Monday, February 2, 2015

കയര്‍ വ്യവസായ പ്രതിസന്ധി : ഒരു ചരിത്രാവലോകനം


1

കയര്‍ വ്യവസായത്തിന്റെയും വ്യാപാരത്തിന്റെയും വംശാവലി എത്രതന്നെ പുരാതനമായിരുന്നാലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബ്രിട്ടീഷ് മൂലധനം കുലുക്കിയുണര്‍ത്തുന്നതു വരെ കയര്‍ മുഖ്യമായും കേരളീയ ഗ്രാമീണ സ്വയംപര്യാപ്തതയുടെ ആവശ്യങ്ങളില്‍ മയങ്ങിക്കിടക്കുകയായിരുന്നു . 1801-ല്‍ ബ്രിട്ടീഷുകാര്‍ വേണ്ടി വന്നാല്‍ കേരളപ്രദേശത്തു നിന്നു  വാങ്ങാന്‍ കഴിയുന്ന  കയറിന്റെ കണക്കു ശേഖരിക്കുകയുണ്ടായി. അത്   ഇവിടെ നിന്ന്  കയറ്റുമതി ചെയ്യാന്‍ കഴിയുമായിരുന്നത് കേവലം 1225 ടണ്‍  കയറു മാത്രമായിരുന്നു .

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭമായപ്പോഴേയ്ക്കും 1900-01ല്‍ ഇവിടെ നിന്നുളള കയറിന്റെയും കയറുല്‍പ്പന്നങ്ങളുടെയും കയറ്റുമതി 39686 ടണ്ണായി ഉയര്‍ന്നു  കഴിഞ്ഞിരുന്നു . രണ്ടാം ലോകയുദ്ധകാലം വരെയും ഈ അനുക്രമമായ വളര്‍ച്ച നീണ്ടു നിന്നു . 1935-36 ല്‍ ഇവിടെ നിന്നുളള കയറ്റുമതി 73778 ടണ്ണായിരുന്നു.

മൊത്തം കയറ്റുമതിയില്‍ മാത്രമല്ല, കയറ്റുമതിയുടെ ഘടനയിലും സാരമായ മാറ്റം ഉണ്ടായി. നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തിരുവിതാംകൂറില്‍ നിന്നുളള മൊത്തം കയറ്റുമതിയുടെ 95 ശതമാനവും ചകിരിയും കയറുമായിരുന്നു. കയറുല്‍പന്നങ്ങള്‍ (കയര്‍ വടങ്ങള്‍, തടുക്ക്, പായ തുടങ്ങിയവ) 5 ശതമാനമേ വരുമായിരുന്നുളളൂ. തടുക്കും പായയും വാണിജ്യാവശ്യത്തിനായി നിര്‍മ്മിച്ചു തുടങ്ങിയത് 1859ല്‍ മാത്രമാണ്. മുപ്പതുകളുടെ മധ്യം ആയപ്പോഴേയ്ക്കും തിരുവിതാംകൂറിന്റെ കയറ്റുമതിയില്‍ കയറുല്‍പ്പന്നങ്ങളുടെ വിഹിതം 40 ശതമാനമായി ഉയര്‍ന്നു .

കയര്‍ വടം നിര്‍മ്മാണം കോഴിക്കോടു പ്രദേശത്തെ കേന്ദ്രീകരിച്ചാണ് അഭിവൃദ്ധിപ്പെട്ടതെങ്കില്‍ കയര്‍ നെയ്ത്തു വ്യവസായം ആലപ്പുഴ പട്ടണം കേന്ദ്രീകരിച്ചാണ് വികസിച്ചത്. കയര്‍പിരി വ്യവസയാമാവട്ടെ  കേരളത്തിലെ കായലോരപ്രദേശത്തുടനീളം പരന്നു . കയര്‍വ്യവസായത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നവരുടെ എണ്ണവും തുടര്‍ച്ചയായി വര്‍ദ്ധിച്ചുവന്നു . 1881ല്‍ മലബാറില്‍ 4619 ആളുകള്‍ കയര്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്നു . 1931 ആയപ്പോഴേയ്ക്കും ഇവരുടെ എണ്ണം 45775 ആയി വര്‍ദ്ധിച്ചു. തിരുകൊച്ചി പ്രദേശത്ത് കയര്‍ വ്യവസായം മലബാറിനേക്കാള്‍ അഭിവൃദ്ധി പ്രാപിച്ചിരുന്നു . അവിടെ 163884 തൊഴിലാളികള്‍ കയര്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്നു . അങ്ങനെ 1931ല്‍ മൊത്തം 209659 കയര്‍ തൊഴിലാളികള്‍ കേരളത്തിലുണ്ടായിരുന്നു . കനേഷുമാരി കണക്കു പ്രകാരം 1961 ആയപ്പോഴേയ്ക്കും കയര്‍ തൊഴിലാളികളുടെ  എണ്ണം 251078 ആയി ഉയര്‍ന്നു . കയര്‍ വ്യവസായത്തില്‍ ഭാഗികമായി പണിയെടുക്കുന്നവരെല്ലാം കൂട്ടിയാല്‍ തൊഴിലാളികളുടെ എണ്ണം ഇതിലധികമായിരിക്കും എന്നതിന് സംശയമില്ല. കയര്‍ ബോര്‍ഡിന്റെ മതിപ്പു കണക്കു പ്രകാരം കേരളത്തിലെ കയര്‍തൊഴിലാളികളുടെ എണ്ണം 4 ലക്ഷത്തിലധികം വരും. 

ചുരുക്കത്തില്‍ കേരള സംസ്ഥാന രൂപീകരണ വേളയില്‍ കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട  കാര്‍ഷികേതര മേഖല കയര്‍ വ്യവസായമായിരുന്നു . കൃഷി കഴിഞ്ഞാല്‍ തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ഏറ്റവും പ്രധാന ഉപജീവനമാര്‍ഗം കയര്‍പ്പണിയായിരുന്നു . കശുവണ്ടിയും തുണിയും കഴിഞ്ഞാല്‍ ഏറ്റവുമധികം ഫാക്ടറി തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത് ഈ വ്യവസായത്തിലായിരുന്നു . നമ്മുടെ നാട്ടില്‍  നിന്നുളള കയറ്റുമതിയുടെ 10 ശതമാനത്തിലേറെ കയറും കയറുല്‍പ്പന്നങ്ങളുമായിരുന്നു .

II


പരമ്പരാഗത വ്യവസായത്തിന്റെ സവിശേഷതകൾ

ഇത്തരത്തിൽ വളർന്ന്  തീരദേശ കേരളീയ ജീവിതത്തിന്റെ നാഡിമിടിപ്പായി മാറിയ ഈ വ്യവസായത്തിന്റെ ചില അടിസ്ഥാന സവിശേഷതകളെ വളരെ ചുരുക്കിയാണെങ്കിലും പരിശോധിക്കാൻ ശ്രമിക്കുതന്നത്  പിന്നീടുളള വിശകലനത്തിന് വളരെ പ്രയോജനമായിരിക്കും.

1.    വിദേശ കമ്പോളം
കയർ വ്യവസായത്തിന്റെ ചരിത്രം പഠിക്കുമ്പോൾ ആദ്യം നമ്മുടെ ശ്രദ്ധ വിഷയീഭവിക്കുന്ന  ഒരുകാര്യം വിദേശ കമ്പോളങ്ങളിന്മേലുളള വ്യവസായത്തിന്റെ ആശ്രിതത്വമാണ്. സ്വാതന്ത്ര്യപ്രാപ്തിയ്ക്കു മുമ്പ് ഉൽപാദനത്തിന്റെ 75-80 ശതമാനവും കയറ്റുമതിയെ ഉന്നം  വെച്ചുകൊണ്ടായിരുന്നു . എന്തുകൊണ്ട് നമ്മുടെ നാട്ടി ൽത്തന്നെ കയറുൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിഞ്ഞില്ല? വിദേശ കമ്പോളങ്ങളിലെ ഡിമാന്റിന്റെ അനിശ്ചിതത്വം സമ്പദ്ഘടനയുടെ മേൽ വീഴ്ത്തിയ കരിനിഴലിനെ വിശകലനം ചെയ്തുകൊണ്ട് നാളികേര വ്യവസായത്തിന്റെ അഭിവൃദ്ധി മാർഗങ്ങളെക്കുറിച്ച് എം രാമവർമ്മ തമ്പുരാൻ തിരുവിതാംകൂർ കൃഷി വ്യവസായ മാസികയിൽ 1939ൽ എഴുതിയ ലേഖനത്തിൽ ഈ ചോദ്യത്തിനുളള ഉത്തരമുണ്ട്. 'നാളികേരത്തിന്റെ ഉൽപ്പന്നങ്ങളെ ഈ നാട്ടി ൽത്തന്നെ ചെലവഴിക്കാൻ വ്യവസായികൾ ശ്രമിച്ചുകാണുന്നില്ല. ഈ നാട്ടിലെ  വ്യവസായികൾ കേവലം ലാഭം മാത്രം ഉദ്ദേശിച്ചു വ്യവസായം ചെയ്യുന്ന  സങ്കുചിത ദല്ലാളുകൾ മാത്രമാണ്…. വ്യവസായ രാജനായ ഫോർഡ്,…….. പറയുന്നത് വിദേശികളെ മാത്രം ആശ്രയിച്ച് വ്യവസായമൊന്നും  വർദ്ധിക്കില്ല എന്നാണ്. കയറിന്റെ സ്ഥിതി നോക്കുക. കയറ്റുപായ് ഉണ്ടാക്കി വിദേശങ്ങളിലേയ്ക്ക് അയയ്ക്കുകയാണാ വ്യാപാരം. മഴയും തണുപ്പും ഈർപ്പവും ധാരാളമുളള ഈ നാട്ടില്‍  കയറ്റു പായ് ഉപയോഗസാധ്യമാക്കിയാൽ എന്തുമാത്രം ചെലവുണ്ടാക്കാം. നദീതീരങ്ങളിലും സമുദ്രതീരം, കായൽത്തീരം ഇവയിലും പാർക്കുന്നവർക്ക് ഇടവപ്പാതി മുതൽ വൃശ്ചികപ്പാതി വരെ ആറുമാസം ഈർപ്പമുളള പ്രദേശത്തു കഴിച്ചുകൂട്ടേണ്ടിയിരിക്കുന്നു . വിശേഷിച്ച് സാധുക്കൾക്ക് ഓരോ വീട്ടിലും രണ്ടുമുതൽ ആറോ എട്ടോ വരെ കയറ്റുപായ് വാങ്ങുമെന്നും  വാങ്ങണമെന്നും  വരികയാണെങ്കിൽ കയറു വ്യവസായം വിദേശീയരുടെ ഹിതാഹിതങ്ങളെ കേവലം അന്ത്യശരണമായി അവലംബിക്കില്ലായിരുന്നു . കയറ്റുപായ് തഴപ്പായുടെ മാതിരി ഉണ്ടാക്കി നാട്ടിൽതന്നെ കുറഞ്ഞ വിലയ്ക്കു വിറ്റാൽ കയർ വ്യവസായത്തിനു വർദ്ധനയുണ്ടാകും. പക്ഷേ നമ്മുടെ തൊഴിലാളികൾ കേവലം കൂലിക്കാരായ അഹോവൃത്തി തുലക്കേണ്ടി വന്നാൽ നമുക്കെങ്ങനെ ഇതുസാധിക്കുക?'. ആഭ്യന്തര കമ്പോളത്തിന്റെ വികാസത്തിന്റെ പ്രഥമതടസം ജനങ്ങളുടെ ദാരിദ്ര്യം തന്നെയാണ്.

2.    പരമ്പരാഗത സാങ്കേതികവിദ്യ
കയർ വ്യവസായത്തിലെ സാങ്കേതിക വിദ്യകൾ നൂറ്റാണ്ടുകൾക്കു മുമ്പ് രൂപം കൊണ്ട പരമ്പരാഗത ചാലുകളിൽത്തന്നെ തുടരുന്നു . വ്യവസായത്തിലെ പ്രധാനപ്പെട്ട  തൊഴിൽ പ്രക്രിയകളും അവയിലെ സാങ്കേതികവിദ്യകളും പരിശോധിച്ചാൽ ഈ നിശ്ചലാവസ്ഥ വളരെ പ്രകടമാകും. എ) തൊണ്ടഴുകൽ  - പുരാതനകാലം മുതൽക്കുളള സമ്പ്രദായങ്ങളിൽ അണുപോലും മാറ്റമുണ്ടായിട്ടില്ല. ബി) തൊണ്ടടിക്കൽ - ചീഞ്ഞ തൊണ്ട് കൊട്ട് വടി കൊണ്ട് തല്ലി പതം വരുത്തി ചോറിൽനിന്ന്  ചകിരി വേർതിരിച്ചെടുക്കുന്ന  പുരാതന സമ്പ്രദായം തന്നെയാണ് നാട്ടിലെങ്ങും നടപ്പിലിരുന്നത്. 1955-ൽ കേരളത്തിൽ ആകെ 6 തൊണ്ടടി യന്ത്രങ്ങളാണ് ഉണ്ടായിരുത്. സി) ചകിരി തെളിക്കൽ - കായികാധ്വാനം കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന  പിന്നുയന്ത്രങ്ങൾ നിലവിലുണ്ടായിരുന്നു . എന്നാൽ 1955ൽ ഇത്തരം യന്ത്രങ്ങളിൽ 90 ശതമാനമാവും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒതുങ്ങി നിന്നിരുന്നു . ഡി) കയറുപിരിക്കൽ - ഏറ്റവും പ്രാഥമിക സാങ്കേതിക ഉപകരണം പോലുമില്ലാത്ത കൈപ്പിരിയായിരുന്നു  മലബാർ പ്രദേശത്തുടനീളം. തിരു- കൊച്ചി പ്രദേശത്ത് പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപം കൊണ്ട റാട്ട് പിരി സമ്പ്രദായം യാതൊരു മാറ്റവും കൂടാതെ തുടർന്നു  വന്നു . ഇ) കയർ നെയ്ത്ത് - 1859ൽ ഡാറാ സായിപ്പു കൊണ്ടുവന്ന  കൈത്തറികളുടെ വകഭേദങ്ങൾ മാത്രമാണ് 1959ലും ആലപ്പുഴയിലുണ്ടായിരുന്നത്. എഫ്) ഫിനിഷിംഗ് - പാക്കിംഗ് - അര നൂറ്റാണ്ടിനു മുമ്പു തന്നെ ഈ മേഖലകളിൽ പരിമിതമായ തോതിൽ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു . എന്നാൽ ഈ യന്ത്രങ്ങളിൽ എന്തെങ്കിലും സാങ്കേതിക പുരോഗതികൾ വന്നു ചേർന്നിരുന്നില്ല . ചായം മുക്കൽ പ്രക്രിയ ഇതിനു നല്ല ഉദാഹരണമാണ്. ചുരുക്കത്തിൽ ഉൽപാദനക്ഷമത കുറഞ്ഞ, തൊഴിൽ സാന്ദ്രമായ പരമ്പരാഗത കൈവേല സാങ്കേതിക വിദ്യയായിരുന്നു  കയർ വ്യവസായത്തിൽ നിലവിലുണ്ടായിരുന്നത്.

3.    പ്രാഥമിക ഉൽപാദന ഘടനകൾ

സാങ്കേതികവിദ്യ മാത്രമല്ല, ഉൽപാദനരൂപങ്ങളും വ്യവസായവത്കരണത്തിന്റെ പ്രാഥമിക രൂപങ്ങളിൽ കുടുങ്ങിക്കിടന്നു . 1861ൽ ചാൾസ് അല്ലൻ ലാവ്‌സന്‍  കേരളത്തിലെ കായലോര പ്രദേശങ്ങളിൽ അതിവേഗം പടർന്നു കൊണ്ടിരുന്ന  കയർവ്യവസായത്തെ 'കുറച്ചുനാൾ മുമ്പുവരെ ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന ഗ്രാമീണ തുണിനെയ്ത്തു' വ്യവസായത്തോടാണ് ഉപമിച്ചത്.  എന്നാൽ കയർ വ്യവസായത്തിന്റെ ഗതി തികച്ചും വ്യത്യസ്തമായിരുന്നു . യൂറോപ്പിലെ വ്യാവസായിക വളർച്ചയുടെ സ്വാഭാവിക ക്രമത്തിലല്ല കയർ വ്യവസായം വളർന്നത് . കയർപിരി മേഖലയെടുത്താൽ നാനാവിധ പ്രാങ്‌നിർമ്മാണ വ്യാവസായിക വളർച്ചാ ഘട്ടങ്ങളുടെ ഒരു പ്രദർശനശാലയായി ഇന്നും  അതു തുടരുന്നു  എന്നു  കാണാം. കൂലിവേല ബന്ധങ്ങൾ വളർച്ച പ്രാപിക്കാത്ത കച്ചവട മൂലധനവും കൈത്തൊഴിൽക്കാരും തമ്മിലുളള വൈവിധ്യമാർന്ന  ബന്ധങ്ങളാണു കൈപ്പിരി മേഖലയിൽ കാണുവാൻ കഴിയുക. റാട്ട്  പിരി മേഖലയിൽ അഞ്ചുതെങ്ങു തുടങ്ങിയ പ്രദേശങ്ങളിൽ കൂലിവേല ബന്ധങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു  മുഖ്യമായും ഉൽപാദനം നടന്നിരുതെങ്കിൽ വൈക്കം തുടങ്ങിയ പ്രദേശങ്ങളിൽ കുടുംബവേലയ്ക്കായിരുന്നു  പ്രാമുഖ്യം. 1955ൽ തിരുവനന്തപുരം ജില്ലയിൽ 65 ശതമാനം റാട്ട് പിരി സ്ഥാപനങ്ങൾക്കും 3 റാട്ടിലധികം ഉണ്ടായിരുന്നപ്പോൾ ആലപ്പുഴ ജില്ലയിൽ 97 ശതമാനം സ്ഥാപനങ്ങൾക്കും ഒുന്നും  രണ്ടും റാട്ട് കൾ മാത്രമാണുണ്ടായിരുന്നത്. സഹകരണസംഘങ്ങളിലും കേന്ദ്രീകൃത ഉൽപാദനം ഉണ്ടായിരുന്നില്ല. അവ കേവലം മാർക്കറ്റിംഗ്  ഏജൻസികൾ മാത്രമായിരുന്നു .അതേസമയം പായ് നെയ്ത്ത് വൻകിട നിർമ്മാണശാലകളിൽ കൂടുതൽ സംഘടിത രൂപം കൊണ്ടിരുന്നു . സാങ്കേതിക അടിത്തറയുടെ  ആവശ്യകതയേക്കാളേറെ ആദ്യകാല നെയ്ത്തുശാലകളുടെ ഒറ്റപ്പെട്ട സ്വഭാവത്തിന്റെ പ്രതിഫലനമായിരുന്നു അവയുടെ വലിപ്പം. വിദേശ മൂലധനത്തിന് ഏറ്റെടുക്കാൻ ഒരു തദ്ദേശീയ കയർ നെയ്ത്തു തൊഴിൽ പ്രക്രിയ ഇവിടെ ഇല്ലായിരുന്നു . മിറച്ച് ഒരു പുതിയ തൊഴിലാളി വിഭാഗത്തെയും തൊഴിൽ പ്രക്രിയയെയും സൂക്ഷ്മനിയന്ത്രണത്തിലൂടെ ചി'പ്പെടുത്തേണ്ടിയിരുന്നു . അമ്പതുകളായപ്പോഴേയ്ക്കും വൻകിട വ്യവസായശാലകൾ കൂടാതെ ആലപ്പുഴയുടെ ഗ്രാമപ്രദേശങ്ങളിൽ വിപുലമായ ചെറുകിട നിർമ്മാണശാലകളുടെ ഒരു മേഖലയും രൂപം കൊണ്ടുകഴിഞ്ഞിരുന്നു . കയറ്റുമതിക്കു മുതലാളിമാരെ സംബന്ധിച്ചടത്തോളം ഈ ചെറുകിട മേഖലയിൽ ഉൽപാദനം നടത്തുന്നതായിരുന്നു  കൂടുതൽ ലാഭകരം. 

4.    കച്ചവട മൂലധന മേധാവിത്തം
ഇത്തരത്തിൽ ചിന്നിച്ചിതറി കിടിരുന്ന  ചെറുകിട ഉൽപാദനകരുടെ ഉൽപാദനം വിദേശ കമ്പോളത്തിനു വേണ്ടിയായിരുന്നു . സ്വാഭാവികമായും ഈ വികേന്ദ്രീകരിച്ച ഉൽപാദനവ്യവസ്ഥയെ വിദേശ കമ്പോളവുമായി ബന്ധിപ്പിക്കുന്നതിന് വിപുലമായ ഒരു കച്ചവടശൃംഖല തന്നെ വേണ്ടിവന്നു . ഏറ്റവും മുകളിൽ കൈവിരലിൽ എണ്ണാവുന്ന  കയറ്റുമതികമ്പനികൾ, അവർക്കു താഴെ ബ്രോക്കർമാർ, ഏജന്റുമാർ, മൊത്തക്കച്ചവടക്കാർ. ഇങ്ങനെ അവസാനം ഗ്രാമത്തിലെ ചെറുകിട കച്ചവടക്കാരിലവസാനിക്കുന്ന  ഒരു നീണ്ട ചങ്ങല. കയർ വ്യവസായത്തിൽ കുപ്രസിദ്ധമായ വിലകളുടെ ചാഞ്ചാട്ടങ്ങളിൽ ഇവരുടെ ഊഹക്കച്ചവടവും മത്സരവും വഹിച്ചിരുന്ന  പങ്ക് ചെറുതല്ലായിരുന്നു . ഇതുപോലെതന്നെ കായലോര പ്രദേശത്തു കേന്ദ്രീകരിച്ചിരുന്ന  ഉൽപാദകർക്ക് കേരളത്തിന്റെ നാനാഭാഗത്തുനിന്നും  തൊണ്ടെത്തിച്ചു കൊടുക്കുന്നതിനു അസംസ്‌കൃതവസ്തു കമ്പോളത്തിലും മറ്റൊരു കച്ചവട ശൃംഖല രൂപം കൊണ്ടിരുന്നു . ഈ ശൃംഖലയുടെ നിയന്ത്രണം തൊണ്ടിന്റെ മൊത്തക്കച്ചവടക്കാരിലായിരുന്നു . അറുപതുകളുടെ ആദ്യം, ആറാട്ട്പുഴ കയർമേഖലയിൽ ഒരൊറ്റ തൊണ്ടു കച്ചവടക്കാരന്റെ ചീക്കുഴികളിലായിരുന്നു ആ മേഖലയിലെ മൊത്തം അഴുക്കിയിരുന്ന  തൊണ്ടിന്റെ പകുതിയിലധികവും എന്നു  പറയുമ്പോൾ ഈ മേഖലയിലെ കേന്ദ്രീകരണത്തെക്കുറിച്ചൂഹിക്കാമല്ലോ.  
കയർ കമ്പോളത്തിലെ കയറ്റുമതി കുത്തകക്കാരുടെയും തൊണ്ടു കമ്പോളത്തിലെ അഴുക്കൽ കുത്തകക്കാരുടെയും ഇരുമുഖാക്രമണത്തിനിടയിൽ ചെറുകിട ഉൽപാദകരും തൊഴിലാളികളും ഞെരിഞ്ഞമർന്നു . കയർ  വർക്കേഴ്‌സ് സെന്ററിന്റെ കണക്കുപ്രകാരം കയർ ഉൽപാദനത്തിന്റെ മൊത്തം വരുമാനത്തിൽ അറുപതു ശതമാനത്തോളം വിവിധ കച്ചവട  ഇടത്തട്ടുകാരാണ് കൈവശപ്പെടുത്തിയിരുന്നത്. ഇത് അതിശയോക്തിപരമാണെന്നു  കരുതുന്നവർ 1953ലെയോ 1963ലെയോ മിനിമം കൂലി നിർണയകമ്മിറ്റി റിപ്പോര്‍ട്ടുകള്‍ ഒന്ന്  പരിശോധിച്ചു നോക്കിയാൽ മതിയാകും. 1963ലെ കമ്മിറ്റി റിപ്പോർട്ടു പ്രകാരം മലബാറിലെ കയറുൽപ്പാദനത്തിലെ വരുമാനത്തിൽ 50 ശതമാനത്തിലേറെ വിവിധ വിഭാഗം കച്ചവടക്കാരായിരുന്നു  തട്ടിയെടുത്തിരുന്നത്. ചുരുക്കത്തിൽ കച്ചവടമൂലധനത്തിന്റെ സർവാധിപത്യമായിരുന്നു  ഈ രംഗത്താകെ. 

5.    പട്ടിണി കൂലി
പിന്നാക്ക സാങ്കേതികവിദ്യയുടെയും താഴ്ന്ന  ഉൽപാദനക്ഷമതയും കച്ചവടക്കാരുടെ രൂക്ഷമായ ചൂഷണവും വ്യവസായത്തിൽ അധ്വാനിക്കുന്ന വരുടെ നിലയെ ഏറ്റവും പരിതാപകരമാക്കിത്തീർത്തു. 1964ൽ മുഴുവൻ ദിവസവും പണിയെടുക്കുന്ന  ഒരു കൈപ്പിരി തൊഴിലാളിക്കു ലഭിച്ചിരുന്ന  ദിവസവരുമാനം കയർ ബോഡ് കണക്കുപ്രകാരം എത്രയായിരുന്നു  എന്നു  നോക്കൂ. പച്ച ചൂടി - 21 പൈസ. വൈക്കം കയർ - 37 പൈസ, കടപ്പുറം കയർ - 38 പൈസ, ബേപ്പൂർ കയർ - 60 പൈസ, കൊയിലാണ്ടി കയർ  45 പൈസ, വണ്ണൻ കയർ - 42 പൈസ! റാട്ട്  പിരി മേഖലയിൽ പ്രത്യേകിച്ച് കൂടുതൽ കേന്ദ്രീകൃത ഉൽപദാനവ്യവസ്ഥ നിലവിലിരുന്ന  തെക്കൻ പ്രദേശങ്ങളിൽ സ്ഥിതി  ഇത്രമാത്രം ശോചനീയമായിരുന്നില്ല. എന്നാൽ കൊച്ചി പ്രദേശത്തെ റാട്ട്പിരി മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ച് 1953-ലെ മിനിമം കൂലിനിര്‍ണയ കമ്മിറ്റിയുടെ വിവരണം വായിക്കൂ.
"സാധാരണഗതിയില്‍ തൊഴിലാളികള്‍ കാലത്ത് കുറച്ചു കട്ടന്‍ചായയും കുടിച്ച് ജോലി സ്ഥലത്തു പോകുന്നു . ഉച്ചയ്ക്ക് അവര്‍ കപ്പയും എള്ളിന്‍ പിണ്ണാക്കും കൊണ്ട് പശിയടക്കുന്നു . രാത്രി വീട്ടില്‍ വന്നാല്‍ കഞ്ഞിവെളളവും ബാക്കി പറ്റും കഴിച്ച് തൃപ്തിയടയുന്നു . കീറിപ്പറിഞ്ഞ പഴന്തുണികളായിരുന്നു  അവര്‍ ധരിച്ചിരുന്നത്. 16-20 വയസു പ്രായമുളള പെണ്‍കുട്ടികള്‍ പോഷകാഹാരങ്ങള്‍ ഇല്ലാതെ വളര്‍ച്ച മുരടിച്ചു പേക്കോലങ്ങളായി മാറിയിരുന്നു . കഠിനാധ്വാനവും പട്ടിണിയും മൂലം 25നും 30നും ഇടയ്ക്കു പ്രായമുളള സ്ത്രീകള്‍ക്ക് 40നും 50നും ഇടയ്ക്ക് പ്രായം തോന്നിച്ചിരുന്നു . പൊതുവേ വെളുപ്പിന് മൂന്നോ  നാലോ മണിക്ക് പണി തുടങ്ങുന്നു . ഉച്ചയ്ക്കല്‍പം വിശ്രമം കഴിച്ചാല്‍ വൈകുന്നേരം  അഞ്ചരയ്‌ക്കോ ആറു മണിക്കോ ആണ് പണി അവസാനിപ്പിക്കുക. ഈ അധ്വാനത്തിന് അവര്‍ക്കു ലഭിച്ചിരുന്ന  വരുമാനം ഒരു രൂപ അല്ലെങ്കില്‍ ഒന്നെകാല്‍ രൂപ മാത്രമായിരുന്നു" . ചുരുക്കത്തില്‍ പട്ടിണിക്കൂലിക്കാരുടെ ദാരിദ്ര്യത്തിനു മുകളില്‍ കെട്ടിയുയര്‍ത്തിയ, തൊണ്ടു മൊത്തക്കച്ചവടക്കാരും കൂറ്റന്‍ കയറ്റുമതി കമ്പനികളും ആധിപത്യം പുലര്‍ത്തിയ, കച്ചവടക്കാരുടെ ഒരു മഹാസൗധമായിരുന്നു , നമ്മുടെ കയര്‍ വ്യവസായം. 

III

പ്രതിരോധവും പ്രത്യാഘാതങ്ങളും
അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഒന്നും  ഉണ്ടായില്ലെങ്കിലും സ്വാതന്ത്ര്യത്തിനുശേഷം പ്രത്യേകിച്ച് അറുപതുകള്‍ മുതല്‍ മുകളില്‍ വിവരിച്ച ചിത്രത്തിന് പല ഭാവഭേദങ്ങളും വന്നു  ചേര്‍ന്നു .

1.    ട്രേഡ് യൂണിയനുകള്‍

പരമ്പരാഗത സാങ്കേതികവിദ്യയുടെയും അതിനെ അടിസ്ഥാനമാക്കിയുളള വ്യാവസായിക സൗധത്തിന്റെയും  അടിത്തറ തൊഴിലാളികളുടെ പട്ടിണിക്കൂലിയായിരുന്നു  എന്നു  നാം കണ്ടു . കൂലി എത്ര കുറയ്ക്കാം? അധ്വാനഭാരം എത്ര കൂട്ടാം ? അധ്വാനസമയം എത്ര നീട്ടാം ?  ഇവയ്‌ക്കെല്ലാം പരിധി പ്രകൃതി നിയമങ്ങള്‍ മാത്രമായിരുന്നു . ഇത്തരത്തിലുളള കേവലമായ ചൂഷണത്തിന് സാമൂഹ്യപരിധികള്‍ നിര്‍ണയിക്കപ്പെട്ടു  എന്നതാണ് കഴിഞ്ഞ മുപ്പതുവര്‍ഷക്കാലത്തിനിടയില്‍ വ്യവസായത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട  സംഭവവികാസങ്ങളിലൊന്ന് . സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഏറ്റവും പ്രാകൃതമായ ചൂഷണരീതികള്‍ക്കും കയറ്റുമതിക്കാരുടെ മത്സരം മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന  കൂലി വെട്ടിക്കുറയ്ക്കലുകള്‍ക്കുമെതിരെ സമരം ചെയ്തുകൊണ്ട് കയര്‍ നെയ്ത്തു മേഖലയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തി പ്രാപിച്ചിരുന്നു . കയര്‍ പിരിമേഖലയില്‍ ഈ വളര്‍ച്ചയുണ്ടായത് സ്വാതന്ത്ര്യസമ്പാദനത്തിനു ശേഷം മാത്രമാണ്. ട്രേഡ് യൂണിയന്‍ സമ്മര്‍ദ്ദങ്ങളുടെ ഫലമായി 1956ല്‍ കയര്‍ പിരി മേഖലയില്‍ മിനിമം കൂലി നിശ്ചയിക്കപ്പെട്ടു . 1963ല്‍ മിനിമം കൂലി മലബാറിനെയും കൂടി ഉള്‍പ്പെടുത്തി പുതുക്കി നിശ്ചയിക്കപ്പെട്ടു . 1971ല്‍ വീണ്ടും കൂലി വര്‍ദ്ധിപ്പിക്കപ്പെട്ടു . 1956നും 1971നും ഇടയ്ക്കു മിനിമം കൂലി ഇരട്ടിയിലധികം ഉയര്‍ന്നു . ജീവിത വിലസൂചികയുമായി കൂലി ബന്ധിക്കപ്പെട്ടു .

2.    വികേന്ദ്രീകരണം
എന്നാല്‍ ഇവയൊന്നും  തൊഴിലാളികള്‍ അസംഘടിതമായിരുന്ന ചെറുകിടമേഖലയില്‍ താരതമ്യേനെ നടപ്പാക്കപ്പെട്ടില്ല. ഇവിടങ്ങളില്‍ ചൂഷണത്തിനെതിരെയുളള സാമൂഹ്യസമ്മര്‍ദ്ദങ്ങള്‍ ദുര്‍ബലമായിരുന്നു . തന്മൂലം സംഘടിതമേഖലയിലും അസംഘടിത ചെറുകിട മേഖലയും തമ്മിലുളള സേവന വ്യവസ്ഥ കൂലി അന്തരങ്ങള്‍ ഏറിവന്നു .മിനിമം കൂലി പ്രായേണ വലിയ സ്ഥാപനങ്ങളിലെ സംഘടിത  തൊഴിലാളികള്‍ക്കേ നേടാന്‍ കഴിഞ്ഞുളളൂ. 1978ല്‍പ്പോലും ഈ വ്യത്യാസങ്ങള്‍ ട്രേഡ് യൂണിയനുകള്‍ ഏറ്റവും ശക്തിപ്രാപിച്ച അഞ്ചുതെങ്ങു പ്രദേശത്തുപോലും കാണാന്‍ കഴിഞ്ഞു.എന്നാല്‍ സാങ്കേതികവിദ്യയില്‍ ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ തമ്മില്‍ യാതൊരു അടിസ്ഥാന വ്യത്യാസവും ഇല്ലായിരുന്നതിനാല്‍ അവ തമ്മില്‍ ഉല്‍പാദന ക്ഷമതയുടെ കാര്യത്തില്‍ ചിട്ടയായ യാതൊരു ബന്ധവും ഉണ്ടായിരുന്നി ല്ല. കയര്‍ പിരിമേഖലയിലും നെയ്ത്തു മേഖലയിലുമൊക്കെ ഇതുതന്നെ ആയിരുന്നു  സ്ഥിതി.

