Showing posts with label കെ. വേണു. Show all posts
Showing posts with label കെ. വേണു. Show all posts

Thursday, February 7, 2013

ഒരു ശുദ്ധജനാധിപത്യവാദി കുപിതനായപ്പോള്‍



കെ വേണുവിന്റെ വാദങ്ങള്‍ക്കു ഞാന്‍ ചിന്തയിലെഴുതിയ മറുപടി അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചു. മാതൃഭൂമി വാരികയില്‍ "തോമസ് ഐസക്കിന്റേത് വിശ്വാസികളുടെ ദുര്യോഗം" എന്ന ലേഖനം അദ്ദേഹത്തിന്റെ ഈ മാനസികാവസ്ഥയുടെ ഒന്നാന്തരം തെളിവാണ്. വേണുവിന്റെ ലേഖനം ഇങ്ങനെയാണ് അവസാനിക്കുന്നത് ""സാമ്പത്തികശാസ്ത്രത്തിലെങ്കിലും അല്‍പസ്വല്‍പം പ്രാവീണ്യമുളള ഡോ. തോമസ് ഐസക്കിനെപ്പോലുളള ഒരാള്‍ ഇത്തരം ബഫൂണ്‍ വേഷം കെട്ടിയാടുന്നത് എന്തിനാണെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഊരാക്കുടുക്കില്‍ പെട്ടുപോയ വിശ്വാസികളുടെ ദുര്യോഗമായിരിക്കാം"".

സാമ്പത്തികശാസ്ത്രത്തില്‍ എന്റെ അറിവ് നല്ലൊരു സര്‍വകലാശാല തന്നെ അംഗീകരിച്ചിട്ടുണ്ട്. ഇനി വേണുവിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി ആവശ്യമുണ്ടെന്നു തോന്നുന്നില്ല.  വേഷം കെട്ടുന്നത് ആരാണ് എന്നകാര്യം വായനക്കാര്‍ തീരുമാനിക്കട്ടെ.

വിമര്‍ശിക്കാനുളള അവകാശം പോലെയാണ്, വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാനുളള അവകാശവും. ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങളില്‍ കാമ്പോ കഴമ്പോ ഉണ്ടോയെന്ന പരിശോധനയില്‍ നിന്നു മാത്രമേ, ക്രിയാത്മക വിമര്‍ശനങ്ങളെ വേര്‍തിരിച്ച് അവയില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ എന്നു വിലയിരുത്താനാവൂ. അത്തരമൊരു ശ്രമത്തെ കെ വേണു വല്ലാത്ത അസഹിഷ്ണുതയോടെയാണ് കാണുന്നത്. ശത്രുക്കളുടെ നീണ്ട പട്ടിക നിരത്തുന്നുണ്ടെങ്കിലും ലേഖനപരമ്പരയിലുടനീളം ഡോ. ഐസക് നടത്തുന്ന പ്രത്യാക്രമണം തനിക്കു നേരെയാണ് എന്നാണ് വേണു വീമ്പടിക്കുന്നത്.

അദ്ദേഹത്തിന്റെ ലേഖനത്തില്‍ നിന്ന്:
 ""ശത്രുക്കളുടെ നീണ്ട പട്ടിക നിരത്തുന്നുണ്ടെങ്കിലും ഈ ലേഖനപരമ്പരയിലുടനീളം ഡോ. ഐസക് നടത്തുന്ന പ്രത്യാക്രമണം മുഴുവന്‍ എനിക്കു നേരെയാണ്. പാര്‍ടിയെ തകര്‍ക്കാന്‍ അണിനിരന്നിട്ടുളളവരില്‍ പ്രമുഖന്‍ ഞാനാണ് എന്നു പറഞ്ഞുകൊണ്ടാണ് ഐസക്കിന്റെ യജ്ഞം ആരംഭിക്കുന്നത്. ഇതുകണ്ടിട്ട് ചില സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞു: സൂക്ഷിക്കണം. അവരുടെ ഉത്കണ്ഠയ്ക്കു കാരണം വിശദീകരിച്ചുതന്നു. ഒരു രാഷ്ട്രീയ എതിരാളിയുടെ മുഖത്ത് 51 വെട്ടുകള്‍ വെട്ടി അരിശം തീര്‍ക്കുന്ന അസംഖ്യം അനുയായികളുളള രാഷ്ട്രീയ പാര്‍ടിയാണത്. ആ പാര്‍ടിയെ തകര്‍ക്കാന്‍ അണിനിരന്നിട്ടുളളവരില്‍ പ്രമുഖന്‍ എന്നെല്ലാമുളള ലേബലിന്റെ ഭവിഷ്യത്തിനെക്കുറിച്ചായിരുന്നു അവരുടെ ആശങ്ക. ഭവിഷ്യത്തിനെക്കുറിച്ച് അല്‍പം പോലും ആശങ്കപ്പെടാതെയാണ് നാളിതുവരെ ഞാന്‍ നിലപാടുകള്‍ എടുക്കുകയും അവ പ്രഖ്യാപിച്ചുപോരുകയും ചെയ്തിട്ടുളളത്. അതിന്റെ പേരില്‍ വന്‍നഷ്ടങ്ങളും ക്ലേശങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുമുണ്ട്. ശരിയാണെന്നു തോന്നുന്ന കാര്യങ്ങള്‍ ഭവിഷ്യത്തുകളെക്കുറിച്ച് ആശങ്കപ്പെടാതെ വെട്ടിത്തുറന്നു പറയുന്ന ശൈലിയില്‍ നിന്ന് പിന്‍വാങ്ങുന്ന പ്രശ്നമില്ലെന്ന് ഞാന്‍ സുഹൃത്തുക്കളോടു പറയുകയും ചെയ്തു"".
എന്തൊരു വീമ്പടിയാണിത്? ആത്മപ്രശംസയില്‍ അഭിരമിക്കേണ്ട ഗതികേടിലേയ്ക്കാണോ ചിന്തയിലെ ലേഖനപരമ്പര കെ. വേണുവിനെകൊണ്ടെത്തിച്ചത്?

ചിന്തയിലെ ലേഖനപരമ്പര വായിച്ച് വേണുവിനെ ഉപദേശിക്കാനിറങ്ങിയ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഓര്‍ത്ത് നമുക്ക് പരിതപിക്കാം. എന്നാല്‍ വേണുവോ? അതു മറയാക്കി, ഭവിഷ്യത്തിനെപ്പറ്റി അല്‍പംപോലും ആശങ്കപ്പെടാതെ നിലപാടുകള്‍ എടുക്കുന്ന ധീരനാണു താനെന്ന സര്‍ട്ടിഫിക്കറ്റ് സ്വയമെഴുതി മാതൃഭൂമിയില്‍ അച്ചടിപ്പിച്ച് കഴുത്തില്‍ എഴുതിത്തൂക്കിയിരിക്കുകയാണ് അദ്ദേഹം. അതൊരു ദയനീയമായ കാഴ്ചയാണ് എന്നു മാത്രമേ എനിക്കു പറയാനുളളൂ. ഏതായാലും വേണുവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഈ വിമര്‍ശനകോലാഹലങ്ങള്‍ക്കിടയില്‍ വിദൂഷകധര്‍മ്മം കൂടി നിര്‍വഹിക്കുന്നുണ്ട് എന്നു പറയാതെ വയ്യ.

ആളെക്കൊന്ന് സമ്പൂര്‍ണവിപ്ലവം നടപ്പാക്കാനിറങ്ങിയ ഒരു ഭൂതകാലം വേണുവിനുണ്ട്. അതൊരു സിദ്ധാന്തമായി കൊണ്ടുനടന്നയാളാണ് അദ്ദേഹം. ഇന്നിപ്പോള്‍ വിപ്ലവവേഷം ഊരിയെറിഞ്ഞ് പോലീസിന്റെ ആരാധകനായി മാറിയിരിക്കുന്നു. അക്കാര്യം പരാമര്‍ശിച്ച് എന്റെ ലേഖനത്തില്‍ ഇങ്ങനെ എഴുതിയിരുന്നു. ""തലവെട്ടു രാഷ്ട്രീയം വഴി വിപ്ലവം നടത്താമെന്നു വ്യാമോഹിച്ച കെ. വേണുവിനും സംഘത്തിനും ജയറാം പടിക്കലിന്റെ രൂപത്തില്‍ കെ.കരുണാകരന്‍ നല്‍കിയ ചികിത്സ ഫലിച്ചുവെന്നു വേണം കരുതാന്‍"".  ഈ നിരീക്ഷണം ഒട്ടും അസ്ഥാനത്തായില്ല എന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ മറുപടിയും തെളിയിക്കുന്നു.

പൊലീസ് മര്‍ദനങ്ങളെ വേണു ആദര്‍ശവത്കരിക്കുന്നതു കേള്‍ക്കുക.
""....പോലീസ് മര്‍ദിച്ചു മൊഴിയെടുക്കുന്ന രീതി ഇപ്പോഴുമുണ്ടെന്നത് ഒരു വസ്തുതയാണ്. പക്ഷേ, അധികപക്ഷവും മര്‍ദനത്തിലൂടെ സത്യങ്ങളാണ് പുറത്തുകൊണ്ടുവരാറുളളത്. ശാസ്ത്രീയ അന്വേഷണങ്ങളെക്കാള്‍ എളുപ്പത്തില്‍ സത്യം കണ്ടെത്താന്‍ മര്‍ദനത്തിനു കഴിയുമെന്നതുകൊണ്ടാണ് പൊലീസ് ആ രീതി ഇപ്പോഴും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്"".
എങ്ങനെയുണ്ട്, പഴയ വിപ്ലവകാരിയുടെ പൊലീസ് ഭക്തി? സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍നിന്നാവണം, പൊലീസ് മര്‍ദിച്ചാല്‍ പ്രതി സത്യമേ പറയൂ എന്ന് വേണു സിദ്ധാന്തിക്കുന്നത്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയായ പൊലീസിന് സത്യം കണ്ടെത്താന്‍ മര്‍ദ്ദനമാണ് എളുപ്പവഴിയെന്ന് പറയുന്നയാള്‍ പൂര്‍വജന്മത്തില്‍ ഒരു മാര്‍ക്സിസ്റ്റായിരുന്നു എന്നത് അതീവ വിസ്മയകരമെന്നേ പറയേണ്ടൂ. ഏതായാലും വേണുവിന്റെ ഈ വരികള്‍ സത്യസന്ധമാണെന്നു പറയാതെ വയ്യ. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ശാസ്ത്രീയമായാണ് തങ്ങള്‍ തെളിയിച്ചത് എന്ന് പോലീസും പൊലീസിനെ നയിക്കുന്ന ഭരണാധികാരികളും ദിവസേനേ അവകാശപ്പെടുമ്പോള്‍, മര്‍ദ്ദനത്തിലൂടെയാണ് അവര്‍ "സത്യം" തെളിയിച്ചത് എന്ന് വേണു തുറന്നു പറഞ്ഞുവല്ലോ. ഇത്രയേ സിപിഐഎമ്മും പറഞ്ഞിട്ടുളളൂ.

ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന്റെ പങ്കു തെളിയിക്കാന്‍ വര്‍ത്തമാനപ്പത്രങ്ങളാണ് കെ. വേണുവിന്റെ മുഖ്യ ആശ്രയം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, വര്‍ത്തമാനപ്പത്രങ്ങള്‍ വഴി പോലീസ് പ്രചരിപ്പിച്ച കഥകള്‍. ആ കഥകളിലെങ്ങും ഒഞ്ചിയത്ത് സിപിഐഎമ്മിനെതിരെ ആര്‍എംപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളുടെ വിവരണം ഉണ്ടായിരുന്നില്ല. ഒഞ്ചിയത്ത് സിപിഐഎം പ്രവര്‍ത്തകര്‍ നേരിട്ട ആക്രമണങ്ങളുടെ പൊതുസ്വഭാവം ""അക്രമങ്ങളും പ്രതിഷേധ പ്രസംഗങ്ങളും ഗൂഢാലോചനയും""   എന്ന ലേഖനത്തില്‍ ഞാന്‍ വിവരിച്ചിരുന്നു.

