Showing posts with label അരുണ്‍ ജെയ്റ്റ്ലി. Show all posts
Showing posts with label അരുണ്‍ ജെയ്റ്റ്ലി. Show all posts

Friday, March 4, 2016

ജനവിരുദ്ധം കേരളത്തിന് നിരാശ

കേന്ദ്രബജറ്റില്‍ കേരളത്തിന് ഒന്നുമില്ലെന്ന് ബിജെപിക്കാരും സമ്മതിക്കും. പക്ഷേ, റബര്‍, കാപ്പി തുടങ്ങിയവയുള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ക്ക് കൂടിയ താങ്ങുവില പ്രഖ്യാപിക്കാത്തതിനെ കരുതലോടെയുള്ള നീക്കമെന്ന് വ്യാഖ്യാനിക്കുകയാണ് മനോരമ ലേഖകന്‍! ലോകവ്യാപാരക്കരാറിന്റെ പശ്ചാത്തലത്തില്‍ താങ്ങുവില പ്രഖ്യാപിച്ച് വലിയതോതില്‍ കമ്പോളത്തില്‍ ഇടപെടാന്‍ കഴിയില്ല. ഈ കരാറില്‍ ഒപ്പുവയ്ക്കാന്‍ പോയപ്പോള്‍ ഇടതുപക്ഷം ഈ മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ, ലോകവ്യാപാരക്കരാറിന്റെ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ റബര്‍ കൃഷിക്കാരെ സഹായിക്കാന്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ സാധിക്കും. റബര്‍ റീപ്ളാന്റിങ് സബ്സിഡി ഹെക്ടറിന് ഇരുപതിനായിരത്തില്‍നിന്ന് ഒരുലക്ഷം രൂപയായി ഉയര്‍ത്തുന്നതിന് എന്താണ് തടസ്സം? തായ്ലന്‍ഡിലും മറ്റും ഇത് ഒന്നരലക്ഷത്തോളം രൂപ വരും. അതുപോലെ, താങ്ങുവില പ്രഖ്യാപിക്കാന്‍ കഴിയില്ലെങ്കില്‍ വിലയിടിവിനോട് ബന്ധപ്പെടുത്തി ഒരു വരുമാന ഉറപ്പുപദ്ധതി പ്രഖ്യാപിക്കാം. വികസിതരാജ്യങ്ങള്‍ ലോകവ്യാപാരക്കരാറിന്റെ കാലഘട്ടത്തിലും തങ്ങളുടെ കൃഷിക്കാര്‍ക്ക് വാരിക്കോരി ധനസഹായം നല്‍കുന്നത് ഈ തന്ത്രം പ്രയോഗിച്ചാണ്. 
ആസിയന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ വ്യവസായ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുപകരമാണ് നമ്മുടെ നാട്ടിലേക്ക് ആ രാജ്യങ്ങളില്‍നിന്ന് നാണ്യവിളകളുടെ ഇറക്കുമതി അനുവദിക്കുന്നത്. അതിന്റെ ദുരിതം മുഴുവന്‍ ഈ നാണ്യവിളകള്‍ കൃഷി ചെയ്യുന്ന കേരളം അനുഭവിക്കുന്നു. അതുകൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനുള്ള ധാര്‍മികബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. സംസ്ഥാന പൊതുമേഖലയ്ക്കുള്ള ധനസഹായത്തിന്റെയും പുതിയ പ്രോജക്ടുകളുടെയും കാര്യം നിരാശാജനകമാണ്. ഏതാണ്ട് വൈരാഗ്യബുദ്ധിയോടെ സംസ്ഥാനത്തോട് പെരുമാറുന്നതായി തോന്നിപ്പോകുന്നു.
കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധി ഈ കേന്ദ്രബജറ്റ് രൂക്ഷമാക്കും. കേരളത്തെ മാത്രമല്ല, രാജ്യത്തെ മൊത്തത്തിലെടുത്താലും ഇതുതന്നെ സ്ഥിതി. ആഗോള സാമ്പത്തികമുരടിപ്പില്‍ ഒരു ആശാകിരണമാണ് ഇന്ത്യ എന്നാണ് ധനമന്ത്രി പറഞ്ഞത്. രാജ്യത്തിന്റെ 7.6 ശതമാനം സാമ്പത്തികവളര്‍ച്ച ഉയര്‍ത്തിക്കാട്ടിയാണ് ഈ മേനി നടിപ്പ്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ദേശീയ വരുമാനക്കണക്ക് തയ്യാറാക്കുന്നതിന്റെ രീതിയില്‍ വരുത്തിയ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ മൂലമാണ് ദേശീയ വരുമാന വളര്‍ച്ച ഇപ്രകാരം ഉയര്‍ന്നത്.  കണക്ക് തയ്യാറാക്കുന്നതിലെ പഴയ രീതി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയും മന്ദീഭവിച്ച സാമ്പത്തികവളര്‍ച്ചയുള്ള രാജ്യങ്ങളുടെ പട്ടികയിലുണ്ടാകുമായിരുന്നു. 
ആഗോള സാമ്പത്തികമാന്ദ്യംകൊണ്ട് ഇന്ത്യയുടെ കയറ്റുമതി കൂടുന്നില്ല. കാര്‍ഷിക മുരടിപ്പുമൂലം ജനങ്ങളുടെ വാങ്ങല്‍ കഴിവും കൂടുന്നില്ല. നിക്ഷേപം നടത്താന്‍ സംരംഭകര്‍ മടിക്കുന്നു. പശ്ചാത്തലമേഖലകളില്‍ നടത്തിയ ഭീമന്‍ മുതല്‍മുടക്ക് ഫലപ്രാപ്ത്തിയിലെത്താതെ വഴിമുട്ടിനില്‍ക്കുകയാണ്. ഇവര്‍ക്ക് വായ്പ നല്‍കിയ ബാങ്കുകളും പ്രതിസന്ധിയിലാണ്. മുതലാളിമാര്‍ വായ്പ തിരിച്ചടയ്ക്കാത്തതുകൊണ്ട് പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷിക്കാന്‍ 25,000 കോടി രൂപ സര്‍ക്കാരിന് നല്‍കേണ്ടിവന്നു. തുടങ്ങിക്കഴിഞ്ഞ ഭീമന്‍ പ്രോജക്ടുകള്‍ എങ്ങനെയെങ്കിലും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ബാങ്കുകളുടെ പ്രതിസന്ധി ഇനിയും കൂടുകയേ ഉള്ളൂ. ഇത് മനസ്സില്‍വച്ച് പിപിപി പ്രോജക്ടുകളെ പുനരുദ്ധരിക്കുന്നതിന് പ്രത്യേക പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ കയറ്റുമതിയും ഉപഭോഗവും നിക്ഷേപവും വേണ്ടത്ര ഉണ്ടാകുന്നില്ല. അപ്പോള്‍പ്പിന്നെ സാമ്പത്തികവളര്‍ച്ച ശക്തിപ്പെടുത്തണമെങ്കില്‍ ഒറ്റവഴിയേ ഉള്ളൂ. സര്‍ക്കാര്‍ചെലവ് ഉയര്‍ത്തണം. പൊതുനിക്ഷേപം വര്‍ധിപ്പിക്കണം. എന്നാല്‍, എന്‍ഡിഎ സര്‍ക്കാരിന്റെ ബജറ്റുകള്‍ ചെലവുചുരുക്കാനാണ് ശ്രമിക്കുന്നത്. 2009–10ല്‍ സര്‍ക്കാര്‍ ചെലവ് ദേശീയവരുമാനത്തിന്റെ 15.9 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം അത് 13.3 ശതമാനമായി താണു. പുതിയ ബജറ്റ് പ്രകാരം സര്‍ക്കാര്‍ചെലവുകള്‍ അടുത്ത വര്‍ഷം 12.6 ശതമാനമേ വരൂ. സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത് അവതരിപ്പിക്കേണ്ട ബജറ്റേയല്ല ഇത്.
യാഥാര്‍ഥ്യം ഇതാണെങ്കിലും കൃഷിക്കും ഗ്രാമീണജനതയ്ക്കും ഉത്തേജനം നല്‍കുന്ന ബജറ്റെന്ന പ്രശംസയാണ് ഭൂരിപക്ഷം മാധ്യമങ്ങളും ചാര്‍ത്തിക്കൊടുത്തത്. കൃഷിക്കുവേണ്ടി 2015–16ല്‍ വകയിരുത്തിയ 15,809 കോടിയില്‍നിന്ന് ഇപ്പോള്‍ 35,984 കോടിയായി ഉയര്‍ത്തി എന്നാണ് ധനമന്ത്രി പ്രസംഗിച്ചത്. ഇത് വലിയൊരു കബളിപ്പിക്കലാണ്. 2016–17ലെ കൃഷി അടങ്കലില്‍ ബാങ്കുകള്‍ക്ക് കൊടുക്കുന്ന കാര്‍ഷിക പലിശ സബ്സിഡിയായ 15,000 കോടിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷം ഇത് കൃഷിയിലല്ല ധനവകുപ്പിലാണ് വകകൊള്ളിച്ചിരുന്നത്. ഈ സത്യം തുറന്നുപറയാതെ കൃഷിക്ക് വമ്പന്‍ വര്‍ധന കൊടുത്തു എന്ന് കള്ളപ്രചാരണം നടത്തുകയാണ്.