ചുരുക്കത്തില്‍ കൂടുതല്‍ കൂടുതല്‍ ചെറുകിട മേഖലയിലേയ്ക്ക് ഉല്‍പദാനത്തെ മാറ്റുന്നതായിരുന്നു  എന്തുകൊണ്ടും മൂലധനത്തിന് ലാഭകരം. കയര്‍ നെയ്ത്തു മേഖലയില്‍ വന്‍കിട വ്യവസായശാലകള്‍ ഒന്നൊന്നായി അടച്ചുപൂട്ടപ്പെട്ടു .ഉല്‍പാദനം ക്രമേണെ പരിപൂര്‍ണമായി കുടില്‍ വ്യവസായമായി. 

കയര്‍പിരിമേഖലയിലും വികേന്ദ്രീകരണം ശക്തിപ്പെട്ടു  കൈപ്പിരി മേഖലയില്‍ കേന്ദ്രീകൃത കൂലിവേല ഉല്‍പാദന സമ്പ്രദായം തന്നെ അപ്രത്യക്ഷമായി എന്ന്  വേണമെങ്കില്‍ പറയാം. 1961ല്‍ കൈപ്പിരിക്കാരില്‍ കേവലം 9 ശതമാനം ആളുകള്‍ മാത്രമേ കൂലിവേലക്കാരായിട്ട്  ഉണ്ടായിരുുളളൂ. 1955ല്‍ 20 തൊഴിലാളികളില്‍ കൂടുതല്‍ വേല ചെയ്തിരുന്ന  1000ല്‍പ്പരം റാട്ട് പിരി സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു . 1976ല്‍ ആവട്ടെ  കയര്‍ സഹകരണ സംഘങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഇത്തരം സ്ഥാപനങ്ങളുടെ എണ്ണം 550ല്‍ താഴെയേ വരികയുളളൂ.

ചുരുക്കത്തില്‍ ഈ കാലയളവില്‍ വ്യവസായ ഘടനയില്‍ വ്യാപകമായ വികേന്ദ്രീകരണം സംഭവിച്ചു. ഈ വികേന്ദ്രീകരണത്തെ സാമൂഹ്യസമ്മര്‍ദ്ദത്തോടുളള മൂലധനത്തിന്‌റെ പ്രതികരണമായിട്ട്  വേണം വീക്ഷിക്കാന്‍. 

3.    യന്ത്രവത്കരണം

ക്രമേണെ വികേന്ദ്രീകൃത മേഖലയില്‍പ്പോലും തൊഴിലാളികള്‍ സംഘടിതരായി തീര്‍ന്നു . കൂലിയും ഉയര്‍ന്നു . അങ്ങനെ പരമ്പരാഗത സാങ്കേതികവിദ്യയുടെ, പട്ടിണികൂലിയുടെ അടിത്തറ തകര്‍ന്നു . ഇനി പഴയ ലാഭത്തോത് നിലനിര്‍ത്തണമെങ്കില്‍ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിച്ചേ സാധ്യമാകൂ എന്ന  പുതിയ സാഹചര്യം നിലവില്‍വന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് കയര്‍ വ്യവസായത്തില്‍ വ്യാപകമായ യന്ത്രവത്കരണം നടപ്പായിത്തുടങ്ങിയത്. 

യന്ത്രവത്കരണത്തിനുളള ശ്രമങ്ങള്‍ കയര്‍ വ്യവസായത്തില്‍ പുതുതല്ല. മുപ്പതുകളില്‍ കച്ചവട മത്സരം രൂക്ഷമായപ്പോള്‍ ചില യൂറോപ്യന്‍ കമ്പനികള്‍ ആലപ്പുഴയില്‍ യന്ത്രത്തറി സ്ഥാപിക്കാന്‍ ശ്രമിക്കുകയുണ്ടായി. ആ പരിശ്രമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. മദിരാശി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്  പ്രകാരം കൈത്തറിയോടു മത്സരിക്കാന്‍ പവര്‍ലൂമിനു കഴിയുമായിരുില്ല. ഇതു ശരിവെച്ചുകൊണ്ട് കൊച്ചി സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളും ഉണ്ട് . പല ഇനങ്ങളിലും എഴുപതുകളില്‍പ്പോലും ഇതായിരുന്നു  അവസ്ഥാവിശേഷം.  

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഫോറിന്‍ ട്രേഡ് നടത്തിയ ഒരു പഠനത്തിന്റെ കണക്കുകളെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്ന  രസകരമായ വസ്തുത 1970ല്‍പോലും ക്രീല്‍ മാറ്റിന്റെ രംഗത്ത് യന്ത്രത്തറിയ്ക്ക് വികേന്ദ്രീകരണ മേഖലയിലെ കൈത്തറിയോടു മത്സരിക്കാന്‍ കഴിഞ്ഞില്ല എന്നാണ്. ഒരു ഷിഫ്റ്റ് മാത്രം പ്രവര്‍ത്തിക്കുന്ന  യന്ത്രത്തറി ഫാക്ടറിയും വന്‍കിട കൈത്തറി നെയ്ത്തുശാലയും തമ്മില്‍ ഉല്‍പാദനച്ചെലവില്‍ ഉണ്ടായിരുന്ന  അന്തരം 16 ശതാനം മാത്രമായിരുന്നു . കുടില്‍ വ്യവസായമേഖലയിലെ കൈത്തറിയുടെ ഉല്‍പാദനച്ചെലവ് വന്‍കിട നെയ്ത്തുശാലയേക്കാള്‍ വളരെ കുറവായിരുന്നു  എന്നുകൂടി ചേര്‍ത്തു വായിക്കുക. 

എന്നാല്‍ ചെറുകിട മേഖലയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും കൂലി വര്‍ധനയും ഈ സ്ഥിതി മാറ്റി. മാത്രമല്ല, ട്രേഡ് യൂണിയനുകളുടെ വിജയം ഇതുവരെ കയറ്റുമതിക്കു പൂര്‍ണമായി കീഴടങ്ങി പ്രവര്‍ത്തിച്ചിരുന്ന  ചെറുകിട ഉല്‍പാദകരെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാന്‍ സംഘടിതരാക്കുവാന്‍ നിര്‍ബന്ധിച്ചു. ഇവരുടെ പ്രക്ഷോഭം മൂലം പൂര്‍ണമായ നിയമാനുസൃത കൂലി നിരക്കിനെ അടിസ്ഥാനമാക്കിയുളള മിനിമം വിലകള്‍ ചെറുകിടക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നിജപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിവന്നു . അങ്ങനെ വികേന്ദ്രീകരിച്ച ഉല്‍പാദനവ്യവസ്ഥയുടെ കീഴില്‍പ്പോലും കൈത്തറിയുടെ ലാഭസാധ്യതകള്‍ കൊട്ടിയടയ്ക്കപ്പെട്ടു . 

ഇതുമൂലം അന്‍പതുകളില്‍ കൂലി ഏകീകരണക്കാലത്ത് യന്ത്രവത്കരണത്തിനെതിരെ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതിരുന്നപ്പോള്‍പോലും യന്ത്രക്കുറിച്ച് ചിന്തിക്കാതിരുന്ന  മുതലാളിമാരില്‍ തയ്യാറും വിഭവശേഷിയുമുളള ചിലര്‍ ഇന്ന്‍  യന്ത്രത്തറിയുടെ അടിസ്ഥാനത്തില്‍ വ്യവസായത്തെ പുനഃസംഘടിപ്പിക്കുതിനായി മുന്നോട്ടു വന്നു .തൊണ്ടുമില്ലു സാങ്കേതികവിദ്യ വളരെ പണ്ടേ ലഭ്യമായ ഒന്നാണ്. ശ്രീലങ്കയിലും മറ്റും ഉണക്കത്തൊണ്ടു ചകിരിയുണ്ടാക്കാന്‍ യന്ത്രങ്ങള്‍ ആണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ വകഭേദങ്ങള്‍ കേരളത്തില്‍ ലഭ്യമായിരുന്നു . 
തൊണ്ടുതല്ലു മില്ലുകളോട് ഒരെതിര്‍പ്പുമില്ലാതിരുന്ന  അമ്പതുകളില്‍പ്പോലും കൈവിരലുകളിലെണ്ണാവുന്നതേ കേരളത്തിലുണ്ടായിരുന്നുളളൂ. എന്നാല്‍ അറുപതുകളുടെ മധ്യത്തില്‍ മിനിമം കൂലി നടപ്പാക്കുന്നതിനു വേണ്ടിയുളള ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ആരംഭിക്കാന്‍ തുടങ്ങിയതോടെയാണ് വ്യാപകമായി സ്ഥാപിക്കാന്‍ തുടങ്ങിയത്. അക്കാലത്തെ തൊണ്ടുമില്ലുകളുടെയും കൈത്തല്ലിന്റെയും ഉല്‍പാദനച്ചെലവ് ഞാന്‍ താരതമ്യപഠനം നടത്തിയപ്പോള്‍ എടുത്തു പറയത്തക്ക ഒരു വ്യത്യാസവും കണ്ടെത്താനായില്ല. എന്നാല്‍ തൊണ്ടുമില്ലുകള്‍ വരുന്നതോടു കൂടി വന്‍കിട കയര്‍പിരി മുതലാളിമാര്‍ക്ക് അവരുടെ കീഴില്‍ പണിക്കു നിര്‍ത്തേണ്ട തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ കഴിയുമായിരുന്നു . ശക്തിപ്പെട്ട് വരുന്ന  ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ അവരെ സംബന്ധിച്ചിടത്തോളം ഈയൊരു മാറ്റം അത്യന്താപേക്ഷിതമായിരുന്നു. 

4.    സഹകരണ പ്രസ്ഥാനം
വികേന്ദ്രീകണത്തിനും ഇടത്തട്ടുകാരുടെ അനിയന്ത്രിത ചൂഷണത്തിനുമുളള പ്രതിവിധിയായി സഹകരണപ്രസ്ഥാനം ശക്തിപ്രാപിച്ചു. സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തെ മൂന്ന്  ഘട്ടങ്ങളായി തിരിക്കാം. സ്വാതന്ത്ര്യത്തിനു മുമ്പ് മലബാറില്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച സഹകരണ പരീക്ഷണങ്ങളാണ് ഒന്നാം  ഘട്ടത്തിലുളളത്. 1950ല്‍ തിരുകൊച്ചി സര്‍ക്കാരിന്റെ കയര്‍ സഹകരണസ്‌കീം രണ്ടാംഘട്ടത്തിന്റെ തുടക്കത്തെ കുറിക്കുന്നു . ചെറുകിട ഉല്‍പാദകരുടെയും തൊണ്ടുകച്ചവടക്കാരുടെയും സഹകരണസംഘങ്ങളായിരുന്നു  രൂപീകരിക്കപ്പെട്ടത്. സര്‍ക്കാര്‍ ഫണ്ടുകള്‍ തിരിമറി ചെയ്യുന്നതിനും കൂടുതല്‍ സംഘടിതമായി തൊഴിലാളികളെ ചൂഷണം ചെയ്യുതിനുമുളള മറയായി തീര്‍ന്നതോടെ ഈ സംരംഭം പരാജയപ്പെട്ടു  . ഏന്തിവലിഞ്ഞുകൊണ്ടിരുന്ന  സഹകരണപ്രസ്ഥാനത്തെ അഴിച്ചു പണിയാനുളള പരിശ്രമങ്ങള്‍ അറുപതുകളുടെ അവസാനം തുടങ്ങി. 1967ലെ കയര്‍ പുനഃസംഘടനാ സ്‌കീമോടു കൂടി കയര്‍ സഹകരണപ്രസ്ഥാനത്തിന്റെ മൂന്നാം ഘട്ടം  ആരംഭിക്കുകയായി. കയര്‍ സഹകരണസംഘങ്ങള്‍ തൊഴിലാളികളുടെ സഹകരണസംഘങ്ങളായി രൂപാന്തരപ്പെട്ടു . ഇവയില്‍ ക്രമേണെ നേരിട്ടുളള ഉല്‍പാദനത്തിന് മുന്‍തൂക്കം വന്നു ചേര്‍ന്നു. കയര്‍പിരി മേഖലയിലെ സര്‍ക്കാര്‍ നയങ്ങളുടെ കേന്ദ്രബിന്ദുവായി ഇതോടെ സഹകരണ പ്രസ്ഥാനങ്ങള്‍ മാറി. എന്നിരുന്നാല്‍ ത്തന്നെയും സഹകരണ പ്രസ്ഥാനത്തിന് വ്യവസായത്തിലെ ഭൂരിപക്ഷം തൊഴിലാളികളെയും ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല.  


IV
മുര്‍ച്ഛിക്കുന്ന  വ്യവസായ പ്രതിസന്ധി- എഴുപതുകളും എണ്‍പതുകളും

അറുപതുകള്‍ മുതല്‍ കയറ്റുമതിയില്‍ മുരടിപ്പ് അനുഭവപ്പെട്ട് തുടങ്ങി. എഴുപതുകളില്‍ കയറ്റുമതിക്കമ്പോളത്തിലെ ഇടിവ് ഒരു പ്രവണതയായി അംഗീകരിക്കപ്പെട്ടു . താഴെ പട്ടിക ഒന്നില്‍ കാണുന്നതുപോലെ കയര്‍ യാണിന്റെ കയറ്റുമതി മുപ്പതുകളുടെ മധ്യത്തെ അപേക്ഷിച്ച് എണ്‍പതുകളുടെ മധ്യമായപ്പോഴേയ്ക്കും എഴുപതുശതമാനം കുറഞ്ഞു. 1935-36/1938-39 കാലത്ത് ഏതാണ്ട് ശരാശരി 50,000 ണ്‍ കയറ്റുമതി ചെയ്തിരുന്ന  കാലത്ത് 1980-81/1982-83ല്‍ യാണിന്റെ കയറ്റുമതി 16000 ടണ്ണായി കുറഞ്ഞു. കയറ്റുപായയുടെ കയറ്റുമതിയിലും കുത്തനെ ഇടിവുണ്ടായി. ഇതേ കാലയളവില്‍ ഏതാണ്ട് അറുപതു ശതമാനമാണ് പായ കയറ്റുമതി കുറഞ്ഞത്. തടുക്കിന്റെ കാര്യത്തില്‍ അറുപതുകളുടെ അവസാനം വരെ മുന്നേറ്റമുണ്ടായി. മുപ്പതുകളുടെ മധ്യത്തെ അപേക്ഷിച്ച് ഏതാണ്ട് 65 ശതമാനം വര്‍ദ്ധന. പക്ഷേ, എണ്‍പതുകള്‍ ആയപ്പോഴേയ്ക്കും കയറ്റുമതി അതിവേഗം പുറകോട്ട്  പോയി. മൊത്തത്തില്‍ കയറിന്റെ കയറ്റുമതിയില്‍ മുപ്പതുകളെ അപേക്ഷിച്ച് നാല്‍പതു ശതമാനം കുറവുണ്ടായി. (പട്ടിക  ഒന്ന്  കാണുക)

കാലം
കയര്‍
മൊത്തം കയറുല്‍പ്പന്നങ്ങള്‍
തടുക്ക്
പായ്
1935-36/1938-39
100.00
100.00
100.00
100.00
1946-47/1949-50
79.25
95.16
85.92
101.17
1950-51/1954-55
99.04
84.38
100.21
74.08
1955-56/1959-60
101.72
81.20
129.76
49.63
1960-61/1964-65
107.81
77.83
158.01
25.70
1965-66/1969-70
86.16
78.63
165.83
22.03
1970-71/1974-75
59.16
79.51
144.22
37.44
1975-76/1979-80
48.05
80.62
117.20
56.84
1980-81/1982-83
31.79
60.39
87.71
43.27
ണ്‍ കണക്കിന്
1935-36/1938-39
49,934
22,548
8,683
13,866
1980-81/1982-83
15778
13616
7,616
6000

1960ല്‍ മൊത്തം അന്താരാഷ്ട്ര കയര്‍ വ്യാപാരം ഒരലക്ഷം ടണ്ണായിരുന്നു . ഇന്ത്യയില്‍ നിന്നുളള കയറ്റുമതി 0.7 ലക്ഷം ടണ്ണായിരുന്നു . 1964 മുതല്‍ ലോകവ്യാപാരത്തില്‍ ഇന്ത്യയുടെ പങ്കു കുറഞ്ഞു തുടങ്ങി. 1974ല്‍ ലോക കയര്‍ വ്യാപാരം 1.7 ലക്ഷം ടണ്ണായിരുന്നു . ഇന്ത്യയില്‍നിന്നുളള കയറ്റുമതി 0.4 ലക്ഷം ടണ്ണും. ഇന്ത്യയുടെ ഓഹരി 46 ശതമാനത്തില്‍ നിന്ന്  26 ശതമാനമായി കുറഞ്ഞു. ലോകവ്യാപാരത്തില്‍ കൂടുതല്‍ അഭിവൃദ്ധിപ്പെട്ടത് ഉണക്കത്തൊണ്ടില്‍ നിന്നുളള തവിട്ട് കയറാണ്. വ്യവസായ ആവശ്യം മൂലം തവിട്ട്  ചകിരിയുടെ വ്യാപാരമാണ് വര്‍ദ്ധിച്ചത്. മറ്റൊരു രാജ്യത്തുനിന്നും  വെള്ളക്കയര്‍ കയറ്റുമതി ചെയ്യാത്തതുകൊണ്ട് ഈ മേഖലയില്‍ ഇന്ത്യയുടെ കുത്തക തുടര്‍ന്നുവെന്ന്  പറയാം. പക്ഷേ, നാം കണ്ടതുപോലെ വെള്ളക്കയറിന്റെയും കയറ്റുമതി കേവലമായി കുറയുകയാണുണ്ടായത്.
ഈ പശ്ചാത്തലത്തില്‍ കയര്‍ വ്യവസായത്തില്‍ യന്ത്രവത്കരണം അനിവാര്യമാണെുളള ചിന്ത പ്രകടമായി. ഒട്ടേറെ  പഠനറിപ്പോര്‍ട്ടുകള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചു. അവയില്‍ പ്രമുഖമായവയുടെ പേരു താഴെ കൊടുക്കുന്നു .

എം വി പൈലിയുടെ A Study of Coir Industry in Kerala, 1973,അടാക്ടിന്റെ വിശദമായ മൂന്ന്  വാല്യങ്ങള്‍ വരുന്ന  Coir Promotion Survey, 1975, , കേരളത്തിലെ പ്ലാനിംഗ് ബോഡിന്റെ പഠനമായ Report of the Study Group on Mechanization of Coir Industry in Kerala, 1973, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ട്രേഡിന്റെ രണ്ടു വാല്യം വരുന്ന Survey of India’s Export Potential of Coir and Coir Based Products, 1971, , അവരുടെ തന്നെ Reprot of the Working Group for Studying the Prospects of Setting up Mechanised Coir Units, 1974, എം എന്‍ വി നായരുടെ Coir Industry, A Study of its Structure and Organisation with Particular Reference to Employment in Kerala, 1977,  എന്നിവയാണ് പ്രമുഖം. ഈ റിപ്പോര്‍ട്ടുകളെല്ലാം യന്ത്രവത്കരണത്തിനുവേണ്ടി വാദിച്ചു. അവരുടെ വാദമുഖങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം. 

1.    യൂറോപ്പിലെ പവര്‍ലൂം വ്യവസായം അടച്ചുപൂട്ടലിന്റെ വക്കിലാണ്. അവരുടെ യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി കേരളത്തില്‍ ഫാക്ടറികള്‍ സ്ഥാപിച്ചാല്‍ ചെലവും കുറവായിരിക്കും, വിദേശ കമ്പോളവും ലഭിക്കും. 

2.    കയറിന്റെയും തടുക്കിന്റെയും വിലയില്‍ അറുപതുകളുടെ ഉത്തരാര്‍ദ്ധം മുതല്‍ കുത്തനെ ഉയരാന്‍ തുടങ്ങി. ഏതാണ്ടു രണ്ടു പതിറ്റാണ്ടുകാലം വലിയ മാറ്റമില്ലാതെ നിന്ന  വിലയാണ് ഇപ്രകാരം ഉയര്‍ന്നത്. ഇത് കയറ്റുമതിയെ ബാധിച്ചു. യന്ത്രവത്കരണത്തിലൂടെ വില പിടിച്ചു നിര്‍ത്താം. 

3.    ഗുണനിലവാരം മെച്ചപ്പെടും. 

4.    ഉല്‍പാദനക്ഷമത ഉയരുന്നതിന്റെ ഭാഗമായി തൊഴിലാളിയ്ക്ക് കൂടുതല്‍ മെച്ചപ്പെട്ട  കൂലി ലഭിക്കും. 

യന്ത്രവത്കരണ വാദങ്ങളെ പൊളിച്ചുകൊണ്ടുളള ഒരു റിപ്പോര്‍ട്ട് കേന്ദ്ര പ്ലാനിംഗ് കമ്മിഷന്റേതായി വന്നു . ഇന്ത്യയിലെ പവര്‍ലൂം എങ്ങനെ കൈത്തറിയെ തകര്‍ത്തു എന്ന  വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ എസ് ശിവരാമന്‍ തന്നെയായിരുന്നു  ഈ റിപ്പോര്‍ട്ടിന്റെയും അധ്യക്ഷന്‍.
(Report of the Task Force on Coir Industry, 1973). അദ്ദേഹത്തിന്റെ മറുവാദങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം. 

1.    ഇന്ത്യയില്‍ നിന്നുളള കയറുല്‍പങ്ങളുടെ വില ഉയര്‍ന്നു എന്നത്  ശരിതന്നെ എന്നാലിത് പാശ്ചാത്യരാജ്യങ്ങളുടെ പൊതുവിലക്കയറ്റത്തെക്കാളും താഴ്ന്നതാണ്. എന്നു മാത്രമല്ല, 1965-67കാലത്ത് ഇഇസി രാജ്യങ്ങളില്‍ നിന്നുളള കയര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വില ടണ്ണിന് 817 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയില്‍ നിുളള കയറുല്‍പ്പന്നങ്ങളുടെ കയറ്റുമതിവില ടണ്ണിന് 425 ഡോളറേ വന്നുളളൂ. കയറ്റുമതിക്കാര്‍ തമ്മിലുളള രൂക്ഷമായ മത്സരം മൂലമാണ് ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ ഇത്ര കുറഞ്ഞ വിലയ്ക്കു വിറ്റഴിക്കേണ്ടി വരുന്നത് എന്നാണ് ശിവരാമന്‍ കമ്മിറ്റി എത്തിച്ചേര്‍ന്ന നിഗമനം. വിദേശനാണ്യം പിന്‍വാതിലിലൂടെ കൈക്കലാക്കാനും അണ്ടര്‍ ഇന്‍വോയിസിംഗ് നടത്തുുണ്ടോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. 

2.    മറ്റു രാജ്യങ്ങളിലെ കയറുല്‍പാദനം ഇന്ത്യയ്ക്കു ഭീഷണിയല്ല. കാരണം അവിടെ തവിട്ട്  കയറാണ് ഉല്‍പാദിപ്പിക്കുത്. 

3.    യന്ത്രവത്കരണം വഴി ഉല്‍പാദനച്ചെലവിലുണ്ടാകുന്ന  കുറവ് യൂറോപ്പിലെ റീട്ടെയില്‍ വിലകളെ വലുതായി ബാധിക്കില്ല. അത്ര ഉയര്‍ന്ന  മാര്‍ജിന്‍ ഇട്ടാണ് അവ അവിടെ വില്‍ക്കുത്. തൊണ്ടുതല്ലിലും കയര്‍ പിരിയിലും നിലവിലുണ്ടായിരുന്ന  യന്ത്രങ്ങള്‍ ഉപയോഗിച്ച്  പരിമിതമായ ഉല്‍പാദനച്ചെലവേ ലാഭിക്കാന്‍ കഴിയൂ. പവര്‍ലൂമിന്റെയും സ്ഥിതി ഇതുതന്നെയാണ്. അറുപതു ശതമാനം ഉല്‍പാദനച്ചെലവില്‍ കുറവുണ്ടാകും എന്നും  മറ്റുമുളള വാദത്തിന് ഒരടിസ്ഥാനവുമില്ല. പവര്‍ലൂമും കൈത്തറിയും തമ്മില്‍ 20 - 40 ശതമാനം അന്തരം  ഉണ്ടായേക്കാം. ഉയര്‍ന്ന വിലയല്ല, മാറിയ അഭിരുചിയാണ് കയറ്റുമതിയിടിവിന് കാരണമെന്നതിനാല്‍ ഉല്‍പാദനച്ചെലവിലുണ്ടാകുന്ന  ഈ മാറ്റത്തിന്റെ തോതില്‍ വരുമാനം വര്‍ദ്ധിക്കണമെന്നില്ല. 

4.    പവര്‍ലൂം അല്ല, ആധുനികമായ നെയ്ത്തു സമ്പ്രദായം. പഴയരീതിയിലുളള നെയ്ത്തും കെട്ടും  (വീവിംഗ് ആന്‍ഡ് നോട്ടിംഗ്) ചെലവേറെ കുറയ്ക്കുന്ന  ടഫ്റ്റഡ് കാര്‍പ്പറ്റ്, നീഡില്‍ ഫെല്‍റ്റ് കാര്‍പറ്റ് പുതിയ സാങ്കേതിക രീതികള്‍ക്കു വഴിമാറിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. 1971ല്‍ ജര്‍മ്മന്‍ പരവതാനി വ്യവസായത്തില്‍ തൊണ്ണൂറു ശതമാനവും ഇത്തരം പുതിയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിക്കൊണ്ടുളളതാണ്. ശിവരാമന്‍ കമ്മിറ്റിയുടെ ഈ നിരീക്ഷണം വളരെ ശരിയാണെന്നു  ഇന്ന് തെളിഞ്ഞിട്ടുണ്ട് . 

5.    എല്ലാറ്റിലും ഉപരി യന്ത്രവത്കരണം വ്യാപകമായ തൊഴിലില്ലായ്മയ്ക്കു വഴി തെളിക്കും. യന്ത്രവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് അനുകൂല അഭിപ്രായമുളള എം വി പൈലി പോലും പിരി മേഖലയില്‍ യന്ത്രവത്കരണം തൊഴിലില്ലായ്മ രൂക്ഷമാക്കും എന്ന്  നിരീക്ഷിക്കുകയുണ്ടായി. തൊണ്ടുതല്ലല്‍ യന്ത്രങ്ങള്‍ സാര്‍വത്രികമായാല്‍ 81562 തൊഴിലാളികള്‍ക്കു പണിയില്ലാതാകും. യന്ത്രം ചകിരിപിരി മേഖലയില്‍ നിന്ന്  180068 തൊഴിലാളികളെ പുറന്തളളും.  തടുക്കു മേഖലയില്‍ 9000 തൊഴിലാളികള്‍ക്കു പണി നഷ്ടപ്പെടും. പായ്‌നെത്തു മേഖലയില്‍ ഇന്നുളളതിന്റെ പത്തുശതമാനം തൊഴിലാളികള്‍ മതിയാകും. 

ട്രേഡ് യൂണിയനുകളെ സംബന്ധിച്ചിടത്തോളം യന്ത്രവത്കരണം സൃഷ്ടിക്കുന്ന  തൊഴിലില്ലായ്മയാണ് കേന്ദ്രപ്രശ്‌നം. യന്ത്രവത്കരണം നിലവിലുളള തൊഴിലാളികളില്‍ പകുതിപ്പേരുടെയെങ്കിലും പണി നഷ്ടപ്പെടുത്തുമെന്ന്  വ്യക്തമായിരുന്നു . ഇവര്‍ക്കു പകരം തൊഴിലവസരം നല്‍കുന്നതിനോ നഷ്ടപരിഹാരം നല്‍കുന്നതിനോ ഒരു സ്‌കീമുമുണ്ടായിരുന്നില്ല. തന്മൂലം യന്ത്രവത്കരണ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ശക്തമായി യൂണിയനുകള്‍ ചെറുത്തു. അതുകൊണ്ടുതന്നെ ഈ നിര്‍ദ്ദേശങ്ങളൊന്നും  നടപ്പാക്കാനും കഴിഞ്ഞില്ല. എണ്‍പത്കളില്‍ കയറ്റുമതി തകര്‍ച്ച തുടര്‍ന്നു . നിലവിലുണ്ടായിരുന്ന തൊഴിലാളികളില്‍ ഗണ്യമായൊരു വിഭാഗം മറ്റു മേഖലകളിലേയ്ക്കു നീങ്ങേണ്ടി വന്നു . ഈ പശ്ചാത്തലത്തില്‍ രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കാതെ എന്തു സാങ്കേതിക നവീകരണം ആകാം എതു സംബന്ധിച്ച് 1987ലെ നായനാര്‍ സര്‍ക്കാര്‍ തോമസ് ഐസക് അധ്യക്ഷനും യൂണിയന്‍ പ്രതിനിധികള്‍ അംഗങ്ങളുമായി ഒരു കമ്മിറ്റിയെ നിയമിച്ചു. ഈ കമ്മിറ്റി പൊളളാച്ചി സന്ദര്‍ശിക്കുകയും അവിടെ നവീന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ഉയര്‍ുവരുന്ന  മില്ലുകളുടെ പ്രവര്‍ത്തനം പഠിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യനിയന്ത്രിതമായ സാങ്കേതിക നവീകരണത്തിന് പരിപാടി ആവിഷ്‌കരിക്കപ്പെട്ടു . 

1.    പരമ്പരാഗത കയര്‍ മേഖലകള്‍ക്കു പുറത്ത് പച്ചത്തൊണ്ട് ചകിരിമില്ലുകള്‍ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണം. ഇവ കഴിവതും സഹകരണാടിസ്ഥാനത്തിലാകണം. 

2.    കയര്‍പിരി മേഖലയില്‍ ഓട്ടോമാറ്റിക് സ്പിന്നിംഗ്  യന്ത്രങ്ങള്‍ വേണ്ട. എന്നാല്‍ ട്രെഡില്‍ റാട്ട്കളോ മോട്ടോര്‍ സ്പിന്നിംഗ്  യൂണിറ്റുകളോ ആകാം. 

3.    കയര്‍ നെയ്ത്തു മേഖലയില്‍ സെമി ഓട്ടോമാറ്റിക് ലൂമുകള്‍ ഉപയോഗിക്കാം. 

4.    തൊണ്ടിനുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം പരമ്പരാഗത ശേഖരണ വിതരണ സമ്പ്രദായങ്ങള്‍ ഇല്ലാതായി. കയര്‍പിരി മേഖലകളില്‍ കാറ്റുവീഴ്ച മൂലം തൊണ്ടുല്‍പാദനം വളരെ പരിമിതമായി. നാളികേര ഉല്‍പാദനം അഭിവൃദ്ധിപ്പെടുന്ന  മലയോരപ്രദേശങ്ങളില്‍ നിന്ന്‍  തൊണ്ടുകള്‍ കയര്‍മേഖലയിലേയ്ക്ക് ആകര്‍ഷിക്കുകയാണ് വേണ്ടത്. ഇതിന് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണം . തൊണ്ട് കുത്തകസംഭരണം ലെവി സമ്പ്രദായമായിട്ടാണ് പ്രവര്‍ത്തിച്ചിരുത്. എപതുകളായപ്പോഴേയ്ക്കും ഇതും മൃതാവസ്ഥയിലായി. ഈ സ്ഥിതിവിശേഷമെല്ലാം കണക്കിലെടുത്തുകൊണ്ട് തൊണ്ടു കമ്പോളത്തില്‍ നിന്നും  നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനും ഈ കമ്മിറ്റി നിര്‍ദ്ദേശിച്ചു. പകരം തൊണ്ടു ശേഖരണ സംഘങ്ങള്‍ രൂപീകരിക്കുകയും അവയ്ക്കു തൊണ്ടിന്റെ ട്രാന്‍സ്‌പോര്‍ട്ടെഷന്‍  സബ്‌സിഡി നല്‍കുകയുമാണ് വേണ്ടത്. 

5.    സഹകരണസംഘങ്ങളെ പുനരുദ്ധരിക്കണം. സഹകരണ സംഘങ്ങളാണ് സാങ്കേതിക നവീകരണത്തിന്റെ മുഖ്യവേദി. പുനരുദ്ധാരണത്തിനായി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി വെയ്ക്കുകയുണ്ടായി.


V
തൊണ്ണൂറുകളിലെ വീണ്ടെടുപ്പും സമകാലീന തകര്‍ച്ചയും

1980കളുടെ മധ്യമായപ്പോള്‍ കയറും കയറുല്‍പ്പന്നങ്ങളുടെയും കയറ്റുമതി ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന  വിതാനത്തിലെത്തിച്ചേര്‍ന്നു . 1985-86ല്‍ മൊത്തം കയറ്റുമതി 24672 ടണ്ണായിരുന്നു . 1950-51ല്‍ കയറ്റുമതി 79694 ടണ്ണായിരുന്നു  എന്നോര്‍ക്കണം. ഈ വ്യവസായ പ്രതിസന്ധി പുതിയൊരു വികസന തന്ത്രത്തിന് രൂപം നല്‍കുന്നതിന് പ്രേരകമായി. ഇതായിരുന്നു  കഴിഞ്ഞ ഖണ്ഡത്തില്‍ നാം ചര്‍ച്ച ചെയ്തത്. ഈ പുതിയ വികസന തന്ത്രം ഫലിച്ചുവെന്ന  തോന്നല്‍ തുടര്‍ന്നുളള ദശാബ്ദത്തിലുണ്ടായി. പട്ടിക 2 ല്‍ തുടര്‍ന്നുളള ദശാബ്ദങ്ങളിലെ പ്രധാനപ്പെട്ട ഇനം കയറിനങ്ങളുടെ കയറ്റുമതിത്തൂക്കവും പട്ടിക 3 ല്‍ കയറ്റുമതിയുടെ തുകയും കൊടുത്തിട്ടുണ്ട് . 