അതേക്കുറിച്ച് വേണു എഴുതുന്നത് ഇങ്ങനെയാണ്:
""ഒഞ്ചിയത്തെ അവസ്ഥയെക്കുറിച്ച് എന്റെ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന ഒരാരോപണം ഡോ. ഐസക് ഉന്നയിക്കുന്നുണ്ട്. സിപിഐഎമ്മുകാര്‍ ആര്‍എംപിക്കാര്‍ക്കു നേരെ ആക്രമണം നടത്തുകയും ആര്‍എംപിക്കാര്‍ യാതൊരു തിരിച്ചടിയും നടത്താതിരുന്നു എന്ന രീതിയില്‍ ഞാന്‍ എഴുതിയത് ശരിയല്ലെന്ന് തെളിയിക്കാനായി ആര്‍എംപിക്കാര്‍ സിപിഐഎമ്മുകാര്‍ക്കെതിരെ നടത്തിയത് എന്നു പറയുന്ന അനവധി അക്രമങ്ങളുടെ നീണ്ട പട്ടിക ഐസക് നിരത്തുന്നുണ്ട്. ഒഞ്ചിയത്തെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് ആര്‍എംപിക്കാരോടു മാത്രമല്ല, പാര്‍ടിയിലൊന്നും ഉള്‍പ്പെടാത്തവരോടും ഞാന്‍ അന്വേഷിക്കുകയുണ്ടായി. ആര്‍എംപിക്കാര്‍ക്കു നേരെ ചന്ദ്രശേഖരന്റെ ലേഖനത്തെ ആധാരമാക്കി ഞാന്‍ ചൂണ്ടിക്കാണിച്ച സിപിഎമ്മിന്റെ ആക്രമണ പരമ്പര അവിടെ നടന്നുവെന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. സിപിഎമ്മിനെ തിരിച്ചടിച്ചുകൊണ്ട് തങ്ങള്‍ക്കു പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും കുറെ സഖാക്കളെ ബലിയാടാക്കുന്നത് ശരിയല്ലെന്നും ചന്ദ്രശേഖരന്‍ തിരിച്ചറിഞ്ഞിരുന്നതു കൊണ്ടാണ് അദ്ദേഹം തിരിച്ചടിക്കുന്നതില്‍ നിന്നും സ്വന്തം സഖാക്കളെ തടഞ്ഞു നിര്‍ത്തിയിരുന്നത്. എന്നിട്ടും ചില സംഘട്ടനങ്ങള്‍ നടക്കുകയും ചെയ്തു. പക്ഷേ, ഡോ. ഐസക് തന്റെ ചിന്ത ലേഖനത്തില്‍ ആര്‍എംപിക്കാര്‍ നടത്തിയതായി ആരോപിച്ചുകൊണ്ട് നിരത്തിയിരിക്കുന്നതില്‍ ഒന്നൊഴികെ എല്ലാംതന്നെ ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട ദിവസവും പിറ്റേന്നും സംഭവിച്ച വൈകാരിക പ്രതികരണങ്ങളുടെ ഫലമായിരുന്നു. അതേക്കുറിച്ചൊന്നും സൂചിപ്പിക്കാതെ ചന്ദ്രശേഖരന്റെ മുന്‍കൈയില്‍ നടന്ന ആക്രമണ പരമ്പരയെന്ന രീതിയില്‍ ഐസക് അവതരിപ്പിച്ചത് ഏറെ തരംതാണ ചെയ്തിയായിപ്പോയി എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. അക്കാദമിക പശ്ചാത്തലവും സാമ്പത്തികശാസ്ത്ര പദവിയുമെല്ലാമുളള ഡോ. ഐസക് ഇത്തരം കളളങ്ങള്‍ തട്ടിവിടരുതായിരുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ ഏറെക്കാലം മൂടിവെയ്ക്കാനാവില്ലെന്ന് തിരിച്ചറിയാത്ത ആളല്ലല്ലോ ഐസക്.....""

ഒട്ടും സത്യസന്ധതയില്ലാത്ത ആളാണ് കെ. വേണു എന്നു തുറന്നുപറയാതിരിക്കാന്‍ നിര്‍വാഹമില്ല. ചന്ദ്രശേഖരന്റെ മുന്‍കൈയിലാണ് ആര്‍എംപിയുടെ ആക്രമണ പരമ്പരയെന്ന് വ്യാഖ്യാനിക്കാവുന്ന യാതൊരു പരാമര്‍ശവും ഞാന്‍ നടത്തിയിട്ടില്ല. സിപിഐഎം ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി പി ഗോപാലകൃഷ്ണന്റെ ഒരു പ്രതിഷേധ പ്രസംഗത്തില്‍ "ചന്ദ്രശേഖരന്റെ തലകൊയ്യും"  എന്ന പരാമര്‍ശമുണ്ടായത് വിവാദമായിരുന്നു. സിപിഐഎം സഖാക്കള്‍ക്കെതിരെ ആര്‍എംപിക്കാര്‍ നടത്തിയ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ചു നടത്തിയ ആ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ യുട്യൂബില്‍ ഇപ്പോഴും ലഭ്യവുമാണ്.

അക്കാര്യം വിശദീകരിച്ച് ഞാനെഴുതിയ വാചകങ്ങള്‍ ഇതാണ്::
"ചന്ദ്രശേഖരന്‍ നേരിട്ടാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് എന്ന് ആ പ്രസംഗത്തില്‍ ആരോപണമുണ്ട്. ചന്ദ്രശേഖരന്‍ തന്നെ നേരിട്ടിറങ്ങിയിട്ടും സിപിഐഎം സഖാക്കള്‍ നിശ്ചയദാര്‍ഢ്യത്തോടെ ചെറുത്തുനിന്നു എന്ന പ്രഖ്യാപനവുമുണ്ട്'';. 

ഈ വാചകങ്ങളെ വളച്ചൊടിച്ചാണ് ഒഞ്ചിയത്ത് ആര്‍എംപിക്കാര്‍ നടത്തിയ ആക്രമണ പരമ്പരയെല്ലാം ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു എന്ന് ഞാനെഴുതിയെന്ന് വേണു വ്യാഖ്യാനിക്കുന്നത്. ആര്‍എംപിക്കാര്‍ സിപിഐഎമ്മുകാരെ ആക്രമിച്ചിരുന്നുവോ? ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റപത്രം 2012 ആഗസ്റ്റ് 13നാണ് വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ പോലീസ് നല്‍കിയത്. കുറ്റപത്രത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച് തൊട്ടുപിറ്റേന്ന് മാതൃഭൂമിയില്‍ ഒരു വാര്‍ത്ത വന്നു. മോഹനനെ മുഖത്തടിച്ചത് പ്രകോപനമായി; എന്നു തലക്കെട്ട്.

ആ വാര്‍ത്തയിലെ ചില ഭാഗങ്ങള്‍ അതേപടി ഉദ്ധരിക്കാം.
""സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി. മോഹനനെ ആര്‍.എം.പി.ക്കാര്‍ അതിക്രൂരമായി മര്‍ദിച്ചതും പാര്‍ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത സെമിനാറിനിടെ സംഘര്‍ഷമുണ്ടായതുമാണ് പ്രധാന പ്രകോപനമായി കുറ്റപത്രത്തില്‍ പറയുന്നത്. 2009ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ എം. സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുകയും അന്ന് സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് കൂടിയായ പി. മോഹനനെ മുഖത്തടിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ എടച്ചേരി പോലീസ് കേസ്സെടുത്തിട്ടുമുണ്ട്"".
2009ല്‍ ആര്‍എംപിക്കാരില്‍ നിന്നേറ്റ മര്‍ദ്ദനത്തിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ മോഹനന്‍ ഗൂഢാലോചന നടത്തി എന്നാണ് പോലീസ് രചിച്ച കഥ. അവരുടെ കൈയിലുളള തെളിവോ, ഏതോ ഒരു ഫോണ്‍ കോളും. പരിഹാസ്യമായ ഈ കഥയുടെ നിജസ്ഥിതി കോടതി പരിശോധിക്കട്ടെ. നമുക്കു വേണുവിന്റെ ആരോപണത്തിലേയ്ക്കു മടങ്ങാം.

ആര്‍എംപിക്കാര്‍ പി മോഹനനെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നും മുഖത്തടിച്ചുവെന്നും അതിന്റെ പേരില്‍ എടച്ചേരി പോലീസ് സ്റ്റേഷനില്‍ കേസുണ്ടായിരുന്നുവെന്നുമൊക്കെയാണ് വേണുവിന്റെ ആരാധനാമൂര്‍ത്തികളായ പൊലീസുകാര്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. ആ ആക്രമണത്തെക്കുറിച്ച് വേണുവിന്റെ മുന്‍ലേഖനങ്ങളിലെവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? മോഹനന്‍ ആക്രമിക്കപ്പെട്ടത് 2009ലാണ്. ഈ ക്രൂരമായ മര്‍ദ്ദനത്തെക്കുറിച്ച് വല്ലതും ചന്ദ്രശേഖരന്റെ ലേഖനത്തില്‍ പറയുന്നുണ്ടോ? ഏതൊക്കെയോ സുഹൃത്തുക്കളോട് അന്വേഷിച്ചുവെന്നാണല്ലോ അവസാന ലേഖനത്തില്‍ വേണു പറയുന്നത്.

ചീഫ് ഇലക്ഷന്‍ ഏജന്റായിരിക്കവെ പി. മോഹനന്‍ മര്‍ദ്ദനത്തിന് ഇരയായകാര്യം അവരാരെങ്കിലും വേണുവിനോടു പറഞ്ഞിരുന്നോ? അഥവാ പറഞ്ഞിരുന്നെങ്കില്‍ അക്കാര്യം എന്തേ മറുപടിക്കുറിപ്പില്‍ സൂചിപ്പിച്ചില്ല? ആര്‍എംപിക്കാര്‍ ഒഞ്ചിയത്ത് അനുഭവിച്ചത് ഏകപക്ഷീയമായ ആക്രമണങ്ങളാണ് എന്നു വിധിയെഴുതാന്‍ വേണുവിന്റെ പക്കലുളള തെളിവ് ചന്ദ്രശേഖരന്റെ ലേഖനമാണല്ലോ.

എന്റെ ലേഖനത്തില്‍ അക്കമിട്ടെഴുതിയതില്‍ ഒന്നൊഴികെ എല്ലാം ചന്ദ്രശേഖരന്‍ വധത്തിന്റെ വൈകാരിക പ്രതികരണങ്ങളുടെ ഭാഗമായിരുന്നു എന്നാണ് വേണു വാദിക്കുന്നത്. സത്യമതല്ല. അവയെല്ലാംതന്നെ 2009 - 2011 കാലത്തു നടന്നവയാണ്. അക്കാലത്ത് ആക്രമിക്കപ്പെട്ട ചില വ്യക്തികളും സ്ഥാപനങ്ങളും ചന്ദ്രശേഖരന്‍ വധത്തിനുശേഷം വീണ്ടും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് എളങ്ങോളി കേളുവേട്ടന്‍ സ്മാരക കേന്ദ്രം ചന്ദ്രശേഖരന്‍ വധത്തിനു മുമ്പും ശേഷവും ആക്രമിക്കപ്പെട്ടിട്ടുണ്ട്. മുയിപ്ര വായനശാലയ്ക്കുനേരെയും രണ്ടു തവണയും ആക്രമണമുണ്ടായി. ചന്ദ്രശേഖരന്‍ വധത്തിനു മുമ്പ് ചില പാര്‍ടി സഖാക്കളുടെ കാര്‍ഷികവിളകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. വധത്തിനു ശേഷം അവര്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. വിശദാംശങ്ങളില്‍ ആക്രമണത്തിന്റെ തീവ്രത ഏറുമെന്നല്ലാതെ കുറയുകയല്ല ചെയ്യുന്നത്.

വേണൂ, ഏത് സംവാദത്തിലും ആദ്യം വേണ്ടത് സത്യസന്ധതയാണ്. ആ സത്യസന്ധതയുളളതുകൊണ്ടാണ്, ഒഞ്ചിയത്തെ ആക്രമണങ്ങള്‍ ഏകപക്ഷീയമോ എന്ന തലക്കെട്ടില്‍ ഞാനിങ്ങനെ എഴുതിയത്..
"  തങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് ടി പി ചന്ദ്രശേഖരന്‍ എഴുതിയ ലേഖനത്തിലെ വിവരണമാണല്ലോ ഏകപക്ഷീയമായ ആക്രമണത്തിന് വേണു നിരത്തുന്ന സാക്ഷ്യപത്രം. ഇവയില്‍ ചിലത് ശരിയായിരിക്കാം. ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ, ആക്രമണങ്ങള്‍ ഏകപക്ഷീയമാണ്, സിപിഐഎമ്മിന്റെ സഹജവാസനയുടെ ഭാഗമാണ് തുടങ്ങിയ തീര്‍പ്പുകല്‍പ്പിക്കലുകള്‍ അംഗീകരിക്കാനാവില്ല."

 കാര്യങ്ങള്‍ വ്യക്തമാണ് വേണൂ. സിപിഐഎമ്മിനെ ഏകപക്ഷീയമായ ആക്രമണകാരികളാക്കി ചിത്രീകരിക്കേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സതീദേവി പരാജയപ്പെട്ടതിന്റെ പകപോക്കാന്‍ സിപിഐ എം നടത്തിയ കൊലപാതകം, ഒഞ്ചിയത്ത് പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പകവീട്ടാന്‍ നടത്തിയ കൊലപാതകം എന്നൊക്കെയാണല്ലോ വേണുവടക്കമുളളവര്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ കണ്ടുപിടിച്ച ന്യായങ്ങള്‍. ഈ കഥകളൊന്നും കുറ്റപത്രത്തിലില്ല.

ഇവയുടെ അടിസ്ഥാനത്തില്‍ സിപിഐഎമ്മിനെതിരെ സൈദ്ധാന്തിക കുറ്റപത്രരചനയ്ക്ക് മുന്നിട്ടിറങ്ങുമ്പോള്‍ വേണു ലക്ഷ്യമിട്ട മസ്തിഷ്കപ്രക്ഷാളനത്തിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ്? പൊലീസ് ഭക്തി വഴിഞ്ഞൊഴുകുമ്പോഴും പൂര്‍വാശ്രമത്തിലെ ഉന്മൂലനപ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ഗൃഹാതുര സ്മരണകളും വേണുവിനെ വേട്ടയാടുന്നുണ്ട്.