കൃഷിക്കാരുടെ വരുമാനം അഞ്ചുവര്‍ഷംകൊണ്ട് ഇരട്ടിയാക്കും എന്നാണ് ജെയ്റ്റ്ലിയുടെ പ്രഖ്യാപനം. ബിജെപി പാര്‍ലമെന്റ് അംഗങ്ങള്‍ ഉദാരമായി കൈയടിച്ച് പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. ചെറിയൊരു കണക്കുകൂട്ടല്‍മതി ഈ പ്രഖ്യാപനത്തിന്റെ പൊള്ളത്തരം മനസ്സിലാകാന്‍. ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഓരോ വര്‍ഷവും 15 ശതമാനംവച്ച് കൃഷിക്കാരുടെ വരുമാനം ഉയരണം. മൂന്നു ശതമാനത്തിലേറെ കാര്‍ഷികമേഖല വളരുമെന്ന് പ്രതീക്ഷിക്കാനാകില്ല. അപ്പോള്‍പ്പിന്നെ വരുമാനം ഇരട്ടിയാകണമെങ്കില്‍ ഒറ്റവഴിയേ ഉള്ളൂ. കാര്‍ഷിക വിലകള്‍ പൊതുവിലയേക്കാള്‍ 12 ശതമാനം വീതം ഉയരണം. ഇത്തരമൊരു വിലക്കയറ്റം നാട് താങ്ങുമോ? യുപിയിലും മറ്റും വരാന്‍പോകുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള വാചകമടി മാത്രമാണ് ഇതുപോലുള്ള പ്രഖ്യാപനങ്ങള്‍.
ഈ ബജറ്റ് പാവങ്ങള്‍ക്ക് എന്തുനല്‍കി? തൊഴിലുറപ്പ് പദ്ധതിയാണ് പാവങ്ങളുടെ ഒരത്താണി. നിയമപ്രകാരം 100 ദിവസത്തെ തൊഴിലെങ്കിലും ഒരു കുടുംബത്തിന് നല്‍കണം. പക്ഷേ,  ഇപ്പോള്‍ ശരാശരി 40 ദിവസത്തെ തൊഴില്‍മാത്രമേ നല്‍കാന്‍ കഴിയുന്നുള്ളൂ. അതിന്റെ കൂലിയിനത്തില്‍ത്തന്നെ ആയിരക്കണക്കിന് കോടി കുടിശ്ശികയുണ്ട്. എന്നിട്ടും, തൊഴിലുറപ്പിനുള്ള അടങ്കലില്‍ വെറും 2000 കോടിയുടെ വര്‍ധനയേയുള്ളൂ. എന്നിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ന്ന അടങ്കല്‍ തൊഴിലുറപ്പിന് താന്‍ വകയിരുത്തുന്നുവെന്ന് ജെയ്റ്റ്ലി വമ്പുപറയുന്നു. ചുരുങ്ങിയത് 65,000 കോടി രൂപയെങ്കിലും വകയിരുത്താതെ കുടിശ്ശിക തീര്‍ക്കാനും തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കാനും കഴിയില്ല. ഇപ്പോള്‍ വകയിരുത്തിയത് കേവലം 38,500 കോടി രൂപ.
ആരോഗ്യം, സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യമേഖലകളെടുത്താല്‍ മുന്‍വര്‍ഷത്തേക്കാള്‍ നാമമാത്ര വര്‍ധനയേ ഉള്ളൂ. അങ്കണവാടികള്‍ക്ക് 2014–15ല്‍ 16,415 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് ഇപ്പോള്‍ 15,873 കോടി രൂപ മാത്രമേയുള്ളൂ. സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് 56 കോടി രൂപയാണ് അധികമായി വകയിരുത്തിയത്.
പട്ടികവര്‍ഗക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി പദ്ധതിയുടെ 8.6 ശതമാനമാണ് വകയിരുത്തേണ്ടത്. എന്നാല്‍ 4.4 ശതമാനമേ വകയിരുത്തിയുള്ളൂ. 24,000 കോടി രൂപയാണ് ഈ പരമദരിദ്രര്‍ക്ക് നിഷേധിച്ചത്. പട്ടികജാതിക്കാര്‍ക്ക് പദ്ധതി അടങ്കലിന്റെ 16.6 വകയിരുത്തേണ്ടതായിരുന്നു. എന്നാല്‍, ഏഴുശതമാനമേ വകയിരുത്തിയുള്ളൂ. നഷ്ടപ്പെട്ടത് 52,470 കോടി രൂപ. അടുത്തവര്‍ഷം മുതല്‍ പദ്ധതി എന്നൊരു സങ്കല്‍പ്പംതന്നെ ഉപേക്ഷിക്കാനാണത്രേ ജെയ്റ്റ്ലി ഉദ്ദേശിക്കുന്നത്. അപ്പോള്‍പ്പിന്നെ ഇങ്ങനെയൊരു വിമര്‍ശം ഉയര്‍ത്താനുമാകില്ലല്ലോ!
മറുവശത്ത്, കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന ഇളവുകള്‍ക്കും സഹായങ്ങള്‍ക്കും ഇക്കുറിയും ഒരു ലോഭവുമില്ല. കടക്കെണിയിലായ കൃഷിക്കാര്‍ ആത്മഹത്യചെയ്യുമ്പോള്‍ കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളുന്നു.  ഭീമന്‍ പശ്ചാത്തല സൌകര്യ പിപിപി പ്രോജക്ടുകളുടെ കോര്‍പറേറ്റ് ബാധ്യതകള്‍ വെട്ടിച്ചുരുക്കി അവരെ രക്ഷിക്കാന്‍ ഒരു സ്കീം തന്നെ ബജറ്റില്‍ പ്രഖ്യാപിച്ച കാര്യം നേരത്തെ പറഞ്ഞുവല്ലോ. ഓരോവര്‍ഷവും ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപയുടെ നികുതികളാണ് സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുന്നത്. ഇതില്‍ സിംഹപങ്കും കോര്‍പറേറ്റുകള്‍ക്കാണ് നേട്ടമുണ്ടാകുന്നത്. എല്ലാവര്‍ഷവും ബജറ്റ് പ്രസംഗം കഴിഞ്ഞാല്‍ സര്‍ക്കാരിനെതിരെ ഈ കണക്കുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം വിമര്‍ശം ഉന്നയിക്കാറ്. അതുകൊണ്ട് ഇത്തവണത്തെ ബജറ്റില്‍ ഇങ്ങനെ സര്‍ക്കാരിന് നഷ്ടപ്പെടുന്ന തുകയെക്കുറിച്ച് പ്രത്യേകം കണക്ക് നല്‍കേണ്ടന്ന് തീരുമാനിച്ചു.
ക്രൂഡോയിലിന്റെ വില വിദേശത്ത് നിരന്തരമായി കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില താഴാത്തത് ബജറ്റിനു പുറത്ത് ഇവയുടെ മേലുള്ള എക്സൈസ് നികുതി സര്‍ക്കാര്‍ നിരന്തരം ഉയര്‍ത്തുന്നതുമൂലമാണ്. കഴിഞ്ഞ ഒരുവര്‍ഷം ഏതാണ്ട് ഒരുലക്ഷം കോടി രൂപയുടെ അധികനികുതി ഭാരം ഇത്തരത്തില്‍ ജനങ്ങളുടെമേല്‍ ബിജെപി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയുണ്ടായി. കൈയടി വാങ്ങാനായിട്ടെങ്കിലും എക്സൈസ് നികുതിയില്‍ എന്തെങ്കിലുമൊരു കുറവു പ്രതീക്ഷച്ചവര്‍ ഇളിഭ്യരായി. മാത്രമല്ല, പിഎഫ് വായ്പയുടെ 60 ശതമാനത്തിന് നികുതി കൊടുക്കണമെന്ന വിചിത്രമായ നികുതി നിര്‍ദേശവും കൊണ്ടുവന്നു. ഈ നിര്‍ദേശം സംബന്ധിച്ച് പൂര്‍ണ ആശയക്കുഴപ്പമാണ് ധനമന്ത്രാലയത്തിന്. ഇതാണ് സെക്രട്ടറിമാരുടെ അഴകൊഴമ്പന്‍ വിശദീകരണം നല്‍കുന്ന സൂചന. കോര്‍പറേറ്റ് നികുതികള്‍ 25 ശതമാനമായി താഴ്ത്തുന്നതിനുള്ള സമയബന്ധിത പരിപാടി തുടരും. 2015–16ല്‍ ആദായനികുതി ഇനത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 46,000 കോടിയുടെ കുറവുണ്ടായി. എന്നാല്‍,  എക്സൈസ് നികുതിയിലെ വര്‍ധന ഈ കുറവ് നികത്തി. പരോക്ഷ നികുതികളിലുള്ള ആശ്രിതത്വം ഇനിയും ഉയരും.
ജെയ്റ്റ്ലിയെ സംബന്ധിച്ചടത്തോളം വിട്ടുവീഴ്ചയില്ലാതെ മുറുകെപ്പിടിക്കുന്ന ഏക ധനകാര്യ ആദര്‍ശം കമ്മി കുറയ്ക്കുക എന്നതാണ്. കമ്മി കുറയ്ക്കുന്നതിന് പണക്കാര്‍ക്ക് നല്‍കുന്ന സബ്സിഡി കുറയ്ക്കാം. അവരില്‍നിന്നുള്ള നികുതി വര്‍ധിപ്പിക്കാം. എന്നാല്‍, ഇത്തരം നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. അതേസമയം, ജനങ്ങളുടെമേല്‍ പരോക്ഷനികുതി ഭാരം അടിച്ചേല്‍പ്പിക്കുകയും അവര്‍ക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ കമ്മി കുറയ്ക്കുന്ന തന്ത്രമാണ് ഈ ബജറ്റിന്റെയും മുഖമുദ്ര