കയര്‍ യാണിന്റെ കയറ്റുമതിയില്‍ ചെറിയ തോതിലുളള വര്‍ദ്ധനയേ ഉണ്ടായുളളൂ. ഏതാണ്ട് 13000 ടണ്ണില്‍ നിന്ന്‍  രണ്ടായിരാമാണ്ട് ആയപ്പോഴേയ്ക്കും 15000 ടണ്ണായി ഉയര്‍ന്നു . എന്നാല്‍ കയര്‍ തടുക്കിന്റെ കയറ്റുമതിയില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനയുണ്ടായി. എണ്‍പതുകളുടെ  ആദ്യപകുതിയില്‍ തടുക്കിന്റെ കയറ്റുമതിയില്‍ ഏതാണ്ട് 7000 ടണ്ണായിരുന്നു .  ഇത് 2005-06/2009-10 ആയപ്പോഴേയ്ക്കും ഏതാണ്ട് 40000 ടണ്ണായി ഉയര്‍ന്നു . കയര്‍ വ്യവസായത്തിന്റെ സുവര്‍ണ കാലത്തു പോലും തടുക്കിന്റെ കയറ്റുമതി 15000 ടണ്ണില്‍ അധികരിച്ചിരുന്നില്ല  എന്നോര്‍ക്കണം. കയര്‍ പായയുടെ കയറ്റുമതി മുരടിച്ചുതന്നെ തുടര്‍ന്നു . എന്നാല്‍ ജിയോ ടെക്‌സ്റ്റൈലിന്റെ കാര്യം കൂടി കണക്കിലെടുക്കുമ്പോള്‍ ഇവിടെയും ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായി. എണ്‍പതുകളുടെ   ആദ്യം 4000 -5000 ട ആയിരുന്ന  കയറ്റുമതി തൊണ്ണൂറുകളുടെ അവസാനമായപ്പോഴേയ്ക്കും 10000 ട ആയി. ചുരുക്കത്തില്‍ കേരളത്തില്‍ നിന്നുളള പരമ്പരാഗത കയറുല്‍പ്പങ്ങളുടെ കയറ്റുമതി എണ്‍പതുകളുടെ  ഉത്തരാര്‍ദ്ധത്തില്‍ ഏതാണ്ട് 24000 ടണ്ണായിരുന്നത് 2000ത്തിന്റെ ആദ്യപകുതിയില്‍ ഏതാണ്ട് 54000 ട ആയി. കയറിന്റെ പുതിയൊരു സുവര്‍ണകാലത്തിന് തുടക്കം കുറിച്ചിരിക്കുന്നുവെന്ന്  പ്രവചനങ്ങളുണ്ടായി. ഇതില്‍ അതിശയോക്തിയുണ്ടായിരുന്നില്ല. ടഫ്റ്റഡ് മാറ്റുകളുടെ കയറ്റുമതി കൂടി കണക്കിലെടുത്താല്‍ കേരളത്തില്‍ നിുളള കയറ്റുമതി സര്‍വകാല റെക്കോഡിലേയ്ക്കുയരുകയായിരുന്നു

പട്ടിക 2
വിവിധയിനം കയര്‍ ഉല്‍പന്നങ്ങളുടെ ഇന്ത്യയില്‍ നിന്നുളള കയറ്റുമതി തൂക്കം
1985-86 മുതല്‍ 2013-14 വരെ (അഞ്ചുവര്‍ഷ ശരാശരി ടണ്ണില്‍)


ഇനം
1985-86/
1989-90
1989-90/
1994-95
1995-96/
1999-2000
2000-01/
2004-05
2005-06/
2009-10
2010-11/
2013-14
കയര്‍ യാണ്‍
13338
14255
14793
12530
7825
4758
[53]
[40]
[28]
[14]
[4]
[1]
കൈത്തറി തടുക്ക്
7543
13590
21635
32071
39654
25956
[30]
[38]
[41]
[36]
[20]
[6]
പായ് ,റിഗ് ,ജിയോ ടെക്സ്റ്റൈല്‍
4125
6198
10180
8520
6344
6065
[16]
[18]
[20]
[10]
[3]
[1]
പവര്‍ ലൂം തടുക്ക് ,പായ
0
0
359
1215
491
68


[1]
[1]


ടഫ്റ്റഡ് തടുക്ക്
0
0
399
9134
30664
36853


[1]
[10]
[16]
[9]
ചകിരി
13
169
468
1114
22906
129418


[1]
[1]
[12]
[30]
ചകിരിച്ചോര്‍
0
99
1988
23463
86625
211043


[4]
[26]
[44]
[50]
മറ്റുള്ളവ
93
1063
2384
1591
2848
10440

[3]
[5]
[2]
[1]
[2]
മൊത്തം
25111
35375
52206
89638
197356
424603
[100]
[100]
[100]
[100]
[100]
[100]
അവലംബം : കയര്‍ ബോഡ് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ 

പട്ടിക 3
വിവിധയിനം കയര്‍ ഉല്‍പന്നങ്ങളുടെ ഇന്ത്യയില്‍ നിന്നുളള കയറ്റുമതി തുക
1985-86 മുതല്‍ 2013-14 വരെ (അഞ്ചുവര്‍ഷ ശരാശരികള്‍, ലക്ഷം രൂപയില്‍)


ഇനം
1985-86/
1989-90
1990-91
/1994-95
1995-96/
1999-00
2000-01
/2004-05
2005-06
/2010-11
2011-12
/2013-14
കയര്‍ യാണ്‍
1346
2425
3879
3554
2647
2765
[39]
[22]
[15]
[10]
[4]
[2]
കൈത്തറി തടുക്ക്
1289
5723
12859
20180
25467
22876
[38]
[52]
[51]
[54]
[40]
[21]
പായ് ,റിഗ് ,ജിയോ ടെക്സ്റ്റൈല്‍
764
2633
6787
5241
3626
4881
[22]
[24]
[27]
[14]
[6]
[4]
പവര്‍ ലൂം തടുക്ക് ,പായ
0
0
250
813
334
77


[1]
[2]
[1]

ടഫ്റ്റഡ് തടുക്ക്
0
0
199
5102
19536
31766


[1]
[14]
[31]
[29]
ചകിരി
1
18
63
141
977
21515




[2]
[19]
ചകിരിച്ചോര്‍
0
2
192
1656
7290
23970


[1]
[4]
[12]
[22]
മറ്റുള്ളവ
14
188
867
671
1185
3445

[2]
[3]
[2]
[2]
[3]
മൊത്തം
3413
10988
25095
37357
63010
111294
[100]
[100]
[100]
[100]
[100]
[100]
അവലംബം : കയര്‍ ബോഡ് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍

 ഈ വളര്‍ച്ചയുടെ അടിസ്ഥാനം വിദേശ കമ്പോളത്തിലെ അഭിരുചികളില്‍ വന്ന  മാറ്റമാണ്. വര്‍ദ്ധിച്ചുവന്ന  പരിസ്ഥിതി അവബോധം കൃത്രിമനാരുകളില്‍ നിന്ന്‍  പ്രകൃതിദത്തമായ നാരുകളിലേയ്ക്ക് മാറുന്നതിന് ഉപഭോക്താക്കളെ പ്രേരിപ്പിച്ചു. പലരാജ്യങ്ങളിലും പെട്ടെന്ന്   കത്തുന്ന  പ്ലാസ്റ്റിക് നാരുകളും വസ്തുക്കളും കെട്ടിടങ്ങളിലും കാറുകളിലും ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ വന്നു . ഇതും കയറുപോലുളള ഘനനാരുകളുടെ ചോദനം ഉയരുന്നതിന് ഇടയാക്കി. കയറിന്റെ ഏറ്റവും പ്രധാനപ്പെട്ട കമ്പോളം ഇംഗ്ലണ്ടായിരുന്നു . ഈ പുതിയ കാലഘട്ടത്തില്‍ അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായിത്തീര്‍ന്നു  കയറുല്‍പ്പന്നങ്ങളുടെ പ്രധാന കമ്പോളങ്ങള്‍. ശ്രദ്ധേയമായൊരു പ്രവണത താരതമ്യേനെ വേഗതയില്‍ സാമ്പത്തികവളര്‍ച്ച കൈവരിക്കുന്ന  ബ്രസീല്‍ പോലുളള രാജ്യങ്ങളിലേയ്ക്കുളള കയറ്റുമതി വര്‍ദ്ധനയാണ്. കയറുല്‍പ്പന്നങ്ങള്‍ക്ക് ശോഭനമായ ഒരു ഭാവിയുണ്ട് എന്നുളള വിശ്വാസം വര്‍ദ്ധിച്ചു. 

ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി കൂലിയും തൊഴില്‍സാഹചര്യവും മെച്ചപ്പെടുത്തുതില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടായി. കയര്‍ തടുക്കു നിര്‍മ്മാണം പരിപൂര്‍ണമായി വികേന്ദ്രീകൃതമായിരുന്നെങ്കിലും  ഫിനിഷിംഗ് വേലകള്‍ക്കും മറ്റുമായി കേന്ദ്രീകൃത ഫാക്ടറികളും ഇക്കാലത്ത് വളര്‍ന്നു വന്നു . വികേന്ദ്രീകൃത ഉല്‍പാദന മേഖലയുമായുളള നേരിട്ടുള്ള  ബന്ധം വിച്ഛേദിച്ച് കയറ്റുമതിക്കാര്‍ പൂര്‍ണമായും ഇടത്തട്ട് കാരായ ഡിപ്പോ ഉടമസ്ഥര്‍ വഴി ഇടപാടുകള്‍ നടത്തുന്ന  സമ്പ്രദായം സാര്‍വത്രികമായി. ഇതുമൂലം അംഗീകൃതവില ചെറുകിട ഉല്‍പാദകര്‍ക്കു ലഭിക്കാതായി. ഇതിനെതിരെ 2001ല്‍ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ ഒരു മാസം നീണ്ടുനിന്ന  ഐതിഹാസികമായ കയര്‍ സമരം വിജയിച്ചു. ഡിപ്പോ സമ്പ്രദായം അവസാനിപ്പിക്കപ്പെട്ടു .  തൊഴിലാളികള്‍ക്ക് ഒരുവര്‍ഷം നഷ്ടപരിഹാരമായി മുന്‍കാലപ്രാബല്യത്തോടെ കയറ്റുമതിയുടെ ഒരു ശതമാനം നല്‍കാന്‍ തീരുമാനിച്ചു. ക്രയവില ഉറപ്പായതോടെ തൊഴിലാളികളുടെ കൂലി ഉയര്‍ത്തുന്നതില്‍ വിജയിച്ചു. കയര്‍പിരി തൊഴിലാളികള്‍ക്കാവട്ടെ , തൊഴിലുറപ്പിനുളള കൂലി പോലും ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഈ സ്ഥിതിവിശേഷവും ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അവസാനിപ്പിച്ചു. വരുമാനം ഉറപ്പുപദ്ധതി നടപ്പാക്കിക്കൊണ്ട് കയര്‍പിരി മേഖലയില്‍ 150 രൂപയും കയര്‍ ഉല്‍പ്പന്ന മേഖലയില്‍ 300 രൂപയും മിനിമം കൂലിയായി ഉയര്‍ത്തി. ഇതിപ്പോള്‍  യുഡിഎഫ് സര്‍ക്കാര്‍ 300-ഉം 350-ഉം രൂപയായി ഉയര്‍ത്തിയിട്ടുണ്ട് . 

ദൗര്‍ഭാഗ്യവശാല്‍ കമ്പോള ആവശ്യത്തിന്റെ ഘടനയില്‍ വന്നുകൊണ്ടിരുന്ന  മാറ്റത്തെ ഉള്‍ക്കൊളളുതിന് നയരൂപീകരണ കര്‍ത്താക്കള്‍ക്ക് വീഴ്ചയുണ്ടായി. പരമ്പരാഗത കയറുല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വര്‍ദ്ധനയുണ്ടായെങ്കിലും പുതിയ കയര്‍ ഉല്‍പന്നങ്ങള്‍ അന്തര്‍ദേശീയ കമ്പോളത്തില്‍ നാള്‍ക്കുനാള്‍ പ്രാധാന്യം നേടി. ഒരുകാലത്ത് കേരളത്തില്‍ വളരെ വിവാദം സൃഷ്ടിച്ചിരുന്ന  പവര്‍ലൂമിന് മാര്‍ക്കറ്റില്ലാതായി. അതേസമയം ടഫ്റ്റഡ് തടുക്കുകള്‍ കുതിച്ചുകയറി. തൊണ്ണൂറുകളുടെ ഉത്തരാര്‍ദ്ധത്തിലാണ് ടഫ്റ്റഡ് തടുക്കു കയറ്റുമതി ആരംഭിക്കുന്നത്. എന്നാല്‍ ഈ നൂറ്റാണ്ടിന്റെ ആദ്യദശാബ്ദം തീരുന്നതിനു മുമ്പ് ടഫ്റ്റഡ് തടുക്കിന്റെ കയറ്റുമതി ഏതാണ്ട് കൈത്തറിത്തടുക്കിനൊപ്പമായി.   കേരളത്തിലും ടഫ്റ്റഡ് ഫാക്ടറികള്‍ നിലവില്‍വന്നു . എന്നാല്‍ ടഫ്റ്റഡ് തടുക്കുകളുടെ ഗണ്യമായൊരു ഭാഗം തമിഴ്‌നാട്ടിലാണ് ഉല്‍പാദിപ്പിക്കുന്നത്. 

കയര്‍ കയറ്റുമതിയിലുണ്ടായ നാടകീയമായ മാറ്റം ചകിരിയുടെയും ചകിരിച്ചോറിന്റെയും കയറ്റുമതിയിലായിരുന്നു . കുറച്ചു ചകിരി എക്കാലത്തും പാശ്ചാത്യരാജ്യങ്ങളിലേയ്ക്കു നാം കയറ്റുമതി ചെയ്തിരുന്നു . എന്നാല്‍ ആഗോളവ്യാപാരത്തില്‍ ചകിരിയില്‍ നല്ലപങ്കും ഉണക്കത്തൊണ്ടില്‍ നിന്നുളള ചകിരിയായിരുന്നു . ബ്രഷിനും മറ്റും ഉപയോഗിക്കുന്ന  നീണ്ടതും ഉറപ്പുളളതുമായ ബ്രിസില്‍ ഫൈബര്‍, മെത്തകള്‍ക്കുപയോഗിക്കുന്ന  ചെറുതും മൃദുവുമായ മാട്രസ് ഫൈബര്‍, ഇതു രണ്ടും മിക്‌സുചെയ്ത് റബ്ബറൈസ്ഡ് ഉല്‍പന്നങ്ങള്‍ക്കു വേണ്ടി ചകിരി പിരിച്ച് സ്പ്രിംഗ് സ്വഭാവം കൂടിയ കേള്‍ഡ് കയര്‍ എന്നിവയാണ്  ഉല്‍പ്പാദിപ്പിച്ചിരുന്നത് . എന്നാല്‍ സമീപകാലത്തായി ഇന്ത്യയിലെ പച്ചത്തൊണ്ടില്‍നിുളള ചകിരിയ്ക്ക് വിദേശത്ത് പ്രിയമേറി. മെത്തകള്‍ ഉണ്ടാക്കുന്നതിനാണ് ഇതു വ്യാപകമായി ഉപയോഗിക്കുന്നത്. ചൈനയിലെ സാമ്പത്തിക അഭിവൃദ്ധി അവിടെ മെത്തകള്‍ക്കുളള ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിന് അവര്‍ ഇന്ത്യയില്‍ നിന്നുളള ചകിരിയെ ആശ്രയിച്ചതോടെ ചകിരി കയറ്റുമതിയില്‍ കുതിച്ചു ചാട്ടമുണ്ടായി. 

ഈ നൂറ്റാണ്ടില്‍ ചകിരിയുടെ കയറ്റുമതിയിലുണ്ടായ അഭൂതപൂര്‍വമായ വര്‍ദ്ധന പട്ടിക  2-ല്‍ കാണാം. 2000-01/2004-05 കാലത്ത് ശരാശരി 22000 ട
ണ്‍ ചകിരി കയറ്റുമതി ചെയ്ത സ്ഥാനത്ത് കഴിഞ്ഞ നാലു വര്‍ഷക്കാലയളവില്‍ ശരാശരി ഒകോല്‍ ലക്ഷം ടണ്‍ ചകിരിയാണ് കയറ്റുമതി ചെയ്തത്. ഇതിന്റെ സിംഹപങ്കും ചൈനയിലേയ്ക്കാണ്. ഈ ചകിരിയുടെ ഉല്‍പാദനം പൂര്‍ണമായും തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമാണ്.

കേരളത്തിനു പുറത്തുളള ഈ ചകിരി ഉല്‍പാദനത്തിന് വലിയൊരു താങ്ങായി ചകിരിച്ചോറിന്റെ കയറ്റുമതി മാറി. കേരളത്തില്‍ ചകിരിച്ചോറ് ജലമലിനീകരണത്തിന്റെ ഒരു പ്രധാനപ്പെട്ട  കാരണമായിരുന്നു . തമിഴ്‌നാട്ടിലും തൊണ്ണൂറുകളില്‍ ചകിരിച്ചോറ് മാലിന്യക്കൂമ്പാരങ്ങള്‍ സൃഷ്ടിച്ചിരുന്നു . എന്നാല്‍ ചകിരിച്ചോറിന്റെ കാര്‍ഷിക ഉപയോഗത്തെക്കുറിച്ചുളള തിരിച്ചറിവ് ഈ മാലിന്യ ഉല്‍പന്നത്തെ ഒരു പ്രധാനപ്പെട്ട കയറ്റുമതി സാമഗ്രിയായി മാറ്റി. നെഴ്‌സറികളിലും മണ്ണിനെ പതപ്പെടുത്തുതിനുളള ആവശ്യത്തിനും വേണ്ടി വലിയതോതില്‍ പാശ്ചാത്യ രാജ്യങ്ങളിലേയ്ക്കും ചൈനയിലേയ്ക്കും ചകിരിച്ചോറ് കയറ്റുമതി ചെയ്യപ്പെടാന്‍ തുടങ്ങി. കേരളത്തിലെ ചീക്കത്തൊണ്ടിന്റെ ചകിരിച്ചോറ് ഉപ്പുരസം അധികമുളളതുകൊണ്ട് ഇത്തരത്തില്‍ ഉപയോഗപ്പെടുത്താനാവില്ല. ബ്രിക്കറ്റു ചെയ്ത ചകിരിച്ചോറ് കയറ്റുമതി ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആയിരം ടണ്ണായിരുന്നത് ഇപ്പോള്‍ ഒര ലക്ഷം ടണ്ണായി ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും രസകരമായ ഒരു വസ്തുത ഒരുകാലത്ത് ചകിരിയുല്‍പാദനത്തിന്റെ വിലയില്ലാതിരുന്ന  ഈ മാലിന്യത്തിന് ഇന്ന്‍  ചകിരിയുടെ അത്രയും തന്നെ വില ലഭിക്കുന്നുവെന്നാണ്. 2013-14ല്‍ ചകിരിയുടെ കയറ്റുമതി വില ടണ്ണിന് പതിനേഴായിരം രൂപയായിരുപ്പോള്‍ ചകിരിച്ചോറിന് 13000 രൂപയായിരുന്നു കയറ്റുമതി വില. ഇതോടെ തമിഴ്‌നാട്ടിലെ ചകിരിയുല്‍പാദനത്തിന്റെ മത്സരശേഷിയും ലാഭവും കുത്തനെ ഉയര്‍ന്നു .

ണ്‍പതുകളില്‍ ഇന്ത്യയില്‍ നിന്നുളള കയര്‍ കയറ്റുമതിത്തൂക്കത്തില്‍ 95 ശതമാനത്തിലേറെ കേരളത്തില്‍ നിന്നുളള പരമ്പരാഗത കയറുല്‍പ്പങ്ങളായിരുന്നു . എന്നാലിന്ന്‍  കേരളത്തിന്റെ വിഹിതം പത്തുശതമാനത്തില്‍ താഴെയാണ്. ചകിരിച്ചോറിന്റെ തൂക്കം മാത്രം കയറ്റുമതിയുടെ 50 ശതമാനമാണ്. ചകിരിയുടെ തൂക്കം 30 ശതമാനവും. തടുക്കും പായയും മറ്റും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളായതുകൊണ്ട് കയറ്റുമതി മൂല്യമെടുത്താല്‍ ഇന്നും  30 ശതമാനത്തോളം പരമ്പരാഗത കയറുല്‍പന്നങ്ങളാണ്. പക്ഷേ, ഇത്രതന്നെ  ടഫ്റ്റഡ് തടുക്കും വരും. ചകിരിച്ചോറിനും ചകിരിയ്ക്കുമാകട്ടെ  ഏതാണ്ട് ഇരുപതു ശതമാനം വീതമാണ് വിഹിതം. ചുരുക്കത്തില്‍ ഇന്ത്യന്‍ കയറ്റുമതിയില്‍ കേരളത്തില്‍ നിന്നുളള പരമ്പരാഗത ഉല്‍പന്നങ്ങളുടെ പ്രാധാന്യം കുത്തനെ തകര്‍ന്നിരിക്കുകയാണ്.

കേരളത്തിന്റെ വിഹിതം കുറഞ്ഞുവെങ്കിലും നാം കണ്ടതുപോലെ അടുത്തകാലം വരെ കേരളത്തില്‍ നിന്നുളള പരമ്പരാഗത ഉല്‍പന്നങ്ങളുടെ മൊത്തം കയറ്റുമതിത്തൂക്കം ഇടിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ഈ സ്ഥിതിവിശേഷവും മാറുകയാണ്. 2000-01നെ അപേക്ഷിച്ച് 2013-14ല്‍ കേരളത്തിന്റെ പരമ്പരാഗത കയറുല്‍പന്നങ്ങളുടെ കയറ്റുമതിത്തൂക്കം ഏതാണ്ട് 40 ശതമാനം ഇടിഞ്ഞ് 30000 ടണ്ണായി താഴ്ന്നിരിക്കുകയാണ്. കൈത്തറി തടുക്കിനെക്കാള്‍ കൂടുതല്‍ ടഫ്റ്റഡ് മാറ്റുകള്‍ കയറ്റുമതി ചെയ്യപ്പെട്ടു . യാണിന്റെ കയറ്റുമതി നാലായിരം ടണ്ണായി കുറഞ്ഞു. അതുതന്നെ ഗണ്യമായൊരു ഭാഗം തമിഴ്‌നാട്ടില്‍ നിന്നാണ്.

കയര്‍ യാണിന്റെ കയറ്റുമതിയിലുണ്ടായ ഇടിവ് യാണിന്റെ അന്തര്‍ദേശീയ കമ്പോളം തകര്‍ന്നതുമൂലമല്ല എന്നു  എടുത്തു പറയേണ്ടതുണ്ട്. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ ഇന്ദുവിന്റെ വിശദമായ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്  1994നും 2012നും ഇടയ്ക്ക്  ഇന്ത്യയില്‍നിന്നുളള യാണിന്റെ കയറ്റുമതി -6.5 ശതമാനം വീതം കുറഞ്ഞപ്പോള്‍ ശ്രീലങ്കയുടേത് 4.9 ശതമാനവും തായ്‌ലണ്ടിന്റേത് 7.4 ശതമാനവും വീതം വര്‍ദ്ധിച്ചുവെന്നാണ്. ഇതിന്റെ ഫലമായി ആഗോള
യാണ്‍ കമ്പോളത്തില്‍ ഇന്ത്യയുടെ വിഹിതം 81 ശതമാനത്തില്‍ നിന്ന്‍  31 ശതമാനമായി താഴ്ന്നു . കയര്‍ യാണ്‍ പാശ്ചാത്യരാജ്യങ്ങളില്‍ ഉപയോഗിക്കുന്നത് ഒലിവെണ്ണ ഫില്‍റ്റര്‍ ചെയ്യാനും ഹോപ്പ് വൈന്‍ കൃഷിയ്ക്കുമാണ്. പണ്ട് തവിട്ട്  ചകിരി കൊണ്ട് യാണ്‍ പിരിക്കാന്‍ കഴിയില്ലായിരുന്നു . എന്നാല്‍ ഇന്ന്  യന്ത്രം കൊണ്ടുളള തവിട്ട് യാണ്‍  സുലഭമാണ്. ഇതാണ് ശ്രീലങ്കയും തായ്‌ലണ്ടും ഇപ്പോള്‍ തമിഴ്‌നാടും കയറ്റുമതി ചെയ്യുന്നത്. യന്ത്രം കൊണ്ടു പിരിക്കു യാണ്‍ ഉപയോഗിച്ച് യന്ത്രത്തില്‍ തടുക്കും പായയും നിര്‍മ്മിക്കുതിനും സാങ്കേതികമായി തടസമില്ല എന്നും കൂട്ടി ചേര്‍ക്കേണ്ടതുണ്ട് .

ഈ പ്രവണതകള്‍ നാള്‍ക്കുനാള്‍ ശക്തിപ്പെടാനാണ് സാധ്യത.  കാരണം, ഇതുവരെയുളള കയര്‍ വ്യവസായത്തിന്റെ ചരിത്രത്തില്‍നിന്ന്  വ്യത്യസ്തമായ ഒരു സാഹചര്യമാണ് ഇന്ന്  നിലനില്‍ക്കുത്. നമ്മുടെ പരമ്പരാഗത ഉല്‍പന്നങ്ങളോട് ശക്തമായി മത്സരിക്കുന്ന ബദല്‍ ഉല്‍പന്നങ്ങള്‍ തമിഴ്‌നാടു മാത്രമല്ല, ശ്രീലങ്ക പോലുളള രാജ്യങ്ങളും ഉല്‍പാദിപ്പിച്ചു വരുന്നു .

കയര്‍ വ്യവസായത്തിന്റെ ചരിത്രത്തിലുടനീളം മറ്റു പ്രദേശങ്ങളില്‍നിന്നുളള കമ്പോളമത്സരം ചര്‍ച്ചാവിഷയമായിട്ടുണ്ട് . നമ്മുടെ നാട്ടില്‍നിുളള കയര്‍ ഉപയോഗിച്ച് യൂറോപ്പില്‍ ശക്തമായൊരു കയര്‍ ഉല്‍പന്ന വ്യവസായം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ത്തന്നെ ഉണ്ടായിരുന്നു . ഇവിടെ നിന്നുളള കയറിന്റെ കയറ്റുമതിയ്ക്കുമേല്‍ ചുങ്കം ചുമത്തി യൂറോപ്യന്‍ യന്ത്രത്തറി വ്യവസായത്തെ പൊളിക്കണം എന്നുളളത് ആലപ്പുഴയിലെ നാടന്‍ മുതലാളിമാരുടെ 1920 കള്‍ മുതലുളള ആവശ്യമായിരുന്നു . ഇതിനെതിരെ യൂറോപ്യന്‍ കമ്പനികള്‍ ഉയര്‍ത്തിയിരുന്ന  വാദം മറ്റു നാളികേര കൃഷി രാജ്യങ്ങളില്‍ കയര്‍ വ്യവസായം വളരുന്നതിന് ഈ നടപടി ആക്കം കൂട്ടും എന്നുളളതായിരുന്നു . യൂറോപ്യന്‍ കമ്പനികള്‍ ഇന്തോനേഷ്യയിലും സിലോണിലും കേരളത്തിനു ബദലായ കയര്‍ വ്യവസായം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ ഇവിടുത്തെ വിദേശ കയര്‍ കയറ്റുമതിക്കാര്‍ ഹാജരാക്കുകയുണ്ടായി. പക്ഷേ, ഈ പരിശ്രമങ്ങളെല്ലാം ഉണ്ടായിട്ടും വെള്ളക്കയര്‍ വ്യവസായം ശ്രീലങ്കയിലോ ഇന്തോനേഷ്യയിലോ ഫിലിപ്പൈന്‍സിലോ മലേഷ്യയിലോ ഒട്ടും  വികസിക്കുകയുണ്ടായില്ല. പ്രകൃതിദത്തമായ അഴുക്കല്‍ കേന്ദ്രങ്ങളും ചരിത്രപരമായ മുന്‍തൂക്കവും സാങ്കേതികവൈദഗ്ധ്യമുളള, എന്നാല്‍  പട്ടിണിക്കൂലിയ്ക്ക് ജോലി ചെയ്യാന്‍ തയ്യാറുളള തൊഴിലാളികളും ഇത്തരമൊരു ബദല്‍ വ്യവസായ വളര്‍ച്ചയ്ക്കു തടസമായി നിന്നു . മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും വളര്‍ന്നത് ഉണക്കത്തൊണ്ട് യന്ത്രം കൊണ്ട് ചകിരിയാക്കി മാറ്റുന്ന  വ്യവസായമാണ്. ഈ തവിട്ട് കയര്‍ വ്യവസായം നമുക്കൊരിക്കലും ഭീഷണിയായിരുന്നില്ല. ഈ സ്ഥിതിവിശേഷം എങ്ങനെ മാറി?
VI
പ്രതിരോധവും പുനഃസംഘടനയും അനിവാര്യം

ണ്‍പതുകളില്‍ സുപ്രധാനമായ നൂതനസാങ്കേതിക സംഭവവികാസമുണ്ടായി. തൊണ്ട് ഉണങ്ങുമ്പോഴാണല്ലോ തവിട്ട്ചകിരിയുണ്ടാകുത്. തൊണ്ട് ഉണങ്ങാന്‍ അനുവദിക്കാതെ പച്ചയായിരിക്കുമ്പോള്‍ത്തന്നെ യന്ത്രത്തില്‍ നാരുകള്‍ വേര്‍തിരിച്ചെടുത്തു കഴുകി കറ കളഞ്ഞാല്‍ അതിനു വെളളച്ചകിരിയോടായിരിക്കും കൂടുതല്‍ സാമ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊളളാച്ചിയിലും പിന്നീട് തമിഴ്‌നാട്ടിലെ മറ്റു കേന്ദ്രങ്ങളിലും പച്ചത്തൊണ്ടു ചകിരിമില്ലുകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. നാളികേരം തോട്ടങ്ങളായി കൃഷി ചെയ്തിരുന്നതുകൊണ്ട് പച്ചത്തൊണ്ടു ശേഖരിച്ച് മില്ലുകളില്‍ കൊണ്ടുവരികയും എളുപ്പമായിരുന്നു . ഈ പുതിയ ചകിരിയുടെ ഏറ്റവും പ്രധാനപ്പെട്ട  ആകര്‍ഷകത്വം താഴ്ന്ന  ഉല്‍പാദനച്ചെലവും വിലയുമായിരുന്നു . അതുകൊണ്ട് കേരളത്തില്‍ ചകിരിവ്യവസായം കൂടുതല്‍കൂടുതല്‍ തമിഴ്‌നാട്ടിലുളള പച്ചത്തൊണ്ടു ചകിരിയെ ആശ്രയിക്കാന്‍ തുടങ്ങി. വെളളച്ചകിരി കൊണ്ടുളള കയര്‍ പ്രത്യേക ബ്രാന്‍ഡായി നിലനിര്‍ത്തണം എന്നും  മറ്റുമുളള നയപരമായ തീരുമാനങ്ങളൊും ഫലപ്രദമായില്ല. ക്രമേണ, വെളളക്കയര്‍ ചകിരിയും പച്ചത്തൊണ്ടു ചകിരിയും തമ്മിലുളള അന്തരം തന്നെ ഇല്ലാതായി.

ഇതോടെ വെള്ളക്കയര്‍ മേഖല എന്ന നിലയില്‍ കേരളത്തിനുണ്ടായിരുന്ന  കമ്പോളസംരക്ഷണം ഇല്ലാതായി. ഇത് അനിവാര്യമായിരുന്നു താനും. കാരണം, പച്ചത്തൊണ്ടു ചകിരി കഴുകി കറ കളഞ്ഞാല്‍ ഇടക്കാലത്തേയ്ക്ക് വെളളക്കയറിന്റെ എല്ലാ ഗുണങ്ങളും പ്രകടിപ്പിക്കും. അതിനപ്പുറം കാലത്തേയ്ക്ക് കയറുല്‍പന്നങ്ങളുടെ ആയുസ് കമ്പോളം പ്രതീക്ഷിക്കുന്നുമില്ല. ഇതുകൊണ്ട് കേരളം പച്ചത്തൊണ്ടുചകിരി ഉപയോഗിച്ചില്ലെങ്കിലും കമ്പോളത്തില്‍ ഇതുകൊണ്ടുളള ഉല്‍പന്നങ്ങള്‍ അനിവാര്യമായും വരികതന്നെചെയ്യും. കേരളത്തിന്റെ പരാജയം വെളളക്കയറും ഉല്‍പന്നങ്ങളും പ്രത്യേക ബ്രാന്‍ഡായി നിലനിര്‍ത്താന്‍ കഴിയാതെ പോയതാണ്. വെളളച്ചകിരിയും പച്ചത്തൊണ്ടു ചകിരിയും ഇടകലര്‍ത്തി ഉപയോഗിച്ചതിന്റെ ദുരന്തഫലമാണിത്.

അതോടൊപ്പം മറ്റൊരു ദുരന്തവും കൂടി സംഭവിച്ചു. പച്ചത്തൊണ്ടു ചകിരി വ്യവസായം കേരളത്തില്‍ വികസിപ്പിക്കുന്നതില്‍ നാം പൂര്‍ണമായും പരാജയപ്പെട്ടു . തൊണ്ടുതല്ലു മില്ലുകള്‍ സ്ഥാപിക്കുന്നതിനുളള പണം ഏതാണ്ട് എല്ലാ ബജറ്റുകളിലും വകയിരുത്തപ്പെട്ടു . മൊബൈല്‍ തൊണ്ടുതല്ല് സാങ്കേതികവിദ്യയും പരീക്ഷിക്കപ്പെട്ടു . പക്ഷേ, തമിഴ്‌നാട് പച്ചച്ചകിരിയുടെ മേലുളള ആശ്രിതത്വം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയല്ലാതെ കേരളത്തിലെ ചകിരിയുല്‍പ്പാദനം വര്‍ദ്ധിച്ചില്ല. തമിഴ്‌നാട്ടില്‍ നിന്ന് ചൈനയിലേയ്ക്കുളള ചകിരി കയറ്റുമതി കുത്തനെ ഉയര്‍ന്നതോടെ കേരളത്തിലേയ്ക്കുളള ചകിരിയുടെ വരവിനു വിഘ്‌നം നേരിട്ടു . ചകിരിയുടെ വിലയും ഉയരാന്‍ തുടങ്ങി. 1998-99നും 2009-10നും ഇടയ്ക്ക് ചകിരിയുടെ കയറ്റുമതി വില ടണ്ണിന് 12-14000 രൂപയായിരുന്നു . എാല്‍ 2010-11ല്‍ ഇത് 15000 രൂപയായി ഉയര്‍ന്നു . 2013-14ല്‍ ടണ്ണിന് 19000 രൂപയും. ഇത് കേരളത്തിലെ കയര്‍പിരി വ്യവസായത്തെ പ്രതിസന്ധിയിലാക്കി.