വേണുവിന്റെ വാദം കേട്ടാല്‍ തോന്നുക, അദ്ദേഹത്തിന്റെ എന്തോ സൗജന്യവും സൗമനസ്യവുമില്ലായിരുന്നെങ്കില്‍ കേരളത്തില്‍ സിപിഐഎം പച്ച തൊടില്ലായിരുന്നു എന്നാണ്. പക്ഷേ, നുണ പറയാതെ ആ അവകാശവാദവും സ്ഥാപിക്കാന്‍ കഴിയില്ല എന്നതാണ് വേണു ചെന്നുപെട്ട ഗതികേട്. കേരളത്തില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉന്മൂലനവാഞ്ച അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് അമര്‍ച്ച ചെയ്യപ്പെട്ടതാണ്. ആ പൊലീസ് ഭീകരതയെ അതിജീവിക്കാനുളള സാഹസികശേഷിയൊന്നുംില്‍ സിപിഐഎം പച്ച തൊടില്ലായിരുന്നു എന്നാണ്.

 പക്ഷേ, നുണ പറയാതെ ആ അവകാശവാദവും സ്ഥാപിക്കാന്‍ കഴിയില്ല എന്നതാണ് വേണു ചെന്നുപെട്ട ഗതികേട്. കേരളത്തില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉന്മൂലനവാഞ്ച അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് അമര്‍ച്ച ചെയ്യപ്പെട്ടതാണ്. ആ പൊലീസ് ഭീകരതയെ അതിജീവിക്കാനുളള സാഹസികശേഷിയൊന്നും വേണുവിനും സംഘത്തിനുമുണ്ടായിരുന്നില്ല. നക്സലൈറ്റ് പ്രസ്ഥാനം പിളര്‍ന്ന് വേണു സെക്രട്ടറിയായി സെന്റര്‍ റീ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി, സിപിഐ (എംഎല്‍) നിലവില്‍പ്പെട്ടവരെ ഉപയോഗിക്കുക മാത്രമാണ് വേണു ചെയ്തത്.

വര്‍ഗശത്രുക്കള്‍ക്കും ഭരണകൂടത്തിനുമെതിരായി നടക്കേണ്ട സമരത്തെ, തിരുത്തല്‍വാദമാണ് മുഖ്യവിപത്ത് എന്നു പ്രചരിപ്പിച്ച് സി.പി.എമ്മിനെതിരെ തിരിച്ചുവിടാനാണ് വേണു എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളത്. ഡോണ്‍കിക്സോട്ടിനെപ്പോലെ വേണു നിഴല്‍യുദ്ധം നടത്തുകയായിരുന്നല്ലോ.

മാറിവരുന്ന ലോകസാഹചര്യങ്ങളെയും കേരളത്തിലെ വര്‍ഗബന്ധങ്ങളിലെ മാറ്റങ്ങളെയും മനസ്സിലാക്കുവാന്‍ പോലും കഴിയാതെ ചാരുമജുംദാറിന്റെ ഉന്‍മൂലനലൈന്‍ പരിഹാസ്യമായ രീതിയില്‍ ആവര്‍ത്തിക്കുകയാണ് എണ്‍പതുകളില്‍ വേണു ചെയ്തത്. തന്റെ രാഷ്ട്രീയ ധീരതയുടെ തെളിവിനായി വേണു അവതരിപ്പിക്കുന്ന കേണിച്ചിറ(വയനാട്)യിലെ മത്തായി വധം വേണുവിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകര്‍ പോലും വിപ്ലവാഭാസമായി തള്ളിക്കളഞ്ഞതുമാണ്.

വേണുവിന്റെയും സംഘത്തിന്റെയും രാഷ്ട്രീയ ധീരതയെക്കുറിച്ച് ജയറാം പടിക്കല്‍ കലാകൗമുദി വാരികയിലൂടെ നടത്തിയ വെളിപ്പെടുത്തലുകളെ നമ്മളാരും മുഖവിലക്കെടുക്കേണ്ടതില്ല. എങ്കിലും പില്‍കാലത്തെ വേണുവിന്റെ രാഷ്ട്രീയ പരിണാമങ്ങള്‍ പടിക്കലിന്റെ വെളിപ്പെടുത്തലുകളെ ശരിവയ്ക്കുകയാണെന്ന സംശയം അദ്ദേഹത്തിന്റെ തന്നെ ഉറ്റ സഹപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 1979ലെ പിളര്‍പ്പിനു ശേഷം ഒടുവില്‍ 1991ല്‍ തന്റെ നക്സലൈറ്റു കമ്പനി വേണു തന്നെ പിരിച്ചുവിട്ടു. വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്യാനിറങ്ങിയ വിപ്ലവകാരി സ്വന്തം പ്രസ്ഥാനത്തെത്തന്നെ ഉന്മൂലനം ചെയ്തുവെന്നു മാത്രമല്ല, വര്‍ഗശത്രുവിന്റെ അച്ചടക്കമുളള അനുയായിയായി മാറുകയും ചെയ്തു.

തുടര്‍ന്ന് 1996-ല്‍ കൊടുങ്ങല്ലൂരില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ വേണു മത്സരിച്ചു. ഒരുകാലത്തെ വര്‍ഗശത്രുക്കള്‍ അദ്ദേഹത്തിനു വേണ്ടി തിരഞ്ഞെടുപ്പു പ്രചരണം നയിച്ചു; വരിവരിയായി നിന്ന് വോട്ടും ചെയ്തു. അങ്ങനെ 37,234 വോട്ടുകള്‍ നേടിയെങ്കിലും പാവം തോറ്റുപോയി. ഈ വേണുവാണ് സിപിഐഎമ്മിന് എന്തോ സൗജന്യം ചെയ്തുവെന്ന് വീമ്പിളക്കുന്നത്.

സിപിഐ എമ്മിന്റെ ഉന്നതനായ നേതാവ് സഖാവ് അഴിക്കോടന്‍ രാഘവന്റെ കൊലപാതകത്തെക്കുറിച്ചാണ് ഞാന്‍ അദ്ദേഹത്തോടു വിശദീകരണം ആവശ്യപ്പെട്ടത്. 1972 സെപ്തംബര്‍ 23നാണ് ആ കൊലപാതകം നടന്നത്. ചാരു മജൂംദാറിനെ കാണാന്‍ ബംഗാളില്‍ പോയതും അവിടത്തെ സിപിഐഎംഎല്‍ - സിപിഐഎം ഏറ്റുമുട്ടല്‍ കണ്ട് മാനസാന്തരപ്പെട്ട് ഇത്തരം അവസ്ഥ കേരളത്തിലുണ്ടാകാന്‍ അനുവദിക്കില്ല എന്നു വേണു ദൃഢനിശ്ചയം ചെയ്തതു കൊണ്ടാണ് കേരളത്തില്‍ സിപിഐ എം നക്സല്‍ ഏറ്റുമുട്ടല്‍ നടക്കാത്തത് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. തീവ്രവാദ മുഖംമൂടിയണിഞ്ഞ ആര്യന്‍ അനുയായികളാണ് അഴിക്കോടന്‍ രാഘവനെ അരുംകൊല ചെയ്തത്.

വേണു നേതൃത്വത്തിലേയ്ക്കു ഉയര്‍ന്ന ശേഷം നടന്ന എണ്ണൂറിലേറെ അക്രമങ്ങളുടെ കണക്ക് പരാമര്‍ശിക്കുന്നുണ്ട്. 1970കളില്‍ അതിശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടല്‍ സിപിഐഎമ്മും സിപിഐഎംഎല്ലും തമ്മിലുണ്ടായിരുന്നു. അന്നൊന്നും ഇല്ലാതിരുന്ന കായിക സംഘര്‍ഷമാണ് വേണു സെക്രട്ടറിയായതിനുശേഷം 1980കളില്‍ ഉണ്ടായതെന്നാണോ വാദിക്കുന്നത്? ഏതായാലും വേണു പറയുന്ന എണ്ണൂറു സംഘട്ടനങ്ങളെക്കുറിച്ച് എനിക്കേതായാലും കേട്ടുകേള്‍വിപോലുമില്ല.

ഇനി ചരിത്രത്തെക്കുറിച്ച്. ഭൂതകാലപ്രവര്‍ത്തനങ്ങളുടെ പേരില്‍ അഭിമാനിക്കരുത് എന്നാണ് എന്നോട് വേണു ആവശ്യപ്പെടുന്നത്. അങ്ങനെ ആവശ്യപ്പെടുന്ന വേണു ചെയ്യുന്നത് എന്താണ്? നാടും ചരിത്രവും ജനതയും തളളിക്കളഞ്ഞ സ്വന്തം ഭൂതകാലത്തെക്കുറിച്ച് അദ്ദേഹത്തിന് വല്ലാത്ത മതിപ്പുണ്ട്. സിപിഐ എമ്മിന്റെ ഭൂതകാല നേട്ടങ്ങളില്‍ അഭിമാനിക്കരുത് എന്ന് എന്നോടാവശ്യപ്പെടുന്ന വേണു, സിപിഐ എമ്മിനെ വിമര്‍ശിക്കാന്‍ ബോള്‍ഷെവിക് വിപ്ലവചരിത്രം, 1930കള്‍ മുതലുളള വേറെ ചരിത്രം, ഗോപാലസേന തുടങ്ങിയവയൊക്കെ വാരിവലിച്ച് എഴുതുന്നുണ്ട്. ഏതിനും ഒരു യുക്തിയൊക്കെ വേണ്ടേ വേണൂ? വേണുവിന് സിപിഐ എമ്മിനെ ആക്ഷേപിക്കാനും സ്വന്തം വീരസ്യം വിളമ്പാനും ചരിത്രം വേണം, പക്ഷേ, സിപിഐ എമ്മിന്റെ ഒരു സജീവപ്രവര്‍ത്തകനായ എനിക്ക് ആ പ്രസ്ഥാനത്തിന്റെ സമരചരിത്രത്തില്‍ അഭിമാനം കൊളളാന്‍ ഒന്നുമില്ലെന്നു വാദിക്കുന്നത് ഇത്തിരി കടന്ന കൈയല്ലേ.

1940കളിലും 50കളിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി വഹിച്ച പങ്കും സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്കും താന്‍ എന്നും അംഗീകരിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട് എന്ന് മാതൃഭൂമിയിലെ ഒടുവിലത്തെ ലേഖനത്തില്‍ വേണു പറയുന്നു. നല്ലത്. മറിച്ചായിരുന്നു വേണുവിന്റെ വിമര്‍ശനവിധേയ ലേഖനങ്ങളിലുണ്ടായിരുന്നത്. ബിജെപി ജനാധിപത്യപാര്‍ടിയല്ല എന്നും വേണു പ്രഖ്യാപിച്ചിട്ടുണ്ട്. അതും നല്ലത്. പക്ഷേ, കോണ്‍ഗ്രസ് പോലെയുളള ഇന്ത്യയിലെ അനവധി ജനാധിപത്യപാര്‍ടികള്‍ ഏറെ പരിമിതികളോടു കൂടിയാണെങ്കിലും ഈ (ജനാധിപത്യ) വിഭാഗത്തില്‍ പെടുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കൊടുങ്ങല്ലൂരില്‍ വേണു മത്സരിച്ചതിന്റെ താത്ത്വിക അടിത്തറ ഇപ്പോള്‍ വ്യക്തമായി. പക്ഷേ, കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് ഒരിക്കലും ജനാധിപത്യ പാര്‍ടിയാകാനാവില്ലപോലും. &ഹറൂൗീ;കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ സാധാരണഗതിയില്‍ ബഹുകക്ഷി ജനാധിപത്യം അംഗീകരിക്കുന്നില്ല. ഇരുപതാം പാര്‍ടികോണ്‍ഗ്രസില്‍ എടുത്ത പാര്‍ടിയുടെ ജനാധിപത്യം സംബന്ധിച്ച നിലപാട് മുന്‍കാലത്തേതുപോലെ കണ്ണില്‍പൊടിയിടാനുളള തന്ത്രമാണെന്നും അദ്ദേഹം ആക്ഷേപിക്കുന്നു. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യം അര്‍ത്ഥവത്താക്കുന്നതില്‍ കമ്മ്യൂണിസ്റ്റു പാര്‍ടികളുടെ അടിസ്ഥാനപരമായ സംഭാവന വിവരിച്ചിട്ടുളളതാണ്. അതിനി ആവര്‍ത്തിക്കുന്നില്ല.

ഏതായാലും അഞ്ചുവര്‍ഷം കൂടുമ്പോള്‍ വോട്ടുചെയ്യാന്‍ കിട്ടുന്ന അവകാശമല്ല ജനാധിപത്യം. ചൈനീസ് ലൈന്‍ നമ്മുടെ ലൈന്‍; ചെയര്‍മാന്‍ മാവോ നമ്മുടെ ചെയര്‍മാന്‍ എന്ന മുദ്രാവാക്യവുമായി സിപിഐഎം വിട്ട കെ വേണുവിന്റെ ചൈനയെക്കുറിച്ചുളള ഇന്നത്തെ വിലയിരുത്തല്‍ ഇതാണ്:
ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയ്ക്ക് അതിന് എത്രത്തോളം മുന്നോട്ടു പോകാന്‍ കഴിയും എന്ന പരിഭ്രാന്തിയിലാണ് ചൈനീസ് രാഷ്ട്രീയനേതൃത്വം ദിവസങ്ങള്‍ തളളിനീക്കിക്കൊണ്ടിരിക്കുന്നത്. വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിനു പകരമായി തകര്‍ച്ചയിലേയ്ക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ക്ക് സാമാന്യബുദ്ധിയുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.

