട്ടിലിരിക്കാൻ നിർബന്ധിതരാകുന്ന എല്ലാവരുടെയും ശമ്പളത്തിന്റെ 80 ശതമാനം നൽകാനാണ് ബ്രിട്ടന്റെ തീരുമാനം.


സംസ്ഥാനങ്ങളെ കരകയറ്റണം

സംസ്ഥാനങ്ങളുടെ കാര്യമെടുക്കാം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൊത്തം ചെലവിന്റെ 60 ശതമാനം സംസ്ഥാനങ്ങളുടേതാണ്. അടച്ചിടലോടെ സംസ്ഥാനങ്ങളുടെ വരുമാനമാർഗങ്ങളും അടഞ്ഞിരിക്കയാണ്. കച്ചവടമില്ലെങ്കിൽ പിന്നെന്ത് ജി.എസ്.ടി.? മാസം ശരാശരി  3000 കോടി കിട്ടുന്ന സ്ഥാനത്ത് കേരളത്തിന് 500 കോടി പ്രതീക്ഷിക്കാം. നഷ്ടപരിഹാരം തരാനുള്ള ഭാവം കേന്ദ്രസർക്കാരിനില്ല. ബിവറേജസിൽനിന്നുള്ള വരുമാനം ഏപ്രിലിൽ പൂജ്യമായിരിക്കും. മോട്ടോർവാഹന നികുതിയിൽ ഏപ്രിലിൽ ഇളവുനൽകിയിട്ടുണ്ട്. രജിസ്‌ട്രേഷൻ വരുമാനവും ഏപ്രിലിൽ തുച്ഛമേ പ്രതീക്ഷിക്കുന്നുള്ളൂ. ലോട്ടറി ഇല്ല. കേന്ദ്രസർക്കാരിൽനിന്നുകിട്ടുന്ന നികുതിവിഹിതം കുത്തനെ ഇടിയാൻ പോവുകയാണ്. സാധാരണഗതിയിൽ കിട്ടേണ്ട വരുമാനത്തിന്റെ മൂന്നിലൊന്നുപോലും ഈ ഏപ്രിലിൽ കിട്ടില്ല. വായ്പയെടുക്കുന്നതെല്ലാം കുടിശ്ശികതീർക്കാനേ തികയൂ.

സംസ്ഥാനങ്ങൾ എന്തുചെയ്യും 

കേന്ദ്രസർക്കാരിന്റെ നികുതി വരുമാനവും ഇടിയുകയാണ്. പക്ഷേ, അവർക്ക് മറ്റുപല വരുമാനമാർഗങ്ങളുമുണ്ട്. റിസർവ്‌ ബാങ്കിന്റെ കരുതൽധനത്തിൽനിന്ന്‌ എടുക്കാം; പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാം. സംസ്ഥാനങ്ങൾ എന്തുചെയ്യും? അതുകൊണ്ട് അടിയന്തരമായി താഴെപ്പറയുന്ന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണം. ഒന്ന്: സംസ്ഥാനങ്ങളുടെ വായ്പപരിധി ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനത്തിൽനിന്ന്‌ നാലുശതമാനമാക്കണം. രണ്ട്: ജി.എസ്.ടി. നഷ്ടപരിഹാരത്തുക നൽകണം. മൂന്ന്: കേന്ദ്രാവിഷ്കൃതപദ്ധതികളുടെ സംസ്ഥാനവിഹിതം കുറയ്ക്കണം.

അവസാനമായി ഉത്തേജന പാക്കേജിന്റെ കാര്യമെടുക്കാം. കേരളം കുറച്ചുകൂടി ഉറച്ച അടിത്തറയിലാണ്. കിഫ്ബിവഴി നടപ്പാക്കുന്നതിന് തയ്യാറായിരിക്കുന്ന 30,000 കോടി രൂപയുടെ നിർമാണപ്രവൃത്തികൾ എത്രയുംവേഗം സമയബന്ധിതമായി നടപ്പാക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തെ സമ്പദ്ഘടയ്ക്ക് അതൊരു വലിയ ഉത്തേജനമായിരിക്കും. കേന്ദ്രസർക്കാരിന്റെ പശ്ചാത്തലസൗകര്യപാക്കേജ് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. പകർച്ചവ്യാധി പ്രതിരോധത്തിൽ അത്യന്താപേക്ഷിതമായ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനും ഇലക്‌ട്രോണിക്സ് വ്യവസായത്തിനും ഇതിനകം 55,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