ഇതിനിടെ തമിഴ്‌നാട്ടില്‍ പച്ചത്തൊണ്ടു ചകിരി ഉപയോഗിച്ച് ഓട്ടോമാറ്റിക് സ്പിന്നിംഗ്  മെഷീനില്‍ കയര്‍ പിരിക്കുന്നത് അതിവേഗത്തില്‍ വളരാന്‍ തുടങ്ങി. ഇന്ത്യയിലെ ആഭ്യന്തര കമ്പോളത്തിന്റെ നല്ല പങ്ക് ഈ യന്ത്രപ്പിരി കയര്‍ പിടിച്ചടക്കി. കേരളത്തില്‍നിുളള കയറിനെക്കാള്‍ വില കുറവാണ് തമിഴ്‌നാട്ടിലെ യന്ത്രക്കയറിന്. ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പരമ്പരാഗത കയറിനങ്ങള്‍ അപ്രത്യക്ഷമായിത്തുടങ്ങി. തിരുവനന്തപുരം ജില്ലയില്‍ ഏതാണ്ട് അമ്പതിനായിരം പേര്‍ പണിയെടുത്തിരുന്ന  സ്ഥലത്ത് കയര്‍ പിരിക്കാരുടെ എണ്ണം ഏതാനും ആയിരമായി ചുരുങ്ങി. കൊല്ലത്തും ഇതുതന്നെ സംഭവിച്ചു. തൊഴിലുറപ്പു പദ്ധതി ഇവര്‍ക്ക് അത്താണിയായി. കയര്‍ത്തൊഴിലാളികള്‍ വലിയതോതില്‍ കശുവണ്ടി വ്യവസായത്തിലും മറ്റും പണിക്കു പോയിത്തുടങ്ങി. കയര്‍പിരി മുഖ്യമായും വൈക്കം, കാര്‍ത്തികപ്പളളി, ചേര്‍ത്തല താലൂക്കുകളിലായി ഒതുങ്ങി. ഇവിടെയെല്ലാം ഇന്ന്  വൈക്കം കയറാണ് പിരിക്കുന്നത്. തടുക്കു നിര്‍മ്മാണത്തിന് വൈക്കം കയര്‍ കൂടിയേ തീരൂ. പക്ഷേ, വൈക്കം കയറിനോട് ഏറെ സാമ്യമുളള യന്ത്രക്കയര്‍ തമിഴ്‌നാട്ടില്‍ നിന്നും  രംഗപ്രവേശം ചെയ്തതോടെ ഈ അവശിഷ്ട പിരിമേഖല കൂടി ഭീഷണിയിലായി. തടുക്കു വ്യവസായികള്‍ താരതമ്യേനെ വില കുറഞ്ഞ യന്ത്രക്കയറിലാണ് കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. അതോടെ സ്ഥിതിവിശേഷം പൊട്ടിത്തെറിയിലേയ്ക്ക് എത്തിയിരിക്കുകയാണ്.

കേരളത്തിന്റെ കയറിലുളള കുത്തക അവസാനിച്ചു. ടഫ്റ്റഡ് തടുക്കുകള്‍ നിര്‍മ്മിക്കുന്നതിന് പരമ്പരാഗത തൊഴില്‍ വൈദഗ്ധ്യത്തിന്റെ ആവശ്യമില്ല. വില കുറഞ്ഞ കയര്‍ സുലഭമായി ലഭ്യമായാല്‍ തമിഴ്‌നാട്ടിലേയ്ക്ക് കയര്‍ ഉല്‍പ്പന്നവ്യവസായം കൂടി പറിച്ചു നടപ്പെടുമെന്ന് വ്യവസായികള്‍ ഭീഷണിപ്പെടുത്തുന്നു . കയര്‍ വ്യവസായത്തിന്റെ ചരിത്രത്തില്‍ ഇതപര്യന്തമില്ലാത്ത പ്രതിസന്ധിയാണ് ഇന്ന്  അഭിമുഖീകരിക്കുന്നത്.

ഈ സ്ഥിതിവിശേഷത്തെ എങ്ങനെയാണ് നേരിടുക? ആദ്യം വേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ഇന്നത്തെ സ്ഥിതിയുടെ ഗൗരവം അംഗീകരിക്കുകയാണ്. കയര്‍ വ്യവസായത്തില്‍ ഒരു പ്രശ്‌നവുമില്ല എന്ന  മട്ടില്‍ കയറുല്‍സവങ്ങളും മറ്റുമായി സര്‍ക്കാര്‍ മുന്നോട്ട്  പോവുകയാണ്. സ്വന്തക്കാര്‍ക്കു വേണ്ടി സങ്കുചിതരാഷ്ട്രീയാടിസ്ഥാനത്തില്‍ 100 പുതിയ സംഘങ്ങള്‍ രൂപീകരിക്കാനുളള തത്രപ്പാടിലാണ് അവര്‍. നിലവിലുളള കയര്‍മേഖലയില്‍ വ്യവസായം പൊളിഞ്ഞടുങ്ങുമ്പോള്‍ കോന്നി പോലുളള സ്ഥലങ്ങളില്‍ പുതിയ വ്യവസായശാലകള്‍ തുറക്കുന്നതിനാണ് സര്‍ക്കാരിന്റെ പരിശ്രമം. ഈയൊരു സ്ഥിതിവിശേഷത്തിലാണ് രണ്ടും കല്‍പ്പിച്ചുളള സമരത്തിന് കയര്‍ത്തൊഴിലാളികള്‍ ഇറങ്ങുന്നത്. അനിശ്ചിതകാല സമരം ഇന്ന്‍  തൊഴിലെടുക്കുന്നവരുടെ മാത്രമായിരിക്കില്ല. അവരുടെ എണ്ണം വളരെ പരിമിതപ്പെട്ട് കഴിഞ്ഞു. മുന്‍കാല കയര്‍ത്തൊഴിലാളികളെയും നാട്ടുകാരെയുമെല്ലാം അണിനിരത്തിയുളള വന്‍പിച്ച സമരമുന്നേറ്റത്തിനാണ് തയ്യാറെടുക്കുന്നത്. 

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായുളള ഇടതുപക്ഷ സര്‍ക്കാര്‍ ആനത്തലവട്ടം  ആനന്ദന്‍ അധ്യക്ഷനായി ഒരു കയര്‍ കമ്മിഷനെ നിയോഗിക്കുകയുണ്ടായി. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക നവീകരണത്തെക്കുറിച്ചും കയര്‍ സഹകരണ പുനസംഘടനയെക്കുറിച്ചും മാര്‍ക്കറ്റിംഗിനെക്കുറിച്ചും വിശദമായ നിര്‍ദ്ദേശങ്ങള്‍ ഈ കമ്മിറ്റി മുന്നോട്ട് വെയ്ക്കുകയുണ്ടായി. ഇന്നും  ഈ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ സാധുവാണ്. അവയുടെ അടിസ്ഥാനത്തിലും അതിനുശേഷമുണ്ടായ മാറ്റങ്ങളെ കണക്കിലെടുത്തുകൊണ്ടും പുതിയൊരു തന്ത്രം കയര്‍മേഖലയില്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.

സാങ്കേതികവിദ്യ തിരഞ്ഞെടുക്കുന്നതിനുളള സ്വാതന്ത്ര്യം കേരളത്തിലെ കയര്‍ വ്യവസായത്തിനു നഷ്ടപ്പെട്ടിരിക്കുന്നു . കാരണം നമ്മോടു മത്സരിക്കു ശക്തമായൊരു വ്യവസായം കേരളത്തിനു പുറത്ത് ഇന്ന്  വന്നിരിക്കുന്നു . അവരോടു മത്സരിക്കാന്‍ പ്രാപ്തിയുളള സാങ്കേതികവിദ്യ സ്വീകരിച്ചേ പറ്റൂ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കയര്‍ത്തൊഴിലാളികള്‍ സാങ്കേതിക നവീകരണത്തെ സ്വാഗതം ചെയ്യുകയാണ്. എന്നാല്‍ കാര്യക്ഷമതയുളള യന്ത്രസാങ്കേതികവിദ്യ തൊണ്ടുതല്ലല്‍ മേഖലയിലും പിരി മേഖലയിലും സ്ഥാപിക്കുന്നതിന് അധികൃതര്‍ പരാജയപ്പെട്ടിരിക്കുകയാണ്. വളരെയേറെ പ്രതീക്ഷയുയര്‍ത്തിയ മൊബൈല്‍ തൊണ്ടുതല്ലല്‍ യൂണിറ്റുകള്‍ എങ്ങും പ്രവര്‍ത്തിക്കുന്നില്ല. ആരംഭിച്ച തൊണ്ടുതല്ലല്‍ മില്ലുകള്‍ക്ക് പച്ചത്തൊണ്ടു ലഭിക്കാത്തത് മൂലം  പ്രതിസന്ധിയാണ്. പിരിമേഖലയില്‍ നല്‍കിയ ട്രെഡില്‍ പിരിയന്ത്രങ്ങളും മോട്ടോര്‍ പിരിയന്ത്രങ്ങളും അത്യപൂര്‍വം സ്ഥലങ്ങളിലേ പ്രവര്‍ത്തിക്കുന്നുളളൂ. പരമ്പരാഗത റാട്ടില്‍ പിരിക്കുന്നതാണ് കൂടുതല്‍ ഗുണകരമൊണ് വിദഗ്ധ തൊഴിലാളികള്‍ പറയുത്. യുദ്ധകാലാടിസ്ഥാനത്തില്‍ സാങ്കേതിക നവീകരണം നടപ്പാക്കിയേ തീരൂ.

യന്ത്രവത്കരണത്തോടുളള സമീപനത്തില്‍ ട്രേഡ് യൂണിയനുകള്‍ അടിസ്ഥാനപരമായി മാറ്റം മൂന്ന്‍  ദശാബ്ദങ്ങള്‍ക്കു മുമ്പ് സ്വീകരിച്ചു. എന്നിട്ടും  സാങ്കേതികനവീകരണത്തിന് പരാജയപ്പെട്ടെങ്കില്‍ അതിനുളള കുറ്റം അവരില്‍ ചാര്‍ത്തേണ്ടതില്ല. എന്നു  മാത്രമല്ല, അറുപതുകളിലും എഴുപതുകളിലും യന്ത്രവത്കരണത്തെ എതിര്‍ത്തതില്‍ ഒരു പശ്ചാത്താപവും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനുണ്ടാകേണ്ടതില്ല. യന്ത്രവത്കരണത്തോട് കേരളത്തിലെ കയര്‍ മുതലാളിമാരും ഒരേസമീപനമല്ല എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ള ത്. 1930കള്‍ മുതല്‍ തൊണ്ടു തല്ലല്‍ മേഖലയിലും നെയ്ത്തു മേഖലയിലും യന്ത്രസാങ്കേതികവിദ്യ ലഭ്യമായിരുന്നു . ശ്രീലങ്കയില്‍ തൊണ്ടു തല്ലല്‍ യന്ത്രം ഉപയോഗിച്ചിരുന്ന  വോള്‍ക്കാട്ട്  ബ്രദേഴ്‌സ് പോലുളള കമ്പനികള്‍ കേരളത്തില്‍ ഇവ സ്ഥാപിക്കുതിന് ശ്രമിച്ചില്ല. അഞ്ചുതെങ്ങു പ്രദേശത്ത് ഇത്തരമൊരു മില്ലു സ്ഥാപിക്കാന്‍ ലാവ്‌സന്‍  സായിപ്പിന്റെ പരിശ്രമം ഫലവത്തായുമില്ല. കാരണം ലളിതമാണ്. കൈവേലയോടു മത്സരിക്കാന്‍ യന്ത്രത്തിന് കഴിയുമായിരുന്നില്ല. അമ്പതുകളില്‍ വില്യം ഗുഡേക്കറിനും മറ്റും വിദേശത്ത് പവര്‍ലൂം യന്ത്രത്തറികളുണ്ടായിരുന്നെങ്കെിലും കേരളത്തില്‍ അവരും അതു പരീക്ഷിച്ചില്ല. യന്ത്രവത്കരണത്തിനു പകരം വീകേന്ദ്രീകരണ സമീപനമാണ് കയറ്റുമതിക്കാര്‍ സ്വീകരിച്ചത്. എഴുപതുകളുടെ അവസാനത്തോടെയാണ് അവരുടെ സമീപനത്തിനു മാറ്റം വരുന്നത്. ആ കാലത്തുപോലും യന്ത്രവത്കരണം അനിവാര്യമായിരുന്നോ  ഇല്ലയോ എന്നതിനെക്കുറിച്ച് സാങ്കേതികവും സാമ്പത്തികവുമായ ന്യായാന്യായങ്ങള്‍ക്ക് സാധുതയുണ്ടെന്ന്  നാം മുമ്പു കണ്ടു കഴിഞ്ഞതാണ്. എന്നാല്‍ അതെന്തുതന്നെയായാലും  യന്ത്രവത്കരണം സൃഷ്ടിക്കുന്ന  രൂക്ഷമായ തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് അത്തരമൊരു നീക്കം അംഗീകരിക്കാനേ കഴിയുമായിരുന്നില്ല. അതുകൊണ്ട് യന്ത്രവത്കരണത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം നഖശിഖാന്തം എതിര്‍ത്തു.

എന്നാല്‍  ഇന്ന്‍  സ്ഥിതി വ്യത്യസ്തമാണ്. വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടെ പുതിയ തലമുറ കയര്‍പോലുളള പരമ്പരാഗത തൊഴിലുകളിലേയ്ക്ക് വരാനാഗ്രഹിക്കുന്നില്ല. എന്തിന് നിലവിലുളള കയര്‍ തൊഴിലാളികള്‍പോലും അവരുടെ കുട്ടികള്‍ തങ്ങളെപ്പോലെ കയര്‍ത്തൊഴിലാളികളാകണമെന്നല്ല ആഗ്രഹിക്കുന്നത്. മറ്റു തുറകളില്‍ ഉദ്യോഗം നേടണമെന്നാണ്. അങ്ങനെ തൊഴില്‍ കമ്പോളത്തില്‍ അടിസ്ഥാനപരമായ മാറ്റം വന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ട്രേഡ് യൂണിയനുകള്‍ കയര്‍ വ്യവസായത്തില്‍ സാങ്കേതികനവീകരണം സമയബന്ധിതമായി നടപ്പാക്കണമെന്ന്  ആവശ്യപ്പെടുന്നത്. കയര്‍ വ്യവസായത്തില്‍ ദേശീയവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും ഇത്തരത്തിലൊരു ചുവടുമാറ്റം അനിവാര്യമാക്കുന്നുണ്ട്. പക്ഷേ, ഒന്നുണ്ട്. ട്രേഡ് യൂണിയനുകള്‍ക്ക് ഇന്ന്‍  പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് എന്തും സംഭവിച്ചോട്ടെ  എന്ന  സമീപനം സ്വീകരിക്കാനാവില്ല. അതുകൊണ്ട് അവരുടെ തൊഴിലും കൂടി സംരക്ഷിക്കുന്ന  യന്ത്രവത്കരണത്തിനാണ് ട്രേഡ് യൂണിയനുകള്‍ വാദിക്കുന്നത്. ഇത് ഏതെങ്കിലും കാരണവശാല്‍ സാധ്യമല്ലെങ്കില്‍ പുറംതളളപ്പെടുന്ന  തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തണം. ഈ മുദ്രാവാക്യമുയര്‍ത്തി ശക്തമായ സമരത്തിലേയ്ക്ക് ട്രേഡ് യൂണിയന്‍ പ്രസ്ഥാനം നീങ്ങുകയാണ്.

കയര്‍ പുനഃസംഘടനയ്ക്കു പുതിയൊരു പദ്ധതി അനിവാര്യമായിരിക്കുന്നു . ഇതിന് ആദ്യം വേണ്ടത് കേരളത്തിലെ ആഭ്യന്തര ചകിരിയുല്‍പാദനം വര്‍ദ്ധിപ്പിക്കുകയാണ്. തൊണ്ടു സംഭരിക്കുന്നതിനുളള ഒരു ബ്യൂറോക്രാറ്റിക് സമ്പ്രദായം അപ്രായോഗികമാണ്. കുടുംബശ്രീ വഴി സംഭരിക്കുന്നതിനുളള പരീക്ഷണം പരാജയപ്പെട്ടു . ശേഖരിച്ച തൊണ്ട് സമയത്തു വാങ്ങാതെ ഉണങ്ങിയതോടെ ഇപ്പണിയ്ക്കിറങ്ങിപ്പുറപ്പെട്ടവരെല്ലാം കഷ്ടത്തിലായി.  നാളികേര ക്ലസ്റ്ററുകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് തൊണ്ട് സംഭരിക്കുന്നതിന് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നു.  പക്ഷേ ഒട്ടും  നീങ്ങിയിട്ടില്ല. കേരളത്തിലെ കേര കൃഷിക്കാര്‍ ക്ലസ്റ്ററുകളിലും ഫെഡറേഷനുകളിലുമായി സംഘടിതരായിക്കൊണ്ടിരിക്കുകയാണ്. ഫെഡറേഷനുകളുടെ ആഭിമുഖ്യത്തില്‍ പ്രൊഡ്യൂസര്‍ കമ്പനികളും നിലവില്‍വിലുണ്ട്. എന്തുകൊണ്ട് ഈ പ്രൊഡ്യൂസര്‍ കമ്പനികളുടെ ആഭിമുഖ്യത്തില്‍ ചകിരിയുല്‍പാദനം നടത്തിക്കൂടാ. മാരാരിക്കുളത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ചകിരി മില്ല് അവിടുത്തെ പ്രൊഡ്യൂസര്‍ കമ്പനിയെ ഏല്‍പ്പിക്കാനാണ് തീരുമാനിച്ചത്. ഇതിനാവശ്യമായ ധനസഹായം പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കു നല്‍കി. പ്രൊഡ്യൂസര്‍ കമ്പനികള്‍ നേരിട്ട്  മില്ലുകള്‍ സ്ഥാപിക്കണമെന്നില്ല. അതുവേണമെങ്കില്‍ ഫെഡറേഷനുകള്‍ക്കു വിട്ട് കൊടുക്കാം. സര്‍ക്കാര്‍ രണ്ടുകാര്യങ്ങള്‍ ചെയ്യണം. ഒന്ന്‍ , മില്ലുകള്‍ സ്ഥാപിക്കുന്നതിനുളള ധനസഹായം നല്‍കുക, നിലവിലുളള മില്ലുകള്‍ പുനരുദ്ധരിച്ചു പ്രവര്‍ത്തിപ്പിക്കുന്നതിന് നിലവിലുളള സംഘങ്ങള്‍ക്കോ ആളുകള്‍ക്കോ താല്‍പര്യമില്ലെങ്കില്‍ നാളികേര കര്‍ഷകരുടെ പ്രൊഡ്യൂസര്‍ കമ്പനികളെ ഏല്‍പ്പിച്ചുകൊടുക്കണം. രണ്ട്, ഉല്‍പാദിപ്പിക്കപ്പെടുന്ന  ചകിരി അപ്പപ്പോള്‍ത്തന്നെ വാങ്ങി സംഭരിക്കുന്നതിന് കയര്‍ഫെഡിനെ ചുമതലപ്പെടുത്തുക. ചകിരി കയര്‍ ഫെഡിന്റെ ഗോഡൗണുകളില്‍ കൊണ്ടുവന്നു  സൂക്ഷിക്കേണ്ട ആവശ്യമില്ല. കയര്‍ഫെഡിന്റെ ഇന്‍ഡെന്റിന്റെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങള്‍ക്കു വാങ്ങാവുന്നതാണ്. ട്രാന്‍സ്‌പോര്‍ട്ടേ ഷന്‍ ചാര്‍ജ് സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കണം. ഉല്‍പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ ചകിരിയുടെ വില നിശ്ചയിക്കണം. ഇത്തരമൊരു സമീപനത്തിലൂടെ ചകിരി ഉല്‍പാദനത്തില്‍ ഗണ്യമായ പുരോഗതി നേടാനാവും.

മേല്‍പ്പറഞ്ഞതിനര്‍ത്ഥം പ്രൊഡ്യൂസര്‍ കമ്പനികളുടെ കുത്തകയായിരിക്കും ചകിരിയുല്‍പാദനം എന്നല്ല. നിലവിലുളള സംഘങ്ങള്‍ക്ക് ഈ മേഖലയില്‍ തുടരാം. അതുപോലെ പുതിയ സ്വകാര്യ സംരംഭകര്‍ക്കും പ്രവേശിക്കാം. ഇക്കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നും  ഏര്‍പ്പെടുത്തേണ്ടതില്ല. ഇവര്‍ക്കും യന്ത്രങ്ങള്‍ക്കുളള സബ്‌സിഡി ലഭ്യമാക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ ചകിരിയുല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്നതായിരിക്കണം ലക്ഷ്യം.

സമൂലമായ മാറ്റം വരേണ്ടുന്ന  മേഖല കയര്‍പിരി സംഘങ്ങളുടെ പ്രവര്‍ത്തനമാണ്. നിലവിലുളള സംഘങ്ങളെ പരിശോധിച്ച് പുനരുജ്ജീവിപ്പിക്കാന്‍ സാധ്യമല്ലാത്തവ അവസാനിപ്പിക്കണം. മിനിമം എണ്ണം തൊഴിലാളികള്‍ക്കു പണി നല്‍കിയാലേ മാനേജുമെന്റ് ജീവനക്കാരുടെയും ഓഫീസിന്റെയും ചെലവിന്റെ ഭാരം താങ്ങാനാവൂ. അതുകൊണ്ട് ദുര്‍ബലമായ സംഘങ്ങളെ സംയോജിപ്പിക്കുതിനുളള നടപടി സ്വീകരിക്കണം. സംഘങ്ങളുടെ പുനഃസംഘടനയ്ക്കു പാക്കേജുണ്ടാകണം. അവരുടെ വായ്പകള്‍ ഷെയറാക്കണം. പലിശ എഴുതിത്തളളണം. വിനിയോഗിക്കപ്പെടാത്ത ആസ്തികള്‍ ഫലപ്രദമായി ഉപയോഗിക്കുതിനുളള സ്വാതന്ത്ര്യം നല്‍കണം. ഓട്ടോമാറ്റിക് സ്പിന്നിംഗ്  മെഷീനടക്കമുളള യന്ത്രങ്ങള്‍ സംഘങ്ങള്‍ക്കു ലഭ്യമാക്കണം. ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുന്ന  കയര്‍ മിനിമം കൂലി ഉറപ്പുവരുത്തി കയര്‍ഫെഡ് വാങ്ങണം. ഈ കയര്‍ കയറ്റുമതിക്കാര്‍ക്കും ആഭ്യന്തരവ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും വില്‍ക്കുമ്പോഴുണ്ടാകുന്ന  നഷ്ടം സര്‍ക്കാര്‍ വഹിക്കണം. വരുമാനം ഉറപ്പുപദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്‌കരിച്ചപ്പോള്‍ ഇതുപോലൊരു സ്‌കീമാണ് വിഭാവനം ചെയ്തിരുന്നത്. ഇതുവരെയുളള അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വരുമാനം ഉറപ്പുപദ്ധതിയുടെ സബ്‌സിഡി ബാങ്കുവഴി നല്‍കുതിനു പകരം മിനിമം കൂലി നല്‍കുന്ന  സഹകരണ മേഖലയിലെയും ചെറുകിട ഉല്‍പാദകരുടെയും കയര്‍ വാങ്ങാന്‍ വേണ്ടി വിനിയോഗിക്കണം.

കയര്‍ ഉല്‍പന്ന  മേഖലയില്‍ കയര്‍ കോര്‍പറേഷന്‍ വഴി ക്രയവില സമ്പ്രദായം നടപ്പാക്കുന്നതിനുളള നടപടി ഊര്‍ജിതപ്പെടുത്തണം. കയര്‍ കോര്‍പറേഷന്‍ സ്വതന്ത്രമായി ഓര്‍ഡര്‍ നല്‍കുകയും ആവശ്യക്കാരായ കയറ്റുമതിക്കാര്‍ക്ക് സ്റ്റോക്കില്‍ നിന്ന് ചരക്കുവില്‍ക്കുകയും ചെയ്യുന്ന  സമ്പ്രദായം സ്വീകരിക്കണം. ഇവിടെയും നഷ്ടം സംസ്ഥാന സര്‍ക്കാര്‍ നികത്തിക്കൊടുക്കണം. ഇന്ന്‍  കൈത്തറി എന്ന പേരില്‍ കയറ്റുമതി ചെയ്യുന്ന ഉല്‍പന്നങ്ങളില്‍ ഒരുപങ്ക് യന്ത്രങ്ങളില്‍ നെയ്യുന്നതാണ്. കൈത്തറിയുടെ ആനുകൂല്യങ്ങള്‍ പറ്റാനുളള അടവാണിത്. ഇത് കര്‍ശനമായി തടയണം. കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേകം സബ്‌സിഡി നല്‍കണം. ഇവയ്ക്കു പ്രത്യേക ബ്രാന്‍ഡ് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തണം. കൈത്തറി ഉല്‍പാദനം ഭാവിയില്‍ ശുഷ്‌കിക്കും എന്നതിനു സംശയമില്ല. എന്നാല്‍ ഇതിനും കൈത്തറിത്തുണിയ്ക്കുളള അന്തര്‍ദേശീയ മാര്‍ക്കറ്റുപോലെ ഒരു സുരക്ഷിതമാര്‍ക്കറ്റ് ഉറപ്പുവരുത്താന്‍ കഴിയും. അതേസമയം പുതിയ ഉല്‍പങ്ങള്‍ സൃഷ്ടിക്കുതിനും യന്ത്രങ്ങള്‍ തുടര്‍ച്ചയായി നവീകരിക്കുന്നതിനുമുളള സ്വാതന്ത്ര്യം സംരംഭകര്‍ക്കു നല്‍കിയേ തീരൂ. ഫിനിഷിംഗ് മേഖലയിലും നവീകരണം ആവശ്യമാണ്. ഇതിന് വ്യവസായികള്‍ക്ക് ഇന്‍സെന്റീവ് നല്‍കണം.
 
ഇന്ന്  ഉല്‍പന്ന മേഖലയില്‍ ഏതാണ്ട് 25-30,000 തൊഴിലാളികളും പിരി മേഖലയില്‍ ഒരുലക്ഷത്തോളം തൊഴിലാളികളും  പണിയെടുക്കുന്നതായി കണക്കാക്കപ്പെടുന്നു . ഇവര്‍ക്ക് ഈ വ്യവസായത്തില്‍ത്തന്നെ പൂര്‍ണസമയം പണിനല്‍കുതിനാണ് ലക്ഷ്യമിടേണ്ടത്. എന്നാല്‍ നവീകരണം പൂര്‍ത്തിയാകുന്നതുവരെ ഇതിനു കഴിഞ്ഞെന്നു വരില്ല. ഈ അന്തരാളഘട്ടത്തില്‍ ഇവര്‍ക്ക് വരുമാനം ഉറപ്പുപദ്ധതിയിലൂടെ തൊഴില്‍ ഉറപ്പാക്കാനാവും. ഇനിയേതെങ്കിലും കാരണവശാല്‍ ഇതിനു കഴിയാതെ വരുങ്കെില്‍ അവര്‍ക്ക് തൊഴിലില്ലായ്മാ വേതനം നല്‍കണം. 

ഇത്തരമൊരു സാമൂഹ്യസുരക്ഷാപദ്ധതി പ്രായോഗികമാണോ എന്ന്‍ ചിന്തിക്കുവരുണ്ടാകും. ചെറിയതോതിലാണെങ്കിലും കേരള ദിനേശ് ബീഡി സഹകരണമേഖലയില്‍ ഇത്തരമൊരു പരീക്ഷണം വിജയിപ്പിച്ചിട്ടുണ്ട് . കയര്‍ത്തൊഴിലാളികളെപ്പോലെ ഉയര്‍ന്ന  രാഷ്ട്രീയബോധമുളള ഒരു വിഭാഗമായിരുന്നു  കണ്ണൂരിലെ ബീഡിത്തൊഴിലാളികള്‍. എന്നാല്‍ ബീഡിയുടെ കമ്പോളം തകര്‍ന്നതോടെ ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ഏതാനും ദിവസംപോലും ആഴ്ചയില്‍ തൊഴില്‍ ലഭിക്കാത്ത സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിലാണ് 45 വയസു കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഉറപ്പുനല്‍കി. മറ്റേതെങ്കിലും മേഖലയില്‍ പണിയെടുക്കുന്നതിന് പെന്‍ഷന്‍ തടസമല്ല. ഇതുപോലെ കയര്‍ത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള  തൊഴിലാളികള്‍ക്ക് കയര്‍ വ്യവസായത്തില്‍ പണി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്കു പെന്‍ഷന്‍ നല്‍കുതിനുളള ഏര്‍പ്പാടുണ്ടാകണം. മിനിമം പെന്‍ഷന്‍ ആയിരം രൂപ വേണമൊണ് തൊഴിലാളികളുടെ ഡിമാന്റ്.
ഇത്ര വലിയൊരു സാമ്പത്തികബാധ്യത താങ്ങാനുളള കഴിവ് സര്‍ക്കാരിനുണ്ടോ എന്ന  ചോദ്യം പ്രസക്തമാണ്. ഇപ്പോള്‍ത്തന്നെ 100 കോടി രൂപ ബജറ്റു വിഹിതമായും 20 കോടി രൂപ തൊഴിലുറപ്പുവിഹിതമായും വകയിരുത്തുന്നുണ്ട്. ഇതിനോടൊപ്പം 50 കോടി രൂപകൂടി മുടക്കാന്‍ തയ്യാറായാല്‍ യന്ത്രവത്കരണത്തിന്റെ ഫലമായി തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സുരക്ഷ ഉറപ്പുനല്‍കുതിനും സാമൂഹ്യസംഘര്‍ഷം ഒഴിവാക്കി കയര്‍ വ്യവസായത്തെ പുനസംഘടിപ്പിക്കുന്നതിനും കഴിയും. ഇത്രയും ഭാരം താങ്ങാനുളള സാമ്പത്തികശേഷി കേരള സര്‍ക്കാരിനുണ്ട്. കേരളം ഇന്ന്‍  ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന  വേഗതയില്‍ വളര്‍ുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയാണ്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ സമൂഹത്തിലെ 30 ശതമാനത്തോളം വരുന്ന  പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് ഈ വളര്‍ച്ചയുടെ പങ്കുലഭിക്കുന്നില്ല. മേലേക്കിടയിലുളള 30 ശതമാനം അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉചിതമായ പുനര്‍വിതരണ നയങ്ങളുണ്ടെങ്കില്‍ ഇന്നത്തെ സാമ്പത്തിക വളര്‍ച്ചയുടെ ഒരു ചെറിയ ശതമാനം പരമ്പരാഗത മേഖലകളുടെ സാമൂഹ്യസുരക്ഷിതത്വത്തിനുവേണ്ടി നീക്കിവെയ്ക്കുന്നതിന് നമുക്കു കഴിയും.



















Wednesday, December 24, 2014

ഇങ്ങനെയുമുണ്ടൊരു സര്‍ക്കാര്‍ ആസ്‌പത്രി


'സംഗീതം പൊഴിക്കുന്ന, സുഗന്ധം പരത്തുന്ന ആസ്​പത്രി' എന്നാണ് പുനലൂര്‍ താലൂക്ക് ആസ്​പത്രിയുടെ വിശേഷണം. ആസ്​പത്രിയുടെ പടികടന്നപ്പോള്‍ എന്റെ നാവില്‍വന്ന ആദ്യ കമന്റും 'ആസ്​പത്രിയുടെ മണമില്ലല്ലോ' എന്നായിരുന്നു. ഒപ്പമുണ്ടായിരുന്ന സൂപ്രണ്ട്, ഡോ. ഷാഹിര്‍ഷായുടെ പ്രതികരണം ഒട്ടും വൈകിയില്ല. 'ആസ്​പത്രിഗന്ധമില്ലാത്ത ഒരാതുരാലയം വേണമെന്നായിരുന്നല്ലോ അഞ്ചുവര്‍ഷംമുമ്പ് ധനമന്ത്രിയുടെ സെക്രട്ടറി മനമോഹന്‍ ആവശ്യപ്പെട്ടത്. പരിസ്ഥിതി സൗഹാര്‍ദ ആസ്​പത്രിക്ക് അനുവദിച്ച 12 കോടി രൂപ ലഭിച്ചില്ലെങ്കിലും ആസ്​പത്രിഗന്ധമില്ല എന്നുകേട്ടതില്‍ സന്തോഷം'.

ചെറിയൊരു മുനയില്ലേ ഈ വാക്കുകള്‍ക്കെന്ന് വായനക്കാര്‍ക്ക് സംശയംതോന്നാം. സത്യമാണ്. അതിന് കാരണവുമുണ്ട്. പുനലൂര്‍ താലൂക്ക് ആസ്​പത്രിയില്‍ വരുത്താന്‍ ശ്രമിക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം എന്റെ മന്ത്രിയോഫീസില്‍ വന്നിരുന്നു. ജനകീയാസൂത്രണകാലത്ത് കരവാളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് വരുത്തിയ വിസ്മയകരമായ മാറ്റത്തിലൂടെ ശ്രദ്ധേയനായ ഡോക്ടറാണ് അദ്ദേഹം. മാതൃകാ താലൂക്ക് ആസ്​പത്രിക്കുവേണ്ടി സര്‍ക്കാറിന്റെ പ്രത്യേക സഹായധനം അര്‍ഹിക്കുന്ന പദ്ധതിയുമായാണ് അദ്ദേഹമെത്തിയത്. അത് സര്‍ക്കാര്‍ അംഗീകരിച്ചു, പരിസ്ഥിതിസൗഹൃദമായ ആസ്​പത്രിക്കെട്ടിടത്തിന് 12 കോടി രൂപയും അനുവദിച്ചു. ലാറി ബേക്കറുടെ ശിഷ്യന്‍ ബെന്നി കുര്യാക്കോസ് വിശദമായ ഡിസൈനും മറ്റും തയ്യാറാക്കി. പക്ഷേ, പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബോധിച്ചില്ല. ആരോഗ്യവകുപ്പും പൊതുമരാമത്തുവകുപ്പും തമ്മില്‍ തര്‍ക്കം പൊടിപൊടിച്ചു. എല്ലാം തീര്‍ന്നപ്പോള്‍ ഭരണം മാറി. പിന്നെ ഒന്നും നടന്നില്ല.