Read more: http://www.deshabhimani.com/index.php/articles/news-articles-02-03-2016/542854

Friday, July 11, 2014

വിലക്കയറ്റത്തിനും സാമ്പത്തിക മുരടിപ്പിനും പരിഹാരമില്ലാത്ത ബജറ്റ്



 (Kerala Kaumudi)

രാജ്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ രണ്ടു പ്രശ്നങ്ങള്‍ വിലക്കയറ്റവും സാമ്പത്തിക മുരടിപ്പുമാണ്. ഇവ രണ്ടിനും പരിഹാരം ബജറ്റിലുണ്ട് എന്നാണ് അരുണ്‍ ജെയ്റ്റ്ലിയുടെ അവകാശവാദം. പക്ഷേ, ഞാനെത്ര പരതിയിട്ടും ഉത്തരങ്ങള്‍ കണ്ടെത്താനായില്ല.
സാമ്പത്തിക മുരടിപ്പ് അകറ്റണമെങ്കില്‍ സര്‍ക്കാര്‍ ചെലവുകള്‍ വര്‍ദ്ധിപ്പിക്കണം. പക്ഷേ, കമ്മി കുറയ്ക്കുന്നതിന് ബജറ്റില്‍ സ്വീകരിച്ചിരിക്കുന്ന സമീപനം ചെലവിനെ ഞെരുക്കുകയാണ്. വരുമാനം വര്‍ദ്ധിപ്പിക്കുകയല്ല. മൊത്തം പദ്ധതിയടങ്കല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിലക്കയറ്റത്തെ മാറ്റിനിര്‍ത്തിയാല്‍ നാലു ശതമാനം കുറവാണ്. കൃഷി, ഗ്രാമവികസനം തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായിട്ടുളളത്. ബിജെപി തന്നെ ഈ വിമര്‍ശനം ചിദംബരത്തിന്‍റെ ഇടക്കാല ബജറ്റിനെക്കുറിച്ച് ഉയര്‍ത്തിയിട്ടുളളതാണ്. പക്ഷേ, പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പദ്ധതി അടങ്കലില്‍ ഒരു വര്‍ദ്ധനയും വരുത്തുന്നതിന് പുതിയ ധനമന്ത്രി തയ്യാറായിട്ടില്ല.
ഇനി വിലക്കയറ്റത്തിന്‍റെ കാര്യമെടുക്കാം. പേരിനു വേണ്ടിയെങ്കിലും ബജറ്റ് പ്രസംഗത്തില്‍ ‌വിലക്കയറ്റത്തെക്കുറിച്ച് ഒരു ഖണ്ഡിക ഉണ്ടാകുമെന്നു കരുതിയവര്‍ക്കു തെറ്റി. പ്രസംഗത്തിന്‍റെ ആമുഖത്തില്‍ പൊതു സാമ്പത്തികസ്ഥിതി വിവരിക്കുന്ന വേളയിലുളള ഒരു പരാമര്‍ശത്തിനപ്പുറം വിലക്കയറ്റത്തെക്കുറിച്ച് പൂര്‍ണ നിശബ്ദതയാണ് ധനമന്ത്രി പാലിക്കുന്നത്. ഒന്നാലോചിച്ചാല്‍ ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. വിലക്കയറ്റം തടയാന്‍ ഒരു പരിപാടിയും കേന്ദ്രസര്‍ക്കാരിനില്ല.  
കൈയില്‍ പണം കുമിഞ്ഞുകൂടിയതുകൊണ്ട് ജനങ്ങള്‍ ഒരുപാട് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതല്ല വിലക്കയറ്റത്തിനുകാരണം. ധാന്യമടക്കമുള്ള ഉപഭോക്തൃ ഉത്പന്നങ്ങളെല്ലാം വില്‍ക്കാന്‍ പറ്റാതെ കെട്ടിക്കിടക്കുകയാണ്. അതുപോലെ നിക്ഷേപകര്‍ വലിയതോതില്‍ പണം മുടക്കി അസംസ്‌കൃതവസ്തുക്കളും യന്ത്രങ്ങളും വാങ്ങുന്നതുകൊണ്ടുമല്ല വിലക്കയറ്റം. വേണ്ടത്ര നിക്ഷേപമില്ലാത്തതുകൊണ്ട് രാജ്യത്ത് രൂക്ഷമായ ഉത്പാദന മുരടിപ്പാണ്.
ഡിമാന്‍ഡ് കൂടിയതുകൊണ്ടല്ല വിലക്കയറ്റം. മറിച്ച് ഉത്പാദനച്ചെലവിലെ വര്‍ധനയും ഊഹക്കച്ചവടവും കുത്തകകള്‍ വിലകൂട്ടുന്നതുമാണ് കാരണങ്ങള്‍.