പകർച്ചവ്യാധിയുടെ തിരിച്ചടി ഏറ്റവും കൂടുതൽ രൂക്ഷമായ ടൂറിസംമേഖല, കയറ്റുമതി ഇടിവും വിലത്തകർച്ചയും അഭിമുഖീകരിക്കുന്ന തുണിത്തരങ്ങൾ, നാണ്യവിളകൾ, സമുദ്രോത്‌പന്നങ്ങൾ, കയർ, കശുവണ്ടി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പാക്കേജുകളുണ്ടാകണം. ലോക്ഡൗൺ എല്ലാ സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെയാണല്ലോ നടപ്പാക്കുന്നത്. സാമ്പത്തികസഹായ ഉത്തേജകപാക്കേജും അതുപോലെ നടപ്പാക്കണം.

സംസ്ഥാന ധനമന്ത്രിമാരുമായുള്ള അടിയന്തരയോഗം പാർലമെന്റുകഴിഞ്ഞാൽ ഉടനെ വിളിക്കാമെന്നാണ് ഏറ്റിരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവുമടുത്തദിവസം ഒരു വീഡിയോ കോൺഫറൻസെങ്കിലും ഇക്കാര്യത്തിൽ വിളിച്ചുചേർത്ത് സംസ്ഥാനങ്ങളിലെ ധനപ്രതിസന്ധി ചർച്ചചെയ്യണം.

ധനകാര്യസ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടത്‌  : കേരളമാണ് ഇന്ത്യയിൽ ആദ്യമായി സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി വിളിച്ചുകൂട്ടി എല്ലാവായ്പയ്ക്കും ഒരു വർഷത്തേക്ക്‌ മൊറട്ടോറിയം ആവശ്യപ്പെട്ടത്. ബാങ്കുകൾ ഇതിന് സന്നദ്ധരാണെങ്കിലും റിസർവ് ബാങ്ക് ഒന്നും ഉരിയാടിയിട്ടില്ല.  ഏതായാലും ബാങ്കിതര മൈക്രോ ഫിനാൻസ് പിരിവ് പോലുള്ളവ സംസ്ഥാനസർക്കാർ നിർത്തിവെപ്പിച്ചിരിക്കയാണ്. 

മറ്റുരാജ്യങ്ങൾ സ്വീകരിക്കുന്ന ഉദാരമായ സമീപനത്തിന്റെ ഉദാഹരണമായി ബ്രിട്ടനിലെ ഫിനാൻഷ്യൽ കൺട്രോളർ അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ ചുവടെ നൽകുന്നു. 1. എല്ലാ തിരിച്ചടവുകൾക്കും മൂന്നുമാസത്തെ പേമെന്റ് ഹോളിഡേ 2. എല്ലാവിധ ജപ്തിനടപടികളും നിർത്തി 3. പ്രശ്നത്തിലായ വായ്പകൾ റീസ്ട്രക്ചർ ചെയ്യുന്നതിന് സ്കീമുകൾ  അമേരിക്കൻ ഫെഡറൽ റിസർവും ഇതുപോലൊരു അഡ്വൈസറി ഇറക്കിയിട്ടുണ്ട്. ഇന്ത്യൻ റിസർവ്‌ ബാങ്ക് എന്നാണ് ഉറക്കമുണരുക?

കേന്ദ്രസർക്കാരിന്‌ പരിഗണിക്കാവുന്ന കാര്യങ്ങൾ  ഇപ്പോൾ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ ഘടകങ്ങൾക്കുപുറമേ താഴെപറയുന്ന കാര്യങ്ങൾകൂടി പരിഗണിക്കേണ്ടതാണ്. 

1. സൗജന്യകിറ്റുകൾ ലഭ്യമാക്കാനുള്ള നടപടി കേരളം ഇതിനകം സ്വീകരിച്ചുകഴിഞ്ഞു. അതിന്‌ സഹായകമാണ് കേന്ദ്രപ്രഖ്യാപനം. പക്ഷേ, തീവ്രഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തിന് കൂടുതൽ ധാന്യം അനുവദിക്കാൻ തയ്യാറാകണം. ഏപ്രിലിൽ പതിനഞ്ചുകിലോ കിറ്റുനൽകാനാണ് കേരളം തീരുമാനിച്ചിട്ടുള്ളത്.