പക്ഷേ, കിട്ടാതെപോയ കോടികളെയോര്‍ത്ത് നെടുവീര്‍പ്പിടുകയല്ല ഡോക്ടറും സംഘവും ചെയ്തത്. ജനകീയകൂട്ടായ്മയെ വിശ്വാസത്തിലെടുത്ത് അവര്‍ പദ്ധതിയുമായി മുന്നോട്ടുപോയി. ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. 'താലൂക്ക് ആസ്​പത്രിക്കായി ഒരു ദിവസം' നീക്കിവെക്കാന്‍ തയ്യാറായ നൂറുകണക്കിന് ആളുകള്‍, പൊളിച്ച കെട്ടിടാവശിഷ്ടങ്ങള്‍ തലച്ചുമടായി നീക്കംചെയ്തു. 13 വര്‍ഷമായി പുറത്തുള്ളവര്‍ കൈയേറിയിരുന്ന കാന്റീനും കടമുറികളും ഒഴിപ്പിച്ചെടുത്തു. സന്നദ്ധാടിസ്ഥാനത്തില്‍ ആറുലക്ഷം രൂപയുടെ പ്രവൃത്തി നടന്നുവെന്നാണ് കണക്ക്. 70 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടമാണ് ആസ്​പത്രിയുടേതെന്ന് ഇപ്പോഴാരും പറയില്ല. ടൈലുകള്‍ പതിച്ച് വെടിപ്പാക്കിയ തറ, ആകര്‍ഷകമായി പെയിന്റടിച്ച ഭിത്തികള്‍, ഫാള്‍സ് സീലിങ്ങും റീവയറിങ്ങും ഉള്‍പ്പെടെ അത്യാവശ്യം പുതുക്കിപ്പണികളെല്ലാം നടത്തി കെട്ടിടം പുനരുദ്ധരിച്ചു.

വലിച്ചെറിയപ്പെട്ട കടലാസോ പ്ലാസ്റ്റിക്കോ ഭക്ഷണപദാര്‍ഥങ്ങളോ ഈ ആസ്​പത്രിവളപ്പില്‍ കാണാനാവില്ല. ആസ്​പത്രി മാലിന്യം ഐ.എം.എ.യുടെ സംവിധാനത്തിലൂടെ പാലക്കാട്ട് സംസ്‌കരിക്കുന്നു. പ്ലാസ്റ്റിക് ശേഖരിച്ച് റീസൈക്ലിങ്ങിന് നല്‍കുന്നു. ജൈവമാലിന്യം സംസ്‌കരിക്കാന്‍ തുമ്പൂര്‍മുഴി മോഡല്‍ എയ്‌റോബിക് സംവിധാനം.

ക്ലീനിങ്ങിനുമാത്രം 16 പേരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്. ദിവസവും മൂന്നുനേരം തറതുടയ്ക്കുന്ന സര്‍ക്കാര്‍ ആസ്​പത്രി കേരളത്തില്‍ വേറെയുണ്ടാവില്ല. പുല്‍ത്തൈലത്തിന്റെ വാസനയുള്ള ക്ലീനിങ് ലോഷനാണ് ഉപയോഗിക്കുന്നത്; ഒരുനേരം ഹൈപ്പോ ക്ലോറേറ്റ് ലായനിയും. ഇത്ര വൃത്തിയുള്ള പൊതു ശുചിമുറികള്‍ മറ്റൊരു ആസ്​പത്രിയിലും കണ്ടിട്ടില്ല.

ഡോ. ഷാഹിര്‍ഷായുടെ ഭാര്യ സിന്ധിയാണ് ഗൈനക്കോളജിസ്റ്റ്. വളരെ അഭിമാനത്തോടെയാണ് പ്രസവവാര്‍ഡിലേക്ക് അവര്‍ എന്നെ കൂട്ടിക്കൊണ്ടുപോയത്. സാധാരണ ആസ്​പത്രിയില്‍ ലേബര്‍റൂമുകളാണല്ലോ. പക്ഷേ, ഇവിടെയുള്ളത് എയര്‍കണ്ടീഷന്‍ചെയ്ത ലേബര്‍ സ്യൂട്ടുകള്‍. തകരക്കട്ടിലുകള്‍ക്കുപകരം അത്യന്താധുനിക ലേബര്‍ കട്ടിലുകള്‍ (ഇലക്ട്രോണിക്കലി അഡ്ജസ്റ്റബിള്‍ ലേബര്‍കോട്ട്).

 ഇതൊന്നുമല്ല ഏറ്റവും വലിയ പ്രത്യേകത. വേദനയറിയാതെ പ്രസവിക്കാന്‍ കഴിയുമെന്നുകേട്ടാല്‍ ഒരുവിധപ്പെട്ടവര്‍ക്കൊന്നും വിശ്വാസം വരില്ല. പക്ഷേ, ഈ ആസ്​പത്രിയിലെത്തിയാല്‍ ആ ധാരണ മാറും. ഈ ആസ്​പത്രിയിലെ ലേബര്‍ സ്യൂട്ടുകളില്‍ വേദനയറിയാതെ പ്രസവിക്കാനുള്ള സംവിധാനമുണ്ട്. 50 ശതമാനം ഓക്‌സിജനും 50 ശതമാനം നൈട്രസ് ഓക്‌സൈഡും ചേര്‍ത്ത എന്റനോക്‌സ് മിശ്രിതം പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ പ്രസവസമയത്ത് ഗര്‍ഭിണിക്ക് ശ്വസിക്കാന്‍ നല്‍കുന്നു. പ്രസവവേദനയെ 40 മുതല്‍ നൂറുശതമാനംവരെ കുറയ്ക്കാന്‍ ഈ മിശ്രിതത്തിന് കഴിയും. എന്നുമാത്രമല്ല, ഗര്‍ഭിണിക്കും കുഞ്ഞിനും 50 ശതമാനം ഓക്‌സിജന്‍ ലഭിക്കും. അന്തരീക്ഷവായുവില്‍നിന്ന് ലഭിക്കുന്നത് 13 ശതമാനം ഓക്‌സിജനാണെന്ന് ഓര്‍ക്കണം. പല വിദേശരാജ്യങ്ങളിലും ഈ ശാസ്ത്രീയരീതി ഏറെക്കാലമായി നിലവിലുണ്ട്.

ഇവിടെ ആദ്യത്തെ വേദനരഹിത പ്രസവം നടന്നത് 2010 സപ്തംബര്‍ 13നായിരുന്നു. ഇപ്പോള്‍ അത് ആയിരം കടന്നു. ഒഴിവാക്കാനാവാത്ത കേസുകളില്‍മാത്രം സിസേറിയന്‍. 90 ശതമാനം സിസേറിയന്‍ നടത്തി മറ്റൊരു താലൂക്ക് ആസ്​പത്രി ലോകറെക്കോഡിട്ട കേരളത്തിലാണ് 10 ശതമാനത്തില്‍ത്താഴെ സിസേറിയന്‍ നടക്കുന്ന ഈ ആസ്​പത്രി. സിസേറിയനില്‍ ലോകാരോഗ്യസംഘടനയുടെ അനുവദനീയ പരിധി 15 ശതമാനമാണ്. ആറുവര്‍ഷമായി മാതൃമരണമോ ശിശുമരണമോ ഇവിടെയില്ല. നവജാതശിശുക്കള്‍ക്കായുള്ള ഫോട്ടോ തെറാപ്പി യൂണിറ്റും ഇന്‍ക്യുബേറ്ററുമുണ്ട്. ഗര്‍ഭിണികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ കൗണ്‍സലിങ് ക്ലിനിക്കുകളുണ്ട്. കൂടാതെ, കൃത്യമായ മോണിറ്ററിങ്ങും സമ്പൂര്‍ണമായ പരിചരണവും ഗര്‍ഭിണിക്ക് ലഭിക്കുന്നു.

ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും പ്രതിബദ്ധത ആരെയും അദ്ഭുതപ്പെടുത്തും. കഴിയുന്നത്ര ജീവനക്കാരോട് ഞാന്‍ സംസാരിച്ചു. ആത്മവിശ്വാസവും അഭിമാനവും തുളുമ്പുന്ന സ്വരത്തിലാണ് അവരുടെ മറുപടി. ഇത്തരമൊരു പ്രതിബദ്ധത ജീവനക്കാരില്‍ എങ്ങനെ വളര്‍ത്തിയെടുത്തു? നല്ല ആസ്​പത്രി വേണമെങ്കില്‍ നല്ല ഡോക്ടര്‍ കൂടിയേ തീരൂ. അതിവിടെയുണ്ട്. സൂപ്രണ്ട് ഡോക്ടര്‍ ഷാഹിര്‍ഷാ മുന്നില്‍നിന്ന് നയിക്കുന്നു. സമീപനവും രീതികളും തികച്ചും വ്യത്യസ്തം.

19 ഡോക്ടര്‍മാരുള്‍പ്പെടെ 100 സ്ഥിരം ജീവനക്കാരും 75 കരാര്‍ ജീവനക്കാരും 43 സര്‍വീസ് ജീവനക്കാരുമടങ്ങുന്ന കൂട്ടായ്മയാണ് ആസ്​പത്രി നടത്തുന്നത്. ഈ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ തനതായ രീതികളുണ്ട്. മാസത്തില്‍ ഒരുതവണ സൂപ്രണ്ടുമുതല്‍ തൂപ്പുകാര്‍ വരെയുള്ള എല്ലാവരും ഒരുമിച്ച് ഉച്ചഭക്ഷണം. കറികളും മറ്റും പരസ്​പരം പങ്കുവെച്ച് ഉച്ചയൂണ് ഒരുമയുടെ ഉത്സവമാക്കുന്നു. ഓണം പോലുള്ള ആഘോഷങ്ങള്‍ക്ക് ജീവനക്കാരുടെ കുടുംബാംഗങ്ങളും ഒന്നിക്കും.

 സൂപ്രണ്ടുമുതല്‍ താഴോട്ടുള്ളവരെല്ലാം ഒന്നിച്ചാണ് ആസ്​പത്രിയും പരിസരവും വൃത്തിയാക്കലും തോട്ടം വെച്ചുപിടിപ്പിക്കലുമൊക്കെ. മാസത്തില്‍ ഒരുദിവസം ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ഈ കൂട്ടായ്മയുടെ സുഗന്ധമൊഴുകുന്ന മനോഹരമായ ഒരു പൂന്തോട്ടം ആസ്​പത്രിവളപ്പിലുണ്ട്. ഇതൊക്കെയുണ്ടെന്നുവെച്ച് അച്ചടക്കത്തിലൊന്നും ഒരു വിട്ടുവീഴ്ചയുമില്ല. കീഴ്ജീവനക്കാരോട് ബഹുമാനവും സമഭാവനയും കലര്‍ന്ന സമീപനവും പെരുമാറ്റവും മേലധികാരികളില്‍നിന്ന് ഉണ്ടാകുമ്പോള്‍ ഇത്തരം കൂട്ടായ്മകള്‍ യാഥാര്‍ഥ്യമാകും.

സാധാരണ താലൂക്ക് ആസ്​പത്രിയില്‍ പ്രതീക്ഷിക്കാനാവാത്ത ഒട്ടേറെ ആധുനിക ചികിത്സാസംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഡയാലിസിസ് വാര്‍ഡില്‍ എട്ട് മെഷീനുകള്‍, മൂന്നുഷിഫ്റ്റ് പ്രവര്‍ത്തനം. രോഗികള്‍ക്ക് പാട്ടുകേട്ടോ ടെലിവിഷന്‍ കണ്ടോ റിലാക്‌സുചെയ്യാം. കീമോതെറാപ്പി സൗകര്യമുള്ള കാന്‍സര്‍ കെയര്‍ യൂണിറ്റ്, മൊബൈല്‍വാനും ഫ്രീസറുമുള്ള മോര്‍ച്ചറി, നിലാവ് എന്ന പേരിലുള്ള പാലിയേറ്റീവ് കെയര്‍ വാര്‍ഡ്, ആധുനിക ഉപകരണങ്ങളും സര്‍ജറിയുമുള്ള ഡെന്റല്‍ വിഭാഗം, 10 കിടക്കയുള്ള സര്‍ജിക്കല്‍ ഐ.സി.യു., നാല് കിടക്കയുള്ള മെഡിക്കല്‍ ഐ.സി.യു... ഇങ്ങനെ നീളുന്നു ആ നിര.

ഇതിനെല്ലാമുള്ള പണം എവിടെനിന്നാണ്? എല്ലാ താലൂക്ക് ആസ്​പത്രികള്‍ക്കും ലഭിക്കുന്ന ഗ്രാന്റുകള്‍ക്കുപുറമേ എന്‍.ആര്‍.എച്ച്.എം. പോലുള്ള സ്‌കീമുകളില്‍ നിന്ന് പരമാവധി പണം സമാഹരിക്കുന്നുണ്ട്. ദുബായിലെ പുനലൂര്‍ ഫോറമാണ് ഡയാലിസിസ് യൂണിറ്റ് സംഭാവനചെയ്തത്. കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഏതാണ്ട് 75 ലക്ഷം രൂപ ലഭിച്ചു. മൂന്നുശതമാനം കേസുകള്‍മാത്രമേ കമ്പനി തള്ളിക്കളഞ്ഞുള്ളൂ. അത്രയ്ക്ക് ചിട്ടയായി റെക്കോഡുകളും കണക്കുകളും സൂക്ഷിക്കുന്നു.

 ഒ.പി. കൗണ്ടര്‍, റിസപ്ഷന്‍, ലബോറട്ടി തുടങ്ങിയവയെല്ലാം ബന്ധിപ്പിച്ചുള്ള കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുണ്ട്. സംഭാവനയായി ഉപകരണങ്ങളോ പണമോ ലഭിക്കാറുണ്ട്. കഴിഞ്ഞവര്‍ഷം ഭക്ഷണ പരിപാടിക്ക് ചെലവഴിച്ച 18 ലക്ഷം രൂപയും സംഭാവനയായി ലഭിച്ചതാണ്. ഗേറ്റ് പാസ് കളക്ഷന് വെന്‍ഡിങ് മെഷീന്‍ വെച്ചിട്ടുണ്ട്. രാത്രി പത്തുമണിവരെ പ്രവര്‍ത്തിക്കുന്ന എക്‌സ്‌റേ ഡിപ്പാര്‍ട്ട്‌മെന്റ്, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയും ലാബും തുടങ്ങിയവയിലൂടെയുള്ള വരുമാനവും പ്രധാനമാണ്.

പുനലൂര്‍ മുനിസിപ്പാലിറ്റിയുടെ പദ്ധതികളില്‍ താലൂക്ക് ആസ്​പത്രിക്ക് പ്രധാന സ്ഥാനമുണ്ട്. ജനകീയാസൂത്രണകാലത്താണ് താലൂക്ക് ആസ്​പത്രിയിലെ ജനകീയ ഇടപെടല്‍ ആരംഭിക്കുന്നത്. ആസ്​പത്രി തങ്ങളുടേതാണ് എന്ന ബോധം ജനങ്ങള്‍ക്കുണ്ട്. ഈയടുത്ത് പുനലൂരില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുത്തപ്പോള്‍ എനിക്കത് ബോധ്യമായി. ഈ ആസ്​പത്രി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സ്വാഗതപ്രസംഗകന്‍ ദീര്‍ഘമായി പ്രതിപാദിച്ചു. സ്വകാര്യ ആസ്​പത്രികള്‍ക്കുവേണ്ടി നല്ല ഡോക്ടര്‍മാരെ സ്ഥലംമാറ്റി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം.

 അന്വേഷിച്ചപ്പോള്‍ സംഗതി സത്യമാണ്. പുനലൂരില്‍ ഒരു സ്വകാര്യ ആസ്​പത്രി പൂട്ടി. പേരുകേട്ട ഗൈനക്കോളജിസ്റ്റുമാരെ കനത്തശമ്പളത്തിന് നിയോഗിച്ചിട്ടും മറ്റൊരു പ്രമുഖ ആസ്​പത്രിയില്‍ ബെഡ്ഡുകള്‍ ഒഴിവാണ്. മുന്നില്‍നിന്ന് നയിക്കുന്ന ഒരു ഡോക്ടര്‍ക്കുകീഴില്‍ അണിനിരന്ന പ്രതിബദ്ധതയുള്ള ഒരു സംഘം ജീവനക്കാരും അവരുടെ നിസ്വാര്‍ഥതയ്ക്കുപിന്നില്‍ അണിനിരന്ന ഒരു ജനകീയകൂട്ടായ്മയും ചേര്‍ന്നാണ് അവിശ്വസനീയമെന്ന് തോന്നുന്ന ഈ മാറ്റം സാധ്യമാക്കിയത്. 'അസാധ്യമായി ഒന്നുമില്ല' എന്ന നെപ്പോളിയന്‍ വചനത്തിന് പുനലൂരിന്റെ സ്മാരകമായി അവരുടെ താലൂക്ക് ആസ്​പത്രി മാറിക്കഴിഞ്ഞു. ഈ മാതൃക സംരക്ഷിക്കാനും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും നമുക്ക് ബാധ്യതയുണ്ട്.

Tuesday, December 9, 2014

ആലപ്പുഴ: ചരിത്രസ്മാരകങ്ങളുടെ ശവപ്പറമ്പ്‌


എവിടെപ്പോയാലും കെട്ടിടങ്ങളുടെയും മനുഷ്യരുടെയും സ്‌കെച്ചുകള്‍ വരയ്ക്കുക ലാറി ബേക്കറുടെ ശീലമായിരുന്നു. അത്തരം സവിശേഷമായ സ്‌കെച്ചുകള്‍കൊണ്ട് സമ്പന്നമായ ഒരു പുസ്തകം അദ്ദേഹം ആലപ്പുഴയെക്കുറിച്ച് തയ്യാറാക്കിയിട്ടുണ്ട്. നഗരത്തിലെ കനാല്‍ത്തീരങ്ങളിലൂടെ നടന്ന് ബേക്കര്‍ വരച്ചിട്ടത് പ്രൗഢമായ ആലപ്പുഴപ്പഴമയുടെ രേഖാചിത്രങ്ങളാണ്. അന്ന് പക്ഷേ, അപൂര്‍ണമായേ വാര്‍ക്കക്കെട്ടിടങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. രംഗബോധമില്ലാതെ ബഹുനില വാര്‍ക്കക്കെട്ടിടങ്ങള്‍ വന്നാല്‍ നഗരസൗന്ദര്യമെങ്ങനെ തകരും എന്നും പ്രവചനസ്വഭാവത്തോടെ ലാറി ബേക്കര്‍ വരച്ചുകാണിച്ചു. 

പഴയ വാസ്തുശില്പശൈലി സംരക്ഷിക്കാന്‍ യൂറോപ്പുകാര്‍ കാണിക്കുന്ന ശ്രദ്ധ പ്രസിദ്ധമാണ്. പ്രമുഖമായ യൂറോപ്യന്‍ നഗരങ്ങളുടെ ഒരു ഭാഗമെങ്കിലും ഇത്തരത്തില്‍ സംരക്ഷിക്കുന്നുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ കാല്‍നടയാത്രമാത്രമേ അനുവദിക്കാറുള്ളൂ. ഇത്തരത്തില്‍ ആലപ്പുഴയുടെ പൗരാണികത സംരക്ഷിച്ചുകൊണ്ട് ടൂറിസ്റ്റുകേന്ദ്രമാക്കി നഗരത്തെ എങ്ങനെ മാറ്റാമെന്ന് ബേക്കര്‍ ചിന്തിച്ചിരുന്നു. പഴയ കെട്ടുവള്ളങ്ങളെ ടൂറിസത്തിനുവേണ്ടി എങ്ങനെ രൂപാന്തരപ്പെടുത്താം എന്നും മേല്‍പ്പറഞ്ഞ ലഘുഗ്രന്ഥത്തിലുണ്ട്. തൊണ്ണൂറുകളുടെ അവസാനം ആലപ്പുഴ സന്ദര്‍ശിച്ച അദ്ദേഹം വളരെ നിരാശനായാണ് മടങ്ങിയത്. യാതൊരു ആസൂത്രണവുമില്ലാതെ പണിയുന്ന പുതിയ കെട്ടിടങ്ങളും തകര്‍ക്കപ്പെടുന്ന പഴയ കെട്ടിടങ്ങളും വര്‍ധിക്കുന്ന മാലിന്യക്കൂമ്പാരങ്ങളുംകണ്ട് നിരാശനായാണ് അദ്ദേഹം തന്റെ പഴയ സ്‌കെച്ചുകളും കുറിപ്പുകളും അതേപടി ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചത്. ഇന്നത് വീണ്ടും വായിക്കുമ്പോള്‍, ബേക്കര്‍ ഭയപ്പെട്ട പാതയിലൂടെത്തന്നെയാണ് ആലപ്പുഴ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാകും.

ഇത്രയും ഓര്‍ക്കാന്‍ കാരണം, 'മാതൃഭൂമി'യുടെ ആലപ്പുഴ എഡിഷനില്‍ എസ്.ഡി. വേണുകുമാര്‍ എഴുതിയ 'പൈതൃകം കുഴിച്ചുമൂടുമ്പോള്‍' എന്ന ലേഖനപരമ്പരയാണ്. ചരിത്രസ്മാരകങ്ങളുടെ ശവപ്പറമ്പാകുന്ന ആലപ്പുഴയുടെ ദയനീയചിത്രം ഈ പരമ്പര വരച്ചുകാട്ടുന്നു. 'മയൂരസന്ദേശ'മെഴുതിയ കേരളവര്‍മ വലിയകോയിത്തമ്പുരാനെ തടവില്‍ പാര്‍പ്പിച്ചിരുന്ന കൊട്ടാരവും കായംകുളം കൊച്ചുണ്ണിയെ വിചാരണചെയ്ത ഹജൂര്‍ കച്ചേരിക്കെട്ടിടവുമൊക്കെ ഈ നഗരത്തിന്റെ വിലപ്പെട്ട ചരിത്രസ്മാരകങ്ങളാണ്. ഗാന്ധിജി താമസിച്ചിരുന്ന നവറോജി ഭവനും കരുമാടിയിലെ മുസാവരി ബംഗ്ലാവും രവീന്ദ്രനാഥടാഗോര്‍ താമസിച്ചിരുന്ന അന്നപൂര്‍ണ ലോഡ്ജുമൊക്കെ ആലപ്പുഴയുടെ സ്വകാര്യ അഹങ്കാരമായി ചരിത്രത്തില്‍ തലയെടുത്തു നില്‍ക്കേണ്ടതാണ്. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം.
ലേലംചെയ്തുപോകുന്ന കെട്ടിടപ്പഴമകളും നവീകരിക്കപ്പെടുന്ന പള്ളികളും ഭട്ടതിരി മാളികകളും ആക്രിക്കാര്‍ക്ക് വില്‍ക്കാനൊരുങ്ങിയ നമ്പ്യാരുടെ മിഴാവും പൊളിക്കപ്പെടുന്ന തറവാടുകളും സാംസ്‌കാരികനായകരുടെ വീടുകളും കൃത്രിമക്കൈ പിടിപ്പിച്ച് സുന്ദരമാക്കാനുള്ള ശ്രമത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കരുമാടിക്കുട്ടനുമെല്ലാം വേണുകുമാറിന്റെ ലേഖനപരമ്പരയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. പൈതൃകമെന്നാല്‍ വാസ്തുശില്പങ്ങള്‍ മാത്രമല്ലെന്നും തനത് ഭക്ഷണവും കൃഷിരീതിയും പരിസ്ഥിതിയും സംസ്‌കാരവുമെല്ലാം ഉള്‍പ്പെടുന്ന ഒന്നാണെന്നുമുള്ള തിരിച്ചറിവ് ലേഖകനുണ്ട്. സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തരമായ ഇടപെടലുകളില്ലെങ്കില്‍ നഷ്ടപ്പെടുന്നത് വിലമതിക്കാനാവാത്ത പൈതൃക സമ്പത്താണ് എന്ന ഓര്‍മപ്പെടുത്തലാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖന പരമ്പര.
അറബിക്കടലില്‍ ഡച്ചുകാര്‍ക്കുണ്ടായിരുന്ന മേധാവിത്തം തകര്‍ക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ നടത്തിയ സുപ്രധാനമായ കരുനീക്കമായിരുന്നു ആലപ്പുഴ തുറമുഖം. തിരുവിതാംകൂറിന്റെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായി ആലപ്പുഴ വളര്‍ന്നു. എന്നാല്‍, 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ കൊച്ചി വികസിപ്പിച്ചതോടെ തുറമുഖമെന്ന നിലയില്‍ ആലപ്പുഴയുടെ ശനിദശ ആരംഭിച്ചു. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കയര്‍ വ്യവസായകേന്ദ്രം എന്നനിലയില്‍ ആലപ്പുഴ പുനര്‍ജനിച്ചു. എന്നാല്‍, വ്യവസായം വികേന്ദ്രീകരിക്കപ്പെടുകയും കയറ്റുമതി ക്ഷയിക്കുകയും ചെയ്തതോടെ ആലപ്പുഴ ഒരു പ്രേതനഗരമായി. ജീര്‍ണിച്ച പഴയ ഫാക്ടറി ഗോഡൗണുകളും കടല്‍പ്പാലവും ലൈറ്റ് ഹൗസും ബ്രിട്ടീഷ് ബംഗ്ലാവുകളുമെല്ലാം ഗതകാല പ്രൗഢിയുടെ സ്മാരകങ്ങളായി തുടര്‍ന്നു. ഈ ആലപ്പുഴയാണ് ബേക്കര്‍ ആദ്യം കണ്ടത്.

ആലപ്പുഴയുടെ അടുത്ത ജന്മം ടൂറിസത്തിലൂടെയായിരിക്കും. അതിനാകട്ടെ, കഴിഞ്ഞകാലത്തിന്റെ തിരുശേഷിപ്പുകളെ സംരക്ഷിക്കുന്ന നയം അത്യന്താപേക്ഷിതമാണ്. പക്ഷേ, വിപരീതദിശയിലാണ് കാര്യങ്ങളുടെ പോക്ക്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയ റിസോര്‍ട്ടുകളും മറ്റും വന്നുകൊണ്ടിരിക്കുകയാണ്. ആലപ്പുഴയ്ക്കുള്ള മെഗാ ടൂറിസം മാസ്റ്റര്‍ പ്ലാനില്‍ ഇങ്ങനെയൊരു പൈതൃകസംരക്ഷണ കാഴ്ചപ്പാട് തുലോം ദുര്‍ബലമാണ്. 2010ലെ ബജറ്റില്‍ ഈ പഠനത്തിനുവേണ്ടി പണം വകയിരുത്തിയപ്പോള്‍ മുസിരിസ് പൈതൃക സംരക്ഷണ പ്രോജക്ടുപോലൊന്നാണ് മനസ്സിലുണ്ടായിരുന്നത്. എന്നാല്‍, ഇത് വെറുമൊരു ജലടൂറിസംകനാല്‍ സൗന്ദര്യവത്കരണംപ്രോജക്ടായി മാറി. തുറന്നുപറഞ്ഞാല്‍ കനാല്‍ നവീകരണം എങ്ങനെ പാടില്ല എന്നതിന്റെ കേസ് സ്റ്റഡിയാണ് ഇപ്പോള്‍ ഈ പ്രോജക്ടിന്റെ നടത്തിപ്പ്.

ചെളി വാരിക്കളഞ്ഞ് ഉപ്പുവെള്ളം കയറ്റി കനാല്‍ വൃത്തിയായി സംരക്ഷിക്കുന്നതിന് ഒരു പ്രോജക്ടുണ്ട്. പണം നീക്കിവെക്കാന്‍ കഴിഞ്ഞ സര്‍ക്കാറിനെ പ്രേരിപ്പിച്ചത് അന്ന് കളക്ടറായിരുന്ന വേണുഗോപാലാണ്. അന്ന് വിഭാവനംചെയ്തതനുസരിച്ച് ഈ പ്രവര്‍ത്തനത്തിന് ശേഷമാകണം, കനാല്‍ സൗന്ദര്യവത്കരണം. പക്ഷേ, ആദ്യം ഏറ്റെടുത്തത് കനാല്‍ സൗന്ദര്യവത്കരണമാണ്. അതിന്റെ പണി തീരാറായപ്പോള്‍ കനാല്‍ ക്ലീനിങ് ആരംഭിച്ചു. കനാലിലെ ചെളി മുഴുവന്‍ വെള്ളത്തില്‍ത്തന്നെയിട്ട് മണല്‍ വാരുന്ന പരിപാടിയാണ് നടക്കുന്നത്. കനാലോരത്ത് സൗന്ദര്യം വരുത്തിയിരിക്കുന്നതിന് മീതെയാണ് ഇപ്പോള്‍ ചെളിയും പായലും കോരിയിട്ടിരിക്കുന്നത്. അങ്ങനെ ചെയ്ത പണിയും പണവും പാഴായി.

ചെയ്യേണ്ടത് എന്താണ്? കനാലുകളുടെ തീരത്താണ് ആലപ്പുഴ പട്ടണം വളര്‍ന്നത്. അതുകൊണ്ട് ഏതാണ്ട് എല്ലാ ചരിത്രസ്മാരകങ്ങളും കനാല്‍ത്തീരത്തോ അവിടെനിന്ന് നടന്നുചെല്ലാവുന്ന ദൂരത്തോ ആണ്. ഈ കെട്ടിടങ്ങള്‍ ആകാവുന്നിടത്തോളം പൗരാണികത്തനിമയില്‍ സംരക്ഷിക്കുകയും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളില്‍ ചെറു മ്യൂസിയങ്ങള്‍ സ്ഥാപിക്കുകയും വേണം. പഴയൊരു കന്നിട്ട മില്ലിന്റെ കെട്ടിടം പരമ്പരാഗത വെളിച്ചെണ്ണ വ്യവസായത്തിന്റെ പ്രദര്‍ശനശാലയാക്കണം. ഡാറാസ്‌മെയിലിന്റെ ഫാക്ടറിയിലൊരു ഭാഗത്ത് കയര്‍മ്യൂസിയം സ്ഥാപിക്കണം. പഴയ കടല്‍പ്പാലത്തിന്റെ അവശിഷ്ടം ഇപ്പോഴും ബാക്കിയുണ്ട്. പഴയ പോര്‍ട്ടും ഹൗസും ലൈറ്റ്ഹൗസുമുണ്ട്. ഓരോ ബംഗ്ലാവിനും നീണ്ടൊരു കഥ പറയാനുണ്ടാകും. എന്തുകൊണ്ട് ആലപ്പുഴ തുറമുഖത്തെക്കുറിച്ച് ഒരു പ്രദര്‍ശനം ബീച്ചിനുസമീപം ഒരുക്കാനാവില്ല?

വെറും ചതുപ്പായിക്കിടന്ന ഒരു പ്രദേശത്തെയാണ് രാജാ കേശവദാസ് ആലപ്പുഴ പട്ടണമാക്കി വളര്‍ത്തിയത്. ഇവിടേക്ക് വിവിധ കച്ചവടവിഭാഗങ്ങളെ ആകര്‍ഷിച്ചുകൊണ്ടുവന്ന് ഭൂമിയും സൗകര്യങ്ങളും നല്‍കി പാര്‍പ്പിച്ചു. അങ്ങനെ ആലപ്പുഴ ഒരുകാലത്ത് ഇംഗ്ലീഷുകാരുടെയും ഡച്ചുകാരുടെയും ജൂതന്മാരുടെയും മാത്രമല്ല, അനേകം മറുനാടന്‍ കച്ചവടസമുദായങ്ങളുടെകൂടി സംഗമകേന്ദ്രമായി. ഇന്ത്യയുടെ പല പ്രദേശത്തുനിന്നുള്ള വിവിധ വിഭാഗം മുസ്ലിങ്ങളായിരുന്നു തുടക്കത്തില്‍ ജനസംഖ്യയില്‍ നല്ലൊരുപങ്കും. പഴയ പള്ളികളുടെ വാസ്തുശില്പഭംഗി കണ്ടിട്ട് ബേക്കര്‍ ഇങ്ങനെ ചോദിച്ചു: 'ഞാന്‍ ഈ രണ്ടുപേജുകളിലായി നല്‍കിയിരിക്കുന്ന കനാലോരപ്പള്ളികളുടെ മാതൃകയിലുള്ള മസ്ജിദുകള്‍ ലോകത്ത് വേറെവിടെ നിങ്ങള്‍ക്ക് കാണാനാകും?'
കുട്ടിക്കാലത്ത് കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദ് അതികൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പള്ളി. തനി കേരളീയ വാസ്തുശില്പമാതൃകയിലുള്ള കെട്ടിടം. പള്ളിക്കുള്ളില്‍ ദിവസവും കത്തിക്കുന്ന ബഹുനില കല്‍വിളക്ക്. ഇന്നത് കാണണമെങ്കില്‍ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന പഴയ ഫോട്ടോ നോക്കണം. നവീകരണത്തിന്റെ ഭാഗമായി പഴമയെ മറച്ചുകൊണ്ട് മിനാരെറ്റുകളും ഹാളും വന്നിരിക്കുന്നു. ഇതുപോലുള്ള കൈക്രിയകള്‍ എന്നാണ് ഈ കനാല്‍പ്പള്ളികളുടെ തനിമയെ ഇല്ലാതാക്കുന്നത് എന്നറിഞ്ഞുകൂടാ.

നാടന്‍ കച്ചവടക്കാരില്‍ ഏറ്റവും പ്രബലര്‍ ഗുജറാത്തികളായിരുന്നു. ഏതാനും കുടുംബക്കാരേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. ഗുജറാത്തി സ്‌കൂള്‍ ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. ഈ സ്‌കൂള്‍ എന്തുകൊണ്ട് ഗുജറാത്തി സമുദായത്തെക്കുറിച്ചുള്ള ഒരു മ്യൂസിയമാക്കിക്കൂടാ? തിരുമല ദേവസ്വം ക്ഷേത്രത്തിന് ചുറ്റുമായിട്ടാണ് കൊങ്ങിണി സമൂഹം അധിവസിക്കുന്നത്. അവരുടെ സാമുദായികമോ വാണിജ്യപരമോ ആയ ചരിത്രത്തെക്കുറിച്ച് ഒരു ചെറുഗ്രന്ഥംപോലുമില്ല. റെഡ്യാര്‍മാര്‍ പോലുള്ള മറ്റുപല വാണിജ്യസമുദായങ്ങളും ഇതുപോലുണ്ട്.
കേരളത്തിലെ ആദ്യത്തെ ആംഗ്ലിക്കന്‍ മിഷനറി തോമസ് നോര്‍ട്ടന്റെ പള്ളിയിലോ അദ്ദേഹത്തിന്റെ സ്‌കൂളിലോ ഒരു മിഷനറി മ്യൂസിയം തയ്യാറാക്കണം. നോര്‍ട്ടന്റെ പള്ളി മാത്രമല്ല, ഏതാണ്ട് എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെയും പള്ളികള്‍ ഇവിടെയുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളുടെ അവാന്തരവിഭാഗങ്ങളും ആചാരനിഷ്ഠകളും ചരിത്രവും ചരിത്രകുതുകികളായ സഞ്ചാരികള്‍ക്ക് വളരെയേറെ താത്പര്യമുളവാക്കും.