 സോവിയറ്റ് യൂണിയനെയോ ചൈനയെയോ അന്ധമായി പിന്താങ്ങാന്‍ സിപിഐഎം ശ്രമിച്ചിട്ടില്ല. വേണു പുച്ഛിക്കുന്ന ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ രേഖയിലും ചൈനയെ അന്ധമായി പിന്താങ്ങുകയല്ല ചെയ്യുന്നത്. മറിച്ച് ചൈനീസ് വികസനയത്തില്‍ അന്തര്‍ലീനമായ വൈരുദ്ധ്യത്തെക്കുറിച്ചും അതു സൃഷ്ടിക്കുന്ന രാഷ്ട്രീയപ്രത്യാഘാതത്തെക്കുറിച്ചും തുറന്നു പറയുകയാണ് ചെയ്തിട്ടുളളത്.

പക്ഷേ, അതിന്റെ അടിസ്ഥാനത്തില്‍ ഈ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ ഭൂതകാലത്തെയും ഇന്നിനെയും തളളിപ്പറഞ്ഞ് ഇന്ത്യയാണ് നാളെയുടെ മാതൃക എന്ന സമീപനം വേണുവിന്റെ ബുദ്ധിയില്‍ മാത്രമേ ഉദിക്കൂ. ഏതായാലും വേണു വാദിക്കുന്നതുപോലെ, ചന്ദ്രശേഖരന്‍ വധത്തിലെ സിപിഐഎമ്മിന്റെ പങ്ക് നിഷേധിക്കുക എന്ന ഒറ്റലക്ഷ്യമല്ല, ചിന്തയിലെ ലേഖനപരമ്പരയ്ക്കുളളത്. സാമാന്യബുദ്ധി ഉപയോഗിച്ചാണ് ആ വധത്തില്‍ പാര്‍ടിയുടെ പങ്ക് താന്‍ തെളിയിച്ചത് എന്ന് വേണു അവകാശപ്പെടുന്നുണ്ട്. ആ വധം കൊണ്ട് പാര്‍ടിയ്ക്കെന്താണ് ഗുണമെന്ന ചോദ്യവും അതേ സാമാന്യബുദ്ധിയില്‍ നിന്നുതന്നെയാണ് ഉയരുന്നത്.

രാഷ്ട്രീയവും സാമൂഹികവും നിയമപരവുമായ നഷ്ടങ്ങള്‍ മാത്രമുണ്ടാക്കുന്ന ഒരു കൊലപാതകം എന്തിനാണ് പാര്‍ടി നടത്തിയത് എന്ന ചോദ്യത്തിന് ഇതുവരെ സാമാന്യബുദ്ധി സിദ്ധാന്തക്കാര്‍ മറുപടി പറഞ്ഞിട്ടില്ല. ആ വധം പാര്‍ടിയുടെ ചെയ്തിയല്ല എന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്നു. സംഘടനാപരമായോ അല്ലാതെയോ ആ വധത്തില്‍ ഒരുപങ്കും പാര്‍ടിക്കില്ല. ഏതെങ്കിലും പാര്‍ടി അംഗത്തിന് വധത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും പാര്‍ടി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ആ വധവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ നടന്ന പ്രചണ്ഡമായ പ്രചരണങ്ങളുടെ പൊളളത്തരം തുറന്നു കാണിക്കുകയാണ് ചിന്ത ലേഖനപരമ്പരയുടെ ലക്ഷ്യം.

ചന്ദ്രശേഖരന്‍ വധം മുന്‍നിര്‍ത്തി കമ്മ്യൂണിസ്റ്റു വിരുദ്ധന്മാരുടെ രണ്ടാം പടപ്പുറപ്പാടാണ് നടന്നത്. സിപിഐ എമ്മിനെതിരെ നടക്കുന്ന ഏതു ആക്രമണത്തിന്റെയും നേതൃപദവിയില്‍ എന്നത്തെയും പോലെ ഇപ്പോഴും കെ. വേണു തന്നെയാണ്. അതുകൊണ്ടാണ് വേണുവിന്റെ നിരീക്ഷണങ്ങളും വാദങ്ങളും ഇത്തരമൊരു പരിശോധനയില്‍ പരാമര്‍ശിതമാകുന്നത്. അതില്‍ പ്രകോപിതനായിട്ടു കാര്യമൊന്നുമില്ല.

Tuesday, July 10, 2012

അക്രമങ്ങളും പ്രതിഷേധ പ്രസംഗങ്ങളും ഗൂഢാലോചനയും

(ചിന്ത വാരിക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പര - ഭാഗം 5)

സിപിഐ എമ്മിന്റെ ഏകപക്ഷീയമായ ആക്രമണത്തിന് ഇരകളായിരുന്നു ആര്‍എംപിക്കാരെന്നും ഈ ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു ചന്ദ്രശേഖരന്‍ വധമെന്നും സ്ഥാപിക്കാനാണ് കെ. വേണു ശ്രമിക്കുന്നത്. അദ്ദേഹം ഇങ്ങനെ എഴുതുന്നു:
സംഭവത്തില്‍ പങ്കെടുത്ത പ്രതികളാരൊക്കെയെന്ന് കൃത്യമായി കണ്ടെത്തുന്നതിനെക്കാള്‍ പ്രധാനം രാഷ്ട്രീയ പശ്ചാത്തലവും സാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തുക എന്നതാണ്. ടി പി കൊല്ലപ്പെടുന്നതിന് കുറച്ചു മുമ്പ് അവരുടെ പത്രത്തില്‍ അവരുടെ സംഘടന നേരിടുന്ന ആക്രമണ പരമ്പരകളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
    2008ല്‍ സിപിഐഎമ്മിനെതിരെ രാഷ്ട്രീയ വിമര്‍ശനങ്ങളുന്നയിച്ചതിന്റെ പേരില്‍ നടപടികള്‍ക്ക് വിധേയരാവുകയും സംഘടിതമായി പുറത്തുവന്ന് ആര്‍എംപി രൂപവത്കരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായ ആക്രമണ പരമ്പരകളെയാണ് അവര്‍ നേരിട്ടത്. തങ്ങള്‍ക്ക് രാഷ്ട്രീയ നഷ്ടമുണ്ടാക്കുന്നവര്‍ക്കു നേരെ പ്രതികാര നടപടികളെടുക്കുക എന്നുളളത് സിപിഐ എം ഇതുവരെ എക്കാലത്തും സ്വീകരിച്ചുവന്നിട്ടുളള ശൈലിയുമാണ്. കൂടുതല്‍ നഷ്ടമുണ്ടാകാതിരിക്കാനുളള മുന്‍കരുതലും താക്കീതുമാണ് ഇത്തരം നടപടികള്‍. അതാണിപ്പോള്‍ സംഭവിച്ചതെന്ന് കാണാന്‍ വിഷമമില്ല. അതുകൊണ്ട് ഇത്തരം രാഷ്ട്രീയ ആക്രമണപരമ്പരകളുടെ പിന്നിലുളള പ്രേരക ശക്തികളെ കണ്ടെത്താന്‍ ആ സംഭവങ്ങളില്‍ പങ്കെടുക്കുന്നവരുടെ പേരും വിലാസവുമൊന്നും ആവശ്യമില്ല. സി.പി.എമ്മിന്റെ പതിവ് ശൈലിയില്‍ അവരുടെ മുന്നില്‍ മറ്റുമാര്‍ഗ്ഗമില്ല. ശല്യക്കാരിയായ നേതൃത്വത്തെ തുടച്ചുനീക്കുകതന്നെ. 
സിപിഐ എമ്മിന്റെ പതിവുശൈലി ആക്രമണത്തിന്റേതാണെന്ന് വാദിക്കാന്‍ ടി പി ചന്ദ്രശേഖരന്‍ എഴുതിയ ലേഖനമാണ് വേണു ഉപയോഗിക്കുന്ന ആധികാരികരേഖ. ആര്‍എംപിക്കാര്‍ക്ക് നേരെയുളള ആക്രമണത്തെക്കുറിച്ച് അവരെഴുതിയതപ്പാടെ മുഖവിലയ്ക്കെടുക്കുകയും സിപിഐ എം നടത്തിയിട്ടുളള ആക്രമണ പരമ്പരകളുടെ തുടര്‍ച്ചയാണ് ചന്ദ്രശേഖരന്‍ വധമെന്ന് വിധി പ്രസ്താവിക്കുകയുമാണ് വേണു ചെയ്യുന്നത്. മാധ്യമങ്ങളും പൊലീസുമാകട്ടെ, 2008ല്‍ പാര്‍ട്ടി വിട്ടതു മുതല്‍ ചന്ദ്രശേഖരനെ വധിക്കുന്നതിനു വേണ്ടി പാര്‍ടി ആസൂത്രിതമായി നീങ്ങുകയായിരുന്നു എന്നു തെളിയിക്കാനുളള തത്രപ്പാടിലാണ്.

    ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. പി. ഗോപാലകൃഷ്ണന്‍ 2010ല്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോയാണ് അവര്‍ക്കു കിട്ടിയ ഒടുവിലത്തെ തെളിവ്. ആ പ്രസംഗത്തില്‍ ചന്ദ്രശേഖരന്റെ തല കൊയ്യുമെന്ന് ഒരു പരാമര്‍ശമുണ്ട്. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം ആ വീഡിയോയിലെ പരാമര്‍ശങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ വന്നുചേരുന്നുണ്ട്. ആ പ്രസംഗത്തെ മൂര്‍ത്തമായ പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയാണ് എല്ലാ മാധ്യമങ്ങളും വ്യാഖ്യാനിച്ചത്.

ആ പ്രസംഗവും മാധ്യമങ്ങള്‍ അവഗണിച്ച ചോദ്യങ്ങളും 

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ തല കൊയ്യുമെന്ന സിപിഐ എം പ്രാദേശിക നേതാവിന്റെ പ്രസംഗം പുറത്തുവന്നു എന്നായിരുന്നു ഏതാണ്ട് എല്ലാ മാധ്യമങ്ങളും ആ പ്രസംഗം ഏകസ്വരത്തില്‍ റിപ്പോര്‍ട്ടു ചെയ്തത്. അതായിരുന്നു വാര്‍ത്തയുടെ ലീഡ്. പ്രസംഗം നടന്ന യോഗത്തെ മാധ്യമങ്ങള്‍ ഇങ്ങനെ വിശേഷിപ്പിച്ചു: "ഒഞ്ചിയത്ത് സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു പ്രസംഗം".  ആ വാചകത്തിന്റെ ഘടന നോക്കുക.
   
ഒഞ്ചിയത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. ആക്രമണകാരികള്‍ ആരെന്നും എങ്ങനെയുളള ആക്രമണം എന്നുമുളള വസ്തുതകള്‍ റിപ്പോര്‍ട്ടു ചെയ്യാതിരിക്കാന്‍ എല്ലാ പത്രങ്ങളും ചാനലുകളും നിഷ്കര്‍ഷ പുലര്‍ത്തിയിരുന്നു. പുറത്തുവന്ന വീഡിയോയില്‍ ആ വിവരങ്ങളെല്ലാമുണ്ട്.

സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എംപിക്കാര്‍ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ച് സംഘടിപ്പിക്കപ്പെട്ട യോഗമാണത്. ചന്ദ്രശേഖരന്‍ നേരിട്ടാണ് അക്രമത്തിന് നേതൃത്വം നല്‍കിയത് എന്ന് ആ പ്രസംഗത്തില്‍ ആരോപണമുണ്ട്. ചന്ദ്രശേഖരന്‍ തന്നെ നേരിട്ടിറങ്ങിയിട്ടും സിപിഐ എം സഖാക്കള്‍ നിശ്ചയദാര്‍ഢ്യത്തോടെ ചെറുത്തുനിന്നു എന്ന പ്രഖ്യാപനവുമുണ്ട്.