2. സാർവത്രികപെൻഷൻ ഏർപ്പെടുത്തുക. പെൻഷൻതുക 1000 രൂപയാക്കണം. കേരളം, പെൻഷൻവഴി 55 ലക്ഷം ആളുകൾക്ക് 7200 രൂപവീതം നൽകുകയാണ്. സാധാരണക്കാരുടെ കൈയിൽ പണമെത്തിക്കുന്നതിനുള്ള ഏറ്റവുംനല്ല മാർഗം ഇതാണ്. പ്രധാൻമന്ത്രി കൃഷിയോജനയിൽ അല്ലെങ്കിലും ആറായിരം രൂപയാണ് വർഷത്തിൽ നൽകുന്നത്. അതിൽ ഏപ്രിലിലെ രണ്ടായിരംരൂപ നൽകുന്നത് ഒരു അധികസഹായമല്ല.

3. തൊഴിലുറപ്പുകൂലി 20 രൂപ വർധിക്കുന്നത് സ്വാഗതാർഹമാണ്. ഇതുപക്ഷേ, ഏപ്രിൽമുതൽ നടപ്പാക്കാൻ മുമ്പ് തീരുമാനിച്ചിരുന്നതാണ്. കൂലി അമ്പതുരൂപയും പ്രവൃത്തിദിനങ്ങൾ നൂറ്റമ്പതുമായി ഉയർത്തണമെന്നതായിരുന്നു നമ്മുടെ ആവശ്യം. തൊഴിലുറപ്പുകൂലിയുടെ അഡ്വാൻസായി ഇവരുടെ അക്കൗണ്ടിലേക്ക്‌ ഫെബ്രുവരിയിലെ തൊഴിലുറപ്പുകൂലി നൽകണം. ഇങ്ങനെ നൽകുന്നതുകൊണ്ട് ഒരു അധിക സാമ്പത്തികഭാരവുമില്ല. ഒരു വർഷംകൊണ്ട് ഈ അഡ്വാൻസ് തിരിച്ചുപിടിക്കാവുന്നതാണ്.

4. വീട്ടിൽ അടച്ചിരിക്കുന്നവരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി ദേശീയ ആരോഗ്യമിഷന്റെ വിഹിതം ഇരട്ടിയാക്കണം. മൂന്നുമാസത്തേക്ക്‌ ഇപ്പോൾ പ്രഖ്യാപിച്ച ഇൻഷുറൻസ് അപര്യാപ്തമാണ്.

5. ഇ.പി.എഫ്. പെൻഷൻ കോൺട്രിബ്യൂഷൻ 15,000 രൂപയുടെ പരിധിവെച്ചിരിക്കുന്നതുമൂലം ഭൂരിപക്ഷം തൊഴിലാളികൾക്കും ഇതിന്റെ ഗുണം ലഭിക്കില്ല.

കൊറോണക്കാലത്ത്‌ കിഫ്‌ബി താങ്ങാവും...... Read more at: https://www.mathrubhumi.com/features/business/how-kiifb-can-help-kerala-to-overcome-corona-s-impact-1.4608713

ധനവിചാരം - മാതൃഭൂമി - മാർച്ച് 12, 2020

കൊറോണ ഉയർത്തുന്ന സാമ്പത്തിക ഉലച്ചിലിന്റെ പാശ്ചാത്തലത്തിൽ കേരളം തനതായ പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ്. അതാണ് കിഫ്ബിയുടെ  ആഭിമുഖ്യത്തിലുള്ള  സമാനതകളില്ലാത്ത  പശ്ചാത്തലനിക്ഷേപപദ്ധതി.  ഇത് ഈ മാന്ദ്യകാലത്ത് നമ്മുടെ സമ്പദ്ഘടനയ്ക്ക് സുപ്രധാന താങ്ങായിരിക്കും
 