കെട്ടിടങ്ങള്‍ മാത്രമല്ല, എത്രയോ പ്രസ്ഥാനങ്ങളെയും പ്രക്ഷോഭങ്ങളെയും നഗരം കണ്ടിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ തൊഴിലാളിപ്രസ്ഥാനം രൂപംകൊണ്ടത് ഇവിടെയാണ്. സാക്ഷരതയുള്ള സമൂഹമായതുകൊണ്ട് കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനത്തെ സംബന്ധിക്കുന്ന കൈയെഴുത്തുരേഖകളും ഫോട്ടോകളും ശേഖരിക്കാന്‍ കഴിയും എന്ന ചിന്തയില്‍ ഒട്ടേറെ അന്വേഷണങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഒന്നുംതന്നെ അവശേഷിക്കുന്നില്ല. തൊഴിലാളിപത്രത്തിന്റെ ഒരു കോപ്പിപോലും ഇന്ന് ആലപ്പുഴയില്‍ കണ്ടുകിട്ടാനില്ല. ഒരു കാലത്ത് ആലപ്പുഴയെ ത്രസിപ്പിച്ചിരുന്ന തൊഴിലാളി നേതാക്കന്മാരെക്കുറിച്ച് ഇന്നത്തെ തലമുറയില്‍ എത്രപേര്‍ക്ക് എന്തറിയാം?

ആലപ്പുഴ കനാലിലൂടെ ബോട്ടില്‍ യാത്ര ചെയ്യുന്ന സഞ്ചാരിക്ക് താത്പര്യമുള്ള കേന്ദ്രങ്ങളില്‍ വള്ളം നിര്‍ത്തി മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ പഠിക്കുകയും ചെയ്യാം. ബഹുഭൂരിപക്ഷം കെട്ടിടങ്ങള്‍ക്കും ക്വിക്ക് റെസ്‌പോണ്‍സ് കോഡ് (ക്യു.ആര്‍.സി.) നല്‍കുകയാണെങ്കില്‍ പരസഹായമില്ലാതെ കെട്ടിടത്തിന്റെ ചരിത്രവും താമസക്കാരെയുംകുറിച്ച് മനസ്സിലാക്കാം. ഇന്ന് ആലപ്പുഴ ടൂറിസം, ജലടൂറിസത്തിലൊതുങ്ങി നില്‍ക്കുകയാണ്. പൈതൃക ടൂറിസത്തിലൂടെയേ ഇതിനെ വൈവിധ്യവത്കരിക്കാനാവൂ.
ഈയൊരു കാഴ്ചപ്പാടോടുകൂടിയുള്ള ഒരു ആസൂത്രിത പ്രവര്‍ത്തനമില്ല. പണമില്ലാത്തതല്ല പ്രശ്‌നം. മെഗാ ടൂറിസം പ്രോജക്ടിന്റെ പണമുണ്ട്. കനാല്‍ നവീകരണത്തിനായുള്ള പണമുണ്ട്. ഇവയൊക്കെ ഭാവനാപൂര്‍ണമായി ഉപയോഗിക്കുന്നതിനുള്ള കാഴ്ചപ്പാടില്ല. തലശ്ശേരി, പൊന്നാനി, കണ്ണൂര്‍ കടപ്പുറം, തങ്കശ്ശേരി എന്നിങ്ങനെയുള്ള കേരളത്തിലെ പല പട്ടണങ്ങളെയും സംരക്ഷിക്കുന്നതിന് ഈയൊരു വീക്ഷണത്തോടെയുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്.

ഇതിനൊരു മാതൃകയായി മാറേണ്ടതായിരുന്നു മുസിരിസ് പ്രോജക്ട്. ദൗര്‍ഭാഗ്യവശാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി അത് ഏന്തിവലിഞ്ഞാണ് പോകുന്നത്. മുസിരിസ് പ്രോജക്ടില്‍ ആകൃഷ്ടരായ യൂണിസെഫാണ് സില്‍ക്ക് റൂട്ടുപോലെ ഒരു മുസിരിസ് സ്‌പൈസസ് റൂട്ടിനെക്കുറിച്ച് ചര്‍ച്ചതുടങ്ങിയത്. കേരളത്തിലെ തീരദേശ പട്ടണങ്ങളെല്ലാം ഒരുകാലത്തല്ലെങ്കില്‍ മറ്റൊരുകാലത്ത് തുറമുഖ കേന്ദ്രങ്ങളായിരുന്നു. ഇവയെല്ലാം കോര്‍ത്തിണക്കി പശ്ചിമേഷ്യ വഴി യൂറോപ്പിലേക്ക് ഒരു ചരിത്രസഞ്ചാരത്തിന്റെ പാത തുറക്കാനായിരുന്നു പരിപാടി. അതേക്കുറിച്ചും ഇപ്പോള്‍ അധികമൊന്നും പറഞ്ഞുകേള്‍ക്കുന്നില്ല.

Sunday, November 30, 2014

തകിടംമറിയുന്ന തദ്ദേശഭരണം


ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കോഴിക്കോട് മേയര്‍ പ്രൊഫ. എ.കെ. പ്രേമജം എന്നോടൊരു കണക്കുപറഞ്ഞു. കോര്‍പ്പറേഷന് 110 കോടി രൂപയാണ് ഈ വര്‍ഷം ചെലവഴിക്കാനുള്ളത്. പത്തുകോടി രൂപ ചെലവഴിച്ചു. സാങ്കേതികാനുമതി ലഭിക്കാനുണ്ടായ കാലതാമസം, ടെന്‍ഡര്‍ വിളിക്കാനുള്ള സോഫ്‌റ്റ്വേറിലെ കുഴപ്പങ്ങള്‍ ഇവയൊക്കെയാണ് പണം ചെലവഴിക്കുന്നതിനുണ്ടായ അമാന്തത്തിന് കാരണം. ഇപ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. അപ്പോഴാണ് സര്‍ക്കാറിന്റെ ഉത്തരവ്. ഒരു ദിവസം 25 ലക്ഷത്തേക്കാള്‍ കൂടുതല്‍ രൂപ ട്രഷറിയില്‍നിന്ന് പിന്‍വലിക്കാന്‍ അനുവാദമില്ല.

മാസത്തില്‍ ആദ്യത്തെ എട്ടുദിവസം ശമ്പളത്തിനുവേണ്ടിയുള്ള ട്രഷറി ബാനാണ്. ബാക്കിയുള്ള ദിവസങ്ങളിലെ അവധിദിവസങ്ങളും കഴിഞ്ഞാല്‍ ഏതാണ്ട് എഴുപത് ദിവസമേ ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കാന്‍ പറ്റൂ. 100 കോടി രൂപ ചെലവഴിക്കാനുണ്ട്. ഏറിയാല്‍ പതിനെട്ടുകോടി ചെലവഴിക്കാം. ബാക്കി ചെലവഴിക്കാന്‍ എന്തുചെയ്യണം? ഒരു പോംവഴി ആര്‍ക്കെങ്കിലും നിര്‍ദേശിക്കാനുണ്ടെങ്കില്‍ കോര്‍പ്പറേഷനുകളെയും ജില്ലാ പഞ്ചായത്തുകളെയും ആ വിവരം അറിയിക്കുക. എല്ലാവരുടെയും സ്ഥിതി ഏറിയും കുറഞ്ഞും ഇതുതന്നെ.
ഇതോടൊപ്പം കണക്കിലെടുക്കേണ്ട മറ്റൊരു ഇണ്ടാസുകൂടിയുണ്ട്. മാര്‍ച്ച് 31നകം മുഴുവന്‍ പണവും ചെലവഴിച്ചുതീര്‍ക്കണമത്രേ. അടുത്തവര്‍ഷം മുതല്‍ സ്​പില്‍ ഓവര്‍ പ്രോജക്ടുകള്‍ അനുവദിക്കില്ലപോലും. പണം ചെലവഴിക്കാന്‍ സമ്മതിക്കാതെ കൈയും കാലും കെട്ടിയിടുക. എന്നിട്ട് വര്‍ഷാവസാനം പണം ചെലവഴിച്ചില്ലെന്ന് പറഞ്ഞ് അനുവദിച്ച തുക തിരിച്ചുപിടിക്കുക.
നിലവിലുള്ള സ്​പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഒക്ടോബര്‍ 31നകം തീര്‍ത്തില്ലെങ്കില്‍ പണം നഷ്ടപ്പെടുമെന്നും കല്പന പുറത്തിറങ്ങി. ഈ അന്തിമവിധിദിവസം ഡിസംബര്‍ 31ലേക്ക് നീട്ടിയിട്ടുണ്ട്. ശുദ്ധ അസംബന്ധമാണ് ഇത്തരം തിട്ടൂരങ്ങള്‍. ടെന്‍ഡര്‍ വിളിച്ചുനടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് പണം ഇനി പിന്‍വലിക്കാന്‍ പറ്റില്ലെന്നുപറഞ്ഞാല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് എങ്ങനെയാണ് പണം കൊടുക്കുക? സ്​പില്‍ ഓവര്‍ പ്രോജക്ടുകള്‍ കുമിഞ്ഞുകൂടി തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ കെട്ടിക്കിടക്കുന്നു. ഈ അരാജകത്വം ഒഴിവാക്കാനാണ് കര്‍ശനനടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. ഈ വാദത്തിന് ഒരടിസ്ഥാനവുമില്ല. പണം യഥേഷ്ടം അടുത്ത വര്‍ഷത്തേക്ക് സ്​പില്‍ ഓവറായി കൊണ്ടുപോകാനാവില്ല. 30 ശതമാനമേ കാരി ഓവറായി അഥവാ സ്​പില്‍ ഓവര്‍ പ്രോജക്ടുകളായി കൊണ്ടുപോകാന്‍ പറ്റൂ. പിന്നെന്തിനാണ് ധനകാര്യവര്‍ഷത്തിന് നടുവില്‍ സ്​പില്‍ ഓവര്‍ പ്രോജക്ടുകള്‍ നിര്‍ത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്?

താഴേക്കുള്ള ധനവിന്യാസ സമ്പ്രദായത്തില്‍ വരുത്തിയ മാറ്റവും തദ്ദേശ ഭരണസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവിലുള്ള സമ്പ്രദായപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ പന്ത്രണ്ട് മാസഗഡുക്കളായി അവര്‍ക്ക് കൈമാറണം. ഇത് പഞ്ചായത്ത് സെക്രട്ടറിയുടെ ടി.പി. അക്കൗണ്ടില്‍ നിക്ഷേപമായി കിടക്കും. ഓരോ പ്രോജക്ടുകളും പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പഞ്ചായത്ത് സെക്രട്ടറി നല്കുന്ന അലോട്ട്‌മെന്റ് ലെറ്ററിന്റെ അടിസ്ഥാനത്തില്‍ ബില്ല് സമര്‍പ്പിച്ച് നിര്‍വഹണ ഉദ്യോഗസ്ഥര്‍ പണം വാങ്ങും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നടത്തിപ്പിന് ഒരു വിഘ്‌നവും കൂടാതെ പണം ലഭ്യമാക്കുന്നതിന് വിനോദ് റായി സെക്രട്ടറിയായിരിക്കുമ്പോള്‍ ഇന്നത്തെ ധനസെക്രട്ടറി കെ.എം. എബ്രഹാം ആവിഷ്‌കരിച്ച മേല്പറഞ്ഞ സമ്പ്രദായമാണ് നിലനിന്നിരുന്നത്. ഇനിമേല്‍ ഇതല്ല ചിട്ട. മറ്റെല്ലാ സര്‍ക്കാര്‍ വകുപ്പുകളെയുംപോലെ പ്രോജക്ടുകള്‍ പൂര്‍ത്തിയായി ബില്ല് സമര്‍പ്പിക്കുമ്പോഴേ പണം ലഭിക്കൂ. എന്നുവെച്ചാല്‍ സംസ്ഥാന ട്രഷറിക്ക് സാമ്പത്തിക ഞെരുക്കമുണ്ടെങ്കില്‍ പണം പിന്‍വലിക്കാന്‍ പറ്റില്ല. ഈ സ്ഥിതിമൂലമാണ് പൊതുമരാമത്ത് വകുപ്പിന് രണ്ടായിരത്തി അഞ്ഞൂറോളം കോടി രൂപയുടെ കുടിശ്ശിക വന്നിരിക്കുന്നത്. ഇത് ഇനി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വരാന്‍പോവുകയാണ്. വര്‍ക്കുകളെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ മടികാണിച്ചു തുടങ്ങിക്കഴിഞ്ഞു.
പണമില്ലാത്തതുകൊണ്ട് കേരളത്തിലെ പാര്‍പ്പിടപദ്ധതികള്‍ സമ്പൂര്‍ണ സ്തംഭനത്തിലാണ്. ബാങ്ക് വായ്പയെടുത്ത് വീടില്ലാത്തവര്‍ക്കെല്ലാം അഞ്ചുവര്‍ഷംകൊണ്ട് വീട് പണിതുനല്കുന്നതിനുള്ള പദ്ധതി യു.ഡി.എഫ്. സര്‍ക്കാര്‍ പാതിവഴിവെച്ച് അവസാനിപ്പിച്ചു. ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നത് നിരോധിച്ചതോടെ പണിതുകൊണ്ടിരുന്ന വീടുകള്‍ക്ക് പണം നല്കാന്‍ കഴിയാതെയായി. ഇന്നും 20,00030,000 വീടുകള്‍ പാതിവഴിക്ക് നില്ക്കുകയാണ്.

ഇ.എം.എസ്. പാര്‍പ്പിടപദ്ധതി പൊളിച്ചതിന്റെ വിമര്‍ശനമില്ലാതാക്കാന്‍ വീടൊന്നിന് സഹായധനം രണ്ടുലക്ഷം രൂപയായി ഉയര്‍ത്തി. സഹായധനം ഇരട്ടിയാക്കിയത് വലിയ കൈയടിനേടി. പക്ഷേ, ഈയിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണം നല്കാന്‍ വിസമ്മതിച്ചതോടെ പാര്‍പ്പിടപദ്ധതി സ്തംഭനത്തിലായി.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ.) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നടപ്പാക്കിയാല്‍ മതി എന്നതാണ് ഇപ്പോഴത്തെ നിലപാട്. ഈ വര്‍ഷം 59,000 വീടുകള്‍ ഈ സ്‌കീം വഴി കേരളത്തില്‍ നടപ്പാക്കാനുണ്ട്. ഇതില്‍ 70,000 രൂപയേ കേന്ദ്രസര്‍ക്കാര്‍ തരൂ. ജില്ലാ പഞ്ചായത്ത് വക 20,000 രൂപ, ബ്ലോക്ക് പഞ്ചായത്ത് വക 36,000 രൂപ. ഗ്രാമപ്പഞ്ചായത്ത് വക 24,000 രൂപ. ബാക്കി 50,000 രൂപ സംസ്ഥാനസര്‍ക്കാര്‍ നല്കുമെന്നാണ് കഴിഞ്ഞവര്‍ഷം പറഞ്ഞത്. ഈ പണം കൈമാറാത്തതുകൊണ്ട് കഴിഞ്ഞ വര്‍ഷത്തെ വീടുകളെല്ലാം പാതിവഴിക്ക് കിടപ്പുണ്ട്. നടപ്പുവര്‍ഷമാകട്ടെ സംസ്ഥാന സര്‍ക്കാര്‍ പണം നല്കുമെന്നുപോലും പറയാന്‍ തയ്യാറല്ല. ഫലമോ? പൂര്‍ത്തീകരിക്കാത്ത വീടുകള്‍കൊണ്ട് കേരളം നിറഞ്ഞു.

പാര്‍പ്പിടത്തിന് പണമുണ്ടാക്കാന്‍ ചെയ്ത സൂത്രപ്പണി വനിതാ ഘടകപദ്ധതിയെ തകര്‍ത്തു. യു.ഡി.എഫ്. സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശമിറക്കിയപ്പോള്‍ വനിതാ ഘടകപദ്ധതി വേണ്ടെന്നുവെച്ചിരുന്നു. ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ പുനഃസ്ഥാപിച്ചു. പക്ഷേ, ഇത് കബളിപ്പിക്കല്‍ തന്ത്രം മാത്രമായിരുന്നു. ഇതുവരെ വനിതാ ഘടകപദ്ധതിയില്‍ സ്ത്രീയുടെയും പുരുഷന്റെയും പൊതുആവശ്യങ്ങളെ ആസ്​പദമാക്കിയ പ്രോജക്ടുകള്‍ അനുവദിച്ചിരുന്നില്ല. പക്ഷേ, ഇപ്പോള്‍ ചെയ്തിരിക്കുന്നതോ, വിധവകള്‍ക്കുള്ള വീടുകള്‍ വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് ഉത്തരവിറക്കിയിരിക്കുകയാണ്. സ്ത്രീകളുടെ ജീവിതായുസ്സ് പുരുഷന്മാരേക്കാള്‍ അധികമായതുകൊണ്ട് കേരളത്തിലെ ഭൂരിപക്ഷം വീടുകളിലും വിധവകളുണ്ട്. അങ്ങനെ വനിതാഘടകപദ്ധതി വനിതാ ഭവനപദ്ധതിയായി അധഃപതപ്പിച്ച് പ്രഹസനമാക്കിയിരിക്കുന്നു. വനിതാഘടകപദ്ധതി വികേന്ദ്രീകൃത ആസൂത്രണത്തിന്റെ തിലകക്കുറിയായിരുന്നു. അതിങ്ങനെ ഇല്ലാതാക്കി.

പഞ്ചായത്തുകളോരോന്നും സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. നിലവിലുള്ള പെന്‍ഷന്‍പോലും കുടിശ്ശികയാണ്. അപ്പോള്‍പ്പിന്നെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? കുടുംബശ്രീയുടെ ഭവനശ്രീ വായ്പകള്‍ എഴുതിത്തള്ളി. പക്ഷേ, ബാങ്കുകള്‍ക്ക് പലതിനും പണം നല്കിയിട്ടില്ല. അതുകൊണ്ട് ആധാരങ്ങളിപ്പോഴും തിരികെ കിട്ടിയിട്ടില്ല. ഇങ്ങനെ ഈ പട്ടിക നീട്ടാം.
തദ്ദേശ ഭരണവകുപ്പിനെ മൂന്നായി വിഭജിച്ചപ്പോള്‍ ഉയര്‍ന്ന ആശങ്കകളെല്ലാം യാഥാര്‍ഥ്യമായി. മൂന്നു വകുപ്പുംകൂടി ഒരുമിച്ചു നടത്തേണ്ട ശുചിത്വപരിപാടി, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ജില്ലാ പദ്ധതി രൂപവത്കരണം തുടങ്ങിയവയുടെ നടത്തിപ്പ് പരിശോധിച്ചാല്‍ ഈ ഏകോപനമില്ലായ്മ സൃഷ്ടിക്കുന്ന പ്രതിസന്ധി മനസ്സിലാക്കാനാവും. ജില്ലാ പദ്ധതിയുടെ കാര്യമെടുക്കാം. ജില്ലാ പദ്ധതി എങ്ങനെ രൂപം നല്കണമെന്ന് ഭരണഘടന നിര്‍വചിച്ചിട്ടുണ്ട്. ഡി.പി.സി.യാണ് ഈ ചുമതല നിര്‍വഹിക്കേണ്ടത്. മൂന്നുതട്ട് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പദ്ധതികളെയും സംയോജിപ്പിച്ചുവേണം ജില്ലാ പദ്ധതി തയ്യാറാക്കേണ്ടത്. എന്നാല്‍, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് നഗരവികസന വകുപ്പു മന്ത്രിയുടെ കീഴിലാണ്. ഒരു ഓര്‍ഡിനന്‍സ് വഴി അവര്‍ ഈ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. ഭരണഘടനാവിരുദ്ധവും സംസ്ഥാനത്തെ ആസൂത്രണ നടപടിക്രമങ്ങളോട് ഒത്തുപോകാത്തതുമായ ഈ നിയമനിര്‍മാണത്തിനെതിരെ സംസ്ഥാന ആസൂത്രണ ബോര്‍ഡിനുപോലും രേഖാമൂലം പ്രതിഷേധിക്കേണ്ടിവന്നു. ഡി.പി.സി.ക്കും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും നാമമാത്രമായ ഉപദേശക പങ്കാളിത്തമേ ഈ രേഖ തയ്യാറാക്കലിലുള്ളൂ. ഫലം ഇപ്പോഴേ പ്രവചിക്കാം. ഒരു ജില്ലാ പദ്ധതിയും ഉണ്ടാകാന്‍ പോകുന്നില്ല.

ഈയിടെ തിരുവനന്തപുരത്ത് ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യവേ സ്വയം പരിഹസിച്ചുകൊണ്ട് പഞ്ചായത്തുമന്ത്രി പറഞ്ഞ വാക്കുകള്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. 'ചില വകുപ്പുകളില്ലാത്ത' എന്ന് ബ്രാക്കറ്റിലുള്ള പഞ്ചായത്ത് മന്ത്രിയാണ് താനെന്നായിരുന്നു അദ്ദേഹം തുറന്നുപറഞ്ഞത്. കേരളത്തിലെ അധികാരവികേന്ദ്രീകരണ പരീക്ഷണത്തെ എങ്ങനെ രക്ഷിക്കാനാവും? ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഒരു രണ്ടാം പതിപ്പിലൂടെ മാത്രമേ ഇന്നത്തെ പിന്നോട്ടടിയില്‍നിന്ന് ജനാധിപത്യവികേന്ദ്രീകരണത്തെ രക്ഷിക്കാനാവൂ.

Saturday, October 18, 2014

നികുതിച്ചോര്‍ച്ച



എത്ര കിണഞ്ഞു പരിശ്രമിച്ചാലും വര്‍ഷാവസാനത്തെ ഓവര്‍ഡ്രാഫ്റ്റ് കുറയ്ക്കാമെന്നല്ലാതെ ഇല്ലാതാക്കാനാവില്ല. ഇനി ആയിരം കോടി രൂപ വരെ കാഷ് ബാലന്‍സ് ഉണ്ടെങ്കിലും ഏപ്രില്‍ ആദ്യവാരം

ട്രഷറി അടച്ചുപൂട്ടേണ്ടിവരും എന്നാണ് ധനവകുപ്പിന്റെ നിഗമനം

ഇക്കണക്കിന് പോയാല്‍ പുതിയ ധനകാര്യവര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിന് ഖജനാവിന്റെ സ്ഥിതി എന്തായിരിക്കും? കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മാതൃഭൂമി പ്രസിദ്ധീകരിച്ച 'ഖജനാവ് കാലി, വികസനം കിനാവ്' എന്ന പരമ്പരയില്‍ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ട്. 6,603 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്‌റ്റോടെയായിരിക്കും പുതിയ ധനകാര്യവര്‍ഷം ആരംഭിക്കുക. പരമാവധി എടുക്കാവുന്ന ഓവര്‍ഡ്രാഫ്റ്റ് 1,072 കോടിയാണ്. ഈ പരിധി അധികരിച്ചാല്‍ അഞ്ചുദിവസത്തിനുള്ളില്‍ റിസര്‍വ് ബാങ്കില്‍ വായ്പ തിരിച്ചടച്ച് ഓവര്‍ഡ്രാഫ്റ്റിന് പുറത്തുകടക്കണം.

ഇത് ഏറെക്കുറെ അസാധ്യമാണെന്ന് ധനവകുപ്പ് തയ്യാറാക്കിയ അവലോകനക്കുറിപ്പുതന്നെ പറയുന്നു; ഏപ്രില്‍മാസത്തില്‍ ശമ്പളത്തിനും പെന്‍ഷനും മറ്റ് അനിവാര്യചെലവുകള്‍ക്കും പണമുണ്ടാവില്ല. അതുകൊണ്ട് 2015 ഏപ്രിലില്‍ സാധാരണഗതിയിലുള്ള ചെലവുകള്‍ മാത്രമുണ്ടായാല്‍പ്പോലും ട്രഷറി ദീര്‍ഘനാള്‍ അടച്ചിടേണ്ടിവരും. എത്ര കിണഞ്ഞുപരിശ്രമിച്ചാലും വര്‍ഷാവസാനത്തെ ഓവര്‍ഡ്രാഫ്റ്റ് കുറയ്ക്കാമെന്നല്ലാതെ ഇല്ലാതാക്കാനാവില്ല. ഇനി ആയിരം കോടി രൂപ വരെ കാഷ് ബാലന്‍സ് ഉണ്ടെങ്കിലും ഏപ്രില്‍ ആദ്യവാരം ട്രഷറി അടച്ചുപൂട്ടേണ്ടിവരും എന്നാണ് ധനവകുപ്പിന്റെ നിഗമനം.

കഴിഞ്ഞവര്‍ഷം സ്ഥിതി ഇത്ര മോശമായിരുന്നില്ല. ഓവര്‍ഡ്രാഫ്റ്റ് ഒഴിവാക്കാന്‍ കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ ശമ്പളവും പെന്‍ഷനുമൊഴികെ മറ്റെല്ലാ ചെലവും നിര്‍ത്തിവെച്ചുകൊണ്ടാണ് പ്രതിസന്ധി അന്ന് മറികടന്നത്. അദ്ഭുതമെന്നു പറയട്ടെ, ബജറ്റില്‍ വകയിരുത്തിയ പണമെല്ലാം ചെലവായതായിട്ടാണ് ഔദ്യോഗികകണക്ക്. ഉദാഹരണത്തിന് പദ്ധതിച്ചെലവെടുക്കാം.

മാര്‍ച്ച് മാസം വരെ പദ്ധതിയുടെ 49 ശതമാനമേ ചെലവാക്കിയുള്ളൂ. ധനകാര്യസ്തംഭനം മൂലം മാര്‍ച്ച് മുഴുവന്‍ ട്രഷറി ഏതാണ്ട് അടഞ്ഞുകിടക്കുകയായിരുന്നു. എന്നിട്ടും മാസം തീര്‍ന്നപ്പോള്‍ 80 ശതമാനം പണം ചെലവാക്കിക്കഴിഞ്ഞുവെന്ന് ഔദ്യോഗിക കണക്ക് ! 90 ശതമാനം ചെലവാക്കിയെന്ന് സി.പി. ജോണിനെപ്പോലുള്ള പ്ലാനിങ് ബോര്‍ഡ് അംഗങ്ങള്‍ ചാനലുകളില്‍ അവകാശപ്പെടുകയും ചെയ്യുന്നു. ഒറ്റമാസംകൊണ്ട് എങ്ങനെ പദ്ധതിയുടെ പകുതിയോളം ചെലവാക്കി? ഈ മായാജാലത്തിന്റെ ഗുട്ടന്‍സ് എന്തെന്ന്, ധനപ്രതിസന്ധിയെക്കുറിച്ച് ധനവകുപ്പ് തയ്യാറാക്കിയ കുറിപ്പ് വായിച്ചപ്പോഴാണ് മനസ്സിലായത്.

കുറിപ്പിലെ ഒരു വാചകം ഇതാ 'ഈ അധികച്ചെലവിന്റെ നല്ലൊരു ശതമാനം സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിലെ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഈ പണം പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ ഈ വര്‍ഷം ട്രഷറിയുടെ മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചിരിക്കുന്നു'.

പച്ചമലയാളത്തില്‍ കാര്യം ഇത്രയേ ഉള്ളൂ. പദ്ധതി വെട്ടിച്ചുരുക്കി എന്ന അപഖ്യാതി ഒഴിവാക്കാന്‍, വകയിരുത്തിയ പദ്ധതിപ്പണം മാര്‍ച്ച് മാസത്തില്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും കൈമാറി. സംസ്ഥാന ഖജനാവിന്റെ കണക്കില്‍ ചെലവായതായി എഴുതിവെച്ചു. എന്നാല്‍, കൊടുക്കാന്‍ ട്രഷറിയില്‍ പണമില്ലായിരുന്നു. അതുകൊണ്ട് എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും തങ്ങള്‍ക്ക് കിട്ടിയെന്നുപറയുന്ന പണം കൈയില്‍ വാങ്ങാതെ അപ്പോള്‍ത്തന്നെ ട്രഷറി സേവിങ്‌സ് ബാങ്കില്‍ നിക്ഷേപിച്ചു. അങ്ങനെയാണ് പത്തുപൈസയും ട്രഷറിക്ക് പുറത്തുപോകാതെ ചെലവൊപ്പിച്ചത്. നിക്ഷേപിച്ച പണം തിരിച്ചെടുക്കാന്‍ വകുപ്പുകള്‍ ശ്രമിക്കുകയാണ്. പക്ഷേ, ട്രഷറിയില്‍ ഇപ്പോഴും പണമില്ല. ഇതാണ് ട്രഷറിയുടെ മേലുള്ള ഒരു സമ്മര്‍ദം.

സമ്മര്‍ദം ഒഴിവാക്കാന്‍ ധനവകുപ്പിന്റെ നിര്‍ദേശമെന്തെന്നറിയണോ? ട്രഷറി സേവിങ്‌സ് ബാങ്കില്‍ ഇട്ടിരിക്കുന്ന പണം മുഴുവന്‍ തിരിച്ചുപിടിക്കുക. പണം ഇങ്ങനെ ടി.പി. അക്കൗണ്ടിലിടുന്നത് ധനപരമായ അരാജകത്വമാണെന്നാണ് ഇപ്പോഴത്തെ കണ്ടുപിടിത്തം. ട്രഷറി കണക്കു പുസ്തകത്തില്‍ കൊടുത്തുവെന്നും ഡെപ്പോസിറ്റു ചെയ്തുവെന്നും കണക്കുണ്ടാക്കി ചെലവൊപ്പിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ ഒരു രൂപയും ചെലവായിട്ടില്ല. എ.ജി. അംഗീകരിക്കുന്ന കണക്കില്‍ പദ്ധതിപ്പണം ചെലവായി. ഇനി തിരിച്ചുപിടിക്കുമ്പോഴോ, അതെവിടെ ചേര്‍ക്കും? കഴിഞ്ഞദിവസം ഞാന്‍ എ.ജി.യോടുതന്നെ ചോദിച്ചു. മറ്റ് മിസലേനിയസ് വരുമാനമായി കണക്കില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു മറുപടി. അപ്പോള്‍ ചെലവായി എന്ന് പ്രസിദ്ധീകരിച്ച കണക്കോ? ഫിനാന്‍സ് അക്കൗണ്ട് പുസ്തകത്തില്‍ അത് ബ്രാക്കറ്റില്‍ കൊടുക്കുമത്രേ. ഇതൊക്കെ ആരാണ് പരതിനോക്കുന്നത്? സാമ്പത്തിക പ്രതിസന്ധി ഇത്രയേറെയുണ്ടായിട്ടും പദ്ധതിപ്പണം ചെലവാക്കിയെന്ന് ഭരണക്കാര്‍ക്ക് മേനിനടിക്കാം. അപാര ബുദ്ധിതന്നെ. ഈ നാടകം ഇത്തവണയും അതേപടി ആവര്‍ത്തിക്കാനാവില്ല. അതുകൊണ്ട് വരുമാനം വര്‍ധിപ്പിക്കണം. പുതിയ നികുതിനിര്‍ദേശങ്ങളുടെ ന്യായാന്യായങ്ങള്‍ ഏറെ ചര്‍ച്ചചെയ്തതാണ്. അതിനിയും ആവര്‍ത്തിക്കുന്നില്ല. ഒറ്റച്ചോദ്യം മാത്രം. കുടിശ്ശിക കിടക്കുന്ന നികുതി പിരിച്ചിട്ടുപോരേ, പുതിയത് പിരിക്കാനിറങ്ങുന്നത്? നികുതിക്കുടിശ്ശികയുടെ കണക്ക് അതിശയോക്തിപരമാണ് എന്നാണ് മുഖ്യമന്ത്രിയുടെ വാദം. ബജറ്റില്‍ കണക്കെഴുതിയപ്പോള്‍ ലക്ഷത്തിന് പകരം കോടിയായി എഴുതിപ്പോയതാണ്, കോടതിയുടെയും സര്‍ക്കാറിന്റെയുമെല്ലാം സ്റ്റേ കഴിഞ്ഞാല്‍ വളരെ തുച്ഛമായ തുകയേ പിരിക്കാനുള്ളൂ എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്!

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ അവസാനം ഞങ്ങള്‍ക്ക് വിതരണം ചെയ്ത സി.എ.ജി.യുടെ 2014ലെ ഏഴാം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഓര്‍മയുണ്ടോ, ആവോ? അതില്‍, കോടതിയുടെയോ സര്‍ക്കാറിന്റെയോ സ്റ്റേയില്ലാത്ത പിരിക്കാവുന്ന പന്തീരായിരം കോടി രൂപയുടെ കണക്കുകൊടുത്തിട്ടുണ്ട്. 2008'09 മുതല്‍ 2012'13 വരെ ഓരോ കച്ചവടക്കാരനും വെട്ടിച്ച നികുതിയുടെ കണക്കും പെനാല്‍ട്ടിയും സെക്യൂരിറ്റി ഡെപ്പോസിറ്റുമെല്ലാം സി.ഡി.യിലാക്കി കഴിഞ്ഞ മാര്‍ച്ചുമാസത്തില്‍ സര്‍ക്കാറിന് നല്‍കിയതാണ്. ബന്ധപ്പെട്ട നികുതിക്കണക്കുകള്‍ പുനഃപരിശോധിച്ചാല്‍ ഈ കുടിശ്ശിക പിരിക്കാം. ഒരു നിയമതടസ്സവുമില്ല. ഇതുചെയ്യാതെയാണ് ജനങ്ങളെ പിഴിയാനിറങ്ങുന്നത്. എങ്ങനെയാണ് സി.എ.ജി. ഇത് കണ്ടുപിടിച്ചത്? മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത ഒരു പ്രത്യേകത കേരളത്തിനുണ്ട്. രജിസ്‌ട്രേഷന്‍, ചെക്‌പോസ്റ്റുകളിലൂടെ വരുന്ന ചരക്കുകളുടെ കണക്കുകള്‍, കച്ചവടക്കാര്‍ സമര്‍പ്പിക്കുന്ന നികുതിറിട്ടേണുകള്‍ തുടങ്ങിയവയെല്ലാം ഇപ്പോള്‍ കമ്പ്യൂട്ടര്‍ മുഖേനെയാണ്. അഞ്ചുവര്‍ഷത്തെ ഈ കണക്കുകളെല്ലാം സി.എ.ജി. നികുതിവകുപ്പില്‍നിന്ന് വാങ്ങി. എന്നിട്ട് അവയിലെ പൊരുത്തക്കേടുകള്‍ കമ്പ്യൂട്ടറിനെക്കൊണ്ടുതന്നെ പരിശോധിപ്പിച്ചു. മുഖ്യമായും താഴെ പറയുന്ന തട്ടിപ്പുകളാണ് എ.ജി. പരിശോധിച്ചത്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഇനിയും പരിശോധിക്കാന്‍ ഏറെ ബാക്കിയുണ്ട്.