പെട്രോളിയം ഉല്‍പന്നങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍, പ്രകൃതി വാതകം എന്നിവയുടെ വില വര്‍ദ്ധിക്കും എന്നു മാത്രമാണ് ഈ ബജറ്റ് നല്‍കുന്ന ഒരേയൊരുറപ്പ്. സബ്സിഡിയൊന്നും വെട്ടിക്കുറച്ചിട്ടില്ലല്ലോ എന്നായിരിക്കും ബജറ്റിന്‍റെ വക്താക്കള്‍ വാദിക്കുക. സബ്സിഡികള്‍ വെട്ടിക്കുറച്ചുകൊണ്ടാണ് ചിദംബരം ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. പെട്രോളിയം സബ്സിഡി 22000 കോടിയാണ് വെട്ടിക്കുറച്ചത്. അതില്‍ നിന്ന് ഒരു പൈസ പോലും സബ്സിഡി ഉയര്‍ത്താന്‍ ജെയ്റ്റ്ലി തയ്യാറായിട്ടില്ല. മാത്രമല്ല, ധനമന്ത്രി അവകാശപ്പെടുന്നതുപോലെ ധനക്കമ്മി 4.1 ശതമാനത്തില്‍ നിര്‍ത്തണമെങ്കില്‍ ബജറ്റില്‍ പറഞ്ഞില്ലെങ്കിലും സബ്സിഡി വെട്ടിക്കുറയ്ക്കേണ്ടി വരും. എന്തുകൊണ്ട്?
ചിദംബരത്തിന്‍റെ ഇടക്കാല ബജറ്റില്‍ 4.1 ശതമാനമായിരുന്നു ധനക്കമ്മി. ആ പ്രഖ്യാപനത്തില്‍ത്തന്നെ പിടിച്ചു നിര്‍ത്തുമെന്നാണ് പുതുക്കിയ ബജറ്റിലെ അവകാശവാദം. അതെങ്ങനെ കഴിയും? ചിദംബരത്തിന്‍റെ  ഇടക്കാല ബജറ്റിനെ നിശിതമായി വിമര്‍ശിച്ച ആളാണ് ഇപ്പോഴത്തെ ധനമന്ത്രി. ചിദംബരം കമ്മി കുറച്ചു കാണിച്ചിരിക്കുകയാണ് എന്ന് കണക്കുകള്‍ നിരത്തി അന്ന് ജെയ്റ്റ്ലി സ്ഥാപിച്ചിരുന്നു. അതിന് ചിദംബരം സ്വീകരിച്ച മാര്‍ഗങ്ങളും കൈയോടെ പിടിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ കുടിശികയടക്കം മുന്‍വര്‍ഷത്തെ പല ചെലവുകളും നടപ്പുവര്‍ഷത്തേയ്ക്ക് മാറ്റിവെച്ചും  പൊതുമേഖലാ കമ്പനികളുടെ സമ്പാദ്യം ഡിവിഡന്‍റായി എഴുതിയെടുത്തും എണ്ണക്കമ്പനികള്‍ക്കു കൊടുക്കേണ്ട സബ്സിഡിയുടെ ഭാഗം അടുത്ത വര്‍ഷത്തേയ്ക്കു മാറ്റിവെച്ചുമാണ് ‌കമ്മി കുറച്ചു കാണിച്ചത് എന്ന ജെയ്റ്റ്ലിയുടെ ആക്ഷേപത്തെ ഇതുവരെ ചിദംബരം നിഷേധിച്ചിട്ടില്ല.
അപ്പോള്‍ ധനക്കമ്മി 4.1 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തണമെങ്കില്‍ സബ്സിഡികള്‍ വെട്ടിക്കുറച്ചേ തീരൂ. എക്സ്പെന്‍ഡിച്ചര്‍ മാനേജ്മെന്‍റ്  കമ്മിഷന്‍റെ നിയോഗവും ഭക്ഷ്യ – പെട്രോളിയം സബ്സിഡി ഘടന സമൂലമായി പൊളിച്ചെഴുതുമെന്ന പ്രഖ്യാപനവും വരാന്‍ പോകുന്ന കര്‍ക്കശ നടപടികളുടെ സൂചനയാണ്. കാഷ് ട്രാന്‍സ്ഫറിലൂടെ ഭക്ഷ്യ സബ്സിഡി ഗണ്യമായി കുറയ്ക്കുക, ഡീസലിനും വിലനിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു   സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ പൊളിച്ചെഴുത്തുകള്‍ പിന്നാലെ വരും. പാചകവാതകത്തിന്‍റെയും പ്രകൃതിവാതകത്തിന്‍റെയും വില വര്‍ദ്ധിപ്പിക്കും. ഇത്തരമൊരു നടപടി വിലക്കയറ്റം രൂക്ഷമാക്കും. പാവങ്ങളുടെ മേല്‍ ദുര്‍വഹമായ ഭാരം അടിച്ചേല്‍പ്പിക്കും.
കമ്മി പിടിച്ചു നിര്‍ത്തണമെങ്കില്‍ ‌ചിദംബരം പ്രഖ്യാപിച്ചതിനെക്കാള്‍ കൂടുതല്‍ പൊതുസ്വത്തും പൊതുമേഖലാ ഓഹരിയും വിറ്റു കാശാക്കിയേ തീരൂ. 43425 കോടി രൂപയുടെ ഓഹരി വില്‍പനയാണ് കണക്കില്‍ വകയിരുത്തിയിട്ടുളളത്. പക്ഷേ, ജെയ്റ്റ്ലി ലക്ഷ്യമിടുന്നത് ഇതിനെക്കാള്‍ വലിയ കച്ചവടമാണെന്ന് വ്യക്തമായ സൂചനയുണ്ട്. ഓഹരികള്‍ സ്വകാര്യവ്യക്തികള്‍ക്കു  വിറ്റുകൊണ്ട് ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനും തുടക്കം കുറിക്കുകയാണ്.
ദേശീയ തൊഴിലുറപ്പു പദ്ധതി, സഡക് യോജന, സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങി ഒരു സ്കീമുകളുടെ അടങ്കലുകളിലും ഇടക്കാല ബജറ്റുമായി യാതൊരു വ്യത്യാസവുമില്ല. ഇവിടെ അടങ്കല്‍ കുറയ്ക്കണം എന്നായിരുന്നു കോര്‍പറേറ്റ് ആവശ്യം. ഈ പദ്ധതികള്‍ നിര്‍ത്തലാക്കുന്നതിനു പകരം ദയാപൂര്‍വം      അവഗണിക്കുന്നതാണ് നല്ലത് എന്ന് ആരോ സര്‍ക്കാരിനെ ഉപദേശിച്ച മട്ടുണ്ട്. വിലക്കയറ്റവും കൂടി പരിഗണിച്ചാല്‍ ഈ പദ്ധതികളുടെ അടങ്കല്‍ ഇപ്പോള്‍ത്തന്നെ മുന്‍വര്‍,ത്തെക്കാള്‍ കുറവാണ്. പട്ടികജാതി – പട്ടികവര്‍ഗക്കാര്‍ക്കുളള വകയിരുത്തല്‍ ജനസംഖ്യാനുപാതത്തെക്കാള്‍ ഏതാണ്ട് 50000 കോടി കുറവാണ്.
സാമ്പത്തിക മുരടിപ്പിന് പ്രതിവിധിയായി ബജറ്റു കാണുന്നത് വര്‍ദ്ധിച്ച വിദേശനിക്ഷേപമാണ്. അതുകൊണ്ടാണ് വിദേശ മൂലധന നിക്ഷേപത്തെക്കുറിച്ചും ധനകാര്യമേഖലയെക്കുറിച്ചുമുളള ഭാഗങ്ങള്‍ ഈ ബജറ്റിലെ ഏറ്റവും കാതലായ ഖണ്ഡങ്ങളാകുന്നത്. പ്രതിരോധമേഖലയും ഇന്‍ഷ്വറന്‍സും വിദേശമൂലധനത്തിനു തുറന്നു കൊടുക്കുകയാണ്. വിദേശ മൂലധന നിക്ഷേപം കൂടുതല്‍ സുഗമമാക്കാനുളള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. പക്ഷേ, നികുതിഘടനയില്‍ മുന്‍കാലപ്രാബല്യത്തോടെയുളള നിയമമാറ്റം റദ്ദാക്കി  വോഡാഫോണുമായുളള കേസ് തോറ്റു കൊടുക്കാം എന്ന് തുറന്നു സമ്മതിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. ഭാവിയില്‍ ഇത്തരം നിയമങ്ങള്‍ അതീവജാഗ്രതയോടെയേ രൂപം നല്‍കൂ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ടപാടെയാണ് ഓഹരിക്കമ്പോളത്തില്‍ തകര്‍ച്ച തുടങ്ങിയത്. ബാങ്ക്, ഇന്‍ഷ്വറന്‍സ് തുടങ്ങിയ ധനകാര്യമേഖലകളുടെ നയങ്ങള്‍ വ്യക്തമാക്കാന്‍ തുടങ്ങിയതോടെയാണ് സൂചിക തിരിച്ചു കയറിയത്. ആവശ്യങ്ങളത്രയും അനുവദിച്ചില്ലെങ്കിലും മാറ്റത്തിന്‍റെ ദിശ കോര്‍പറേറ്റുകള്‍ക്കു  പൂര്‍ണമായും സ്വീകാര്യമാണ്.
ധനകാര്യമേഖലയില്‍ വമ്പന്‍ മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്. ധനകാര്യ നിയമ പരിഷ്കാരകമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളെല്ലാം പടിപടിയായി നടപ്പാക്കും. ബോണ്ടു മാര്‍ക്കറ്റ്, കറന്‍സി ഡെറിവേറ്റീവ് മാര്‍ക്കറ്റ്, ഡെപ്പോസിറ്ററി റെസീറ്റുകള്‍ തുടങ്ങിയ മേഖലകളെല്ലാം ഉദാരവത്കരിക്കുന്നതിനുളള അടിയന്തര നടപടികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിപണിയിലേയ്ക്ക് കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനുളള നിര്‍ദ്ദേശമുണ്ട്. ബാങ്കിംഗ് മേഖലയില്‍ പശ്ചാത്തല സൗകര്യത്തിനു നല്‍കുന്ന വായ്പകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സ്വകാര്യ ബാങ്കുകള്‍ക്ക് അനുവാദം നല്‍കാന്‍ പോവുകയാണ്. ധനകാര്യമേഖലയിലായിരിക്കും ഏറ്റവും വലിയ പൊളിച്ചെഴുത്തു നടക്കാന്‍ പോകുന്നത് എന്നു ബജറ്റ് വ്യക്തമാക്കുന്നു.  
നികുതി ഭീകരതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ച വേവലാതികളും  ബജറ്റില്‍ പ്രതിഫലിക്കുന്നില്ല. ആദായനികുതി പരിധി 2.5 ലക്ഷം രൂപയായി ഉയര്‍ത്താനേ തയ്യാറായുളളൂ. അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്നാണ് മാനിഫെസ്റ്റോയില്‍ പറഞ്ഞത്. നികുതി നിര്‍ദ്ദേശങ്ങളില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കി വരുന്ന ഇളവുകളില്‍ ഒന്നില്‍പ്പോലും കൈവെയ്ക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല. മറിച്ച് പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് ആദായനികുതിയും വില്‍പന നികുതിയുമെല്ലാം ഇല്ലാതാക്കി ബാങ്കിടപാടുകളുടെ മേലുളള നികുതിയാക്കി നികുതിഭാരം ചുരുക്കും എന്നെല്ലാം ബിജെപിക്കാര്‍ പറഞ്ഞിരുന്നു. കോഴിക്കോട്ടെ ഒരു വ്യാപാരി സമിതി ഇതു നോട്ടീസായി ഇറക്കിയെന്നും കേട്ടു. കസേരയിലിരുന്നു കഴിഞ്ഞപ്പോള്‍ ഇതൊക്കെ സംബന്ധിച്ച പ്രായോഗികബുദ്ധി ഉദിച്ചു എന്നുവേണം കരുതാന്‍.
ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ജിഎസ്ടി അഥവാ ചരക്കു സേവന നികുതി അഖിലേന്ത്യാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ചാണ്. പക്ഷേ, ബജറ്റ് പ്രസംഗത്തില്‍ ഈ പുതിയ നികുതിയുടെ സ്വഭാവത്തെക്കുറിച്ച് പുതിയ വ്യക്തതയൊന്നും നല്‍കിയിട്ടില്ല. കേരളം പോലുളള സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഇക്കാര്യത്തില്‍ ഗുജറാത്ത് എടുത്തിരുന്നത്. ഗുജറാത്തിലെ നിര്‍ദ്ദേശങ്ങളാണ് അംഗീകരിക്കപ്പെടുന്നതെങ്കില്‍ കേരളത്തിന് വലിയ തിരിച്ചടിയാകും.
റെയില്‍വേ ബജറ്റില്‍ കേരളത്തിന് തികഞ്ഞ അവഗണനയായിരുന്നു. ഇപ്പോഴും അതു തുടരുന്നു. ആകെയുളളത് ഐഐടി മാത്രം. പുതിയ തുറമുഖങ്ങള്‍ക്ക്  അയ്യായിരത്തില്‍പരം കോടി രൂപ മാറ്റിവെയ്ക്കുമ്പോള്‍ വിഴിഞ്ഞത്തിന് പരിഗണനയില്ല. ആരോഗ്യനേട്ടങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് എയിംസ് ഇല്ല. ഫാക്ടിനുളള പാക്കേജില്ല. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ തുകകളേ നീക്കിവെച്ചിട്ടുളളൂ. ധനസഹായമായി റബറിന് പ്രത്യേക സംരക്ഷണ നിര്‍ദ്ദേശങ്ങളില്ല. യുപിഎയുടെ കാലത്തും ഇതൊന്നും കിട്ടിയില്ല എന്നും ഓര്‍ക്കണമെന്നായിരിക്കും കേന്ദ്രസര്‍ക്കാരിന്‍റെ വക്താക്കള്‍ പറയുക.
  
        

ജെയ്റ്റ്ലിയുടെ ബജറ്റ് വിലക്കയറ്റം രൂക്ഷമാക്കും, സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടും




രാജ്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ രണ്ടു പ്രശ്നങ്ങള്‍ വിലക്കയറ്റവും സാമ്പത്തിക മുരടിപ്പുമാണ്. ഇവ രണ്ടിനും പരിഹാരം ബജറ്റിലുണ്ട് എന്നാണ് അരുണ്‍ ജെയ്റ്റ്ലിയുടെ അവകാശവാദം. പക്ഷേ, ഞാനെത്ര പരതിയിട്ടും ഉത്തരങ്ങള്‍ കണ്ടെത്താനായില്ല.
സാമ്പത്തിക മുരടിപ്പ് അകറ്റണമെങ്കില്‍ സര്‍ക്കാര്‍ ചെലവുകള്‍ വര്‍ദ്ധിപ്പിക്കണം. പക്ഷേ, കമ്മി കുറയ്ക്കുന്നതിന് ബജറ്റില്‍ സ്വീകരിച്ചിരിക്കുന്ന സമീപനം ചെലവിനെ ഞെരുക്കുകയാണ്. വരുമാനം വര്‍ദ്ധിപ്പിക്കുകയല്ല. മൊത്തം പദ്ധതിയടങ്കല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിലക്കയറ്റത്തെ മാറ്റിനിര്‍ത്തിയാല്‍ നാലു ശതമാനം കുറവാണ്. കൃഷി, ഗ്രാമവികസനം തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായിട്ടുളളത്. ബിജെപി തന്നെ ഈ വിമര്‍ശനം ചിദംബരത്തിന്‍റെ ഇടക്കാല ബജറ്റിനെക്കുറിച്ച് ഉയര്‍ത്തിയിട്ടുളളതാണ്. പക്ഷേ, പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പദ്ധതി അടങ്കലില്‍ ഒരു വര്‍ദ്ധനയും വരുത്തുന്നതിന് പുതിയ ധനമന്ത്രി തയ്യാറായിട്ടില്ല.