വീഡിയോയില്‍ നിന്ന് തെളിയുന്ന മറ്റൊരു കാര്യമുണ്ട്: മുന്‍കൂട്ടി നിശ്ചയിച്ച ഒരു യോഗമായിരുന്നില്ല അത്. മൈക്കോ സ്റ്റേജോ ഉണ്ടായിരുന്നില്ല. ബോംബെറിഞ്ഞ ആര്‍എംപിക്കാരെ തുരത്തിയതിനുശേഷം പെട്ടെന്ന് സംഘടിപ്പിച്ച പ്രതിഷേധയോഗമായിരുന്നു അത്. അത്തരം യോഗങ്ങളില്‍ തീവ്രമായ വികാരാവേശത്താല്‍ വെല്ലുവിളികളും ഭീഷണികളുമൊക്കെ എല്ലാവരും മുഴക്കാറുണ്ട്. അതിനപ്പുറമൊന്നും ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനും അര്‍ത്ഥം നല്‍കേണ്ടതില്ല. പക്ഷേ, ഒഞ്ചിയത്ത് ഇങ്ങനെ നടന്നിട്ടുളള പ്രസംഗങ്ങളെ തെളിവായി എടുത്ത് പ്രസംഗകരെ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഒഞ്ചിയം ഏരിയാ സെക്രട്ടറി സി. എച്ച്. അശോകനെ എന്‍ജിഒ യൂണിയന്‍ ഭാരവാഹി എന്ന നിലയില്‍ സംസ്ഥാനത്ത് ഒട്ടേറെപ്പേര്‍ക്ക് നേരിട്ട് അറിയാം. ഇത്തരത്തില്‍ ഒരു കൊലപാതകത്തിന് നേതൃത്വം നല്‍കാനോ ഗൂഢാലോചന നടത്താനോ തയ്യാറാകുന്ന സ്വഭാവക്കാരനല്ല എന്നുമറിയാം. അദ്ദേഹം ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നാണ് കേസ്. അദ്ദേഹം കുറ്റം സമ്മതിച്ചുവെന്നും വാര്‍ത്തയുണ്ടായി. ഹൈക്കോടതിയില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സമര്‍പ്പിക്കപ്പെട്ടപ്പോഴാണ് ഒരു കാര്യം വ്യക്തമായത്. ഗൂഢാലോചനയില്‍ പങ്കെടുത്തതിന് തെളിവ്, അദ്ദേഹം എവിടെയോ നടത്തിയ ഇതുപോലൊരു പ്രസംഗമാണത്രേ. പൊതുവേദിയില്‍ നടത്തുന്ന പ്രസംഗം എങ്ങനെ ഗൂഢാലോചനയാകും?

വിചിത്രമായ വഴികളിലൂടെയാണ് കേസിന്റെ പോക്ക്. സിപിഐ എം നേതാക്കളുടെ പ്രസംഗങ്ങളുടെ വീഡിയോ തിരഞ്ഞുപിടിച്ച്, വ്യാഖ്യാനിച്ച് പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍, ഇക്കാലയളവില്‍ ആര്‍എംപിക്കാര്‍ നടത്തിയ പ്രസംഗങ്ങളും പ്രക്ഷേപണം ചെയ്യട്ടെ. രണ്ടു കൂട്ടരുടെ പ്രസംഗങ്ങളിലും ഒഞ്ചിയത്തു നിലനിന്ന സംഘര്‍ഷം പ്രതിഫലിച്ചിട്ടുണ്ട്. അതുപോലെ സിപിഐ എം നേതാക്കളുടെ പ്രസംഗങ്ങളില്‍ പലതിലും പാര്‍ടി വിട്ടുപോയവര്‍ തിരിച്ചുവരണമെന്നും സോദരര്‍ തമ്മിലുളള സംഘര്‍ഷം പാടില്ല എന്നും കാണാം. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന,് ആര്‍എംപിക്കാര്‍ക്കെതിരെ കൊടുത്ത പോലീസ് കേസ് പൊതുയോഗത്തില്‍ പ്രഖ്യാപിച്ച് സിപിഐ എം ഏകപക്ഷീയമായി പിന്‍വലിച്ച ഉദാഹരണവും ചൂണ്ടിക്കാട്ടാനുണ്ട്.

സ്വയം വിമര്‍ശനപരമായി ഒരു കാര്യം ഇവിടെ വ്യക്തമാക്കട്ടെ. ചില സന്ദര്‍ഭങ്ങളില്‍ വളരെ വൈകാരികമായി പ്രതികരിച്ചു പ്രസംഗിക്കുക സ്വാഭാവികമാണ്. പക്ഷേ, അത് പതിവ് ശൈലിയാകാന്‍ പാടില്ല. സഭ്യേതരമായ ഭാഷ ഉപയോഗിക്കാന്‍ പാടില്ല. ഇങ്ങനെയൊക്കെയുളള പ്രസംഗശൈലി പാര്‍ടിയില്‍ ഇല്ലാതില്ല. പാര്‍ടിയിലുണ്ടായിരുന്നപ്പോള്‍ എം. വി. രാഘവന്‍ നടത്തിയ പ്രസംഗങ്ങള്‍ ഞാനോര്‍ക്കുന്നു. അത്തരം പ്രസംഗശൈലി പാര്‍ടിക്ക് മാതൃകയല്ല. പ്രത്യേകിച്ച് സാങ്കേതിക വിദ്യയുടെ വികാസത്തോടെ ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങിയിരിക്കുന്ന ഇക്കാലത്ത്.

പ്രാദേശികമായി നടക്കുന്ന യോഗത്തില്‍, ചിരപരിചിതരായ ആളുകളോടാണ് പ്രസംഗകന്‍ സംവദിക്കുന്നത്. പക്ഷേ, ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ ചാനലുകളിലോ യുട്യൂബ് പോലുള്ള ഇന്റര്‍നെറ്റ് സൈറ്റുകളിലോ മറ്റോ സംപ്രേഷണം ചെയ്യുമ്പോള്‍ പ്രസംഗത്തിന്റെ മാനങ്ങള്‍ മാറുകയാണ്. സദസ്സ് ആഗോളമായി വികസിക്കുകയും വാക്കുകളുടെയും പ്രയോഗങ്ങളുടെയും അര്‍ത്ഥവും വ്യാഖ്യാനവും പ്രസംഗകന്‍ ആലോചിക്കുകപോലും ചെയ്യാത്ത തലങ്ങളിലേക്കു വളരുകയും ചെയ്യും. അങ്ങനെയാണ് ഒരു നാല്‍ക്കവലയില്‍ ചെറിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ എം എം മണിയും ഗോപാലകൃഷ്ണനും നടത്തിയ പ്രസംഗങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ലോകവ്യാപകമായി കമ്യൂണിസ്റ്റ് വിരുദ്ധര്‍ പ്രചാരവേലയ്ക്കു വേണ്ടി ഉപയോഗിച്ചത്.
   
മാറിയ മാധ്യമസംവേദന സാഹചര്യത്തെ പൂര്‍ണമായി തിരിച്ചറിയേണ്ടതിന്റെ ആവശ്യകത ഈ അനുഭവങ്ങള്‍ നമ്മെ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുന്നു.

ഒഞ്ചിയത്തെ ആക്രമണങ്ങള്‍ ഏകപക്ഷീയമോ? 

തങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് ടി പി ചന്ദ്രശേഖരന്‍ എഴുതിയ ലേഖനത്തിലെ വിവരണമാണല്ലോ ഏകപക്ഷീയമായ ആക്രമണത്തിന് വേണു നിരത്തുന്ന സാക്ഷ്യപത്രം. ഇവയില്‍ ചിലത് ശരിയാകാം. ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ, ആക്രമണങ്ങള്‍ ഏകപക്ഷീയമാണ്, സിപിഐഎമ്മിന്റെ സഹജവാസനയുടെ ഭാഗമാണ് തുടങ്ങിയ തീര്‍പ്പുകല്‍പ്പിക്കലുകള്‍ അംഗീകരിക്കാനാവില്ല.

ഗോപാലകൃഷ്ണന്റെ വിവാദപ്രസംഗത്തിന്റെ പശ്ചാത്തലം ഒരു ബോംബാക്രമണമായിരുന്നു എന്നു പറഞ്ഞുവല്ലോ. അതൊന്നു മാത്രമായിരുന്നില്ല, ആര്‍എംപിക്കാര്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ ബോംബാക്രമണം. താഴെ പറയുന്ന അക്രമ പരമ്പരതന്നെ അവര്‍ നടത്തി.
  •  ഒഞ്ചിയം എല്‍.സിയിലെ ബ്രാഞ്ച് സെക്രട്ടറി ടി.കെ.മോഹനനെ ബോംബെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചത് 2009 മെയ് മാസത്തിലാണ്.
  • ഒഞ്ചിയം രക്തസാക്ഷി സ്ക്വയറില്‍ 2010ല്‍ ബോംബാക്രമണം നടത്തി.  
  • കണ്ണൂക്കരയിലെ എല്‍.സി ഓഫീസ് ബോംബെറിഞ്ഞു തകര്‍ത്തു. 
  • കണ്ണൂക്കരയിലെ പാര്‍ടി അംഗമായ റീനയുടെ വീടിന് ബോംബെറിഞ്ഞു. 
  • പി.പി.ബ്രാഞ്ച് മെമ്പര്‍മാരായ ബാബു, മോഹനന്‍, ഷീബാലത എന്നിവരുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു.
    പാര്‍ടി ഓഫീസുകള്‍ക്കു നേരെ മാത്രമല്ല, പാര്‍ട്ടിയുടെ നിയന്ത്രണത്തിലുളള ബാങ്ക്, വായനശാല എന്നിവയ്ക്കു നേരെയും ആക്രമണങ്ങള്‍ നടന്നു.

  •  നാദാപുരം റോഡിലെ ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസായ ഏ.കെ.ജി.മന്ദിരം തീവെച്ചു നശിപ്പിച്ചു. ഒഞ്ചിയം പി.പി.ബ്രാഞ്ചില്‍ എം.ആര്‍.നാരായണക്കുറുപ്പ്-പി.പി.ഗോപാലന്‍ സ്മാരക മന്ദിരം തകര്‍ത്തു.
  • പാര്‍ടി നിയന്ത്രണത്തിലുള്ള ഒഞ്ചിയം ബാങ്ക് എറിഞ്ഞു തകര്‍ത്തു.
  • കാര്‍ത്തികപ്പള്ളിയില്‍ ബ്രാഞ്ച് ഓഫീസായ ഇ.എം.എസ്.സ്മാരകം പിടിച്ചെടുക്കാന്‍ ആക്രമണം നടത്തി. 
  • ഓര്‍ക്കാട്ടേരി എല്‍.സിയില്‍ 12 പാര്‍ടി സ്തൂപങ്ങള്‍ തകര്‍ക്കപ്പെട്ടു. കൊടികളും മറ്റും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
  • എളങ്ങോളി കേളുഏട്ടന്‍ സ്മാരകം ആറുതവണ ആക്രമിച്ചു. ജനലുകളും വാതിലുകളും തകര്‍ക്കുക മാത്രമല്ല കരി ഓയില്‍ അഭിഷേകവും നടത്തി. 
  • മുയിപ്രയിലെ ഏ കെ ജി മന്ദിരം നാലുതവണ ആക്രമിച്ചു. ഒരിക്കല്‍ പ്രത്യേക പൂട്ടിട്ടു പൂട്ടി.
    മുയിപ്രയിലെ വായനശാല രണ്ടുതവണ ആക്രമിച്ചു. പുസ്തകങ്ങള്‍ തീയിട്ടു നശിപ്പിച്ചു. 
ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍, ഒഞ്ചിയം എസി അംഗം കെ കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ഓര്‍ക്കാട്ടേരി എല്‍സി അംഗം പി കെ ബാലന്‍ എന്നീ സഖാക്കളുടെ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. മുയിപ്രയിലെ പുത്തലത്ത് താഴെ കുമാരന്റെ കിണറ്റില്‍ മലം കലര്‍ത്തി.

തയ്യില്‍ ബ്രാഞ്ച് മെമ്പര്‍ കെ.എം.അനന്തന്‍, ഒഞ്ചിയം സ്കൂള്‍ ബ്രാഞ്ചിലെ ഗോപാലന്‍, കുന്ന് ബ്രാഞ്ചിലെ പുളിയുള്ളതില്‍ രവി എന്നിവരുടെ കടകള്‍ക്കു നേരെ ആക്രമണമുണ്ടായി. ഒഞ്ചിയം മനക്കല്‍ താഴക്കുനി ബ്രാഞ്ച് മെമ്പര്‍മാരായ ടി എം നാണു, മനക്കല്‍ കുമാരന്‍, തയ്യില്‍ബ്രാഞ്ചിലെ ചെറുവങ്ങാട്ട് കുനി വത്സന്‍ എന്നിവരുടെ കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചു.

ഇതിനു പുറമെയാണ് കായികമായ ആക്രമണത്തിന് സഖാക്കള്‍ ഇരയായത്. ചിത്ര, പി പി ബ്രാഞ്ച് സെക്രട്ടറി അജയന്‍, മലോല്‍ക്കുന്ന് ബ്രാഞ്ചിലെ എം പി ബാബു, എം കെ സത്യന്‍, കെ പ്രദീഷ്, കെ എം വിനീഷ് എന്നീ സഖാക്കളെ ആര്‍എംപിക്കാര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്‍ മാസ്റ്റര്‍, അന്നത്തെ ഏരിയാ സെക്രട്ടറി ഇ എം ദയാനന്ദന്‍, എല്‍.സി.സെക്രട്ടറി പി.രാജന്‍ എന്നീ പാര്‍ടിനേതാക്കളെ കുന്നുമ്മക്കര എല്‍.സി.ഓഫീസില്‍ കയറി ആക്രമിച്ചു. എന്നാല്‍ പാര്‍ട്ടി വിട്ടുപോയവര്‍ തിരികെ വരണമെന്ന അഭ്യര്‍ത്ഥനയുടെ ഘട്ടത്തില്‍ പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു കൊണ്ട് ഈ കേസ് പിന്‍വലിക്കുകയാണ് സിപിഐഎം ചെയ്തത്.
   