1. എല്ലാ വ്യാപാരികളും പാന്‍ കാര്‍ഡ് കാണിച്ച് രജിസ്റ്റര്‍ ചെയ്യണം. വിറ്റുവരുമാനം പത്തുലക്ഷത്തിനു മുകളിലാണെങ്കിലേ നികുതി കൊടുക്കേണ്ടൂ. 60 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ചെറിയൊരു തുക മാത്രം നികുതിയായി നല്‍കിയാല്‍ മതി. ഒട്ടേറെ കച്ചവടക്കാര്‍ ഒരേ പാന്‍ കാര്‍ഡ് ഉപയോഗിച്ച് പല രജിസ്‌ട്രേഷന്‍ നമ്പറുകളില്‍ കണക്ക് ഹാജരാക്കി വിറ്റുവരുമാനം അറുപതുലക്ഷത്തില്‍ താഴെയാക്കി നികുതി വെട്ടിക്കുന്നു.

2. നാം ഉപയോഗിക്കുന്ന ചരക്കുകളില്‍ 75 ശതമാനത്തിലേറെയും പുറത്തുനിന്നാണ് വരുന്നത്. ചെക്‌പോസ്റ്റുകളില്‍ ഓരോ വ്യാപാരിയുടെയും കണക്ക് ശേഖരിച്ച് കമ്പ്യൂട്ടര്‍ വിവരശേഖരത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, ഒട്ടേറെ കച്ചവടക്കാര്‍ തെറ്റായ പിന്‍ നമ്പര്‍ നല്‍കിയാണ് ചരക്കുകള്‍ കൊണ്ടുവരുന്നത്. മറ്റുചിലര്‍ ചെക്‌പോസ്റ്റ് വഴി കൊണ്ടുവന്നു എന്നുപറയുന്ന ചരക്കുകള്‍ അവരുടെ നികുതി റിട്ടേണ്‍ കണക്കില്‍ ഉള്‍ക്കൊള്ളിക്കുന്നില്ല. ഇങ്ങനെ പലവിധ തട്ടിപ്പുകള്‍. ചെക്‌പോസ്റ്റ് ക്രമക്കേടുകള്‍ പുനഃപരിശോധിക്കുകയാണെങ്കില്‍ 1,900 കോടി രൂപ നികുതിയും 2,900 കോടി രൂപ പിഴയും 300 കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും ഈടാക്കാം.

3. വ്യാപാരികള്‍ സമര്‍പ്പിക്കുന്ന റിട്ടേണുകളുടെ 11 ശതമാനം മാത്രമാണ് 2011'12ല്‍ ഉദ്യോഗസ്ഥര്‍ സ്‌ക്രൂട്ട്ണി ചെയ്തത്. കമ്പ്യൂട്ടര്‍ വഴി എ.ജി. ഇവ പുനഃപരിശോധിച്ചപ്പോള്‍ പലരും തെറ്റായ നികുതിനിരക്കിലാണ് കണക്കുകൂട്ടിയത് എന്ന് കണ്ടുപിടിച്ചു. നിയമപരമായിട്ടുള്ള പല ബാധ്യതകളും കണക്കിലെടുക്കാതെയാണ് നികുതി നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. പലരും റിട്ടേണുകളേ അടയ്ക്കാറില്ല. ഇത്തരം കേസുകളെല്ലാം റീ ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ നികുതിയായി 2,700 കോടി രൂപയും പിഴയായി 4,400 കോടി രൂപയും പിരിച്ചെടുക്കാനാവും.

പ്രത്യക്ഷത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്തി കണ്ടെത്താവുന്ന പൊരുത്തക്കേടേ എ.ജി. പരിശോധിച്ചിട്ടുള്ളൂ. ഉദാഹരണത്തിന് ചെക്‌പോസ്റ്റിലൂടെ കൊണ്ടുവന്നു എന്ന് ഡിക്ലയര്‍ ചെയ്തിട്ടുള്ള വ്യാപാരം നികുതി റിട്ടേണ്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് കമ്പ്യൂട്ടര്‍ പരിശോധനയിലൂടെ കണ്ടെത്തി. അതേസമയം, ചെക്‌പോസ്റ്റില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കടത്തിക്കൊണ്ടുവരുന്ന ചരക്കുകളെ കമ്പ്യൂട്ടറിന് കണ്ടുപിടിക്കാനാവില്ലല്ലോ. യഥാര്‍ഥത്തില്‍ ഇതുവഴിയാണ് കൂടുതല്‍ നികുതിപ്പണം ചോരുന്നത്. അതുപോലെത്തന്നെ നികുതി റിട്ടേണിലെ പൊരുത്തക്കേടുകളേ കമ്പ്യൂട്ടറിന് കണ്ടുപിടിക്കാനാവൂ. എന്നാല്‍, വളരെ ആസൂത്രിതമായി പ്രത്യക്ഷത്തില്‍ പൊരുത്തക്കേടില്ലാത്ത കണക്കുകള്‍ സമര്‍പ്പിച്ച് നികുതിവെട്ടിക്കാന്‍ കഴിയും. ഉദാഹരണത്തിന് ഒരു കച്ചവടക്കാരന്‍ എല്ലാ വര്‍ഷവും താന്‍ വാങ്ങിയ ചരക്കുകളുടെ കണക്ക് ഊതിവീര്‍പ്പിച്ച് അവതരിപ്പിക്കുന്നു എന്നിരിക്കട്ടെ. അതേസമയം, വില്പന കുറച്ചുകാണിക്കാം. സര്‍ക്കാറിന് താന്‍ ചരക്കുകള്‍ വാങ്ങിയപ്പോള്‍ കൊടുത്ത നികുതിയെന്ന് പറഞ്ഞ് ഭീമമായ ഇന്‍പുട്ട് ടാക്‌സ് വാങ്ങിയെടുക്കാം. കമ്പ്യൂട്ടര്‍ പരിശോധിക്കുക, വില്‍ക്കാനായി വാങ്ങിയ ചരക്കുകള്‍ വിറ്റിട്ടില്ലെങ്കില്‍ അത് സ്റ്റോക്കിന്റെ കണക്കിലുണ്ടോ എന്ന് മാത്രമായിരിക്കും. സ്റ്റോക്ക് യഥാര്‍ഥത്തില്‍ കടയിലുണ്ടോയെന്ന് കമ്പ്യൂട്ടറിന് പരിശോധിക്കാനാവില്ലല്ലോ. അതുകൊണ്ടാണ് ഇത് മഞ്ഞുമലയുടെ അരികുമാത്രമാണെന്ന് ഞാന്‍ നേരത്തേ പറഞ്ഞത്. എന്നിട്ടുപോലും എ.ജി.യുടെ പ്രാഥമികകണക്കില്‍ ഏതാണ്ട് 20,000 കോടി രൂപയുടെ നികുതിച്ചോര്‍ച്ചയുണ്ട്. സംശയത്തിന്റെ ആനുകൂല്യം നല്‍കാന്‍ പറ്റുന്നവയൊക്കെ മാറ്റിനിര്‍ത്തി കണക്കുകൂട്ടിയപ്പോഴാണ് അത് 12,000 കോടിയായി കുറഞ്ഞത്.

കേരളത്തിന്റെ ധനപ്രതിസന്ധി പരിഹരിക്കാന്‍ എന്റെ നിര്‍ദേശം ഇതാണ്. പിരിക്കാതെ വിട്ടു എന്ന് എ.ജി. ചൂണ്ടിക്കാണിച്ച നികുതിപിരിച്ച് പിഴയും ഈടാക്കിയാല്‍ ഗണ്യമായ തുക കുടിശ്ശിക ഇനത്തില്‍ കിട്ടും. ഇത്തരമൊരു പരിശോധന നടത്താന്‍ സര്‍ക്കാര്‍ തുനിയുന്നു എന്നറിഞ്ഞാല്‍ത്തന്നെ ഈ വര്‍ഷത്തെ നികുതിവരുമാനം താനേ കൂടും. ഇതൊന്നും ചെയ്യാതെ ജനങ്ങളെ ഇനിയും പിഴിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വലിച്ചെറിയാത്ത മനസ്സുകള്‍, മാലിന്യമില്ലാത്ത തെരുവുകള്‍


ഡോ. ടി. എം. തോമസ് ഐസക്, എം ഗോപകുമാര്‍
നി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ?
മലിനമായ ജലാശയം,
മലിനമായൊരു ഭൂമിയും
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ?
തണലുകിട്ടാന്‍ തപസിലാണിന്ന്
ഇവിടെയെല്ലാ മലകളും
ദാഹനീരിനു നാവു നീട്ടി
വരണ്ടു പുഴകള്‍ സര്‍വവും
കാറ്റുപോലും വീര്‍പ്പടക്കി
കാത്തുനില്‍ക്കും നാളുകള്‍
ഇവിടെയെന്നെന്‍ പിറവിയെന്ന്
വിത്തുകള്‍ തന്‍ മന്ത്രണം
(നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം സിഗ്നേച്ചര്‍ സോംഗ്)
ടൗണ്‍ ഹാളില്‍ നഗരസഭയുടെ ഒരു പൊതുപരിപാടി നടക്കുകയാണ്. സാധാരണ ഔദ്യോഗിക ചടങ്ങുകളില്‍ നിന്നും ഭിന്നമായി പാട്ടുപാടിയാണ് തുടക്കം. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാട്ടുകാര്‍.
നിര്‍മ്മല ഭവനം നിര്‍മ്മല നഗരം പദ്ധതിയുടെ സിഗ്നേച്ചര്‍ സോംഗ് ആയി മാറിയ ഈ പാട്ട് മാലിന്യ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട യോഗങ്ങളിലെല്ലാം പതിവാണ്. മാലിന്യ മാനേജ്‌മെന്റ് ഒരു സാമൂഹിക ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലെത്താന്‍ നടപ്പുരീതികളില്‍ വലിയൊരു മാറ്റം അനിവാര്യമാണ്. മാലിന്യ ഉല്പാദനത്തില്‍ കുറവുവരുത്തുന്നതിനും അനിവാര്യമായുണ്ടാകുന്ന മാലിന്യം ചിട്ടയായി സംസ്‌കരിക്കുന്നതിനുമുള്ള മനോഭാവമാണ് മാലിന്യ മാനേജ്‌മെന്റിന്റെ പ്രധാനവശം. ഇത് മനസ്സിലേയ്ക്ക് കയറണം. അതിന് ആഴത്തിലുള്ള പ്രചരണവും ബോധവത്കരണവും ആവശ്യമാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ ഈ മാറ്റത്തിന്റെ പതാക വാഹകരാകണം. വലിച്ചെറിയാത്ത മനസ്സുകള്‍; മാലിന്യമില്ലാത്ത തെരുവുകള്‍ എന്ന മുദ്രാവാക്യം ഈ ധാരണയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ്. വലിച്ചെറിയാത്ത മനസ്സുകള്‍ സൃഷ്ടിയ്ക്കാന്‍ നിര്‍മ്മലഭവനം പദ്ധതിയില്‍ നിരവധി പ്രചരണ മാര്‍ഗങ്ങള്‍ സ്വീകരിച്ചു. ശുചിത്വകലാ ജാഥയിലെ ആമുഖഗാനമാണ് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍മാര്‍ അടങ്ങുന്ന സംഘം ആലപിച്ചത്. ഈ പ്രചരണപരിപാടികളുടെ ഒരു സാമാന്യ അവലോകനമാണ് ഈ അദ്ധ്യായം.
വാട്‌സന്‍ ക്ലബ്ബുകള്‍, ക്യാമ്പുകള്‍
(ണമലേൃ മിറ മെിശമേശേീി ണഅഠടഅച)
കുട്ടികളെ മാറ്റത്തിന്റെ സന്ദേശ വാഹകരാക്കി മാറ്റുക എന്നതാണ് ണഅഠടഅച ക്ലബ്ബുകളുടെ ലക്ഷ്യം. നഗരാതിര്‍ത്തിയിലെ ഡജ, ഒട, ഒടട സ്‌കൂളുകളിലെല്ലാം ണഅഠടഅച ക്ലബ്ബുകള്‍ രൂപീകരിക്കുകയാണ് ആദ്യം ചെയ്തത്. വ്യക്തിശുചിത്വം മാത്രമല്ല സാമൂഹ്യ ശുചിത്വവും പ്രധാനമാണെന്ന സന്ദേശമാണ് ഈ ക്ലബ്ബുകളിലൂടെ നല്കാന്‍ ശ്രമിക്കുന്നത്. ജലസംരക്ഷണവും സാമൂഹിക ശുചിത്വവും നാളെയുടെ സൃഷ്ടിയ്ക്ക് അനിവാര്യഘടകങ്ങളാണെന്ന ആശയത്തിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബുകള്‍ ഏറ്റെടുക്കുന്നത്. മാലിന്യമുക്തമായ ഒരു അന്തരീക്ഷത്തിന് ചില ബദല്‍ ജീവിതമൂല്യങ്ങള്‍ അനിവാര്യമാണെന്നും അതിന് തുടക്കം കുറിക്കാന്‍ കുട്ടികള്‍ക്ക് കഴിയുമെന്നുമുള്ള ധാരണയും ക്ലബുകളുടെ രൂപീകരണത്തിന് പിന്നിലുണ്ട്. പ്ലാസ്റ്റിക്ക് കിറ്റുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന പേപ്പര്‍ ബാഗുകളുടെ നിര്‍മ്മാണം കുട്ടികളെ പരീശീലിപ്പിച്ചത് ഈയൊരു ലക്ഷ്യം മുന്‍നിറുത്തിയാണ്.
പ്ലാസ്റ്റിക്ക് ക്യാരി ബാഗിന്റെ ഉപയോഗം നിര്‍ത്തണം. എന്നാലും പാക്കിംഗ് മെറ്റീരിയലായി വീടുകളില്‍ പ്ലാസ്റ്റിക്ക് എത്തും. ഇങ്ങനെ അനിവാര്യമായെത്തുന്ന പ്ലാസ്റ്റിക്ക് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്. അത് കുട്ടികള്‍ കൂട്ടിവെയ്ക്കണം. കഴുകി വെടിപ്പാക്കി ഉണക്കി സ്‌ക്കൂളുകളില്‍ കൊണ്ടുവന്ന് തൂക്കി പ്ലാസ്റ്റിക്ക് അളന്ന് ചാക്കില്‍ സൂക്ഷിക്കണം. ഒരു കിലോ പ്ലാസ്റ്റിക്കിന് ഒരു ക്രഡിറ്റ്. സ്‌ക്കൂളില്‍ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ ഈ ക്രഡിറ്റ് രേഖപ്പെടുത്തും. വര്‍ഷാവസാനം ഒരു ക്രഡിറ്റിന് 20 രൂപയുടെ പുസ്തകം എന്ന തോതില്‍ കുട്ടികള്‍ക്ക് പുസ്തകം നല്‍കും. സ്‌കൂളുകളില്‍ നിന്നും നഗരസഭ പ്ലാസ്റ്റിക്ക് സംഭരിച്ച് റിസോഴ്‌സ് റിക്കവറി സെന്ററിലേയ്ക്ക് മാറ്റും. പ്ലാസ്റ്റിക്ക് സംഭരണത്തിന് സര്‍വ്വീസ് ടീം അംഗങ്ങള്‍ സ്‌കൂളുകളെ സഹായിക്കും. ഇത്തരമൊരു പ്രവര്‍ത്തനപരിപാടി ണഅഠടഅച ക്ലബുകള്‍ക്ക് നല്‍കുകയാണ്. പ്ലാസ്റ്റിക്ക് സംഭരിക്കുന്നതിനുള്ള ഒരു പരിപാടിയല്ല, മറിച്ച് പ്ലാസ്റ്റിക്ക് കിറ്റുകള്‍ക്ക് പകരം പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കുക, അനിവാര്യമായി എത്തിച്ചേരുന്ന പ്ലാസ്റ്റിക്ക് കത്തിക്കാതെയും വലിച്ചെറിയാതെയും റീസൈക്ലിംഗിനായി കൈമാറുക എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ കുട്ടികളിലൂടെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
2013-14 അക്കാദമികവര്‍ഷം മുന്‍സിപ്പല്‍തലത്തിലും സ്‌കൂള്‍തലത്തിലും വാട്‌സന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വികേന്ദ്രീകൃത ഉറവിട മാലിന്യസംവിധാനങ്ങളുടെ ശാസ്ത്രവും സാങ്കേതികവിദ്യയും കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനാധിഷ്ഠിതമായ ക്യാമ്പുകളായിരുന്നു ഇവ. ശ്രദ്ധേയമായ അനുഭവമായിരുന്നു ക്യാമ്പുകള്‍. നഗരസഭാതലത്തിലുള്ള ക്യാമ്പില്‍ 300 ലധികം കുട്ടികള്‍ പങ്കെടുത്തു. ബദല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, വലിച്ചെറിയുന്ന വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങളും കൗതുക വസ്തുക്കളും നിര്‍മ്മിക്കല്‍, ശുചിത്വം പ്രമേയമാക്കി സ്‌കിറ്റുകള്‍ തയ്യാറാക്കല്‍ തുടങ്ങി ക്യാമ്പ് ഏറെ വിജ്ഞാനപ്രദവും രസകരവുമായിരുന്നു. വിദ്യാലയശുചിത്വം സംബന്ധിച്ച പ്രൊജക്ടുകള്‍ തയ്യാറാക്കിയാണ് സ്‌കൂളുകള്‍ ക്യാമ്പില്‍ എത്തിയത്. പ്രൊജക്ടുകള്‍ക്ക് മത്സരവും ഏര്‍പ്പെടുത്തിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും മാലിന്യഭാരം വരുത്തുന്ന വിനകളും എല്ലാം കൗതുകകരമായി കുട്ടികളിലെത്തിക്കാന്‍ 'ക്യാമ്പിന് കഴിഞ്ഞു. മൈക്കിള്‍ ജാക്‌സന്റെ എര്‍ത്ത് സോങ്' എന്ന സുപ്രസിദ്ധ പരിസ്ഥിതി സംഗീത ആല്‍ബം വീണ്ടും വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ കുട്ടികള്‍ ആവശ്യപ്പെട്ടത് ഹൃദ്യമായൊരു അനുഭവമായിരുന്നു.
ഈ നിരന്ന ജനതതിക്കും
ഇനി വരുന്ന നൂറു നൂറു
തലമുറയ്ക്കുമൊറ്റയാശ്രയം
ഈയൊരൊറ്റ ഭൂമിയാശ്രയം'
ഇതായിരുന്നു വാട്‌സന്‍ ക്യാമ്പ് ഗാനം. സ്‌കൂളുകളില്‍ നടന്ന ക്യാമ്പുകളില്‍ 1500 കുട്ടികള്‍ പങ്കെടുത്തു. നിര്‍മ്മല ഭവനം പദ്ധതിയുടെ പ്രചരണം വീടുകളില്‍ വലിയ തോതില്‍ എത്തിക്കാന്‍ കഴിഞ്ഞ ഒന്നാണ് വാട്‌സന്‍ ക്ലബും ക്യാമ്പുകളും. ക്യാമ്പില്‍ പരിശീലിച്ച പാട്ടുകളും പരിസ്ഥിതി പ്രവര്‍ത്തനങ്ങളും ഇന്ന് നഗരത്തിലെ പല സ്‌ക്കൂളുകളിലും സ്ഥിരമായി ഉപയോഗിക്കുന്നു. 2014 സെപ്തംബര്‍ 11, 12, 13 തീയതികളില്‍ നടന്ന വാട്ട്‌സാന്‍ ക്യാമ്പില്‍ 500 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ശുചിത്വത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്കൂളുകള്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്താന്‍ ക്യാമ്പ് തീരുമാനിച്ചു. സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് പരമാവധി പകരം വസ്തുക്കള്‍ കണ്ടെത്തി ഉപയോഗിക്കാന്‍ ക്യാമ്പ് അംഗങ്ങള്‍ മുന്‍കൈയെടുക്കും. എല്ലാ രണ്ടാം ശനിയാഴ്ചയും ഒത്തുചേരാനും തുടര്‍ച്ചയായ ശുചിത്വ പ്രചരണങ്ങളില്‍ ഏര്‍പ്പെടാനും തീരുമാനിച്ചുകൊണ്ടാണ് ക്യാമ്പ് സമാപിച്ചത്. മാറ്റത്തിന്റെ, വേറിട്ടൊരു പാതയുടെ ചിന്ത സാവകാശം പുതിയ തലമുറയിലേയ്ക്ക് കൈമാറുകയാണ് വാട്‌സന്‍ ക്ലബുകള്‍.
കലാജാഥ
പാട്ടും നാടകങ്ങളും സംഗീതശില്പവുമെല്ലാം ആശയപ്രചരണത്തിന് ഉപയോഗിച്ചു പരിചയമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ നിര്‍മ്മലഭവനം പദ്ധതിയില്‍ തുടക്കം മുതലേ പങ്കാളികളാണ്. മാലിന്യ മാനേജ്‌മെന്റിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കലാജാഥ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതും ഇവരുടെ മുന്‍കയ്യിലാണ്. മാലിന്യപ്രശ്‌നം കേന്ദ്രപ്രമേയമാക്കിയുള്ള പരിപാടികള്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പല കലാജാഥകളിലും അവതരിപ്പിച്ചിട്ടുണ്ട്. അവ ആലപ്പുഴയുടെ സാഹചര്യത്തില്‍ ചെത്തിമിനുക്കി ഉപയോഗിക്കാന്‍ തീരുമാനിച്ചു. മലപ്പുറത്ത് നിന്ന് എം.എം. സചീന്ദ്രന്‍ മാഷും വൈക്കത്ത് നിന്ന് വേണുവും പാലക്കാട് നിന്ന് ശ്രീകണ്ഠന്‍ മാഷും ഇടുക്കിയില്‍ നിന്ന് രാജപ്പനും കൊല്ലത്ത് നിന്ന് രാജശേഖരനും സഹായിക്കാനെത്തി. തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ആലപ്പുഴക്കാരും ചേര്‍ന്നു.
എറണാകുളത്ത് ഒത്തുചേര്‍ന്ന സംഘം പരിപാടികളുടെ ഉള്ളടക്കം തീരുമാനിച്ചു. കലാജാഥയുടെ സ്‌ക്രിപ്റ്റ് ഒരാഴ്ചയ്ക്കകം തയ്യാറാക്കി. 5 ദിവസം നീണ്ടുനില്ക്കുന്ന റിഹേഴ്‌സല്‍ ക്യാമ്പ്. 12 പേരായിരുന്നു കലാജാഥയില്‍ അംഗങ്ങള്‍. ഏറെയും കോളേജ് വിദ്യാര്‍ത്ഥികള്‍. രണ്ടു സ്‌കൂള്‍ കുട്ടികള്‍. പിന്നെ സാമൂഹ്യ പ്രവര്‍ത്തകരായ കുറച്ചുപേരും. 2013 ഏപ്രില്‍ 17ന് വൈകിട്ട് കരളകം ടൗണ്‍ എല്‍.പി.എസില്‍ നടനും സംവിധായകനുമായ മധുപാലാണ് കലാജാഥ ഉദ്ഘാടനം ചെയ്തത്. 8 ദിവസങ്ങളിലായി 15 കേന്ദ്രങ്ങളില്‍ കലാജാഥ പരിപാടികള്‍ അവതരിപ്പിച്ചു.
കിറ്റില്‍ കെട്ടി മാലിന്യം തെരുവിലിടുന്ന രീതിയെ കണക്കറ്റ് കളിയാക്കിയും, കാര്‍ക്കിച്ചു തുപ്പിയും വലിച്ചെറിഞ്ഞും പരിസരം മലിനമാകുന്ന മനോഭാവത്തെ തുറന്നുകാട്ടിയും മാലിന്യം ഉയര്‍ത്തുന്ന രോഗഭീഷണിയെപ്പറ്റി മുന്നറിയിപ്പ് നല്കിയും ഈയൊരൊറ്റ ഭൂമി മാത്രമാണ് ജീവനാശ്രയം എന്ന പരിസ്ഥിതി സന്ദേശം പടര്‍ത്തിയും കലാജാഥ നിര്‍മ്മല ഭവനം പദ്ധതിയുടെ സന്ദേശം പ്രചരിപ്പിച്ചു. നിര്‍മ്മല ഭവനം പദ്ധതിയുടെ ഏതാണ്ടെല്ലാ പ്രവര്‍ത്തകരും തങ്ങള്‍ക്കൊത്ത സര്‍ഗശേഷികൊണ്ട് ഉറവിടമാലിന്യ സംസ്‌ക്കരണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളായി. ആശയഐക്യവും കൂട്ടായ്മയും സര്‍ഗശേഷിയുണര്‍ത്തും എന്നു തെളിയുകയായിരുന്നു. നിര്‍മ്മല ഭവനം പദ്ധതിയുടെ പല സന്നദ്ധപ്രവര്‍ത്തകരുടെയും ഫോണിലെ റിംഗ് ബാക്ക് ടോണ്‍ ഇതാണ്; ''നഗരം നല്ലതാക്കണം/നന്മയുള്ളതാക്കണം/ആരോഗ്യബോധമുള്ള ജനത വളരണം/ആലപ്പുഴയെ ശുചിത്വമുള്ളതാക്കണം''. പാട്ടെഴുതിയതും ഈണമിട്ടതും ഒരു സന്നദ്ധപ്രവര്‍ത്തകന്‍. പാടിയത് അയാളുടെ ജീവിതസഖി.
കുട്ടിപ്പോലീസും എന്‍ എസ് എസ് വോളണ്ടിയര്‍മാരും
മാലിന്യം വലിച്ചെറിയുന്നത് കണ്ടാല്‍ കുട്ടിപ്പോലീസ് വിസിലടിക്കും. അരുതെന്ന് ആംഗ്യം കാണിക്കും. എസ്.ഡി.വി.ബോയ്‌സ് സ്‌കൂളിലെ കുട്ടിപ്പോലീസാണ് തെരുവു വൃത്തിയാക്കുന്നതിനുള്ള ശ്രമത്തില്‍ പങ്കാളികളായത്. നിര്‍മ്മല ഭവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കാന്‍ പോലീസും താല്‍പര്യമെടുത്തു. കനാല്‍ക്കരയിലും മറ്റും മാലിന്യം വലിച്ചെറിയുന്നവരെ കൈയ്യോടെ പിടികൂടാന്‍ ആലപ്പുഴ പോലീസ് സജീവമായി രംഗത്തിറങ്ങിയിരുന്നു.
എസ്.ഡി.വി.യിലെ സ്റ്റുഡന്റ് പോലീസിന്റെ ചുമതലയുള്ള ആലപ്പുഴ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കുട്ടിപ്പോലീസിനെ മാലിന്യ മാനേജ്‌മെന്റിന്റെ പാഠങ്ങള്‍ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത്. എസ്.ഡി.വി.ഗേള്‍സ് സ്‌കൂളില്‍ 2014 ഓണം അവധിക്ക് നടന്ന വാട്‌സന്‍ ക്യാമ്പില്‍ കുട്ടിപ്പോലീസ് പടയും പങ്കെടുത്തു. യൂണിഫോമിട്ട് പോലീസ് ചിട്ടയില്‍ പരിസ്ഥിതി ക്യാമ്പില്‍ ഒരു കുട്ടിപ്പട. അവരെ നിര്‍മ്മലഭവനം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തെരുവില്‍ മാലിന്യം വലിച്ചെറിയുന്നവരെ നോക്കി തെല്ലൊരു ശാസനാഭാവത്തില്‍ വിസിലടിച്ച് അരുതെന്നു പറയുന്ന കുട്ടിപ്പോലീസ് കൗതുകം ജനിപ്പിക്കുന്ന സാന്നിധ്യമാണ്.
കോളേജുകളിലെയും ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെയും നാഷണല്‍ സര്‍വീസ് സ്‌കീം (ചടട) സന്നദ്ധപ്രവര്‍ത്തകരെ തുടക്കം മുതല്‍ ക്യാമ്പയിനിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചിരുന്നു. ഉറവിട മാലിന്യസംസ്‌കരണ സംവിധാനങ്ങളിലെ അഭിരുചി അറിയാന്‍ നടത്തിയ സര്‍വ്വേ മുതല്‍ എന്‍എസ്എസ് വാളന്റിയര്‍മാര്‍ ക്യാമ്പയിനില്‍ പങ്കാളികളായിരുന്നു. കിടങ്ങാംപറമ്പ് വാര്‍ഡില്‍ നടന്ന മാസ് ക്ലീനിംഗ് പരിപാടിയില്‍ ആലപ്പുഴ എസ്.ഡി.കോളേജിലെയും സെന്റ് ജോസഫ്‌സ് കോളജിലെയും എന്‍എസ്എസ് കുട്ടികള്‍ സജീവമായി പങ്കെടുത്തു. 2013 ഡിസംബര്‍ മാസം 3 സ്ഥാപനങ്ങളിലെ എന്‍എസ്എസ് വാര്‍ഷിക ക്യാമ്പാണ് ആലപ്പുഴ നഗരത്തില്‍ നടത്തിയത്. 3 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ പ്രവര്‍ത്തനം നടത്തിയത്. ചേര്‍ത്തല എസ്.എന്‍ കോളേജിലെ കുട്ടികള്‍ കരളകം വാര്‍ഡിലും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കിടങ്ങാംപറമ്പ് കേന്ദ്രീകരിച്ചും, നെടുമുടി എന്‍എസ്എച്ച്എസ്എസിലെ കുട്ടികള്‍ കറുകയില്‍ വാര്‍ഡ് കേന്ദ്രീകരിച്ചുമാണ് നിര്‍മ്മല ഭവനം നിര്‍മ്മല നഗരം പ്രവര്‍ത്തനങ്ങളുടെ പ്രചരണം നടത്തിയത്.
ഈ വാര്‍ഡുകളില്‍ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലും കുട്ടികള്‍ പങ്കാളികളായി. കഴിയുന്നത്ര സ്ഥാപനങ്ങളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളെ സമ്പൂര്‍ണ്ണ ശുചിത്വം കൈവരിക്കാന്‍ ശ്രമിക്കുന്ന വാര്‍ഡുകളുമായി ബന്ധിപ്പിച്ച് നിരന്തരമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കും.
ക്രിസ്മസ് കരോളും ഓണാഘോഷവും
2013ലെ ക്രിസ്തുമസ് തലേന്ന് നഗരത്തില്‍ നടത്തിയ ശുചിത്വ കരോള്‍ ശ്രദ്ധേയമായിരുന്നു. എന്‍.എസ്.എസ്.കുട്ടികളും കുടുംബശ്രീ പ്രവര്‍ത്തകരുമെല്ലാം കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചിത്വകരോളില്‍ പങ്കാളികളായി. ഈ പരിപാടിയിലാണ് കൂറ്റന്‍ ചൈനീസ് വ്യാളി ശുചിത്വ സന്ദേശത്തിന് നഗരത്തിലിറങ്ങിയത്. മാരാരിക്കുളത്തെ ഇപ്റ്റയുടെ പ്രവര്‍ത്തകരാണ് വ്യാളി അവതരിപ്പിച്ചത്. മാലിന്യം വിഴുങ്ങാന്‍ വ്യാളി ഇറങ്ങി എന്ന തലക്കെട്ടില്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.
2013-ലെ ഓണക്കാലത്ത് നഗരത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ശുചിത്വ ഓണാഘോഷം സംഘടിപ്പിച്ചു. ശുചിത്വ പൂക്കള മത്സരവും തിരുവാതിര മത്സരവും ചേര്‍ന്ന് നിര്‍മ്മല ഭവനം നിര്‍മ്മല നഗരം ഓണാഘോഷം പൊടിപൊടിച്ചു. ഈ ഓണാഘോഷ പരിപാടിയില്‍ വെച്ചാണ് നിര്‍മ്മല ഭവനം പദ്ധതി നഗര വ്യാപകമാകുന്നതിന്റെ പ്രഖ്യാപനം നടന്നത്. ഭൂരിപക്ഷം വാര്‍ഡുകളില്‍ നിന്നും മത്സരത്തില്‍ പങ്കാളിത്തവുമുണ്ടായി. ഒരു പൂര്‍ണ്ണ ദിവസം നീണ്ടുനിന്ന നിര്‍മ്മല ഭവനം ഓണാഘോഷ പരിപാടിയും അതിന്റെ വാര്‍ത്തകളും വലിയ തോതില്‍ ശുചിത്വസന്ദേശം ജനങ്ങളിലെത്തിക്കാന്‍ സഹായകമായി. ആലപ്പുഴ ചേര്‍ത്തല കനാലിലൂടെ ഓണക്കാലത്ത് നടത്തിയ ഉത്രാടത്തോണി യാത്രയും കൗതുകകരമായിരുന്നു.
സമ്പൂര്‍ണ്ണ ശുചിത്വപ്രഖ്യാപനം
3 വാര്‍ഡുകള്‍ സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിച്ചിട്ടുണ്ട്. വലിയ ആഘോഷമായിട്ടാണ് സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനനഗരകാര്യ മന്ത്രി ശ്രീ. മഞ്ഞളാംകുഴി അലിയും ആലപ്പുഴയിലെ എം.എല്‍.എമാരും, കുഞ്ചന്‍, ലാലു അലക്‌സ്, മുത്തുമണി തുടങ്ങിയ അഭിനേതാക്കളും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, തിരക്കഥാകൃത്ത് സഞ്ജയ് എന്നിവരും പങ്കെടുത്ത വിപുലമായ ചടങ്ങ്. മൂന്ന് വാര്‍ഡുകളില്‍ നിന്നും ശുചിത്വ സന്ദേശ ഘോഷയാത്ര കിടങ്ങാംപറമ്പില്‍ സംഗമിച്ചാണ് സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തിയത്.
കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ബയോഗ്യാസ് പ്ലാന്റുകളുടെ എണ്ണം നൂറിലെത്തിയപ്പോഴും ഇരുനൂറിലെത്തിയപ്പോഴും അഞ്ഞൂറിലെത്തിയപ്പോഴുമെല്ലാം ഇത്തരം ആഘോഷങ്ങളുണ്ടായി. നിര്‍മ്മല നഗരം പദ്ധതി ആരംഭിച്ച് ഒരു കൊല്ലത്തിനകം വിപുലമായ സെമിനാര്‍ സംഘടിപ്പിച്ചു. ഉറവിട മാലിന്യ സംവിധാനങ്ങള്‍ സ്ഥാപിച്ച വീടുകളുടെയും അതിനു മുന്‍കൈ എടുത്ത റസിഡന്‍സ് അസോസിയേഷനുകളുടെയും സര്‍വ്വീസ് ടീം അംഗങ്ങളുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാനായിരുന്നു സെമിനാര്‍. പദ്ധതിയില്‍ പങ്കാളികളായ ഏജന്‍സികള്‍ക്ക് ജനങ്ങളോടു പറയാനുള്ളത് പറയാനും അവര്‍ക്ക് ജനങ്ങളില്‍ നിന്നും കേള്‍ക്കാനുള്ളത് കേള്‍ക്കാനും ഉള്ള സന്ദര്‍ഭമായി കൂടിയാണ് സെമിനാര്‍ നടന്നത്.
കോഴിക്കോട് എന്‍.ഐ.റ്റി-യിലെ ഡോ. ലിസാ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്ലാസ്റ്റിക്കും പരിസ്ഥിതിയും എന്ന സെമിനാറും ശ്രദ്ധേയമായിരുന്നു. പ്ലാസ്റ്റിക്കിന്റെ സ്വഭാവവും പ്ലാസ്റ്റിക്കിന്റെ പുനഃചംക്രമണ സാധ്യതകളുമായിരുന്നു സെമിനാറിന്റെ പ്രമേയം.
ഇത്തരത്തില്‍ ചടങ്ങുകള്‍ നടത്തുന്നതെന്തിനാണ് എന്ന വിമര്‍ശനം പലകോണില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. മാലിന്യ മാനേജ്‌മെന്റിലെ സാമൂഹ്യതലത്തെക്കുറിച്ച് പ്രതിപാദിച്ചു കഴിഞ്ഞു. വലിച്ചെറിയാത്ത മനസുകള്‍ സൃഷ്ടിക്കാന്‍ ഇത്തരം പ്രചരണ പരിപാടികള്‍ അനിവാര്യമാണ് എന്ന ചിന്തയില്‍ നിന്നാണ് ഈ പരിപാടികളെല്ലാം ഉടലെടുത്തത്.
മനസ്സുനിറഞ്ഞ മാധ്യമ പിന്തുണ
നിര്‍മ്മല ഭവനം പദ്ധതിയുടെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ചും വലിച്ചെറിയുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കിയും പദ്ധതി സൃഷ്ടിക്കുന്ന കൗതുകങ്ങള്‍ വാര്‍ത്തയാക്കിയും മാധ്യമങ്ങള്‍ കാമ്പയിനൊപ്പം ചേര്‍ന്നു
മാലിന്യ പ്രതിസന്ധിയെക്കുറിച്ച് പരമ്പരയെഴുതിയ ദേശാഭിമാനി ഉപസംഹരിച്ചത് ''മാതൃകയുണ്ട്. കൈകോര്‍ക്കാം'' എന്ന വാര്‍ത്തയോടെയാണ്. മാതൃകയായി 'നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം പദ്ധതി' എന്ന തലക്കെട്ടില്‍ ബോക്‌സ് വാര്‍ത്ത പ്രത്യേകം നല്‍കുകയും ചെയ്തു.
മൂന്നു വാര്‍ഡുകളുടെ സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം നടന്ന യോഗത്തില്‍വെച്ച് ശുചിത്വ പരിപാടി നടപ്പിലാക്കാത്ത ജനപ്രതിനിധികള്‍ക്ക് തുടര്‍ന്ന് മത്സരിക്കാന്‍ അവസരം നല്‍കില്ലെന്ന് ജി. സുധാകരന്‍ എം എല്‍എ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് ലഭിച്ച പ്രാധാന്യം, ശുചിത്വ പരിപാടിയ്ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നതാണ്…
ഘഉഎ രീൗിരശഹഹീൃ െംവീ റശറ ിീ േശാുഹലാലി േംമേെല ാമിമഴലാലി േരെവലാല,െ ംീൗഹറ ിീ േയല ുലൃാശേേലറ ീേ രീിലേേെ ശി വേല ൗുരീാശിഴ ുീഹഹ െഎന്നായിരുന്നു ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തത്.
ശുദ്ധവായു ശ്വസിച്ച് മരിക്കണമെങ്കില്‍ ആലപ്പുഴയില്‍ വരണമെന്നായിരുന്നു, ശുചിത്വ പ്രഖ്യാപനസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് കൊച്ചി നഗരവാസിയായ സിനിമാതാരം കുഞ്ചന്‍ ആലങ്കാരികമായി പറഞ്ഞത്. ''നല്ല ശ്വാസം കിട്ടി മരിക്കാന്‍ ആലപ്പുഴക്കാരനാകണമെന്ന് കുഞ്ചന്‍'' എന്ന തലക്കെട്ടില്‍ നാലു കോളത്തിലാണ് മാതൃഭൂമി വാര്‍ത്ത നല്‍കിയത്. ''ഹായ്, മൂക്കുപൊത്താതെ നടക്കാം'' എന്നായിരുന്നു കേരളകൗമുദിയുടെ തലക്കെട്ട്.
വഴിയോരങ്ങളില്‍ എയ്‌റോബിക് കമ്പോസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ച കാര്യം പറഞ്ഞുവല്ലോ. ഈ പ്രവര്‍ത്തനത്തിനും പത്രങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. മാലിന്യം വലിച്ചെറിയേണ്ടതില്ലെന്നും തരംതിരിച്ച് എയ്‌റോബിക് ബിന്നുകളില്‍ നിക്ഷേപിച്ചാല്‍ മതിയെന്നുമുള്ള സന്ദേശം ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ മുന്‍കൈയെടുത്തു. ''എയ്‌റോബിക്കില്‍ എത്തിക്കൂ... പ്ലീസ്'' എന്ന ദേശാഭിമാനി വാര്‍ത്ത മാധ്യമങ്ങള്‍ ഈ സന്ദേശം പരത്താന്‍ വഹിച്ച പങ്ക് വ്യക്തമാക്കുന്നതാണ്.
വലിച്ചെറിയുന്നവര്‍ക്കും മാലിന്യം റോഡിലും തോടിലും തള്ളുന്നവര്‍ക്കും മുന്നറിയിപ്പു നല്‍കുന്ന വാര്‍ത്തകള്‍ക്കും മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. ആലപ്പുഴ - ചേര്‍ത്തല കനാലില്‍ അറവു മാലിന്യം തള്ളാനെത്തിയവരെ നഗരസഭയുടെ ആരോഗ്യവിഭാഗം സ്‌ക്വാഡ് പിടികൂടി. ''എഎസ് കനാലില്‍ അറവുമാലിന്യം തള്ളാനെത്തുന്നവരെ പിടികൂടി'' എന്ന തലക്കെട്ടില്‍ നാലുകോളം വാര്‍ത്തയാണ് മലയാള മനോരമ നല്‍കിയത്. മാലിന്യം തള്ളല്‍ - പിഴ 25000 രൂപ എന്ന ഒരു ബോക്‌സു വാര്‍ത്തയും നല്‍കി. കനാലുകളില്‍ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാന്‍ കാമറകള്‍ സ്ഥാപിച്ച സന്ദര്‍ഭം. രഹസ്യ കാമറ മിഴിതുറന്നു, എ എസ് കനാലില്‍ മാലിന്യം ഇടുന്നവര്‍ ഇനി കുടുങ്ങും എന്ന അഞ്ചുകോളം വാര്‍ത്തയും കണ്‍ട്രോള്‍ റൂമില്‍ എംഎല്‍എയും പൊലീസ് സംഘവും കാമറാ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ഒരു വര്‍ണചിത്രവും നല്‍കിയാണ് മലയാള മനോരമ വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശം പ്രചരിപ്പിച്ചത്.
പോള വാരി എഎസ് കനാല്‍ വൃത്തിയാക്കിയതിനു ശേഷം കനാലില്‍ ഒരു വാട്ടര്‍ സൈക്കിള്‍ ഇറക്കിയിരുന്നു. ഈ പ്രവര്‍ത്തനത്തിലും പത്രങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. വാട്ടര്‍ സൈക്കിളും എത്തി, കനാല്‍ ശുചീകരണം ആവേശത്തിമിര്‍പ്പിലേയ്ക്ക് എന്ന മാതൃഭൂമി വാര്‍ത്ത ഒരുദാഹരണം മാത്രം. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വാട്ടര്‍ സൈക്കിളിന്റെ പ്രൊപ്പല്ലര്‍ ആരോ മോഷ്ടിച്ചു. നിര്‍മ്മല ഭവനം പ്രവര്‍ത്തകര്‍ക്ക് വലിയ വേദനയുണ്ടാക്കിയ സംഭവമായിരുന്നു അത്. കണ്ടു കൊതിതീരും മുമ്പേ കട്ടുകൊണ്ടുപോയല്ലോ എന്ന വാര്‍ത്തയും സൈക്കിളില്‍ ഒരു കുട്ടി സവാരി നടത്തുന്നതിന്റെ ചിത്രവും നല്‍കിയാണ് പ്രവര്‍ത്തകരുടെ രോഷത്തില്‍ മലയാള മനോരമ പങ്കുചേര്‍ന്നത്. ശുചിത്വ പദ്ധതിയുടെ ഭാഗമാകുന്ന മാധ്യമങ്ങളെയാണ് നാം ഇവിടെ കാണുന്നത്.
നിര്‍മ്മല ഭവനം പദ്ധതിയുടെ പ്രചരണത്തിനായി നടത്തിയ പരിപാടികളും സൃഷ്ടിച്ച കൗതുകങ്ങളുമെല്ലാം വാര്‍ത്തകളില്‍ നിറച്ച് മാധ്യമങ്ങള്‍ പദ്ധതിയില്‍ പങ്കാൡകളായി.
(ആലപ്പുഴ നഗരശുചീകരണ പരിപാടിയെക്കുറിച്ച് ടി. എം. തോമസ് ഐസക്കും എം. ഗോപകുമാറും ചേര്‍ന്നെഴുതുന്ന മാറുന്ന മനസ്സുകള്‍, മാലിന്യമകലുന്ന തെരുവുകള്‍ എന്ന പുസ്തകത്തിലെ അധ്യായം)