 അമേരിക്ക തുമ്മിയാൽ ലോകത്തിന്‌ പനിക്കും എന്നൊരു ചൊല്ലുണ്ട്. ഇപ്പോൾ ചൈന തുമ്മിയാലും ലോകത്തിന്‌ പനിക്കും എന്നായിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആഗോളവരുമാനത്തിന്റെ നാലുശതമാനത്തിൽത്താഴെയായിരുന്നു ചൈനയുടെ വിഹിതം. ഇപ്പോഴത് 19 ശതമാനമായി ഉയർന്നിട്ടുണ്ട്. രണ്ടക്കത്തിലുള്ള പ്രതിവർഷവളർച്ചയാണ് ചൈനയെ ഇവിടെ എത്തിച്ചത്. എന്നാൽ, കോവിഡ്-19 മഹാമാരിയോടെ ചൈനയുടെ കുതിപ്പ് കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ഏറ്റവും താഴ്ന്നനിലയിലേക്ക്‌ ഇടിയാൻ പോവുകയാണ്. 2020-ന്റെ അവസാനപാദത്തിൽ ഉത്‌പാദനം കേവലമായി കുറഞ്ഞാലും അദ്‌ഭുതപ്പെടേണ്ട. 

ആഗോളവത്‌കരണം പുതിയ പകർച്ചവ്യാധികളെ ആഗോളമാരികളാക്കുന്നു. 1981 ജൂണിൽ എയ്‌ഡ്‌സിന്റെ ആദ്യറിപ്പോർട്ടുകൾ വന്നെങ്കിലും വൈറസിനെ കണ്ടെത്താൻ രണ്ടുവർഷമെടുത്തു. ആഫ്രിക്കയിൽനിന്ന് ആഗോളമായി എയ്ഡ്‌സ് പടർന്നു. പക്ഷേ, ഇന്നത്തേതുപോലൊരു ആഗോള സാമ്പത്തികത്തകർച്ചയുണ്ടായില്ല. അങ്ങനെയെങ്കിൽ വൈദ്യശാസ്ത്രരംഗത്ത് വലിയ പുരോഗതികൈവരിച്ചിട്ടും ഇന്ന് കൊറോണ വൈറസ് എന്തുകൊണ്ട് ആഗോള സാമ്പത്തിക പരിഭ്രാന്തി സൃഷ്ടിക്കുന്നു? 

രോഗികളുമായി സമ്പർക്കം പുലർത്തിയവരെയും ലക്ഷണങ്ങൾ കാണിക്കുന്നവരെയും കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തുംവരെ ക്വാറ​െ​െന്റൻ നിരീക്ഷണത്തിലാക്കുക, ആൾക്കൂട്ടങ്ങൾ, സഞ്ചാരങ്ങൾ, ഹസ്തദാനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക, കൈ ഇടയ്ക്കിടെ ശുദ്ധീകരിക്കുക, അതുചെയ്യാതെ കണ്ണ്, മൂക്ക്, ചെവി, വായ എന്നിവയെ സ്പർശിക്കാതിരിക്കുക ഇതൊക്കെയാണ് ലോകാരോഗ്യ സംഘടനയടക്കമുള്ളവർ പറയുന്നത്. കേരളം ഇക്കാര്യത്തിൽ കർശനമായ നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.  

ഇത്തരത്തിൽ സാമൂഹിക അകലം പാലിക്കുന്നതുപോലും സാമ്പത്തികപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഗതാഗതം, വിനോദം, ടൂറിസം മേഖലകൾക്ക് വലിയ തിരിച്ചടിവരും. കച്ചവടം കുറയും. പക്ഷേ, ഈ നഷ്ടം സഹിക്കാൻ തയ്യാറായില്ലെങ്കിൽ നൽകേണ്ടിവരുന്ന വില വലുതാണ്.
  
കൊറോണ മഹാമാരിയാകുമ്പോൾ 

തുടക്കത്തിൽ രോഗത്തെക്കുറിച്ച്‌ വേണ്ടത്ര അറിവില്ലായ്മമൂലം ചൈനയിൽ ഇത് മഹാമാരിയായി. എല്ലാം പൂട്ടി. ഹ്യൂബൈ പ്രവിശ്യ തടങ്കലിലായി. മറ്റുപ്രദേശങ്ങളിലും ഫാക്ടറികൾ അടച്ചു. ഐക്യരാഷ്ട്രസഭ കാലാവസ്ഥാ വ്യതിയാനപഠനത്തിന്റെ ഭാഗമായി ബഹിരാകാശ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഓരോ രാജ്യത്തിന്റെയും മുകളിലുള്ള അന്തരീക്ഷ മലിനീകരണം, ഹരിത വാതകങ്ങളുടെ സാന്നിധ്യം എന്നിവ അളക്കാറുണ്ട്. ചൈനയിലെ ഇവയുടെ തോത് ഫെബ്രുവരിയിൽ നാടകീയമായി കുറഞ്ഞെന്ന് അവർ ചൂണ്ടിക്കാണിച്ചു. ഇതുപോലെ യൂറോപ്പിലെ ഏറ്റവും വികസിതപ്രദേശങ്ങളിലൊന്നായ മിലാൻ ഇന്ന് ഫാക്ടറികളും ഓഫീസുകളും കടകളുമെല്ലാം അടച്ച് ശ്മശാനമൂകതയിലാണ്. കോവിഡ്-19 മഹാമാരിയാകുന്നതോടെ അനിവാര്യമായി സംഭവിക്കാൻ പോകുന്ന പതനമാണിത്.  