പാര്‍ടിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഒട്ടേറെപ്പേര്‍ മടങ്ങിവന്നു. അവര്‍ക്കു നേരെയും ആര്‍എംപി വക ആക്രമണവും ഭീഷണിയുമുണ്ടായി.

ഒഞ്ചിയം മേഖലയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ രത്നച്ചുരുക്കമാണ് മേലുദ്ധരിച്ചത്. വേണുവിന് വേണമെങ്കില്‍ വിശദമായ അന്വേഷണം നടത്താം. അപ്പോഴും പട്ടിക നീളുകയേ ഉളളൂ. സിപിഐ എമ്മുകാര്‍ സ്വതേ അക്രമികളും ആര്‍എംപിക്കാരൊക്കെ നിഷ്കളങ്കരും അര്‍പ്പണബോധമുളള രാഷ്ട്രീയപ്രവര്‍ത്തകരുമാണെന്ന വേണുവിന്റെ നിര്‍വചനം ആ അന്വേഷണത്തില്‍ തകരും. രസകരമായ വിശകലനമാണ് വേണുവിന്റേത് എന്നു പറയാതെ വയ്യ.

നാലുവര്‍ഷം മുമ്പു വരെ സിപിഐഎമ്മിന്റെ ഭാഗമായിരുന്നവരാണല്ലോ ഇന്നത്തെ ആര്‍എംപിക്കാര്‍. പാര്‍ടിക്കുമേല്‍ വേണു ആരോപിക്കുന്ന ദുര്‍ഗുണങ്ങളില്‍ നിന്നെല്ലാം, സിപിഐ എമ്മില്‍ നിന്ന് വേര്‍പിരിഞ്ഞപാടെ, അവര്‍ മുക്തി നേടിയെന്നാണ് വേണുവിന്റെ വിശകലനം. എന്നാല്‍, ആര്‍എംപിക്കാരുടെ അവകാശവാദമാകട്ടെ, തങ്ങളാണ് യഥാര്‍ത്ഥ മാര്‍ക്സിസ്റ്റുകാരെന്നുമാണ്. സിപിഐ എമ്മിന്റെ പരിപാടിയില്‍ വെളളം ചേര്‍ക്കുന്നതിനെതിരായിട്ടാണ് അവരുടെ കലാപമെന്നാണ് വെപ്പ്. ഒരുപക്ഷേ, ഇതുകൊണ്ടായിരിക്കാം, പൂര്‍ണമുക്തി ലഭിക്കണമെങ്കില്‍ ആര്‍എംപിക്കാര്‍ തന്നെപ്പോലെ മാര്‍ക്സിസത്തെയും കമ്മ്യൂണിസത്തെയും തളളിപ്പറയണമെന്ന് വേണു നിര്‍ബന്ധം പിടിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍:
        ചന്ദ്രശേഖരന്നും സഖാക്കള്‍ക്കും തെറ്റിപ്പോയത് ഇവിടെത്തന്നെയാണ്. ലെനിനിസത്തിന്റെയും സ്റ്റാലിനിസത്തിന്റെയും കണ്ണൂര്‍ ലോബിയുടെയുമെല്ലാം ഫാസിസത്തിന്റെ പ്രചോദനകേന്ദ്രം ചന്ദ്രശേഖരനെപ്പോലുളള നിഷ്കളങ്കരായ സഖാക്കള്‍ താലോലിക്കുകയും മാറോടു ചേര്‍ത്തു പിടിക്കുകയും ചെയ്ത ആ ഉദാത്ത സങ്കല്‍പം, അതെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം, അതുതന്നെയാണ്. പാരീസ് കമ്മ്യൂണിന്റെ നൈമിഷികമായ ഉദാത്തപ്രഭയില്‍ തിളങ്ങി നിന്ന തൊഴിലാളിവര്‍ഗ സര്‍വാധിപത്യസങ്കല്‍പം ലെനിന്റെ കൈയില്‍ സ്ഥായീരൂപം കൈവരിച്ചപ്പോള്‍ ഏകപാര്‍ടി സ്വേച്ഛാധിപത്യമായി മാറിയത് അനിവാര്യമായ ചരിത്രപ്രക്രിയയുടെ ഫലം തന്നെയാണ്.
    കമ്മ്യൂണിസ്റ്റുകാരനായി രാഷ്ട്രീയജീവിതം തുടങ്ങിയ വേണു, സിപിഐ(എം-എല്‍) വഴി എങ്ങനെ മുന്‍കമ്മ്യൂണിസ്റ്റു;കാരനായി മാറിയെന്നും ഇപ്പോള്‍ കമ്മ്യൂണിസ്റ്റു വിരുദ്ധനായിയെന്നും അടുത്ത ലക്കത്തില്‍ പരിശോധിക്കുന്നുണ്ട്.
    സിപിഐഎമ്മില്‍ നിന്നും പുറത്തുപോയ എം വി രാഘവനും ഗൗരിയമ്മയുമെല്ലാം പലപ്പോഴായി യുഡിഎഫിന്റെ പാളയത്തിലാണ് എത്തിയത്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി വേണു തന്നെ കൊടുങ്ങല്ലൂരില്‍ മത്സരിച്ചു തോറ്റ ചരിത്രം അദ്ദേഹം മറന്നിട്ടുണ്ടാകില്ല. നിലവിലുളള ജനാധിപത്യവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് ഏകകക്ഷി സ്വേച്ഛാധിപത്യം സ്ഥാപിക്കാനാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്നാണ് വേണുവിന്റെ ആരോപണം.പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായത്തിന്റെ ദൗര്‍ബല്യങ്ങളും പഴുതുകളും സ്റ്റാലിനിസ്റ്റ് മുന്നണിയും ഗൂഢാലോചനാ രീതികളും ഉപയോഗിച്ച് ഭരണവ്യവസ്ഥയെ തകര്‍ക്കാതെ ജനാധിപത്യവ്യവസ്ഥയിലെ അധികാരമേഖലകള്‍ പലതും കൈയടക്കാനാണത്രേ സിപിഐഎമ്മിന്റെ ശ്രമം. ഈ ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല എന്ന് അദ്ദേഹത്തിനുറപ്പുണ്ട്. പക്ഷേ, താല്‍ക്കാലികമായി പല പ്രശ്നങ്ങളും സൃഷ്ടിക്കാം. അവയുടെ അപകടങ്ങള്‍ കുറച്ചുകാണാന്‍ പാടില്ല എന്നാണ് വേണു ജാഗ്രതപ്പെടുത്തുന്നത്. അങ്ങനെ വേണു എത്തിച്ചേരുന്ന നിഗമനം ഇതാണ്: "യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയെ ഗ്രസിച്ചിട്ടുളള മാരകമായ കാന്‍സര്‍ തന്നെയാണ് ഈ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ഇന്ത്യന്‍ കമ്മ്യൂണിസം".

    വേണുവിന്റെ വാദഗതികളുടെ അടിസ്ഥാനപാളിച്ച ജനാധിപത്യത്തെക്കുറിച്ചുളള അദ്ദേഹത്തിന്റെ വികലമായ സങ്കല്‍പങ്ങളാണ്. അതുകൊണ്ട് ഈ മുന്‍കമ്യൂണിസ്റ്റിന്റെ ഇന്നത്തെ ജനാധിപത്യ സങ്കല്‍പം കൂടുതല്‍ വിശദമായി നമുക്കു പരിശോധിക്കാം. (അവസാനിക്കുന്നില്ല)

Monday, July 2, 2012

വര്‍ഗസമരവും ബലപ്രയോഗവും – കെ. വേണു കാണാതെ പോകുന്നത്


ടി പി ചന്ദ്രശേഖരന്‍ വധം ഒരുനിമിത്തമാക്കി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന് കെ. വേണു നല്‍കുന്ന ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ പരിശോധിച്ചത്. അദ്ദേഹം ഇതുകൊണ്ടും തൃപ്തനല്ല. ഈ വധത്തോടെ കേരളത്തിന്റെ ചരിത്രം തന്നെ അദ്ദേഹം കീഴ്‌മേല്‍ മറിക്കുകയാണ്. അല്ല, കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യവാദികളല്ല എന്ന ലേഖനത്തിന്റെ ആരംഭത്തില്‍ത്തന്നെ അദ്ദേഹം ആ സാഹസത്തിനു മുതിരുന്നു. ലേഖനം ഇങ്ങനെയാണ് തുടങ്ങുന്നത്: 

''ആധുനിക കേരളത്തിന്റെ രാഷ്ട്രീയ മുഖം എത്രമാത്രം ബീഭത്സമായിരിക്കുന്നു എന്ന രാഷ്ട്രീയ വസ്തുതയാണ് ടി.പി. ചന്ദ്രശേഖരന്‍ വധത്തിലൂടെ പ്രകടമായിരിക്കുന്നത്. അവകാശരാഷ്ട്രീയത്തിന്റെയും പ്രബുദ്ധരാഷ്ട്രീയത്തിന്റെയും മികച്ച മാതൃകയായി അഖിലേന്ത്യാതലത്തില്‍ തന്നെ പരിഗണിക്കപ്പെട്ടുപോന്ന കേരളത്തില്‍ ഇന്ന് നടക്കുന്നത് ഭിന്ന രാഷ്ട്രീയക്കാരെയും വിമതരെയുമെല്ലാം മൃഗീയവും നിഷ്ഠൂരവുമായ രീതിയില്‍ ആക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ പകപോക്കലുകളാണ്.''
സമകാലീന രാഷ്ട്രീയത്തിന്റെ മുഖം എന്നല്ല, ആധുനിക കേരളത്തിന്റെ രാഷ്ട്രീയമുഖം എന്നാണ് വേണുവിന്റെ പ്രയോഗം. അങ്ങനെയാണ് വേണു ചരിത്രത്തെ കീഴ്‌മേല്‍ മറിക്കാന്‍ ശ്രമിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ കേരളത്തിനുണ്ടായ പരിണാമങ്ങളെയെല്ലാം വേണു വിസ്മരിക്കുന്നു. സവര്‍ണമേധാവിത്വത്തിന്റെ കീഴില്‍ എല്ലാ പൗരാവകാശങ്ങളും നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടുകിടന്ന ഒരു ജനത ഉയര്‍ത്തെഴുന്നേറ്റത് ഈ കാലഘട്ടത്തിലാണ്. ജന്മിത്തത്തിനെതിരെ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും പടപൊരുതിയതും ഭൂമിക്കുമേല്‍ അവകാശം സ്ഥാപിച്ചതും ഈ കാലഘട്ടത്തിലാണ്. തൊഴിലാളികള്‍ എന്ന പുതിയൊരു വര്‍ഗം രൂപം കൊണ്ടതും അവര്‍ സംഘടിതരായതും ഈ കാലഘട്ടത്തിലാണ്.



ഈ അവകാശസമരങ്ങളുടെ ഫലമായാണ് കേരളത്തിലെ സാധാരണക്കാര്‍ക്ക് രക്ഷയും സാമാന്യവിദ്യാഭ്യാസവും ആരോഗ്യവും കിടക്കാനിടവും റേഷനുമെല്ലാം ലഭ്യമായത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത നേട്ടമാണിത്. എല്ലാത്തിനുമുപരി കീഴാളരില്‍ അന്യാദൃശമായ ഒരു അവകാശബോധവും അഭിമാനവുമുണ്ടായി. ഈ നേട്ടങ്ങളെല്ലാം പ്രബുദ്ധമായ അവകാശരാഷ്ട്രീയത്തിന്റെ ഫലമാണ്.



കേരളത്തിലെ 'അവകാശരാഷ്ട്രീയവും ' പ്രബുദ്ധ രാഷ്ട്രീയവും മികച്ച മാതൃകയാണെന്ന് വേണുവിന് ഉറപ്പില്ല. പരിഗണിക്കപ്പെട്ടുപോന്നത് 'എന്ന ന്യൂനോക്തിയിലാണ് വേണു കേരളത്തിന്റെ നേട്ടങ്ങളെ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ ഇന്ന് നടക്കുന്നത് ഭിന്ന രാഷ്ട്രീയക്കാരെയും വിമതരെയുമെല്ലാം' കൊന്നൊടുക്കുന്ന രാഷ്ട്രീയ പകപോക്കലുകളാണത്രേ. നിഷ്ഠുരമായ ഒരു കൊലപാതകം നടന്നു. ഒരിക്കലും നടക്കാന്‍ പാടില്ലാത്തത്. എന്നാല്‍ അതിന്റെപേരില്‍ കേരളത്തില്‍ നടന്നത് അത്തരം കൊലപാതകങ്ങള്‍ മാത്രമാണ് എന്ന് അടച്ചാക്ഷേപിക്കുന്നത് അതിശയോക്തിയല്ലേ?



വര്‍ഗസമരവും ബലപ്രയോഗവും
സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രമെടുക്കാം. ആദ്യത്തെ മൂന്നു പതിറ്റാണ്ടുകളിലാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളുമുണ്ടായത്. ഇതിന്റെ ഇരകളായിരുന്നു കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും. ഈ വധങ്ങളില്‍ മഹാഭൂരിപക്ഷവും നാട്ടുപ്രമാണിമാരും പോലീസും കോണ്‍ഗ്രസും ചേര്‍ന്നാണ് നടത്തിയത്. 