ഇനി വിലക്കയറ്റത്തിന്‍റെ കാര്യമെടുക്കാം. പേരിനു വേണ്ടിയെങ്കിലും ബജറ്റ് പ്രസംഗത്തില്‍ ‌വിലക്കയറ്റത്തെക്കുറിച്ച് ഒരു ഖണ്ഡിക ഉണ്ടാകുമെന്നു കരുതിയവര്‍ക്കു തെറ്റി. പ്രസംഗത്തിന്‍റെ ആമുഖത്തില്‍ പൊതു സാമ്പത്തികസ്ഥിതി വിവരിക്കുന്ന വേളയിലുളള ഒരു പരാമര്‍ശത്തിനപ്പുറം വിലക്കയറ്റത്തെക്കുറിച്ച് പൂര്‍ണ നിശബ്ദതയാണ് ധനമന്ത്രി പാലിക്കുന്നത്. ഒന്നാലോചിച്ചാല്‍ ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. വിലക്കയറ്റം തടയാന്‍ ഒരു പരിപാടിയും കേന്ദ്രസര്‍ക്കാരിനില്ല.

കൈയില്‍ പണം കുമിഞ്ഞുകൂടിയതുകൊണ്ട് ജനങ്ങള്‍ ഒരുപാട് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതല്ല വിലക്കയറ്റത്തിനുകാരണം. ധാന്യമടക്കമുള്ള ഉപഭോക്തൃ ഉത്പന്നങ്ങളെല്ലാം വില്‍ക്കാന്‍ പറ്റാതെ കെട്ടിക്കിടക്കുകയാണ്. അതുപോലെ നിക്ഷേപകര്‍ വലിയതോതില്‍ പണം മുടക്കി അസംസ്‌കൃതവസ്തുക്കളും യന്ത്രങ്ങളും വാങ്ങുന്നതുകൊണ്ടുമല്ല വിലക്കയറ്റം. വേണ്ടത്ര നിക്ഷേപമില്ലാത്തതുകൊണ്ട് രാജ്യത്ത് രൂക്ഷമായ ഉത്പാദന മുരടിപ്പാണ്.


ഡിമാന്‍ഡ് കൂടിയതുകൊണ്ടല്ല വിലക്കയറ്റം. മറിച്ച് ഉത്പാദനച്ചെലവിലെ വര്‍ധനയും ഊഹക്കച്ചവടവും കുത്തകകള്‍ വിലകൂട്ടുന്നതുമാണ് കാരണങ്ങള്‍.

പെട്രോളിയം ഉല്‍പന്നങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍, പ്രകൃതി വാതകം എന്നിവയുടെ വില വര്‍ദ്ധിക്കും എന്നു മാത്രമാണ് ഈ ബജറ്റ് നല്‍കുന്ന ഒരേയൊരുറപ്പ്. സബ്സിഡിയൊന്നും വെട്ടിക്കുറച്ചിട്ടില്ലല്ലോ എന്നായിരിക്കും ബജറ്റിന്‍റെ വക്താക്കള്‍ വാദിക്കുക. സബ്സിഡികള്‍ വെട്ടിക്കുറച്ചുകൊണ്ടാണ് ചിദംബരം ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. പെട്രോളിയം സബ്സിഡി 22000 കോടിയാണ് വെട്ടിക്കുറച്ചത്. അതില്‍ നിന്ന് ഒരു പൈസ പോലും സബ്സിഡി ഉയര്‍ത്താന്‍ ജെയ്റ്റ്ലി തയ്യാറായിട്ടില്ല. മാത്രമല്ല, ധനമന്ത്രി അവകാശപ്പെടുന്നതുപോലെ ധനക്കമ്മി 4.1 ശതമാനത്തില്‍ നിര്‍ത്തണമെങ്കില്‍ ബജറ്റില്‍ പറഞ്ഞില്ലെങ്കിലും സബ്സിഡി വെട്ടിക്കുറയ്ക്കേണ്ടി വരും. എന്തുകൊണ്ട്?

ചിദംബരത്തിന്‍റെ ഇടക്കാല ബജറ്റില്‍ 4.1 ശതമാനമായിരുന്നു ധനക്കമ്മി. ആ പ്രഖ്യാപനത്തില്‍ത്തന്നെ പിടിച്ചു നിര്‍ത്തുമെന്നാണ് പുതുക്കിയ ബജറ്റിലെ അവകാശവാദം. അതെങ്ങനെ കഴിയും? ചിദംബരത്തിന്‍റെ  ഇടക്കാല ബജറ്റിനെ നിശിതമായി വിമര്‍ശിച്ച ആളാണ് ഇപ്പോഴത്തെ ധനമന്ത്രി. ചിദംബരം കമ്മി കുറച്ചു കാണിച്ചിരിക്കുകയാണ് എന്ന് കണക്കുകള്‍ നിരത്തി അന്ന് ജെയ്റ്റ്ലി സ്ഥാപിച്ചിരുന്നു. അതിന് ചിദംബരം സ്വീകരിച്ച മാര്‍ഗങ്ങളും കൈയോടെ പിടിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ കുടിശികയടക്കം മുന്‍വര്‍ഷത്തെ പല ചെലവുകളും നടപ്പുവര്‍ഷത്തേയ്ക്ക് മാറ്റിവെച്ചും  പൊതുമേഖലാ കമ്പനികളുടെ സമ്പാദ്യം ഡിവിഡന്‍റായി എഴുതിയെടുത്തും എണ്ണക്കമ്പനികള്‍ക്കു കൊടുക്കേണ്ട സബ്സിഡിയുടെ ഭാഗം അടുത്ത വര്‍ഷത്തേയ്ക്കു മാറ്റിവെച്ചുമാണ് ‌കമ്മി കുറച്ചു കാണിച്ചത് എന്ന ജെയ്റ്റ്ലിയുടെ ആക്ഷേപത്തെ ഇതുവരെ ചിദംബരം നിഷേധിച്ചിട്ടില്ല.
അപ്പോള്‍ ധനക്കമ്മി 4.1 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തണമെങ്കില്‍ സബ്സിഡികള്‍ വെട്ടിക്കുറച്ചേ തീരൂ. എക്സ്പെന്‍ഡിച്ചര്‍ മാനേജ്മെന്‍റ്  കമ്മിഷന്‍റെ നിയോഗവും ഭക്ഷ്യ – പെട്രോളിയം സബ്സിഡി ഘടന സമൂലമായി പൊളിച്ചെഴുതുമെന്ന പ്രഖ്യാപനവും വരാന്‍ പോകുന്ന കര്‍ക്കശ നടപടികളുടെ സൂചനയാണ്. കാഷ് ട്രാന്‍സ്ഫറിലൂടെ ഭക്ഷ്യ സബ്സിഡി ഗണ്യമായി കുറയ്ക്കുക, ഡീസലിനും വിലനിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു   സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ പൊളിച്ചെഴുത്തുകള്‍ പിന്നാലെ വരും. പാചകവാതകത്തിന്‍റെയും പ്രകൃതിവാതകത്തിന്‍റെയും വില വര്‍ദ്ധിപ്പിക്കും. ഇത്തരമൊരു നടപടി വിലക്കയറ്റം രൂക്ഷമാക്കും. പാവങ്ങളുടെ മേല്‍ ദുര്‍വഹമായ ഭാരം അടിച്ചേല്‍പ്പിക്കും.
കമ്മി പിടിച്ചു നിര്‍ത്തണമെങ്കില്‍ ‌ചിദംബരം പ്രഖ്യാപിച്ചതിനെക്കാള്‍ കൂടുതല്‍ പൊതുസ്വത്തും പൊതുമേഖലാ ഓഹരിയും വിറ്റു കാശാക്കിയേ തീരൂ. 43425 കോടി രൂപയുടെ ഓഹരി വില്‍പനയാണ് കണക്കില്‍ വകയിരുത്തിയിട്ടുളളത്.
 