 പതനം ഒഴിവാക്കാൻ 

മേൽപ്പറഞ്ഞ അടച്ചുപൂട്ടൽ സാമ്പത്തികോത്‌പാദനത്തെ തകർത്തെന്ന് പറയേണ്ടതില്ലല്ലോ. ഇങ്ങനെ തകർന്നത് എയ്ഡ്‌സിന്റെ കാലത്തെന്നപോലെ ആഫ്രിക്കൻ സമ്പദ്ഘടനകളായിരുന്നില്ല. മറിച്ച്, 21-ാം നൂറ്റാണ്ടിന്റെ ആഗോള ഫാക്ടറിയായി അറിയപ്പെടുന്ന ചൈനയിലാണ്. പല രാജ്യങ്ങളുടെയും ഫാക്ടറികൾക്ക് ആവശ്യമായ ഇന്റർമീഡിയറ്റ് ഉത്‌പന്നങ്ങൾ അവിടെയാണ് ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്, ഓസ്‌ട്രേലിയയിലെ വിവിധ ഖനിജങ്ങൾ സംസ്കരിക്കുന്നത് ചൈനയിലാണ്. ലോകമെമ്പാടുമുള്ള ഇലക്ട്രോണിക്, കാർ ഉൾപ്പെടെയുള്ളവയുടെ നിർമാണത്തിനാവശ്യമായ ഘടകപദാർഥങ്ങളും വരുന്നത് അവിടെനിന്നുതന്നെ. ആഗോള സപ്ലൈ ചെയിൻ ഹബ്ബാണ് ചൈന. ചൈനയിലെ ഉത്‌പാദനം നിലച്ചത് ആഗോള ഉത്‌പാദനത്തെ പ്രതികൂലമായി ബാധിച്ചു. 

ചൈനയുമായി ഏറ്റവും ഉദ്ഗ്രഥിക്കപ്പെട്ട ജപ്പാൻ, കൊറിയ, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലും മേഖലകളിലുമാണ് ഏറ്റവും വലിയ തിരിച്ചടി. കമ്പോളസമ്പദ്ഘടനയിൽ ഇടവിട്ട് സാമ്പത്തിക തകർച്ചകൾ അനിവാര്യമാണ്. ഉത്‌പാദനം വളരുന്ന മുറയ്ക്ക് കമ്പോളം വികസിക്കില്ല. പ്രത്യേകിച്ച് ഉപഭോക്താക്കളുടെ വാങ്ങൽ കഴിവ്. മാർക്സ് മുതൽ കെയിൻസ് വരെയുള്ളവർക്ക് യോജിപ്പുള്ള കാര്യമാണിത്. നിക്ഷേപകമ്പോളവും ഉത്‌പാദനവർധനയ്ക്കനുസരിച്ച് വളരണമെന്നില്ല.  സാമ്പത്തിക വളർച്ചയുടെ ആക്കം കൂടുംതോറും സാമഗ്രികളുടെ വില, കൂലി, പലിശ തുടങ്ങിയവ ഉയരും. ഇത് നിക്ഷേപകരിൽ ഭാവിലാഭത്തെക്കുറിച്ച് ആശങ്കയുണ്ടാക്കും. അവർ നിക്ഷേപം നടത്താൻ മടിക്കും.