എഴുപതുകളുടെ ഉത്തരാര്‍ദ്ധം മുതല്‍ ആര്‍എസ്എസും ഈ സംഘത്തിനൊപ്പം ചേര്‍ന്നു. ന്യൂനപക്ഷവിരുദ്ധ ലഹളയുടെയും നിഷ്ഠുരമായ കൊലപാതകങ്ങളുടെയും പ്രയോക്തക്കളായ ആര്‍എസ്എസ് കേരളത്തില്‍ സിപിഐ എമ്മിനെ ശത്രുപക്ഷത്ത് നിര്‍ത്തിയതില്‍ അത്ഭുതപ്പെടാനില്ല. ആര്‍എസ്എസിന്റൈ കടന്നാക്രമണം - പ്രത്യേകിച്ച് കണ്ണൂരില്‍ - രൂക്ഷമായ ഏറ്റുമുട്ടലുകളിലേക്കും കൊലപാതകങ്ങളിലേക്കും വളര്‍ന്നു. ഇവിടെയെല്ലാം ഇരകള്‍ മഹാഭൂരിപക്ഷവും സിപിഐഎം പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ പുതിയ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും ഗണ്യമായി കുറഞ്ഞുവന്നു. 

മേല്‍വിവരിച്ച ഏറ്റുമുട്ടലുകളെ കേരളത്തിലെ തൊഴില്‍മേഖലകളില്‍ നടന്ന അവകാശ സമരങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിശദീകരിക്കേണ്ട ബാധ്യത ഈ മുന്‍ കമ്മ്യൂണിസ്റ്റിനു വന്നതില്‍ സഹതാപമുണ്ട്. നിയമവാഴ്ചയ്ക്കു നേരെയുളള വെല്ലുവിളികള്‍ മാത്രമായി അദ്ദേഹം ഈ സമരചരിത്രം ചുരുക്കിയെഴുതുന്നു. മറിച്ചുള്ള വാദങ്ങളെ ഈ കൊലപാതകങ്ങളെയും ചന്ദ്രശേഖരന്റെ കൊലപാതകത്തെയും ന്യായീകരിക്കാനുളള പരിശ്രമമായി പുച്ഛിച്ചുതള്ളുന്ന വേണു എഴുതുന്നു: 

''ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹം ഒറ്റക്കെട്ടായി ഉയര്‍ന്നു നിന്ന് അവയെ അപലപിക്കുന്നതിന് പകരം, പുരോഗമനരാഷ്ട്രീയത്തിന്റെയും വര്‍ഗ്ഗരാഷ്ട്രീയത്തിന്റെയും മറ്റും തുടര്‍ച്ചയാണ് ഇത്തരം സംഭവങ്ങളെന്ന് വരുത്തിത്തീര്‍ത്ത് അവയെ ന്യായീകരിക്കാനും അല്ലെങ്കില്‍ ചെറിയ പാളിച്ചകളും വ്യതിയാനങ്ങളുമെന്ന് പറഞ്ഞ് ലഘൂകരിക്കാനും ശ്രമിക്കുന്ന പ്രബലമായ ഒരു ചിന്താഗതി സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് സ്ഥിതിഗതികളെ ഗുരുതരമാക്കുന്നത്.'' 
നാളിതുവരെയുളള ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ് എന്നത് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. ആ പ്രസ്താവനയുടെ ധാര്‍മ്മികതയോ ന്യായാന്യായമോ ഒക്കെ വേണുവിന് വിമര്‍ശനവിധേയമാക്കാം. പക്ഷേ, വര്‍ഗസമരവും അതുമായി ബന്ധപ്പെട്ട ബലപ്രയോഗവും ചരിത്രയാഥാര്‍ത്ഥ്യമാണ്. ഭരണകൂടവും ഭരണാധികാരിവര്‍ഗങ്ങളും കീഴാളര്‍ക്കും തൊഴിലാളികള്‍ക്കും നേരെ നിരന്തരമായ ബലപ്രയോഗം നടത്തും. ഈ ബലപ്രയോഗത്തിനു നേരെ ഒളിഞ്ഞും തെളിഞ്ഞും ചെറുത്തുനില്‍പ്പുമുണ്ടാകും. ഇതില്‍ ബലപ്രയോഗം ഒഴിവാക്കാനാവില്ല. കാരണം, ചൂഷക വര്‍ഗാധിപത്യത്തിന്റെ കാതല്‍ ബലപ്രയോഗം തന്നെയാണ്.



എത്ര നിഷ്ഠൂരമായ ബലപ്രയോഗമാണ് ദളിതര്‍ക്കും, കൂലിവേലക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമൊക്കെ നേരിടേണ്ടിവരുന്നത്? മാരുതിയുടെ അത്യന്താധുനിക ഫാക്ടറിയില്‍പോലും ബലപ്രയോഗത്തിലൂടെയാണ് ഭരണവര്‍ഗം സ്വേച്ഛ നടപ്പാക്കിയത്. ഈ ബലപ്രയോഗത്തെ തൊഴിലാളികള്‍ ചെറുക്കുമ്പോള്‍ ചിലപ്പോള്‍ ഏറ്റുമുട്ടലുകളും മരണവും സംഭവിക്കും. ഇവയെ കേവലം നിയമലംഘനപ്രശ്‌നമായി ചിത്രീകരിക്കുന്ന വേണു പൂര്‍ണമായും അധ്വാനവര്‍ഗത്തിന്റെ ശത്രുപക്ഷത്ത് അണിചേര്‍ന്നു നില്‍ക്കുന്നത്.



ഇടുക്കിയെക്കുറിച്ചു തന്നെ, എം എം മണിയെക്കുറിച്ചും 
കഴിഞ്ഞ ലേഖനത്തില്‍ പരാമര്‍ശിച്ച ആല്‍ബിയെന്ന പ്രീഡിഗ്രിക്കാരന്റെ വീട് ഇടുക്കിയിലായിരുന്നു. അപ്പന്‍ ഒരു ഏലത്തോട്ടമുടമ. തോട്ടങ്ങളില്‍ സിഐടിയു യൂണിയന്‍ രൂപീകരിക്കുന്നത് വ്യക്തിപരമായ വെല്ലുവിളിയായി അദ്ദേഹവും മറ്റു തോട്ടമുടമകളും ഏറ്റെടുത്തു. 



രൂക്ഷമായ സമരം ഏറ്റുമുട്ടലുകളിലേക്കും വധശ്രമങ്ങളിലേക്കുമെത്തി. ഇത്ര രൂക്ഷമായ വൈരാഗ്യവും പകയും എന്തിന് എന്ന് അന്നെനിക്കു മനസിലായില്ല. പയ്യന്‍ സഖാവിന്റെ ധര്‍മ്മവ്യഥ ഞങ്ങളേയും ബാധിച്ചു. ആല്‍ബിയുടെ അപ്പന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ എ പി വര്‍ക്കിയുടെ കത്തുമായി ഞാനും എന്‍. കെ. വാസുദേവനും ഇടുക്കിയിലെത്തി. അന്നാണ് ആദ്യമായി എം എം മണിയെ കാണുന്നത്. ദൗത്യം പരാജയപ്പെട്ടു. അത് അനിവാര്യവുമായിരുന്നു. കാരണം അത്രയേറെ രൂക്ഷവും സ്‌ഫോടനാത്മകവുമായ അന്തരീക്ഷമായിരുന്നു ഏലത്തോട്ടങ്ങളില്‍ നിലനിന്നിരുന്നത്. എറണാകുളം പട്ടണത്തിലെ സംഘര്‍ഷങ്ങള്‍ എത്രയോ ലഘുവാണെന്ന് അന്നെനിക്കു മനസ്സിലായി. 


മലയാളം ന്യൂസ് പോര്‍ട്ടല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച 'ഏലക്കാടുകളില്‍ ചെന്തീ പടര്‍ന്നതെങ്ങനെ?' എന്ന സജി മാര്‍ക്കോസിന്റെ ലേഖനത്തില്‍ ഇടുക്കിയിലെ തൊഴില്‍സംഘര്‍ഷങ്ങളുടെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ദേശാഭിമാനി പത്രത്തില്‍ ഈ ലേഖനം പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഇതൊരാവര്‍ത്തി വായിക്കണമെന്ന് ഞാന്‍ വേണുവിനോട് അഭ്യര്‍ത്ഥിക്കുകയാണ്.



ലേഖനത്തിന്റെ പകുതിഭാഗം ഏലത്തോട്ടങ്ങളിലെ വര്‍ഗബന്ധങ്ങളുടേയും കൊടിയ പീഡനങ്ങളുടേയും ഹൃദയസ്പര്‍ശിയായ വിവരണമാണ്. കങ്കാണിമാര്‍ക്കു കീഴില്‍ അടിമതുല്യമായ സ്ഥിതിയിലായിരുന്നു ഇടുക്കിയിലെ ഏലക്കാടുകളില്‍ അന്ന് തൊഴിലാളികള്‍ കഴിഞ്ഞിരുന്നത്. ഇതിനെതിരെ പടപൊരുതിയാണ് സിഐടിയു വളര്‍ന്നത്. അങ്ങനെ 1969ല്‍ എ. കെ. ദാമോദരന്‍, എം. എം. മണി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആദ്യത്തെ ചെങ്കൊടി മുക്കിടിയില്‍ ഉയര്‍ന്നു. സിഐടിയുവിനെ അംഗീകരിക്കാത്ത മുതലാളിമാര്‍ ഐഎന്‍ടിയുസി പുനഃസംഘടിപ്പിച്ച് ചെറുത്തുനില്‍പ്പിന് കളമൊരുങ്ങി. എങ്കിലും സിഐടിയുവിന്റെ പിന്തുണ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. 1972 ല്‍ വെങ്കലപ്പാറയിലും ചെങ്കൊടി പൊങ്ങി. എസ്‌റ്റേറ്റില്‍ സിഐടിയു രൂപം കൊണ്ടു.

സ്വതന്ത്രമായ യൂണിയന്‍ പ്രവര്‍ത്തനാവകാശത്തിനുവേണ്ടി ഒട്ടാത്തിയില്‍നിന്നും വെങ്കലപ്പാറയിലേക്ക് സിപിഐഎമ്മും സിഐടിയുവും മാര്‍ച്ചു നടത്തി. മാര്‍ച്ചിനുനേരെ പൊട്ടങ്കുളം എസ്‌റ്റേറ്റ് ബംഗ്ലാവില്‍ നിന്നു വെടിയുതിര്‍ത്തു. വെടിവെപ്പില്‍ സ. കാമരാജ് രക്തസാക്ഷിയായി. ശരീരത്തില്‍ കയറിയ നാടന്‍ തോക്കിന്റെ ചില്ലുമായി മുക്കുച്ചാമി ഇന്നും മുക്കുടിയില്‍ ജീവിച്ചിരിക്കുന്നു. ഉടുമ്പഞ്ചോല താലൂക്കിലെ ആദ്യ രാഷ്ട്രീയ കൊലപാതകമായിരുന്നു സ. കാമരാജിന്റേത്. സിഐടിയുവിനെ ഭയപ്പെടുത്തി ഇല്ലായ്മ ചെയ്യുവാന്‍ തോട്ടം മുതലാളിമാരും ഐഎന്‍ടിയുസി പ്രവര്‍ത്തകരും പദ്ധതിയിട്ടു. ആ സാഹചര്യം സജി മാര്‍ക്കോസിന്റെ വാക്കുകളില്‍ വായിക്കുക.