ഓഹരികള്‍ സ്വകാര്യവ്യക്തികള്‍ക്കു  വിറ്റുകൊണ്ട് ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനും തുടക്കം കുറിക്കുകയാണ്. 2.4 ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് പുതിയ മൂലധനമായി ആവശ്യമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികള്‍ ഏതാണ്ടിത്രയും വരും. കോര്‍പറേറ്റുകളാണ് ഇവയുടെ സിംഹഭാഗവും വാങ്ങിക്കൂട്ടിയത്. കോര്‍പറേറ്റുകളുടെ ഭീമന്‍ പശ്ചാത്തലസൗകര്യ പ്രോജക്ടുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നല്‍കിയ വായ്പയും അതിലുള്‍പ്പെടുന്നു.  ഇങ്ങനെ ബാങ്കുകളെ നഷ്ടത്തിലാക്കിയവര്‍ക്കു തന്നെ അവ വിറ്റു പ്രശ്നം പരിഹരിക്കാനാണ് ശ്രമം. എണ്ണക്കമ്പനികളടക്കം നവരത്ന കമ്പനികളുടെ ഓഹരികള്‍ പോലും വില്‍ക്കുന്നതിനുളള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്.
ദേശീയ തൊഴിലുറപ്പു പദ്ധതി, സഡക് യോജന, സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങി ഒരു സ്കീമുകളുടെ അടങ്കലുകളിലും ഇടക്കാല ബജറ്റുമായി യാതൊരു വ്യത്യാസവുമില്ല. ഇവിടെ അടങ്കല്‍ കുറയ്ക്കണം എന്നായിരുന്നു കോര്‍പറേറ്റ് ആവശ്യം. ഈ പദ്ധതികള്‍ നിര്‍ത്തലാക്കുന്നതിനു പകരം ദയാപൂര്‍വം അവഗണിക്കുന്നതാണ് നല്ലത് എന്ന് ആരോ സര്‍ക്കാരിനെ ഉപദേശിച്ച മട്ടുണ്ട്. വിലക്കയറ്റവും കൂടി പരിഗണിച്ചാല്‍ ഈ പദ്ധതികളുടെ അടങ്കല്‍ ഇപ്പോള്‍ത്തന്നെ മുന്‍വര്‍,ത്തെക്കാള്‍ കുറവാണ്. പട്ടികജാതി – പട്ടികവര്‍ഗക്കാര്‍ക്കുളള വകയിരുത്തല്‍ ജനസംഖ്യാനുപാതത്തെക്കാള്‍ ഏതാണ്ട് 50000 കോടി കുറവാണ്.
നയപരമായി ഈ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ വിദേശ മൂലധന നിക്ഷേപത്തെക്കുറിച്ചും ധനകാര്യമേഖലയെക്കുറിച്ചുമുളളതാണ്. പ്രതിരോധമേഖലയും ഇന്‍ഷ്വറന്‍സും വിദേശമൂലധനത്തിനു തുറന്നു കൊടുക്കുകയാണ്. വിദേശ മൂലധന നിക്ഷേപം കൂടുതല്‍ സുഗമമാക്കാനുളള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. പക്ഷേ, നികുതിഘടനയില്‍ മുന്‍കാലപ്രാബല്യത്തോടെയുളള നിയമമാറ്റം റദ്ദാക്കി  വോഡാഫോണുമായുളള കേസ് തോറ്റു കൊടുക്കാം എന്ന് തുറന്നു സമ്മതിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. ഭാവിയില്‍ ഇത്തരം നിയമങ്ങള്‍ അതീവജാഗ്രതയോടെയേ രൂപം നല്‍കൂ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ടപാടെയാണ് ഓഹരിക്കമ്പോളത്തില്‍ തകര്‍ച്ച തുടങ്ങിയത്. ബാങ്ക്, ഇന്‍ഷ്വറന്‍സ് തുടങ്ങിയ ധനകാര്യമേഖലകളുടെ നയങ്ങള്‍ വ്യക്തമാക്കാന്‍ തുടങ്ങിയതോടെയാണ് സൂചിക തിരിച്ചു കയറിയത്. ആവശ്യങ്ങളത്രയും അനുവദിച്ചില്ലെങ്കിലും മാറ്റത്തിന്‍റെ ദിശ കോര്‍പറേറ്റുകള്‍ക്കു പൂര്‍ണമായും സ്വീകാര്യമാണ്.
ധനകാര്യമേഖലയില്‍ വമ്പന്‍ മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്. ധനകാര്യ നിയമ പരിഷ്കാരകമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളെല്ലാം പടിപടിയായി നടപ്പാക്കും. ബോണ്ടു മാര്‍ക്കറ്റ്, കറന്‍സി ഡെറിവേറ്റീവ് മാര്‍ക്കറ്റ്, ഡെപ്പോസിറ്ററി റെസീറ്റുകള്‍ തുടങ്ങിയ മേഖലകളെല്ലാം ഉദാരവത്കരിക്കുന്നതിനുളള അടിയന്തര നടപടികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിപണിയിലേയ്ക്ക് കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനുളള നിര്‍ദ്ദേശമുണ്ട്. ബാങ്കിംഗ് മേഖലയില്‍ പശ്ചാത്തല സൗകര്യത്തിനു നല്‍കുന്ന വായ്പകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സ്വകാര്യ ബാങ്കുകള്‍ക്ക് അനുവാദം നല്‍കാന്‍ പോവുകയാണ്. ധനകാര്യമേഖലയിലായിരിക്കും ഏറ്റവും വലിയ പൊളിച്ചെഴുത്തു നടക്കാന്‍ പോകുന്നത് എന്നു ബജറ്റ് വ്യക്തമാക്കുന്നു.  
നികുതി ഭീകരതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ച വേവലാതികളും  ബജറ്റില്‍ പ്രതിഫലിക്കുന്നില്ല. ആദായനികുതി പരിധി 2.5 ലക്ഷം രൂപയായി ഉയര്‍ത്താനേ തയ്യാറായുളളൂ. അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്നാണ് മാനിഫെസ്റ്റോയില്‍ പറഞ്ഞത്. നികുതി നിര്‍ദ്ദേശങ്ങളില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കി വരുന്ന ഇളവുകളില്‍ ഒന്നില്‍പ്പോലും കൈവെയ്ക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല. മറിച്ച് പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് ആദായനികുതിയും വില്‍പന നികുതിയുമെല്ലാം ഇല്ലാതാക്കി ബാങ്കിടപാടുകളുടെ മേലുളള നികുതിയാക്കി നികുതിഭാരം ചുരുക്കും എന്നെല്ലാം ബിജെപിക്കാര്‍ പറഞ്ഞിരുന്നു. കോഴിക്കോട്ടെ ഒരു വ്യാപാരി സമിതി ഇതു നോട്ടീസായി ഇറക്കിയെന്നും കേട്ടു. കസേരയിലിരുന്നു കഴിഞ്ഞപ്പോള്‍ ഇതൊക്കെ സംബന്ധിച്ച പ്രായോഗികബുദ്ധി ഉദിച്ചു എന്നുവേണം കരുതാന്‍.
ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ജിഎസ്ടി അഥവാ ചരക്കു സേവന നികുതി അഖിലേന്ത്യാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ചാണ്. പക്ഷേ, ബജറ്റ് പ്രസംഗത്തില്‍ ഈ പുതിയ നികുതിയുടെ സ്വഭാവത്തെക്കുറിച്ച് പുതിയ വ്യക്തതയൊന്നും നല്‍കിയിട്ടില്ല. കേരളം പോലുളള സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഇക്കാര്യത്തില്‍ ഗുജറാത്ത് എടുത്തിരുന്നത്. ഗുജറാത്തിലെ നിര്‍ദ്ദേശങ്ങളാണ് അംഗീകരിക്കപ്പെടുന്നതെങ്കില്‍ കേരളത്തിന് വലിയ തിരിച്ചടിയാകും.
റെയില്‍വേ ബജറ്റില്‍ കേരളത്തിന് തികഞ്ഞ അവഗണനയായിരുന്നു. ഇപ്പോഴും അതു തുടരുന്നു. ആകെയുളളത് ഐഐടി മാത്രം. പുതിയ തുറമുഖങ്ങള്‍ക്ക്  അയ്യായിരത്തില്‍പരം കോടി രൂപ മാറ്റിവെയ്ക്കുമ്പോള്‍ വിഴിഞ്ഞത്തിന് പരിഗണനയില്ല. ആരോഗ്യനേട്ടങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് എയിംസ് ഇല്ല. ഫാക്ടിനുളള പാക്കേജില്ല. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ തുകകളേ നീക്കിവെച്ചിട്ടുളളൂ. ധനസഹായമായി റബറിന് പ്രത്യേക സംരക്ഷണ നിര്‍ദ്ദേശങ്ങളില്ല. യുപിഎയുടെ കാലത്തും ഇതൊന്നും കിട്ടിയില്ല എന്നും ഓര്‍ക്കണമെന്നായിരിക്കും കേന്ദ്രസര്‍ക്കാരിന്‍റെ വക്താക്കള്‍ പറയുക.

ചിദംബരവും ജെയ്റ്റ്ലിയും ഇരട്ട സഹോദരന്മാര്‍




പുതുക്കിയ ബജറ്റ് അവതരിപ്പിക്കാതെ ചിദംബരത്തിന്‍റെ പഴയ ബജറ്റു തന്നെ നടപ്പാക്കാന്‍ അരുണ്‍ ജെയ്റ്റ്ലി തീരുമാനിച്ചിരുന്നുവെങ്കില്‍ എന്തു വ്യത്യാസമാണുണ്ടാവുക? എത്ര പരിശോധിച്ചിട്ടും ഒരു വ്യത്യാസവും എനിക്ക് മനസിലാക്കാനായില്ല. ബജറ്റ് പ്രസംഗത്തിലെ നയപ്രഖ്യാപനങ്ങളെക്കുറിച്ചല്ല,  ബജറ്റിനുളളിലെ വകയിരുത്തലുകളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ധനകമ്മിയിലോ റവന്യൂ കമ്മിയിലോ ഒരു വ്യത്യാസവുമില്ല. ചിദംബരം പ്രഖ്യാപിച്ച 4.1 ശതമാനത്തില്‍ത്തന്നെ ധനക്കമ്മി പിടിച്ചു നിര്‍ത്തും എന്നാണ് ജെയ്റ്റ്ലി പറയുന്നത്. റവന്യൂ കമ്മി 3 ശതമാനമായിരുന്നത് 2.9 ശതമാനമായി നേരിയൊരു കുറവു വരുത്തി. അത്രതന്നെ.
ദേശീയ തൊഴിലുറപ്പു പദ്ധതി, സഡക് യോജന, സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങി ഒരു സ്കീമുകളുടെ അടങ്കലുകളിലും രണ്ടു ബജറ്റും തമ്മില്‍ ഒരു വ്യത്യാസവുമില്ല. നികുതി വരുമാനത്തില്‍ പതിനായിരത്തോളം കോടിയുടെ കുറവു വരുത്തിയിട്ടുണ്ട്. പക്ഷേ, നികുതിയേതര വരുമാനത്തില്‍ 32000 കോടി രൂപയുടെ വര്‍ദ്ധനയുണ്ട്. അങ്ങനെ 12 ലക്ഷം കോടി രൂപയുടെ നികുതി വരുമാനത്തില്‍ 22000 കോടി രൂപയുടെ വര്‍ദ്ധന. ഈ വര്‍ദ്ധിച്ച തുക ഗംഗാ ആക്ഷന്‍ പ്ലാന്‍, സ്കില്‍ ഇന്ത്യ, പുതിയ ശുചിത്വ പദ്ധതി, റൂര്‍ബന്‍ മിഷന്‍ തുടങ്ങിയ ചില പുതിയ സ്കീമുകള്‍ക്കായാണ് വകയിരുത്തിയത്.
എന്നിട്ടും കമ്മി 4.1 ശതമാനത്തില്‍ത്തന്നെ പിടിച്ചു നിര്‍ത്തുമെന്നാണ് ജെയ്റ്റ്ലിയുടെ അവകാശവാദം. അതെങ്ങനെ കഴിയും? ചിദംബരത്തിന്‍റെ  ഇടക്കാല ബജറ്റിനെ നിശിതമായി വിമര്‍ശിച്ച ആളാണ് ഇപ്പോഴത്തെ ധനമന്ത്രി. ചിദംബരം കമ്മി കുറച്ചു കാണിച്ചിരിക്കുകയാണ് എന്ന് കണക്കുകള്‍ നിരത്തി അന്ന് ജെയ്റ്റ്ലി സ്ഥാപിച്ചിരുന്നു. അതിന് ചിദംബരം സ്വീകരിച്ച മാര്‍ഗങ്ങളും കൈയോടെ പിടിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ കുടിശികയടക്കം മുന്‍വര്‍ഷത്തെ പല ചെലവുകളും നടപ്പുവര്‍ഷത്തേയ്ക്ക് മാറ്റിവെച്ചും  പൊതുമേഖലാ കമ്പനികളുടെ സമ്പാദ്യം ഡിവിഡന്‍റായി എഴുതിയെടുത്തും എണ്ണക്കമ്പനികള്‍ക്കു കൊടുക്കേണ്ട സബ്സിഡിയുടെ ഭാഗം അടുത്ത വര്‍ഷത്തേയ്ക്കു മാറ്റിവെച്ചുമാണ് ‌കമ്മി കുറച്ചു കാണിച്ചത് എന്ന ജെയ്റ്റ്ലിയുടെ ആക്ഷേപത്തെ ഇതുവരെ ചിദംബരം നിഷേധിച്ചിട്ടില്ല.