അങ്ങനെ കൈയിൽ പണമില്ലാത്തതുകൊണ്ട് സാധാരണക്കാർ സാധനങ്ങൾ വാങ്ങില്ല. കൈയിൽ പണമുണ്ടെങ്കിലും നിക്ഷേപകർ വാങ്ങാൻ മടിക്കും.   മേൽപ്പറഞ്ഞ പ്രവണതകൾ അനിവാര്യമാക്കുന്ന പതനം ഒഴിവാക്കാൻ പല നടപടിയും സ്വീകരിക്കാം. ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും ഉദാരമായ വായ്പലഭ്യമാക്കലാണ് മുഖ്യമായ മാർഗം. വായ്പയുടെ കടൽപ്പാലത്തിന് ദൈർഘ്യമേറുംതോറും അപകടത്തിന്റെ സാധ്യത കൂടിക്കൊണ്ടിരിക്കും. അസാധാരണ തിരിച്ചടിയുണ്ടായാൽ കടത്തിന്റെ പാലം പൊളിയും. സമ്പദ്ഘടന താഴേക്ക്‌ ഉരുണ്ടുതുടങ്ങും. വീട്ടുവായ്പകമ്പോളത്തിന്റെ തകർച്ചയും പ്രമുഖ ബാങ്കുകളുടെ പൂട്ടലുമാണ് 2008-ൽ ആഗോളമാന്ദ്യത്തിന്‌ വഴിയൊരുക്കിയത്.

കരകയറ്റത്തിന് 34 വർഷമെടുത്തു. കഴിഞ്ഞ ഒരു വർഷമായി അടുത്ത തകർച്ചയെക്കുറിച്ചുള്ള ചർച്ചകളാണ്. ഇക്കണോമിസ്റ്റ് മാസിക പലവട്ടം ഇതുസംബന്ധിച്ച് ലേഖനങ്ങളും എഴുതി. കഴിഞ്ഞ സാമ്പത്തികത്തകർച്ചയുടെ നിമിത്തം ലെഹ്‌മാൻ ബാങ്ക് പൊളിഞ്ഞതായിരുന്നെങ്കിൽ കൊറോണ വൈറസാകുമോ 2020-ലെ ലോകസാമ്പത്തികത്തകർച്ചയുടെ നിമിത്തം?   ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്മെന്റിന്റെ ഏറ്റവും പുതിയ കണക്കുകൾപ്രകാരം ആഗോള ഉത്‌പാദനം 2019-ൽ 2.9 ശതമാനമായിരുന്നത് 2.4 ശതമാനമായി താഴും. ഈ റിപ്പോർട്ടിൽ പറയുന്നത് കോവിഡ്-19 മഹാമാരിയായിത്തീർന്നാൽ (Pandemic) ആഗോളവളർച്ച 1.9 ശതമാനമായി താഴുമെന്നാണ്. ലോകാരോഗ്യസംഘടന കോവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. ആഗോള ഉത്‌പാദനവളർച്ച 2.5 ശതമാനത്തിൽ താഴെയാകുന്ന അവസ്ഥയെയാണ് ഐ.എം.എഫ്. ആഗോളമാന്ദ്യമായി പ്രഖ്യാപിക്കുന്നത്. ലോകം മറ്റൊരു മാന്ദ്യത്തിന്റെ പടിവാതിൽക്കലാണ്.

കൊച്ചുകേരളം ചെയ്യേണ്ടത്‌ 
എന്താണ് നമ്മുടെ കൊച്ചുകേരളം ചെയ്യേണ്ടത്? കേരളത്തിൽ നാം കൊറോണ വൈറസിനെ പിടിച്ചുകെട്ടിയിടാൻ ശ്രമിക്കുന്നു. ചൈനയിൽനിന്നുവന്നവരെ ഫലപ്രദമായി ക്വാറ​െന്റെൻ ചെയ്തു. രോഗബാധിതരായ രണ്ടുപേരെ സുഖപ്പെടുത്തി. പകർച്ച തടഞ്ഞു. ലോകപ്രശംസ പിടിച്ചുപറ്റിയ ഒരു പ്രകടനമാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ നടത്തിയത്. നമുക്കിതെങ്ങനെ കഴിഞ്ഞു, കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രത്യേകതകൾ എന്ത് തുടങ്ങിയവ പല ആഗോളവിദഗ്ധരും പരാമർശിച്ചുകണ്ടു. 