നികുതിനിഷേധ സമരവും ഭരണക്കാരുടെ ചോദ്യങ്ങളും

കേരളം അഭിമുഖീകരിക്കുന്ന ധനപ്രതിസന്ധിയുടെ ഗൗരവം എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധിയുടെ കാരണങ്ങളെയും പരിഹാരത്തെയും കുറിച്ച് എല്ലാ തലങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രതിസന്ധിയില്ല, പ്രയാസമേയുളളൂ എന്നു പറയുന്നവര്‍ വെപ്രാളപ്പെട്ടു അധികനികുതി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. യുഡിഎഫിന്റെ പ്രമുഖവക്താക്കളും പലവിധ ന്യായീകരണങ്ങളുമായി ചാനല്‍ ചര്‍ച്ചകളിലും മറ്റും സജീവമാണ്. നികുതിനിഷേധസമരത്തിന്റെ പ്രായോഗികതയെക്കുറിച്ചും ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫിന്റെ വാദങ്ങളും എല്‍ഡിഎഫിനോട് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളും ഇവിടെ വിശദമായി പരിശോധിക്കുന്നു. 
1. പ്രതിപക്ഷത്തോട് ആദ്യത്തെ ചോദ്യമുയര്‍ത്തിയത് മുഖ്യമന്ത്രിയാണ്. എന്തിനെതിരെയാണ് ഈ സമരം?
നിയമസഭയെ അഭിമുഖീകരിക്കാതെയും സഭ പാസാക്കിയ വാര്‍ഷിക ബജറ്റിനെ അപ്രസക്തമാക്കിയും 3000ത്തില്‍ പരം കോടി രൂപയുടെ അധിക ഭാരം മന്ത്രിസഭാ യോഗതീരുമാനത്തിലൂടെ അടിച്ചേല്പിച്ച പൂര്‍വകാല ചരിത്രം കേരളത്തില്‍ ഇല്ല. യുദ്ധകാലത്തോ ക്ഷാമകാലത്തോ മാത്രം സ്വീകരിക്കാന്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ള സ്വാതന്ത്ര്യമാണ് ഇവിടെ ദുരുപയോഗപ്പെടുത്തുന്നത്. പിടിപ്പുകേടിന്റെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. അതിശക്തമായ പ്രതിരോധം ഉയര്‍ത്തും.
ഭൂനികുതി, വെള്ളക്കരം, സേവനചാര്‍ജ്ജുകള്‍ എന്നിവയുടെ വര്‍ധനയ്ക്ക് എതിരെയാണ് ഇടതുമുന്നണി സമരം ചെയ്യുന്നത്. ഇനിയും കൊണ്ടുവരും എന്നു പ്രഖ്യാപിക്കുന്ന അധികനികുതിയ്ക്കും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനും എതിരെകൂടിയാണ് ഈ സമരം. കൂടിയാലോചനയോ ഔചിത്യമോ ഇല്ലാതെ വന്‍നികുതി അടിച്ചേല്പ്പിക്കുന്ന ശൈലിക്കെതിരെയുമാണ് ഈ പ്രതിഷേധം.
മദ്യത്തിനും സിഗരറ്റിനും ഏര്‍പ്പെടുത്തിയ അധികനികുതിയെയാണോ പ്രതിപക്ഷം എതിര്‍ക്കുന്നത് എന്നൊക്കെ ചോദിച്ച് പ്രതിഷേധത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനുളള ശ്രമമുണ്ട്. മദ്യനികുതി ഉയര്‍ത്തുന്നത് വ്യാജവാറ്റു വ്യാപകമാകാന്‍ കാരണമാകും എന്ന ആശങ്ക രാഷ്ട്രീയ ഭേദമെന്യേ സമൂഹത്തിന്റെ പലകോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. തീരുമാനമെടുത്തവര്‍ക്കു തന്നെയാണ് എല്ലാ ഉത്തരവാദിത്തവും.
മദ്യവരുമാനം ഇല്ലാതെ കേരളം മുന്നോട്ട് കൊണ്ടുപോകാനാവുമോ എന്ന വെല്ലുവിളിയാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് യുഡിഎഫുകാരുടെ വീമ്പടി. മനക്കോട്ട കെട്ടുന്നതോ, മദ്യത്തില്‍നിന്നുളള അധികവരുമാനത്തെ ആശ്രയിച്ചും. ഇത്ര പരിഹാസ്യമായ പൊറാട്ടു നാടകങ്ങള്‍ക്കിറങ്ങിപ്പുറപ്പെടണമെങ്കില്‍ അപാരമായ തൊലിക്കട്ടി കൂടിയേ കഴിയൂ.
നിയമമില്ലാതെ നികുതി പിരിക്കാനാവില്ല എന്ന് ഭരണഘടനാവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. പാര്‍ലമെന്റോ നിയമസഭയോ ഫിനാന്‍സ് ബില്ലിന് അംഗീകാരം നല്‍കുമ്പോഴാണ് നികുതി നിര്‍ദേശങ്ങള്‍ സാധുവാകുന്നത്. പാര്‍ലമെന്റിനെയും നിയമനിര്‍മ്മാണ സഭകളെയും എങ്ങനെ മറികടക്കാമെന്നാണ് ഇപ്പോള്‍ സര്‍ക്കാരുകള്‍ ആലോചിക്കുന്നത്. അടുത്തകാലത്തായി റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത് ബജറ്റിലൂടെയല്ല. എപ്പോള്‍ വേണമെങ്കിലും പാര്‍ലമെന്റ് അറിയാതെ യാത്രക്കൂലിയോ ചരക്കുകൂലിയോ വര്‍ധിപ്പിക്കാന്‍ റെയില്‍വേക്കു കഴിയും.
പക്ഷേ, വണ്ടിക്കൂലി നികുതിയല്ല. പെട്രോളിനും ഡീസലിനും അര്‍ധരാത്രി ആരുമറിയാതെ വില വര്‍ധിപ്പിക്കുമ്പോഴും അത് നികുതിയല്ലെന്ന ന്യായീകരണമുണ്ട്.
ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ ഇങ്ങനെ പറയുന്നു: ജനങ്ങളുടെ സമ്മതത്തോടെയാണ് നികുതി പിരിക്കേണ്ടത്. അല്ലാതെയുള്ളത് കവര്‍ച്ചയോ അപഹരണമോ ആണ്. അത് തടയുന്നതിന് ജനങ്ങള്‍ക്ക് അവകാശമുണ്ട്. അവകാശപത്രികകളുടെ പ്രമാണരേഖയായ മാഗ്‌നകാര്‍ട്ടയില്‍ പ്രഖ്യാപിച്ചിട്ടുള്ള തത്വമാണ് ഇത്. 800 വര്‍ഷം മുമ്പാണ് മാഗ്‌ന കാര്‍ട്ട ഒപ്പുവയ്ക്കപ്പെട്ടത്. പക്ഷേ, ഈ തത്വത്തിന് കാലഹരണം സംഭവിച്ചിട്ടില്ല. ഇംഗ്ലീഷ് ബില്‍ ഓഫ് റൈറ്റ്‌സിലും അമേരിക്കന്‍ ഭരണഘടനയിലും ചേര്‍ക്കപ്പെട്ടതാണ് ഈ തത്വം. സമ്മതത്തോടെയല്ലെങ്കില്‍ നികുതി നിയമവിരുദ്ധമാകും. ജനാധിപത്യത്തില്‍ ഭരണാധികാരിക്ക് കപ്പം നല്‍കേണ്ടതില്ല. കീഴടങ്ങുന്നവരാണ് കപ്പം കൊടുക്കുന്നത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ കീഴടങ്ങിയവരല്ല. സ്വതന്ത്രരായ ജനങ്ങള്‍ സ്വമേധയാ നികുതി നല്‍കുകയും അത് എപ്രകാരം ചെലവാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. ഈ തത്വമാണ് ഭരണഘടനയിലെ അനുച്ഛേദം 265 പ്രഘോഷിക്കുന്നത്. നിയമം നല്‍കുന്ന അധികാരം ജനങ്ങള്‍ നല്‍കുന്ന അധികാരമാണ്.
2. എല്‍ഡിഎഫിന്റെ കാലത്തും
നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലേ?
ഉണ്ട്, പക്ഷേ 5 വര്‍ഷം കൊണ്ട് എല്‍ഡിഎഫ് ഏര്‍പ്പെടുത്തിയ നികുതി വര്‍ദ്ധന 1938 കോടി മാത്രം. അതില്‍ തന്നെ മണലില്‍ നിന്നുള്ള 500 കോടി ലഭിച്ചതുമില്ല. പക്ഷേ, യുഡിഎഫോ?
കഴിഞ്ഞ നാലു ബജറ്റുകളിലായി കേരള ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ചത് 5000 കോടി രൂപയുടെ അധികഭാരമാണ്. അതും പോരാഞ്ഞാണ് ബജറ്റിനു പുറത്ത് 2000 കോടിയുടെ ഭാരം. ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന ഭീഷണിയും. ഇതൊക്കെ പ്രഖ്യാപിക്കുന്നതോ, പത്രസമ്മേളനത്തിലും.
വാറ്റ് നികുതി 4ല്‍ നിന്നും 5 ശതമാനമാക്കാനും 12.5ല്‍ നിന്നും 14 ശതമാനമാക്കാനും എല്‍ഡിഎഫ് ഭരണകാലത്ത് കേന്ദ്രസര്‍ക്കാറില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ആ നിര്‍ദ്ദേശം എല്‍ഡിഎഫ് സര്‍ക്കാര്‍ പരസ്യമായി തളളിക്കളഞ്ഞു.
നികുതി വര്‍ദ്ധിപ്പിച്ച ജനങ്ങളെ കൊളളയടിച്ച് ഭരിക്കാന്‍ എല്‍ഡിഎഫ് ഒരിക്കലും തയ്യാറായിട്ടില്ല. പിരിക്കേണ്ട നികുതി സമാഹരിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്.
എന്നാല്‍, അധികാരത്തിലേറിയ ആദ്യവര്‍ഷം തന്നെ യുഡിഎഫ് ആ സമ്മര്‍ദ്ദത്തിനു കീഴടങ്ങി. തുണിക്കുപോലും നികുതി ഏര്‍പ്പെടുത്തി. ഇതാണ് നികുതി ഭരണത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുളള വ്യത്യാസം.
3. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാരും വെള്ളക്കരം കൂട്ടിയില്ലേ?
ഉണ്ട്. എല്‍ഡിഎഫ് സര്‍ക്കാരും വെളളക്കരം കൂട്ടിയിട്ടുണ്ട്. പക്ഷേ ഇന്ന് പൊതുനികുതികളിലും സേവനനിരക്കുകളിലും ഭീമാകാരമായ വര്‍ദ്ധനയ്‌ക്കൊപ്പമാണ് വെള്ളക്കരവും വൈദ്യൂതി ചാര്‍ജ്ജും വര്‍ദ്ധിപ്പിക്കുന്നത്. വെളളക്കരത്തിന്റെ കാര്യത്തിലാണെങ്കില്‍ ഇപ്പോള്‍ 500 കോടി കുടിശികയുണ്ട്. യുഡിഎഫ് ഏര്‍പ്പെടുത്തിയ നികുതിക്കൊളളയ്‌ക്കെതിരെ പൊതുവിലുള്ള പ്രതിഷേധമാണ് വെളളക്കരം ഒടുക്കാന്‍ വിസമ്മതിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നത്. നികുതിവര്‍ദ്ധനയും വിലക്കയറ്റവും നാനാമേഖലകളില്‍നിന്ന് ജനജീവിതത്തെ ഞെക്കിഞെരുക്കുമ്പോള്‍ വെളളക്കരം കുത്തനെ കൂട്ടുകയും അതിനെ എല്‍ഡിഎഫ് ഏര്‍പ്പെടുത്തിയ നികുതിവര്‍ദ്ധനയുമായി താരതമ്യപ്പെടുത്തി ന്യായീകരിക്കുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയം ജനങ്ങള്‍ക്കു മനസിലാകും.
4. മദ്യനിരോധനത്തിന്റെ ത്യാഗം സഹിക്കാനാണോ ഈ നികുതി വര്‍ദ്ധന?
പൊളളയായ വാദമാണിത്. ബാറുകള്‍ അടഞ്ഞു കിടന്ന സാഹചര്യത്തിലും മദ്യവരുമാനം കൂടുകയാണ് ചെയ്തത് എന്ന് കണക്കുകള്‍ തെളിയിക്കുന്നു. 2013-14ല്‍ 620 കോടി എക്‌സൈസ് നികുതി ലഭിച്ച സ്ഥാനത്ത് നടപ്പുവര്‍ഷം കിട്ടിയത് 660 കോടി.
ബാറുകള്‍ അടഞ്ഞു കിടന്നിട്ടും മദ്യവരുമാനം കുറഞ്ഞിട്ടില്ല. ബാറുകളില്‍ പോയി കുടിച്ചിരുന്നവര്‍ ഇപ്പോള്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളെ ആശ്രയിക്കുന്നുവെന്നേയുളളൂ.
മദ്യത്തില്‍ നിന്നുളള ഒരു വരുമാനവും വേണ്ട എന്നു പ്രഖ്യാപിക്കുന്ന ഉമ്മന്‍ചാണ്ടി, പ്രതിസന്ധി പരിഹരിക്കാന്‍ ആശ്രയിക്കുന്നതും മദ്യത്തെ തന്നെയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് കടമെടുക്കുന്നത് 500 കോടി. അതിനു പുറമെ മദ്യത്തിന് 25 ശതമാനം വില്‍പന നികുതി കൂട്ടുന്നു.
മദ്യനികുതി വര്‍ദ്ധിപ്പിക്കുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ ഒറ്റയടിക്ക് കുത്തനെ വില വര്‍ദ്ധിക്കുന്നത് വിപരീതഫലമുണ്ടാക്കും.
5. വികസനപ്രവര്‍ത്തനങ്ങളുടെ ചെലവു വര്‍ദ്ധിച്ചതുമൂലമാണ് സാമ്പത്തിക പ്രതിസന്ധിയെന്ന യുഡിഎഫിന്റെ വാദം ശരിയാണോ?
അല്ല. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ എല്ലാ യുഡിഎഫ് നേതാക്കളും പാടുന്നത് ഈ പല്ലവിയാണ്. പുതിയ താലൂക്കുകള്‍, സ്‌ക്കൂളുകള്‍, മെഡിക്കല്‍ കോളജുകള്‍, ഇങ്ങനെ ഓരോ പ്രഖ്യാപനങ്ങളും അവര്‍ എണ്ണിയെണ്ണിപ്പറയും. പക്ഷേ, പ്രഖ്യാപനങ്ങളും ചെലവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിച്ചാലോ?
ഇപ്പറഞ്ഞ പ്രഖ്യാപനങ്ങളെല്ലാം യാഥാര്‍ത്ഥ്യമായെങ്കില്‍ ആത്യന്തികമായി സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ പ്രതിഫലിക്കണം. യുഡിഎഫ് സര്‍ക്കാരിനു കീഴിലെ മൊത്തം ചെലവിന്റെ വര്‍ദ്ധന പരിശോധിക്കാന്‍ കെ. എം. മാണി അവതരിപ്പിച്ച ബജറ്റു കണക്കിനെത്തന്നെ ആശ്രയിക്കാം.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പ്രതിവര്‍ഷം 16 ശതമാനം വീതം സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ന്നിരുന്നു. ഒരു സാമ്പത്തിക പ്രതിസന്ധിയുമുണ്ടായില്ല. ഇതിലും താഴെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഇതുവരെയുളള ചെലവിന്റെ നിരക്ക്. അതുകൊണ്ട് വന്‍തോതില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടാണ് പ്രതിസന്ധിയുണ്ടായത് എന്ന യുഡിഎഫിന്റെ വാദം പൊള്ളയാണ്.
6. കേന്ദ്രസഹായം കുറഞ്ഞതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയെന്ന കെ എം മാണിയുടെ വാദം ശരിയാണോ?
തീര്‍ത്തും വസ്തുതാവിരുദ്ധമായ വാദമാണിത്. ഈ വര്‍ഷം സെപ്തംബര്‍ 10 വരെ കേന്ദ്രധനസഹായമായി മൊത്തം 5492 കോടി രൂപയാണ് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം എന്നാല്‍ ഇതേ കാലയളവില്‍ 4635 കോടി രൂപയേ ലഭിച്ചുളളൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 856 കോടി അധികം കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. അതായത്, കഴിഞ്ഞ വര്‍ഷം ലഭിച്ചതിനെക്കാള്‍ 18.47 ശതമാനം അധികം.
ഈ കാലയളവില്‍ സംസ്ഥാനം നേരിട്ടു പിരിക്കേണ്ട നികുതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്തു ശതമാനമേ കൂടിയിട്ടുളളൂ. ഈ വീഴ്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി. ഇതു മറച്ചുവെയ്ക്കാനാണ് ധനപ്രതിസന്ധിയുടെ പ്രധാന ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്റെ തലയിലിടുന്നത്.
കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ലഭിക്കുന്ന സഹായം തികച്ചും അപര്യാപ്തമാണ് എന്നതില്‍ തര്‍ക്കമില്ല. ധനകാര്യ കമ്മിഷന്‍ തീര്‍പ്പുകള്‍ നമുക്കെതിരാണ് എന്നതിലുമില്ല തര്‍ക്കം. ബജറ്റില്‍ വകയിരുത്തിയ പണം മുഴുവനും ലഭിച്ചില്ല എന്നതിലും തര്‍ക്കമില്ല. ഇതൊക്കെ പ്രതിഷേധാര്‍ഹമാണ്. പക്ഷേ, കേരളത്തില്‍ ഇപ്പോഴുളള ധനപ്രതിസന്ധിയ്ക്കു കാരണം ഇതല്ല.
വിശദാംശങ്ങള്‍ പരിശോധിക്കാം. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഗ്രാന്റായി 4434 കോടി കിട്ടിയ സ്ഥാനത്ത് 2014-15ല്‍ 5045 കോടി രൂപ കിട്ടി. കഴിഞ്ഞവര്‍ഷം വിദേശ ധനസഹായമായും കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിക്ഷേപമായും 201 കോടി രൂപയാണ് കിട്ടിയത്. നടപ്പുവര്‍ഷത്തില്‍ അത് 446 കോടി. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 6200 കോടി രൂപയാണ് സെപ്തംബര്‍ 10 വരെ കമ്പോളവായ്പയെടുത്തത്. നടപ്പുവര്‍ഷത്തില്‍ 6900 കോടി രൂപയും.
എവിടെയാണ് കേന്ദ്രധനസഹായം കുറഞ്ഞത്?
7. എല്‍ഡിഎഫിന്റെ കാലത്തും ഓര്‍ഡിനന്‍സ് വഴി നിരക്കു കൂട്ടിയില്ലേ.
ഒറ്റപ്രാവശ്യം. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ നികുതിനിരക്കു കുറച്ചു. എന്നാല്‍ വര്‍ദ്ധന പിന്‍വലിച്ചപ്പോള്‍ നിരക്ക് ഓര്‍ഡിനന്‍സിലൂടെ പുനഃസ്ഥാപിച്ചു.
എല്ലാ നികുതിവര്‍ധനയും നിഷേധിക്കാനാവില്ല. ഉല്‍പന്ന നികുതി വര്‍ദ്ധന, സേവനങ്ങള്‍, വര്‍ദ്ധിപ്പിച്ചത് കൊടുത്തേ പറ്റൂ. ജനങ്ങള്‍ക്ക് പ്രായോഗികമായി നിഷേധിക്കപ്പെടുന്ന ഏതെങ്കിലും ഒരിനം ഉപയോഗിച്ചാവും സമരം.
8. നികുതി ഏര്‍പ്പെടുത്തിയാല്‍ പിരിക്കാനുമറിയാമെന്നാണല്ലോ വെല്ലുവിളി. എന്താണ് മറുപടി?
ഈ വെല്ലുവിളിയില്‍ കാര്യമൊന്നുമില്ല. ഭീമമായ നികുതിക്കുടിശിക ഇപ്പോള്‍ത്തന്നെ പിരിച്ചെടുക്കാനുണ്ട്. അതു പിരിച്ചെടുക്കാനാണ് ഈ ഉശിരൊക്കെ കാണിക്കേണ്ടത്.
കുടിശികയായി സര്‍ക്കാരിനു പിരിഞ്ഞുകിട്ടാനുളള 32526 കോടി രൂപയുടെ ഇനവും തരവും തുകയും തിരിച്ചുളള പട്ടിക 2014-15 ലെ ബജറ്റില്‍ നല്‍കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ വില്‍പന നികുതി തന്നെ. 23002 കോടി രൂപയുടെ കുടിശിക. പെട്രോളിയം കമ്പനികളില്‍ നിന്ന് 1296 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്. മോട്ടോര്‍ വാഹനനികുതിയില്‍ 819 കോടിയാണ് കിട്ടാനുളളത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 181 കോടി രൂപ. കാര്‍ഷിക ആദായ നികുതി 66 കോടി രൂപ. ഭൂനികുതി 126 കോടി രൂപ. എക്‌സൈസ് നികുതി 237 കോടി രൂപ. കേന്ദ്ര വില്‍പന നികുതി 239 കോടി രൂപ. ഇങ്ങനെ നീണ്ടുപോകുന്നു പട്ടിക.
ഈ തുകയില്‍ 9500 കോടി രൂപ മാത്രമാണ് തര്‍ക്കമുളളതും കോടതിയില്‍ കേസുളളതും. ശേഷം തുക നികുതിദാതാവുപോലും അംഗീകരിക്കുന്നതാണ്. ഇവര്‍ക്കു മുന്നിലാണ് മുഖ്യമന്ത്രി തന്റെ ഉശിരു കാണിക്കേണ്ടത്. അല്ലാതെ പാവപ്പെട്ട ജനങ്ങളോടല്ല.
9. എങ്ങനെ ഈ സമരം പ്രായോഗികമാകും?
പഴയനിരക്കില്‍ വെളളക്കരത്തിന് നോട്ടീസ് തന്നാല്‍ നികുതി ഒടുക്കും. വര്‍ദ്ധിപ്പിച്ച കരം ഒടുക്കുകയില്ല. അതിന്റെപേരില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ വന്നാല്‍ ജനകീയമായി ചെറുത്തുനില്‍പ്പു സംഘടിപ്പിക്കും. സമരഭടന്മാരെ വേണമെങ്കില്‍ പോലീസിന് ജയിലിടയ്ക്കാം. എന്താണിതില്‍ അപ്രായോഗികത? പക്ഷേ, ഈ പ്രഖ്യാപനം ഇതിനകം ഫലിച്ചുകഴിഞ്ഞു. വെളളക്കരവര്‍ദ്ധനയുടെ പരിധി 15000 ലിറ്ററായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു കഴിഞ്ഞു. ഇതുപോലെ മറ്റു സേവനങ്ങളുടെ നിരക്കുകളും കുറയ്ക്കാന്‍ തയ്യാറാകണം. ഈ സമരത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി അതിവിപുലമായ കാമ്പയിനാണ് എല്‍ഡിഎഫ് തീരുമാനിച്ചത്.
സ: വി.എസ് അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത് എന്ന് പ്രതിപക്ഷ നേതാവ് സ: വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കക്ഷിനേതാക്കള്‍ ഗവര്‍ണ്ണറെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടു.
ഈ പകല്‍ കൊള്ളയ്‌ക്കെതിരെ സെപ്തംബര്‍ 29, 30 തീയതികളില്‍ പ്രാദേശിക തലത്തില്‍ എല്‍.ഡി.എഫ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. ഇതിന്റെ തുടര്‍ച്ചയായി ഒക്ടോബര്‍ 8ന് ജില്ല കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റ് പടിക്കലും വന്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും . ഒക്ടോബര്‍ 11 മുതല്‍ 18 വരെയുള്ള ഒരാഴ്ചക്കാലം എല്‍.ഡി.എഫ് വൊളന്റീയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് പ്രചരണം നടത്തും.
തുടര്‍ന്ന് ഒക്ടോബര്‍ അവസാനം വാര്‍ഡ് അടിസ്ഥാനത്തില്‍ നികുതി ദായകരുടെ യോഗം ചേര്‍ന്ന് അധിക നികുതി നല്കില്ലെന്ന പ്രഖ്യാപനം നടത്തും. ഇതാണ് സമരരീതി.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...