തന്‍റെ ബജറ്റ് പ്രസംഗത്തില്‍ മുന്‍ഗാമിയുടെ ചെയ്തികളെക്കുറിച്ച് ജെയ്റ്റ്ലി എന്തു പറയും എന്നറിയാന്‍ ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ തന്‍റെ വിമര്‍ശനങ്ങളൊക്കെ സൗകര്യപൂര്‍വം ജെയ്റ്റ്ലി വിഴുങ്ങി. നടത്തിയത് മൃദുവായ ഭാഷയില്‍ ഒരു ലഘുവിമര്‍ശനം മാത്രം. അതിങ്ങനെയായിരുന്നു - നടപ്പു വര്‍ഷത്തില്‍ ധനക്കമ്മി 4.1 ശതമാനമായി കുറയ്ക്കുന്നതിനുളള അതീവ ദുഷ്കരമായ ചുമതല എന്‍റെ മുന്‍ഗാമി അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ താഴ്ന്ന സാമ്പത്തിക വളര്‍ച്ചാനിരക്കും വ്യവസായ മേഖലയിലെ നിശ്ചലാവസ്ഥയും പരോക്ഷ നികുതികളുടെ മുരടിപ്പും വര്‍ദ്ധിക്കുന്ന സബ്സിഡിയും താഴ്ന്ന നികുതി വളര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ 4.1 ശതമാനമെന്ന ലക്ഷ്യം പേടിപ്പിക്കുന്നതാണ്. ഞാന്‍ ഈ ലക്ഷ്യം ഒരു വെല്ലുവിളിയായി സ്വീകരിക്കാനുദ്ദേശിക്കുന്നു. ഇവിടെ തീരുന്നു ചിദംബരത്തിനെതിരെയുളള വിമര്‍ശനം.
മറുവശത്ത് ജെയ്റ്റ്ലിയെ പുകഴ്ത്തുന്നില്‍ ചിദംബരവും ഒട്ടും പിശുക്കു കാട്ടുന്നില്ല. എക്കണോമിക് സര്‍വെ പുറത്തുവന്നപ്പോള്‍ ചിദംബരം ഇങ്ങനെ പ്രതികരിച്ചു, സാമ്പത്തിക ദൃഢീകരണത്തിനും അടവുശിഷ്ടക്കമ്മിയും ധനക്കമ്മിയും കുറയ്ക്കുന്നതിനും യുപിഎ സര്‍ക്കാര്‍ എടുത്ത നടപടികളെ  എക്കണോമിക് സര്‍വെ അംഗീകരിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. മുന്‍സര്‍ക്കാരിനെതിരെ ആരോപണവിരല്‍ ചൂണ്ടാതിരിക്കുന്നതിന് കാണിച്ച സംയമനം പ്രശംസനീയമാണ്.
മുന്‍മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും സാമ്പത്തിക മേഖലയില്‍ പ്രകടിപ്പിക്കുന്ന ഈ സംയമനം സാമ്പത്തികകാര്യങ്ങളില്‍ യുപിഎയും എന്‍ഡിഎയും തമ്മില്‍ അടിസ്ഥാനപരമായി യാതൊരു വ്യത്യാസവമില്ല എന്ന വസ്തുതയ്ക്കാണ് ഒരിക്കല്‍ക്കൂടി അടിവരയിടുകയാണ്.

സംശയം വേണ്ട. 4.1 ശതമാനം എന്ന ധനക്കമ്മിയുടെ ലക്ഷ്യത്തിലെത്തണമെങ്കില്‍ അരുണ്‍ ജെയ്റ്റ്ലിയ്ക്ക് ചിദംബരത്തെക്കാള്‍ കര്‍ക്കശനാകേണ്ടി വരും. ബജറ്റ് പ്രസംഗത്തില്‍ അവ സൂചിപ്പിച്ചിട്ടുമുണ്ട്. എക്സ്പെന്‍ഡിച്ചര്‍ മാനേജ്മെന്‍റ് കമ്മിഷന്‍റെ നിയോഗവും ഭക്ഷ്യ – പെട്രോളിയം സബ്സിഡി ഘടന സമൂലമായി പൊളിച്ചെഴുതുമെന്ന പ്രഖ്യാപനവും ആ കര്‍ക്കശ നടപടികളുടെ സൂചനയാണ്. കാഷ് ട്രാന്‍സ്ഫറിലൂടെ ഭക്ഷ്യ സബ്സിഡി ഗണ്യമായി കുറയ്ക്കുക, ഡീസലിനും വിലനിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു   സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ പൊളിച്ചെഴുത്തുകള്‍ പിന്നാലെ വരും. പാചകവാതകത്തിന്‍റെയും പ്രകൃതിവാതകത്തിന്‍റെയും വില വര്‍ദ്ധിപ്പിക്കും. ഇത്തരമൊരു നടപടി വിലക്കയറ്റം രൂക്ഷമാക്കും. പാവങ്ങളുടെ മേല്‍ ദുര്‍വഹമായ ഭാരം അടിച്ചേല്‍പ്പിക്കും.
രാജ്യം നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. ഇതു പരിഹരിക്കാന്‍ എല്ലാവരും ത്യാഗം സഹിക്കണമെന്ന് പറഞ്ഞാല്‍ മനസിലാക്കാം. പക്ഷേ, സബ്സിഡിയെല്ലാം വെട്ടിക്കുറച്ച് പ്രതിസന്ധിയുടെ  ഭാരം സാധാരണക്കാരുടെ ‌ ചുമലിലേറ്റു മാറ്റുകയാണ് അരുണ്‍ ജെയ്റ്റ്ലി. അതേസമയം സമ്പന്നര്‍ക്കു നല്‍കി വരുന്ന നികുതിയിളവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെന്തു ന്യായം?
കണക്കുകളില്‍ പ്രതിഫലിക്കില്ലെങ്കിലും ബജറ്റ് പ്രസംഗത്തില്‍ വിദേശ മൂലധന നിക്ഷേപത്തെക്കുറിച്ചും പൊതുമേഖലയുടെ സ്വകാര്യവത്കരണത്തെക്കുറിച്ചും വ്യക്തമായ പ്രഖ്യാപനമുണ്ട്. പ്രതിരോധമേഖലയും ഇന്‍ഷ്വറന്‍സും വിദേശമൂലധനത്തിനു തുറന്നു കൊടുക്കുകയാണ്. വിദേശ മൂലധന നിക്ഷേപം കൂടുതല്‍ സുഗമമാക്കാനുളള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. പക്ഷേ, നികുതിഘടനയില്‍ മുന്‍കാലപ്രാബല്യത്തോടെയുളള നിയമമാറ്റം റദ്ദാക്കി  വോഡാഫോണുമായുളള കേസ് തോറ്റു കൊടുക്കാം എന്ന് തുറന്നു സമ്മതിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. ഭാവിയില്‍ ഇത്തരം നിയമങ്ങള്‍ അതീവജാഗ്രതയോടെയേ രൂപം നല്‍കൂ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ടപാടെയാണ് ഓഹരിക്കമ്പോളത്തില്‍ തകര്‍ച്ച തുടങ്ങിയത്. ബാങ്ക്, ഇന്‍ഷ്വറന്‍സ് തുടങ്ങിയ ധനകാര്യമേഖലകളുടെ നയങ്ങള്‍ വ്യക്തമാക്കാന്‍ തുടങ്ങിയതോടെയാണ് സൂചിക തിരിച്ചു കയറിയത്. ആവശ്യങ്ങളത്രയും അനുവദിച്ചില്ലെങ്കിലും മാറ്റത്തിന്‍റെ ദിശ കോര്‍പറേറ്റുകള്‍ക്കു പൂര്‍ണമായും സ്വീകാര്യമാണ്.
ഓഹരികള്‍ സ്വകാര്യവ്യക്തികള്‍ക്കു  വിറ്റുകൊണ്ട് ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനും തുടക്കം കുറിക്കുകയാണ്. 2.4 ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് പുതിയ മൂലധനമായി ആവശ്യമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികള്‍ ഏതാണ്ട് ഈ തുകയ്ക്ക് അടുത്തുവരും. കോര്‍പറേറ്റുകളാണ് ഇവയുടെ സിംഹഭാഗവും വാങ്ങിക്കൂട്ടിയത്. കോര്‍പറേറ്റുകളുടെ ഭീമന്‍ പശ്ചാത്തലസൗകര്യ പ്രോജക്ടുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നല്‍കിയ വായ്പയും അതിലുള്‍പ്പെടുന്നു.  ഇങ്ങനെ ബാങ്കുകളെ നഷ്ടത്തിലാക്കിയവര്‍ക്കു തന്നെ അവ വിറ്റു പ്രശ്നം പരിഹരിക്കാനാണ് ശ്രമം.