ഒരു ഭാഗ്യപരീക്ഷണത്തിനും നാം തയ്യാറല്ല എന്നതിന്റെ പ്രഖ്യാപനമായിരുന്നു മുഖ്യമന്ത്രി നൽകിയ ജാഗ്രതാ നിർദേശങ്ങൾ.  ഇറ്റലിയിലെ അനുഭവമെന്താണ്? ഫെബ്രുവരി 21-നാണ് ആദ്യകേസ് കണ്ടത്. മാർച്ച് നാലിന് 587-ൽ തുടങ്ങി മാർച്ച് 11 ആയപ്പോഴേക്കും 2313-ൽ എത്തി. മൊത്തം 12,460, മരണം 827. ഇതുപോലെ ഓരോ രാജ്യത്തെയും കണക്കുകൾ കാണിക്കുന്നത് തുടക്കത്തിൽ വേണ്ടത്ര ജാഗ്രതയെടുത്തില്ലെങ്കിൽ ഈ പകർച്ചവ്യാധി ശരവേഗത്തിൽ പടരും. അങ്ങനെയൊന്ന് സംഭവിച്ചാൽ സംസ്ഥാനത്തുണ്ടാകുന്ന സാമ്പത്തികത്തകർച്ച ഊഹാതീതമായിരിക്കും. 

കിഫ്‌ബി താങ്ങാവും 

നമുക്ക് ആത്മവിശ്വാസം നൽകേണ്ടുന്ന അനുഭവങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനം ചൈനയിൽ പകർച്ചവ്യാധി കൈവിട്ടുപോയിട്ടും കർശനനടപടികളിലൂടെ അവർ പിടിച്ചുകെട്ടിയിരിക്കുന്നു എന്നതാണ്. മൊത്തം രോഗികളുടെയും പുതിയ രോഗികളുടെയും എണ്ണം ഗണ്യമായി കുറയുന്നതിന്റെ കണക്കുകൾ  റിപ്പോർട്ടുചെയ്തുതുടങ്ങി. എന്നാലും പകർച്ചവ്യാധികളുടെ കെടുതികളിൽനിന്നുള്ള മോചനത്തിന് ഇനിയും മാസങ്ങൾ വേണ്ടിവരും. 

ചൈനയിലെന്നപോലെ വളരെ ശക്തമായൊരു പൊതുജനാരോഗ്യ സംവിധാനം കേരളത്തിലുമുണ്ട്. ആർദ്രം മിഷനിലൂടെ നമ്മുടെ പ്രാഥമികാരോഗ്യ ആശുപത്രികളിലും  ഉയർന്നതലങ്ങളിലും സൗകര്യങ്ങളിൽ ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. നിപയെ നിയന്ത്രിച്ചതിന്റെ അനുഭവം ആരോഗ്യവകുപ്പിനുണ്ട്. നിരുത്തരവാദപരമായി പെരുമാറുന്ന ചിലരുണ്ടെങ്കിലും കേരളീയരുടെ ആരോഗ്യബോധം താരതമ്യേന ഉയർന്നതാണ്. രോഗപ്രതിരോധത്തിനുവേണ്ടിയുള്ള  കൂട്ടായ്മ നാട്ടിലുണ്ടാവണം.

ഇതൊക്കെ ചെയ്യുമ്പോഴും സാമ്പത്തിക തളർച്ച നമ്മളെയും ഗ്രസിച്ചുകൊണ്ടിരിക്കയാണ്. കച്ചവടവും ഭൂമിവിനിമയവും ടൂറിസം, കെട്ടിടനിർമാണം തുടങ്ങിയ മേഖലകളും ദുർബലമായതിന്റെ തെളിവാണ് നികുതിവരുമാനത്തിലുള്ള ഇടിവ്. ഗൾഫിലെ അനിശ്ചിതത്വവും നമ്മെ അലട്ടുന്നുണ്ട്. എന്തുചെയ്യാം, കേന്ദ്രസർക്കാർ ഇപ്പോഴും ഉറക്കമുണർന്നിട്ടില്ല. രാജ്യം വലിയൊരു പ്രതിസന്ധിയുടെ പടിവാതിൽക്കലാണെന്ന ചിന്ത അവർക്കില്ല. ഇവിടെയും കേരളം തനതായ പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ്. അതാണ് കിഫ്ബിയുടെ ആഭിമുഖ്യത്തിലുള്ള സമാനതകളില്ലാത്ത പശ്ചാത്തലനിക്ഷേപപദ്ധതി. ഇത് ഈ മാന്ദ്യകാലത്ത് നമ്മുടെ സമ്പദ്ഘടനയ്ക്ക് സുപ്രധാന താങ്ങായിരിക്കും.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...