''...മുള്ളഞ്ചിറ മത്തായിയുടെ നേതൃത്തില്‍… സിഐടിയുക്കാരുടെ വീടു തിരഞ്ഞ് ഇറങ്ങും… സിഐടിയുവിന്റെ യൂണിറ്റ് പ്രസിഡന്റ് പുന്നോലി മേരി ഒളിവില്‍ പോയി. പുന്നോലി മേരിയുടെ ഒളിത്താവളമറിയാന്‍ മോസ്‌ക്കോക്കുന്നിലെ വപ്പിമത്തായിയുടെ മകള്‍ ഡോലിയെ രാത്രി വീട്ടില്‍ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയിട്ട് തിരികെ വിട്ടത് രണ്ടാമത്തെ ദിവസമാണ്.."
"..എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഒരു യൂണിയന്‍ പ്രവര്‍ത്തകയെ മുറ്റത്ത് വലിച്ചിറക്കി വയറിന്മേല്‍ കയറിയിരുന്നിട്ട് 'നിന്റെ വയറില്‍ ഇരിക്കുന്നത് ബഡ്ഡില്‍ ഇരിക്കുന്നതിനേക്കാള്‍ സുഖമുണ്ടല്ലോടീ' എന്നു മുള്ളന്‍ചിറ മത്തായി പറഞ്ഞത് ഇന്നും മോസ്‌ക്കോയിലെ നാട്ടുകാര്‍ ഓര്‍ത്തിരിക്കുന്നു. ഐ എന്‍ റ്റി യു സിയില്‍ ചേര്‍ന്നുവെന്ന സ്‌റ്റേറ്റ്‌മെന്റുമായാണ് സംഘം ഇറങ്ങുന്നത്. ഒപ്പിടുന്നവരെ ഉപദ്രവിക്കില്ല. ആണുങ്ങള്‍ പോലീസിനെ പേടിച്ച് ഒളിവില്‍ പോയി. തനിയെ ഉള്ള സ്ത്രീകള്‍ സഹിക്കുകയല്ലാതെ വഴിയില്ലായിരുന്നു".
"ഇതേസമയം കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന അഞ്ചേരി ബേബിയുടെ നേതൃത്വത്തിലും… (സമീപ) പ്രദേശങ്ങളില്‍ സിഐറ്റിയുവിനെതിരെ ആക്രമണം നടത്തിക്കൊണ്ടിരുന്നു. …
മാസങ്ങളോളം ഈ ഭീകരാന്തരീഷം നിലനിന്നു. സിഐടിയുവിന് സംഘടനാ പ്രവര്‍ത്തനം ഒരു തരത്തിലും മുന്നോട്ട് പോകാന്‍ വയ്യാത്ത ഘട്ടത്തില്‍ എത്തി 1982 ന്റെ അവസാനം സ. കെ ആര്‍ ഗൗരിയമ്മ മുക്കിടി സന്ദര്‍ശിച്ചു. ആ സന്ദര്‍ശനത്തിന് ശേഷമാണ്, പ്രതിരോധത്തില്‍ നിന്നും പ്രത്യാക്രമണത്തിലേക്ക് സി പി ഐ എം തിരിയുന്നത്".
''… വീട് വിട്ട് ഓടിയവരെല്ലാം തോട്ടത്തില്‍ തിരികെയെത്തി പണിയ്ക്കു പോയി, എന്നും പാര്‍ട്ടി ഓഫീസില്‍ കൂടി, രാത്രി ഭീഷിണിയുണ്ടായിരുന്ന വീടുകള്‍ക്ക് കാവലിരുന്നു. സ. മേരി ഒളിവില്‍ നിന്നും തിരിച്ചു വന്നു…"
"...1982 നവംബര്‍ 13ന് മേലെ ചെമ്മണാറില്‍ വച്ച് അഞ്ചേരി ബേബി വെടിയേറ്റു മരിച്ചു. ശാന്തന്‍പാറ സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകം. പിന്നെ പോലീസിന്റെ തേര്‍വാഴ്ചയായിരുന്നു. ഗുണ്ടകളും വെറുതെയിരുന്നില്ല. പുന്നോലി മേരിയെ തോട്ടം പണി കഴിഞ്ഞ് വരുന്ന വഴിയ്ക്ക് മത്തായിയും സംഘവും ആക്രമിച്ചു. മരിച്ചുവെന്നു കരുതി വഴിയില്‍ ഉപേക്ഷിച്ചിട്ടു കടന്നുകളഞ്ഞു. തലൈങ്കാവിലെ പ്രവര്‍ത്തകയായിരുന്ന തിലോത്തമയുടെ വീടുകയറി ആക്രമിച്ച് കൊച്ചുകുഞ്ഞിനെ മുറ്റത്തേയ്ക്ക് എടുത്തെറിഞ്ഞു. (തിലോത്തമ കഴിഞ്ഞ ടേമിലെ സേനാപതി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു). മേരിയെ മര്‍ദ്ദിച്ചതിന്റെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം (1983 ജനുവരി 16 ന്) മുള്ളഞ്ചിറ മത്തായിയെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു". "ഇതോടെ പീഡനത്തിന് നേതൃത്വം കൊടുക്കാന്‍ ആളില്ലാതെയായി. തോട്ടം ഉടമകള്‍ യൂണിയനെ അംഗീകരിച്ചു. യൂണിയന്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. കങ്കാണി സമ്പ്രദായം നിര്‍ത്തലാക്കി. മിനിമം കൂലി 27 രൂപ ആയി നിജപ്പെടുത്തി (ഇന്നത് 215 രൂപയാണ്). എട്ടു മണിക്കൂര്‍ ജോലിസമയം അംഗീകരിച്ചു.''
നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ ജനാധിപത്യ വ്യവസ്ഥയില്‍ ഈ നേട്ടങ്ങള്‍ സ്വായത്തമാക്കിക്കൂടേ എന്നായിരിക്കും വേണുവിന്റെ ചോദ്യം. നിയമലംഘനവും ബലപ്രയോഗവും നടത്തുന്നത് ഭരണവര്‍ഗമാണ്. നിയമം പാലിക്കേണ്ട പോലീസും നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നു. ഇതായിരുന്നില്ലേ ഇടുക്കിയിലെ അവസ്ഥ? 


ഈ അവസ്ഥ ഇല്ലാതായത് മുന്‍കാലങ്ങളിലെ ധീരമായ ചെറുത്തുനില്‍പ്പിന്റെ ഫലമായാണ്. ജനകീയ സമരങ്ങളും ചെറുത്തുനില്‍പ്പുമാണ് ജനാധിപത്യത്തെ യാഥാര്‍ത്ഥ്യമാക്കിയത്. അതുകൊണ്ട് മേല്‍പറഞ്ഞ സമരങ്ങളെയോ അതുമായി ബന്ധപ്പെട്ട ബലപ്രയോഗങ്ങളെയോ സിപിഐ(എം) ഒരിക്കലും തളളിപ്പറഞ്ഞിട്ടില്ല. പറയുകയുമില്ല. 


ഭരണവര്‍ഗത്തിന്റെയും ഭരണകൂടത്തിന്റെയും ബലപ്രയോഗത്തിനെതിരെയുളള ജനകീയ ചെറുത്തുനില്‍പ്പിന്റെ അനിവാര്യമായ പ്രത്യാഘാതമാണിത്. പക്ഷേ, ഇവ സിപിഐ എം ആഘോഷിക്കാറില്ല. മരണം ആരുടേതായാലും ദൗര്‍ഭാഗ്യകരമാണ്.

പിന്നെന്തിനാണ് എം. എം. മണിയുടെ പ്രസംഗത്തെ തളളിപ്പറഞ്ഞ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്? ഇടുക്കിയിലെ രൂക്ഷമായ വര്‍ഗസമരത്തിന്റെ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിമാറ്റി വ്യക്തിഗത ഗൂഢാലോചനയിലേക്ക് ആ പോരാട്ടത്തെ ചുരുക്കുകയായിരുന്നു എം എം മണി. ആ സമീപനം അരാഷ്ട്രീയമാണ്. വ്യക്തിപരമായ ഉന്മൂലനത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചതുപോലെ പ്രതികാര കൊലപാതകങ്ങളും പാര്‍ട്ടിയുടെ നയമല്ല. അതുകൊണ്ട് എം എം മണിയുടെ പ്രസംഗം പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്നുളള വ്യതിചലനമാണ്. തന്റെ തന്നെ ഭൂതകാലാനുഭവങ്ങളോട് എം. എം. മണിയ്ക്ക് നീതിപുലര്‍ത്താനായില്ല. 


ഏതെങ്കിലും കോണിലിരുന്ന് ആരെങ്കിലും പട്ടിക തയ്യാറാക്കി നടത്തിയിട്ടുളളവയായിരുന്നില്ല, എം എം മണിയുടെ പ്രസംഗങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങള്‍. എം എം മണിയുടെ ഭാഷ്യവും ആംഗ്യവും പാര്‍ട്ടിയെ അവമതിപ്പെടുത്തുന്നതിനും കടന്നാക്രമിക്കുന്നതിനും വിരുദ്ധര്‍ക്ക് അവസരമൊരുക്കി.



നിരുപാധികമായി അപലപിച്ചിട്ടും നിലയ്ക്കാത്ത ആക്രമണം
പക്ഷേ, ടി. പി. ചന്ദ്രശേഖരന്‍ വധത്തെ മേല്‍പറഞ്ഞ ഗണത്തില്‍ പാര്‍ട്ടി ഒരിക്കലും ഉള്‍പ്പെടുത്തിയിട്ടില്ല. വധത്തെ നിരുപാധികമായി അപലപിച്ചു കൊണ്ടാണ് അതേസംബന്ധിക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന തുടങ്ങുന്നതു തന്നെ. വേണു ദുര്‍വ്യാഖ്യാനം ചെയ്യുന്നതുപോലെ വര്‍ഗസമര സിദ്ധാന്തത്തിന്റെയും മറ്റും അടിസ്ഥാനത്തിലോ രാഷ്ട്രീയമായോ ഒരിക്കല്‍പ്പോലും ആരും ഇതിനെ ന്യായീകരിച്ചിട്ടില്ല. 



എന്തിനീ കൊലപാതകം പാര്‍ട്ടി നടത്തണം? വേണു അവതരിപ്പിക്കുന്ന ന്യായം ഇതാണ്: 
'അവര്‍ പുറത്തുവരികയും പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഒഞ്ചിയം പഞ്ചായത്ത് വിമതര്‍ പിടിച്ചെടുക്കുകയും ചെയ്തത് സി.പി.എമ്മിന് വലിയ രാഷ്ട്രീയനഷ്ടമാണ് ഉണ്ടാക്കിയത്'.
 ഈ രാഷ്ട്രീയ നഷ്ടത്തിനുളള പ്രതികാരമാണത്രേ സിപിഐഎം ചെയ്തത്.

ഒഞ്ചിയത്ത് ആര്‍എംപിയ്ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലഭിച്ചത് ആകെ 6293 വോട്ടുകളാണ്. അതിന്റെ നല്ലൊരു പങ്കും സംഭാവന ചെയ്തത് യുഡിഎഫാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയ്ക്ക് ഒഞ്ചിയത്തു ലഭിച്ചത് 2959 വോട്ടുകള്‍. ഒറ്റവര്‍ഷം കൊണ്ട് ഒഞ്ചിയത്ത് ആര്‍എംപിയുടെ ശക്തി നേര്‍പകുതിയായി കുറഞ്ഞു. യുഡിഎഫിന്റെ നിക്ഷേപം അവര്‍ പിന്‍വലിച്ചത് ഒരു പ്രധാനകാരണമാണ്. സ്വന്തം നിലയില്‍ സംഭവിച്ച ശക്തിക്ഷയം വേറെ. ടി. പി. ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ് ഇതു സംഭവിച്ചത്

രണ്ടാമതൊരു വാദമിങ്ങനെ: 

'ഒഞ്ചിയം മേഖലയില്‍ ചന്ദ്രശേഖരന്റെയും കൂട്ടരുടെയും ജനപിന്തുണ കുറയുകയല്ല, വളരുകയാണുണ്ടാവുന്നതെന്ന് കണ്ട സി.പി.ഐഎം. നേതൃത്വം കോഴിക്കോട്ട് നടന്ന പാര്‍ട്ടികോണ്‍ഗ്രസ്സിന് മുമ്പ് തന്നെ ചന്ദ്രശേഖരനെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി….പക്ഷേ, ടി.പി അല്പം പോലും വഴങ്ങിയില്ല., സംഭാഷണത്തിന് നിന്നു കൊടുത്തതേയില്ല. അപ്പോള്‍ പിന്നെ സി.പി.എമ്മിന്റെ പതിവ് ശൈലിയില്‍ അവരുടെ മുന്നില്‍ മറ്റുമാര്‍ഗമില്ല. ശല്യകാരിയായ നേതൃത്വത്തെ തുടച്ചുനീക്കുകതന്നെ. അതാണിപ്പോള്‍ സംഭവിച്ചതെന്ന് കാണാന്‍ വിഷമമില്ല'.
ശല്യകാരികളെ തുടച്ചു നീക്കലാണത്രേ സിപിഐഎമ്മിന്റെ പതിവു ശൈലി. സിപിഎമ്മിന്റെ ചരിത്രത്തില്‍ നിന്ന് ഒരുദാഹരണം വേണു കാണിച്ചുതരൂ. വേണുവിന്റെ ഭൂതകാലത്തിന്റെ പാപഭാരം ഞങ്ങളുടെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കേണ്ട. ടി പി ചന്ദ്രശേഖരന്‍ തിരിച്ചുവന്നില്ലെങ്കിലും അനേകം പേര്‍ തിരികെ പാര്‍ട്ടിയിലേയ്ക്കു വന്നു. ഈ പ്രവണത ശക്തിപ്പെടുത്താനാണ് പാര്‍ട്ടി ശ്രമിച്ചത്.



എന്തിന് സിപിഐഎം ഇങ്ങനെയൊരു കൊലപാതകം നടത്തണമെന്നതിന് യുക്തിസഹമായ ഒരു വിശദീകരണവും വേണുവിന്റെ പക്കലില്ല. മറിച്ച് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പുപോലുള്ള സുപ്രധാന വേളയില്‍ ഈ വധം സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് ചെയ്തത്. അടിയന്തരാവസ്ഥയ്ക്കുശേഷമുളള ഏറ്റവും വലിയ ആക്രമണത്തിന് പാര്‍ട്ടി ഈ വധത്തോടെ ഇരയാവുകയും ചെയ്തു. അതുകൊണ്ടാണ് ഏതെങ്കിലും സിപിഐഎം പ്രവര്‍ത്തകന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഈ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതു മാപ്പര്‍ഹിക്കാത്ത തെറ്റാവുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പാര്‍ട്ടി പ്രസ്താവിക്കുകയും ചെയ്തു. ഈ നിലപാട് നിരാകരിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് വേണുവും കൂട്ടരും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഈ കടന്നാക്രമണങ്ങളെ പാര്‍ട്ടിയും അനുഭാവികളും പ്രതിരോധിക്കുക തന്നെ ചെയ്യും. 

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...