ബജറ്റില്‍ വകയിരുത്തിയിട്ടില്ലെങ്കിലും സബ്സിഡികള്‍ ഗണ്യമായി കുറച്ചുകൊണ്ടും പ്രഖ്യാപിത ലക്ഷ്യത്തിനപ്പുറം പൊതുമേഖലാ ഓഹരികള്‍ വിറ്റുകൊണ്ടും മാത്രമേ ജെയ്റ്റ്ലിയ്ക്ക് ബജറ്റ് കമ്മി 4.1 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനാവൂ. ഇക്കാര്യങ്ങള്‍ സത്യസന്ധമായി  തുറന്നു പറയാന്‍ ധനമന്ത്രി തയ്യാറാവുന്നില്ല. ചുരുങ്ങിയ പക്ഷം 4.1 ശതമാനം കമ്മിയെക്കുറിച്ച് താന്‍ മുമ്പു പറഞ്ഞ വിമര്‍ശനങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നെങ്കിലും അദ്ദേഹം വ്യക്തമാക്കണം.
മിനിമം പെന്‍ഷന്‍ ആയിരം രൂപയായി ഉയര്‍ത്തിയത് നല്ല കാര്യം തന്നെ. പക്ഷേ, കേരളത്തെപ്പോലെ സാര്‍വത്രിക പെന്‍ഷന്‍ സമ്പ്രദായം ഇന്ത്യയില്‍ നടപ്പാക്കണം എന്ന ആവശ്യത്തിന് ചെവി കൊടുത്തിട്ടില്ല. വിലസ്ഥിരതാ ഫണ്ടിനായി നീക്കിവെച്ച 500 കോടി രൂപ തികച്ചും അപര്യാപ്തമാണ്. ഈ സ്കീം എങ്ങനെ നടപ്പാക്കാക്കുമെന്ന് ഒരു വ്യക്തതയുമില്ല. യുപിഎ ബജറ്റിനെക്കാള്‍ കുറച്ചുകൂടി സ്ത്രീ പരിഗണന പുതുക്കിയ ബജറ്റിലുണ്ട്. നഗരമേഖലയ്ക്ക് നല്‍കിയ ഊന്നലും സ്വാഗതാര്‍ഹമാണ്. പട്ടേലിന്‍റെ പ്രതിമയ്ക്ക് 200 കോടി രൂപ അധികമായി കേന്ദ്രബജറ്റില്‍ നിന്നു നല്‍കുന്നതിന്‍റെ യുക്തി മനസിലാകുന്നില്ല. ജമ്മു കാശ്മീരിനു നല്‍കുന്ന പ്രത്യേക സഹായത്തേക്കാള്‍ കൂടുതല്‍ തുക – 500 കോടി രൂപ – അവിടെ നിന്നുളള അഭയാര്‍ത്ഥികളായ പണ്ഡിറ്റുകള്‍ക്കു വേണ്ടി നീക്കി വെച്ചതിലെ ഔചിത്യവും മനസിലാക്കാന്‍ പ്രയാസമാണ്.
നികുതി ഭീകരതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ച വേവലാതികളും  ബജറ്റില്‍ പ്രതിഫലിക്കുന്നില്ല. ആദായനികുതി പരിധി 2.5 ലക്ഷം രൂപയായി ഉയര്‍ത്താനേ തയ്യാറായുളളൂ. അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്നാണ് മാനിഫെസ്റ്റോയില്‍ പറഞ്ഞത്. സമ്പാദ്യം പ്രോത്സാഹിപ്പിക്കാന്‍ നികുതി നിര്‍ദ്ദേശങ്ങളില്‍ ഒട്ടേറെ പരിഗണനകളുണ്ട്.  ഇതു ശരിയായ ദിശയിലേയ്ക്കുളള നീക്കമാണ്. നികുതി നിര്‍ദ്ദേശങ്ങളില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കി വരുന്ന ഇളവുകളില്‍ ഒന്നില്‍പ്പോലും കൈവെയ്ക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല. മറിച്ച് പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ജിഎസ്ടി അഥവാ ചരക്കു സേവന നികുതി അഖിലേന്ത്യാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ചാണ്. പക്ഷേ, ബജറ്റ് പ്രസംഗത്തില്‍ ഈ പുതിയ നികുതിയുടെ സ്വഭാവത്തെക്കുറിച്ച് പുതിയ വ്യക്തതയൊന്നും നല്‍കിയിട്ടില്ല. ഉല്‍പാദന സംസ്ഥാനങ്ങള്‍ക്ക് ഈ നികുതി കൂടുതല്‍ അനുകൂലമാക്കിയെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുളള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോ എന്നു വ്യക്തമല്ല. ഇതു സംഭവിച്ചാല്‍ കേരളത്തിന് വലിയ തിരിച്ചടിയാകും. ഉപഭോക്തൃ സംസ്ഥാനങ്ങളെ ഊന്നിക്കൊണ്ടുളള പുതിയ നികുതി ഘടന വേണമെന്നാണ് ഇതുവരെ അഖിലേന്ത്യാ തലത്തിലുണ്ടായ പൊതു അഭിപ്രായം. ഇത് കീഴ്മേല്‍ മറിയും എന്ന ഭയാശങ്കകള്‍ ദുരീകരിച്ചിട്ടില്ല. അതുപോലെ തന്നെ പെട്രോളിയം ഉല്‍പന്നങ്ങളും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ഇപ്പോള്‍ ശഠിക്കുന്നത്. ഇതുവരെ പെട്രോളിയം ഉല്‍പന്നങ്ങളെ ഒഴിവാക്കാനായിരുന്നു പൊതുസമ്മതം. ഇങ്ങനെ സംഭവിച്ചാലും കേരളത്തിന് വലിയ തിരിച്ചടിയാണ്.
ഒരു പാസഞ്ചര്‍ ട്രെയിനിന്‍റെ ഏതാനും കിലോമീറ്റര്‍ ഓട്ടം മാത്രമാണ് റെയില്‍വേ ബജറ്റില്‍ കേരളത്തിന് ലഭിച്ചത്. കേന്ദ്രബജറ്റില്‍ ഒരു ഐഐടി കിട്ടിയെന്നെങ്കിലും സമാധാനിക്കാം. പുതിയ തുറമുഖങ്ങള്‍ക്ക്  അയ്യായിരത്തില്‍പരം കോടി രൂപ മാറ്റിവെയ്ക്കുമ്പോള്‍ വിഴിഞ്ഞം അതിലില്ല. ആരോഗ്യനേട്ടങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് എയിംസ് ഇല്ല. ഫാക്ടിനുളള പാക്കേജില്ല. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ തുകകളേ ധനസഹായമായി റബറിന് പ്രത്യേക സംരക്ഷണ നിര്‍ദ്ദേശങ്ങളില്ല. പക്ഷേ, യുപിഎയുടെ കാലത്തും ഇതൊന്നും കിട്ടിയില്ലല്ലോ എന്നായിരിക്കും ഒരുപക്ഷേ, കേന്ദ്രസര്‍ക്കാരിന്‍റെ വക്താക്കള്‍ പറയുക.
ഓഹരി വിപണിയുടെ പ്രതികരണത്തെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാവില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട നാള്‍ മുതല്‍ വിപണി മുകളിലേയ്ക്കു കുതിച്ചു കൊണ്ടിരിക്കുകയാണ്. റെയില്‍വേ ബജറ്റ് ദിവസമാണ് കഴിഞ്ഞ പത്തു മാസത്തിനിടയില്‍ ഏറ്റവും കുത്തനെ ഇടിഞ്ഞത്. സാമ്പത്തിക സര്‍വെയോടും തണുപ്പന്‍ പ്രതികരണമായിരുന്നു. ബജറ്റ് അവതരണത്തിന്‍റെ  ഒരു ഘട്ടത്തില്‍ റെയില്‍വേ ബജറ്റ് നാളിലെ തകര്‍ച്ച ആവര്‍ത്തിക്കുമോ എന്നു സംശയിച്ചു. ഓഹരി വിപണിയുടെ ആവേശത്തിന് എന്തുപറ്റി? നിക്ഷേപകരുടെ ആവശ്യങ്ങളോട് പുതിയ സര്‍ക്കാരിന് ഏറ്റവും അനുഭാവ പൂര്‍ണമായ നിലപാടാണ്. പക്ഷേ, ഇതുവരെയുളള ഭരണാനുഭവം ഒരുകാര്യം തെളിയിച്ചു. നിക്ഷേപകര്‍ പറയുന്നതെല്ലാം അപ്പടി നടപ്പാക്കാന്‍ കുറച്ചു പണിപ്പെടേണ്ടി വരും. അധികം താമസിയാതെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരുന്നുണ്ട്. മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടെങ്കിലും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ പലതും മാറ്റിവെയ്ക്കേണ്ടി വരും. വിപണിയും അതു മനസിലാക്കിക്കൊണ്ടിരിക്കുകയാണ്.  

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...